ചിറ്റൂർമേഖലയിൽ സിപിഎം-ജനതാദൾ എസ് ബന്ധം വീണ്ടും വഷളാകുന്നു;  സിപിഎം പ്രവർത്തകന് വെട്ടേറ്റു ; ആറുപേർക്കെതിരെ കേസെടുത്തു

ചിറ്റൂർ: മേഖലയിൽ സിപിഎം-ജനതാദൾ എസ് ബന്ധം വീണ്ടും വഷളാകുന്നു. ശനിയാഴ്ച രാത്രി സിപിഎം പ്രവർത്തകനായ നന്ദിയോട് തെക്കേ കവറത്തോട് മോഹൻദാസ് (36)നെ ബൈക്കിലെത്തിയ ആറംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മുതലമട ഞാവളംതോട്ടിൽവച്ചാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് നന്ദിയോട് സ്വദേശി ആദിത്യനും കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയും പോലീസ് കേസെടുത്തു.ഇവർ ജനതാദൾ എസ് പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞദിവസം പാറക്കാട്ടുചള്ളയിൽ സിപിഎം പ്രവർത്തകർക്കുനേരെ ആക്രമണം നടന്നിരുന്നു. ഇതിൽ ഒരു സ്ത്രീക്ക് പരിക്ക് പറ്റിയിരുന്നു. ജനതാദളിൽ നിന്നും രാജിവച്ച് സിപിഎമ്മിൽ പോയതിലുള്ള വിരോധംകൊണ്ടാണ് തുടർ ആക്രമണസംഭവങ്ങളെന്നാണ് പോലീസിന്‍റെ വെളിപ്പെടുത്തൽ.

Read More

പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി; സ്കൂൾ വിപണി സജീവമായി

ജോണി ചിറ്റിലപ്പിള്ളി വടക്കാഞ്ചേരി: പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ സ്കൂൾ വിപണി സജീവമായി. വർണക്കുടകളും, ബാഗുകളും വലിയ മാറ്റങ്ങളില്ലാതെ വിപണിയിൽ ഇത്തവണയുമെത്തുന്പോൾ വിലയിൽ വലിയ മാറ്റങ്ങളുണ്ട്. ഇതിനു പ്രധാന കാരണം ജിഎസ്ടി നിലവിൽ വന്നത് തന്നെ. ചരക്ക് സേവന നികുതി യാഥാഥ്യമായതിനു ശേഷമുള്ള ആദ്യ അധ്യായന വർഷം കൂടിയാണു വന്നെത്തുന്നത്. ബാഗുകളുടെ വില കുതിച്ചുയർന്നിട്ടുണ്ടെങ്കിലും കന്പനികൾ ഓഫർ നൽകുന്നതിനാൽ വിലക്കയറ്റം വലിയതോതിൽ ജനങ്ങൾക്കു ബാധിക്കുന്നില്ലെന്നാണു വ്യാപാരികളുടെ നിലപാട്. ആദ്യമൊക്കെ ബിസിനസിൽ മാന്ദ്യമനുഭവപ്പെട്ട വിപണിയിൽ ഇപ്പോൾ കച്ചവടം ഉഷറായി നടക്കുന്നുണ്ടെന്നാണ് കച്ചവടക്കാരുടെ പക്ഷം. അണ്‍ എയ്ഡഡ് സ്ഥാപനങ്ങൾ പുസ്തകങ്ങളും, യൂണിഫോമുകളും മറ്റു സാധന സാമഗ്രികളും നേരിട്ട് സ്കൂളുകളിൽ വില്പനനടത്തുന്നതിനാലും, സംസ്ഥാന സർക്കാർ കൈത്തറി യൂണിഫോമുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിനാലും കച്ചവടത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായും വ്യാപാരികൾ പറയുന്നു. ‌

Read More

 സംസ്ഥാനത്തെ വിദ്യാലയ  കാമ്പസുകളിൽ ഹരിതാവരണം സൃഷ്ടിക്കും: മന്ത്രി പ്രഫ. രവീന്ദ്രനാഥ്

