ജോണി ചിറ്റിലപ്പിള്ളി വടക്കാഞ്ചേരി: സർക്കാരുകളുടെ ഹരിജൻ ഗിരിജൻ ക്ഷേമ പ്രവർത്തനങ്ങൾ കടലാസിലൊതുങ്ങുന്പോൾ ദുരിതത്തിലായി ഈ വിഭാഗങ്ങളിലെ കുടുംബങ്ങൾ. വാഴാനി റിസർവോയർ കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തി ഉപജീവനം നടത്തിയിരുന്ന കുടുംബങ്ങൾ ഇന്ന് പട്ടിണിയുടെ കയത്തിലാണ് . റിസർവോയറിൽ മസ്യക്കൃഷിയ്ക്ക് നിയമ തടസം നേരിട്ടതും, മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിയ്ക്കാൻ കഴിയാതിരുന്നതുമാണ് കടുത്ത പ്രതിസന്ധിക്ക് കാരണമായത്. മച്ചാട് വനത്തോട് ചുറ്റപ്പെട്ട് കിടക്കുന്ന വാഴാനി ഡാമിൽ മസ്യക്കൃഷി ഇറക്കുന്നതിനും, ബന്ധനത്തിനും വനം വകുപ്പാണ് റെഡ് സിഗ്നൽ ഉയർത്തിയത്. ഇതോടെ കൃഷിയിറക്കിയിരുന്ന ഹരിജൻ ഗിരിജൻ വിഭാഗങ്ങൾ മറ്റ് ജോലി അന്വേഷിക്കേണ്ട അവസ്ഥയായി. റിസർവോയർ കേന്ദ്രീകരിച്ച് നടന്നിരുന്ന മത്സ്യ വിപണനവും പ്രതിസന്ധിയിലായി. ഹരിജൻ ഗിരിജൻ റിസർവോയർ ഫിഷറീസ് സഹകരണ സംഘത്തിനാണ് അധികാരം നൽകിയിരുന്നത്. മൃഗാല , കട്ട്ള, പിലോപ്പി, റോഹു , സൈപ്രസ്, തുടങ്ങിയ മത്സ്യങ്ങളാണ് സംഘാംഗങ്ങൾ കൃഷി ചെയ്തിരുന്നത്. ഇത് വാങ്ങുന്നതിന് ജില്ലയുടെ…
Read MoreCategory: Thrissur
പോകണങ്കി പോകണം ഗഡി തൃശിവപേരൂര്… കണ്ടാൽ പ്രായം തോന്നില്ല…..സപ്തതിനിറവിൽ തൃശൂർ
സ്വന്തം ലേഖകൻ തൃശൂർ: എഴുപതു നടപ്പായി എന്നു നാട്ടുഭാഷയിൽ പറയാം, നമ്മടെ തൃശൂരിന്. ഏതോ സോപ്പിന്റെ പരസ്യംപോലെ, കണ്ടാൽ പ്രായം തോന്നില്ല. ഓരോ ദിവസം കഴിയുംതോറും തൃശൂരിനു പ്രായം കുറഞ്ഞുകുറഞ്ഞുവരികയാണ്. ചെറുപ്പത്തിന്റെ നിറവാണ് എഴുപതിലും തൃശൂരിന്. മധ്യകേരളത്തിൽ തലയെടുപ്പോടെ നിൽക്കുന്ന തൃശൂർ പഴമയും പുതുമയും ഒരുപോലെ ഹൃത്തടത്തിലാവാഹിച്ചു നിൽക്കുന്ന ജില്ലയാണ്. ലോകത്തെ വിസ്മയിപ്പിക്കുന്ന തൃശൂർ പൂരം, ജനലക്ഷങ്ങളെ ആകർഷിക്കുന്ന പുലിക്കളി, തൃശൂരിനു മാത്രം സാധിക്കുന്ന ബോണ് നത്താലെ തുടങ്ങി തൃശൂരിന്റെ മാത്രം സവിശേഷതകൾ ഏറെ. പൂരങ്ങടെ പൂരമുള്ളോരു നാട് നമ്മുടെ നാട് ഓണത്തിന് പുലിയിറങ്ങണൊരൂര് നമ്മുടെ ഉൗര് ഇപ്പറഞ്ഞ നാടിന് കരയേഴുമൊട്ടുക്ക് പേര് കാണണങ്കി കാണണം ഗഡി തൃശിവപേരൂര്… തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ 1949 ജൂലൈ ഒന്നിനാണ് കൊച്ചിയിലെ ആറു താലൂക്കുകളും തിരുവിതാംകൂറിലെ കോട്ടയം ഡിവിഷനിൽപെട്ട പറവൂർ, കുന്നത്തുനാട് താലൂക്കുകളും ചേർത്ത് തൃശൂർ ജില്ല രൂപീകൃതമായത്. കൊച്ചി-കണയന്നൂർ, കൊടുങ്ങല്ലൂർ,…
Read Moreഗൗരിയമ്മയെ സിപിഎം മാനിച്ചില്ല; സിപിഎം വനിതാ നേതാക്കളുള്ള വേദിയിൽ സിപിഎമ്മിനെതിരെ വിമർശനവുമായി ഡോ. എം. ലീലാവതി
