ചോർന്നൊലിക്കുന്ന വീട്ടിൽ ജീവൻ പണയംവച്ച് വൃദ്ധ ദമ്പതികൾ;  ദുരന്തം വരാൻ കാത്തിരിക്കാതെ സർക്കാർ ഇടപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

വരന്തരപ്പിള്ളി: ചോർന്നൊലിക്കുന്ന വീട്ടിൽ ജീവൻ പണയംവച്ച് വൃദ്ധദന്പതികൾ. മുനിയാട്ടുകുന്ന് കൂനൻമാക്കൻ കൊച്ചുണ്ണിയും ഭാര്യ ദേവകിയുമാണ് ചുമരുകൾ ചോർന്നൊലിച്ച് വീഴാറായ കുതിർന്ന് വീഴാറായ പച്ച ഇഷ്ട്ടികയിൽ തീർത്ത വീടിൽ താമസിക്കുന്നത്. തകർന്ന മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞാണ് ചോർച്ചക്ക് തടയിട്ടിരിക്കുന്നത്. അസുഖബാധിതരായ ഇവരുടെ വീട്ടിലേക്ക് ഇരുനൂറ് മീറ്ററിലേറെ കാട്ടുപാതയിലൂടെ നടന്നുവേണം എത്താൻ. അസുഖം മൂർചിച്ചാൽ ആശുപത്രിയിൽ പോകണമെങ്കിൽ റോഡുവരെ ചുമന്നാണ് ഇവരെ കൊണ്ടുപോകുന്നത്. സർക്കാരിൽ നിന്നും ലഭിക്കുന്ന വാർധക്യ പെൻഷനാണ് ഇവരുടെ കുടുംബത്തിന്‍റെ ഏക ആശ്രയം. പരാധീനതകൾക്ക് നടുവിലും അടച്ചുറപ്പുള്ളൊരു കൊച്ചു വീടിന് വേണ്ടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഇവർ. പല തവണ ഗ്രാമസഭയിൽ വീടിന് വേണ്ടി അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല. അവസാനം ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടുവെങ്കിലും പിന്നീട് തള്ളികളഞ്ഞു. മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ ദുരിതജീവിതം നയിക്കുന്ന ഈ വൃദ്ധ ദന്പതികൾ സുമനസുകളുടെ സഹായംകൊണ്ടാണ് ഉപജീവനം…

Read More

കശാപ്പിനു കൊണ്ടുവന്ന പോത്ത് വിരണ്ടോടി; പരിഭ്രാന്തിപരത്തി  റോഡിലൂടെ ഓടിയ പോത്തിനെ  കണ്ട് നാട്ടുകാരും ഒടി; ഒടുവിൽ …

ചാലക്കുടി: പരിയാരം പൂവത്തിങ്കലിൽ കശാപ്പിനുവേണ്ടി കൊണ്ടുവന്ന പോത്ത് വിരണ്ടോടി പരിഭ്രാന്തി പരത്തി. ഇന്നുരാവിലെ 7.30നാണ് സംഭവം ഉണ്ടായത്. പോത്തിനെ കശാപ്പുചെയ്യാൻ ശ്രമിച്ചപ്പോൾ കാലുകൾ ബന്ധിച്ചിരുന്ന കയർ പൊട്ടിച്ച് പോത്ത് ഓടുകയായിരുന്നു. റോഡിലൂടെ ഓടിയ പോത്ത് അക്രമണകാരിയായി. കണ്ണിൽകണ്ടവരെയെല്ലാം ആക്രമിക്കാൻ ശ്രമിച്ചു. റോഡിലൂടെ പോയിരുന്നവർ പോത്തിന്‍റെ വരവ് കണ്ട് ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടു. ഒരു വീടിന്‍റെ മതിൽ തകർത്ത് വാഴത്തോട്ടത്തിലേക്ക് കടന്ന് പോത്ത് നിലയുറപ്പിച്ചു. പോത്തിനെ കീഴ്പ്പെടുത്താൻ അടുക്കലേക്ക് എത്താൻ ശ്രമിച്ചവരെ പോത്ത് വിരട്ടിയോടിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ സാഹസികമായിട്ടാണ് പോത്തിനെ കീഴ്പ്പെടുത്തിയത്. ചാലക്കുടി ഫയർഫോഴ്സ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ വാലന്‍റെയിൻ, ലീഡിംഗ് ഫയർമാൻ സാബു, ഫയർമാൻമാരായ ഷൈൻ ജോസ്, കൃഷ്ണരാജ്, സെൻകുമാർ, രാജേഷ്, ഡ്രൈവർ ഷിജു എന്നിവരാണ് പോത്തിനെ കീഴ്പ്പെടുത്താനുള്ള ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്.