തൃശൂർ: ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളെ ഹരിതാവരണ കാന്പസുകളാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്. 33 ശതമാനമെങ്കിലും ഹരിതാവരണം സൃഷ്ടിക്കലാണ് ലക്ഷ്യം. സംസ്ഥാനത്തെ 14,000 കാന്പസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഒൗഷധഗുണമുള്ളവയും ഫലവൃക്ഷങ്ങളും ഉൾപ്പെടെ ഇതിൽ ഉൾപ്പെടുത്തും. ജൂണ്‍ അഞ്ചുമുതൽ ഓരോ കാന്പസിലും ഓരോ പ്ലാവ് എങ്കിലും വച്ചുപിടിപ്പിക്കും. പ്രകൃതിസൗഹൃദ പഠനസാഹചര്യത്തിലൂടെ പഠനമികവ് ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ രണ്ടാംവാർഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സർക്കാർ എൽപി, യുപി സ്കൂളുകളുകളെ കൂടി ഹൈ ടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തും. 45,000 സ്കൂളുകളെയാണ് ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. 36,000 സ്കൂളുകളിൽ പദ്ധതി പൂർത്തിയായി. ബാക്കി സ്കൂളുകളിൽ ജൂണ്‍ 15നു മുന്പ് പദ്ധതി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് അധ്യക്ഷയായി.

Read More

ചക്കയെ “ശരിയാക്കി’ മന്ത്രിസഭ വാർഷികാഘോഷം; വായിൽ കപ്പലോടിച്ച് ജയിൽ വിഭവങ്ങളും

തൃശൂർ: ഉല്പന്നവിപണന പ്രദർശനമേളയായ “സമഗ്ര’യിൽ വൈവിധ്യമാർന്ന ചക്ക ഉല്പന്നങ്ങളും തൈകളും പരിചയപ്പെടുത്തി കൃഷിവകുപ്പ്. സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ ഒരുക്കിയ പ്രദർശനത്തിലാണ് ചക്കയുടെ വൈവിധ്യം. 250 ഓളം ചക്കയിനങ്ങളാണ് പ്രദർശനത്തിലുള്ളത്. തേൻവരിക്ക, കൂഴച്ചക്ക, താമരച്ചക്ക, രുദ്രാക്ഷ ചക്ക, ഒൗഷധ ഗുണമുള്ള മുള്ളാത്ത തുടങ്ങിയ നാടൻ ഇനങ്ങൾ മുതൽ മലേഷ്യയിൽ നിന്നുള്ള ചുവന്ന ഡ്യൂറിയാൻ, ഡാങ്ങ്സൂര്യ തുടങ്ങിയ വിദേശയിനം ചക്കകളും കാർഷിക സർവകലാശാല ഗവേഷണത്തിലൂടെ കണ്ടെത്തിയ സിന്ധു ചക്കയും പ്രദർശനത്തിലുണ്ട്. കാൻസർ, കൊളസ്ട്രോൾ നിയന്ത്രണം എന്നിവയ്ക്ക് ഏറെ ഉപകാരപ്രദമായ ചക്കകളുടെ അപൂർവ വിപണിയാണ് ഒരുക്കിയിട്ടുള്ളത്. ചക്കയുടെ ഒൗഷധസാധ്യതകളും സന്ദർശകർക്കായി വിവരിച്ചു നൽകുന്നുണ്ട്. ചക്കവരട്ടി, ചക്ക ഐസ്ക്രീം, ചക്കപ്പുഴുക്ക്, ചക്ക ഉണ്ണിയപ്പം, ചക്കമുറുക്ക് തുടങ്ങിയ ചക്ക നിർമിത ഉല്പന്നങ്ങളുമുണ്ട്. ചക്കയുടെ ഉല്പാദനത്തിൽ പ്രാഥമിക സംസ്കരണത്തിൽ വരുന്ന ടെണ്ടർ ജാക്ക്, റോജാക്ക്, ജാക്ക്ഫ്രൂട്ട് ബാർ, വൈപ്പ്…

