വെള്ളിക്കുങ്ങര: മഴക്കാലമായതോടെ വെള്ളിക്കുളങ്ങര കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്കുന്നവർക്ക് റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. ഒന്പതുവർഷത്തോളമായി മഴക്കാലത്ത് അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരമുണ്ടാക്കാൻ അധികാരികൾ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. കോടശേരി, മറ്റത്തൂർ പഞ്ചായത്തുകളിലായുള്ള ഇരുപത്തിനാലായിരത്തോളം ഉപഭോക്താക്കളാണ് വെള്ളിക്കുളങ്ങര ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ളത്. ഇവർക്ക് വൈദ്യുതി സംബന്ധമായ കാര്യങ്ങൾ നിർവഹിച്ചുകിട്ടണമെങ്കിൽ വെള്ളിക്കുളങ്ങരയിലെ ഈ ഓഫീസിലെത്തണം. വെള്ളിക്കുളങ്ങര ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ കോടശേരി പഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ചിട്ടുള്ള വെള്ളിക്കുളങ്ങര 33 കെ.വി. സബ്സ്റ്റേഷൻ കോന്പൗണ്ടിലാണ് സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. നേരത്തെ വെള്ളിക്കുളങ്ങര ജംഗ്ഷനിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സെക്ഷൻ ഓഫീസ് സബ്സ്റ്റേഷൻ വന്നപ്പോഴാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. വെള്ളിക്കുളങ്ങര കോർമല റോഡിൽ നിന്ന് കഷ്ടിച്ച് 100 മീറ്റർ അകലെയുള്ള സബ്സ്റ്റേഷനിലേക്കും സെക്ഷൻ ഓഫീസിലേക്കും മണ്റോഡാണ് നിലവിലുള്ളത്. വേണ്ടത്ര വീതിയോ മഴ വെള്ളം ഒഴുകിപോകാനുള്ള സംവിധാനമോ ഇല്ലാത്തതിനാൽ വർഷക്കാലമായാൽ ഈ മണ്റോഡിൽ വെള്ളക്കെട്ടാണ്.…
Read MoreCategory: Thrissur
കനത്തമഴയിൽ ക്ഷേത്രം മുങ്ങി; മഴക്കുമുന്പ് കാനകൾ വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിനു കാരണമെന്ന് ആരോപണം
വടക്കാഞ്ചേരി: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കനത്ത മഴയിൽ ക്ഷേത്രവും സമീപ പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ഇതോടെ പൂജാനുഷ്ടാനങ്ങൾക്ക് തടസമായി.തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്ക വാസുദേവപുരം ശ്രീ കൃഷ്ണ കോവിലാണ് വെള്ളത്തിൽ മുങ്ങിയത്. കുറച്ചു നാളുകൾക്കുമുന്പ് തെക്കുംകര പഞ്ചായത്ത് ഏറ്റെടുത്ത പേരേപ്പാറ ഡാമിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് ക്ഷേത്രത്തിലെത്തിയത്. വർഷവും വൃത്തിയാക്കാനുള്ള കാനകൾ മഴക്കുമുന്പ് വൃത്തിയാക്കാത്തതാണ് ഈ വെള്ളക്കെട്ടിനു കാരണമായത്. എന്നാൽ കാനകൾ വൃത്തിയാക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അനുവദിച്ചഫണ്ട് തെക്കുംകര പഞ്ചായത്ത് ഭരണസമിതി വകമാറ്റി ഡാമിൽ കയ്യാലകെട്ടി ഫണ്ട് ദുർവീനിയോഗം ചെയ്തതാണ് ക്ഷേത്രത്തിൽ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമായതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ ജെയ്ക്കബ് പറഞ്ഞു. ക്ഷേത്രത്തിൽ വെള്ളം നിറഞ്ഞതോടെ ക്ഷേത്രമതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.സംഭവുമായി ബന്ധപ്പെട്ട് ക്ഷേത്ര ക്ഷേമ സംരക്ഷണ സമിതി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാരും പറയുന്നു.
