ചിറ്റൂർ (പാലക്കാട്): സേലത്തു വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ ആന്തരികാവയവങ്ങൾ കവർന്നെടുത്തെന്ന സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മറ്റൊരു യുവാവിനെ സർക്കാരിന്റെ അടിയന്തര സഹായം നൽകുകയും തുടർ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. മീനാക്ഷിപുരം നെല്ലിമേട് പേച്ചിമുത്തു-ദേവി ദന്പതിമാരുടെ മകൻ മണികണ്ഠൻ (24)ആണ് ഞായറാഴ്ച സേലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. യുവാവിന്റെ ആന്തരികാവയവങ്ങൾ സേലത്തെ സ്വകാര്യ ആശുപത്രിക്കാർ എടുത്തുമാറ്റിയെന്നു ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. കെ. കൃഷ്ണൻകുട്ടി എംഎൽഎ അടക്കമുള്ളവരുടെ പരാതിയെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തിൽ ഇടപെട്ടു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുപേർക്ക്് വിദഗ്ധ വൈദ്യസഹായം ലഭ്യമാക്കണമെന്നു തമിഴ്നാട് മുഖ്യമന്ത്രിയോടു ആവശ്യപ്പെട്ടിരുന്നു. മണികണ്ഠൻ ഉൾപ്പെടെ അഞ്ചുപേരാണ് അപകടത്തിൽ പെട്ടത്. സേലത്ത് ശിങ്കാരിമേളത്തിനു പോയി തിരിച്ചുവരുന്നതിനിടെ ജീപ്പ് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. മണികണ്ഠന് മസ്തിഷ്കമരണം ഉണ്ടായെന്നു സഹോദരൻ മനോജ്കുമാറിനെ ആശുപത്രി അധികൃതർ അറിയിക്കുകയാ…
Read MoreCategory: Thrissur
മാലിന്യം റോഡിൽ എറിയരുത് ; എറിഞ്ഞാൽ പോലീസ് പിന്നാലെ; നിയമനടപടി സ്വീകരിക്കാനൊരുങ്ങി പോലീസ്
തൃശൂർ: മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നവർക്കെതിരെ പോലീസ് നടപടി വരുന്നു. സ്ഥിരമായി മാലിന്യങ്ങൾ പൊതുസ്ഥലത്ത് വലിച്ചെറിയുന്നവർക്ക് ആദ്യം മുന്നറിയിപ്പു നൽകും. എന്നിട്ടും ഏറ് തുടരുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഐപിസി, കേരള പോലീസ് ആക്ട്, കേരള മുൻസിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നിയമനടപടി സ്വീകരിക്കുക. മഴക്കാലത്ത് പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പോലീസ് സഹകരണം നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. സംസ്ഥാനസർക്കാർ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മഴക്കാല പൂർവശുചീകരണ പരിപാടികൾക്കാവശ്യമായ പിന്തുണയും സഹായവും നൽകാൻ ഡിജിപി എല്ലാ എസ്എച്ച്ഒമാർക്കും മറ്റു യൂണിറ്റ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശികതലങ്ങളിൽ അമിതമായ ഖര-ജല-വായു മലീനീകരണമുണ്ടാക്കുന്ന പ്രദേശങ്ങൾ കണ്ടെത്തുന്നതിനും തുടർന്ന് ജനമൈത്രീ സമിതികളുടെ സഹായത്തോടെ അവക്കെതിരെ ബോധവത്കരണം നടത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസ്…
Read Moreസർക്കാരിന്റെ രണ്ടാം വാർഷിക പരിപാടിയിലും “കടക്കൂ പുറത്ത്’; തൃശൂരിൽ പൊതുപരിപാടിയിൽനിന്ന് മാധ്യമങ്ങളെ പുറത്താക്കി
