രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദനം;  പരാതി നൽകിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് എടുക്കുന്നതെന്ന് വീട്ടമ്മ

തൃശൂർ: രാത്രിയിൽ വീട്ടിൽ കയറി മർദിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഗുരുവായൂർ കണ്ടാണശേരി പോലീസ് എടുക്കുന്നതെന്നു മച്ചിങ്ങൽ ജ്യോതിപ്രകാശിന്‍റെ ഭാര്യ ബിനിത പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. പരിക്കേറ്റ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ഗുരുവായൂർ പോലീസിന് ആശുപത്രിയിൽനിന്ന് വിവരം നൽകിയെങ്കിലും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തതെന്നു പത്രസമ്മേളനത്തിൽ പങ്കെടുത്ത പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്(പിയുസിഎൽ) പ്രസിഡന്‍റ് ടി.കെ.വാസു പറഞ്ഞു. ബിനിതയുടെ ഭർത്താവ് ജ്യോതിപ്രകാശ്, വിൻസന്‍റ് ചിറയത്ത്, രാമചന്ദ്രൻ പേനകം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Read More

കുതിരപ്രസവം അർധരാത്രിയിൽ..; സഫറിന്‍റെ വീട്ടിൽ ആഘോഷം; കുതിരക്കുട്ടിയെ കാണാൻ വൻതിരക്ക്

അഖിൽ മുരളീധരൻ കൂർക്കഞ്ചേരി: സ്വാതന്ത്ര്യം മാത്രമല്ല കുതിരപ്രസവും അർധരാത്രിയിലായിരുന്നു. വടൂക്കര എസ്എൻ നഗറിൽ ഇടവഴിപ്പുറത്ത് വീട്ടിൽ സഫറിന്‍റെ പ്രിൻസിയെന്ന കുതിരയാണ് കുതിരക്കുട്ടിക്ക് ജൻമം നൽകിയത്. അർധരാത്രിയിൽ പ്രിൻസി ഒച്ചവെക്കുന്നത് കേട്ട് പ്രിൻസിയുടെ ഉടമ സഫർ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പ്രിൻസിയുടെ സമീപത്ത് ഒരു കുതിരക്കുട്ടി നിൽക്കുന്നത് കണ്ടത്. സന്തോഷം കൊണ്ട് സഫർ അർധരാത്രിയാണെന്ന് പോലും ഓർക്കാതെ കൂവിവിളിച്ച് കയ്യടിച്ച് തുള്ളിച്ചാടി. സഫറിന്‍റെ അർധരാത്രിയിലെ ആർപ്പുവിളി എസ്എൻ നഗറിലെ മിക്ക വീട്ടുകാരും കേട്ടു. എന്താണ് കാര്യമെന്ന് ആർക്കും പിടികിട്ടിയില്ല. പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് തങ്ങളുടെ നാട്ടിലൊരു കുതിരക്കുട്ടി ജനിച്ച വിവരം നാട്ടുകാരറിഞ്ഞത്. പിന്നെ എല്ലാ വഴികളും സഫറിന്‍റെ വീട്ടിലേക്കായി. 22കാരനായ സഫറിന് കുതിരക്കന്പം കുട്ടിക്കാലം മുതൽക്കേയുണ്ട്. മൂന്നുകുതിരകൾ സഫറിന്‍റെ കൈവശമുണ്ട്. ഇപ്പോൾ എത്തിയ പുതിയ അതിഥിയെ പരിപാലിക്കുന്ന തിരക്കിലാണ് സഫർ.കോയന്പത്തൂരിൽ നിന്നാണ് സഫർ പ്രിൻസിയെ വാങ്ങിയത്. റെയ്സിംഗിൽ പങ്കെടുക്കുന്ന…

