തൃശൂർ: തൃശൂരിൽനിന്ന് മലപ്പുറത്തേക്കു കടത്തുകയായിരുന്ന കുഴൽപ്പണവുമായി രണ്ടുപേരെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി നെല്ലിക്കുത്ത് പാലം സ്വദേശികളായ കണ്ണംപാലി വീട്ടിൽ അബ്ദുൾസലാം (42), ചക്കിപ്പറന്പിൽ വീട്ടിൽ ഷെറഫുദ്ദീൻ (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 15,66,000 രൂപ പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിയ്യൂർ സർവീസ് സെന്ററിനു മുൻവശം നിർത്തിയിട്ട കർണാടക രജിസ്ട്രേഷനുള്ള കാർ പോലീസ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇരുവരും കുടുങ്ങിയത്. പോലീസിനെ കണ്ട വെപ്രാളത്തിൽ ഇരുവരും പണം നിറച്ച അറകളുള്ള ജാക്കറ്റ് തൊട്ടടുത്തുള്ള മാലിന്യക്കൂന്പാരത്തിലേക്കു വലിച്ചെറിഞ്ഞു. മലപ്പുറം സ്വദേശിയായ ബാബു എന്നയാൾക്കുവേണ്ടിയാണ് പണം കടത്തുന്നതെന്നും ഇരുവരും പോലീസിനോടു പറഞ്ഞു. തൃശൂരിലുള്ള ഒരു ബിസിനസുകാരന്റേതാണ് പണം. ആദ്യമായാണ് പണം കടത്തുന്നതെന്നും ഒരാൾക്ക് 1500 രൂപയാണ് പണം കടത്താൻ നിർദേശിച്ചയാൾ വാഗ്ദാനം ചെയ്തതെന്നും ഇരുവരും മൊഴിന ല്കി. എസ്ഐ ഡി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. ബാബുവിനോട്…
Read MoreCategory: Thrissur
വ്യക്തിപരമായി പറയുകയാണെങ്കിൽ അതിരപ്പിള്ളി പദ്ധതി നല്ലതെന്നു വൈദ്യുതി മന്ത്രി മണി
അതിരപ്പിള്ളി: അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പിലാക്കുന്നതു നാടിനു നല്ലതാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നു വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതിൽ ഭരണമുന്നണിയിൽതന്നെ അഭിപ്രായ വ്യത്യാസമുണ്ട്. അതിൽ സമന്വയം ഉണ്ടാകേണ്ടതുണ്ട്. അണക്കെട്ടിനു മുകളിലൂടെ വെള്ളം നിറഞ്ഞൊഴുകി നാശങ്ങളുണ്ടായ പെരിങ്ങൽക്കുത്ത് ഡാം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.വെളളം നിറഞ്ഞൊഴുകിയതിനെതുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് ഡാമിലുണ്ടായത്. ഡാമിന്റെ വശങ്ങളിലെ മണ്ണ് ഒലിച്ചുപോയി. ഷട്ടറുകൾക്കും ഷട്ടറുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന മോട്ടോറുകൾക്കും ഡാമിനു മുകളിലെ സംരക്ഷണ ഭിത്തികൾക്കും നാശ നഷ്ടങ്ങളുണ്ടായി. ചരിത്രത്തിലെ ഏറ്റവും വലിയ മഴയും ഉരുൾപൊട്ടലുമുണ്ടായതിനാലാണ് 1924 നേക്കാൾ വലിയ പ്രളയമുണ്ടായത്. പ്രളയത്തേയും ഉരുൾ പൊട്ടലിനേയും തുടർന്ന് നിരവധി പവർഹൗസുകൾ തകരാറിലായതിനാൽ വൈദ്യുതി ഉത്പാദനത്തിൽ 400 മെഗാവാട്ടിന്റെ കുറവുണ്ടായി വൈദ്യുതി വകുപ്പിനു കോടികളുടെ നഷ്ടമാണുണ്ടായതെന്നു മന്ത്രി പറഞ്ഞു. ബി.ഡി.ദേവസി എംഎൽഎ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ബ്ലോക്ക് വൈസ്…
