യാത്രക്കാരുടെ ജീവനു പുല്ലുവില ; ജീവനക്കാർ കൊള്ളാം പക്ഷേ,  പെരുമാറ്റം പ്രാകൃതം

ഷോബി കെ. പോൾ ഇരിങ്ങാലക്കുട: പല ബസ് ജീവനക്കാരുടെയും പെരുമാറ്റം കണ്ടാൽ തോന്നും ഇവരിൽ ഭൂരിഭാഗം ക്രമിനൽ പശ്ചാത്തലമുള്ളവരാണെന്ന്. അപകടം സംഭവിച്ചു കഴിഞ്ഞാൽ മാന്യമായ രീതിയിൽ പെരുമാറാത്ത പല ബസ് ജീവനക്കാരും ഉണ്ടെന്നുള്ളത് കുറച്ചുനാൾ മുന്പ് ഇരിങ്ങാലക്കുടയിൽ തെളിയിച്ചിരുന്നു. ബസിനുള്ളിൽ തെറിച്ചുവീണ യാത്രക്കാരിയെ വഴിയിൽ ഇറക്കിവിടുകയാണ് സംഭവിച്ചത്. അപകടം പറ്റിയ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ വഴിയിൽ ഇറക്കിവിട്ടതു മൂലം നാട്ടുകാർ ചേർന്നു ബസു തടയുകയും പിന്നീട് പോലീസ് ഈ ബസിലെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. സമയം തെറ്റി ഓടുന്നു എന്ന പേരിൽ ജീവനക്കാർ പരസ്പരം യാത്രക്കാരുടെ മുന്നിൽവെച്ച് സംസാരിക്കുന്പോഴും പോലീസോ വാഹനവകുപ്പ് അധികൃതരോ ഇതിനെതിരെ യാതൊരു നടപടിയെടുക്കാത്ത സാഹചര്യമാണു നിലവിലുള്ളത്. ഈ വിഭാഗം ജീവനക്കാർ ഈ തൊഴിലിന്‍റെ മാന്യത കെടുത്തുകയാണ്. അമിതവേഗത ശീലമാക്കിയ ഡ്രൈവർമാരും, പണം നൽകിയാലും ടിക്കറ്റ് നൽകാത്ത കണ്ടക്ടറും അപകടകരമായ വേഗത്തിൽ വാഹനം…

Read More

മുനയം ബണ്ട് പൂർണമായും പൊട്ടിയില്ല; നാടുമുഴുവൻ വെള്ളത്തിൽ;  പൂർണമായും പൊട്ടിച്ചിരുന്നെങ്കിൽ വെള്ളപ്പൊക്കക്കെടുതി ഇത്ര രൂക്ഷമാകില്ലായിരുന്നെന്ന് നാട്ടുകാർ 

കാട്ടൂർ: കരാഞ്ചിറ മുനയം ബണ്ട് പൂർണമായി പൊട്ടിക്കാത്തതാണു പഞ്ചായത്തിലെ വെള്ളപ്പൊക്ക ദുരിതത്തിന്‍റെ ആഴം വർധിപ്പിച്ചതെന്ന് ആക്ഷേപം. ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനാണു കരുവന്നൂർ പുഴ കനോലി കനാലിൽ ചേരുന്ന മുനയം ഭാഗത്ത് എല്ലാ വർഷവും ഡിസംബറിൽ ജലവിഭവവകുപ്പ് താൽക്കാലിക ബണ്ട് കെട്ടുന്നത്. ശുദ്ധജലത്തിനും ജലസേചനത്തിനുമായി കെട്ടുന്ന ബണ്ട് മേയ് ആരംഭത്തോടെ പൊട്ടിക്കും. എന്നാൽ, ഈ വർഷം ബണ്ട് ഭാഗികമായാണു പൊട്ടിച്ചത്. മഴ ശക്തമായതോടെ കരുവന്നൂർ പുഴയിലും കെഎൽഡിസി കനാലിലും വെള്ളം നിറഞ്ഞു. ബണ്ട് പൂർണമായി പൊട്ടിക്കാത്തതിനാൽ പുഴയിൽനിന്നു കടലിലേക്കുള്ള ഒഴുക്കിന്‍റെ ശക്തി കുറയുകയും, പുഴയുടെയും കനാലിന്‍റെയും തീരത്തുള്ള ജനവാസ-കാർഷിക മേഖലകളിൽ വൻതോതിൽ വെള്ളം കയറുകയുമായിരുന്നു. ബണ്ട് പൂർണമായും പൊട്ടിച്ചിരുന്നെങ്കിൽ വെള്ളപ്പൊക്കക്കെടുതി ഇത്ര രൂക്ഷമാകുമായിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. മഴയുടെ ശക്തി കുറഞ്ഞിട്ടും ദുരിത മേഖലകളിൽനിന്നു വെള്ളം ഇറങ്ങാത്തതിനു കാരണവും ഇതുതന്നെയാണ്. ബണ്ട് പൂർണമായും പൊട്ടിക്കാത്തതിനു പിറകിൽ അഴിമതി ഉണ്ടെന്നാണ് ആരോപണവും ശക്തമാണ്.…

