മണൽ വാരൽ തൊഴിലാളികൾ രക്ഷിച്ചതു കൈക്കുഞ്ഞടക്കം 50 പേരുടെ ജീവനുകൾ

പുതുക്കാട്: ആദ്യകാല മണൽവാരൽ തൊഴിലാളികളുടെ അനുഭവസന്പത്തിലൂടെ പ്രളയത്തിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത് 50ഓളം പേരെ. വരന്തരപ്പിള്ളി മനയ്ക്കലക്കടവിൽ നിന്നും പുഴ ഗതി മാറി ഒഴുകിയതുമൂലം കടവിൽനിന്നും തോട്ടുമുഖം വരെ ഒറ്റപ്പെട്ടുപോയ 20ഓളം കുടുംബങ്ങളെയാണ് തൊഴിലാളികളായ മൂവർസംഘം രക്ഷപ്പെടുത്തിയത്. തൊഴിലാളികളായ കുമാരൻ, രാജൻ, ഷിജു എന്നിവരാണു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. 15ന് രാത്രിയോടെ പുഴ ഗതിമാറുകയും പെട്ടെന്ന് വെള്ളം ഉയരുകയും ചെയ്തതോടെ പലർക്കും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ കഴിഞ്ഞിരുന്നില്ല. വെള്ളം ക്രമാതീതമായി ഉയർന്നതോടെ ആളുകൾ വീടുകളുടെ മുകളിൽ അഭയം തേടുകയായിരുന്നു. 16 ന് രാവിലെ മുതൽ രക്ഷാപ്രവർത്തനത്തിനു ശ്രമം നടത്തിയിരുന്നു. നാട്ടുകാർ ആദ്യം ചങ്ങാടം നിർമിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ട് ഒരു അടി പോലും മുന്നോട്ട് നീങ്ങാൻ ആയില്ല. തുടർന്നാണ് ചിമ്മിനി ഡാമിൽനിന്നും എത്തിച്ച ഫൈ ബർ ബോട്ട് ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചത്. എന്നാൽ ശക്തമായ…

Read More

ഷെമീമ എവിടെ ? ഒരു മാസമായി യുവതിയെ കാണാനില്ല, ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്

തൃശൂർ: കാണാതായിട്ട് ഒരു മാസമായ യുവതിയെ കണ്ടെത്തണമെന്നു ബന്ധുക്കൾ. ചെറുതുരുത്തി ആറ്റൂർ പാറപ്പുറം സ്വദേശിനിയും ഇരുപത്തഞ്ചുകാരിയുമായ ഷെമീമയെ തട്ടിക്കൊണ്ടുപോയതാണെന്നാണു സംശയം. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ മകളെ കാണാനില്ലെന്നു പിതാവ് അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെയും കണ്ടെത്താനായിട്ടില്ല. പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും കർണാടകത്തിലുമുള്ള പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം നൽകിയിട്ടുണ്ട്. വടക്കാഞ്ചേരിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിനിയായിരുന്നു ഷെമീമ. ഒന്നാം തീയതി പുലർച്ചെ വീടിന്‍റെ വാതിൽ പുറത്തുനിന്നു പൂട്ടിയാണ് യുവതി സ്ഥലംവിട്ടതെന്നു പിതാവ് അലി ഉൾപ്പെടെയുള്ള ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read More

കുടിവെള്ളമില്ലാതെ ക്യാമ്പിൽ നിന്നു മടങ്ങില്ലെന്നു കോളനിവാസികൾ; കളക്ടർ ഇടപെട്ടു; മണിക്കൂറുകൾക്കകം മോട്ടോർ ശരിയാക്കി അധികൃതർ

