ഇരിങ്ങാലക്കുട: റോഡരികിൽ ചരക്കു വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം യാത്രികരും വിദ്യാർഥികളും ബുദ്ധിമുട്ടുന്പോഴും, ഇത്തരക്കാർക്കു സഹായമായി അധികൃതരും പോലീസും. ഠാണാ-ബസ്് സ്റ്റാൻഡ് മെയിൻ റോഡിൽ ലിറ്റിൽ ഫ്ളവർ സ്കൂൾ, ജ്യോതിസ് കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മുന്നിലാണ് ചരക്കുവാഹനങ്ങൾ പതിവായി അനധികൃതമായി പാർക്ക് ചെയ്യുന്നത്. ദിവസവും സ്കൂളിലേക്കും കോളജിലേക്കും വരുന്ന വിദ്യാർഥികൾക്ക് ഏറെ അപകടസാധ്യത സൃഷ്ടിക്കുന്ന രീതിയിലാണ് ചരക്കുലോറികളും മറ്റു സ്വകാര്യ വാഹനങ്ങളും അനധികൃതമായി പാർക്ക് ചെയ്യുന്നത്. സ്കൂളിലേക്ക് വരുന്ന വാഹനങ്ങൾക്ക് കുട്ടികളെ കയറ്റാനും ഇറക്കാനും ഇതുമൂലം സാധിക്കുന്നില്ല. കാൽനടക്കാരായ വിദ്യാർഥികളും സൈക്കിളിൽ വരുന്ന കുട്ടികൾക്കും റോഡിനു കുറുകെ കടക്കുന്പോൾ ഈ വാഹനങ്ങൾ കിടക്കുന്നതുമൂലം കാഴ്ച മറ സൃഷിടിക്കുകയാണ്. ഇത്തരം കണ്ടെയ്നർ ലോറികൾ ഒന്നിൽ കൂടുതൽ ദിവസം ഇവിടെ കിടക്കുന്നതായും ആരോപണമുണ്ട്. അനധികൃത പാർക്കിംഗിനെതിരെ പോലീസോ, അധികൃതരോ ഇതുവരെയും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സ്കൂൾ ആരംഭിക്കുന്ന സമയത്തും…
Read MoreCategory: Thrissur
സത്യസന്ധതയ്ക്ക് മാതൃകയായ അജയമോൻ; മറന്നുവച്ച ഒരുലക്ഷം രൂപ തിരികെ നൽകി ഓട്ടോഡ്രൈവർ മാതൃകയായി
ചാലക്കുടി: നേപ്പാൾ സ്വദേശികളായ കുടുംബം ഓട്ടോറിക്ഷയിൽ മറന്നുവെച്ച ഒരുലക്ഷത്തിൽപ്പരം രൂപ പോലീസിൽ ഏല്പിച്ച ഓട്ടോഡ്രൈവർ മാതൃകയായി. പോട്ട ചിറയത്ത് അജയമോനാണ് സത്യസന്ധതയ്ക്ക് മാതൃകയായത്. കഴിഞ്ഞദിവസം രാത്രി കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും നേപ്പാൾ സ്വദേശികളായ ഭാര്യയും ഭർത്താവും കുട്ടിയും കൊന്പടിഞ്ഞാമാക്കലിലേക്ക് ഓട്ടോ വിളിച്ചുപോയി. ജോലി അന്വേഷിച്ച് കൊന്പടിഞ്ഞാമാക്കലിലുള്ള സുഹൃത്തിന്റെ അടുത്തേക്ക് വന്നതായിരുന്നു. കൈവശമുണ്ടായിരുന്ന ബാഗുകളും മറ്റും എടുത്തുവെങ്കിലും സഞ്ചിയിൽ സൂക്ഷിച്ചിരുന്ന പണം ഓട്ടോയിൽനിന്നും എടുക്കാൻ മറന്നു. ഓട്ടം കഴിഞ്ഞ് ഓട്ടോറിക്ഷ രാത്രി വീട്ടിൽ കയറ്റിവിട്ടു. രാവിലെയാണ് ഓട്ടോയിൽ പണമടങ്ങിയ സഞ്ചി കണ്ടെത്തിയത്. ഉടനെ പണം ചാലക്കുടിപോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇതിനിടയിൽ പണം നഷ്ടപ്പെട്ട നേപ്പാൾ കുടുംബം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്പോഴാണ് പണവുമായി അജയ്മോൻ എത്തിയത്. നേപ്പാൾ കുടുംബത്തെ വിളിച്ചുവരുത്തി പോലീസിന്റെ സാന്നിധ്യത്തിൽ പണം കൈമാറി. സഹകരണ ബാങ്കിൽനിന്നും എടുത്ത വായ്പ തിരിച്ചടവ്…