Read More

അടാട്ട് സഹകരണ ബാങ്ക് മുൻ ഭരണസമിതിക്കെതിരേ  7.6 കോടിയുടെ സർചാർജ് ഉത്തരവ്

തൃശൂർ: അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ നിന്നു പിരിച്ചുവിട്ട മാനേജിംഗ് ഡയറക്ടർ അടക്കമുള്ള ഭരണസമിതി അംഗങ്ങൾക്കും രണ്ടുജീവനക്കാർക്കുമെതിരേ സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാർ 7.6 കോടി രൂപയുടെ നഷ്ടോത്തരവാദിത്വ (സർചാർജ്) ഉത്തരവ് പുറപ്പെടുവിച്ചു. ക്രമവിരുദ്ധമായി പാഡി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കന്പനിയിൽ ലക്ഷം രൂപയുടെ ഓഹരി എടുത്തതിനു പുറമേ 15 കോടി രൂപ ഓവർഡ്രാഫ്റ്റ്് ഇനത്തിൽ നൽകിയതിനുമാണ് നടപടി. മുൻഭരണസമിതി അംഗങ്ങളായ എം.വി. രാജേന്ദ്രൻ, സി.സി. ഹനീഷ്, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.ആർ. ജയചന്ദ്രൻ, രുദ്രൻ നന്പൂതിരി, സ്റ്റെല്ല റാഫേൽ, പി.ടി. ജോസ്, ഓമന വേണുഗോപാൽ, വി.ഒ. ചുമ്മാർ, ടി. ജയലക്ഷ്മി, പി.എ. അശോകൻ, എ.സി. റപ്പായി, എ.വി. ജോണ്‍സണ്‍, പി.കെ. നാണു എന്നിവരും പിരിച്ചുവിട്ട എംഡി ഇൻചാർജ് ടി. ഉണ്ണികൃഷ്ണനും 51,17,634 രൂപ വീതവും പിരിച്ചുവിട്ട ജീവനക്കാരായ കെ. വിജയകുമാർ 46,70,336 രൂപയും അടക്കം മൊത്തം…

Read More

ദുരിതാശ്വാസ ക്യാന്പിൽ ഭക്ഷണ കിറ്റുകളുമായി വൈഡബ്ല്യുസിഎ പ്രവർത്തകർ

തൃശൂർ: വൈഡബ്ല്യുസിഎയുടെ നേതൃത്വത്തിൽ ഇഞ്ചമുടി, കുറുന്പിലാവ് എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ദുരിതാശ്വാസ ക്യാന്പിലേക്ക് അരിയും പലചരക്കു സാധനങ്ങളും നൽകി. ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന ബോധാനന്ദ, ജിഎസ്പിഎസ് സ്കൂളുകളിലെത്തിയാണ് ഭാരവാഹികൾ സഹായം നൽകിയത്. പ്രസിഡന്‍റ് പേളി ജോസ്, ട്രഷറർ ജോസ്ഫിൻ കൊള്ളന്നൂർ, വൈസ് പ്രസിഡന്‍റ് മേരീസ് ബോബി, നിമ്മി റപ്പായ് എന്നിവരിൽനിന്ന് ചാഴൂർ പഞ്ചായത്ത് പ്രസിഡന്‍റ് ജ്യോതി സഹായം ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാമചന്ദ്രൻ, വില്ലേജ് ഓഫീസർമാരായ രാധാകൃഷ്ണൻ, ഷിമോൻ തുടങ്ങിയവർ പങ്കെടുത്തു. നാൽപതിനായിരം രൂപയുടെ സാധനങ്ങളാണ് നൽകിയത്.