Read Moreപുഴയോരത്ത് മുതലയെ കണ്ടതായി അഭ്യൂഹം, കിട്ടിയത് മലന്പാന്പിന്റെ കുഞ്ഞ്
കൊടകര: മറ്റത്തൂർ പടിഞ്ഞാറ്റുമുറിയിൽ വീടുകൾക്കു സമീപമുള്ള പൊട്ടക്കിണറ്റിനടുത്ത് മുതലയെകണ്ടതായി അഭ്യൂഹം പരന്നത് നാട്ടുക ാരിൽ ഭീതി പരത്തി. മറ്റത്തൂർ പടിഞ്ഞാറ്റുമുറിയിൽ കുറുമാലിപുഴയോരത്തുള്ള ഉപയോഗശൂന്യമായ കിണറിനു സമീപമാണ് പ്രദേശവാസിയായ സ്ത്രീ മുതലയെന്നു സംശയിക്കുന്ന ജീവിയെ കണ്ടത്. വനപാലകരെ വിവരമറിയച്ചതിനെ തുടർന്ന് വെള്ളിക്കുളങ്ങര ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.എസ്. ഷൈലനും സംഘവും എത്തി നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രളയത്തെ തുടർന്ന് മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടക്കുന്ന കിണറ്റിൽ പരിശോധന നടത്താൻ കഴിഞ്ഞില്ല. മറ്റത്തൂരിനു സമീപമുള്ള ആറ്റപ്പിള്ളി കടവിനടുത്തുള്ള പറന്പിൽ ഏതാനും മാസങ്ങൾക്ക് മുന്പ് ചീങ്കണ്ണിയുടേതെന്ന് സംശയിക്കുന്ന മുട്ടകൾ കണ്ടെത്തിയിരുന്നു.
Read Moreഎട്ടും പത്തുംവരെ കിലോ തൂക്കം! നാട്ടിൻപുറങ്ങളിൽ ചൂണ്ടക്കാർക്ക് വളർത്തുമീൻ ചാകര
സെബി മാളിയേക്കൽ തൃശൂർ: പ്രളയജലം ഇറങ്ങിയതോടെ നാട്ടിൻപുറങ്ങളിലെ പുഴയോരങ്ങളിലും കനാലുകളിലും ചിറകളിലും തോടുകളിലുമെല്ലാം ചൂണ്ടയിടുന്നവർക്ക് ചാകരയാണ്. നട്ടർ, കട്ട്ല, റോഹു, പിലോപ്പി, മലേഷ്യൻ വാള, മൃഗാല തുടങ്ങിയ വളർത്തുമീനുകളാണ് തൃശൂർ ജില്ലയിൽ അധികവും ലഭിക്കുന്നത്. ഡാമുകൾ തുറന്നതോടെ വലിയ തൂക്കമുള്ള മത്സ്യങ്ങളാണ് ഇടത്തോടുകളിൽപോലും എത്തിപ്പെട്ടിട്ടുള്ളത്. എട്ടും പത്തുംവരെ കിലോ തൂക്കുമുള്ള കട്ട്ലയും റോഹുവും (ചോപ്പൻ) മറ്റും ലഭിച്ചതായി പല ചൂണ്ടക്കാരും പറയുന്നു. കൂടാതെ മത്സ്യകൃഷി നടത്തുന്ന കുളങ്ങൾ നിറഞ്ഞുകവിഞ്ഞ് മീനുകൾ ഒഴുകിപ്പോയതും വളർത്തുമത്സ്യങ്ങൾ ലഭിക്കുന്നതിനു കാരണമായിട്ടുണ്ട്. പിരാന വിഭാഗത്തിൽപ്പെട്ട നട്ടർ മത്സ്യം വളരെയധികം ലഭിക്കുന്നതായി കാറളം പുല്ലത്തറയിൽ ചൂണ്ടയിടുന്ന “ചൂണ്ട ആശാൻ’ എന്നറിയപ്പെടുന്ന മത്സ്യത്തൊഴിലാളി സംഘം കാറളം മണ്ഡലം സെക്രട്ടറി വിനോദ് കല്ലുങ്ങൽ പറയുന്നു. പക്ഷേ, നട്ടർ മീൻ മാംസഭുക്കായതിനാൽ ജലാശയങ്ങളിൽ പെരുകിയാൽ നാടൻ മത്സ്യങ്ങളെയും കുഞ്ഞുങ്ങളെയും കൂട്ടത്തോടെ തിന്നുമെന്നും ഇതു നാടൻ മത്സ്യങ്ങളുടെ വംശനാശത്തിനിടയാക്കുമെന്നും ഇയാൾ…
Read Moreപെൻഷൻ കിട്ടിയില്ല, പേര് മരിച്ചവരുടെ പട്ടികയിൽ; കണ്ണീരോടെ മുത്തശ്ശി
സ്വന്തം ലേഖകൻ തൃശൂർ: ക്ഷേമപെൻഷൻ ആനുകൂല്യങ്ങൾ വാങ്ങുന്ന അനർഹരെ വെട്ടിക്കുറയ്ക്കാൻ ഉദ്യോഗസ്ഥർ ജീവിച്ചിരിക്കുന്നവരെ മരിച്ചവരുടെ പട്ടികയിലേക്കു മാറ്റി. ഒരു വർഷത്തോളമായി നിർത്തിവച്ചിരുന്ന പെൻഷൻ വിതരണം കഴിഞ്ഞ മാസം പുനരാരംഭിച്ചെങ്കിലും പെൻഷൻ കിട്ടാത്ത വയോധികർ അന്വേഷിച്ചപ്പോഴാണ് തങ്ങളെ മരിച്ചവരുടെ പട്ടികയിലേക്കു മാറ്റിയെന്നു കണ്ട് അന്പരന്നത്. തൃശൂർ അരണാട്ടുകരയിലുള്ള വയോധികയാണ് പെൻഷൻ ലഭിക്കാതെ കോർപറേഷൻ ഓഫീസിൽ എത്തിയപ്പോൾ താൻ മരിച്ചവരുടെ പട്ടികയിലാണെന്ന് അറഞ്ഞത്. തിരിച്ചറിയൽ കാർഡുമായി നേരിൽ വന്നതുകൊണ്ടു പ്രയോജനമില്ല, അവധിയിലുള്ള റവന്യൂ ഇൻസ്പെക്ടർ അടുത്തയാഴ്ച വീട്ടിലെത്തി അന്വേഷിച്ച് റിപ്പോർട്ടു നൽകുമെന്നാണ് അധികാരികളുടെ നിലപാട്. കണ്ണീരുമായാണ് എഴുപത്തഞ്ചുകാരിയായ വയോധിക മടങ്ങിയത്. മരിച്ചവരുടെ പട്ടിക തയാറാക്കിതു തങ്ങളല്ലെന്നും തിരുവനന്തപുരത്തുനിന്ന് അയച്ചുകിട്ടിയ പട്ടികയനുസരിച്ചാണു പെൻഷൻ നൽകിയതെന്നുമാണ് കോർപറേഷനിലെ ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾ നൽകിയ പട്ടികയനുസരിച്ചാണ് മരിച്ചവരെ നീക്കം ചെയ്തതെന്നാണു ധനകാര്യ വകുപ്പിന്റെ നിലപാട്. വിവിധ സാമൂഹ്യക്ഷേമ പെൻഷനുകൾ 42.6 ലക്ഷം…
Read Moreപെട്രോൾ, ഡീസൽ വില കുതിക്കുന്നു; മിണ്ടാട്ടമില്ലാതെ രാഷ്ട്രീയ പാർട്ടികളും
തൃശൂർ: പെട്രോൾ, ഡീസൽ വില വർധനയിൽ നേരിയ വ്യത്യാസമുണ്ടായാൽ പോലും പ്രതികരിച്ചിരുന്ന രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളുമൊക്കെ പത്തിമടക്കി മാളത്തിലൊളിച്ചു. ഇന്ധന വിലയിൽ വൻ വർധനവ് വരുത്തിയിട്ടും ആരും പ്രതികരിക്കാതായി. ജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രതികരണം പോലും ഇല്ലാതാക്കിയാണ് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഓയിൽ കന്പനികൾ പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടിക്കൊണ്ടിരിക്കുന്നത്. ഇന്നു പെട്രോൾ ലിറ്ററിന് 81.01 രൂപയാണ് വില. ഇന്നലെ 80.04 രൂപയുണ്ടായിരുന്നതാണ് ഒറ്റയടിക്ക് കൂട്ടിയിരിക്കുന്നത്. ഡീസലിന്റെ വിലയും കുതിക്കുകയാണ്. ഇന്നലെ 73.32 രൂപയുണ്ടായിരുന്ന ഡീസലിന് ഇന്ന് 74.49 രൂപയാണ് വില. ദിനംപ്രതി ഇന്ധനവില കുതിച്ചുയർന്നിട്ടും ആരും പ്രതിഷേധിക്കാനില്ലാത്തതിനാൽ കൂടുതൽ തുക ഉയർത്താൻ തന്നെയാണ് തീരുമാനം. എല്ലാ ദിവസവും വില കൂട്ടുന്നതിനാൽ പ്രതിഷേധം ശക്തമാകില്ലെന്ന് കേന്ദ്രസർക്കാരിന്റെ കണ്ടെത്തലാണ് വില ഇടയ്ക്കിടെ കൂട്ടാതെ ദിവസവും കൂട്ടിക്കൊണ്ടിരിക്കുന്നതത്രേ. ഡീസൽ വില കൂടുന്നതിനനുസരിച്ച് ലോറി വാടകയിലും മാറ്റങ്ങൾ വരുത്തി…
