കൃഷി മന്ത്രിയുടെ നാട്ടിൽ  കർഷകരുടെ ഉന്നമനത്തിനായി കൃഷിവകുപ്പ്വാങ്ങിക്കൂട്ടിയ യന്ത്രങ്ങൾ തുരുമ്പെടുക്കുന്നു

വടക്കാഞ്ചേരി: കർഷകരുടെ ഉന്നമനത്തിനായി തെക്കുംകര പഞ്ചായത്തിൽ കൃഷി വകുപ്പ് വാങ്ങി കൂട്ടിയ യന്ത്രങ്ങൾ തുരുന്പെടുത്ത് നശിക്കുന്നു. തെക്കുംകര പഞ്ചായത്ത്കഴിഞ്ഞ യു.ഡി.എഫ്.സർക്കാരിന്‍റെ കാലത്ത് കർഷകരെ സഹായിക്കാനും, പുതിയ തലമുറയെ കാർഷിക മേഖലയിലേക്ക് ആകർക്ഷിക്കുന്നതിനുമായിനടപ്പാക്കിയ പ്രത്യേക പദ്ധതി പ്രകാരം ലക്ഷങ്ങൾ മുടക്കി വാങ്ങി കൂട്ടിയ കാർഷികയന്ത്രങ്ങളാണ് വെയിലും മഴയും കൊണ്ട് തുരുന്പെടുത്ത് നശിക്കുന്നത്.കഴിഞ്ഞ സർക്കാർ ജില്ലയിൽ രണ്ടു സ്ഥലങ്ങളിൽ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു. അതിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തും, പഴയന്നൂർ പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കിയിരുന്നത്.കൃഷിഭവനുകൾക്കു വേണ്ടി ആഗ്രോ സർവീസ് സെന്‍റർ എന്ന സ്ഥാപനമാണ് യന്ത്രങ്ങൾ സപ്ലൈ ചെയ്തത്. ട്രാക്റ്ററുകൾ, നടിൽ യന്ത്രങ്ങൾ, ട്രില്ലറുകൾ, കൊയ്ത്തുയന്ത്രങ്ങൾ, നെല്ല് വ്യത്തിയാക്കിയെടുക്കാനുള്ള യന്ത്രങ്ങൾ എന്നിങ്ങനെയുള്ളയന്ത്രങ്ങളാണ് നശിച്ചു കൊണ്ടിരിക്കുന്നത്. 2014-ൽ യു.ഡി.എഫ്.സർക്കാർ 25 ലക്ഷം രൂപ ചെലവഴിച്ചാണ് അന്ന് യന്ത്രങ്ങൾ വാങ്ങിക്കൂട്ടിയത്. യന്ത്രങ്ങൾ സൂക്ഷിക്കാൻ പ്രത്യേകഷഡും നിർമ്മിച്ചിരുന്നു. വിത്തു വിതച്ച് കൊയ്തടുക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾ സുഗമമായി…

Read More

നീലി: ആദ്യ ഷോയുടെ  വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കെന്ന് നിർമാതാവായ ഡോ. ടി.എ. സുന്ദർമേനോൻ

തൃശൂർ: മുഖ്യമന്ത്രിയുടെ പ്രകൃതിദുരന്ത നിവാരണ ഫണ്ടിലേക്ക് തന്‍റെ പുതിയ സിനിമയുടെ ആദ്യ ഷോയിൽനിന്നുള്ള വരുമാനം നൽകുമെന്ന് വ്യവസായിയും നിർമാതാവുമായ ഡോ. ടി.എ. സുന്ദർമേനോൻ. ഇന്നലെ റിലീസ് ചെയ്ത നീലി എന്ന ചിത്രത്തിന്‍റെ ആദ്യ ഷോയിൽനിന്നുള്ള വരുമാനമാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കു നൽകുക. സുന്ദർമേനോന്‍റെ സണ്‍ ആഡ്സ് ആൻഡ് ഫിലിം പ്രൊഡക്്ഷൻസിന്‍റെ ബാനറിലാണ് നീലി നിർമിച്ചത്. നവാഗതനായ അൽത്താഫ് റഹ്്മാൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് റിയാസ് മാരമത്ത്, മുനീർ മുഹമ്മദ് ഉണ്ണി എന്നിവർ ചേർന്നാണ്. തുക ഉടൻ കൈമാറുമെന്ന് ഡോ. സുന്ദർമേനോൻ പറഞ്ഞു.