Read More

യാത്രക്കാരുടെ ജീവനു പുല്ലുവില ; മനുഷ്യജീവൻ കുരുതികൊടുത്ത് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

ഷോബി കെ. പോൾ ഇരിങ്ങാലക്കുട: ഗതാഗതകുരുക്കിലും ഇരിങ്ങാലക്കുടയിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിലാണ്. ലക്കും ലഗാനുമില്ലാതെ വലിയ വാഹനങ്ങൾ ചീറിപ്പായുന്നത് കാൽനട യാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും ഏറെ ഭീഷണി ഉയർത്തുന്നു. കഴിഞ്ഞദിവസം അമിത വേഗതയിലായിരുന്ന സ്വകാര്യ ബസിന്‍റെ നിയന്ത്രണംവിട്ട് നടന്ന അപകടത്തിൽ മോപ്പഡ് യാത്രികൻ മരിച്ചു. ഇരിങ്ങാലക്കുട- കൊടുങ്ങല്ലൂർ റോഡിൽ സെന്‍റ് ജോസഫ്സ് കോളജിനു സമീപത്തായിരുന്നു അപകടം. അമിത വേഗതയാണ് മനുഷ്യജീവൻ കുരുതി കൊടുക്കുവാൻ സാഹചര്യമൊരുക്കിയത്. ടൗണിൽ മനുഷ്യജീവനു ഭീഷണിയായി മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകളിൽ മിക്കതും ട്രാഫിക് നിയമം തെറ്റിച്ച് ഓടുന്നവയാണ്. നഗരപരിധിയിൽ വേഗം കുറക്കണമെന്ന നിയമം എഴുതിവച്ചിരിക്കുന്നതല്ലാതെ പലപ്പോഴും പാലിക്കപ്പെടാറില്ല എന്നുള്ളതാണു വസ്തുത. ഇത് പരിശോധിക്കുവാൻ ബന്ധപ്പെട്ട അധികാരികളോ തയാറല്ല. പലപ്പോഴും സ്വകാര്യ ബസുകൾ ടൗണിലെ വളവുകളിൽ വേഗത കുറക്കാതെ വളയ്ക്കുനോൾ യാത്രക്കാർ അറിയാതെ ദൈവത്തെ വിളിച്ചുപോകും. അമിതവേഗതയിൽ നഗരത്തിലെ നിരത്തുകളിലൂടെ കുതിച്ചുപായുന്ന സ്വകാര്യ ബസുകളിൽനിന്നും കാൽനടക്കാരും ചെറുവാഹനങ്ങളും…

Read More

ദുരിതാശ്വാസ ക്യാമ്പു കളിലെ 600 പേർക്ക് പുതപ്പും അരിയുമായി റോട്ടറി ക്ലബ് അംഗങ്ങൾ

തൃശൂർ: മഴക്കെടുതിയും വെള്ളക്കെട്ടുംമൂലം വീടുപേക്ഷിച്ച് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് നിത്യോപയോഗ സാധനങ്ങളും സാന്ത്വനവുമായി റോട്ടറി ക്ലബ് പ്രവർത്തകർ.അറുനൂറോളം പേർക്കാണ് അരി, പലവ്യഞ്ജനങ്ങൾ, പുതപ്പ്, തോർത്ത്, സോപ്പ് തുടങ്ങിയ ഇനങ്ങൾ വിതരണം ചെയ്തത്. ചേർപ്പ് ജിബി സ്കൂൾ, ചാഴൂർ ബോധാനന്ദ സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാന്പിലെ അന്തേവാസികൾക്കാണ് റോട്ടറി ക്ലബ് ഓഫ് ട്രിച്ചൂർ സെൻട്രലിന്‍റെ ജീവകാരുണ്യ പ്രവർത്തനം. ക്ലബ് പ്രസിഡന്‍റ് ഡോ. ഉദയകുമാർ, സെക്രട്ടറി ഡോ. പി. രാഗേഷ്, ഡയറക്ടർമാരായ കെ.കെ. ജ്യോതികുമാർ, കൃഷ്ണൻ, ഇസാഫ് സ്ഥാപക മാനേജിംഗ് ഡയറക്ടർ കെ. പോൾ തോമസ്, പ്രശാന്ത് മേനോൻ, ടി. എം. ഭുവനദാസ്, രവി മോഹൻ, ഡോ. എം.എ. ജോയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിതരണം നടത്തിയത്.