Read Moreമയക്കുമരുന്ന് വില്പനയെ ചോദ്യം ചെയ്ത സിപിഎംപ്രവർത്തകനു കുത്തേറ്റു ; പ്രത്യാക്രമണത്തിൽ കുത്തിയയാൾക്കും പരിക്ക്
മുളകുന്നത്തകാവ്: മയക്ക് മരുന്ന് വില്പനയെ ചോദ്യം ചെയ്ത സിപിഎം പ്രവർത്തകനെ കുത്തിപരിക്കേൽപ്പിച്ചു .ഗുരുതരമായി പരിക്കേറ്റ നിലയിൽ മനക്കൊടി സ്വാദേശിയും സിപിഎം ലോക്കൽ കമ്മറ്റിയംഗവുമായ പ്രസാദിനെ ത്യശൂർ ജൂബിലി മെഡിക്കൽ കോളജ് ആശുപത്രിയിലും തിരികെ നടന്ന ആക്രമണത്തിൽ പുറത്തും കഴുത്തിലും കുത്തേറ്റനിലയിൽ നിരവധി കേസിലെ പ്രതിയും കഞ്ചാവ് വില്പനക്കാരാനായ അരണാട്ടുക്കര കോണ്വെന്റെ് റോഡിൽ വെളിയാട്ടിൽ ലിബിൻ(28)നെ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതെ സമയം പാർട്ടി പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ ലിബിനെ അന്വേഷിച്ചത്തിയെ 25 അംഗ സംഘം മെഡിക്കൽ കോളജ് ആശുപത്രിയൽ സംഘാർഷവസഥ സ്യഷടിച്ചു അത്യാഹിത വിഭാഗത്തിൽ എത്തിയ സംഘം ലിബിനെ തെരഞ്ഞ് നടന്നത് ആശുപത്രിയിലെ സുരക്ഷ വിഭാഗം തടഞ്ഞു തുടർന്ന് പ്രശനം രൂക്ഷമാകുമെന്ന് കണ്ട് ആശുപത്രി അധികൃതർ പോലീസിന്റെ സഹായം ആവശ്യപെട്ടു. കൂടുതൽ പോലീസ് സഥലത്ത് എത്തിയിട്ടും പാർട്ടിപ്രവർത്തകർ പിരിഞ്ഞ് പോകാൻ കൂട്ടക്കിയില്ല തുടർന്ന് പോലീസ്…
Read Moreപ്രളയം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏങ്ങണ്ടിയൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 10 സെന്റ് സ്ഥലം നൽകി
ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ പഞ്ചായത്തംഗവുമായ കെ.വി. അശോകനും ഭാര്യ അഡ്വ.കെ.ഡി. ഉഷയും മകൻ അമർദത്തും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് സെന്റ് സ്ഥലം നൽകും. തിരുമംഗലം ശിവക്ഷേത്രത്തിന്റെ പുറകിലെ പറന്പിൽനിന്ന് പത്തുസെന്റ് ഭൂമിയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. ഇന്നലെ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിലാണു കെ.വി.അശോകൻ ഇക്കാര്യം അറിയിച്ചത്. “ഇത്രയും കാലത്തെ ജീവിതത്തിനിടിയിൽ ഇത്രയും വലിയ ദുരന്തം കണ്ടിട്ടില്ല. പ്രളയദുരിതത്തിൽ 6000 പേരാണ് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാന്പി ലുണ്ടായിരുന്നത്. ഇപ്പോഴും ഏതാനും കുടുംബങ്ങൾ ചേറ്റുവയിലെ സുനാമി ഹാളിലാണ്. ഇതെല്ലാം മനസിനെ വല്ലാതെ നൊന്പരപ്പെടുത്തി’. സിപിഎം നേതാവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് എക് സിക്യൂട്ടീവ് ഓഫീസറുമായ അശോകൻ പറഞ്ഞു. ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ഭാര്യയും ബാംഗ്ലൂർ ഐടി കന്പനി ഉദ്യോഗസ്ഥനായ മകനും സന്തോഷത്തോടെ പിന്തുണച്ചുവെന്ന് അശോകൻ വൃക്തമാക്കി. ഈ പത്ത് സെന്റിൽ…