Read More

കാലവർഷ ദുരിതാശ്വാസം: ക്യാമ്പുകളിൽ പാർക്കാത്ത ദുരിതബാധിതർക്കും  സഹായം നൽകണം

ഇരിങ്ങാലക്കുട: കാലവർഷ ദുരിതാശ്വാസം ക്യാന്പുകളിൽ താമസിക്കാത്ത ദുരിതബാധിതർക്കും നൽകണമെന്ന ആവശ്യം ശക്തമാകുന്നു. കാലവർഷകെടുതിയിൽപ്പെട്ട് ദുരിതാശ്വാസ ക്യാന്പിൽ താമസിച്ച കുടുംബത്തിനു ആയിരം രൂപ സഹായം നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ഇതിനായി വില്ലേജ് ഓഫീസുകളിൽ അപേക്ഷകരുടെ വൻ തിരക്കാണ്. എന്നാൽ സഹായധനം ക്യാന്പിൽ താമസിച്ചവർക്കു മാത്രം നൽകിയാൽ മതിയെന്ന സർക്കാർ നിബന്ധന വില്ലേജ് ഓഫീസർമാരെ പ്രതിസന്ധിയിലാക്കുന്നു. ഇക്കാരത്താൽ നിരവധി അപേക്ഷകളിൽ നടപടിയെടുക്കാനാകാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥർ. ദുരിതാശ്വാസ ക്യാന്പിൽ താമസിക്കാതെ വെള്ളപ്പൊക്കത്താൽ വീടുവിട്ട് ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയവരാണ് ഇപ്പോൾ സഹായത്തിനായി അപേക്ഷിക്കുന്നവരിലേറെയും. ഇത്തരക്കാരുടെ അപേക്ഷയിൽ നടപടിയെടുക്കാൻ നിലവിൽ നിർദേശമൊന്നുമില്ലെന്ന് വില്ലേജ് ഓഫീസർമാർ പറഞ്ഞു. സർക്കാർ സഹായം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ അപേക്ഷകൾ രജിസ്റ്റർ ചെയ്ത് സൂക്ഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ റിപ്പോർട്ടു നൽകാൻ തയാറാണെന്നും അവർ പറഞ്ഞു. കാലവർഷത്താൽ ദുരിതത്തിലായ മുഴുവൻ കുടുംബങ്ങളും ക്യാന്പിലെത്തിയിരുന്നില്ലെന്നും എന്നാൽ ഇവർ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയിരുന്നതായും…

