ഗുരുവായൂർ: ദേവസ്വത്തിന്റെ വരവുകളിൽ സ്ഥിര നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശയും ഷേത്രത്തിലെ വഴിപാടിനങ്ങളിലൂടെ ലഭിക്കുന്ന തുകയും ഭണ്ഡാര വരവുമാണ് പ്രധാനം. സ്ഥിര നിക്ഷേപത്തിലൂടെ വർഷം 105 കോടിയും വഴിപാടിനത്തിൽ 107കോടിയും ലഭിക്കുന്നുണ്ട്. ഭണ്ഡാര വരവിലൂടെ വർഷം 65കോടിയാണ് വരുമാനം. ലോക്കറ്റ് വിൽപ്പനയിലൂടെ 5.20കോടിയും റസ്റ്റ് ഹൗസുകളുടെ വാടകയിനത്തിൽ ഏഴ് കോടിയും കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസിനത്തിൽ അഞ്ച് കോടിയും ലഭിക്കുന്നുണ്ട്. ജീവനക്കാരുടെ ശന്പള ഇനത്തിൽ പ്രതിവർഷം 53.72കോടിയും പെൻഷൻ ഇനത്തിൽ 25കോടിയുമാണ് ചെലവ്. നിർമാണ പ്രവർത്തികൾക്കും വികസനത്തിനുമായാണ് മറ്റു ചിലവുകൾ നടത്തുന്നത്.
Read MoreCategory: Thrissur
ഷോളയാർ പവർ ഹൗസിലെ പെൻസ്റ്റോക്ക് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നു ; പവർ ഹൗസുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഇഴയുന്നു
അതിരപ്പിള്ളി. നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടും ബില്ലുകൾ മാറി നല്കാത്തതിനാൽ തൃശൂർ ജനറേഷൻ സർക്കിളിന് കീഴിലുള്ള പവർ ഹൗസുകളിലെ നവീകരണ പ്രവർത്തനങ്ങൾ ഇഴയുന്നു. ഷോളയാർ, പെരിങ്ങൽക്കുത്ത്, കക്കയം തുടങ്ങി മൂന്ന് പവർ ഹൗസുകളിലുമായി 500 കോടിയിലേറെ രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഷോളയാർ പവർ ഹൗസിലെ ഒന്നാം നന്പർ പെൻസ്റ്റോക്ക് പൈപ്പ് മാറ്റൽ, ജനറേറ്റർ മാറ്റി സ്ഥാപിക്കൽ എന്നിവ ഏപ്രിൽ അവസാനത്തോടെ തീർക്കാനായിരുന്നു പദ്ധതി. എന്നാൽ 40 ശതമാനത്തോളം പണിയെ തീർന്നിട്ടുള്ളൂ.ജനറേഷൻ സർക്കിളിലെ ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് കരാറുകാരുടെ ബില്ല് പാസാക്കുന്നത് തടയുന്നത് മൂലമാണ് നവീകരണ ജോലികൾ മന്ദഗതിയിലാകാൻ പ്രധാന കാരണമെന്നാണ് ആരോപണം. ജോലികൾ തീർത്ത് ബില്ല് നല്കിയിട്ട് ആറുമാസമായെങ്കിലും പാസാക്കിയിട്ടില്ലെന്ന് കരാറുകാർ പറയുന്നു. അരക്കോടിയിലേറെ രൂപയാണ് വിവിധ ജോലികൾ ചെയ്ത് തീർത്ത വകയിൽ പാസാക്കാനുള്ളത്. ഇതുമൂലം അറ്റകുറ്റപ്പണികളും നിർമാണ പ്രവർത്തനങ്ങളും വളരെ സാവധാനത്തിലായി. ബില്ലുകൾ പാസാക്കുന്നത്…
Read Moreതീർഥാടകർക്കിടയിലേക്ക് ലോറി പാഞ്ഞു കയറി എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു; മൂന്നു പേർക്കു പരിക്ക്
