ചെമ്മണ്ട: പാടത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന ടവർ ലൈൻ തുരുന്പെടുത്ത് അപകടാവസ്ഥയിൽ. ചെമ്മണ്ട കടുംപാട്ട് പാടത്തിന്റെ നടുവിലൂടെ മാടക്കത്തറയിൽനിന്ന് വെള്ളാനി സബ് സ്റ്റേഷനിലേക്കു വരുന്ന 110 കെവി ടവർ ലൈനാണു കാലപ്പഴക്കംകൊണ്ട് തുരുന്പെടുത്ത് അപകടാവസ്ഥയിൽ നിൽക്കുന്നത്. പാടത്തിന്റെ ഇരുകരകളിലും ഒരോന്നുവീതവും പാടത്തിനു നടുക്ക് ഒരു ടവർ ലൈനുമാണുള്ളത്. പാടത്തിനു നടുക്കുള്ള ടവർ ലൈൻ ഉറപ്പിച്ചിരിക്കുന്ന കോണ്ക്രീറ്റ് തറകളിൽനിന്നുള്ള നാലു ഇരുന്പുതൂണുകളും തുരുന്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്. ഇതിൽ മൂന്നു തുണൂകളും പൂർണമായി നശിക്കുകയും കോണ്ക്രീറ്റ് തറയിൽനിന്നുള്ള ബന്ധം വിടുകയും ചെയ്തിട്ടുണ്ട്. ശക്തമായ കാറ്റിൽ ഏതു നിമിഷവും ഒറ്റ തൂണിൽ മാത്രം പിടിത്തമുള്ള ടവർ നിലംപതിക്കാനുള്ള സാധ്യത ഏറെയാണ്. മഴക്കാലം എത്തുന്നതോടെ ശക്തമായ കാറ്റിലും മഴയിലും ടവർ ഒടിഞ്ഞുവീഴാനുള്ള സാധ്യത ഏറെയാണെന്നാണു കർഷകർ പറയുന്നത്. പാടത്ത് വെള്ളം കയറിയാൽ പിന്നെ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകും. അതിനാൽ എത്രയും പെട്ടെന്ന്…
Read MoreCategory: Thrissur
കാശ്മീരിൽ മരിച്ച പെണ്കുട്ടിയെ സമൂഹമാധ്യമത്തിൽ അപമാനിച്ച യുവാവിനെതിരെ കേസ്
കല്ലൂർ: കാശ്മീരിലെ കഠുവയിൽ ക്രൂരമായി കൊല്ലപ്പെട്ട പെണ്കുട്ടിയെ അപമാനിക്കുന്നവിധം ഫെയ്സ്ബുക്കിൽ കമന്റിട്ട ആളുടെ പേരിൽ കേസെടുത്തു. കല്ലൂർ മുട്ടിത്തടി കുരുതാളികുന്നേൽ അനുകൃഷ്ണനെതിരെയാണ് (22) വരന്തരപ്പിള്ളി പോലീസ് കേസെടുത്തത്. മുട്ടിത്തടി സ്വദേശി തീരാർക്കാട്ടിൽ ജിതേഷിന്റെ പരാതിയിലാണ് കേസെടുത്തത്. ഫേസ് ബുക്കിൽ ജിതേഷിന്റെ പോസ്റ്റിനുതാഴെ കൊല്ലപ്പെട്ട എട്ടുവയസുക്കാരിയെ അപമാനിക്കുന്നവിധം അനു കൃഷ്ണൻ കമന്റിട്ടുവെന്നാണ് കേസ്. മതസ്പർധയുണ്ടാക്കുന്നവിധം മനപൂർവ്വം അപകീർത്തികരമായ പോസ്റ്റിട്ടതിന് പ്രതിക്കെതിരെ 153എ വകുപ്പുപ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
Read Moreറബറിന്റെ വിലയിടിഞ്ഞു;റബർ മരങ്ങൾ കുരുമുളകിന് താങ്ങുതടിയാക്കി കൊട്ടാരത്തിൽ തോമസ്
വടക്കഞ്ചേരി: മംഗലംഡാമിന്റെ മലന്പ്രദേശമായ കടപ്പാറ തളികകല്ല് മലയിൽ കൊട്ടാരത്തിൽ തോമസിന്റെ പത്ത് ഏക്കർ തോട്ടത്തിലെ റബർ മരങ്ങളിലെല്ലാം കുരുമുളക് കൃഷി. റബറിന്റെ വിലയിടിവും ഉയർന്ന ഉല്പാദന ചെലവും രോഗബാധയുമൊക്കെയായപ്പോൾ കുരുമുളകിന്റെ താങ്ങുതടിയായി റബറിനെ തരംതാഴ്ത്തി. ഭേദപ്പെട്ട വില, അനായാസ പരിചരണം, ഉല്പാദനത്തിലെ ചെലവ് കുറവ് തുടങ്ങിയവയാണ് റബറിനെ തള്ളി കുരുമുളകിനോട് പ്രിയംകൂടാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. രണ്ടായിരം റബർ മരങ്ങളിലാണ് തോമസ് കുരുമുളക് പിടിപ്പിച്ചിട്ടുള്ളത്. ആറ്, ഏഴ് വർഷം പ്രായമുള്ള തൈറബ്ബർ മുതൽ വലിയ റബർ മരങ്ങളിലെല്ലാം കുരുമുളക് കൃഷിയാണ്. ഉല്പാദന ചെലവിന്റെ വർധനവും റബറിന് വിലയുമില്ലാത്ത സ്ഥിതിയും തുടരുന്നതിനാൽ വർഷങ്ങളായി തോമസ്, ടാപ്പിംഗ് നടത്തുന്നില്ല. മലയോരത്തെ തോമസിന്റെ മാത്രം കൃഷികാര്യമല്ലിത്. പ്രദേശത്തെ മുഴുവൻ കർഷകരും ഈ രീതിയിലാണ് തോട്ടങ്ങളിൽ വിള വിന്യാസം നടത്തുന്നത്. തട്ടിൽ ജോസ്, കൊട്ടാരത്തിൽ ജെയിംസ്, ഗംഗാധരൻ, സതീശൻ തുടങ്ങി മലയോരത്തും താഴ് വാരങ്ങളിലും…
Read Moreകേന്ദ്ര-സംസ്ഥാന സർക്കാർ ഭരണങ്ങൾ ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ: വി.എം. സുധീരൻ
തൃശൂർ: മുതലാളിമാർക്കു വേണ്ടിയുള്ള ഭരണമാണ് കമ്യൂണിസത്തിന്റെ മറവിൽ പിണറായി സർക്കാർ നടത്തുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. വൻകിട കോർപറേറ്റുകൾക്ക് വേണ്ടി കോടതിയിൽ കേസ് തോറ്റുകൊടുക്കുന്ന സംസ്ഥാന സർക്കാരും കോർപറേറ്റുകൾക്കു വേണ്ടി ഇന്ത്യയെ തീറെഴുതുന്ന കേന്ദ്രസർക്കാരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ നയിക്കുന്ന ജനമോചനയാത്രയ്ക്ക് തേക്കിൻകാട് വിദ്യാർഥി കോർണറിൽ നൽകിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാടത്തഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് എം.എം. ഹസൻ പറഞ്ഞു. മുൻ നിയമസഭാ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്വീനർ പി.പി. തങ്കച്ചൻ, ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, മുൻ മന്ത്രിമാരായ സി.എൻ. ബാലകൃഷ്ണൻ, കെ.പി. വിശ്വനാഥൻ, അനിൽ അക്കര എംഎൽഎ, കെപിസിസി ഭാരവാഹികളായ വി.ഡി. സതീശൻ എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ, തന്പാനൂർ രവി, പി.എം. സുരേഷ്ബാബു, ജോണ്സണ് എബ്രഹാം, സജീവ്…
Read Moreസംഭരണ പ്രശ്നം പരിഹരിച്ചില്ല: 30,000 ഏക്കറിൽ നെൽകൃഷിയിറക്കില്ലെന്ന് കോൾ കർഷകർ
തൃശൂർ: നെല്ല് സംഭരണ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതികൾ നൽകുകയും സമരം നടത്തുകയും ചെയ്തിട്ടും ഇതുവരെയും പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അടുത്ത സീസണിൽ നെൽകൃഷി ഇറക്കേണ്ടെന്ന് ജില്ലാ കോൾ കർഷക സംഘം ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കി കളക്ടർക്ക് കത്തു നൽകി. മുപ്പതിനായിരം ഏക്കറിലാണ് കോൾ കൃഷി