Read More

നാലുകാലുള്ള കോഴിക്കുഞ്ഞ് കൗതുകമാകുന്നു;  അപൂർവ്വമായി മാത്രം കണ്ട് വരുന്ന വൈകല്യമാണിതെന്ന്  ഡോക്ടർ ഗോപികൃഷ്ണൻ

എറവ്: നാലുകാലുള്ള കോഴിക്കുഞ്ഞ് പിറന്നത് കൗതുകമായി. എറവ് ടി.എഫ്.എം സ്ക്കൂളിന് സമീപം കളത്തിൽ പരമേശ്വരന്‍റെ വീട്ടിലെ കോഴിക്കുഞ്ഞിനാണ് നാലുകാൽ.നാടൻ കോഴി രണ്ടാം തവണ അടയിരുന്നപ്പോൾ വിരിഞ്ഞ 10 കോഴി കുഞ്ഞുങ്ങൾ ഇന്നലെ പുറത്തിറങ്ങി. എന്നാൽ അടയിരുന്നിടത്ത് ഒരു കോഴിക്കുഞ്ഞ് മാത്രം അവിടെ തന്നെയിരുന്നു. ഇന്ന് രാവിലെ പരമേശ്വരൻ ഈ കോഴിക്കുഞ്ഞിനെ പുറത്തെടുത്തപ്പോഴാണ് നാല് കാൽ ശ്രദ്ധയിൽപ്പെട്ടത്. അപൂർവ്വമായി മാത്രം കണ്ട് വരുന്ന വൈകല്യമാണിതെന്ന് എറവ് മൃഗാശുപത്രി ഡോ.ഗോപികൃഷ്ണൻ പറഞ്ഞു. കൂടുതലുള്ള രണ്ട് കാലുകൾ ഉപയോഗിച്ച് നടക്കാനാവില്ല. മറ്റ് രണ്ട് കാലുകൾ കൊണ്ട് സാധാരണ രീതിയിൽ നടക്കാനാകും.

Read More

മദ്യപാനത്തിന്‍റെ ദൂഷ്യവശങ്ങളുമായി മറുവശം;  ഹ്രസ്വചിത്രം കുടുംബ ചിത്രമായ കുടുംബത്തിന്‍റെ കഥയിങ്ങനെ…

തൃശൂർ: സംവിധാനം മകൻ, നിർമാണം അമ്മ, മേക്കപ്പ് സഹോദരി, മുഖ്യനടൻ അച്ഛൻ – മറുവശം എന്ന ഹ്രസ്വചിത്രം ശരിക്കും ഒരു കുടുംബചിത്രമാണ്. മദ്യപാനത്തിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഈ കുടുംബം ഒരുക്കിയ മറുവശം എന്ന ഹ്രസ്വചിത്രം കുടുംബസദസുകളിലും പൊതുസമൂഹത്തിലും പുതിയ തരംഗമാകുന്പോൾ ക്യാമറയ്ക്കു മുന്നിലും പിന്നിലും അണിനിരന്ന നാലംഗ കുടുംബത്തിന് അഭിനന്ദന പ്രവാഹം. തൃശൂർ ചെന്പുക്കാവ് സ്വദേശിയായ അശ്വിൻ അശോക് രചനയും സംവിധാനവും നിർവഹിച്ച മറുവശം എന്ന ഹ്രസ്വചിത്രം നിർമിച്ചത് അശ്വിന്‍റെ അമ്മ പി.സുമതിയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അശ്വിന്‍റെ പിതാവ് കെ.കെ.അശോകനാണ്. മുൻകാല മുഖ്യധാര നാടകപ്രവർത്തകനായ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ അശോകൻ സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരം നേടിയ മരമച്ഛൻ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. മറുവശത്തിലെ കഥാപാത്രങ്ങൾക്ക് മേക്കപ്പ് നിർവഹിച്ചത് കാലിക്കട്ട് യൂണിവേഴ്സിറ്റി ക്യാന്പസ് സെന്‍ററിലെ ഒന്നാം വർഷ ബിഎഡ് വിദ്യാർഥിനിയായ അശ്വിന്‍റെ സഹോദരി ഐശ്വര്യ എം…