Read More

പുഴു ഉള്ളിലുള്ള ചിക്കൻ! കുന്നംകുളത്തെ പ്രമുഖ ഹോട്ടലിൽ വീണ്ടും ഭക്ഷണ വിവാദം

കുന്നംകുളം: കുന്നംകുളത്തെ പ്രമുഖ ഹോട്ടലിൽ വീണ്ടും ഭക്ഷണ വിവാദം. തൃശൂർ റോഡിൽ പുതിയതായി ആരംഭിച്ച മലബാർ ഹോട്ടലിൽനിന്നും കഴിഞ്ഞദിവസം രാത്രി ഭക്ഷണം കഴിച്ച മമ്മിയൂർ തച്ചിലത്ത് ശശികുമാറും കുടുംബവുമാണ് പുഴു ഉള്ളിലുള്ള ചിക്കൻ ലഭിച്ചെന്നാരോപിച്ച് രാത്രി കുന്നംകുളം പോലീസിൽ പരാതി നൽകിയത്. പരാ തി പോലീസ് ഇന്നലെ നഗരസഭ ആരോഗ്യവിഭാഗത്തിന് കൈമാറി. രണ്ടാഴ്ചമുന്പ് നഗരസഭ ഈ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തിരുന്നു. ശശിയും കുടുംബവും കഴിഞ്ഞദിവസം രാത്രിയാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. തുടർന്ന് പെപ്പർ ചിക്കനും റോട്ടിയും ഓർഡർ ചെയ്തു. ഇതനു സരിച്ച് വിളന്പിയ ചിക്കൻ കറി യിലാണ് പഴക്കമുള്ളതും പുഴു ഉള്ളതുമായ ലഭിച്ചതെന്ന് ശശി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. കുന്നംകുളത്ത് രാത്രിയിൽ ഭക്ഷണം ലഭിക്കുന്ന തട്ടുകടകൾ വൃത്തിഹീനായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും മറ്റും ആരോപിച്ച് നഗരസഭ തട്ടുകടകൾ നിരോധിച്ചുകൊണ്ട് ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇതിനുശേഷമാണ്…

Read More

ഉപരാഷ്ടപതിയുടെ സന്ദർശനം; ഗുരുവായൂരിൽ  സുരക്ഷയ്ക്ക് അഞ്ച് എസ്പിമാരുടെ നേതൃത്വത്തിൽ 1500 പോലീസ്

ഗുരുവായൂർ: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി ഗുരുവായൂരിൽ സുരക്ഷ കർശനമാക്കി.അഞ്ച് എസ്പിമാരുടെ നേതൃത്വത്തിൽ 1500പോലീസുകാർ സുരക്ഷാ ജോലിക്കായി ഉണ്ടാകും.ഐജി എം.ആർ.അജിത്കുമാറിനാണ് സുരക്ഷ ചുമതല.ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ ഇന്നലെ ക്ഷേത്രവും പരിസരവും അരിച്ചുപെറുക്കി പരിശോധന നടത്തി. ഇന്ന്മുതൽ സുരക്ഷ പരിശോധന കൂടതൽ ശക്തമാക്കും.ലോഡ്ജുകൾ, ബസ്റ്റാന്‍റുകൾ തുടങ്ങി മുഴുവൻ സ്ഥലങ്ങളും പോലീസിന്‍റെ നിരീക്ഷണത്തിലാകും.സുരക്ഷയുടെ ഭാഗമായി കൂടുതൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.അരിയന്നൂർ മുതൽ ഗുരുവായൂർവരെയുള്ള റോഡിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി ഞായറാഴ്ച സന്ദർശനത്തിന്‍റെ റിഹേഴ്സൽ നടത്തും.തിങ്കളാഴ്ച ഉച്ചക്ക് 12ന് ഉപരാഷ്ടപതി ശ്രീകൃഷ്ണകോളജിലെ ഹെലിപ്പാഡിൽ ഇറങ്ങും.തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയശേഷം ഉച്ചക്ക് ഒന്നിന് ദർശനം നടത്തും.ദർശന സമയത്ത് ഭ്കതർക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഉച്ചതിരിഞ്ഞ് 3.30ന് പൂന്താനം ഓഡിറ്റോറിയത്തിൽ അഷ്ടപദിയാട്ടത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചശേഷമാണ് ഉപരാഷ്ടപതി മടങ്ങുക.