കൊടകര: ദേശീയപാതയിലെ നെല്ലായിക്കടുത്തു കൊളത്തൂരിൽ നടന്നുപോകുകയായിരുന്ന മലയാറ്റൂർ തീർഥാടകർക്കിടയിലേക്കു ലോറി പാഞ്ഞു കയറി യുവാവ് മരിച്ചു. മൂന്നുപേർക്കു പരിക്കേറ്റു. പാവറട്ടി വെന്മേനാട് മൂക്കോല വീട്ടിൽ വാസന്റെ മകൻ അക്ഷയ് (20) ആണ് മരിച്ചത്. അക്ഷയ്യുടെ സുഹൃത്ത് ചിറ്റാട്ടുകര എളവള്ളി അരിന്പൂർ വീട്ടിൽ ജോണിയുടെ മകൻ ജെറിൻ(21), എരുമപ്പെട്ടി കൊള്ളന്നൂർ ഗീവറിന്റെ മകൻ ഷാലിൻ(19), എരുമപ്പെട്ടി അന്തിക്കാട് വീട്ടിൽ ജെയിംസിന്റെ മകൻ ഗബ്രിയേൽ(19) എന്നിവർക്കാണ് പരിക്കേറ്റത്. അക്ഷയ് വെള്ളറക്കാട് തേജസ് എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥിയാണ്. ഗബ്രിയേലിനേയും ഷാലിനേയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും ജെറിനെ കൊടകര ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗബ്രിയേലിന്റെ പരിക്ക് ഗുരുതരമാണെന്നു പോലിസ് പറഞ്ഞു. ജെറിനെ പ്രഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. ഇന്നു പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്കുള്ള പ്രധാന പാതയിൽ കൊളത്തൂർ തൂപ്പൻകാവ് പാലത്തിനു സമീപമായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിക്കു പിറകിലിടിച്ച്…
Read Moreവിവിധ വർണത്തിൽ കൊതിയൂറും ഈസ്റ്റർ എഗ്ഗ് വിപണിയിൽ; എഗ്ഗിന്റെ പുറംതോടും ഫില്ലിംഗ്സുമെല്ലാം ഭക്ഷ്യയോഗ്യമായ ഈസ്റ്റർ എഗ്ഗിനെക്കുറിച്ചറിയാം
സെബി മാളിയേക്കൽ തൃശൂർ: ഉയിർപ്പുതിരുനാളിനോടനുബന്ധിച്ച് ഈസ്റ്റർ എഗ്ഗ് വിപണിയിലിറങ്ങി. മെസപ്പൊട്ടോമിയയിലാണ് ആദ്യം ഈസ്റ്റർ മുട്ടകൾ അവതരിപ്പിച്ചത്. കോഴിമുട്ടകളിൽ ചുവന്ന പെയിന്റടിച്ചായിരുന്നു തുടക്കം. കുറച്ചു വർഷങ്ങളായി നമ്മുടെ നാട്ടിലും പുറംതോടിൽ അലങ്കരിച്ച് “ഹാപ്പി ഈസ്റ്റർ’ എന്നെഴുതിയ മുട്ടകൾ ആഘോഷങ്ങളുടെ ഭാഗമാണ്. കാലം മാറിയതോടെ ചോക്ലേറ്റ് ഈസ്റ്റർ എഗ്ഗുകൾ പുറത്തിറങ്ങി. കഴിഞ്ഞ 15 വർഷമായി കറുകുറ്റി ആസ്ഥാനമായുള്ള നവ്യ ബേക്കേഴ്സ് ഈസ്റ്റർ എഗ്ഗുകൾ വിപണിയിലെത്തിക്കുന്നു. “കഴിഞ്ഞ 15 വർഷമായി ഈസ്റ്റർ എഗ്ഗുകൾ നിർമിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ എക്സിബിഷനുകളിൽ പങ്കെടുത്തപ്പോൾ ലഭിച്ച അറിവുകളും അവിടുത്തെ സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ഇംപോർട്ടഡ് മെഷീനുപയോഗിച്ചാണ് ഇവ ഉണ്ടാക്കുന്നത്. ശുദ്ധമായ ബെൽജിയം ചോക്ലേറ്റ് ഉപയോഗിച്ചാണ് നിർമാണം’- നവ്യ ബേക്കേഴ്സിന്റെ മാനേജിംഗ് പാർട്ണർ ബിജു ജോസഫ് പറഞ്ഞു. എഗ്ഗിന്റെ പുറംതോടും ഫില്ലിംഗ്സുമെല്ലാം ഭക്ഷ്യയോഗ്യമാണെന്നതാണ് ഇതിന്റെ പ്രത്യേകത. കടയിൽനിന്നു വാങ്ങിയാൽ അരമണിക്കൂറിനകം ഫ്രിഡ്ജിൽ വയ്ക്കണം. ഒരു ബാസ്കറ്റിൽ കോഴിമുട്ടയുടെ വലുപ്പത്തിലുള്ള ആറ്…