Read More

നവകേരള ഭാഗ്യക്കുറി; തൃശൂർ ജില്ലയിലെ  ടിക്കറ്റ് വില്പന മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

തൃശൂർ: പ്രളയബാധിതർക്ക് കൈത്താങ്ങാവാനും പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച നവകേരള ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് വില്പന ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. ലോട്ടറി ഏജന്‍റുമാരായ എസ്.എസ്. മണിയൻ, കെ. അറുമുഖം, പി.വി. പ്രദീപ് എന്നിവർ മന്ത്രിയിൽ നിന്ന് ടിക്കറ്റുകൾ ഏറ്റുവാങ്ങി. 250 രൂപയാണ് ടിക്കറ്റ് വില. 90 പേർക്ക് ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനവും ഒരു ലക്ഷത്തി 800 പേർക്ക് രണ്ടാം സമ്മാനമായ 5000 രൂപയും ലഭിക്കുന്ന തരത്തിലാണ് ലോട്ടറി ടിക്കറ്റ് വില്പനക്കെത്തുക. നവകേരള ലോട്ടറിയിലൂടെ 200 കോടി രൂപയെങ്കിലും സമാഹരിക്കാൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോട്ടറി ഏജൻസികളും വില്പനക്കാരും ഇതൊരു ഉത്തരവാദിത്തമായി കരുതണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ഡോ. രേണുരാജ്, കൗണ്‍സിലർ എ. പ്രസാദ്, ജില്ലാ…

Read More

കാട്ടാനശല്യം; വെള്ളിക്കുളം ഫോറസ്റ്റ് റേഞ്ചിന്‍റെ പരിധിയിലെ  വനാതിർത്തിയിൽ സോളാർ വേലി നിർമിക്കുന്നു

വെള്ളിക്കുളങ്ങര: മലയോര ഗ്രാമങ്ങളിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിന് വനാതിർത്തിയിൽ സോളാർ വൈദ്യുത വേലികൾ നിർമ്മിക്കാനുള്ള നടപിടി ആരംഭിച്ചു. വെള്ളിക്കുളം ഫോറസ്റ്റ് റേഞ്ചിന്‍റെ പരിധിയിൽ വരുന്ന ചൊക്കന, നായാട്ടുകുണ്ട്,. പോത്തൻചിറ, മുപ്ലി, താളൂപ്പാടം പ്രദേശങ്ങളിൽ നിരന്തരമായി കാട്ടാനകളിറങ്ങി കാർഷികവിളകൾ നശിപ്പിക്കുകയും ജനങ്ങളുടെ ജീവനു ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലാണ് വനാർത്തിയിൽ സോളാർ വേലി കെട്ടാൻ വനംവകുപ്പ് നടപടി സ്വീകരിച്ചി്ട്ടുള്ളത്. ഇതനുസരിച്ച് വനാതിർത്തിയിലൂടെ പത്തുകിലോമീറ്ററോളം നീളത്തിലാണ് സോളാർ വേലി നിർമ്മിക്കുന്നത്. ചൊക്കന മുതൽഇഞ്ചക്കുണ്ട് മൈതാനം വരെ വേലികെട്ടും. വേലി നിർമ്മാണം പൂർത്തിയായാൽ വനാർത്തി ഗ്രാമങ്ങളിൽ അനുഭവപ്പെടുന്ന കാട്ടാനശല്യം ഏറെക്കുറെ ഇല്ലാതാകുമെന്ന് വനംവകുപ്പധികൃതർ പറഞ്ഞു. 13 ലക്ഷം രൂപയോളമാണ് സോളാർവേലി നിർമ്മാണത്തിനായി വനംവകുപ്പ് ചെലവഴിക്കുന്നത്. മലയോര ഗ്രാമങ്ങളിലെ കാട്ടാന ശല്യം അകറ്റാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ നേരത്തെ വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.