Read More

കാർഷിക സമൃദ്ധിയുടെ ഉത്സവവുമായി ക്ഷേത്രങ്ങളിൽ  ഇല്ലംനിറ ആഘോഷം

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷം രാവിലെ ആറരയോടെ തുടങ്ങി. കിഴക്കേനടയിൽ വിവാഹ മണ്ഡപത്തിന് സമീപം എത്തിച്ച കതിർക്കറ്റകൾ അവകാശികളായ അഴീക്കൽ, മനയം കുടുംബങ്ങളിലെ അംഗങ്ങൾ തലയിലേറ്റി കിഴക്കേ ഗോപുരത്തിൽ അരിമാവണിഞ്ഞ നാക്കിലയിൽ സമർപ്പിച്ചു. ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമൻ നന്പൂതിരി തീർത്ഥം തളിച്ച് കതിർകറ്റകൾ ശുദ്ധിവരുത്തി. ഉരുളിയിൽ സമർപ്പിച്ച ആദ്യ കതിർ കറ്റ ശാന്തിയേറ്റ കീഴ്ശാന്തി വേങ്ങേരി അനിലേഷ് നന്പൂതിരി ശിരസിലേറ്റി. കുത്തുവിളക്കുമായി പാരന്പര്യ അവകാശി പുതിയേടത്ത് ആനന്ദൻ അകന്പടിയായി. ബാക്കിയുള്ള കതിർ കറ്റകൾ ഗുരുവായൂർ ക്ഷേത്രത്തിലെ 13 കീഴ്ശാന്തി ഇല്ലങ്ങളിലെ നന്പൂതിരിമാർ ശിരസിലേറ്റി നിരനിരയായി ക്ഷേത്ര പ്രദക്ഷിണം ചെയ്തു. ക്ഷേത്ര പ്രദക്ഷിണത്തിന് ശേഷം കതിർ കറ്റകൾ നാലന്പലത്തിലെ നമസ്കാരമണ്ഡപത്തിലെത്തിച്ചു. തുടർന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നന്പൂതിരിപ്പാടിന്‍റെ സാനിധ്യത്തിൽ മേൽശാന്തി മുന്നൂലം ഭവൻ നന്പൂതിരി കതിർ കറ്റകളിൽ ലക്ഷ്മീപൂജ നടത്തി. ഒരു കതിർകറ്റ ഉരുളിയിലാക്കി ശിരസിലേറ്റി…

Read More

നഗരസഭ “മാതൃക’ യാകുന്നു; ശുചിമുറി മാലിന്യം റോഡിലേക്ക്;  കാലപ്പഴക്കം ചെന്ന ശോചനീയാവസ്ഥയിലായ ശുചിമുറി ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിൽ

ഇരിങ്ങാലക്കുട: നഗരസഭ കെട്ടിടത്തിലെ ശുചിമുറി മാലിന്യം പൈപ്പുവഴി പുറത്തേക്ക് ഒഴുക്കി നഗരസഭ “മാതൃക’യാകുന്നു. ഠാണാവിൽ തൃശൂർ റോഡിലുള്ള നഗരസഭയുടെ കെട്ടിടത്തിലെ ശുചിമുറിയിൽനിന്നാണ് വർഷങ്ങളായി മാലിന്യം പുറത്തേക്ക് തള്ളുന്നത്. പുതുതായി നിർമിക്കുന്ന ജനറൽ ആശുപത്രി ഒപി ബ്ലോക്കിനു മുന്പിലാണു നഗരസഭയുടെ കെട്ടിടം. തൃശൂർ റോഡിനു അഭിമുഖമായി ജനറൽ ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക് നിർമാണം ആരംഭിച്ചതോടെയാണു മാലിന്യ പ്രശ്നം “പുറത്തായത്’. കാടു പിടിച്ച് കിടന്നിരുന്ന സ്ഥലം നിർമാണത്തൊഴിലാളികൾ വെട്ടി തെളിച്ചതോടെയാണു മാലിന്യ പൈപ്പ് ശ്രദ്ധയിൽപ്പെട്ടത്. 14 ഓളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കാലപ്പഴക്കം ചെന്ന ശോചനീയാവസ്ഥയിലായ കെട്ടിടത്തിലെ ശുചിമുറി ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. ശുചിമുറിയുടെ ശോചനീയാവസ്ഥയ്ക്കെതിരെയും മാലിന്യം ഒഴുക്കുന്നതിനെതിരെയും കെട്ടിടത്തിലെ സ്ഥാപന ഉടമകൾ തന്നെ വർഷങ്ങളായി ഒട്ടേറെ പരാതികൾ നഗരസഭയ്ക്ക് നൽകിയിട്ടും ഈ “മാതൃക’ നടപടിയെ പ്രോത്സാഹിപ്പിക്കുകയാണ് അധികൃതർ. ജനറൽ ആശുപത്രി ഒപി ബ്ലോക്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രശ്നം…