Read Moreവീടുവിട്ട് പലായനം ചെയ്തവരുടെ കഥയറിയാമോ… പലസ്തീനിലോ ഗാസയിലോ അല്ല ഈ പാലയനം; തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ നിന്നും പലായനം ചെയ്യേണ്ടി വന്നവരുടെ കഥ
തിരുവില്വാമല: ഇത് വീടുവിട്ട് പലായനം ചെയ്തവരുടെ ജീവിതകഥയാണ്. പലസ്തീനിലോ ഗാസയിലോ യുദ്ധക്കെടുതി അനുഭവിക്കുന്ന ഏതെങ്കിലും രാഷ്ട്രത്തിലോ അല്ല. നമ്മുടെ കേരളത്തിൽ, നമ്മുടെ തൃശൂർ ജില്ലയിൽ തിരുവില്വാമലയിലാണ് വീടൊഴിഞ്ഞ് ആളുകൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ കടലാസിലും ചുവപ്പുനാടയിലും ഒതുങ്ങിയപ്പോൾ വീടുവിട്ടിറങ്ങുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല മലേശമംഗലത്തെ നാലു കുടുംബങ്ങൾക്ക്. ആശ്രയപദ്ധതി പ്രകാരം സ്ഥലവും വീടും ലഭിച്ച കുടുംബങ്ങളാണ് വീടുവിട്ടു പോയത്. മലേശമംഗലം പുത്തൻമാരി ഭാഗത്ത് നിന്നും വെള്ളവും വഴിയും ഇല്ലാതെ ഒറ്റപ്പെട്ട പ്രദേശത്ത് നിന്ന് വീടൊഴിഞ്ഞുപോകാതെ നിവൃത്തിയില്ലായിരുന്നു. വെള്ളത്തിന് വേണ്ടി ഇവർ അലഞ്ഞപ്പോൾ വീടിനു കുറച്ചപ്പുറത്തായി അധികൃതർ നിർമിച്ച കുഴൽകിണറിൽ നിന്ന് വെള്ളം ഓവർഫ്ളോ ആയി പോവുകയായിരുന്നു. ഇതിൽ ഒരു മോട്ടാർ സ്ഥാപിച്ചാൽ ഈ വീട്ടുകാർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും വെള്ളം എത്തിക്കാൻ സാധിക്കും. പഞ്ചായത്തിലെ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മലേശമംഗലത്ത് കുഴൽകിണർ ഉണ്ടായിട്ടും വെള്ളം പാഴായി പോകുന്ന സ്ഥിതിയാണുള്ളത്.…
Read Moreതൃശൂരിൽ ചുമട്ടുകൂലിത്തർക്കം; 25 % കൂട്ടണമെന്ന് യൂണിയനുകൾ 5 % ആകാമെന്നു വ്യാപാരികൾ; കാപ്പിക്കാശ് എന്ന പേരിലുള്ള പിരിവ് അവകാശമെന്ന് തൊഴിലാളികൾ
സ്വന്തം ലേഖകൻ തൃശൂർ: ചുമട്ടുതൊഴിലാളി കൂലിവർധനയെച്ചൊല്ലി തൃശൂർ നഗരത്തിലെ മാർക്കറ്റുകളിൽ തർക്കം. ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെടുന്ന 25 ശതമാനം കൂലി വർധന നൽകാനാവില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. തൊഴിലാളി യൂണിയനുകളുടെ നേതാക്കളും വ്യാപാരി സംഘടനാ നേതാക്കളും തമ്മിൽ നടത്തിയ നാലാം തവണയും പരാജയപ്പെട്ടു. അഞ്ചു ശതമാനം കൂലി വർധിപ്പിക്കാമെന്നാണ് വ്യാപാരി സംഘടനകളുടെ നിലപാട്. തീരുമാനമെടുക്കാൻ ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ തീരുമാനമാകുന്നതിനു മുന്പേ, ജയ്ഹിന്ദ് മാർക്കറ്റിൽ ചുമട്ടുതൊഴിലാളികൾ 25 ശതമാനം വർധിപ്പിച്ച നിരക്കിൽ നിർബന്ധിത പിരിവ് ആരംഭിച്ചെന്നു പരാതി ഉയർന്നു. ഉടമകൾതന്നെ ഇറക്കിവച്ച ചരക്കിനും നിർബന്ധിത പിരിവ് നടത്തുന്നുണ്ടെന്നാണു പരാതി. കൂലിത്തർക്കം ചുമട്ടുതൊഴിലാളികളുടെ പണിമുടക്കിലേക്കും വ്യാപാരികളുടെ കടയടപ്പു സമരത്തിലേക്കും വളരുമെന്ന ആശങ്കയുമുണ്ട്. കറൻസി നിരോധനവും ജിഎസ്ടിയും മൂലം വ്യാപാര രംഗത്തു പ്രതിസന്ധി സൃഷ്ടിച്ചിരിക്കേ, ഭീമമായ കൂലി വർധന അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണു വ്യാപാരി സംഘടനകൾ. മാത്രമല്ല, തൃശൂരിലെ മാർക്കറ്റുകളിൽ നിലവിലുള്ള…
