ഫുട്ബോൾ വേൾഡ് കപ്പ് ചരിത്രം  “പോക്കറ്റിൽ’ സൂക്ഷിച്ച് മൈഷൂക്ക്; നാടും നഗരവും ഇഷ്ടടീമുകളുടെ ഫ്ളക്സ് ഉയർത്തുമ്പോൾ  ലോക കപ്പിനോടനുബന്ധിച്ച് പുറത്തിറങ്ങിയ സ്റ്റാമ്പ് ശേഖരിച്ച് വ്യത്യസ്തനായ മൈഷൂക്കിനെക്കുറിച്ച്….

ഇരിങ്ങാലക്കുട: റഷ്യയിൽ നടക്കുന്ന ലോകകപ്പിന്‍റെ കളി ആരവങ്ങളിൽ ലോകം മുഴുകുന്പോൾ കഴിഞ്ഞകാല ലോകകപ്പ് മത്സരങ്ങളെയും ചരിത്ര സംഭവങ്ങളെയും പോക്കറ്റിൽ സൂക്ഷിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് കരുപ്പടന്ന സ്വദേശിയായ മൈഷൂക്ക്. കഴിഞ്ഞ നാളുകളിൽ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ വൈവിധ്യമാർന്ന ഫുട്ബോൾ മേളകളുടെ വർണചിത്രങ്ങൾ ആലേഖനം ചെയ്ത സ്റ്റാന്പുകളുടെ വൻ ശേഖരത്തിന്‍റെ മുതലാളിയാണ് മൈഷൂക്ക്. ഫുട്ബോളുമായി ബന്ധപ്പെട്ട് റുമാനിയ, ക്യൂബ, വിയറ്റ്നാം, സൗദി അറേബ്യ, യുഎഇ, റഷ്യ, മൗറീഷ്യസ്, കൊറിയ, സ്പെയിൻ, ഹോളണ്ട്, ഹംഗറി, മംഗോളിയ, നേപ്പാൾ, ജർമനി, ഈജിപ്ത്, ഇംഗ്ലണ്ട്, ബ്രസീൽ, ഫ്രാൻസ് തുടങ്ങി 27 രാഷ്ട്രങ്ങളുടെ സ്റ്റാന്പുകൾ മൈഷൂക്ക് കരൂപ്പടന്നയുടെ സ്റ്റാന്പ് ശേഖരത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ലോകകപ്പിന്‍റെ ആവേശതിമിർപ്പിൽ നാടും നഗരവും ഇഷ്ട ടീമുകളുടെ ദേശീയപതാകയും ഇഷ്ട താരങ്ങളുടെ ഫ്ളക്സ് ബോർഡുകളും ഉയരുന്പോഴും ജേഴ്സിയണിഞ്ഞ ഫുട്ബോൾ പ്രേമികൾ കായിക മത്സരാവേശത്തോടെ കൊന്പുക്കോർക്കുന്പോൾ എല്ലാ രാജ്യങ്ങളുടെയും സ്റ്റാന്പ്…

Read More

വെളിച്ചം മോഹിച്ച്  ഒരു അമ്മയും മകനും; മലേശമംഗലം വനാതിർത്തിയിൽ കഴിയുന്ന വള്ളിയും മകൻ രാമനു മാണ് അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്