തൃശൂർ: സ്ത്രീകൾക്ക് സംവരണം അനുവദിക്കാൻ രാഷ്ട്രീയപാർട്ടികൾ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം. ലീലാവതി. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ അ ക്കാദമിയും സ്ത്രീശബ്ഗം മാസി കയും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീസമൂഹം-സാഹിത്യം ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിതാ സംവരണ ബിൽ പാസാകുന്നതു കാത്തിരിക്കാതെ സ്ത്രീകളെ അംഗീകരിക്കണം. അതിനു ബിൽ അല്ല വിൽ (ഇച്ഛാശക്തി) ആണ് ആവശ്യം. 33 ശതമാനം സംവരണത്തിൽ അർഥമില്ല. 50 ശതമാനം സ്ത്രീസംവരണം വേണം. സ്ത്രീയെ അംഗീകരിക്കാൻ രാഷ്ട്രീയക്കാർ തയാറല്ല. വോട്ടുചെയ്യാൻ മാത്രമാണ് അവർക്ക് സത്രീകളെ ആവശ്യമുള്ളത്. പുരോഗമനാശയങ്ങൾ പറയുന്ന സിപിഎം എന്തുകൊണ്ട് അവരുടെ പൊളിറ്റ്ബ്യൂറോ അംഗമായി സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നില്ല. കെ.ആർ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതെ തള്ളിപ്പറയുകയാണ് സിപിഎം ചെയ്തത്. സുശീല ഗോപാലനേയും ഉചിതമായി പരിഗണിച്ചില്ല. വളരേണ്ടവളാണെന്ന ബോധം സ്ത്രീകൾക്കും ഉണ്ടാകണമെന്നും ലീലാവതി ടീച്ചർ പറഞ്ഞു. സിപിഎമ്മിന്റെ വനിതാ നേതാക്കൾ…
Read Moreഗര്ഭണിയായ യുവതി തൂങ്ങിമരിച്ച സംഭവം! അറസ്റ്റിലായ ഭര്ത്താവ് സ്റ്റേഷനില് നിന്ന് ഓടി രക്ഷപ്പെട്ടു; സംഭവം എരുമപ്പെട്ടിയില്
എരുമപ്പെട്ടി: കടങ്ങോട് പള്ളിമേപ്പറത്ത് ഗർഭണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സ്റ്റേഷനിൽ നിന്ന് ഒാടി രക്ഷപ്പെട്ടു. പള്ളിമേപ്പറം പുതുവീട്ടിൽ ഹുസൈൻ എന്ന ഹാഷിമാണ് എരുമപ്പെട്ടി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. ഗാർഹിക പിഢനത്തിനും അത്മഹത്യ പ്രേരണകുറ്റത്തിനുമായി കുന്നംകുളം ഡിവൈഎസ്പി വെള്ളിയാഴ്ചയാണ് ഹാഷിമിനെ അറസ്റ്റു ചെയ്തത്. മേൽനടപടികൾക്കായി എരുമപ്പെട്ടി പോലിസ് സ്റ്റേഷനിൽ കൈമാറുകയും നടപടിക്രമങ്ങൾ പൂർത്തിയായി വരികയായിരുന്നു. ഇന്ന ലെ ഉച്ചതിരിഞ്ഞ് 2 മണിയോടെ ടോയ്ലറ്റിൽ പോകണമെന്നാവശ്യപ്പെടുകയും സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ടു വനിത പോലിസുകാർ പുറത്തേക്ക് കടത്തിയപ്പോൾ അക്രമിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നു. എസ്ഐയും മറ്റു പോലീസുകാരും ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിതർക്കത്തിൽ ഡ്യൂട്ടിക്കായി പോയ സമയമായിരുന്നു. സമീപ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഹാഷിമിനെ കണ്ടെത്തിയില്ല. എസ്ഐ സുബിന്തിന്റെ നേത്രത്വത്തിൽ അനേഷണ സംഘം തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. കഴിഞ്ഞ 21 തിയ്യതിയാണ് ഹാഷിമിന്റെ ഭാര്യ ജാസ്മി (22) വീട്ടിൽ തൂങ്ങി…