Read Moreമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ താറാവിനു പിന്നാലെ കുളത്തിലേക്കിറങ്ങിയ മൂന്നര വയസുകാരൻ മുങ്ങിമരിച്ചു
വാടാനപ്പിള്ളി: തൃപ്രയറിനടുത്ത് വലപ്പാട് കുളത്തിൽ വീണ് മൂന്നര വയസുകാരൻ മുങ്ങിമരിച്ചു.കോഴിനഗറിലെ മത്സ്യത്തൊഴിലാളിയായ ഏറൻകിഴക്കാത്ത് സന്തോഷിന്റെ ഇരട്ടമക്കളിൽ ഒരാളായ ശ്രീഹരിയാണ് മരിച്ചത്. ഇരട്ടക്കുട്ടികളായ ശ്രീഹരിയും ശ്രീബാലയും ഇന്നലെ വീട്ടുമുറ്റത്തു താറാവിനെ കളിപ്പിക്കുന്നതിനിടെ അയൽവാസിയുടെ വീട്ടുമുറ്റത്തേക്ക് നീങ്ങിയ താറാവുകൾക്കൊപ്പം ഓടുകയായിരുന്നു. ഇതിനിടെ കുളത്തിലിറങ്ങിയ താറാവുകൾക്കു പിന്നാലെ ശ്രീഹരി കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. ശ്രീബാല ഓടിയെത്തി സംഭവം വീട്ടിൽ അറിയിച്ചെങ്കിലും കുട്ടി മുങ്ങിത്താഴ്ന്നിരുന്നു. തുടർന്നു സ്ഥലത്തെത്തിയ വലപ്പാട് പോലീസും നാട്ടിക ഫയർഫോഴ്സും ചേർന്നാണ് കുട്ടിയെ പുറത്തെടുത്തത്. വലപ്പാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreബിജെപി വ്യാജ ശാസ്ത്രങ്ങൾ പ്രചരിപ്പിക്കുന്നത് ഹിന്ദുത്വ അജണ്ട അടിച്ചേൽപിക്കാൻ: കാരാട്ട്
സ്വന്തം ലേഖകൻ തൃശൂർ: വ്യാജശാസ്ത്രങ്ങളേയും കെട്ടുകഥകളേയും അന്ധ വിശ്വാസങ്ങളേയും ശാസ്ത്ര സത്യങ്ങളെന്നു പ്രചരിപ്പിക്കാനാണു ബിജെപി ഭരണാധികാരികളും ആർഎസ്എസും ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. റീജണൽ തിയേറ്ററിൽ ഇഎംഎസ് സ്മൃതി പ്രഭാഷണ പരന്പരയിൽ പ്രസംഗിക്കുകയായിരുന്നു കാരാട്ട്.വ്യാജശാസ്ത്രങ്ങളും അന്ധവിശ്വാസങ്ങളും ജനങ്ങളിൽ അടിച്ചേൽപിക്കുന്നത് ബിജെപിയുടേയും ആർഎസ്എസിന്േറയും ഹിന്ദുത്വ രാഷ്ട്രമെന്ന ആശയം അടിച്ചേൽപിക്കാനാണ്. പാഠപുസ്തകങ്ങളിൽപോലും ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളും കണ്ടുപിടിത്തങ്ങളുമെല്ലാം തമസ്കരിക്കുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങൾക്കു സർക്കാരുകൾ നീക്കിവച്ചിരുന്ന തുക ഭീമമായി വെട്ടിക്കുറച്ചു. ഗവേഷണത്തിനും ഗവേഷണ സ്കോളർഷിപ്പിനുമുള്ള തുക രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 0.8 ശതമാനമാക്കി വെട്ടിക്കുറച്ചു. പകരം വ്യാജശാസ്ത്രങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാനാണ് കൂടുതൽ തുക ചെലവാക്കുന്നത്. പുരാണങ്ങളിലും വേദശാസ്ത്രങ്ങളിലുമുള്ളവ യഥാർഥ ശാസ്ത്രമാണെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. ബിജെപി ഭരിക്കുന്നിടത്തെല്ലാം സെക്രട്ടേറിയറ്റ് മന്ദിരങ്ങളും സർക്കാർ ഓഫീസുകളുമെല്ലാം പൊളിച്ചു പണിയുകയാണ്. ജ നങ്ങൾക്കു സൗകര്യം വർധിപ്പിക്കാനല്ല, ഹിന്ദു…
