ചാവക്കാട്; കെട്ടിടനികുതി കുത്തനെ ഉയർത്തി പ്രതിഷേധവുമായി ഉടമകൾ. നികുതി വർധന 1400 ശതമാനം വരെയെനന് ഉടമകളുടെ യോഗം ആരോപിച്ചു.വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ നികുതി വർധിപ്പിച്ച നഗരസഭ 2013 മുതൽ മുൻകാല പ്രാബല്യത്തോടെ അടയ്ക്കണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വർഷത്തിൽ കെട്ടിടങ്ങളുടെ വാടക അഞ്ച് ശതമാനം മാത്രമാണ് വർധിപ്പിക്കുന്നത്. എന്നാൽ ഭീമമായ വർധനയാണ് നഗരസഭ നടപ്പാക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്നു ഉടമകൾ പറഞ്ഞു. നഗരസഭകളുടെ നിലപാടിൽ ഉടമകളുടെ യോഗം പ്രതിഷേധിച്ചു. പ്രശ്നത്തിനു പരിഹാരം തേടി നഗരസഭാ ചെയർമാനു നിവേദനം നൽകും. ജാഫർ അധ്യക്ഷനായിരുന്നു. കെ.വി.അബ്ദുൽ ഹമീദ്, എച്ച്.എസ്. ഹനീഫ, എ.പി.ഇബ്രാഹിം, എ.പി.ഷഹീർ, മുഹമ്മദുകുട്ടി എന്നിവർ പ്രസംഗിച്ചു. 50 കെട്ടിട ഉടമകൾ യോഗത്തിൽ പങ്കെടുത്തു.
Read MoreCategory: Thrissur
റോഡിന്റെ സംരക്ഷണഭിത്തിക്ക് വേണ്ടത്ര ഉയരമില്ലാ; അപകടഭീഷണി ഉയർത്തി പായമ്മൽ-കോടംകുളം റോഡ്
അരിപ്പാലം: പായമ്മൽ ക്ഷേത്രത്തിൽനിന്ന് മതിലകം-എടതിരിഞ്ഞി റോഡിലേക്ക് പോകുന്ന പായമ്മൽ-കോടംകുളം റോഡിന്റെ സംരക്ഷണഭിത്തി വേണ്ടത്ര ഉയരമില്ലാത്തതു അപകടഭീഷണി ഉയർത്തുന്നു. നാലന്പല തീർഥാടന കാലത്ത് ഏറെ തിരക്കേറിയ റോഡുകളിലൊന്നാണിത്. പായമ്മൽ ക്ഷേത്രത്തിൽനിന്നും ഈ വഴിയാണു വാഹനങ്ങൾ കടന്നുപോകുന്നത്. ഈ റോഡിനിരുവശത്തും അപകടസൂചനകൾ നൽകുന്ന വിധത്തിൽ അടയാളങ്ങൾ നൽകുന്നതിനായി കൊടികൾ നാട്ടിയിരിക്കുകയാണ് ഇപ്പോൾ. മൂന്നുമാസം മുന്പ് നിർമാണപ്രവൃത്തികൾ നടന്നുവരുന്നതിനിടയിൽ സംരക്ഷണഭിത്തിയുടെ ഒരുഭാഗത്ത് കരിങ്കല്ലുകൾ തള്ളി താഴേക്കിരുന്നിരുന്നു. പടിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെടുന്നതാണ് ഈ റോഡ്. വലിയ വാഹനങ്ങൾ പോകുകയോ മഴ പെയ്യുകയോ ഉണ്ടാകുന്നതിനു മുന്പുതന്നെ സംരക്ഷണഭിത്തി തകർന്നതിൽ ഏറെ പ്രതിഷേധം ഉയർന്നിരുന്നു. നിർമാണത്തിലെ അപാകമായിരുന്നു ഇതു തകരാൻ കാരണമാതെന്നു നാട്ടുകാർ പറയുന്നു. പടിയൂർ കോൾമേഖലയിൽപെടുന്ന ഭാഗത്ത് പാടത്തിനു മധ്യേയാണു ഈ റോഡ് സ്ഥിതിചെയ്യുന്നത്. റോഡിനിരുവശത്തുമുള്ള പാടശേഖരത്തിൽ നിറയെ വെള്ളം നിറഞ്ഞിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഇതുവഴി കടന്നുവരുന്ന വാഹനങ്ങൾക്കു വളരെ ശ്രദ്ധിച്ചുവേണം കടന്നു…