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന പൊതുപരിപാടിയിൽ മാധ്യമപ്രവർത്തകരോടു വീണ്ടും സർക്കാരിന്റെ “കടക്കൂ പുറത്ത്.’ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമിയും പബ്ലിക് റിലേഷൻസ് ഡിപ്പാർട്ടുമെന്റും കേരള സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച ചിത്രകലാ ക്യാന്പിന്റെ ഉദ്ഘാടന പരിപാടിയിൽനിന്നാണ് മാധ്യമപ്രവർത്തകരെ പുറത്താക്കിയത്. പരിപാടി റിപ്പോർട്ടുചെയ്യാൻ ലേഖകരും ഫോട്ടോഗ്രാഫർമാരും ചാനൽ കാമറാമാൻമാരും എത്തിയിരുന്നു. ഹാളിലുണ്ടായിരുന്ന ഇവരോടു പുറത്തുപോകണമെന്ന് ആദ്യം ആവശ്യപ്പെട്ട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ സന്തോഷാണ്. സർക്കാരിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ടുമെന്റ് വാർത്തയും ഫോട്ടോയും തരുമെന്നും ഓഫീസർ പറഞ്ഞു. പിറകേ പോലീസ് ഉദ്യോഗസ്ഥരും എത്തി മാധ്യമപ്രവർത്തകരോടു പുറത്തുപോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ചിത്രാവിഷ്കാരം നടത്തിക്കാൻ അന്പതു കലാകാരന്മാരെയാണു ക്യാന്പിൽ പങ്കെടുപ്പിക്കുന്നത്. നവകേരളത്തിലേക്ക് എന്നു പേരിട്ട ചിത്രകലാ ക്യാന്പിന്റെ വേദിയിൽ മന്ത്രിമാരായ എ.കെ. ബാലൻ, വി.എസ്. സുനിൽകുമാർ, എം.പി. വീരേന്ദ്രകുമാർ എംപി, ലളിതകലാ…
Read Moreഓട്ടം ഓടുന്നതിനെക്കുറിച്ചുള്ള തർക്കം; പ്രതാപനെ കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ പ്രതിയ്ക്ക് അഞ്ചു വർഷം കഠിനതടവും 10000 രൂപ പിഴയും
ഇരിങ്ങാലക്കുട: എടവിലങ്ങ് കാര യിൽ കൈതക്കാട്ടിൽ പ്രതാപൻ എന്നയാളെ കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ പ്രതിയായ കാര പാലയ്ക്കാപറന്പിൽ സനീഷിനെ കോടതി ശിക്ഷിച്ചു. ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ. ഷൈൻ ഇന്ത്യൻ ശിക്ഷാനിയമം വിവിധ വകുപ്പുകൾ പ്രകാരം അഞ്ചു വർഷം കഠിനതടവിനും 10000 രൂപ പിഴയടക്കുവാനുമാണു ശിക്ഷ വിധിച്ചത്. 2015 ജൂണ് 17 ന് രാവിലെ 7.45 ന് കാര സെന്ററിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ടാക്സി വാടകയ്ക്ക് ഓടുന്നതു സംബന്ധിച്ച് സനീഷും പ്രതാപനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ വിരോധത്താലാണു പ്രതി സനീഷ് പ്രതാപനെ കുത്തി പരിക്കേൽപ്പിച്ചത്. കൊടുങ്ങല്ലൂർ അഡീഷണൽ പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന എ. മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിലാണു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 11 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസിന്റെ വിചാരണ സമയത്ത്…
Read Moreതണ്ണീർത്തടം മണ്ണിട്ടുനികത്താൻ നീക്കം; കുടിവെളള ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിൽ പ്രദേശവാസികൾ.