തിരുവില്വാമല: മലേശമംഗലത്ത് പണി പൂർത്തിയാകാത്ത വീട്ടിൽ അവശയായ ഒരമ്മയും രോഗിയായ മകനും വെളിച്ചം മോഹിച്ച് ദുരിതപൂർണമായ ജീവിതം ജീവിച്ചുതീർക്കുന്നു. വനാതിർത്തിയിൽ ഒറ്റപ്പെട്ട വീട്ടിൽ കഴിയുന്ന പള്ളത്തൊടി വള്ളിയും മകൻ രാമനും അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ്. വള്ളിയുടെ ഭർത്താവ് ചാമി വർഷങ്ങൾക്കു മുന്പ് മരിച്ചു. മൂത്തമകൻ നാലുവർഷം മുൻപ് പാന്പുകടിയേറ്റു മരിച്ചു. വള്ളിക്ക് ഒരു സ്വകാര്യ കന്പനിയിൽ തൂപ്പു ജോലിയായിരുന്നു. അസുഖം മൂലം ഇപ്പോൾ ഇതിന് പോകാൻ പറ്റുന്നില്ല. ‌മരിച്ചുപോയ മൂത്തമകൻ വാങ്ങിയ പശുവിന്‍റെ പാൽ വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇപ്പോൾ അമ്മയും മകനും കഴിയുന്നത്. വീട്ടുചിലവും മകന് മരുന്നുവാങ്ങലുമെല്ലാം ഈ പണം കൊണ്ടാണ്. പലപ്പോഴും പണം തികയാറില്ല. ചികിത്സകൾ പോലും മുടങ്ങിയിരിക്കുകയാണ്. സന്പൂർണ വൈദ്യുതികരണം പ്രഖ്യാപിച്ച ചേലക്കര നിയോജകമണ്ഡലത്തിലെ തിരുവില്വാമല പഞ്ചായത്തിലാണ് ഇവർ താമസിക്കുന്നതെങ്കിലും വൈദ്യുതിയില്ലാത്തതിനാൽ മണ്ണെണ്ണ വിളക്കിനെയാണ് ആശ്രയിക്കുന്നത്. ഉദ്യോഗസ്ഥർ സോളാർ സംവിധാനം നൽകാമെന്ന്…

Read More

ജീവനു “ചെക്ക്’ നൽകി, ഒരു അപകടയാത്ര;  മുന്നറിയിപ്പുകൾ അവഗണിച്ച് കൊണ്ടാഴി എഴുന്നള്ളത്ത് കടവിൽ ചെക്ക് ഡാമിന് മുകളിലൂടെയുള്ള വാഹനയാത്ര  അപകടം വിളിച്ചുവരുത്തുന്നു

പഴയന്നൂർ: മുന്നറിയിപ്പുകൾ അവഗണിച്ച് കൊണ്ടാഴി എഴുന്നള്ളത്ത് കടവിൽ ചെക്ക് ഡാമിന് മുകളിലൂടെയുള്ള ബൈക്കുയാത്ര അപകടം വിളിച്ചു വരുത്തുന്നു. ചെറുതായൊന്നു പിഴച്ചാൽ ജീവൻ തന്നെ നഷ്ടമായെന്നു വരും.15 മിനിറ്റ് ലാഭിക്കാൻ വേണ്ടിയാണ് പലരും ഈ സാഹസത്തിന് മുതിരുന്നത്.ഇവിടെ ശക്തമായ നീരൊഴുക്കാണുള്ളത്. താഴെ പാറക്കെട്ടുകളും നിറഞ്ഞുനിൽക്കുന്നു. ഇതിലൂടെ യാത്ര ചെയ്യാതിരിക്കാനായി അധികൃതർ കഴിഞ്ഞ ദിവസം സ്ഥാപിച്ച ചങ്ങലയും സംവിധാനങ്ങളും സാമൂഹ്യ വിരുദ്ധർ തകർത്തിരുന്നു. ഇതിനു ശേഷമാണ് ബൈക്ക് യാത്രികർ തിരുവില്വാമല ഭാഗത്തേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന് ചെക്ക്ഡാമിന് മുകളിലൂടെയുള്ള വഴി തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് ഡാമിന്‍റെ തടയണയിലൂടെ സഞ്ചരിച്ച ബൈക്ക് ഒഴുക്കിൽ പെട്ട് രണ്ടുപേർ വെള്ളത്തിൽ വീഴുകയും ഒരാൾ മരിക്കുകയുമുണ്ടായി. മുൻ വർഷം ഓട്ടോറിക്ഷ ഒഴുകി താഴേക്ക് പതിക്കുകയും ചെയ്തു. ഇത്തവണ അപകടം ഒഴിവാക്കുന്നതിന് വേണ്ടിയാണ് മഴക്കാലത്തുള്ള യാത്ര തടയാൻ കൊണ്ടാഴി പഞ്ചായത്തു ചങ്ങല സ്ഥാപിച്ചത്. ഡാമിലെ ശക്തമായ നീരൊഴുക്ക് വകവെക്കാതെ…