Read More

മണൽതിട്ട മാറ്റുന്ന മണൽ തീരപ്രദേശത്ത് ഭിത്തികെട്ടാൻ ഉപയോഗിക്കണം- ബിജെപി

ഏങ്ങണ്ടിയൂർ :വാടാനപ്പള്ളി വില്ലേജിൽപ്പെട്ട തീരപ്രദേശങ്ങളിലേ വെള്ളക്കെട്ട് മാറ്റുന്നതിനു വേണ്ടി ഏങ്ങണ്ടിയൂർ ഏത്തായ് ബീച്ചിൽ അഴിമുഖവുമായി കൂടിച്ചേരുന്ന പുഴയുടെ ഭാഗം വർഷങ്ങളായി മണ്ണ് മൂടി കിടക്കുന്നമണൽ തിട്ട മാറ്റുന്നതിലൂടെ കിട്ടുന്ന മണൽ കടൽക്ഷോഭ ഭീക്ഷണിയുള്ള തീരപ്രദേശത്ത് വെറുതേ നിരത്തുന്നത് ഗുണകരമല്ല എന്നും മറിച്ച് ജിയോ ട്യൂപ്പ് പൈപ്പ് ഉപയോഗിച്ച് ഭിത്തികെട്ടാൻ ഉപയോഗിക്കണമെന്നും ബിജെപി ഏങ്ങണ്ടിയൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം മണൽ പ്രദേശവാസികളെ ഉൾപ്പെടുത്തി കമ്മറ്റിയുണ്ട ാക്കി മണ്ണ് ലേലം ചെയ്ത് കിട്ടുന്ന തുക പ്രദേശത്തെ കടൽക്ഷോഭ ദൂരിധബാധിതർക്ക് വിതരണം ചെയ്യണമെന്നും ബിജിപി ഏങ്ങണ്ട ിയൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് കെ.എസ്.കനകൻ അധ്യക്ഷത വഹിച്ചു. പി.എസ്. ദേവാനന്ദൻ, കെ.പി.മണികണ്ഠൻ, ഇ.സി.പ്രജിത്ത്, എന്നിവർ സംസാരിച്ചു.

Read More

യുവതിയെ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കുന്നംകുളം: ആനായ്ക്കലിൽ കഴിഞ്ഞദിവസം രാത്രി സ്കൂട്ടറിൽ വന്നിരുന്ന യുവതിയെ തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതപ്പെടുത്തി. തിങ്കളാഴ്ച രാത്രി എട്ടോടെ ആനായ്ക്കൽ ബസ് സ്റ്റോപ്പിനടുത്തുവച്ചാണ് സംഭവമുണ്ടായത്. സഹോദരിയുടെ മകനെ ബസ് സ്റ്റോപ്പിലാക്കി തിരിച്ചുവരുന്നവഴിയാണ് മദ്യപിച്ച് റോഡിൽ നിന്നിരുന്ന മൂന്നംഗസംഘം യുവതിയെ ആക്രമിക്കാൻ ശ്രമിച്ചത്. നല്ല മദ്യലഹരിയിലായിരുന്നു ഇവരെന്ന് പറയുന്നു. മേഖല കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ പോലീസ് അന്വേഷണം ഉൗർജിതപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി പിന്നീട് വീട്ടുകാരൊന്നിച്ചുവന്നാണ് പരാതി നല്കിയത്. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത പോലീസ് കാര്യമായ രീതിയിൽതന്നെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിലർ പോലീസ് നിരീക്ഷണത്തിലാണെന്നും അറിയുന്നു. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

Read More

കല്ലെറിഞ്ഞത് ആര്? ലോറി ക്ലീനർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക്