Read Moreആ കടമ്പയും കടന്ന്; എസ്എസ്എൽസി പരീക്ഷ ഇന്ന് കഴിയും; ഇനി പുതിയ മേച്ചിൽപുറങ്ങളിലേക്ക്…
തൃശൂർ: അങ്ങിനെ ആ കടന്പ കടക്കാനുള്ള അവസാന പരീക്ഷ ഇന്നാണ്. എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. ഇനി ജീവിതത്തിന്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള യാത്രക്കൊരുങ്ങുകയാണ് കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികൾ. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞാൽ പിറ്റേന്ന് മുതൽ ടൈപ്പ് റൈറ്റിംഗ് പഠിക്കാൻ പോകുന്നതായിരുന്നു മുന്പെല്ലാം കുട്ടികളുടെ രീതി. ഇന്ന് മിക്കവരും കംപ്യൂട്ടർ പഠനത്തിനാണ് പോകുന്നത്. സ്പോക്കണ് ഇംഗ്ലീഷ് ക്ലാസുകളിലേക്ക് പോകുന്നവരും കുറവല്ല. മുൻകാലങ്ങളിലെപോലെയല്ലെങ്കിലും ഇന്നും പത്താംക്ലാസ് പരീക്ഷ വിദ്യാർഥികൾക്ക് കടന്പ തന്നെയാണ്. രക്ഷിതാക്കളുടെ സ്ഥിതിയും വ്യത്യാസമല്ല. പത്തു കഴിഞ്ഞു കിട്ടുകയെന്നത് വലിയൊരു പണിയാണെന്ന് ഇന്നും കരുതുന്നവർ ഏറെയാണ്. പത്തു കഴിഞ്ഞാൽ പഠിപ്പു തന്നെ അവസാനിപ്പിച്ച് ജോലിതേടി ഇറങ്ങുന്നവരും ഏറെയാണ്. പ്ലസ് വണ്ണിനും എൻട്രൻസ് കോച്ചിംഗിനുമൊക്കെ പോകുന്നവരും കൂട്ടത്തിലുണ്ട്. സ്വകാര്യ കോളജുകളും വിദ്യാർഥികളെ ആകർഷിക്കുന്ന വൈവിധ്യമാർന്ന തൊഴിൽ സാധ്യതയുള്ള കോഴ്സുകളുമായി രംഗത്തിറങ്ങുന്നുണ്ട്. എസ്എസ്എൽസി പരീക്ഷാഫലം വരുന്നതുവരെയുള്ള ചെറിയ ഇടവേള…
Read Moreനമ്പറില്ലാത്ത ലോട്ടറി ടിക്കറ്റ് തലവേദനയായി; കേരള സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ടിക്കറ്റാണ് നമ്പറില്ലാതെ വിൽപനയ്ക്കെത്തിയത്
തലോർ: നന്പർ പ്രിന്റ് ചെയ്യാത്ത ലോട്ടറി ടിക്കറ്റ് ലഭിച്ചത് ഏജൻസിക്കും വില്പനക്കാരനും തലവേദനയായി. കേരള സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ടിക്കറ്റാണ് നന്പറില്ലാതെ ഇറങ്ങിയിരിക്കുന്നത്. ഇന്നലെ നറുക്കെടുപ്പ് നടന്ന ടിക്കറ്റ് പാലിയേക്കര ത്രിവേണി ലോട്ടറി ഏജൻസിയിൽ നിന്നാണ് വില്പന നടത്തിയത്. വില്പനക്കെടുത്തയാൾ ടിക്കറ്റ് വിൽക്കുന്നതിനിടെ നന്പറില്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഏജൻസിയുമായി ബന്ധപ്പെടുകയായിരുന്നു. ലോട്ടറി ഏജൻസിയുടമ വെള്ളാനിക്കര സ്വദേശി സതീഷ് കുമാർ വിഷയം അധികൃതരെ അറിയിച്ചു.12 ടിക്കറ്റ് വീതമുള്ള സെറ്റിൽ നന്പറില്ലാത്ത ഒരു ടിക്കറ്റാണ് വില്പനക്കാരന്റെ കൈയിലെത്തിയത്. നേരത്തേ ഒരുവശത്ത് ഒന്നും തന്നെ പ്രിന്റ് ചെയ്തിട്ടില്ലാത്ത ടിക്കറ്റ് ശ്രദ്ധയിൽപ്പെട്ട സതീഷ്കുമാർ അത് വില്പനക്കാർക്ക് നൽകാതെ മാറ്റി വെച്ചിരുന്നു.നന്പറില്ലാത്ത ടിക്കറ്റ് വില്പന നടത്തുകയും വാങ്ങിയയാൾ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ച ശേഷം സമ്മാനം ലഭിച്ച നന്പർ പ്രിന്റ് ചെയ്തു ചേർത്ത് ഹാജരാക്കുകയും ചെയ്താൽ വലിയ തട്ടിപ്പിന് വഴിയൊരുങ്ങുമായിരുന്നു. ടിക്കറ്റുകളിലെല്ലാം ഏജൻസിയിൽനിന്ന്…
Read Moreപോലീസ് സ്റ്റേഷനിലെ സ്ഫോടനം; പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: പുതുക്കാട് പോലീസ് സ്റ്റേഷനിൽ വെൽഡിംഗ് ജോലിക്കിടയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ബധിരനും മൂകനുമായ യുവാവിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. തൃശൂർ ചിറ്റിലപ്പിള്ളി പൂലോത്തുവളപ്പിൽ ശോഭന രാമചന്ദ്രന്റെ മകൻ പ്രേംകുമാറിന് ധനസഹായം നൽകണമെന്നാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാറിന്റെ ഉത്തരവ്. പ്രേംകുമാറിന്റെ ചികിത്സക്കുവേണ്ടി ഇതിനകം ആറുലക്ഷത്തിലേറെ രൂപ ചെലവായതായി അമ്മ സമർപ്പിച്ച പരാതിയിൽ പറയുന്നു.2017 ജൂലൈ 12ന് പുതുക്കാട് പോലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലുകൾ സുരക്ഷിതമാക്കുന്നതിന് മറയുണ്ടാക്കുന്ന ജോലിക്കിടയിലാണ് തീപ്പൊരിവീണ് ഉഗ്രസ്ഫോടനമുണ്ടായത്. ശരീരമാസകലം പൊള്ളലേറ്റ പ്രേംകുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. 25,000 രൂപ മാത്രമാണ് പോലീസുകാർ നൽകിയത്. സംഭവത്തിൽ വെൽഡിംഗ് കരാറുകാരനെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതായി പോലീസ് കമ്മീഷനെ അറിയിച്ചു.പ്രേംകുമാറിന് സഹായം നൽകണമെന്ന ശിപാർശ സർക്കാരിന് അയച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. ഭിന്നശേഷിക്കാരനായ യുവാവിന് സ്റ്റേഷനിൽ സ്ഫോടനമുണ്ടായി പരിക്കേറ്റതിൽ…
Read Moreഗൃഹോപകരണ വില്പനക്കാരൻ ചമഞ്ഞ് ഗൃഹനാഥയുടെ സ്വർണാഭരണം തട്ടിയെടുത്തു; ഞെട്ടിക്കുന്ന തട്ടിപ്പുകഥയിങ്ങനെ…
