തൃശൂർ: പ്രളയം ഒരുനാടിനെ ആകെ നടുക്കി മുന്നോട്ട് പോകുന്നതിനിടയിലും ലാഭക്കൊതിയന്മാർ വിലസുന്നു. ഗതാഗത സംവിധാനങ്ങൾ താറുമാറായതോടെ പലയിടങ്ങളിലും ഇന്ധന ക്ഷാമം രൂക്ഷമായിരുന്നു. ഇത് മുതലെടുക്കാൻ പലരും ശ്രമിച്ചെന്ന വിവരമാണ് പുറത്തു വന്നത്. നിരവധിയിടങ്ങളിൽ പെട്രോൾ കരിഞ്ചത്തയിൽ വിൽക്കുന്നുണ്ടെന്നാണ് വിവരം. ഒരു ലിറ്റർ പെട്രോളിന് 200 രൂപവരെയാണ് ആവശ്യപ്പെടുന്നതെന്നാണ് വിവരം. ഗുരുവായൂർ, പൊന്നാനി പ്രദേശങ്ങളിൽ ഇത്തരത്തിൽ കരിഞ്ചന്തയിൽ പെട്രോൾ വിറ്റവരുമായി ജനങ്ങൾ വാക്കുതർക്കത്തിലേർപ്പെട്ടെന്നും വിവരങ്ങൾ ഉണ്ട്.
Read MoreCategory: Thrissur
കുതിരാനിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പുനസ്ഥാപിക്കാനായില്ല; നൂറുകണക്കിന് വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുന്നു
തൃശൂർ: ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിഞ്ഞത് തൃശൂർ-പാലക്കാട് റൂട്ടിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിന് തടസമായി. രണ്ടു ദിവസമായി കുതിരാനിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു. മണ്ണുമാറ്റി വാഹനങ്ങൾ കടന്നുപോകാം എന്ന സ്ഥിതിയിലേക്ക് എത്തിയപ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞത്. നൂറുകണക്കിന് വാഹനങ്ങൾ പാലക്കാട് ഭാഗത്തേക്ക് പോകാൻ കഴിയാതെ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുകയാണ്. പട്ടാന്പി വഴിയും പാലക്കാട് മേഖലയിലേക്ക് പോകാൻ കഴിയില്ല. ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നതിനാൽ പലയിടത്തും കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇതോടെ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ജോലികൾ പുരോഗമിക്കുന്നത്. വൈകുന്നേരത്തോടെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Moreരക്ഷകരെ കാത്ത് ആയിരങ്ങൾ; പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി വെള്ളത്തിൽ; തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന്
കോട്ടയം: രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളത്തിനു നടുവിൽ പ്രതീക്ഷയർപ്പിച്ചു കഴിയുന്നത് ആയിരങ്ങൾ. ഇടുക്കി, പത്തനംതിട്ട, എറണാകുളം തൃശൂർ ജില്ലകളിലാണ് പേമാരിയും പ്രളയവും ഏറെ ദുരിതം വിതയ്ക്കുന്നത്. ഇവിടെ വിവിധ കെട്ടിടങ്ങളിലായി ആയിരക്കണക്കിനുപേർ കഴിയുന്നതായാണ് വിവരം. ഇന്നു രാവിലെ മുതൽ ഇവരെ പുറത്തെത്തിക്കാനുള്ള സമഗ്രരക്ഷാപ്രവർത്തനത്തിനു തുടക്കമായി. 