Read More

ഫാസിസം നിലനിൽക്കുന്ന കടുത്ത  മേഖലയാണ് സിനിമ; ഇന്നസെന്‍റിനും ഇടവേള ബാബുവിനുമെതിരേ അവരുടെ ജന്മനാട്ടിൽ കടുത്ത  വിമർശനവുമായി വിനയൻ

ഇരിങ്ങാലക്കുട: നടീ നടന്മാരുടെ സംഘടനയായ അമ്മയുടെ ഭാരവാഹിത്വം ദീർഘകാലം വഹിച്ച ഇന്നസെന്‍റിനും ഇപ്പോൾ മുഖ്യ ചുമതല വഹിക്കുന്ന ഇടവേള ബാബുവിനും അവരുടെ ജന്മനാട്ടിൽ സംവിധായകൻ വിനയനിൽനിന്നും കടുത്ത വിമർശനം. സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും വിവിധങ്ങളായ ട്രേഡ് യൂണിയനുകളുടെ മികച്ച സംഘാടകനുമായിരുന്ന ടി.എൻ. നന്പൂതിരിയുടെ 40-ാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് സപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെയും ടി.എൻ. സ്മാരക സമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്പോഴായിരുന്നു സംവിധായകന്‍റെ വിനയന്‍റെ വിമർശനം. ഏറ്റവും കൂടുതൽ ഫാസിസം നിലനിൽക്കുന്ന മേഖലയാണ് സിനിമയെന്ന് പറഞ്ഞുകൊണ്ട ാണ് വിനയൻ നടൻ തിലകന്‍റെ വിലക്കും ദിലീപിനെ അമ്മ തിരിച്ചെടുത്തതുമായ ബന്ധപ്പെട്ട സംഭവങ്ങൾ ചൂണ്ട ിക്കാട്ടി സിനിമയിലെ താരചക്രവർത്തിമാരെ കടന്നാക്രമിച്ചത്. തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും സിനിമയിൽ നിന്നും വിലക്കുകയും ചെയ്തപ്പോൾ സുകുമാർ അഴീക്കോട് മാത്രമാണ് തിലകനു തുണയായിരുന്നത്. അന്ന് തിലകനെ വിലക്കിയവർ ഇന്ന്…

Read More

തൊണ്ടയിൽ കത്രിക വേണ്ടിവന്നില്ല, പാട്ടിന്‍റെ ജേതാവിനു ശ്രുതിയായി “പാട്ടച്ചൻ’

സ്വന്തം ലേഖകൻ തൃശൂർ: പാട്ടുംപാടി റിയാലിറ്റി ഷോ സമ്മാനംകൊണ്ടുപോയ യുവതാരത്തിന്‍റെ ശ്രുതിയും പാട്ടുമെല്ലാം നിലച്ചതായിരുന്നു. തൊണ്ടയിലെ സ്വനപേടകത്തിനു നാലു വർഷമായി പേശീ തകരാർ. സ്പെഷലിസ്റ്റ് ഡോക്ടർമാരെ പലരേയും കണ്ടു, മരുന്നു കഴിച്ചു. ഫലമുണ്ടായില്ല. അതിവിദഗ്ധ ഡോക്ടർ ശസ്ത്രക്രിയാ പരന്പരയും വിധിച്ചെങ്കിലും ചെയ്തില്ല.ആന്ധ്രപ്രദേശിലെ ഹൈദരാബാദ് സ്വദേശി രമേഷ് റെവന്തിന്‍റെ പാട്ടിന് അപശ്രുതിയായ നാലുവർഷം നീണ്ട വരൾച്ച പോലെയായിരുന്നു. പണ്ടു രമേഷ് സമ്മാനം നേടിയ റിയാലിറ്റി ഷോയിലെ ജഡ്ജിയും സംഗീതജ്ഞനുമായ എസ്.പി. ബാലസുബ്രഹ്മണ്യത്തെ വീണ്ടും യാദൃശ്ചികമായി മൈസൂരിൽ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: ’തൃശൂരിൽ ഒരു പാടുംപാതിരിയുണ്ട്. അദ്ദേഹം ശബ്ദം ശരിയാക്കിത്തരും. വോക്കോളജിയിൽ വിദേശ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ വൈദികനാണ്.’ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍റെ നിർദേശമനുസരിച്ച് തൃശൂരിലേക്കു വണ്ടികയറി, അച്ഛൻ കെവിഎസ് മൂർത്തിക്കും അമ്മ രമണിക്കുമൊപ്പം. തൃശൂർ മൈലിപ്പാടത്തെ ചേതന സംഗീത നാട്യ അക്കാദമി ഡയറക്ടറും സംഗീതജ്ഞനുമായ ഫാ. ഡോ. പോൾ പൂവത്തിങ്കലിനെ…