Read More

ദുരിതാശ്വാസ ക്യാംപിൽ 11 വയസുകാരിയെ  പീഡിപ്പിക്കാൻ ശ്രമം;  മധ്യവയസ്കനെ പോലീസ് അറസ്റ്റു ചെയ്തു

അന്തിക്കാട് :ദുരിതാശ്വാസ ക്യാംപിൽ 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അറസ്റ്റു ചെയ്തു. .അന്തിക്കാട് കല്ലിട വഴി സ്വദേശി തെറ്റിയിൽ വീട്ടിൽ രാധാകൃഷ്ണൻ (48) ആണ് പിടിയിലായത്.പോക്സോ നിയമ പ്രകാരം കേസ്സെടുത്ത ഇയാളെ കോടതി റിമാന്‍റു ചെയ്തു .

Read More

പ്രളയദുരിതം; സഹായങ്ങൾ ഒഴുകുമ്പോഴും  അർഹതപ്പെട്ടവർക്കു ലഭിക്കുന്നില്ല;  കിട്ടുന്നവർക്കുതന്നെ വീണ്ടുംവീണ്ടും കിട്ടുന്നതായി പരാതി

ചാലക്കുടി: വെള്ളെപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായങ്ങൾ ഒഴുകുന്നു. എന്നാൽ, അർഹതപ്പെട്ടവർക്ക് ലഭിക്കുന്നില്ല. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി സംഘടനകളാണ് ദുരിതബാധിതർക്ക് സഹായവുമായി എത്തുന്നത്. എന്നാൽ ചില കേന്ദ്രങ്ങളിൽ കൊണ്ടുവന്ന് വിതരണം ചെയ്ത് മടങ്ങുകയാണ്. കിട്ടയവർക്കുതന്നെയാണ് വീണ്ടും വീണ്ടും ലഭിക്കുന്നത്. എന്നാൽ വീടുകളിൽ വെള്ളം കയറി ചെളി നിറഞ്ഞതിനെത്തുടർന്ന് വീട്‌വിട്ട് മറ്റു സ്ഥലങ്ങളിൽ അഭയം തേടിയവർ വീടുകളിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കയാണ്. ഉടതുണിക്ക് മറുതുണിയില്ലാതെ രക്ഷപ്പെട്ടവരാണ് ഭൂരിഭാഗം പേരും. വീടുകളിലേക്ക് തിരിച്ചെത്തുന്നവർ എല്ലാം നശിച്ചുകിടക്കുന്ന അവസ്ഥയാണ്. എല്ലാം വീടുകളിൽനിന്നും പുറത്തേക്ക് തള്ളികളയുകയാണ്. പ്രളയബാധിതപ്രദേശങ്ങളിലെ വീടുകളിൽ തിരിച്ചെത്തിയവർക്ക് യാതൊരു ഗതിയുമില്ലാത്ത അവസ്ഥയാണ്. സഹായങ്ങൾ നൽകുന്നവർ പൊതുസ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനുപകരം വീടുകളിലേക്ക് എത്തിച്ചാൽ മാത്രമേ സഹായം അർഹതപ്പെട്ടവർക്ക് ലഭിക്കുകയുള്ളൂ. കഴിഞ്ഞദിവസം പോണ്ടിച്ചേരിയിൽനിന്നും എത്തിയ സംഘം വീടുകളിൽ നേരിട്ടുവന്ന് കിറ്റുകൾ വിതരണം ചെയ്തു. ഈ മാതൃക മറ്റു സംഘടനകൾ സ്വീകരിക്കുന്നത് ഉപകാരമാകും.