23 ഹെലിക്കോപ്റ്ററുകളും 450 ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഉപയോഗിക്കുന്നതിനായി അധികമായി എത്തിച്ചു. ഇവർക്കൊപ്പം 20 പേർ വീതമുള്ള 40 ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾകൂടി എത്തും. രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാൻ ഉയരമുള്ള കെട്ടിടങ്ങൾ ഏറ്റെടുക്കും. എറണാകുളം, തൃശൂർ, പത്തനംനിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്നു ഹെലിക്കോപ്റ്ററുകൾ വീതം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും. തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. പ്രളയം ഏറെദുരിതം വിതച്ച പത്തനംതിട്ട ഏറെക്കുറെ പൂർണമായും വെള്ളത്തിലാണ്. റാന്നി, ആറൻമുള, കോഴഞ്ചേരി, ചിറ്റാർ, തിരുവല്ല എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെ വൈദ്യുതബന്ധം…
Read Moreപീച്ചിഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി; പുത്തൂർ മേഖലയിൽ വെള്ളപ്പൊക്കം; ജനങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റുന്നു
കുട്ടനെല്ലൂർ: പുത്തൂർ, മൂർക്കനിക്കര, പൊന്നൂക്കര, കാലടി, മരത്താക്കര എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. പീച്ചിയിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ ഈ ഭാഗങ്ങളിലുള്ള ജനങ്ങളെ കുട്ടനെല്ലൂരിലേക്ക മാറ്റുന്നു. കുട്ടനെല്ലൂർ സി.അച്യുതമേനോൻ ഗവ.കോളജ്, കുട്ടനെല്ലൂർ സഹകരണബാങ്ക് ഓഡിറ്റോറിയം, പടവരാട് ബേസിക് സ്കൂൾ എന്നിവിടങ്ങളിലേക്ക് മാറ്റും. കാലടി മുതൽ പുത്തൂർ പള്ളിവരെ വെള്ളം നിറഞ്ഞു കിടക്കുകയാണ്. പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറന്നതുകൊണ്ടാണ് വെള്ളം കയറിയത്.
Read Moreകട കുത്തിതുറന്ന് മോഷണം; ഒളിവിലായിരുന്ന രണ്ടുപേർകൂടി പിടിയിൽ;ഇവരുടെ പക്കൽ നിന്ന് പണവും നിരവധി മൊബൈയിലും പിടിച്ചെടുത്തു
പേരാമംഗലം: പറപ്പൂരിലെ ഡ്യൂട്ടി പെയ്ഡ് കട കുത്തിതുറന്ന് ആറരലക്ഷത്തോളം വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ച സംഘത്തിലെ രണ്ട് പേരെ കൂടി പേരാമംഗലം പോലീസ് പിടികൂടി. എടക്കളത്തൂർ സ്വദേശി ലെമേഷ് ,മെഡിക്കൽ കോളേജ് സ്വദേശി വിമേഷ് എന്നിവരാണ് പിടിയിലായത്. വിമേഷിന്റെ ബന്ധുവീട്ടിൽ നിന്ന് 12,000 രൂപയും സ്വർണ്ണാഭരണങ്ങളും, വിമേഷിന്റ് കൈയിൽ നിന്ന് നാല് മെബൈൽ ഫോണ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.എസ് ഐകെ.സി.ബൈജു ,എഎസ്ഐരാജൻ, ഷംനാദ് ഖാദർ, ഡിജോ ജോയ്ക്കന്പ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Read Moreദുരിതമഴ: ചൂണ്ടൽ പഞ്ചായത്തിൽ സർവത്രനാശം; മൂന്ന് ദുരിതാശ്വാസക്യാന്പുകൾ ആരംഭിച്ചു