Read Moreതാലൂക്ക് ആശുപത്രിയിൽ പനി ക്ലിനിക്ക് തുടങ്ങിയില്ല; അർധരാത്രിയിലെ കാഷ്വാലിറ്റി ഡോക്ടർമാർക്കുള്ള സൂപ്രണ്ടിന്റെ ക്ളാസിനെതിരേ പ്രതിഷേധം
ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ പനിബാധിതർ ഏറെ എത്തിട്ടും പനി ക്ലിനിക്ക് തുടങ്ങിയിട്ടില്ല. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പനി ക്ലീനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നുവെങ്കിലും പനി ക്ലീനിക്ക് ആരംഭിക്കാൻ ഇവിടെ നടപടി ആരംഭിച്ചിട്ടില്ല. മഴക്കാലത്ത് പനി ബാധിച്ച് ധാരാളം പേർ എത്തുന്പോൾ ഇവിടെയുള്ള മൂന്നു ഡോക്ടർമാർ ട്രെയിനിംഗിനു പോയിരിക്കയാണ്. ചാലക്കുടി മാർക്കറ്റ് പരിസരത്ത് ഡങ്കിപ്പനി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഒ.പി.വിഭാഗത്തിൽ പനി ബാധിതരുടെ വൻ തിരക്കാണ്. ഒ.പി.സമയം കഴിഞ്ഞാൽ രോഗികൾ എത്തുന്നത് കാഷ്വാലിറ്റി വിഭാഗത്തിലേക്കാണ്. ഇവിടെ ഒരു ഡോക്ടർ മാത്രമാണുള്ളത്. കാഷ്വാലിറ്റിയിൽ രോഗികളുടെ വൻ തിരക്കാണ് കഴിഞ്ഞദിവസം കാഷ്വാലിറ്റിയിൽ എത്തിയ രോഗികൾ ഏറെ സമയം കാത്തുനിന്നിട്ടും ഡോക്ടറെ കാണാൻ കഴിയാതെ ബഹളമുണ്ടാക്കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ 96 രോഗികളെ പരിശോധിച്ചിരുന്നു. ഇതിനിടയിലാണ് സൂപ്രണ്ടിന്റെ ബോധവൽക്കരണ ക്ലാസ്. അഡ്മിഷൻ നടപടികൾ പൂർത്തിയാക്കേണ്ട ജോലിയും കാഷ്വാലിറ്റിയിലുള്ള ഡോക്ടർ ചെയ്യണം. കാഷ്വാലിറ്റിയിലേക്ക് മാത്രം ഏഴു ഡോക്ടർമാരെ…
Read Moreവീട് ഇവർക്കൊരു സ്വപ്നമാണ്; കാൻസറിന്റെ വേദനയേക്കാൾ കഠിനം അധികൃതരുടെ അവഗണനയെന്ന് കുഞ്ഞിലക്ഷ്മി
തിരുവില്വാമല: കാർന്നു തിന്നുന്ന കാൻസറിന്റെ വേദനയേക്കാൾ കഠിനമാണ് തിരുവില്വാമല മലവട്ടത്തെ കുഞ്ഞിലക്ഷ്മിക്കും കുടുംബത്തിനും അധികൃതരുടെ അവഗണന. തകർന്നുവീഴാൻ കാത്തുനിൽക്കുന്ന വീടിനു പകരം പുതിയൊരു ചെറിയ വീടിനായി അധികൃതരുടെ കനിവിനായി ഈ കുടുംബം കയറിയിറങ്ങാത്ത ഓഫീസുകളില്ല, മുട്ടാത്ത വാതിലുകളില്ല, കാണാത്ത അധികൃതരില്ല. കാറ്റും മഴയുമൊന്ന് കനത്താൽ അപ്പോൾ നിലംപൊത്താവുന്ന അവസ്ഥയിലാണ് പാതി തകർന്ന് ചിതലരിച്ച ഓലയും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ മേൽക്കൂര. രോഗത്തിന്റെ ദാരിദ്യ്രത്തിന്റെയും പിടിയിലമർന്ന് മൂന്നു ജീവിതങ്ങളാണ് വീടെന്നു പോലും വിളിക്കാൻ കഴിയാത്ത ഈ മേൽക്കൂരയ്ക്കു കീഴിൽ പേടിയോടെ കഴിയുന്നത്. ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപം വില്വമലയുടെ താഴ്വാരത്തെ ഈ വീട്ടിലാണ് ചെമ്മങ്ങാട്ടിൽ പരേതനായ രാജശേഖരന്റെ ഭാര്യ കുഞ്ഞിലക്ഷ്മിയും മകൻ അനൂപും കാൻസർ രോഗിയായ ഭാര്യ ബേബിയും താമസിക്കുത്. വർഷങ്ങളായി ഈ കൂരയിലാണ് ഇവർ കഴിയുന്നത്. കുടലിൽ കാൻസർ രോഗം ബാധിച്ച് ബേബി ഏറെ നാളായി ചികിത്സയിലാണ്. പുറന്പോക്കിൽ…