ഇരിങ്ങാലക്കുട: ജില്ലാ കളക്ടറുടെ ശക്തമായ ഇടപെടലോടെ ഇരിങ്ങാലക്കുട നഗരസഭ പീച്ചംപിള്ളിക്കോളനിയിലുള്ള കുടിവെള്ള പദ്ധതിയുടെ സാങ്കേതിക തകരാറുകൾക്ക് പരിഹാരമായി. സാങ്കേതിക തടസം ചൂണ്ടിക്കാട്ടി നഗരസഭാധികൃതർ നീട്ടിക്കൊണ്ടുപോയ വിഷയത്തിന് കളക്ടർ ടി.വി. അനുപമ സന്ദർശിച്ച് 24 മണിക്കൂറിനുള്ളിലാണ് പരിഹാരമായത്. 2007 ൽ ജില്ലാ പഞ്ചായത്തിന്‍റെ ധനസഹായത്തോടെ കമ്മീഷൻ ചെയ്ത ഇ.കെ. നായനാർ സ്വാശ്രയ കുടിവെള്ള പദ്ധതി വഴിയാണ് കോളനിയിലെ 23 വീട്ടുകാർക്ക് കിണറിൽ നിന്നും വെള്ളമെത്തിച്ചിരുന്നത്. പദ്ധതിയുടെ ഭാഗമായുള്ള മോട്ടോർ തകരാറിലായതിനെ തുടർന്ന് കോളനിവാസികൾ കുറച്ചുനാളുകളായി അടുത്തുള്ള പൊതുടാപ്പിനെ ആശ്രയിച്ചാണ് മുന്നോട്ടുപോയിരുന്നത്. പ്രളയത്തെ തുടർന്ന് മാപ്രാണം സെന്‍റ് സേവിയേഴ്സ് സ്കൂളിലെ ക്യാന്പിൽ കഴിഞ്ഞിരുന്ന കോളനിവാസികൾ കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കാതെ ക്യാന്പിൽ നിന്നും മടങ്ങില്ലെന്ന് നിലപാടെടുത്തതോടെ റവന്യു അധികൃതർ വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ജില്ലാ കളക്ടർ ടി.വി. അനുപമ മണിക്കൂറുകൾക്കകം സ്ഥലത്തെത്തി. നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിന് അടിയന്തിരമായി മോട്ടോറിന്‍റെ സാങ്കേതിക തടസങ്ങൾ…

Read More

പ്രളയക്കെടുതിയിൽ ദുരിതത്തിലായ നാലു കുടുംബങ്ങൾക്ക്  ഒന്നര ലക്ഷം രൂപയുടെ സഹായവുമായി  ഫ്രണ്ട്സ് ഫോർ എവർ  എന്ന വാട്സ് ആപ്പ് കൂട്ടായ്മ

കയ്പമംഗലം: തീരദേശത്ത് നിരവധി കാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായ വാട്്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രളയക്കെടുതിയിൽ ദുരിതത്തിലായ നാലു കുടുംബങ്ങൾക്ക് ഒന്നര ലക്ഷം രൂപയുടെ സാന്ത്വന സഹായം. കയ്പമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഫോർ എവർ വാട്സ് ആപ്പ് കൂട്ടയ്മയാണ് കയ്പമംഗലത്തുള്ള നിർധനരായ നാല് കുടുംബങ്ങൾക്ക് സഹായധനം സ്വരൂപിച്ച് നൽകിയത്. ഒട്ടേറെ ആളുകളാണ് ധനസഹായവും ഭക്ഷണ വസ്തുക്കളുടെ വിതരണവുമായി ദുരിതപ്രദേശങ്ങളിൽ സജീവമായുള്ളത്. കൂട്ടായ്മ നടത്തുന്ന പതിമൂന്നാമത് പദ്ധതിയാണ് ജനങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് നടക്കുന്ന ധനസഹായം. ഗ്രൂപ്പിന്‍റെ അഡ്മിനായ പി.എം. നൗഷാദ് ഉൾപ്പെടെയുള്ളവരുടെ സജീവ പ്രവർത്തനങ്ങളാണ് ഈ കൂട്ടായ്മയുടെ കരുത്ത്. പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച താഴെക്കിടയിലുള്ള നൂറ് കുടുംബങ്ങൾക്ക് അഞ്ച് കിലോ അരിയും പലവ്യഞ്ജന കിറ്റും ഇവർ വിതരണം ചെയ്തിരുന്നു. കൂടാതെ വെള്ളം കയറിയ നിരവധി വീടുകളും ഈ ഗ്രൂപ്പിലെ അംഗങ്ങൾ ശുചീകരിച്ചു. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലയിൽ ശുദ്ധജലം വിതരണം ചെയ്തത്…