കേച്ചേരി: ദുരിതം തീർത്തുകൊണ്ട് തുടർച്ചയായി തിമിർത്തുപെയ്യുന്ന മഴയിൽ ചൂണ്ടൽ പഞ്ചായത്തിൽ സർവത്രനാശം. വിവിധ പ്രദേശങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും വീടുകൾ തകർന്നു. ചൂണ്ടൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്ന് ദുരിതാശ്വാസക്യാന്പുകൾ ആരംഭിച്ചു. കേച്ചേരി ഗവ. എൽപി സ്കൂൾ, ചൂണ്ടൽ ഗവ. യു.പി സ്കൂൾ, പാറന്നൂർ സെന്റ് തോമസ് യുപി സ്കൂൾ എന്നിവിടങ്ങളാണ് ക്യാന്പ് ആരംഭിച്ചത്. തിരുവില്വാമല മേഖലയിൽ തിരുവില്വാമല: ഗായത്രിപുഴയും ഭാരതപ്പുഴയും സംഗമിക്കുന്ന കൂട്ടിൽമുക്കിനു സമീപം കുത്താന്പുള്ളി പന്പ് ഹൗസിൽ വെള്ളം കയറി. മേഖലയിൽ ജലവിതരണവും വൈദ്യുതി വിതരണവും തടസപ്പെട്ടു. പാടശേഖരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ചേലക്കര ഗവ. സ്കൂളിൽ ദുരിതാശ്വാസക്യാന്പ് തുറന്നു. പഴയന്നൂരിൽ ഏഴ് കുടുംബങ്ങളെ ഐടിഐയിൽ ക്യാന്പിലേക്ക് മാറ്റി. ചേലക്കര ടൗണിലെ പള്ളികൾ, പോലീസ് സ്റ്റേഷൻ എന്നിവ വെള്ളത്തിലാണ്. പുന്നയൂർക്കുളം മേഖലയിൽ വടക്കേക്കാട്, പുന്നയൂർക്കുളം, പുന്നയൂർ മേഖലകളിൽ വ്യാപകമായ വെള്ളക്കെട്ട്200 വീട്ടുകാരെ മാറ്റി സ്ഥാപിച്ചു. ഗുരുവായൂർ പൊന്നാനി,…
Read Moreചാലക്കുടി പുഴയുടെ ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ മാറണമെന്ന മുന്നറിയിപ്പു നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്
തൃശൂർ: പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ മാറിത്താമസിക്കണമെന്ന് മുന്നറിയിപ്പ്. ആലുവയിൽ അരകിലോമീറ്റർ പരിധിയിലുള്ളവർ ഒഴിയണമെന്നും നിർദേശം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ജാഗ്രതാ നിർദേശം നൽകിയത്.
Read Moreപ്രാരാബ്ധങ്ങൾക്കിടയിലും ഇടിക്കൂട്ടിൽനിന്ന് സ്വർണവുമായി തൃശൂരിന്റെ ചുണക്കുട്ടികൾ
തൃശൂർ: പ്രാരബ്ധങ്ങളും സാന്പത്തിക ഞെരുക്കങ്ങളുമുണ്ടെങ്കിലും ഇടിക്കൂട്ടിൽനിന്നു സ്വർണവും വെങ്കലവുമായി തൃശൂരിന്റെ ചുണക്കുട്ടികൾ.ബാങ്കോക്കിൽ വേൾഡ് റൂറൽ ഗെയിംസ് ഓർഗനൈസേഷൻ നടത്തിയ ഇന്ത്യ-തായ്ലൻഡ് ഗുഡ്വിൽ ഇന്റർനാഷണൽ ബോക്സിംഗ് ചാന്പ്യൻഷിപ്പിലാണ് സീനിയർ വിഭാഗത്തിൽ തൃശൂരിൽനിന്നുള്ള താരങ്ങൾ സ്വർണവും വെങ്കലവും നേടിയത്. 75 കിലോ വിഭാഗത്തിൽ പാണഞ്ചേരി മുടിക്കോട് സ്വദേശി പി.ബി.ഗൗതം സ്വർണം നേടിയപ്പോൾ ഒല്ലൂർ സ്റ്റേഷനിലെ പോലീസുകാരനായ ഗോറസ് ജോസ് 81 കിലോ വിഭാഗത്തിലും ഒല്ലൂർ സ്വദേശി ബ്രിട്ടോ ജോസ് 91 പ്ലസ് വിഭാഗത്തിലും വെങ്കലം നേടി. കടുത്ത സാന്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലാണ് ഇവരെ മത്സരത്തിനയച്ചതെന്നു റൂറൽ ഗെയിംസ് ഓർഗനൈസേഷൻ സെക്രട്ടറി വർഗീസ് വാഴപ്പിള്ളി പറഞ്ഞു. വിജയികളെ ഒല്ലൂർ സ്മാർട്ടോ ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.വി.പാപ്പച്ചൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള ഫുട്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് കെ.പി.സണ്ണി അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി…