Read Moreരണ്ടായിരം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ
ചാലക്കുടി: നിരോധിത പുകയില ഉത്പന്നങ്ങളുമായി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ. നിരവധി ലഹരി മരുന്നുകേസുകളിലേയും ക്രിമിനൽ കേസുകളിലേയും പ്രതി കുറുക്കൻ രാജേഷ് എന്നറിയപ്പെടുന്ന നായരങ്ങാടി ഉദിനിപറന്പൻ ജംഗ്്ഷനിൽ കൊല്ലമാക്കുടി വീട്ടിൽ രാജേഷ് (39)നെയാണ് എസ്ഐ ജയേഷ് ബാലനും സംഘവും ചേർന്ന് അറസ്റ്റുചെയ്തത്. രണ്ടായിരത്തോളം പാക്കറ്റ് ഹാൻസ് ഇയാളിൽനിന്നും പോലീസ് പിടിച്ചെടുത്തു. ഫോണിൽ ലഹരിവസ്തുക്കൾ ആവശ്യപ്പെടുന്നവർക്ക് ഇരുചക്രവാഹനത്തിൽ എത്തിക്കുകയായിരുന്നു രീതി. കഴിഞ്ഞവർഷം രാജേഷിന്റെ പക്കൽനിന്നും ഒന്നരകിലോ കഞ്ചാവ് എസ്ഐ ജയേഷ് ബാലനും സംഘവും പിടികൂടിയിരുന്നു. ഈ കേസിൽ ആറുമാസത്തോളം ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിവില്പന തുടങ്ങുകയായിരുന്നു. നിലവിലുള്ള കേസുകൾക്ക് പണം കണ്ടെത്തനാണ് വീണ്ടും ലഹരി വിൽപ്പന ആരംഭിച്ചതെന്നു ഇയാൾ പോലീസിനോട് സമ്മതിച്ചു. കുറച്ചുനാളുകളായി ഉദനിപറന്പൻ ജംഗ്്ഷൻ, കുട്ടിഷാപ്പ്, പടിഞ്ഞാറെ നായരങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ലഹരിവസ്തുക്കളുടെ വില്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഈ സ്ഥലങ്ങളിൽ നിഴൽ പോലീസിനെ നിയോഗിച്ചിരിക്കുകയായിരുന്നു. രാജേഷിനെ…
Read Moreവൃഷ്ടിപ്രദേശത്ത് കനത്ത മഴ; ചിമ്മിനിഡാം നിറയുന്നു; ആദ്യ മുന്നറിയിപ്പ് നൽകി; നാളെ തുറന്നേക്കും
പുതുക്കാട്: കനത്തമഴയെ തുടർന്ന് ചിമ്മിനി ഡാമിലെ ജലനിരപ്പുയർന്ന സാഹചര്യത്തിൽ ആദ്യ വാണിംഗ് നൽകി. ഇന്നു രാവിലെ 75.42 മീറ്ററാണ് ചിമ്മിനിയിൽ വെള്ളത്തിന്റെ അളവ്. മഴ ഇപ്പോഴത്തെനില തുടർന്നാൽ രണ്ടാമത്തെ മുന്നറിയിപ്പും ഇന്നു തന്നെ നൽകേണ്ടി വരുമെന്ന് ഡാം അധികൃതർ അറിയിച്ചു. ഡാമിന്റെ പരമാവധി സംഭരണശേഷി 79 മീറ്ററാണ്. 