Read Moreറോഡിലിരുന്ന് മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതികൾ സ്റ്റേഷനിൽ പോലീസുകാർക്ക് നേരെ ആക്രമണം; ഇരുവർക്കുമെതിരേ പോലീസ് കേസെടുത്തു
കുന്നംകുളം: വഴിയിലിരുന്ന് മദ്യപിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾ സ്റ്റേഷനിൽ പോലീസിനെ ആക്രമിച്ചു. അനായ്ക്കൽ ചീരംകുലം വള്ളിക്കാട്ടിരി പ്രദീപ്,(30) ചീരക്കുലം തോപ്പിൽവീട്ടിൽ കൃഷ്ണ സുജിത്ത്(24) എന്നിവരെ സംഭവത്തോടനുബന്ധിച്ച് പോലീസ് അറസ്റ്റുചെയ്തു. ഇവർക്കൊപ്പം പിടികൂടിയ പണിക്കശേരി രാകേഷ് (32) നെ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ വൈകീട്ടാണ് ചീരക്കുളം ഭാഗത്തുനിന്ന് വഴിയിലിരുന്ന് മദ്യപിച്ച ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിൽ കൊണ്ടുവന്ന ഇവർ പോലീസിനുനേരെ ആക്രമണം നടത്തുകയായിരുന്നു. അക്രമം നടത്തിയതിനും സ്റ്റേഷൻ ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreനായാട്ടിനെത്തിയ രണ്ടംഗ സംഘത്തെ പിടികൂടി; തോക്കും ആയുധങ്ങളും പിടിച്ചെടുത്തു വനംവകുപ്പ് ഉദ്യോഗസ്ഥർ
തൃശൂർ: തോക്കും മറ്റ് ആയുധങ്ങളുമായി നായാട്ടിനെത്തിയ രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ചാലക്കുടി ആനമല ജംഗ്ഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ വാഹനത്തിൽ നിന്നാണ് തോക്കുകളടക്കമുള്ള ആയുധങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. ഇവർ കാട്ടിലേക്ക് നായാട്ടിനെത്തിയതാണെന്ന് വനംവകുപ്പ് അധികൃതരോട് സമ്മതിച്ചു. നേരത്തെയും നായാട്ടു കേസിൽ പ്രതികളായിട്ടുള്ളവരാണിവർ. പരിയാരം റേഞ്ച് ഓഫീസർ ഇന്ദുമതിയുടെ നേതൃത്വത്തിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. കാറിൽ നിന്ന് തോക്കും കോടാലി, കത്തി, ചാക്ക് എന്നിവയും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പരിയാരം റേഞ്ച് ഓഫീസർ അറിയിച്ചു. പിടിയിലായവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇടുക്കി, കോലഞ്ചേരി സ്വദേശികളാണ് പിടിയിലായവർ. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്നുച്ചയോടെയാണ് ഇവരെ പിടികൂടിയത്. ഇവർ നായാട്ടിനായി കാട്ടിലേക്ക് കയറും മുൻപാണ് ഇവരെ പിടികൂടിയത്.