Read Moreലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ വീറും വാശിയും വിയ്യൂർ ജയിലിലും; തടവുകാർക്ക് ടിവിയിൽ കളി കാണാനുള്ള സൗകര്യം ഒരുക്കി
തൃശൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ വീറും വാശിയും ആവേശവും ആഘോഷവും വിയ്യൂർ സെൻട്രൽ ജയിലിലും. ജയിലിലെ തടവുകാർക്ക് ടിവിയിൽ കളി കാണാനുള്ള സൗകര്യം ജയിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്. എല്ലാ ബ്ലോക്കിലും ടിവിയുള്ളതിനാൽ രാത്രി പന്ത്രണ്ടുമണിവരെയുള്ള കളികൾ തടവുകാർക്ക് കാണുന്നതിന് സൗകര്യമൊരുക്കുമെന്ന് വിയ്യൂർ ജയിൽ സൂപ്രണ്ട് എം.കെ.വിനോദ് കുമാർ പറഞ്ഞു. ലോകകപ്പ് മത്സരങ്ങൾ ടിവിയിൽ കാണുന്നതിന് അനുവദിക്കണമെന്ന് കാണിച്ചുള്ള അപേക്ഷ എല്ലാ അന്തേവാസികളിൽ നിന്നും വാങ്ങും. പുറംലോകവുമായി ബന്ധമില്ലെങ്കിലും ടിവി ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ലോകകപ്പിന്റെ ആരവവും ആവേശവും ജയിലിന്റെ കൂറ്റൻ മതിൽകെട്ടിനകത്തേക്ക് കടന്നെത്തിയിട്ടുണ്ട്. തടവുകാരിൽ നല്ല ഫുട്ബോൾ കളിക്കാരുണ്ട്. ബ്രസീലിന്റെയും അർജന്റീനയുടേയും ജർമനിയുടേയും ആരാധകരുണ്ട്. ലയണൽ മെസിയേയും നെയ്മറേയും ഹൃദയത്തോടു ചേർത്ത് ഇഷ്ടപ്പെടുന്നവരുണ്ട്. അവരെല്ലാം ഈ ലോകകപ്പ് കാണും..
Read Moreകെഎൽഡിസി കനാലിനു നടുവിൽ “പച്ചക്കാട്; ഒഴുക്കുനഷ്ടപ്പെട്ട കനാലിൽ മാലിന്യകൂമ്പാരവും
കാറളം: ചെമ്മണ്ട കായൽ പാടശേഖരത്തിലൂടെ കടന്നുപോകുന്ന കെഎൽഡിസി കനാലിൽ ചണ്ടിയും കാടും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിട്ട് വർഷങ്ങൾ. പുല്ലത്തറ പാലം മുതൽ ചെമ്മണ്ട പാലം വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരത്തിലാണു ഈ അവസ്ഥ. വർഷങ്ങളായി കനാലിന്റെ അവസ്ഥ ഇതാണ്. കനാലിലെ ഈ “കൈയേറ്റം’ ഒഴിവാക്കാൻ അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യക്കാട് രൂപംകൊണ്ടതിനാൽ ഒഴുക്ക് നഷ്ടപ്പെട്ട് മരണത്തിന്റെ വക്കിലാണ് കെഎൽഡിസി കനാൽ. കനാലിനുള്ളിൽ കാടും മരങ്ങളും നിറഞ്ഞതോടെ നീലക്കോഴികളുടെയും നീർനായ്ക്കളുടെയും ശല്യം രൂക്ഷമായി. കനാലിനു വടക്കുഭാഗത്ത് കൃഷിയിറക്കിയ രണ്ടുപേരുടെ നെല്ല് പൂർണമായും ഇവ നശിപ്പിച്ചുകളഞ്ഞു. ചെമ്മണ്ട കടുംപാട്ട് പാടശേഖരത്തിൽ 140 ഏക്കറോളമാണ് കൃഷിസ്ഥലമുള്ളത്. പത്തു മീറ്ററോളം വളർന്നുനിൽക്കുന്ന ഈ കാടും മരങ്ങളും നീക്കംചെയ്ത് കെഎൽഡിസി കനാൽ ഉപയോഗ്യമാക്കിയാലേ അടുത്ത പൂവ് കൃഷി ചെയ്യാൻ കഴിയൂ. മാത്രമല്ല, ഈ പച്ചപ്പിൽ ജീവിക്കുന്ന ജീവികളുടെ ശല്യവും ഒഴിവാക്കാനാകൂ.…