76.40 മീറ്റർ ജലനിരപ്പിലാണ് ഷട്ടർ തുറക്കുക. ഡാമിൽ ഇപ്പോൾ 142 ദശലക്ഷം ഘനമീറ്റർ വെള്ളമാണുള്ളത്. ഇത് 151.55 ആയപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്. രണ്ടു മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞാൽ പിന്നെ ഏതു സമയത്തും മൂന്നാമത്തെ അറിയിപ്പോടെ ഡാം തുറക്കും. കഴിഞ്ഞ ദിവസങ്ങളിൽ ചിമ്മിനി ഡാമിലും സംഭരണിയുടെ വൃഷ്ടിപ്രദേശത്തും കനത്ത മഴ പെയ്തിരുന്നു. ഒരു മാസത്തോളമായി ദിവസത്തിൽ ഒരു മീറ്റർ എന്ന കണക്കിനാണ് ചിമ്മിനിയിൽ ജലനിരപ്പ് ഉയർന്നിരുന്നത്. ജില്ലയിലെ മറ്റു സംഭരണികളെല്ലാം തുറന്നിട്ടും ചിമ്മിനിയിൽ മാത്രം ആവശ്യത്തിനു വെള്ളമെത്തിയിരുന്നില്ല. ഡാം തുറക്കാതിരുന്നതോടെ…
Read Moreഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകൾ തുറന്നു; കൂടപ്പുഴ തടയണയുടെ ഭാഗത്തെ റോഡ് മുങ്ങി; വീടുകളിൽ വെള്ളം കയറിതുടങ്ങി
ചാലക്കുടി: ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകൾ തുറന്നതോടെ ചാലക്കുടി പുഴയിലെ ജലവിതാനം ക്രമാതീതമായി ഉയർന്നു. പുഴ പല സ്ഥലങ്ങളിലും കരകവിഞ്ഞൊഴുകുന്ന അവസ്ഥയിലാണ്. കൂടപ്പുഴ തടയണയുടെ ഭാഗത്ത് പുഴയിൽ നിന്നും വെള്ളം റോഡിലേക്ക് കയറി. പുഴയോരത്തുള്ള റോഡ് മുങ്ങി. പരിയാരം പോത്തുണ്ടി പാലത്തിനടുത്ത് വെള്ളം ഉയർന്നു. അന്തിരി ഡേവീസിന്റെ വീട്ടിലേക്ക് വെള്ളം കയറി. കപ്പത്തോട് നിറഞ്ഞൊഴുകി. പരിയാരം, കുറ്റിക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ പറന്പുകളിലേക്ക് കയറിയിട്ടുണ്ട്. പുഴയിൽ നിന്നും വെള്ളം കപ്പത്തോട്ടിലേക്ക് കയറുന്ന അവസ്ഥയാണ്. കമ്മളം ഭാഗത്ത് വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. പറന്പിക്കുളത്തുനിന്നും വെള്ളം തുറന്നു വിട്ടിട്ടുണ്ട്. ഇതോടെ ചാലക്കുടി പുഴയിൽ വെള്ളം ഇനിയും ഉയരാൻ സാധ്യതയുണ്ട്. ചാലക്കുടി പുഴ കരകവിഞ്ഞ് പുഴയോര പ്രദേശങ്ങളിലേക്ക് വെള്ളം കയറി. ചാലക്കുടി വെട്ടുകടവ് ഭാഗത്ത് 15 വീടുകളിലേക്ക് കഴിഞ്ഞ ദിവസം രാത്രി വെള്ളം കയറി. വെട്ടുകടവ് റോഡിലേക്കും വെള്ളം കയറിയിട്ടുണ്ട്. പരിയാരം മങ്കലൻ കോളനിയിലേക്ക…
Read Moreമാട്രിമോണി മാഫിയകളുടെ കടന്നുകയറ്റത്തിൽ വിവാഹ ബ്രോക്കർമാർ പട്ടിണിയിലായെന്ന് അസോസിയേഷൻ