കൊരട്ടി: കൊരട്ടി ദേശീയപാതയിൽ ജെ.ടി.എസ്. ജംഗ്ഷന് സമീപം പെട്രോൾ പമ്പിന് എതിരെയുളള പാടം മണ്ണിട്ട് നികത്താൻ നീക്കം നടക്കുന്നതായി പരാതി. ദേശീയപാതയോരത്ത് നിരനിരയായി കിടക്കുന്ന കണ്ടെയ്നർ ലോറികളുടെയും ട്രെയിലറുകളുടെയും മറവിലാണ് ടിപ്പറുകളിൽ മണ്ണടിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസുകളിലൊന്നായ കൊരട്ടിച്ചാലിലേക്ക് കൊരട്ടിയുടെ പ്രധാനഭാഗങ്ങളിൽ നിന്നും വെളളം വരുന്നത് ഇതിന് സമീപമുളള കന്പനി തോടിലൂടെയാണ്. കോനൂർ റോഡ്, കൊരട്ടി സെന്റർ, മദുരാകോട്സ്, ചുനക്കര, ജെ.ടി.എസ്. റോഡ്, കൊരട്ടി കിഴക്കെഅങ്ങടി ഭാഗങ്ങളിൽ നിന്നെല്ലാം മഴവെള്ളം ഒഴുകുന്നത് ഈ ചാലിലൂടെയാണ്. ഈ പാടം മണ്ണിട്ട് നികത്തിയാൽ പ്രദേശത്ത് കുടിവെളള ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വിഷയത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് സത്വരനടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതരുടെ ശ്രദ്ധ ലവലേശമില്ലാത്ത ഇവിടം രാത്രിയുടെ ഇരുളിൽ സാമൂഹ്യ വിരുദ്ധർ അറവ് മാലിന്യവും കക്കൂസ് മാലിന്യവും അടക്കം പാഴ്വസ്തുക്കൾ തളളുന്നതിനെതിരെയും പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്.
Read Moreകേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് രണ്ടാം വിദ്യാഭ്യാസ വിപ്ലവം: പി. ശ്രീരാമകൃഷ്ണൻ
കയ്പമംഗലം: കേരളത്തിൽ ഒരു രണ്ടാം വിദ്യാഭ്യാസ വിപ്ലവം നടന്നുകൊണ്ടിരിക്കുകയാനെന്നു നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കയ്പമംഗലം നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ പഠിച്ച എസ്എസ് എൽ സി, പ്ലസ് ടൂ എന്നിവയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കും ഇ. ടി. ടൈസണ് മാസ്റ്റർ എം എൽ എ ഏർപ്പെടുത്തിയ അവാർഡ് ദാനത്തി നോടനുബന്ധിച്ച് അനുമോദന സമ്മേളനം ശ്രീനാരായണപുരം തേവർ പ്പാസയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. കഴിഞ്ഞ അധ്യയന വർഷത്തോടെ ലക്ഷ്യാധിഷ്ഠിതമായി കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും ആവിഷ്കരിച്ച പൊതു വിദ്യാഭ്യാസ ശാക്തീകരണ യജ്ഞം ഒരു രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് തന്നെയാണ് നാന്ദി കുറിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇ. ടി. ടൈസണ് മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. മതിലകം ബിപിഒ ടി.എസ്. സജീവൻ, മതിലകം ബ്ലോക്ക് പ്രസിഡന്റ് കെ.കെ. അബീദലി,…
Read Moreഎൻജിനിയർ ദമ്പതികളുടെ കുടുംബകലഹം അവസാനിച്ചതു കൊലപാതകത്തിൽ; സൗമ്യയെ കൊന്നതു ഭർത്താവെന്നു പോലീസ്; സൗമ്യയുടെ ശരീരത്തിൽ 12 മുറിവുകൾ