നടത്തിവന്നിരുന്നത്. നെല്ലു സംഭരണത്തിന് മില്ലുകാരും സപ്ലൈക്കോയും തമ്മിൽ ഒപ്പുവച്ചിട്ടുള്ള കരാർ അനുസരിച്ച് ലോറി വരുന്ന സ്ഥലത്ത് ഗുണനിലവാരമുള്ള നെല്ല് എത്തിച്ചുകൊടുക്കേണ്ടത് കർഷകരും, നെല്ല് ചാക്കിലാക്കി തൂക്കംനോക്കി വണ്ടിയിൽ കയറ്റി മില്ലിലേക്ക് കൊണ്ടുപോകേണ്ടത് മില്ലുടമകളുടമാണ്. എന്നാൽ മില്ലുകാർ ചെയ്യേണ്ട പണി കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കർഷകർ പറയുന്നു. കൊയ്ത്തു കഴിഞ്ഞ് നെല്ല് വയലിൽക്കിടന്നു നശിച്ചുപോകുന്ന അവസ്ഥ ഒഴിവാക്കാൻ കർഷകർ നിർബന്ധ സാഹചര്യത്തിൽ മില്ലുകാർക്ക് വഴങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നത്. കർഷകരെ വഞ്ചിക്കുന്ന സാഹചര്യമായിട്ടുപോലും ഒരു നടപടിയും…
Read Moreവിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിനു നാളെ കൊടിയേറ്റ് ; കൊടിരമത്തിന് തിരുവമ്പാടിയിൽ വൻവരവേൽപ്
സ്വന്തം ലേഖകൻ തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിനു നാളെ കൊടികയറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവന്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ടു ഘടകക്ഷേത്രങ്ങളിലും നാളെ കൊടികയറും.തിരുവന്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നുമിടയിലാണ് കൊടിയേറ്റ ചടങ്ങുകൾ നടക്കുക. പാറമേക്കാവ് ക്ഷേത്രത്തിൽ 11.45നും 12.15നുമിടയിലാണ് കൊടിയേറ്റ് നടക്കുക. ഘടകക്ഷേത്രങ്ങളായ കണിമംഗലം ശാസ്താക്ഷേത്രം, അയ്യന്തോൾ ശ്രീകാർത്യായിനി ക്ഷേത്രം, ചെന്പുക്കാവ് ശ്രീ കാർത്യായിനി ക്ഷേത്രം, ലാലൂർ ശ്രീ കാർത്യായിനി ദേവി ക്ഷേത്രം, നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും നാളെ പൂരത്തോടനുബന്ധിച്ച് കൊടിയേറ്റ് നടക്കും. പൂരക്കൊടി ഉയർത്താനുള്ള കൊടിമരത്തിന് ഇന്നു വൈകീട്ട് തിരുവന്പാടി തട്ടകത്ത് വരവേൽപ്പ് നൽകും. വർഷങ്ങൾക്കു മുൻപ് കൊടിമരത്തിനെ ആഘോഷമായി ക്ഷേത്രത്തിലേക്കു സ്വീകരിക്കുന്ന ചടങ്ങുണ്ടായിരുന്നുവെങ്കിലും കാലങ്ങളായി അതു മുടങ്ങിക്കിടക്കുകയായിരുന്നു. പണ്ട് കൊടിമരത്തിനുള്ള കവുങ്ങ് ക്ഷേത്രത്തിനു സമീപത്തേയോ തട്ടകത്തേയോ വീടുകളിൽനിന്നാണ് മുറിച്ച്…
Read Moreഎല്ലാ വിഭാഗങ്ങളിലുള്ളവർക്കും ഗുരുവായൂരിൽ പ്രസാദ ഉൗട്ട് നൽകും; ഹാളിൽ മൊബൈൽ ഫോണ് അനുവദിക്കില്ല