Read More

കൊല്ലങ്കോട് കൊട്ടാരം ഒരുങ്ങി; കാണാം, അപൂർവ കാഴ്ചകളും ചുമർചിത്രങ്ങളും

സ്വന്തം ലേഖകൻ തൃശൂർ: ചുമർചിത്രങ്ങളും അപൂർവ പുരാവസ്തുക്കളുംകൊണ്ടു മനോഹരമാക്കി നവീകരിച്ച തൃശൂർ ചെന്പൂക്കാവിലെ കൊല്ലങ്കോട് കൊട്ടാരം നാളെ ജനങ്ങൾക്കായി തുറന്നുകൊടുക്കും. ആരാധനാലയങ്ങളിലെ ചുമർചിത്രങ്ങളുടെ പകർപ്പുകളാണ് ചുമർചിത്രശേഖരത്തിലുള്ളത്. മഹാശിലയുഗ സംസ്കാരത്തിന്‍റെ ശേഷിപ്പുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചരിത്രഗാലറിയും, പൈതൃക വസ്തുക്കളുടെയും നാടൻ കലകളുടെയും തൊഴിൽ അനുബന്ധ ഉപകരണങ്ങളുടെയും ശേഖരമടങ്ങിയ ഫോക്ലോർ ഗാലറിയും പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. കൊട്ടാരത്തിന്‍റെ ചുറ്റുമതിലിന്‍റെ ഉൾവശം 800 മീറ്റർ നീളത്തിലും 10 അടി അഞ്ച് അടിയിലുമായി അന്പതോളം പാനലുകളിലായാണ് തൃശൂർ ജില്ലയുടെ പൈതൃക ചിത്രങ്ങൾ പൈതൃകമതിലിൽ ആലേഖനം ചെയ്തിരിക്കുന്നത്. പുരാതന കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങൾ, കോവിലിന്‍റെ മാതൃക, പള്ളിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ, ഉപകരണങ്ങൾ, വട്ടമുടി, പഴയകാലത്തെ അടുക്കളയുടെ മാതൃക തുടങ്ങിയവയെല്ലാം സജ്ജമാക്കി. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ ചിത്രകാരന്മാരും കലാവിദ്യാർഥികളുമാണ് പൈതൃക മതിൽ തയാറാക്കിയത്.കൊട്ടാരവും കൊട്ടാര വളപ്പും സൗന്ദര്യവൽക്കരിച്ചിട്ടുണ്ട്. പൈതൃക മതിലിന്‍റെ ഭാഗങ്ങളിലും കോന്പൗണ്ടിലും വൈദ്യുത വിളക്കുകൾ സ്ഥാപിച്ചു.…

Read More

കേരളത്തിനൊരു ഒൗദ്യോഗിക ഗാനം തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ചു;  സാഹിത്യ അക്കാദമിയിലേക്ക് ഗാനപ്രവാഹം; ജൂണ്‍ 30 വരെ ഗാനങ്ങൾ സമർപിക്കാം