Read More

ഒന്ന് ഉറക്കെ കരയാൻ പോലുമാകാതെ; ശബ്ദം കേട്ടെങ്കിലും വീട് തകർന്ന് വീണതാണെന്ന് മനസിലായില്ല; ബാബുവിന്‍റെയും അയ്യപ്പന്‍റെയും മരണം വിശ്വസിക്കാനാവാതെ അയൽവാസികൾ;  

സ്വന്തം ലേഖകൻ പുതുക്കാട്: ഇന്നലെവരെ കണ്ട വീട് ഇന്നില്ലെന്ന് വിശ്വസിക്കാനാവാതെ പകച്ചു നിൽക്കുകയാണ് എരിപ്പോട് രണ്ടു പേരുടെ മരണത്തിനിടയാക്കിയ വീടിനടുത്തുള്ളവർ. ഇന്നു പുലർച്ചെ എന്തോ ശബ്ദം കേട്ട് അയൽവാസികളിൽ ചിലരെല്ലാം പുറത്തിറങ്ങി നോക്കിയെങ്കിലും വീടു തകർന്നത് മനസിലായില്ല. പിന്നീട് രാവിലെ ആറുമണിയോടെയാണ് ദുരന്തം അയൽവാസികൾ കാണുന്നത്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഇഷ്ടികകളും മരക്കഷ്ണങ്ങളും നിറഞ്ഞ ഒരു വലിയ കൂന മാത്രമാണ് വീടു നിന്നിരുന്ന സ്ഥലത്ത് കാണാനുള്ളത്. വീടിന്‍റെ ചുമരിന്‍റെ ഒരു ഭാഗം മാത്രമേ അവശേഷിക്കുന്നുള്ളു. പട്ടികകളെല്ലാം ഒടിഞ്ഞുനുറുങ്ങി. ഓടും കല്ലും കുന്നുകൂടിക്കിടക്കുന്നു. അതിനടിയിൽ രണ്ടു ജീവനുകൾ മണിക്കൂറുകളോളം ആരോരുമറിയാതെ സഹായം തേടി കിടന്നിരുന്നു. വീടു തകരുന്നത് ആരെങ്കിലും അപ്പോൾതന്നെ കണ്ടിരുന്നുവെങ്കിൽ രണ്ടുപേരെയും രക്ഷപ്പെടുത്താമായിരുന്നു. എന്നാൽ ദുരന്തം അറിയാൻ വൈകിയപ്പോൾ നഷ്ടമായത് രണ്ടു ജീവനുകളാണ്. കാലപ്പഴക്കം കൊണ്ട് ജീർണിച്ച ഈ വീട്ടിൽ നിന്ന് അയ്യപ്പന്‍റെ ഭാര്യ നേരത്തെ താമസം…

Read More

തൃശൂരിൽ വീട് തകർന്ന് അച്ചനും മകനും ദാരുണ്യാന്തം;  രാത്രിയിൽ  ഉറങ്ങുകയായിരുന്ന ഇവരുടെ മുകളിലേക്ക് വീട് ഇടിഞ്ഞു വീഴുകയായിരുന്നു

‌പുതുക്കാട്: അളഗപ്പനഗർ എരിപ്പോട് വീട് തകർന്നു വീണ് അച്ചനും മകനും മരിച്ചു. ചേനക്കൽ അയ്യപ്പൻ (70) മകൻ ബാബു (45) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആറോടെയാണ് വീട് തകർന്ന് കിടക്കുന്നത് അടുത്ത വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും, നാട്ടുകാരും നടത്തിയ തെരച്ചിലിൽ ആദ്യം അയ്യപ്പന്‍റെ മൃതദേഹവും പിന്നീട് ബാബുവിന്‍റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പുലർച്ചെ സമീപത്തെ വീട്ടുകാർ എന്തോ തകർന്നു വീഴുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയെങ്കിലും വീട് തകർന്നത് ശ്രദ്ധയിൽ പെട്ടിരുന്നില്ല. രാവിലെ മാത്രമാണ് വീട് തകർന്നത് കാണുന്നത്. വിവരമറിഞ്ഞ് പുതുക്കാട് പോലീസ് സ്ഥലത്തെത്തി. ഇരുവരുടെയും മൃതദേഹങ്ങൾ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More