Read More

കൊയ്ത്തുകഴിഞ്ഞു;  പാടങ്ങൾ കൈയടക്കി താറാവിൻ കൂട്ടങ്ങൾ; തൊഴിലാളികളായി ബംഗാളികളും

സെബി മാളിയേക്കൽ തൃശൂർ: കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ ഇരതേടി താറാവിൻ കൂട്ടങ്ങളെത്തി. പുല്ലൂർ പൊതുന്പുചിറ-പുറംചിറ പാടശേഖരത്തിൽ പാലക്കാട് സ്വദേശി രഘുപതിയാണ് നാലായിരത്തോളം താറാവുകളെ ഇറക്കിയിട്ടുള്ളത്. ഇവരെ നോക്കാൻ ഇതര സംസ്ഥാന തൊഴിലാളികളും കൂടെയുണ്ട്. ഇവർ പാടത്തുതന്നെ താത്കാലിക ടെന്‍റുകെട്ടി താമസിക്കുകയാണ്. കടുത്ത മഴയുള്ള ജൂണ്‍-ജൂലൈ മാസങ്ങളിലൊഴികെ കൊയ്ത്തു കഴിയുന്ന ദേശങ്ങളിലേക്ക് താറാവുകളെ കൊണ്ട് തീറ്റയ്ക്കിറക്കുന്നതാണ് ഇവരുടെ രീതി.കൊയ്ത്തു പാടങ്ങളിലെ നെല്ലും കൃമികീടങ്ങളും പാടത്തെ തോട്ടിലെ മത്സ്യങ്ങളുമെല്ലാമാണ് ഇവയുടെ ഭക്ഷണം. ആയിരക്കണക്കിന് രൂപ ഓരോ പാടശേഖര സമിതിക്കും നൽകിയാണ് ഇവയെ തീറ്റയ്ക്കായി കൊണ്ടുവരുന്നത്. പത്തോ പതിനഞ്ചോ ദിവസത്തിനുള്ളിൽ തീറ്റ കഴിയുന്നതോടെ അടുത്ത പാടശേഖരത്തിലേക്ക് അവർ യാത്ര പുറപ്പെടുകയായി.

Read More

പട്ടിണികിടന്ന് മടുത്തതിനാൽ മരിക്കാൻ അനുവദിക്കണമെന്ന കത്ത്; ജില്ലാ കളക്ടർക്ക് മനുഷ്യാവകാശ  കമ്മീഷന്‍റെ നോട്ടീസ്

തൃശൂർ: പട്ടിണികിടന്ന് മടുത്തതിനാൽ മരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡറായ തൃപ്രയാർ സ്വദേശി സുജി ജില്ലാ കളക്ടർക്ക് നൽകിയ കത്തിേന്മേൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കളക്ടർക്ക് നോട്ടീസ് അയച്ചു. ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന വെല്ലുവിളികളാണ് സുജിയുടെ അപേക്ഷയിൽ കാണുന്നതെന്ന് കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. ജന്മനാ വന്നുചേർന്ന നിർഭാഗ്യത്തിനൊപ്പം അവഹേളനം കൂടി അനുഭവിക്കേണ്ടി വരുന്പോഴുള്ള മാനസികാവസ്ഥ ദയനീയമാണെന്ന് കമ്മീഷൻ ചൂണ്ടികാട്ടി. മരണം പരിഹാരമാണെന്ന് കരുതുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ട്രാൻസ്ജെൻഡറുകൾക്കുളള ക്ഷേമപദ്ധതികളെയും മറ്റു കർമപരിപാടികളെയും കുറിച്ച് സാമൂഹിക നീതിവകുപ്പ് ഡയറക്ടറോടും കമ്മീഷൻ വിശദീകരണം തേടി. 1989-ൽ നഴ്സിംഗ് ബിരുദം നേടി പല സ്ഥലത്തും ജോലിക്ക് അലഞ്ഞെങ്കിലും ജോലി ലഭിച്ചില്ലെന്നും മാതാപിതാക്കളുടെ മരണത്തോടെ സഹോദരങ്ങൾ ഒറ്റപ്പെടുത്തിയെന്നും സുജിയുടെ കത്തിലുണ്ട്. ജീവിക്കാൻ നിവൃത്തിയില്ലാതെ മിക്കദിവസങ്ങളിലും പട്ടിണിയിലാണ്. പിഎസ്‌സിയിൽ അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞു. അവഗണനയും ഒറ്റപ്പെടുത്തലും കാരണം മരിക്കാൻ…