Read More

പ്രളയം മൂടികളഞ്ഞത് മത്സ്യകർഷരുടെ സ്വപ്നങ്ങൾ; വിളവെടുക്കാനിരുന്ന 12 ഹെക്ടർ കൃഷിയിടത്തിലെ 15 ടണ്ണോളം കാര ചെമ്മീനാണു വെള്ളം കയറി ഒഴുകിപോയത്

കോണത്തുക്കുന്ന് : മത്സ്യകർഷകർക്കു പ്രളയം സമ്മാനിച്ചത് കോടികളുടെ നഷ്ടം. കനോലി കനാലിന്‍റെ തീരത്താണു ഭൂരിഭാഗം കർഷകരും മത്സ്യകൃഷി ചെയ്യുന്നതിനാൽ നഷ്ടം വലുതായി. ഓരുജല, ശുദ്ധജല മത്സ്യകർഷകരെ പ്രളയം ബാധിച്ചു. നിലവിൽ 40 ഹെക്ടർ സ്ഥലത്താണു മേഖലയിലെ മത്സ്യകൃഷി. ഇതിൽ വിളവെടുക്കാനിരുന്ന 12 ഹെക്ടർ കൃഷിയിടത്തിലെ കാര ചെമ്മീനാണു വെള്ളം കയറി ഒഴുകിപോയത്. 15 ടണ്ണോളം ചെമ്മീനാണ് ഇപ്രകാരം നഷ്ടമായത്. ഒരുകോടിയോളം രൂപയാണു ഈ ഇനത്തിൽ വെള്ളത്തിലായത്. ഒരാഴ്ച വ്യത്യാസത്തിലാണു ഈ വലിയ നഷ്ടം ഇവരെ ബാധിച്ചത്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പകുതി ദിവസം പൂർത്തിയായ കൃഷിയിടങ്ങളിലും വെള്ളം കയറി. പല കൃഷിയിടങ്ങളും ബണ്ടുകൾ ഉൾപ്പെടെ തകർന്ന സ്ഥിതിയിലാണ്. കുളം ഒരുക്കി കൃഷിയിറക്കാനുള്ള വലിയ തുകയും ഇവർക്കു നഷ്ടപ്പെട്ടു. ഓരുജല മത്സ്യകൃഷിയായി കരിമീൻ കൃഷി ചെയ്തവർക്കും പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കുകളാണ്. ഓണം, ബക്രീദ് സമയത്ത് വിളവെടുപ്പിനു സജ്ജമായിരുന്ന കുളങ്ങൾ വെള്ളത്തിനടിയിലായി.…

Read More

പ്രളയക്കെടുതിക്കു ഇരയായ വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിനായി മറാത്തി സംഘം; ഇഴജന്തുക്കളെ പിടിക്കാനും ഇവർ റെഡി