നഗരസഭാ ഭരണനേതൃത്വത്തിന്‍റെ കഴിവുകേട്; ജനറൽ ആശുപത്രിയിലെ മോർച്ചറി നവീകരണം ഇടതുപക്ഷ അനുകൂല സന്നദ്ധ സംഘടനക്ക്

ഇരിങ്ങാലക്കുട: യുഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ആശുപത്രിയിൽ മോർച്ചറിയുടെ അറ്റകുറ്റപണികളും നവീകരണവും ഇടതുപക്ഷ അനുകൂല സന്നദ്ധ സംഘടനയ്ക്ക് കൈമാറേണ്ടിവന്നത് ഭരണനേതൃത്വത്തിന്‍റെ വിഷയത്തിലുള്ള അശ്രദ്ധ മൂലം. മോർച്ചറിയിൽ എത്തുന്ന മൃതദേഹങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് മൂന്നു മാസങ്ങൾക്കു മുന്പ് മോർച്ചറി അടച്ചിട്ടത്. ഈ ഘട്ടത്തിൽ മോർച്ചറിയുടെ അറ്റകുറ്റപണികൾ ആശുപത്രി വികസനസമിതി തന്നെ ഏറ്റെടുത്ത് നടത്താനായിരുന്നു തീരുമാനം. ഒരു ലക്ഷത്തിൽ താഴെ രൂപയാണ് അറ്റകുറ്റപണികൾക്കായി എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. എന്നാൽ ഫണ്ടിന്‍റെ അപര്യാപ്തത മൂലം ആശുപത്രി വികസനസമിതിയ്ക്ക് പണി നടത്താൻ കഴിയാതെ വന്നു. ഈ ഘട്ടത്തിൽ മോർച്ചറിയുടെ സന്പൂർണ നവീകരണത്തിനായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ അഞ്ചുലക്ഷം രൂപയുടെ പദ്ധതി തയാറാക്കുകയും ചെയ്തു. ഇതിനിടയിലാണ് മാസങ്ങളായി അടച്ചിട്ടിരിക്കുന്ന മോർച്ചറി അടിയന്തരമായി തുറന്നുകൊടുക്കണമെന്നാവശ്യം മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ ഉയർന്നത്. നഗരസഭയിൽ തനത് ഫണ്ട് കുറവാണെന്നും വാർഷിക…

Read More

വിനായകന്‍റെ കുടുംബത്തെ സർക്കാർ  സംരക്ഷിക്കണം: വി.ടി.ബലറാം എംഎൽഎ

ഏങ്ങണ്ടിയൂർ : പോലീസ് അതിക്രമങ്ങളെ സർക്കാർ ലാഘവത്തോടെ കാണുകയാണെന്നും തൊലിയുടെ നിറം നോക്കി കുറ്റവാളികളെ തീരുമാനിക്കുന്ന പോലീസ് മനോഭാവത്തിന്‍റെ ഇരയാണ് ഏങ്ങണ്ട ിയൂരിലെ വിനായകനെന്നും വി.ടി.ബലറാം എംഎൽഎ. പോലീസ് മർദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ട ിയൂർ ചക്കാണ്ട ൻ കൃഷ്ണൻ മകൻ വിനയാകന്‍റെ ഒന്നാം ചരമ ദിനത്തിൽ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ന്ധവിനായകൻ ഓർമ്മ ദിനം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനായകനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസിന്‍റെ സമീപനം മൂലമാണെന്നും, പാവപ്പെട്ട വിനായകന്‍റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നും, കുറ്റാരോപിതർക്കെതിരെ മാതൃകാപരമായ നടപടി സ്കരിക്കണമെന്നും എംഎൽഎ പറഞ്ഞു .മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, കെപിസിസി അംഗം അഡ്വ. എ.എം.രോഹിത്, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് യു.കെ.പീതാംബരൻ, ഡിസിസി അംഗങ്ങളായ ഇർഷാദ് കെ.ചേറ്റുവ, മനോജ് തച്ചപ്പുള്ളി, സി.എ.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി യു.ക്കെ…