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദഉൗട്ട് അഹിന്ദുക്കൾക്കും നൽകാൻ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു.ക്ഷേത്രത്തിന് പുറത്തുള്ള അന്നലക്ഷ്മി ഹാളിലാണ് പ്രസാദ ഉൗട്ട് നൽകുന്നത്.ഷർട്ട്, ബനിയൻ, പാദരക്ഷകൾ എന്നിവ ധരിച്ച് പ്രസാദ ഉൗട്ടിൽ പങ്കെടുക്കാം. ലുങ്കി,മൊബൈൽ ഫോണ് എന്നിവ അനുവദിക്കില്ല. രാവിലെ ഏഴുമുതൽ ഒന്പതുവരെ പ്രഭാത ഭക്ഷണവും, 10.30മുതൽ ഉച്ചക്ക് 1.30വരെ ഉച്ചഭക്ഷണവും നൽ കും. രാത്രി ക്ഷേത്രത്തിലെ നേദ്യം കഴിഞ്ഞതിനുശേഷം ഒരുമണിക്കൂറും ഭക്ഷണം വിതരണം ചെയ്യും. വൈശാഖമാസം ആരംഭിച്ചതോടെ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും ഭക്ഷണം കഴിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഭരണസമിതി ഒരുക്കി. അന്നലക്ഷ്മി ഹാളിനോടുചേർന്ന് താൽക്കാലിക പന്തലിൽ പുതിയതായി 400 സീറ്റുകൾ കൂടി ഉൾപ്പെടുത്തി.ഇതോടെ ഒറ്റത്ത വണ 816 പേർക്ക് ഭക്ഷണം കഴിക്കാനാകും. വർഷങ്ങളായി ക്ഷേത്രത്തിനുള്ളിൽ നൽകിയിരുന്ന പ്രസാദഉൗട്ട് 2015ലാണ് ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റിയത്. എങ്കിലും ക്ഷേത്രാചാരങ്ങൾ അനുസരിച്ചു മാത്രമേ പ്രസാദഉൗട്ടിൽ പങ്കെടുക്കാൻ സാധിച്ചിരിന്നുള്ളു. 2015മുതൽ ഉത്സവക്കാലത്ത് താൽക്കാലിക പന്തലിൽ നൽകിയിരുന്ന…
Read Moreഒരു ഉദ്ഘാടകനെ കിട്ടിയിരുന്നെങ്കിൽ; എം പി ഫണ്ട് ഉപയോഗിച്ച് നിർമിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടകനെകാത്ത് മിഴിതുറക്കാതെ നിൽക്കുന്നു; പ്രതിഷേധിച്ച് നാട്ടുകാർ
തിരുവില്വാമല: പാന്പാടി ഐവർമഠം ശ്മശാനത്തിൽ പുഴയോരത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടകനെകാത്ത് മിഴിതുറക്കാതെ നിൽക്കുന്നു. ലൈറ്റിന്റെ പണി കഴിഞ്ഞ് വൈദ്യുതി കണക് ഷൻ കിട്ടിയിട്ട് ദിവസങ്ങളേറെയായിട്ടും കത്തിക്കാൻ തയാറാകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധം ശക്തമാണ്. എംപി ഫണ്ട് ഉപയോഗിച്ച് നിർമിച്ച മിനി മാസ്റ്റ് പുലർച്ചെ പുഴയോരത്ത് മരണാനന്തര കർമങ്ങൾ വരുന്നവർക്ക് സൗകര്യമാണ്. ഇരുട്ടത്ത് ഇരുന്നാണ് കർമങ്ങൾ ചെയ്യുന്നത്. പ്രതീക്ഷിക്കുന്ന ഉദ്ഘാടകന് സമയം ഇല്ലാത്തതാണ് ഉദ്ഘാടനം വൈകുന്നതിനു കാരണമെന്നും പറയുന്നുണ്ട്. എത്രയും പെട്ടെന്ന് ലൈറ്റ് കത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreമത്തായിയുടെ സന്മനസിൽ ജലക്ഷാമത്തിനു പരിഹാരമായി; വെള്ളിക്കുളങ്ങര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി
വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന വെള്ളിക്കുളങ്ങര കോണ്വെന്റ് സ്കൂൾ പരിസരത്തെ ജലക്ഷാമത്തിനു പരിഹാരമായി പുതിയ പദ്ധതി ഒരുങ്ങുന്നു. വെള്ളിക്കുളം വലിയതോടിന്റെ കരയിൽ സ്ഥാപിച്ചിട്ടുള്ള പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ വർഷങ്ങളായി ഈ പ്രദേശത്തുകാർ അനുഭവിക്കുന്ന ജലക്ഷാമം പരിഹരിക്കപ്പെടും. വെള്ളിക്കുളങ്ങര വില്ലേജോഫീസ് റോഡിനും കോണ്വെന്റ് സ്കൂൾ റോഡിനും മധ്യേയുള്ള നൂറോളം കുടുംബങ്ങൾക്കാണ് വേനൽക്കാലത്ത് ജലക്ഷാമം അനുഭവപ്പെട്ടു വരുന്നത്. മാർച്ച് കഴിഞ്ഞാൽ ഇവിടെയുള്ള പല വീടുകളിലും കിണറുകൾ വറ്റുന്നതിനാൽ വെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബങ്ങൾ. ഇവരുടെ ദുരിതത്തിന് പരിഹാരമായാണ് മറ്റത്തൂർ ഗ്രാമപഞ്ചായത്തും കൊടകര ബ്ലോക്ക് പഞ്ചായത്തും ചേർന്ന് വെള്ളിക്കുളങ്ങര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതിക്കായി രൂപീകരിച്ച ഗുണഭോക്തൃസമിതിയുടെ പ്രവർത്തനഫലമായി വെള്ളിക്കുളം തോട്ടിലെ ട്രാംവേ പാലത്തിനു സമീപം കുളം നിർമിക്കാനാവശ്യമായ മൂന്നുസെന്റ് സ്ഥലം വേളക്കാട്ടുകര മത്തായി എന്നയാൾ സൗജന്യമായി വിട്ടുനൽകി. 2016-17 സാന്പത്തിക വർഷത്തിൽ അനുവദിച്ച 15…
Read Moreതൃശൂർ പൂരം സുരക്ഷയ്ക്കു കൂടുതൽ വനിതാ പോലീസ്; ഭിന്നശേഷിക്കാർക്ക് പവലിയൻ ഇല്ല
തൃശൂർ: ഗ്രീൻപ്രോട്ടോകോൾ കർശനമാക്കുന്നതിനൊപ്പം ഇത്തവണത്തെ തൃശൂർപൂരം കൂടുതൽ സ്ത്രീ സൗഹൃദമാക്കാനും തീരുമാനം. സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതൽ വനിതാപോലീസുകാരെ നിയോഗിക്കാൻ പൂരം അവലോകന യോഗം തീരുമാനിച്ചു. ഭിന്നശേഷിക്കാർക്ക് പൂരം കാണാൻ സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് കോർപറഷനും ദേവസ്വങ്ങൾക്കും ലഭിച്ച അപേക്ഷയിൽ അനുകൂല തീരുമാനമായില്ല. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ഇക്കാര്യത്തിലെ നിസഹായത യോഗത്തിൽ കോർപറേഷനും പോലീസും വ്യക്തമാക്കി. ആനകളും, ആൾത്തിരക്കുമെത്തുന്പോൾ ഇവരുടെ സുരക്ഷയിൽ പോലീസ് ആശങ്ക പ്രകടിപ്പിച്ചു. പ്രത്യേക ഗാലറി സജ്ജമാക്കിയാലും ഇവിടേക്ക് എങ്ങനെ പ്രവേശിപ്പിക്കാനാവുമെന്നതും തടസങ്ങളുണ്ടെന്ന് അഭിപ്രായമുയർന്നതോടെ ആവശ്യം യോഗം നിരാകരിക്കുകയായിരുന്നു. തേക്കിൻകാടിനുചുറ്റുമുള്ള എല്ലാ തെരുവുവിളക്കുകളും നെഹ്റുപാർക്കിലെ വെളിച്ചസംവിധാനങ്ങളും പ്രവർത്തനസജ്ജമെന്ന് ഉറപ്പാക്കും. എല്ലാ റോഡുകളും ടാറിംഗ് പൂർത്തിയാക്കും. പൊട്ടിപ്പൊളിഞ്ഞ കാനകൾ സ്ലാബിട്ട് മൂടും. നാലുകേന്ദ്രങ്ങളിൽ കോർപറേഷൻ രണ്ടുദിവസം സംഭാരവിതരണം നടത്തും. തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും, 50 പോർട്ടബിൾ ടോയ്ലെറ്റുകൾ സ്ഥാപിക്കുന്നതിനും തീരുമാനമായി. ഭക്ഷണ സ്ഥാപനങ്ങളിലെ ശുചിത്വസംവിധാനങ്ങളും നിരീക്ഷിക്കും. 3000…
Read More