തൃശൂർ: ആധുനിക കാലഘട്ടത്തിന്റെ ഭാഗമായുള്ള മാട്രിമോണി മാഫിയകളുടെ കടന്നുകയറ്റം സാധാരണക്കാരായ വിവാഹ ബ്രോക്കർമാരുടെയും വിവാഹ ബ്യൂറോ നടത്തിപ്പുകാരുടെയും തൊഴിൽ നഷ്ടമാക്കാൻ കാരണമായിരിക്കയാണെന്ന് സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന വനിത സംഗമം കുറ്റപ്പെടുത്തി. മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. കല ആർ.പണിക്കർ അധ്യക്ഷത വഹിച്ചു. ഷൈലജ സുരേഷ്, ജോണ്സൻ കുടിയാൻമല, ബിന്നി ഇമ്മട്ടി തുടങ്ങിയവർ പങ്കെടുത്തു.
Read Moreകുന്നംകുളം തഹസിൽദാർക്കെതിരെ സിപിഐയുടെ ആരോപണങ്ങളിൽ പ്രതിഷേധം വ്യാപകം
കുന്നംകുളം: പുതുയതായി രൂപം കൊണ്ട കുന്നംകുളം താലൂക്കിലെ തഹസിൽദാർ ബ്രീജാ കുമാരിക്ക് നേരെ സിപിഐയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ ആക്ഷേപങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഒരു വനിതാ ഉദ്യോഗസ്ഥയെ ഏറെ നേരം ഓഫീസിൽ തടഞ്ഞ് വെക്കുന്ന പോലെ പെരുമാറുകയും വിവിധ ആക്ഷേപങ്ങൾ ഉന്നയിക്കുകയും തുടർന്ന് തഹസിൽദാർക്ക് നേരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രസ്താവനയിറക്കുകയും ചെയ്ത സിപിഐ കുന്നംകുളം നേതൃത്വത്തിനെതിരെ ഇന്നലെ അടിയന്തരമായി താലൂക്ക് ഉദ്യോഗസ്ഥർ യോഗം ചേർന്ന് പ്രതിഷേധമറിയിച്ചിരുന്നു. കടങ്ങോട് വില്ലേജിൽ ആളില്ലാത്തതിനെ തുടർന്ന് ഒരാളെ കുന്നംകുളം താലൂക്ക് ഓഫീസിൽ നിന്നും കടങ്ങോട്ടേക്ക് മാറ്റി നിയമിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചത്.ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഒരു ജീവനക്കാരനെ മാറ്റി നിയമിച്ചതിനെതിരെ ശബ്ദമുയർത്തിയാണ് ഇവർ ഇന്നലെ തഹസിൽദാരെ സമീപിച്ചത്. തഹസിൽദാർ നിലപാടും സാഹചര്യവും വ്യക്തമാക്കിയെങ്കിലും മണ്ഡലം ഭാരവാഹികൾ ഈ വിഷയത്തിലുള്ള തർക്കം അവരുമായി തുടരുകയായിരുന്നു. ഇവിടെ മന്ത്രി പറയുന്നത്…
Read Moreകനത്ത മഴ; അണക്കെട്ടുകൾ തുറക്കുന്നു;വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടിയതിനെ തുടർന്ന് അതിരപ്പിള്ളിയിൽ സന്ദർശകർക്കു നിയന്ത്രണം
തൃശൂർ: മഴ കനത്തതിനേത്തുടർന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടിയതിനേത്തുടർന്നാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഈ പ്രദേശത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല. അതിനിടെ ജലനിരപ്പുയർന്നതിനേ തുടർന്ന് ഷോളയാർ, പെരിങ്ങൽക്കുത്ത് അണക്കെട്ടുകൾ തുറന്നു.