Read More

ഗുരുവായൂരിൽ ജല ഓഡിറ്റിംഗ് പൂർത്തിയായി; ദിവസവും വിറ്റഴിക്കുന്നത് ഗുണനിലവാരം  പരിശോധിക്കാത്ത 25 ലക്ഷം ലിറ്റർ വെള്ളം

ഗുരുവായൂർ: നഗരസഭയിൽ 2017ലെ ജല ബജറ്റിൽ പ്രഖ്യാപിച്ച ജല ഓഡിറ്റിംഗ് പൂർത്തീകരിച്ചു. ഇതിന്‍റെ വിശദാംശങ്ങൾ കൊച്ചി എസ്‌സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ കൗണ്‍സിൽ യോഗത്തിൽ വിശദീകരിച്ചു. ഒരു ദിവസം നഗരസഭയിൽ 47 ലക്ഷം ലിറ്റർ വെള്ളത്തിന്‍റെ ഉപയോഗം നടക്കുന്നതായി ഓഡിറ്റിൽ കണ്ടെത്തി. ഇതിൽ 25ലക്ഷം ലിറ്റർ വെള്ളം പുറത്തുനിന്നാണ് വരുന്നത്. ഗുണ നിലവാരം പരിശോധിക്കാത്ത 25ലക്ഷം ലിറ്റർ വെള്ളം ഗുരുവായൂരിൽ വിറ്റഴിക്കുന്നതായി അധികൃതർ കൗണ്‍സിലിനെ അറിയിച്ചു. ഇത് അതീവ ഗുരുതരമാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് ഇടയാക്കും. ആർക്കും എവിടെ നിന്നുള്ള വെള്ളവും ഗുരുവായൂരിൽ എത്തിക്കാം. ഇത് പരിശോധിക്കാനുള്ള സംവിധാനങ്ങളില്ലെന്ന് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ കൗണ്‍സിലിനെ അറിയിച്ചു. ഗുണ നിലവാരമില്ലാത്ത 25 ലക്ഷം ലിറ്റർവെള്ളം ഗുരുവായൂരിൽ വിറ്റഴിക്കുന്നു എന്ന അതീവ ഗുരുതരമായ കണ്ടെത്തലിനെകുറിച്ച് കൗണ്‍സിൽ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കണമെന്ന് ഭരണകക്ഷിയിലെ ടി.ടി. ശിവദാസൻ ആവശ്യപ്പെട്ടു.…

Read More

സൗജന്യ രജിസ്ട്രേഷനിൽ  തൃശൂർ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ  മെഗാ ജോബ് ഫെയർ 21ന്

തൃശൂർ:ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ മെഗാ ജോബ് ഫെയർ “പ്രതീക്ഷ-2018’ ഈ മാസം 21ന് തൃശൂർ സെന്‍റ് അലോഷ്യസ് കോളജിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ ആരോഗ്യ, വിദ്യാഭ്യാസ, വിവര-സാങ്കേതിക, സെയിൽസ് മാർക്കറ്റിംഗ്, ബാങ്കിംഗ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളിലേക്കായി 2000 ഓളം ഒഴിവുകളിലേക്കാണ് മേളയിൽ ഇന്‍റർവ്യൂ നടത്തുക. ഉദ്യോഗാർഥികൾ ഒറ്റപ്പേജ് ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയുടെ കുറഞ്ഞത് നാലുവീതം കോപ്പികളുമെങ്കിലും കൈവശം കരുതി രാവിലെ 9.30 ന് റജിസ്ട്രേഷനായി സെന്‍റ് അലോഷ്യസ് കോളജ് കാന്പസിലെ ഓഡിറ്റോറിയത്തിൽ എത്തണം. സൗജന്യമായാണ് രജിസ്ട്രേഷൻ. ജോബ് ഫെയറിന്‍റെ ഉദ്ഘാടനം രാവിലെ 9.30ന് മേയർ അജിത ജയരാജൻ നിർവഹിക്കും. എറണാകുളം മേഖല എംപ്ലോയ്മെന്‍റ് ഡെപ്യൂട്ടി ജനറൽ ഡയറക്ടർ കെ.എൽ. ആഗൻസ് അധ്യക്ഷത വഹിക്കുമെന്നും സംഘാടകർ അറിയിച്ചു. ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസർ പി.ജെ. ഷാജു, വൊക്കേഷണൽ…

Read More