Read Moreതകർന്ന് വീഴാറായ വീട്ടിൽ ചലിക്കാനാവാതെ വിൻസെന്റ്; പുതിയ വീടെന്ന സ്വപ്നത്തിനുമേൽ വിലങ്ങായി മുൻസിപ്പാലിറ്റി
തൃശൂർ: എട്ടുവർഷം മുന്പുണ്ടായ ഒരു അപകടത്തിൽ ശരീരം തളർന്ന് വീടിനകത്തേക്ക് ഒതുങ്ങിപ്പോയതാണ് വിൻസെന്റിന്റെ ജീവിതം. ശാരീരിക അസ്വസ്ഥതകൾ സഹിച്ചുള്ള ഈ ജീവിതത്തോട് അദ്ദേഹം പൊരുത്തപ്പെട്ടുകഴിഞ്ഞു. എന്നാൽ തന്റെ അഭയകേന്ദ്രമായ കൊച്ചുവീട് അപകടാവസ്ഥയിലായിരിക്കുന്നതാണ് ഇപ്പോഴത്തെ വേവലാതി. പുതിയൊരു വീടെന്ന സ്വപ്നത്തിനു മുനിസിപ്പാലിറ്റി അധികൃതർ തടയിട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വിൻസെന്റ്. ചാവക്കാട് പൂക്കോട് 355-ാം വീട്ടിൽ വിൻസെന്റ് സിമന്റു പണിക്കാരനായിരുന്നു. എട്ടുവർഷം മുന്പ് അയൽവീട്ടുകാർക്കായി ചക്കയിടാൻ പ്ലാവിൽ കയറിയതാണ് വിൻസെന്റിന്റെ ജീവിതം തകർത്തത്. പിടി തെറ്റി ചക്കയോടൊപ്പം വിൻസെന്റും താഴെവീണു. വീഴ്ചയുടെ ആഘാതത്തിൽ കഴുത്തിന് താഴേയ്ക്കു പൂർണമായും തളർന്നു. ഭാര്യ ഫ്ളോറിയുടെ സഹായത്തോടെയാണ് പിന്നീടുള്ള ജീവിതം. മൂന്നു സെന്റ് ഭൂമിയിലുള്ള കൊച്ചു വീട്ടിലാണ് ഇവരുടെ താമസം. ഭിത്തികളിൽ വിള്ളൽവീണ് അപകടാവസ്ഥയിലാണ് വീട്. മഴപെയ്താൽ ഓടുകൾ ചോർന്ന് വെള്ളം അകത്തേക്ക് കിനിയുന്നു. വീടിന്റെ 300 മീറ്റർ അകലെ വരെ മാത്രമേ…
Read Moreജനസ്വാധീനമുള്ള നേതാക്കളുടെ അഭാവം ബാധിച്ചിരിക്കുന്നത് കോണ്ഗ്രസിനെയെന്ന് മുൻ എംഎൽഎ ടി.വി.ചന്ദ്രമോഹൻ.
ചാലക്കുടി: ജനസ്വാധീനമുള്ള നേതാക്കളുടെ അഭാവം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കോണ്ഗ്രസിനെയാണെന്നു മുൻ എംഎൽഎ ടി.വി.ചന്ദ്രമോഹൻ. കോണ്ഗ്രസ് നേതാക്കളായിരുന്ന പി.വി.നളൻ, എം.എ.ദേവസി എന്നിവരുടെ ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ജനസ്വാധീനമുള്ള ഒട്ടേറെ നേതാക്കളുണ്ടായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ അഡ്വ. സി.ജി.ബാലചന്ദ്രൻ, വി.ഒ.പൈലപ്പൻ, ജെയിംസ് പോൾ, പി.കെ.ജേക്കബ്, മേരി നളൻ, ഒ.എസ്.ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreഅധികാരത്തേക്കാൾ വലുത് ജനങ്ങൾ നൽകുന്ന അംഗീകാരമെന്ന് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ
തൃശൂർ: അധികാരമല്ല ജനങ്ങൾ നൽകുന്ന അംഗീകാരമാണ് വലുതെന്ന് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. അധികാരം ജനങ്ങൾക്കും ജനഹിതത്തിനും വേണ്ടിയുള്ളതാവണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയിലൂന്നിയ സാംസ്കാരിക ഐക്യമാണ് ഭാരതത്തിനുള്ളത്. അത് കാത്തുസൂക്ഷിക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. ജാതി-മത ചിന്തകൾക്കതീതമായി ഭാരതീയരാണെന്നതിൽ അഭിമാനവും, ഭരണഘടനയോട് ബഹുമാനവും ഉള്ള സമൂഹമാണ് നമുക്കു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗവർണറായ ശേഷം ആദ്യമായാണ് കുമ്മനം തൃശൂരിലെത്തുന്നത്. രാവിലെ 11.15ന് ടൗണ്ഹാളിലെത്തിയ അദ്ദേഹത്തെ പഞ്ചവാദ്യത്തിന്റെ അകന്പടിയോടെയാണ് സ്വീകരിച്ചത്. തുടർന്നു നടന്ന സ്വീകരണ സമ്മേളനം പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്തു. മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷനായി. നൂറു വയസ് തികഞ്ഞ വിദ്യാഭ്യാസ വിചക്ഷണനും മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ പി. ചിത്രൻ നന്പൂതിരിപ്പാടിനെ കുമ്മനം ആദരിച്ചു. മാർ അപ്രേം മെത്രാപ്പോലീത്ത കുമ്മനത്തിന് തൃശൂരിന്റെ സ്നേഹോപഹാരം നൽകി.…
Read Moreകനത്ത മഴയിൽ ഷണ്മുഖം കനാൽ പുനർനിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ
ഇരിങ്ങാലക്കുട: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഷണ്മുഖം കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ. മഴക്കാലത്തു കനാലിൽ വെള്ളം ഉയർന്നതു മൂലമുള്ള വെള്ളക്കെട്ടാണു നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ കാരണം. കാലവർഷം കഴിഞ്ഞ് വെള്ളം താഴ്ന്നതിനു ശേഷമേ ഇനി പണി പൂർണമായും പുനരാരംഭിക്കുവാൻ സാധിക്കൂ. കനാൽ സംരക്ഷണത്തിന്റെ ഭാഗമായി കനാലിന്റെ ആഴം വർധിപ്പിച്ച് ഇരു വശങ്ങളിലും കരിങ്കൽഭിത്തി കെട്ടുന്ന പണിയാണു നടന്നുകൊണ്ടിരുന്നത്. മഴയില്ലാത്ത സമയങ്ങളിൽ കനാലിലെ ചെളി വാരി നീക്കം ചെയ്യുന്നുണ്ടെങ്കിലും വെള്ളത്തിന്റെ സമ്മർദം മൂലം കരിങ്കൽഭിത്തി തകരുമോ എന്നുള്ളതും പരിശോധിക്കുന്നുണ്ട്. ഒന്നാംഘട്ടം കഴിഞ്ഞ് പത്തുവർഷത്തിനു ശേഷമാണു രണ്ടാംഘട്ടം തുടങ്ങിയത്. പടിഞ്ഞാറ് കനോലി കനാലിൽനിന്നും ആരംഭിച്ച് ഇരിങ്ങാലക്കുട മാർക്കറ്റിനു സമീപം അവസാനിക്കുന്ന ഈ കനാൽ ഏറെ പ്രധാന്യമുള്ളതാണ്. കേന്ദ്ര സർക്കാരിന്റെ 12-ാം ധനകാര്യ കമ്മീഷന്റെ സഹായത്തോടെ ഉൾനാടൻ ജലഗതാഗത പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴുകോടി രൂപയാണു ഇതിനുവേണ്ടി ഉൾക്കൊള്ളിച്ചിരുന്നത്. 2008 ഫെബ്രുവരി മൂന്നിനു…
Read Moreമടകൾ ഉണരുന്നു; ഓഗസ്റ്റ് 28ന് നഗരത്തിൽ “പുലി’യിറങ്ങും; കോർപറേഷൻ വക ഒന്നരലക്ഷം വീതം ഓരോ ടീമിനും