സ്വന്തം ലേഖകൻ തൃശൂർ: മലയാളത്തിന്‍റെ അക്ഷരത്തറവാടായ കേരള സാഹിത്യ അക്കാദമിയിലേക്ക് ഗാനപ്രവാഹം. സംഗീതദിനത്തോടനുബന്ധിച്ചല്ല ഈ ഗാനപ്രവാഹം. കേരളത്തിനൊരു ഒൗദ്യോഗിക ഗാനം തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ച് സൃഷ്ടികൾ ക്ഷണിച്ചതിനെ തുടർന്നാണ് സാഹിത്യ അക്കാദമിയിലേക്ക് ഗാനപ്രവാഹമൊഴുകുന്നത്. ജൂണ്‍ 30 വരെ ഗാനങ്ങൾ സമർപിക്കാൻ സമയമുണ്ടെങ്കിലും ഇപ്പോൾത്തന്നെ ഇരുനൂറിനടുത്ത് ഗാനങ്ങൾ അക്കാദമിയിൽ ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ സർക്കാർ പരിപാടികളിലും പൊതുപരിപാടികളിലും ഉപയോഗിക്കാനായി മതേതര സ്വഭാവമുള്ള പ്രാർത്ഥനാഗാനം അല്ലെങ്കിൽ വന്ദനഗാനം തയ്യാറാക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഈ കേരള ഗാനത്തിന് പൊതുജനങ്ങളിൽ നിന്നും നല്ല ഗാനങ്ങൾ ക്ഷണിക്കാൻ സാഹിത്യ അക്കാദമിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇക്കഴിഞ്ഞ മേയ് 26ന് സാഹിത്യ അക്കാദമിയിൽ സാംസ്കാരിക വകുപ്പു മന്ത്രി എ.കെ.ബാലന്‍റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാംസ്കാരിക പ്രവർത്തകരുമായി നടത്തിയ ആശയവിനിമയത്തിനിടെയാണ് കേരള ഗാനം എന്ന ആശയം ഉയർന്നത്. കേരളത്തിലെ എഴുത്തുകാരിൽ നിന്നും കവികളിൽ നിന്നും ഗാനരചയിതാക്കളിൽ നിന്നും…

Read More

സ്കൂളുകാരും തൂങ്ങും… സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയാൽ സ്കൂളിനെതിരെയും നടപടി

തൃശൂർ: സ്കൂൾ വാഹനങ്ങളുടെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കാൻ പോലീസ് തീരുമാനിച്ചു. അപകടങ്ങളിൽ പെടുന്ന പല വാഹനങ്ങളും പിന്നീട് പരിശോധിക്കുന്പോൾ പൂർണമായും പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടികൾ കർശനമാക്കുന്നത്. പത്തും പതിനഞ്ചും വർഷം പഴക്കമുള്ള വാഹനങ്ങൾ പിന്നീട് സ്കൂൾ വാഹനങ്ങളായി പരിഷ്കരിച്ച് ഉപയോഗിക്കുന്നതും പോലീസിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രവർത്തനക്ഷമമല്ലാത്ത വാഹനങ്ങൾ ഓടിച്ചാൽ സ്കൂൾ അധികൃതർക്കെതിരെയും കർശന നടപടിയെടുക്കും. വേണ്ടത്ര യോഗ്യതയില്ലാത്തവരും ശരിയായ പരിശീലനം ലഭിക്കാത്തവരും വാഹനങ്ങൾ ഓടിക്കുന്നത് കർശനമായി തടയും. മരട് സ്കൂൾ വാൻ അപകടത്തെ തുടർന്നാണ് നടപടികൾ കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പോലീസും വിദ്യാഭ്യാസ വകുപ്പും ഗതാഗത വകുപ്പുമെല്ലാം സ്കൂൾ വാഹന സുരക്ഷക്കായി നിരവധി നിർദ്ദേശങ്ങൾ മുന്പ് നൽകിയിരുന്നുവെങ്കിലും പലതും പാലിക്കപ്പെടാത്ത സാഹചര്യം കണക്കിലെടുത്താണ് കർശന നടപടികൾക്ക് തീരുമാനിച്ചിരിക്കുന്നത്.