Read Moreപുല്ലൂർ അമ്പലനടയിൽ ക്ഷേത്രങ്ങളുടെ പൂട്ട് കുത്തിപ്പൊളിച്ച് മോഷണം; പൊളിക്കാനുപയോഗിച്ച പിക്കാസ് പോലീസ് കണ്ടെടുത്തു
ഇരിങ്ങാലക്കുട: പുല്ലൂർ അന്പലനടയിൽ മൂന്നു ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങൾ കുത്തിപൊളിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ ശിവവിഷ്ണു ക്ഷേത്രം, കൈപ്പുള്ളി ഭദ്രകാളീ ക്ഷേത്രം, പള്ളത്ത് ദേവീ ക്ഷേത്രം എന്നിവയുടെ ഭണ്ഡാരങ്ങളാണു തകർത്തിരിക്കുന്നത്. പുലർച്ചെ അഞ്ചിന് ശിവവിഷ്ണു ക്ഷേത്രത്തിൽ എത്തിയ ജീവനക്കാരാണു കൗണ്ടറിന്റെ പൂട്ടും മൂന്ന് ഭണ്ഡാരങ്ങളും തകർത്ത നിലയിൽ കണ്ടത്. ഇതിൽ രണ്ടു ഭണ്ഡാരങ്ങളിൽ എണ്ണായിരം രൂപയോളം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ക്ഷേത്രസമിതി ഭാരവാഹികൾ പറഞ്ഞു. ഭണ്ഡാരങ്ങളിൽ നിന്നും ചില്ലറ നാണയങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടില്ല. സമീപത്തെ വീട്ടിൽനിന്നും എടുത്ത പിക്കാസ് ഉപയോഗിച്ചാണു പൂട്ട് പൊളിച്ചിട്ടുള്ളത്. പിക്കാസ് പോലീസ് കണ്ടെടുത്തു. വിവരം അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട എസ്ഐ കെ.എസ്. സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read Moreദുരിതാശ്വാസ നിധിയിലേക്ക് കാരുണ്യപ്രവാഹം! വിവാഹ സത്കാരത്തിനു പകരം 150 കുടുംബങ്ങൾക്കു പലവ്യഞ്ജനക്കിറ്റുകളും തകർന്ന നാലുവീടുകൾ പണിയാൻ ധനസഹായവും
അന്തിക്കാട്: വിവാഹ സത്കാരത്തിനു പകരം പ്രളയദുരിത ബാധിതരായ 150 കുടുംബങ്ങൾക്ക് പലവ്യഞ്ജനക്കിറ്റുകളും തകർന്ന നാലുവീടുകൾ പണിയാൻ ധനസഹായവും. അന്തിക്കാട് കല്ലിട വഴി മാണിക്കത്ത് വിജയന്റെ മകൻ സജയ് യുടെ വിവാഹത്തിനോടനുബന്ധിച്ച് നടത്താനിരുന്ന വിരുന്ന് സത്കാരം മാറ്റിവച്ച് പ്രളയത്തിൽ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന 150 വീടുകൾക്ക് അരി, പഞ്ചസാര, പരിപ്പ്, പയർ, മുളക് പൊടി, വെളിച്ചെണ്ണ, ചായല, അടങ്ങിയ ഒരു കിറ്റ് നൽകുന്നതിനും പരിപൂർണമായി വീടു നഷ്ട്ടപ്പെട്ട നാലു വീടുകൾക്ക് 10,000/ രൂപ വീതം നൽകുന്നതിനും തീരുമാനിച്ച് മാണിക്യത്ത് കുടുംബം മാതൃകയായി. സെപ്റ്റംബർ ഒന്പതിനാണ് വിവാഹമെങ്കിലും ഇന്ന് വൈകീട്ട് നാലിന് കല്ലിട വഴിയിലെ വീട്ടിൽ കിറ്റുകളും ധനസഹായവും കൈമാറും. പ്രളയത്തിൽപെട്ട് വീട് പൂർണമായും തകർന്ന നാലു കുടുംബങ്ങൾക്കാണ് ധനസഹായം നൽകുന്നത്. വീടൊന്നിന് പതിനായിരം രൂപയാണ് നൽകുന്നത്. 150 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് അവരവരുടെ വീടുകളിലേക്ക് എത്തിക്കുമെന്നും വരന്റെ സഹോദരനും ഗുരുവായൂർ…
Read More