Read More

മദ്യപിച്ച് വാഹനമോടിക്കുന്നുവെന്ന പരാതി; ബസ് ജീവനക്കാരെ പരിശോധിച്ച്  പോലീസ്; പാതിവഴിയിലെ പരിശോധനയിൽ പ്രതിഷേധിച്ച്  കണ്ടക്ടറും ഡ്രൈവറും മുങ്ങി; ഒടുവിൽ സംഭവിച്ചതിങ്ങനെ…

മുളകുന്നത്തകാവ്: ബസ് ജീവനക്കാർ മദ്യപിച്ച് വാഹനമോടിക്കുന്നുവെന്ന പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് പോലീസ് പരിശോധന തുടങ്ങി. തൃശൂർ -മെഡിക്കൽ കോളജ് റൂട്ടിലെ ചില ഡ്രൈവർമാരും, കണ്ടക്ടർമാരുമാണ് സ്ഥിരമായി മദ്യപിച്ചെത്തുകയും യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്നും പോലീസിൽ പരാതി നൽകിയത്. ഇതിനെ തുടർന്ന് എസ്ഐ അരുണ്‍ഷായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാവിലെ ആറുമുതൽ പരിശോധന തുടങ്ങി. ബ്രീത്ത് അനലെസൈർ യന്ത്രം ഉപേയാഗിച്ചുള്ള പരിശോധനയിൽ തുടക്കത്തിൽ ആരും പിടിയിലായിട്ടില്ല. ഇവർ നൽകിയ സൂചനയെ തുടർന്ന് ബസുമായി വന്ന ചില ഡ്രൈവർമാരും, കണ്ടക്ടർമാരും ബസ് പാതി വഴിയിൽ നിർത്തി മുങ്ങിയെന്നും പിന്നീട് മറ്റു ജീവനക്കാർ വന്നാണ് ബസിന്‍റെ യാത്ര പൂർത്തിയാക്കിയതെന്ന് പറയുന്നു. ദീർഘദൂര യാത്രബസുകളിലാണ് സാധരണ ഇത്തരം പരിശോധനകൾ നടത്താറുള്ളത്.

Read More

എലിപ്പനി: തൃശൂരിൽ 30 പേർ നിരീക്ഷണത്തിൽ;  15 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു; പനിയുള്ളവർ സ്വയം ചികിത്സ പാടില്ലെന്ന് അധികൃതർ

മുളകുന്നത്തകാവ്: പകർച്ചവ്യാധിയിൽ മലയാളികൾ ഭയന്ന് വിറക്കുന്പോഴും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിബാധിച്ച് എത്തുന്നവരുടെ എണ്ണം നീളുന്നു. ചികിത്സയിൽ കഴിയുന്നവരിൽ 30 പേർ എലിപ്പനി ഭീതിയിലാണ്. നിരവധി പേർ ഡെങ്കിപ്പനിയും, പകർച്ചപ്പനിയും കാരണം ചികിത്സ തേടിയിട്ടുണ്ട്. 15 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ബാക്കിയുള്ളവർ ചികിത്സയിലാണ്. ഇവരുടെ രക്തസാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നുപേർ എലിപ്പനിമൂലം മരിച്ചിരുന്നു. ഒളരിക്കര പുല്ലഴി സ്വദേശി നിഷാന്ത്, മലപ്പുറം കാഞ്ഞിരമുക്ക് സ്വദേശി ആദിത്യൻ(51), പഴയന്നൂർ സ്വദേശി സജീവൻ (45) എന്നിവരാണ് മരിച്ചത് പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ എലിപ്പനി പടരാനുള്ള സാഹചര്യം കണക്കെിലടുത്ത് ആവശ്യമായ സൗകര്യങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം എലിപ്പനി മൂലം മരിച്ച പുല്ലഴി സ്വദേശി നിഷാന്തിന് തക്ക സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെന്നുള്ള ആരോപണം ഉയർന്നിരുന്നു. പനിയെ ഭയന്ന് എത്തുന്നവരുടെ എണ്ണം മെഡിക്കൽ…

Read More