Read Moreനഗ്നചിത്രം കാട്ടി വീട്ടമ്മയുടെ പത്തുലക്ഷം കവർന്ന സംഭവം; നാല് യുവാക്കൾ അറസ്റ്റിൽ
വലപ്പാട്: വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം ഉൾപ്പടെ പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിദ്യാർഥികൾ ഉൾപ്പടെയുള്ള നാലു യുവാക്കളെ അറസ്റ്റുചെയ്തു. തളിക്കുളം പെരുന്തല അജിൽ, വലപ്പാട് വട്ടപ്പരത്തി കളിച്ചെത്ത് ആദിത്യൻ, വലപ്പാട് വെന്നിക്കൽ അജൻ, തളിക്കുളം മാനങ്ങത്ത് അശ്വൻ എന്നിവരെയാണ് വലപ്പാട് എസ്എച്ച്ഒ ടി.കെ. ഷൈജു, എസ്ഐ കെ.ജെ. ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന പരാതിയെ തുടർന്നുള്ള അന്വേണത്തിലാണ് പ്രതികൾ കുടുങ്ങിയതെന്ന് പോലീസ് പറഞ്ഞു.
Read Moreഇന്നു ലോകരക്തദായകദിനം ; സുരക്ഷിത രക്തദാനത്തിനു ഭീമമായ നിരക്ക് ; “ന്യുക്ലിയക് ആസിഡ് ടെസ്റ്റ് ’ ഒരിടത്തും ഇല്ല
സ്വന്തം ലേഖകൻ തൃശൂർ: രക്തദാതാക്കൾക്കും രക്തം സ്വീകരിക്കുന്നവർക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന അതിസൂക്ഷ്മമായ രക്തപരിശോധനാ സംവിധാനം സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും ബ്ലഡ് ബാങ്കുകളിലും ഇല്ല. തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററിൽ രക്തം സ്വീകരിച്ച കുട്ടികളടക്കം പലർക്കും എച്ച്ഐവി ബാധിച്ചതും മരിച്ചതും ഇതുമൂലമാണെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രക്തം ദാനം ചെയ്യുന്നവർക്കു പ്രാഥമികമായി മഞ്ഞപ്പിത്തം, മലന്പനി, ഗുഹ്യരോഗങ്ങൾ എന്നിവയുണ്ടോയെന്നാണ് പരിശോധിക്കുന്നത്. എച്ച്ഐവി അണുബാധ കണ്ടുപിടിക്കാനുള്ള എലൈസ ടെസ്റ്റും നടത്തുന്നുണ്ട്. സമൂഹം ഇന്നും ഭയപ്പെടുന്ന എച്ച്ഐവി രോഗാണുക്കളുടെ സാന്നിധ്യം തിരിച്ചറിയാനുള്ള ഷുവർ ടെസ്റ്റായ ന്യൂക്ലിയക് ആസിഡ് ടെസ്റ്റിനുള്ള സൗകര്യം ജില്ലാ ആസ്ഥാനങ്ങളിൽപോലും ഇല്ല. ഇത് രക്തദാതാക്കൾക്കും രക്തസ്വീകാരികൾക്കും ഒരുപോലെ ഭീഷണിയാണെന്ന് രക്തദാന പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുകൂടിയായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്.രക്തദാനത്തിനു മുന്പുള്ള സ്ക്രീനിംഗ് പരിശോധനയിൽ എലൈസ ടെസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും എച്ച്ഐവി അണുവിന്റെ ഒളിച്ചുകളി കാലഘട്ടമായ വിൻഡോ പിരീയഡിൽ രോഗാണുബാധ തിരിച്ചറിയാൻ സാധിക്കില്ല.…
Read More