Read More

ഒരേ ദിശയിൽ പോകുകയായിരുന്നു പ്രൈവറ്റ് ബസിനു പിന്നിൽ  കോഴിവണ്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ ബസിനു പിറകിൽ കോഴിവണ്ടിയിടിച്ച് കോഴിവണ്ടി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കോട് സ്വദേശി ഫാറൂക്കി (32) നാണ് പരിക്ക്. ഇയാളെ മംഗലംപാലത്തെ കാരുണ്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്കി പോലീസ് ജീപ്പിൽ പാലക്കാട് ആശുപത്രിയിലേക്ക് മാറ്റി. ഇന്നുരാവിലെ ഏഴിനായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഐഷർ ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ വടക്കഞ്ചേരി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഡ്രൈവറുടെ കാലിനാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്. കോഴിവണ്ടിയിൽ മറ്റു രണ്ടുപേർ കൂടിയുണ്ടായിരുന്നെങ്കിലും അവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ആയിരത്തോളം കോഴികൾ വാഹനത്തിലുണ്ടായിരുന്നു. പാലക്കാടുനിന്നും തൃശൂരിലേക്ക് പോയിരുന്ന കെ.കെ.മേനോൻ ബസിനു പുറകിലാണ് ഇതേദിശയിൽ പോയിരുന്ന കോഴിവണ്ടി ഇടിച്ചത്. ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുന്ന സമയത്തായിരുന്നു സംഭവം. കോഴിവണ്ടിയുടെ ബ്രേക്ക് ചവിട്ടിയപ്പോൾ വണ്ടി നില്ക്കാതെ മുന്നോട്ടുപോയതാണ് അപകടത്തിന് കാരണമായതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ബസ് യാത്രക്കാർക്ക്…

Read More

ചാലക്കുടിനഗരസഭയിൽ  ഇടഞ്ഞുനിൽക്കുന്ന സ്വതന്ത്രൻമാരെ അനുനയിപ്പിക്കാൻ സിപിഎം ജില്ലാ നേതൃത്വം രംഗത്ത്

ചാലക്കുടി: നഗരസഭ ഭരണകക്ഷിയുമായി ഇടഞ്ഞുനിൽക്കുന്ന സ്വതന്ത്രൻമാരെ അനുനയിപ്പിക്കാൻ സിപിഎം ജില്ലാ നേതൃത്വം രംഗത്തിറങ്ങി. സ്വതന്ത്രൻമാരായ വൈസ് ചെയർമാൻ വിൽസണ്‍ പാണാട്ടുപറന്പിൽ, പിഡബ്ല്യുഡി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി. മാർട്ടിൻ എന്നിവരുമായി സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സെക്രട്ടേറിയറ്റ് മെന്പർ യു.പി. ജോസഫ്, ബി.ഡി. ദേവസി എംഎൽഎ എന്നിവരാണ് ചർച്ച നടത്തിയത്. ഭരണമുന്നണിയുമായി ഇടഞ്ഞ രണ്ട് സ്വതന്ത്രൻമാർ മുന്നണിയിൽനിന്നും വിട്ടുനിൽക്കുകയാണ്. ഒരുവർഷമായി ഫ്രീസറിൽ വച്ചിരിക്കുന്ന മാസ്റ്റർ പ്ലാൻ കൗണ്‍സിൽ ചർച്ച ചെയ്ത് നടപ്പിലാക്കാതെ ഭരണമുന്നണിയിലെ ചില നേതാക്കൾ പണപിരിവ് നടത്തുകയാണെന്ന് സ്വതന്ത്രൻമാർ ആരോപിച്ചു. മാസ്റ്റർ പ്ലാൻ ഈ മാസംതന്നെ അവതരിപ്പിക്കാൻ നടപടി സ്വീകരിക്കാമെന്ന് നേതാക്കൾ ഉറപ്പു നൽകി. നഗരസഭ ഭരണനേതൃത്വം പരാജയമാണെന്നും പ്രശ്നങ്ങളിൽ ബോധപൂർവമായ വീഴ്ച വരുത്തുകയാണെന്നും ജില്ലാ നേതൃത്വത്തെ സ്വതന്ത്രൻമാർ അറിയിച്ചു. സിപിഎമ്മിന്‍റെ ഒരു ജില്ലാ കമ്മിറ്റിയംഗം സ്വതന്ത്രൻമാർക്കെതിരെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിരന്തരമായി പ്രചരണം നടത്തുന്നതിലുള്ള…

