തൃശൂർ: ജില്ലയിലെ സ്വകാര്യ ബസുടമകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ച 19 ലക്ഷം രൂപ ഇന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും. ബസുടമകളുടെ സംസ്ഥാനതല സംഘടനയായ ഫെഡറേഷന്റെ ഭാരവാഹികൾക്കാണു തുക കൈമാറുക. ഫെഡറേഷൻ അടുത്തയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കു മൂന്നു കോടിയോളം രൂപ വരുന്ന തുക കൈമാറും. ഇന്നു വൈകുന്നേരം നാലിന് തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ വടക്കേ ബസ് സ്റ്റാൻഡിനു സമീപമുള്ള ഓഫിസിൽ നടക്കുന്ന ചടങ്ങിൽ തുക കൈമാറുമെന്നു പ്രസിഡന്റ് എം.എസ്. പ്രേംകുമാറും ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസും അറിയിച്ചു.
Read MoreCategory: Thrissur
കുതിരാൻ – മണ്ണുത്തി ആറുവരിപ്പാത നിർമാണം; സമരത്തിനു പിന്നിൽ മുതലെടുപ്പ് രാഷ്ട്രീയം; മൂക്കുമാത്രമല്ല, ചെവിയും മൂടേണ്ട ഗതികേടിൽ ജനം
തൃശൂർ: ആറുവരിപ്പാതയും തുരങ്കനിർമാണവും പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ ആരംഭിച്ച സമരത്തിനു പിന്നാലെ എൽഡിഎഫും സമരത്തിനെത്തുന്നതോടെ പരിസരവാസികൾ മൂക്കു മാത്രമല്ല, ചെവിയും പൊത്തേണ്ട ഗതികേടിലായി. പൊടി മൂലം മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാൻ സാധിക്കില്ല. ഇപ്പോൾതന്നെ ഡിവൈഎഫ്ഐയും കോണ്ഗ്രസും അടുത്തടുത്ത് വലിയ ശബ്ദത്തിൽ മൈക്ക് വച്ച് സമരം ആരംഭിച്ചതോടെ രണ്ടു സമരക്കാരും പറയുന്നത് ആർക്കും തിരിയാത്ത സാഹചര്യമാണ്. ആറുവരിനിർമാണത്തിന്റെ കാര്യം വിട്ട് പരസ്പരം ചെളിവാരിയെറിയുന്ന സ്ഥിതിയിലേക്കാണ് സമരങ്ങളുടെ പോക്ക്. ആറുവരിനിർമാണം വൈകുന്നതു സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ആരോപണം വരുന്നതുകൊണ്ടാണ് എൽഡിഎഫ് സമരത്തിനിറങ്ങുന്നതെന്നു കെ.രാജൻ എംഎൽഎ പറയുന്നു. സംസ്ഥാന സർക്കാരിന്റെയല്ല, കേന്ദ്രത്തിന്റെ അനാസ്ഥയാണ് പ്രശ്നമെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനാണത്രേ സമരം. കോണ്ഗ്രസാണ് ആദ്യം പീച്ചി റോഡ് ജംഗ്ഷനിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. പിന്നാലെ ഇതേ ആവശ്യമുന്നയിച്ച് ഡിവൈഎഫ്ഐയും സമരം ആരംഭിച്ചു. നാളെ മുതൽ എൽഡിഎഫും സമരത്തിനിറങ്ങുകയാണ്. റോഡ് നിർമാണമെന്ന ലക്ഷ്യം നേടാൻ…
Read Moreപ്രളയത്തിന്റെ മറവിൽ ഓഫീസ് തട്ടിയെടുത്തുവെന്ന് അഡ്വക്കേറ്റ് ക്ലർക്ക്സ്; നാളെ കളക്ടറേറ്റ് മാർച്ച്; കളക്ടർക്ക് നിഷേധാത്മക നിലപാടെന്നും അസോസിയേഷൻ