Read Moreപോലീസിലെ മിനിസ്റ്റീരിയൽ സ്റ്റാഫായ ഇരുപത്തിമൂന്നുകാരിയായ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ചാലക്കുടി: ചൗക്കയിൽ പോലീസിലെ മിനിസ്റ്റീരിയൽ സ്റ്റാഫായ യുവതി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ചൗക്കയിൽ താമസിക്കുന്ന വെള്ളിക്കുളങ്ങര കറുപ്പൻ വീട്ടിൽ ജെഫിന്റെ ഭാര്യ ഷഫ്ന(23) ആണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഗൾഫിലുള്ള ഭർത്താവ് നിരന്തരമായി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ഷഫ്നയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ. തൃശൂർ രാമവർമപുരം ഐആർ ബെറ്റാലിനിയിലെ മിനിസ്റ്റിരിയൽ സ്റ്റാഫാണ് മരിച്ച ഷഫ്ന. ചാലക്കുടി തഹസിൽദാർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ചാലക്കുടി സിഐ എ.ഹരിദാസൻ, എസ്ഐ ജയേഷ് ബാലൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Read Moreസെൽഫിയെടുത്ത് സിനിമയിലെത്തി ജനഹൃദയങ്ങൾ കീഴടക്കി ശ്രീദിൽ മുന്നേറുന്നു; സിനിമ വിശേഷങ്ങളിലൂടെ…
കയ്പമംഗലം: അധ്യയനത്തിലും അഭിനയത്തിലും ഒരുപോലെ മികവു പുലർത്തുന്ന ആറാം ക്ലാസ് വിദ്യാർഥിയായ ചെന്ത്രാപ്പിന്നി സ്വദേശിക്ക് അന്താരാഷ്ട്ര പുരസ്കാരം. ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിനു കിഴക്ക് പെരുന്പടപ്പിൽ രാധാകൃഷ്ണൻ-നിത ദന്പതികളുടെ മകൻ ശ്രീദിൽ മാധവ് ആണ് ചെറുപ്രായത്തിൽ വലിയ നേട്ടങ്ങൾ എത്തിപ്പിടിച്ചത്. ചിലിയിലെ റാൻകാഗ്വയിൽ നടന്ന സൗത്ത് ഫിലിം ആന്റ് ആർട്സ് അക്കാദമി ഫിലിം ഫെസ്റ്റിവലിൽ (എസ്എഫ്എഎഎഫ്) ശ്രീദിൽ അഭിനയിച്ച “ഖരം’ എന്ന സിനിമ നാല് അവാർഡുകൾ നേടി. ഇതിൽ മികച്ച ബാലതാരത്തിനുള്ള അവാർഡാണ് ഈ മിടുക്കൻ സ്വന്തമാക്കിയത്. പരിയാരം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം തലവൻ ഡോ.പി.വി. ജോസ് സംവിധാനം ചെയ്ത ഖരം മികച്ച കഥാചിത്രം വിഭാഗത്തിലാണ് ഒന്നാമതെത്തിയത്. മികച്ച തിരക്കഥക്കുള്ള അവാർഡ് സംവിധായകൻ നേടിയപ്പോൾ ചായാഗ്രഹണത്തിനുള്ള അവാർഡ് ബി. രാജ്കുമാർ സ്വന്തമാക്കി. ഇത്തവണ ഈ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം ലഭിച്ച ഏക ഇന്ത്യൻ ചിത്രം കൂടിയാണിത്. അപ്രതീക്ഷിതമായാണ്…
Read Moreആലഞ്ചേരി പാടത്ത് കെട്ടിയ അനധികൃത വേലി കർഷകർ പൊളിച്ചു മാറ്റി; പാടം മണ്ണടിച്ച് പൊക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമമാണ് പിന്നിലെന്ന് കർഷകർ