ഇരിങ്ങാലക്കുട: പ്രളയക്കെടുതിക്കു ഇരയായ വളർത്തുമൃഗങ്ങളെയും അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും രക്ഷിക്കാൻ മഹാരാഷ്ട്രയിൽനിന്നുള്ള ഒരു സംഘം ഇരിങ്ങാലക്കുടയിൽ. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കന്പാനിയൻ ആനിമൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ഓഫ് കേരള (കേപാക്ക്) യുമായി ബന്ധപ്പെട്ടാണു മഹാരാഷ്ട്രയിലെ മൂന്നു സംഘടനകളിൽ നിന്നായി ഒന്പതംഗ സംഘം ഇരിങ്ങാലക്കുടയിൽ എത്തിയത്. ഒരു വെറ്റിനറി സർജന്‍റെ നേതൃത്വത്തിൽ രണ്ടു ടീമുകളായാണു പ്രവർത്തിക്കുകയെന്ന് സംഘത്തിനു നേതൃത്വം നൽകുന്ന ആനിമൽ വെൽഫെയർ ഓഫീസർ പവൻ ശർമ പറഞ്ഞു. ആംബുലൻസും മരുന്നുകളും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായാണു ഇവർ എത്തിയിരിക്കുന്നത്. വെള്ളം കയറിയ വീടുകളിൽ പാന്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം ഉണ്ടെന്നറിയിച്ചാൽ ഇവർ സഹായത്തിനായി എത്തും. ആവശ്യമുള്ളവർ കേപാക്ക് പ്രസിഡന്‍റ് ഡോ. ഹർഷകുമാർ, സെക്രട്ടറി ഡോ. കെ.ജെ. ജോണ്‍ എന്നിവരെ  ഈ നന്പറിൽ ബന്ധപ്പെടാം. 9447084814, 9744700777

Read More

പ്രളയവിശേഷങ്ങൾ പങ്കിട്ട് കുട്ടിക്കൂട്ടം;  രണ്ടാം പ്രവേശനോത്സവമൊരുക്കി സ്കൂളുകൾ

സ്വന്തം ലേഖകൻ തൃശൂർ: ന്‍റെ വീട്ടില് ദേ ഇത്രേം വെള്ളം വന്നു…അങ്കിള് ബോട്ട് കൊണ്ടന്നാ ഞങ്ങളെ എടുത്തോണ്ട് പോയേ………രണ്ടാം ക്ലാസുകാരി മേരി കൂട്ടുകാരികളോട് പ്രളയത്തെക്കുറിച്ച് പറയുന്പോൾ ബോട്ടിൽ കയറി സന്തോഷമായിരുന്നു മുഖത്ത്.ഹെലികോപ്റ്ററിൽ കയറി പറന്നതിന്‍റെ ത്രില്ലിലാണ് ചാലക്കുടിയിലെ നീരജ ഇന്ന് ക്ലാസിലെത്തിയത്. വന്നുകയറിയതോടെ നീരജയ്ക്ക് പറയാനുണ്ടായിരുന്നതും പ്രളയകാലത്തെ ആ പറക്കലിനെക്കുറിച്ചായിരുന്നു. വീടിനകത്തേക്ക് പാന്പുകൾ കയറി വന്നപ്പോൾ പേടിച്ചുവിറച്ച് കരഞ്ഞതാണ് മാളയിലെ നേഹയ്ക്ക് കൂട്ടുകാരി ചിന്നുവിനോട് പറയാനുണ്ടായിരുന്നത്.ഓണാവധിക്കും പ്രളയത്തിനും ശേഷം ഇന്ന് സ്കൂൾ തുറന്ന് കൂട്ടുകാരികളെ കണ്ടപ്പോൾ എല്ലാ കുട്ടികൾക്കും അങ്ങോട്ടുമിങ്ങോട്ടും പറയാനുണ്ടായിരുന്നത് പ്രളയവിശേഷങ്ങൾ മാത്രം. സാധാരണ ഓണക്കാലത്ത് വിനോദയാത്ര പോയതും കളിച്ചതുമൊക്കെയാണ് കൂട്ടുകാർ തമ്മിൽ പങ്കുവെക്കാറുള്ളതെങ്കിലും ഇത്തവണ കൊച്ചുവർത്തമാനങ്ങളിൽ പോലും നിറഞ്ഞത് പ്രളയം മാത്രം.പ്രളയം കണ്ട ആശങ്ക ചില കുട്ടികൾക്കുണ്ടായിരുന്നു. എങ്കിലും മിക്കവരും സ്കൂളിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിലും കൂട്ടുകാരെ കണ്ടതിന്‍റെയും ആഹ്ലാദത്തിലായിരുന്നു. ക്യാന്പുകളിൽ കഴിഞ്ഞതിന്‍റെ വിശേഷങ്ങളും കുരുന്നുകൾ…