Read More

റോഡ് തകർന്നഭാഗം ചെളി കോരിയിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു; ചെളിയിൽ തെന്നി ബൈക്കുകൾ മറിഞ്ഞു വീണു; ഒടുവിൽ പിഡബ്ല്യൂഡി ഉദ്യോഗസ്ഥരെത്തി ചെളിമാറ്റി

ചാലക്കുടി: പോട്ട ആശ്രമം ജംഗ്്ഷനിൽനിന്നും ആരംഭിക്കുന്ന പഴയ ദേശീയപാത തകർന്ന ഭാഗം ചെളി കോരിയിട്ട് നികത്താൻ ശ്രമിച്ചതിനെ നാട്ടുകാരും പൊതുപ്രവർത്തകരും തടഞ്ഞു.പഴയ ദേശീയപാതയിൽ 100 മീറ്റർ ദൂരം റോഡ് കുഴിയായി മാറിയത് അറ്റകുറ്റപ്പണി നടത്തി ടൈൽ വിരിക്കുവാനാണ് ഉദ്ദേശിച്ചിരുന്നത്. ആദ്യപടിയായി മെറ്റൽ നിരത്തി. ഉയർത്തിയതിനു മുകളിൽ കരിങ്കൽ ക്വാറിയിലെ ചെളി നിരത്തുകയാണ് ചെയ്തത്. ചെളി നിറഞ്ഞ റോഡിലൂടെ ഗതാഗതം ദുഷ്കരമായി. റോഡിൽ ഇരുചക്ര വാഹനങ്ങൾ തെന്നിമറിഞ്ഞു വീണു അപകടത്തിൽപ്പെട്ടു. കരിങ്കല്ലും പാറപൊടിയും കൂടിയുള്ള മെറ്റിരിയൽ ആണ് ഇവിടെ ഉപയോഗിക്കേണ്ടത്. ഇതിനു പകരമാണ് ചെളി നിരത്തിയത്. നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷിബു വാലപ്പൻ, കൗണ്‍സിലർമാരായ കെ.വി. പോൾ, ബിജു ചിറയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിർമാണം തടഞ്ഞു. ഇതിനെ തുടർന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചെളി നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചു.

Read More

ഓർമകളുടെ പേമാരിയിൽ ശ്രീ കേരളവർമ കോളജ്; ഏഴു പതിറ്റാണ്ടിന്‍റെ സൗഹൃദവുമായി ഇന്ന് പിറന്നാൾ