പാലക്കാട്: കോയന്പത്തൂർ സ്വദേശിയായ ലോറി ക്ലീനർ കൊല്ലപ്പെട്ട സംഭവത്തിൽ കേസിന്‍റെ തുടരന്വേഷണം തമിഴ്നാട് പോലീസിനു കൈമാറും. മരണത്തിനു കാരണമായ സംഭവം നടന്നത് കോയന്പത്തൂർ എട്ടിമടൈയിലാണെന്ന നിഗമനത്തെ തുടർന്നാണ് കേസ് കൈമാറുന്നത്. കൊല്ലപ്പെട്ട വിജയ് മുരുകേശന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലവും ലഭിച്ചാൽ മാത്രമേ കേസന്വേഷണത്തിൽ പുരോഗതിയുണ്ടാകുയുള്ളൂവെന്ന് അന്വേഷണസംഘം അറിയിച്ചു. കല്ലിൽനിന്നും ശേഖരിച്ച വിരലടയാളങ്ങൾ ഉൾപ്പെടെയുള്ള പരിശോധനാഫലങ്ങൾ അന്വേഷണത്തിൽ നിർണായകമാകും. ഈ കല്ല് ആരെറിഞ്ഞു എന്നതാണ് പോലീസിന് കണ്ടെത്തേണ്ട പ്രധാന വിഷയം. ഹൃദയവും കരളും തകർന്ന് ആന്തരിക രക്തസ്രാവമുണ്ടായാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. നെഞ്ചിലേറ്റ പരിക്കുകളല്ലാതെ മറ്റ് പരിക്കുകളൊന്നും ശരീരത്തിൽ കണ്ടെത്തിയിട്ടില്ല. മറ്റു ചരക്കുലോറി ഡ്രൈവർമാരുടെയും ആർടിഒ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എംവിഐമാരുടെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. ഇവിടത്തെ സിസിടിവിയിലെ ദൃശ്യങ്ങളും പരിശോധിച്ചു. കേരളത്തിലേക്കു പ്രവേശിക്കുന്നതിനു മുന്പുതന്നെ ലോറിയുടെ മുൻവശത്തെ ഗ്ലാസിൽ കല്ലുപതിച്ച അടയാളമുണ്ടായിരുന്നെന്നും ക്ലീനർ…

Read More

മദ്യം വരുത്തുന്ന വിന! നടുറോഡിൽ യുവതിയെ വാഹനം തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമം; സംഭവം തൃശൂരിൽ

തൃശൂർ: സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ ഒരു സംഘമാളുകൾ വാഹനം തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ചെറുത്തുനിൽപ്പിനൊടുവിൽ രക്ഷപ്പെട്ട യുവതി പൊലീസ് സ്റ്റേഷനിൽ അഭയംതേടി. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ തൃശൂർ കുന്നംകുളം ആനായ്ക്കലിലാണ് നഗരത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കാണിപ്പയ്യൂർ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിക്കു നേരെയായിരുന്നു ആക്രമണം. സഹോദരീപുത്രനെ ബസ്റ്റോപ്പിൽ കൊണ്ടുവിട്ട് തിരിച്ചു വരുന്നവഴി മൂന്നംഗ സംഘം ഇവരുടെ സ്കൂട്ടറിന് മുന്നിൽ നിന്നു കൈകാണിച്ചു. മഴക്കാലമായതിനാൽ റോഡിൽ മരംവീഴുകയോ മറ്റോ സംഭവിച്ചിരിക്കാമെന്നു കരുതിയാണ് സ്കൂട്ടർ നിർത്തിയത്. എന്നാൽ വണ്ടി നിർത്തിയതോടെ മദ്യ ലഹരിയിലായിരുന്ന സംഘം യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. ബഹളംവച്ച യുവതിയുടെ വായ് പൊത്തി ബലമായി വണ്ടിയിൽനിന്ന് ഇറക്കി പീഡിപ്പിക്കാൻ ശ്രമംനടത്തി. മദ്യ ലഹരിയിൽ കാലുറയ്ക്കാതെയായിരുന്നു സംഘമെന്നു പറയുന്നു. കുതറിമാറി വാഹനവുമെടുത്ത് വീട്ടിലെത്തിയ യുവതി ബന്ധുക്കളെ വിവരമറിയിക്കുകയും സ്റ്റേഷനിലെത്തി പരാതി നല്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം…

Read More