തൃശൂർ: ദുരിതാശ്വാസ ക്യാന്പിലേക്കുള്ള സാധനസാമഗ്രികൾ സൂക്ഷിക്കാൻ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം വിട്ടുകൊടുത്ത കേരള അഡ്വക്കേറ്റ്സ് ക്ലർക്ക്സ് അസോസിയേഷൻ തൃശൂർ യൂണിറ്റിന്റെ കളക്ടറേറ്റിലെ ഓഫീസ് തിരിച്ചുനല്കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് നടത്തുന്നു. അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ രാവിലെ പത്തിന് പടിഞ്ഞാറേകോട്ടയിൽനിന്ന് മാർച്ച് ആരംഭിക്കും. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ മാർച്ചിൽ പങ്കെടുക്കും. അന്നേ ദിവസം ക്ലർക്കുമാർ പണിമുടക്കിയാണ് മാർച്ചിൽ പങ്കെടുക്കുക. ദുരിതാശ്വാസ പ്രവർത്തനത്തിനു ഹാൾ ആവശ്യപ്പെട്ട സമയത്തു തന്നെ യാതൊരു തടസവും കൂടാതെയാണ് വിട്ടുനൽകിയത്. 450 അംഗങ്ങളുള്ള അസോസിയേഷന് പുതിയ കെട്ടിട സമുച്ചയത്തിൽ മുറി അനുവദിച്ചിട്ടുണ്ടെങ്കിലും നേരത്തെ പറഞ്ഞ വലിപ്പമുള്ള മുറി നൽകിയില്ലത്രേ. അതിനാലാണ് കളക്ടറേറ്റ് കെട്ടിടത്തിലുള്ള മുറി വിട്ടുകൊടുക്കാൻ തയാറാകാത്തതെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഹാൾ തിരിച്ചുനൽകാൻ നേരിട്ടു കണ്ടും അപേക്ഷ നൽകുകയും മന്ത്രിമാർ മുഖേന ആവശ്യപ്പെടുകയും ചെയ്തിട്ടും കളക്ടർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതത്രേ. സംസ്ഥാന…
Read Moreചീരക്കുഴി ഇറിഗേഷൻ പദ്ധതിയുടെ പുനർനിർമാണത്തിന് 14 കോടി രൂപ; കേന്ദ്രസഹായം ആവശ്യപ്പെടുമെന്ന് ഡോ. പി.കെ. ബിജു എംപി
പഴയന്നൂർ: പ്രകൃതി ദുരന്തത്തിൽ തകർന്നുപോയ പഴയന്നൂരിലെ ചീരക്കുഴി ഇറിഗേഷൻ പദ്ധതിയുടെ പുനർ നിർമാണത്തിന് കേന്ദ്രസഹായം ആവശ്യപ്പെടുമെന്നും നബാർഡ് ഉൾപ്പെടെയുളള വിവിധ ഏജൻസികളുടെ സഹായം ലഭ്യമാക്കുന്നതിനും പരിശ്രമിക്കുമെന്നും എം.പി പറഞ്ഞു. പ്രകൃതി ദുരന്തത്തിൽ തകർന്നുപോയ ചീരക്കുഴി ഇറിഗേഷൻ പദ്ധതി പ്രദേശം സന്ദർശിക്കുകയായിരുന്നു എംപി. ചീരക്കുഴി പദ്ധതിയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളുടേയും, ജലവിഭവ വകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടേയും യോഗം ഉടൻ വിളിച്ചു ചേർക്കും. പദ്ധതിയുടെ പുനർനിർമാണത്തിനായി ജലസേചന വകുപ്പധികൃതർ 14 കോടി രൂപയുടെ എസ്റ്റിമേറ്റ് ഇതിനകം തയ്യാറാക്കിയിട്ടുണ്ട ്. കഴിഞ്ഞ ദിവസം ലോകബാങ്ക് പ്രതിനിധികൾ ചീരക്കുഴി പ്രദേശം സന്ദർശിച്ചിരുന്നു. പഴയന്നൂർ, കൊണ്ടാഴി, പാഞ്ഞാൾ, വളളത്തോൾ നഗർ, ദേശമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിലെ 987 ഹെക്ടർ കൃഷി സ്ഥലത്തേക്ക് വെളളമെത്തിക്കുന്നതിനുളള ഏക ജലസ്രോതസാണ് ചീരക്കുഴി ഇറിഗേഷൻ പദ്ധതി. അതുകൊണ്ട ് തന്നെ പദ്ധതിയുടെ പുനർനിർമാണം അടിയന്തിര…
Read Moreവീടുനഷ്ടപ്പെട്ടവർക്ക് ഇനിയും പതിനായിരം കിട്ടിയില്ല; ചോദിച്ചാൽ ഉദ്യോഗസ്ഥരുടെ ശകാരം