Read More

പ്രളയത്തിന്‍റെ ബാക്കിപത്രമായി നാടെങ്ങും മാലിന്യക്കൂന്പാരം; പുറമ്പോക്കുകളിലും വഴിയോരങ്ങളിലും മാലിന്യം തള്ളുന്നു

സ്വന്തം ലേഖകൻ തൃശൂർ: മഹാപ്രളയത്തിന്‍റെ ബാക്കിപത്രമായി നാടെങ്ങും മാലിന്യക്കൂന്പാരം. വെള്ളം കയറി നനഞ്ഞു കുതിർന്ന നിരവധി വസ്തുക്കൾ വീടുകൾ വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി എടുത്തു മാറ്റി വഴിയോരങ്ങളിലും പുറന്പോക്കുകളിലും തള്ളിക്കൊണ്ടിരിക്കുകയാണ്. ഓരോ വീടുകളിൽ നിന്നും വൻതോതിലാണ് ഇത്തരത്തിൽ മാലിന്യം പുറന്തള്ളുന്നത്. നനഞ്ഞു കുതിർന്ന കിടക്കകൾ, വസ്ത്രങ്ങൾ, പുസ്തകങ്ങൾ, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, മരത്തിന്‍റെ ഫർണീച്ചറുകൾ തുടങ്ങി വീടുകളിലെ പല നിത്യോപയോഗ സാധനങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്. ഇവയെല്ലാം ഇപ്പോൾ വീടിനു പുറത്തേക്ക് വലിച്ചെറിയാനേ വീട്ടുകാർക്ക് കഴിയുന്നുള്ളു. കേരളം മുഴുവൻ ഇതു തന്നെയാണ് അവസ്ഥ. ഓരോ ദിവസം കഴിയും തോറും മാലിന്യക്കൂന്പാരം കൂടുതലായിക്കൊണ്ടിരിക്കുകയാണ്. മാലിന്യസംസ്കരണം നേരത്തെ തന്നെ വലിയ പ്രശ്നമായിരുന്ന കേരളത്തിൽ ഇപ്പോൾ മാലിന്യസംസ്കരണം പ്രളയാനന്തരമുള്ള ഏറ്റവും വലിയ ബാധ്യതയും കീറാമുട്ടിയുമായി തീർന്നിരിക്കുകയാണ്. നിലവിലുള്ള മാലിന്യ സംസ്കരണ പദ്ധതികളും സംവിധാനങ്ങളും തീർത്തും അപര്യാപ്തമാകുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വെള്ളം…

Read More

രോഗിയുമായി ആശുപത്രിയിലെത്തിയ ഓട്ടോയിൽനിന്നും 20,000 രൂപ കവർന്നു; പ്രദേശത്ത് സിസിടിവി വെയ്ക്കണമെന്ന് ആവശ്യം ശക്തം

കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരിയിൽനിന്നും രോഗിയുമായി ആശുപത്രിയിൽ എത്തിയ ഓട്ടോറിക്ഷയിൽനിന്നും 20,000 രൂപ കവർന്നു. വേലൂർ കുറുമാൽ സ്വദേശി വേലുവിന്‍റെ മകൻ സജീഷിന്‍റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിൽനിന്നാണ് പണം കവർന്നത്. ഇന്നലെ രാവിലെ രോഗിയുമായി കുന്നംകുളം യൂണിറ്റി ആശുപത്രിയിലെത്തിയപ്പോഴാണ് മോഷണം. ഓട്ടോ ആശുപത്രി കോന്പൗണ്ടിൽ പാർക്ക് ചെയ്ത് രോഗിയോടൊപ്പം കൗണ്ടറിലേക്ക് പോകുന്നതിനിടയിൽ ഓട്ടോയുടെ ബോക്സ് കള്ളത്താക്കോലിട്ട് തുറന്ന് 20,000 രൂപ കവരുകയായിരുന്നു. അതേസമയം ബോക്സിൽ കവറിൽ സൂക്ഷിച്ചിരുന്ന 9,000 രൂപ നഷ്ടപ്പെട്ടിട്ടില്ല. ആശുപത്രി പരിസരത്ത് മോഷണം പതിവായിട്ടുണ്ടെന്നും മോഷ്ടാക്കളെ പിടികൂടാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും ഓട്ടോതൊഴിലാളികളും പരിസരവാസികളും പറഞ്ഞു. സജീഷിന്‍റെ പരാതിയെത്തുടർന്ന് കുന്നംകുളം പോലീസ് അന്വേഷണമാരംഭിച്ചു.

Read More

പ്രളയത്തിൽ മുങ്ങിയവരെ തന്‍റെ സ്ഥാപനത്തിൽ അഭയമേകി വേണ്ടതെല്ലാം നൽകി  സംരക്ഷിച്ചു;   താൻ ചെയ്തതെല്ലാം  തന്‍റെ കടമയെന്ന് പറയുന്ന വ്യത്യസ്തനായ  തിയേറ്റർ ഉടമ ജേക്കബിനെക്കുറിച്ച് അറിയാം…

എ.ജെ. വിൻസൻ കാഞ്ഞാണി(തൃശൂർ): പ്രളയത്തിലകപ്പെട്ടവരുടെ വിഷമം കണ്ട ജേക്കബിന്‍റെ മനസലിഞ്ഞു. കാഞ്ഞാണിയിലെ ബ്രഹ്മകുളം, സിംല തിയറ്റര്‍ ഉടമയായ ബി.ആർ. ജേക്കബ്, തന്‍റെ സിംല മാള്‍ ഓഡിറ്റോറിയത്തിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്ന് മുന്നൂറോളം പേർക്ക് അഭയമേകി. എല്ലാവർക്കും സ്വന്തം ചെലവിൽതന്നെ എല്ലാ ദിവസവും വിഭവസമൃദ്ധമായ ഭക്ഷണവുമൊരുക്കി. പ്രളയം തുടങ്ങിയ 16-ാംതീയതി മുതല്‍ ആരംഭിച്ച ഈ സമാന്തര ദുരിതാശ്വാസ ക്യാമ്പിന്‍റെ ചെലവെല്ലാം ഉടമ ജേക്കബ് സ്വന്തം പോക്കറ്റില്‍നിന്നു ചെലവഴിക്കുകയായിരുന്നു. ആരില്‍നിന്നും ഒന്നും വാങ്ങാതെ തിയറ്ററുകളുടെ ചുറ്റുവട്ടത്തുള്ള 65 കുടുംബങ്ങളില്‍നിന്നു 300 പേരെയാണ് ദുരിതാശ്വാസ ക്യാമ്പില്‍ താമസിപ്പിച്ചത്. വീടു തകര്‍ന്ന കുറച്ചു വീട്ടുകാര്‍കൂടി ഇന്നും മാളിലെ ക്യാമ്പിലെത്തും. സിംല ഹോട്ടലില്‍ തയാറാക്കുന്ന അതേ ഭക്ഷണംതന്നെയാണ് സൗജന്യമായി ക്യാമ്പിലുള്ളവര്‍ക്കും നല്‍കിയത്. ദിവസേന പ്രാതല്‍, ബിരിയാണി, ചിക്കന്‍, ബീഫ്, മീന്‍, പിന്നെ വെജിറ്റേറിയന്‍ എന്നിങ്ങനെ വിളമ്പി. തിരുവോണസദ്യയും കെങ്കേമമാക്കി. എല്‍.സി.ഡി പ്രോജക്ടറും സ്ക്രീനും…

Read More