Read Moreവീടിനുമുകളിൽ തെങ്ങ് വീണ് അമ്മയ്ക്കും മകനും പരിക്ക്; ഗർഭിണിയായ ഭാര്യയും മൂന്ന് വയസായ കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു
വാടാനപ്പള്ളി: വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ ഇന്ന് പുലർച്ചെ വീടിന് മുകളിൽ തെങ്ങ് വീണ് അമ്മയ്ക്കും മകനും പരിക്കേറ്റു. മകന്റെ ഭാര്യയും മൂന്നു വയസായ കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു.വാടാനപ്പള്ളി ബീച്ച് മുസ്ലിം പള്ളിക്ക് സമീപം ബീച്ച് കോളനിയിലെ കുട്ടം പറന്പത്ത് ലക്ഷ്മിയുടെ വീടിന് മുകളിൽ തെങ്ങ് വീണ് ലക്ഷ്മിയും മത്സ്യതൊഴിലാളിയുമായ മകൻ രാഗേഷിനും പരിക്കേറ്റു. ലക്ഷ്മിക്ക് കാലിലും രാഗേഷിന് നെറ്റിയിലുമാണ് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നിന് അയൽവാസിയായ സുഗണന്റെ വീട്ട് മുറ്റത്തെ തെങ്ങ് കടലയൊടിഞ്ഞ് ലക്ഷ്മിയുടെ വീടിന് മുകളിൽ വീഴുകയായിരുന്നു.ശബ്ദംകേട്ട് വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അമ്മിണിയും സമീപത്തെ മുറിയിലാണ് മകൻ രാഗേഷും ഗർഭിണിയായ ഭാര്യയും മൂന്ന് വയസായ കുഞ്ഞും ഉറങ്ങിയിരുന്നത്.വീട്ടുകാരുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. വിവരമറിഞ്ഞ് വാർഡ് മെന്പർ ശ്രീജിത്ത്, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി യിരുന്നു.
Read Moreഗുരുവായൂരിലെത്തുന്ന തീർഥാടകർക്ക് ഇനി എടിഎമ്മിൽനിന്നു വെള്ളം ലഭിക്കും; ഒന്ന്, രണ്ട്, അഞ്ച്, 20 ലിറ്റർ വെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം എടിഎമ്മിലുണ്ടാകും
ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന തീർഥാടകർക്ക് എടിഎം വഴി കുടിവെള്ളമെടുക്കാനുള്ള സംവിധാനം ഒരുക്കി നഗരസഭ കുടിവെള്ള ലഭ്യതക്ക് പുതിയ ചുവട് വയ്്ക്കുന്നു.ഇന്നലെ ചേർന്ന നഗരസഭ കൗണ്സിൽ യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുത്തു. എടിഎം സ്ഥാപിക്കുന്നതിന് വാട്ടർ സൊലൂഷൻസ് എന്ന കന്പനിക്ക് 18,60,000 രൂപക്ക് കരാർ നൽകി. കിഴക്കേനടയിലും പടിഞ്ഞാറെനടയിലും ഉൾപ്പടെ നഗരത്തിൽ ആദ്യഘട്ടത്തിൽ നാല് എടിഎമ്മുകളാണ് സ്ഥാപിക്കുന്നത്. നിശ്ചിത തുകയുടെ കോയിൻ എടിഎമ്മിൽ നിക്ഷേപിച്ചാൽ വെള്ളം ലഭിക്കും. ഒന്ന്, രണ്ട ്, അഞ്ച്, 20 ലിറ്റർ വെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം എടിഎമ്മിലുണ്ടാകും. നവംബറിൽ പദ്ധതി ആരംഭിക്കും. പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്ത് എടിഎം വഴി കുടിവെള്ളം ലഭ്യമാക്കുന്ന ആദ്യ നഗരസഭയായി ഗുരുവായൂർ മാറുമെന്ന് ചെയർപേഴ്സണ് പ്രഫ. പി.കെ.ശാന്തകുമാരി, വൈസ് ചെയർമാൻ കെ.പി.വിനോദ് എന്നിവർ അറിയിച്ചു. വാട്ടർ എടിഎമ്മിന് 18,60,000രൂപയുടെ ടെണ്ടറിനു മുൻകൂർ അനുമതി നൽകിയ ചെയർപേഴ്സന്റെ നടപടിയിൽ ദുരൂഹതയുണ്ടെന്നും അതിനാൽ അജൻഡ…
Read More