തൃശൂർ: പ്രളയത്തിലും മണ്ണിടിച്ചിലിലും വീടും വീട്ടുസാധനങ്ങളും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞവർക്ക് സർക്കാർ വാഗ്ദാനം ചെയ്ത പതിനായിരം രൂപ ഇനിയും കിട്ടിയില്ല. പണം കിട്ടിയില്ലെന്ന് വിവരം പറയാനെത്തുന്നവരോട് വില്ലേജ് ഓഫീസർമാരുടെയും ഉദ്യോഗസ്ഥരുടെയും ശകാരം കൂടി കേൾക്കേണ്ടി വരേണ്ട ഗതികേടിലാണ് ദുരിതത്തിലായവർ. പലർക്കും ആദ്യഗഡുമായ 3800 രൂപ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അതും ദുരിതാശ്വാസ ക്യാന്പിൽ നിന്ന് ബന്ധുവീടുകളിലും വാടക വീടുകളിലും എത്തി ആഴ്ചകൾക്കു ശേഷമാണ് ആദ്യഗഡു ലഭിച്ചത്. ക്യാന്പിൽ നിന്ന് പോകുന്പോൾ തന്നെ പതിനായിരം രൂപ നൽകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. പക്ഷേ ഉദ്യോഗസ്ഥരുടെ കനിവുതേടി ഇപ്പോൾ ദുരിതത്തിൽ പെട്ടവർക്ക് പണം കിട്ടാൻ കാത്തു നിൽക്കേണ്ട ഗതികേടിലാണ്. ആളുകൾ ബാങ്കുകളിലും വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കയറിയിറങ്ങി മടുത്തു. ചാലക്കുടി മേഖലയിൽ ചാലക്കുടി മേഖലയിൽ വെള്ളം മുങ്ങി വൻ ദുരന്തമാണ് സംഭവിച്ചത്. എന്നിട്ടും ഈ ഭാഗത്തെ ദുരിതത്തിൽ പെട്ടവർക്ക് പണം…
Read Moreമോഷണത്തിന്റെ മുഖ്യ സൂത്രധാരനും പത്താം ക്ലാസ് വിദ്യാർഥിയും ഉൾപ്പെടുന്ന നാലംഗ ബൈക്ക് കവർച്ചാസംഘം അറസ്റ്റിൽ
സ്വന്തം ലേഖകൻ തൃശൂർ: വിദ്യാർഥികൾ ഉൾപ്പെട്ട നാലംഗ ബൈക്ക് മോഷണ സംഘത്തെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര കോരന്പി വീട്ടിൽ അജീഷ് (30), തളിക്കുളം തന്പാൻകടവ് പണിക്കവീട്ടിൽ അബ്ദുൾസഹദ് (25), പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാർഥികൾ എന്നിവരെയാണ് എസ്ഐ അരുണ്ഷാ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത മോഷ്ടാക്കളിൽ ഒരാൾ പത്താം ക്ലാസിലും മറ്റൊരാൾ പ്ലസ്ടുവിലും പഠിക്കുന്നവരാണ്. ഇവരാണ് ബൈക്ക് മോഷണത്തിന്റെ മുഖ്യസൂത്രധാരന്മാർ. ഇവരിൽനിന്ന് മോഷ്ടിച്ച ബൈക്കുകൾ പിടിച്ചെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി, വെളപ്പായ സന പാർക്ക് ഹോട്ടലിനു സമീപം, പെരിങ്ങണ്ടൂർ കെ.ഡി. സ്റ്റുഡിയോയുടെ മുൻവശം, തൃശൂർ പുത്തൻപള്ളി എന്നിവിടങ്ങളിൽനിന്നാണ് ഇവർ ബൈക്കുകൾ മോഷ്ടിച്ചത്. മോഷണ മുതലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നിസാര തുകയ്ക്കാണ് അജീഷും അബ്ദുൾ സഹദും ഇവരിൽനിന്നു ബൈക്കുകൾ വാങ്ങിയത്. മാത്രമല്ല, കൂടുതൽ ബൈക്കുകൾ മോഷ്ടിക്കാൻ ഇവർ പ്രേരിപ്പിക്കുകയും ചെയ്തു.മെഡിക്കൽ കോളജ് പരിസരത്തുനിന്നു ബൈക്ക് മോഷ്ടിച്ച പ്രതികളുടെ ദൃശ്യങ്ങൾ…
Read Moreകുതിരാനിലെ കുഴികൾ; പോലീസ് വടിയെടുത്തു, ഏഴിനു പണികൾ തുടങ്ങുമെന്ന് ദേശീയപാത അഥോറിറ്റി