Read More

പോലീസിനെ കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിച്ചാൽ എത്ര ഉന്നതരായാലും കർശന നടപടിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി

തൃശൂർ: പോലീസിനെ കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിച്ചാൽ എത്ര ഉന്നതരായാലും കർശന നടപടിയുണ്ടാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൃശൂരിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഐപിഎസുകാർ കേരളത്തിന്‍റെ സംസ്കാരത്തിന് അനുസരിച്ച് മാറാൻ തയാറാകണം. പോലീസിനെ നിയമിക്കുന്നതു പിഎസ‌്സി വഴിയാണ്. പോലീസുകാർ ഇത്തരത്തിൽ അടിമപ്പണി ചെയ്യേണ്ടന്ന തിരിച്ചറിവ് അവർക്കു വന്നതുകൊണ്ടാണ് പ്രതികരണങ്ങൾ ഉണ്ടായത്. അത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ജോലി ചെയ്യുന്നവർ ഇവിടുത്തെ രീതികൾ പാലിക്കണം. ഇതര സംസ്ഥാനങ്ങളിൽ പോലീസിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നുണ്ട്. കേരളത്തിൽ അപൂർവം ഓഫീസർമാരെക്കുറിച്ചാണ് പരാതി ഉയർന്നിട്ടുള്ളത്. എൽഡിഎഫ് സർക്കാർ ഒരു കാരണവശാലും ഇത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഴയ കാലത്ത് ഓർഡർലി സന്പ്രദായമുണ്ടായിരുന്നു. അതു നിരോധിച്ചു. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിച്ച പോലിസുകാരെ മുൻകാലങ്ങളിൽ ഇത്തരം പണികളെടുപ്പിച്ചിരുന്നു. 1980 മുതൽ പിഎ‌സ‌്സി വഴിയാണ് പോലീസ് നിയമനം.…

Read More

ഒല്ലൂർ റോഡിൽ വൻ ഗർത്തങ്ങൾ; കുഴികളിൽ റീത്ത് വച്ച് പ്രതിഷേധം; യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതർ

ഒല്ലൂർ: ജംഗ്ഷനിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പിടുന്നതിനായി റോഡ് കുഴിച്ചതുമൂലം യാത്രക്കാരുടെ ബുദ്ധിമുട്ട് വർധിപ്പിക്കുന്നു. റോഡിന്‍റെ നടുഭാഗത്തുകൂടിയാണ് പൈപ്പിടൽ നടന്നത്. മഴ ശക്തമായതോടെ ഈ ഭാഗം താഴ്ന്ന് റോഡിനു നടുവിലൂടെ ഒരടിയോളം താഴ്ചയിൽ കുഴികൾ രൂപപ്പെട്ടു. പൈപ്പുകൾ സ്ഥാപിച്ചശേഷം റോഡ് റീ ടാർ ചെയ്യുമെന്ന് പറഞ്ഞ സമയം പിന്നീട്ട് ഒരു മാസം കഴിഞ്ഞിട്ടും റോഡ് ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വ്യപാരി വ്യവസായികൾ ശവമഞ്ചം ചുമന്ന് പ്രതിഷേധിച്ചിരുന്നു. പിന്നീട് ബിജെപി – കോൺഗ്രസും പ്രകടനങ്ങൾ നടത്തിയും പ്രതിഷേധിച്ചിരുന്നു. ഒല്ലൂർ കന്പനിപ്പടി സ്റ്റോപ്പിൽ വലിയ കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് ഓട്ടോ ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും ചേർന്ന് വാഴ നടുകയും നടുറോഡിൽ റീത്ത് സമർപ്പിച്ചു. ഇരുപതോളം അപകടങ്ങളിൽ ഒരാൾ മരിക്കുകയും 15 ഓളം പേർക് അപകടം സംഭവിക്കുകയും. ചെയ്തു. ഇത്രയോളം രൂക്ഷമായ പ്രതിഷേധം നടന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ല. പല വാഹനങ്ങളും മണ്ണുത്തി കൂടിയാണ് കടന്നുപോകുന്നത്.