Read More

കേരള സർക്കാരിന്‍റെ രണ്ടാം വാർഷികം;പൂട്ടിയ കെൽട്രോൺ സ്ഥാപനങ്ങൾ ഈ വർഷം തുറക്കും: മന്ത്രി മൊയ്തീൻ

തൃശൂർ: തീരദേശ, മലയോര ഹൈവേകൾ കൂടുതൽ പശ്ചാത്തല സൗകര്യമൊരുക്കി വികസിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നതായി മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാംവാർഷികാഘോഷത്തിന്‍റെ ജില്ലാതല പരിപാടികൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേരളം നിക്ഷേപ സംസ്ഥാനമാക്കി കൂടുതൽ പേർക്ക് തൊഴിൽ സൗകര്യമൊരുക്കും. തൊഴിൽ കന്പോളം, ഉത്പാദന പ്രക്രിയ എന്നിവ സജീവമാക്കും. സംസ്ഥാന സർക്കാരിന്‍റെ ഹരിതകേരളം, ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവ ജനകീയാടിത്തറയിൽ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടം പൂർത്തിയാക്കാത്ത 3229 വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കും. ഭൂമിയുള്ള ഭവനരഹിതർക്ക് ഈ വർഷം വീടുനിർമിച്ചു നൽകും. ഇതിനായി ഹഡ്കോയിൽനിന്ന് 3250 കോടിരൂപ വായ്പയെടുത്തതായും അദ്ദേഹം പറഞ്ഞു. മുളങ്കുന്നത്തുകാവിൽ പൂട്ടിക്കിടന്നിരുന്ന കെൽട്രോണ്‍ സ്ഥാപനങ്ങൾ ഈ വർഷം തുറന്ന് സൗരോർജപാനൽ നിർമാണം തുടങ്ങും. ഗുരുവായൂരിൽ പഴയ ഗസ്റ്റ് ഹൗസിന്‍റെ സ്ഥാനത്ത് 23 കോടി രൂപ ചെലവിൽ…

Read More

മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാത; നിർമാണ ദൃശ്യങ്ങൾ നൽകാനാകില്ലെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടർ രാജ് പുരോഹിത്

തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണ ദൃശ്യങ്ങൾ നൽകാനാകില്ലെന്ന് പാലക്കാട് ദേശീയപാത പ്രൊജക്ട് ഡയറക്ടർ രാജ് പുരോഹിത്. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണസമിതി സെക്രട്ടറി പി.ബി.സതീഷ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ നൽകിയ മറുപടിയിലാണ് ദൃശ്യങ്ങൾ സുരക്ഷ മുൻനിർത്തി നൽകാനാകില്ലെന്ന് പ്രൊജക്ട് ഡയറക്ടർ വ്യക്തമാക്കിയിരിക്കുന്നത്. കുതിരാൻ തുരങ്ക നിർമാണത്തിന്‍റെയും മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള റോഡ് നിർമാണ പ്രവർത്തിയുടെയും നിർമാണ പുരോഗതിയുടേയും ദൃശ്യങ്ങൾ ഓരോ മൂന്നു മാസക്കാലത്തും മൂന്നുമണിക്കൂർ ദൈർഘ്യമുള്ള കോംപാക്ട് ഡിസ്കിലോ ഡിജിറ്റൽ വീഡിയോയിലോ ആക്കി ഹൈവേ അതോറിറ്റിക്ക് സമർപിക്കണമെന്ന് കരാറുള്ളതാണെന്ന് നേർക്കാഴ്ച മനുഷ്യാവകാശ സംരക്ഷണസമിതി സെക്രട്ടറി പി.ബി.സതീഷ് പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും റോഡ് നിർമാണത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും അഴിമതി തടയുന്നതിനും വേണ്ടിയാണ് ഈ സുപ്രധാന കരാർ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നതത്രെ. കരാറിൽ ഈ ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് നൽകരുതെന്ന് വ്യവസ്ഥയില്ലെന്നും നേർക്കാഴ്ച പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ദൃശ്യങ്ങൾ ആവശ്യപ്പെട്ട്…

Read More