സ്വന്തം ലേഖകൻ തൃശൂർ: പാലക്കാട്-തൃശൂർ ദേശീയപാതയിലെ കുഴികൾ ഉടനേ അടയ്ക്കുമെന്ന് ദേശീയപാത അഥോറിറ്റി സിറ്റി പോലീസ് കമ്മീഷണർക്ക് ഉറപ്പുനൽകി. 4.35 കോടി രൂപ അടങ്കലുള്ള ടെൻഡർ സെപ്റ്റംബർ 18 ന് അംഗീകരിക്കും. ഒക്ടോബർ ഏഴിനു പണി തുടങ്ങും. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്ര വിളിച്ചുകൂട്ടിയ ഹൈവേ മാനേജ്മെന്റ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. തകർന്ന റോഡിലെ ഗതാഗത കുരുക്കിനും, വാഹനാപകടങ്ങൾക്കും കാരണമായ ദേശീയപാതയിലെ മരണക്കുഴികളുടെ അറ്റകുറ്റപ്പണിയാണ് യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്തുതീർക്കുക. നിലവിലെ കരാറുകാരായ കെഎംസി കണ്സ്ട്രക്ഷൻസ് കന്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. റോഡിലെ കുഴികൾ അടയ്ക്കാനുള്ള പണി ഏറ്റെടുക്കുന്നതിനു കെഎംസിക്ക് താത്പര്യമില്ലാത്തപക്ഷം ദേശീയപാത അഥോറിറ്റി നേരിട്ട് ഇടപെടും. ടെൻഡർ അംഗീകരിച്ചാൽ 15 ദിവസത്തിനകം ടാറിംഗ് ആരംഭിക്കുമെന്നു ദേശീയപാത അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടായ മണ്ണുത്തി- മുളയം പ്രദേശങ്ങളിലെ രൂക്ഷമായ പൊടിശല്യം തടയാൻ നടപടിയെടുക്കണം. മുന്പ് കിണറുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളാണ്…
Read Moreഡബ്ബിൾ ബെല്ലടിച്ച് സ്വകാര്യ ബസുകൾ ഷെഡ്ഡിലേക്ക്; റോ ഡില്ല… എണ്ണവില കുറയില്ല… ടാക്സും കൊടുക്കണം; കേരളത്തിലെ സ്വകാര്യ ബസ് സർവീസ് മേഖല സ്തംഭനത്തിലേക്ക്
സ്വന്തം ലേഖകൻ തൃശൂർ: തകർന്നു തരിപ്പണമായ റോഡുകളും കുതിച്ചുയരുന്ന ഇന്ധനവിലയും മൂലം സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നു. ഒരു തരത്തിലും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ബസുകൾ സർവീസ് അവസാനിപ്പിക്കുന്നതെന്ന് ഉടമകൾ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ പ്രളയദുരിതം അനുഭവിക്കുന്നതുകൊണ്ടാണ് ഘട്ടം ഘട്ടമായി സർവീസുകൾ നിർത്തുന്നത്. സംസ്ഥാനവ്യാപകമായ സമരംപോലും വേണ്ടെന്നുവച്ചിരിക്കുന്നത് ജനങ്ങളെ പ്രളയക്കെടുതിക്കൊപ്പം ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണെന്ന് ഉടമകൾ വ്യക്തമാക്കി. എന്റെ ബസിന് സർവീസ് നടത്താൻ പറ്റാത്ത സ്ഥിതിയാണ് എന്ന് ആർടിഒയ്ക്ക് അപേക്ഷ നൽകി മോട്ടോർ വാഹന വകുപ്പിൽ നിന്നും ജി ഫോം വാങ്ങുന്ന ബസുടമകളുടെ എണ്ണം വളരെ കൂടുതലായിട്ടുണ്ട്. ജി ഫോം ലഭിച്ചാൽ ബസുടമയ്ക്ക് റോഡ് ടാക്സ് നൽകേണ്ടി വരില്ല. മൂന്നു മാസത്തേക്കും ആറു മാസത്തേക്കുമെല്ലാം കാലാവധി നൽകി ജി ഫോം വാങ്ങുന്നവരുണ്ട്. ജി ഫോം വാങ്ങി ബസുകൾ നിർത്തിയിടാനുള്ള തീരുമാനം മിക്ക ബസുടമകളും കൈക്കൊണ്ടിട്ടുണ്ട്. ബസ് തൊഴിലാളികളും…
Read Moreഗുരുവായൂരിലേക്കുള്ള പാസഞ്ചർ ട്രെയിനുകൾ നിർത്തി; ദേവസ്വം ഭരണസമിതി റെയിൽവേ മന്ത്രിയെ സമീപിക്കും