ചാലക്കുടി: ഐടി എൻജിനിയർമാരായ ദന്പതികളുടെ കുടുംബകലഹം ഭാര്യയുടെ കൊലപാതകത്തിൽ കലാശിച്ചു. പടിഞ്ഞാറെ ചാലക്കുടി മനപ്പടി ഭാഗത്തു താമസിക്കുന്ന കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യ(33) യുടെ മരണം സ്വന്തം ഭർത്താവിന്റെ കൈകൾകൊണ്ടുതന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഐടി എൻജിനിയർമാരായ ലൈജുവിന്റെയും സൗമ്യയുടെയും കുടുംബജീവിതം താളപ്പിഴകൾ നിറഞ്ഞതായിരുന്നു. 13 വർഷം മുന്പായിരുന്നു ഇവരുടെ വിവാഹം. ഐടി എൻജിനിയറായിരുന്ന ലൈജുവിന് അമേരിക്കയിലായിരുന്നു ജോലി. സൗമ്യ കൊച്ചി പാലാരിവട്ടത്ത് ഐടി കന്പനിയിലെ മാനേജരുമാണ്. ആറുമാസം മുന്പ് അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ലൈജു കൊരട്ടി ഇൻഫോപാർക്കിലുള്ള ഐടി കന്പനിയിൽ ജോലിക്കു കയറുകയായിരുന്നു. മദ്യത്തിന് അടിമയായിരുന്നു ലൈജുവെന്നു ബന്ധുക്കൾ പറയുന്നു. സ്ഥിരം മദ്യപിച്ചു വീട്ടിൽ വരുന്ന ലൈജു എന്തെങ്കിലും കാരണങ്ങൾ പറഞ്ഞു ഭാര്യയെ മർദിക്കുന്നതു സ്ഥിരംസംഭവമായിരുന്നു. അയൽവാസികളുമായി കൂടുതൽ അടുപ്പം കാണിക്കാതിരുന്ന ഇവരുടെ കുടുംബത്തിലെ പ്രശ്നങ്ങളിൽ ആരും ഇടപെടാറില്ല. എട്ടുവയസുകാരനായ മകൻ ആരോണ് എല്ലാത്തിനും മൂകസാക്ഷിയായിരുന്നു.…
Read Moreമഴയെത്തുംമുമ്പേ ഇരിങ്ങാലക്കുടയ്ക്കും പനിക്കുന്നു; അന്യസംസ്ഥാന തൊഴിലാളിക്ക് മലേറിയ കണ്ടെത്തി
ഇരിങ്ങാലക്കുട:മഴയെത്തുംമുന്പേ ഇരിങ്ങാല ക്കുടയിലും പരിസര പ്രദേശങ്ങളിലും പകർച്ചപനി എത്തി. പനി ബാധിച്ച ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിന്റെ രക്തം പരിശോധിച്ചതിന്റെ ഫലം പുറത്തുവന്നപ്പോഴാണ് മലേറിയ ബാധിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. യുപി സ്വദേശിയായ രാജു (20) വിനാണ് മലേറിയ പിടിപ്പെട്ടിരിക്കുന്നത്. വെളയനാട് ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന കന്പനിയിലെ തൊഴിലാളിയാണു രാജു. രാജുവിനു പുറമെ 15 ഓളം അന്യസംസ്ഥാന തൊഴിലാളികൾ ഈ ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട്. ഈ കന്പനിക്കു നൂറു മീറ്റർ ചുറ്റളവിലാണ് ഇരിങ്ങാലക്കുടയിലും വെള്ളാങ്കല്ലൂരും പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലിലേക്കുള്ള ഭക്ഷണ പാചക യൂണിറ്റ്, ഒൗഷധ നിർമാണ കന്പനി, വസ്ത്ര നിർമാണ കന്പനി എന്നിവ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലായി 70 ഓളം അന്യസംസ്ഥാന തൊഴിലാളികളാണു പണിയെടുക്കുന്നത്. മലേറിയ സ്ഥിരീകരിച്ചതോടെ പ്രതിരോധ മരുന്നു നൽകിയെങ്കിലും ഫാക്ടറിക്കു സമീപം തന്നെയുള്ള മുറിയിൽ തന്നെയാണ് രോഗിയെ പരിചരിക്കുന്നത്.…