തൃശൂർ: പ്രത്യാശയും പ്രണയവും, വിരഹവും ഉള്ളുലയ്ക്കാത്ത സൗഹൃദങ്ങളും പകർന്നുനൽകി ശ്രീ കേരളവർമ കോളജ് യൗവനം കൈവിടാതെ 71-ാം വയസിലേക്ക്. അളന്നുകുറിക്കാനാകാത്ത സാഫല്യമാണ് കേരളവർമ. ഏഴു പതിറ്റാണ്ടിനിടെ ഇവിടെ ജീവിച്ച പലർക്കും പലതായിരുന്നു കേരളവർമയെന്ന വടവൃക്ഷം. പൊതുപ്രവർത്തകർ, കായികതാരങ്ങൾ, ഭാഷാപണ്ഡിതർ, ശാസ്ത്രകുതുകികൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ തുടങ്ങി ജീവിതത്തിന്‍റെ സമസ്ത മേഖലകളിലുള്ളവർക്കും കേരളവർമ വെളിച്ചമായി. പുറംലോകത്തേയ്ക്ക് തുറന്നുവെച്ച വാതായനങ്ങൾ കേരളവർമയെ മറ്റുകാന്പസുകളിൽനിന്നു വ്യത്യസ്തമാക്കി. മറ്റ് കലാലയങ്ങളിൽ പഠിക്കുന്പോഴും കേരളവർമയുടെ തണൽ തേടി വന്നവർ നിരവധി. ദിവാൻ ബഹദൂർ കോമാട്ടിൽ അച്യുതമേനോൻ, ടി.കെ. വാസുദേവ മേനോൻ എന്നിവരുടെ ശ്രമഫലമായാണ് 1947 ഓഗസ്റ്റ് 11ന് കോളജ് സ്ഥാപിതമായത്. തൃശൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവർ ഉന്നതവിദ്യാഭ്യാസമെന്ന ആഗ്രഹപൂർത്തീകരണത്തിനായി വലിയ സൗകര്യമില്ലാതെ അലയുന്ന സമയമായിരുന്നു അത്. അവരുടെ വിഷമങ്ങൾ മനസിലാക്കിയ വാസുദേവ മേനോൻ കൊച്ചി രാജകുടുംബത്തിലെ കേരളവർമ തന്പുരാനെ സമീപിക്കാൻ തീരുമാനിച്ചു. കേരളവർമയുടെ ജന്മദിനത്തിന് അദ്ദേഹത്തിന് വാസുദേവ മേനോൻ…

Read More

ഹോട്ടൽ ഉടമയുടെ വിശ്വസ്തനായി നടിച്ച് പണംതട്ടി മുങ്ങിയ  ജോലിക്കാരനെ പിടികൂടി

കൊരട്ടി: മുരിങ്ങൂരിലും കറുകുറ്റിയിലും ഹോട്ടൽ ബിസിനസ് നടത്തുന്ന കൂടപ്പുഴ സ്വദേശി ശരവണകുമാറിന്‍റെ ഒരുലക്ഷം രൂപയുമായി മുങ്ങിയയാൾ പോലീസ് പിടിയിലായി. കൊടുങ്ങല്ലൂർ എറിയാട് കൊട്ടിക്കൽ പുത്തൻമാളിയേക്കൽ ഷിജു (46) വിനെയാണ് കൊരട്ടി എസ്ഐ കെ.എസ്.സുബീഷ്മോനും സംഘവും ചേർന്ന് അറസ്റ്റുചെയ്തത്. തൃശൂരിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ഒരാഴ്ച മുന്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടൽ ജോലിക്കായി ശരവണകുമാറിനെ സമീപിച്ച് ജോലി നേടിയ ഷിജു ചുരുങ്ങിയ സമയം കൊണ്ട് ഹോട്ടലുടമയുടെ വിശ്വസ്തനായി മാറുകയായിരുന്നു. ക്രമേണ ഹോട്ടലുകളിലേക്ക് പലചരക്കുകളും പച്ചക്കറികളും വളരെ കുറഞ്ഞ നിരക്കിൽ തമിഴ്നാട്ടിൽനിന്നും എത്തിച്ചുതരുന്ന ചേലക്കര സ്വദേശിയായ ഒരാളെ തനിക്കറിയാമെന്നും അയാളുടെ പക്കൽനിന്നു ഒരുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ വാങ്ങാമെന്നും ഇതിനു രണ്ടുലക്ഷത്തോളം രൂപയാണ് വിപണിയിലെ വിലയെന്നും മറ്റും ഹോട്ടലുടമയെ പറഞ്ഞ് വിശ്വസിപ്പിച്ച് ഷിജു ഉടമയോടൊപ്പം ചേലക്കരയിലേക്ക് പണവുമായി കറുകുറ്റിയിൽനിന്നും പുറപ്പെട്ടു ഇടയ്ക്ക് മുരിങ്ങൂരിലെ ഹോട്ടലിൽകയറിയ സമയത്താണ് ഷിജു…

Read More