ഗുരുവായൂർ: ഗുരുവായൂരിലേക്കുള്ള പാസഞ്ചർ തീവണ്ടകൾ പുനഃസ്ഥാപിക്കാൻ കേന്ദ്ര റെയിൽവെ മന്ത്രിയേയും ഉന്നത ഉദ്യാഗസ്ഥരേയും സമീപിക്കുമെന്ന് ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു. തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്കും തിരിച്ചുമുള്ള തീവണ്ടി സർവീസുകൾ നിർത്തലാക്കിയത് ദർശനത്തിനെത്തുന്ന ഭക്തരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ഭക്തർ തൃശൂരിലെത്തിയശേഷം തീവണ്ടി മാർഗമാണ് ഗുരുവായൂരിലെത്തുന്നത്.തീവണ്ടി സർവീസുകൾ നിർത്തലാക്കിയതോടെ ഭക്തർക്ക് ഗുരുവായൂരിലെത്തുന്നതിന് ബദൽ മാർഗം സ്വീകരിക്കേണ്ട സ്ഥിതിയാണുള്ളത്.ഇതിന് അടിയന്തരമായി പരിഹാരം കാണാൻ കേന്ദ്ര റെയിൽവെ മന്ത്രിയെ സമീപിക്കുമെന്ന് ചെയർമാൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രത്തിലെ അഷ്ടമംഗലപ്രശ്നം 26തുടങ്ങി 30ന് അവസാനിക്കും.ആദ്യ ദിവസം ക്ഷേത്രനാലന്പലത്തിനകത്ത് ആരംഭിച്ചശേഷം പിന്നീട് വിശദമായ പ്രശ്നചിന്ത വടക്കേനടയിൽ കുളപ്പുര മാളികയുടെ ഒന്നാം നിലയിലാണ് നടക്കുക. പ്രസാദ് പദ്ധതിയുടെ ഭാഗമായി വേണുഗോപാൽ പാർക്കിൽ നിർമിക്കുന്ന മൾട്ടിലവൽ കാർ പാർക്കിംഗിന്റെ ഉദ്ഘാടനം 28ന് ഉച്ചക്ക് രണണ്ടിന് കേന്ദ്രമന്ത്രി അൽഫോണ്സ് കണ്ണന്താനം നിർവഹിക്കും. ദേവസ്വം മന്ത്രി കടകംപള്ളി…
Read Moreഎല്ലാ കൃഷികൾക്കും ഇൻഷ്വറൻസ് പരിരക്ഷ: കൃഷിമന്ത്രി; ഈ വർഷം 10,000 മോട്ടോറുകൾ വിതരണം ചെയ്യും, സൗജന്യമായി വിത്തും കുമ്മായവും നൽകും
ചാലക്കുടി: കൃഷിയുടെ പുനരുജ്ജീവനത്തിന് ഈ ഒക്ടോബറിൽതന്നെ കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജൻസികളുടെയും സഹായത്തോടെ പുതിയ പദ്ധതി കൊണ്ടുവരുമെന്നും എല്ലാ കൃഷികളേയും നിർബന്ധമായി ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടുവരുമെന്നും കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ചാലക്കുടി ജൂബിലി മെമ്മോറിയൽ ഹാളിൽ പ്രകൃതിക്ഷോഭ കാർഷിക ദുരിതാശ്വാസത്തിന്റെ ആദ്യഗഡു വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.പ്രളയം മൂലം കാർഷിക മേഖലയിലുണ്ടായ നഷ്ടത്തിന്റെ കണക്ക് പൂർണമായെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ മേഖലയിലുണ്ടായ അനന്തര ഫലങ്ങൾകൂടി വിലയിരുത്താൻ കുറച്ചുകൂടി സമയം വേണ്ടിവരും. ലോകബാങ്കിനു സംസ്ഥാനത്തെ കാർഷിക മേഖലയെക്കുറിച്ചു നല്കിയിരുന്ന നഷ്ടത്തിന്റെ പ്രാഥമിക കണക്ക് 19,000 കോടി രൂപയാണ്. ഇതിൽ തൃശൂർ ജില്ലയിൽ മാത്രം 120 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. സംസ്ഥാനത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 58000 ഹെക്ടർ കൃഷി ഭൂമി നശിച്ചു. കുട്ടനാട് പൂർണമായി നശിച്ചു. വയനാട്, ഇടുക്കി തുടങ്ങിയ മലയോര മേഖലയിൽ വ്യാപകമായ മണ്ണൊലിപ്പും മല…
Read More