Read Moreരാഷ്ട്രപതിയെ ബോംബ് വച്ച് വധിക്കുമെന്ന് ഭീഷണി മുഴക്കിയ പൂജാരി ജയരാമന് ജാമ്യം
തൃശൂർ: രാഷ്ട്രപതിയെ വധിക്കുമെന്ന് ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പോലീസ് അറസ്റ്റു ചെയ്ത പൂജാരിക്ക് ജാമ്യം കിട്ടി. ചിറയ്ക്കൽ ക്ഷേത്രം പൂജാരി ജയരാമനെയാണ് ജാമ്യത്തിൽ വിട്ടത്. രാഷ്ട്രപതി റാംനാഥ് കോവിന്ദ് തൃശൂർ സെന്റ് തോമസ് കോളജിലെ പരിപാടിക്കെത്തുന്പോൾ ബോംബ് വെച്ച് വധിക്കുമെന്ന് ജയരാമൻ പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ച് ഭീഷണിമുഴക്കിയിരുന്നു. ഇതെത്തുടർന്ന് ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു. രാഷ്ട്രപതി തൃശൂരിലും ഗുരുവായൂരിലും സന്ദർശനം നടത്തി തിരികെ പോകും വരെ മുൻകരുതലെന്ന നിലയ്ക്ക് ഇയാൾ പോലീസ് കസ്റ്റഡിയിലായിരുന്നു. തുടർന്നാണ് ജാമ്യം നൽകി വിട്ടയച്ചത്.
Read Moreമറ്റത്തൂർ പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് സഹായം; കാരുണ്യ പ്രവർത്തനങ്ങളുമായി ഖത്തർ കോടാലി കൂട്ടായ്മ
കൊടകര: ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന കോടാലിയിലും പരിസരത്തുമുള്ള ഇരുപതോളം പേർ ചേർന്ന് മറ്റത്തൂർ പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്മ സഹായം നല്കി. ഖത്തറിൽ ജോലി ചെയ്യുന്ന സുനിൽകുമാർ കിഴക്കൂട്ട്, ശശി മണ്ണാംപറന്പിൽ, എ.ബി. ബിനോജ്, സി.ഡി.വിനേഷ്, പി.എസ്.അയ്യപ്പൻ എന്നിവരാണ് കൂട്ടായ്മയുടെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നത്. സുരേഷ് കടുപ്പശേരിക്കാരനാണ് കൂട്ടായ്മക്കുവേണ്ടി നാട്ടിൽ സേവനപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. വെള്ളിക്കുളങ്ങര ജനമൈത്രി പോലീസുമായി സഹകരിച്ചാണ്് ഖത്തർകോടാലി കൂട്ടായ്മ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഖത്തർ കോടാലി കൂട്ടായ്മ പ്രതിനിധികളുടെ സാന്നിധ്യത്തിൽ വെള്ളിക്കുളങ്ങര എസ്ഐ. സി.വി. ബിബിനാണ് സോനയുടെ രക്ഷിതാക്കൾക്ക് സഹായം കൈമാറിയത്. സിവിൽ പോലീസ് ഓഫീസർ കെ.ആർ. സജീവ്, ഹോംഗാർഡ് പ്രദീപ്, ഖത്തർ കോടാലി കൂട്ടായ്മ പ്രതിനിധികളായ ശശി മണ്ണാംപറന്പിൽ, വിനീഷ് അണലി പറന്പിൽ, സുരേഷ് കടുപ്പശേരിക്കാൻ എന്നിവർ സന്നിഹിതരായിരുന്നു.
Read More