ചെങ്ങാലൂർ: ആലഞ്ചേരി പാടത്ത് അനധികൃതമായി കന്പിവേലികെട്ടിയത് പൊളിച്ചു മാറ്റി. പാടശേഖര സമിതിയുടെയും പാടശേഖര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വേലി പൊളിച്ചു മാറ്റിയത്. ഇന്നു രാവിലെ 7.30ന് 20ഓളം കർഷകർ സംഘടിച്ച് എത്തിയ വേലി പൊളിച്ചു മാറ്റിയത്. പാടശേഖരത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കോണ്ക്രീറ്റ് തൂണുകൾ സ്ഥാപിച്ചാണ് കന്പിവേലിയിരുന്നത്. കഴിഞ്ഞ തവണ നെൽകൃഷി ചെയ്ത പാടത്തിന്റെ ഒരു ഭാഗം കന്പിവേലികെട്ടിയതോടെ കൃഷിക്കാവശ്യമുള്ള വാഹനങ്ങൾക്ക് പാടത്തേക്ക് പ്രവേശിക്കാനാവാത്ത സ്ഥിതിയായതോടെയാണ് വേലി പൊളിച്ചുമാറ്റാൻ കർഷകർ നിർബന്ധിതരായത്. ആറു മാസം മുന്പാണ് ഇവിടെ കോണ്ക്രീറ്റ് കാലുകൾ സ്ഥാപിച്ച് വേലിക്കെട്ടിയത്. ഇതിനെ തുടർന്ന് കർഷകർ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് കർഷകർ പറഞ്ഞു. രണ്ടിടങ്ങളിലായി ഒരു ഹെക്ടറോളം വരുന്ന സ്ഥലത്താണ് വേലിക്കെട്ടി തിരിച്ചിരുന്നത്. വേലിക്കെട്ടി തിരിച്ച് നെൽവയൽ പരിവർത്തനം ചെയ്ത് കരഭൂമിയാക്കാനാണ് സ്വകാര്യ വ്യക്തികൾ ശ്രമിക്കുന്നതെന്ന് കർഷകർ ആരോപിച്ചു.
Read Moreരജിസ്ട്രേഷൻ വകുപ്പിൽ നിന്നു ലഭിക്കേണ്ട സേവനങ്ങൾക്കു കാലതാമസം ; സ്വകാര്യ ചിട്ടി സ്ഥാപനങ്ങൾ പ്രക്ഷോഭത്തിലേക്ക്
തൃശൂർ: സ്വകാര്യ ചിട്ടി സ്ഥാപനങ്ങൾക്കു രജിസ്ട്രേഷൻ വകുപ്പിൽ നിന്നു ലഭിക്കേണ്ട സേവനങ്ങൾക്കു കാലതാമസം വരുന്നതിൽ പ്രതിഷേധിച്ചു സംസ്ഥാന വ്യാപാകമായി പ്രക്ഷോഭം തുടങ്ങാൻ ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ സ്പെഷൽ കണ്വൻഷൻ തീരുമാനം. കേന്ദ്ര ചിട്ടിനിയമം അനുസരിച്ചു കിട്ടാനുള്ള സേവനങ്ങൾക്കാണു കാലതാമസം വരുന്നത്. കുറി തുടങ്ങാനുള്ള മുൻകൂർ അനുമതി അപേക്ഷകൾ സബ് രജിസ്ട്രാർ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. കുറി തീർന്നശേഷം നിക്ഷേപ സംഖ്യ തിരിച്ചുകിട്ടാൻ നൽകുന്ന അപേക്ഷകൾ വച്ചുതാമസിപ്പിക്കുന്നതിനാൽ ചിട്ടി സ്ഥാപനങ്ങളുടെ കോടിക്കണക്കിനു രൂപ കെട്ടിക്കിടക്കുന്നുമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങൾ നൽകിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നത്. അസോസിയേഷൻ ചെയർമാൻ ഡേവിസ് കണ്ണനായ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.കെ. രവി അധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.ടി. ജോർജ്, സെക്രട്ടറിമാരായ രഞ്ജിത്, ഡേവിസ് ആറ്റത്തറ, ടി. വർഗീസ് ജോസ്, സി.എൽ. ഇഗ്നേഷ്യസ്, സി.കെ. അനിൽകുമാർ, കെ.വി. ശിവകുമാർ, സെബി…
Read More