Read Moreഔഷധ സസ്യകൃഷി ; വ്യാപകമാക്കാൻ മറ്റത്തൂർ ലേബർ സഹകരണസംഘത്തിന്റെ നഴ്സറി
കൊടകര: പുതുക്കാട് മണ്ഡലത്തിലെ ഔഷധ വനം പദ്ധതിയിലൂടെ ഔഷധ സസ്യകൃഷി വ്യാപകമാക്കാൻ മറ്റത്തൂർ ലേബർ കോണ്ട്രാക്ട് സഹകരണ സംഘം പദ്ധതിയൊരുക്കുന്നു. പ്രതിവർഷം പത്തുലക്ഷം ഔഷധ സസ്യതൈകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഔഷധ സസ്യ നഴ്സറിക്ക് മറ്റത്തൂർ കോടാലിയിൽ തുടക്കം കുറിച്ചു. ദേശീയ സംസ്ഥാന ഔഷധ സസ്യബോർഡുകളുടേയും പീച്ചി വനഗേവേഷണ കേന്ദ്രത്തിന്റേയും സഹകരണത്തോടെയാണ് മറ്റത്തൂർ ലേബർ സഹകരണ സംഘം കോടാലിയിൽ ഔഷധ സസ്യ നഴ്സ്റി ആരംഭിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങൾ, ജില്ല കുടുംബശ്രീ മിഷൻ, ഔഷധ സസ്യബോർഡ് എന്നിവയുടെ സഹായത്തോടെ മറ്റത്തൂർ ലേബർ സഹകരണ സംഘം പുതുക്കാട് മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ഔഷധ വനം പദ്ധതിയുടെ ഭാഗമാണ് ഔഷധ സസ്യ നഴ്സറി. പോളി ഹൗസ് സംവിധാനമൊരുക്കിയാണ് ഔഷധ സസ്യങ്ങൾ വളർത്തുന്നത്. ഇവിടെ വളർത്തുന്ന പത്തു തരം ഔഷധ ചെടികളിൽ പ്രധാനം കുറുംതോട്ടിയാണ് . ഓരില, മൂവില, കച്ചോലം, അടപതിയിൻ, ശതാവരി, ഇരുവേലി,…
Read Moreഗുരുവായൂരിലെ അഴുക്കുചാൽ പദ്ധതി; പടിഞ്ഞാറെ നടയിൽ നിർത്തിവച്ച പണികൾ വീണ്ടും തുടങ്ങി
ഗുരുവായൂർ: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നിർത്തിവച്ച അഴുക്കുചാൽ പദ്ധതിയുടെ പണികൾ വീണ്ടും തുടങ്ങി. പടിഞ്ഞാറെ നട സെന്റർ മുതൽ പടിഞ്ഞാറെ ഇന്നർ റിംഗ് റോഡുവരെയുള്ള പണികളാണ് വീണ്ടും ആരംഭിച്ചത്. ദേവസ്വത്തിന്റെ അനുമതിയോടെ കഴിഞ്ഞ 11ന് പണികൾ ആരംഭിച്ചിരുന്നെങ്കിലും പടിഞ്ഞാറെനടയിലെ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടിയതോടെ പണികൾ പാളുകയായിരുന്നു. 20ന് പണികൾ തീർത്ത് റോഡ് പൂർവസ്ഥിതിയിലാക്കുമെന്ന്് ദേവസ്വത്തിന് ഉറപ്പും നൽകിയിരുന്നു. ഇതിനായി ജലഅഥോറിറ്റി ദേവസ്വത്തിൽ രണ്ടു ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. കുടിവെള്ള പൈപ്പ് പൊട്ടുകയും രാഷ്ട്രപതിയുടെ സന്ദർശനം ഉണ്ടാകുകയും ചെയ്തതോടെ 18ന് പണികൾ നിർത്തിവച്ചു. വീണ്ടും ദേവസ്വത്തിൽനിന്ന് അഞ്ചു ദിവസത്തെ സമയംകൂടി വാങ്ങിയശേഷമാണ് ഇന്നലെ പണികൾ പുനരാരംഭിച്ചത്. 165 മീറ്റർ പൈപ്പിടലും അഞ്ച് മാൻ ഹോൾ ടാങ്കുകളും വശത്തെ ചേംബറുകൾ സ്ഥാപിക്കലുമാണ് ഇവിടെ പൂർത്തീകരിക്കാനുണ്ടായിരുന്നത്. ഇതിൽ റോഡ് പൊളിക്കാതെ ഹോറിസോണ്ടൽ ഡ്രില്ലിംഗ് വഴി പൈപ്പിടുന്ന പ്രവൃത്തി പൂർത്തീകരിച്ചു.…
Read More