Read More

സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായി തൃശൂർ മെഡിക്കൽ കോളജ് കാമ്പസ്; ബാബുരാജ് സംവിധാനം ചെയ്യുന്ന കളിക്കൂട്ടുകാർ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ്  ഇവിടെ പുരോഗമിക്കുന്നു

അത്താണി: തൃശൂർ മെഡിക്കൽ കോളജ് കാന്പസിൽ വീണ്ടും സിനിമ ഷൂട്ടിംഗ്. പ്രശസ്ത നടൻ രാമുവിന്‍റെ മകൻ ദേവദാസിനെ കേന്ദ്രകഥാപാത്രമാക്കി ബാബുരാജ് സംവിധനം ചെയ്യുന്ന കളിക്കൂട്ടുകാർ എന്ന സിനിമയുടെ ഷൂട്ടിംഗാണ് മെഡിക്കൽ കോളജ് കാന്പസിലും പരിസരത്തും പുരോഗമിക്കുന്നത്. കാന്പസിലെ കോളജ് ഹോസ്റ്റലിന്‍റെ സമീപത്ത് കഴിഞ്ഞ ദിവസം സംഘടന രംഗം ചിത്രീകരിച്ചു. സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിയും സഹായികളും ഇവിടെയുണ്ടായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് അടുത്തകാലത്തായി സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായി മാറിയിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത അതിശയൻ, ജയരാജിന്‍റെ ആനന്ദ ഭൈരവി എന്നീ ചിത്രങ്ങളിൽ കേന്ദ്രകഥാപാത്രമായ ബാലതാരമായി അഭിനയിച്ചിട്ടുള്ള ദേവദാസ് യുവനടനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കളിക്കൂട്ടുകാർ. ഇന്ദ്രൻസ്, രണ്‍ജി പണിക്കർ, കുഞ്ചൻ, സലിംകുമാർ, ജനാർദ്ദനൻ, ഷമ്മി തിലകൻ, ബൈജു, കുഞ്ചൻ, ശിവജി ഗുരുവായൂർ, സുനിൽ സുഖദ എന്നിവരും ചിത്രത്തിലുണ്ട്. ഇതിൽ പല താരങ്ങളും മെഡിക്കൽ കോളജ് ലൊക്കേഷനിൽ എത്തിയിട്ടുണ്ട്.

Read More

 തൃശൂർ മെഡിക്കൽ കോളജിൽ  ലക്ഷങ്ങൾ മുടക്കി വാങ്ങിയ കസേരകൾ തകർന്നു;  ഒപി ബ്ലോക്കിന്‍റെ  ഉദ്ഘാടനം  കഴിഞ്ഞ് ദിവസങ്ങൾക്കകം കസേരകൾ തകർന്ന് രോഗി നിലത്തു വീണു

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി ഒപി ബ്ലോക്കിലെ കസേരകൾ തെറിക്കുകയല്ല തകർന്നുവീഴുകയാണ്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ പുത്തൻ കസേരകളാണ് ദിവസങ്ങൾക്കകം കേടുവന്ന് തകർന്നത്. ഒടിഞ്ഞ കസേരയിൽ നിന്ന് വീണ രോഗി പരിക്കേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. ഒപി ബ്ലോക്കിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കാനായി സ്റ്റീൽ കോട്ടിംഗ് ഉള്ള കസേരകൾ ഏതാനും ദിവസം മുന്പാണ് മേടിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം ഈ കസേരകൾ കേടുവന്നു. മൂന്നുപേർക്കിരിക്കാൻ കഴിയുന്ന ഈ കസേരകളുടെ ഒരു സെറ്റിന് 36000 രൂപയാണ് വില. ഇത്തരത്തിലുള്ള നൂറ് സെറ്റ് കസേരകളാണ് ലക്ഷങ്ങൾ ചിലവിട്ട് വാങ്ങിക്കൂട്ടിയത്. ഇക്കഴിഞ്ഞ മെയ് 22നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഒപി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവിടത്തെ പല കസേരകളും തകർന്നു. കസേരകളുടെ ഗുണനിലവാരം കുറവായതാണ് ഇവ പെട്ടന്ന് തകരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കേടുവന്ന കസേരകൾ…

Read More