സ്വന്തം ലേഖകൻ തൃശൂർ: ഇത്തവണ നാലോണനാളിൽ തൃശൂരിന്റെ രാജവീഥികളെ ത്രസിപ്പിക്കാനിറങ്ങുന്ന പുലിക്കളി ടീമുകൾക്ക് ഓരോന്നിനും ഒന്നരലക്ഷം രൂപ വീതം കോർപറേഷൻ നൽകും. കോർപറേഷന്റെ ധനസഹായം രണ്ടുലക്ഷമാക്കണമെന്ന് പുലിക്കളി സംഘങ്ങളുടെ ആവശ്യം. എന്നാൽ ധനസഹായം വർധിപ്പിക്കാൻ നിവൃത്തിയില്ലെന്ന നിലപാടിലാണ് കോർപറേഷൻ. ഒന്നാം സ്ഥാനം നേടുന്ന ടീമിന് നാൽപ്പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മുപ്പതിനായിരവും മൂന്നാം സ്ഥാനക്കാർക്കത് ഇരുപത്തിഅയ്യായിരവുമാണ് സമ്മാനത്തുക. അച്ചടക്കം പാലിക്കുന്ന പുലിക്കളി സംഘത്തിന് പന്ത്രണ്ടായിരം രൂപയും നൽകും. കഴിഞ്ഞ ദിവസം കോർപറേഷൻ വിളിച്ചുചേർത്ത പുലിക്കളി ആലോചനയോഗത്തിൽ മേയർ അജിത ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 28നാണ് ഇത്തവണ പുലിക്കളി. കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ ടീമുകൾ ഇത്തവണ പുലിക്കളിക്കുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ തവണ ആറു ടീമുകളുണ്ടായിരുന്നു. തൃക്കുമാരംകുടം, വിയ്യൂർ സെന്റർ, വിയ്യൂർ ദേശം, നായ്ക്കനാൽ, അയ്യന്തോൾ, കോട്ടപ്പുറം, കോട്ടപ്പുറം സെന്റർ എന്നീ ടീമുകളുടെ ഭാരവാഹികൾ കോർപറേഷൻ വിളിച്ച ആലോചനായോഗത്തിൽ പങ്കെടുത്തു.…
Read Moreകടൽക്ഷോഭത്തെയും പ്രകൃതി ദുരന്തമായി കാണണം; കേന്ദ്ര മന്ത്രി പ്രഖ്യാപിച്ച സഹായം അപര്യാപ്തമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
സ്വന്തം ലേഖകൻ തൃശൂർ: പ്രകൃതി ദുരന്തവമായി ബന്ധപ്പെട്ട് കേന്ദ്രം നൽകുന്ന ദുരിതാശ്വാസ ഫണ്ട് അപര്യാപ്തമെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. കേന്ദ്രസഹായ തുകയും മാനദണ്ഡങ്ങളും പരിഷ്കരിക്കണമെന്നും ഇക്കാര്യത്തിൽ കാതലായ മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു. കടൽക്ഷോഭത്തെ പ്രകൃതി ദുരന്തമായി കേന്ദ്രസർക്കാർ കാണുന്നില്ല. ഇത് തെറ്റാണ്. കടൽക്ഷോഭത്തെയും അതെത്തുടർന്നുള്ള നാശനഷ്ടങ്ങളേയും പ്രകൃതി ദുരന്തമായി കാണാൻ കേന്ദ്രം തയ്യാറാകണം. കടൽക്ഷോഭത്തെ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെടുത്തണം. വീടു തകർന്നവർക്ക് നാലു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകുന്പോൾ വെറും 95, 000 രൂപ മാത്രമാണ് കേന്ദ്രസഹായമെന്നും മേഴ്സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി.
Read More