ചാവക്കാട്: ഗൃഹോപകരണ വില്പനക്കാരെന്ന വ്യാജേന എത്തിയവർ വീട്ടമ്മയുടെ സ്വർണാഭരണം തട്ടിയെടുത്തു. മമ്മിയൂർ എൽഎഫ് സ്കൂളിനു പുറകിൽ കാക്കരപറന്പ് കൂവക്കാട്ടേൽ സുലൈമാന്റെ വീട്ടിലാണു തട്ടിപ്പുനടന്നത്. തവണകളായി പണമടച്ചാൽ അലമാരി നൽകാമെന്നു പറഞ്ഞെത്തിയ ആൾ സുലൈമാന്റെ ഭാര്യ റസിയയുടെ അരപ്പവനോളം തൂക്കമുള്ള കമ്മലുകൾ തട്ടിയെടുത്താണു കടന്നുകളഞ്ഞത്. അലമാരി വാങ്ങിയാൽ തവണകളായി പണം നൽകുന്ന പദ്ധതിയുമായാണ് അയാളെത്തിയത്. പദ്ധതിയിൽ അംഗമാക്കുവാൻ റസിയയുടെ കൈ യിൽനിന്ന് 300 രൂപ വാങ്ങിയശേഷം ഒരു സമ്മാനക്കൂപ്പണും നൽകി. വീട്ടമ്മയുടെ പേരും വിലാസവും ഫോണ് നന്പറും വാങ്ങിയാണ് കൂപ്പണ് കൈമാറിയത്. അര മണിക്കൂറിനുശേഷം സമ്മാനക്കൂപ്പണിൽ റസിയാക്കാണ് കട്ടിലും കിടക്കയും തലയിണയും സമ്മാനമായി ലഭിച്ചിതെന്നും 5500 രൂപ അടച്ചാൽ അവ എത്തിക്കാമെന്നും ഫോണിലൂടെ അറിയിച്ചു. പണം വാങ്ങാൻ അര മണിക്കൂറിനകം എത്താമെന്നും പറഞ്ഞു. അലമാരക്കാരൻ വീട്ടിലെത്തിയപ്പോൾ വീട്ടമ്മയുടെ കൈവശം പണമുണ്ടായിരുന്നില്ല. പണമില്ലെങ്കിൽ ആഭരണങ്ങൾ തന്നാലും മതിയെന്നു പറഞ്ഞപ്പോൾ കമ്മൽ…
Read Moreദേശാടന പക്ഷികളെ കാണാം, വയൽകാറ്റ് ആസ്വദിക്കാം; കോൾപാടങ്ങളിലേക്ക് വിനോദയാത്ര ഒരുക്കുന്നു
തൃശൂർ: തൃശൂരിന്റെ കോൾപാടങ്ങളിലൂടെ സഞ്ചരിച്ച് അപൂർവങ്ങളായ ദേശാടനപക്ഷികളെയും നാടൻകിളികളെയും കണ്ട് മറ്റ് അനവധി വ്യത്യസ്ത അനുഭവങ്ങളുമായൊരു യാത്രയ്ക്ക് അവസരം.കേരള ടൂറിസം വകുപ്പിനു കീഴിലുള്ള അതിരപ്പിള്ളി-വാഴച്ചാൽ-തുന്പൂർമുഴി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗണ്സിലാണ് ഇത്തരമൊരു യാത്രയ്ക്ക് അവസരമൊരുക്കിയിരിക്കുന്നത്. കോൾപാടങ്ങൾ കൂടാതെ, ചേറ്റുവ കായൽ, കാനോലി കനാലിൽ കണ്ടൽകാടുകൾക്കിടയിലൂടെ ബോട്ടിംഗ്, ചാവക്കാട് ബീച്ച് എന്നിവയെല്ലാം ഉൾപ്പെടുന്ന പാക്കേജാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴിന് ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽനിന്ന് ആരംഭിച്ച് 7.30ന് തൃശൂരിൽ എത്തി കോൾപാടങ്ങളിലൂടെ സഞ്ചരിച്ച് പക്ഷികളെ അടുത്തറിഞ്ഞ് വയൽകാറ്റേറ്റ് നീങ്ങാം. ഇതോടൊപ്പം പ്രഭാതഭക്ഷണം പാടവരന്പത്തെ ചെറിയ നാടൻ ചായക്കടയിൽനിന്നാണ്. തുടർന്ന് ചേറ്റുവയിലേക്ക്. ഇവിടെ കായലിനോടു ചേർന്നുള്ള ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ റസ്റ്റോറന്റിൽ ഉച്ചഭക്ഷണം ലഭ്യമാക്കും. തുടർന്ന് ചേറ്റുവ കായലും കാനോലി കനാലും ഇഴചേരുന്ന പക്ഷികളുടെ പറുദീസയായ കണ്ടൽകാടുകൾക്കിടയിലൂടെ ബോട്ടിംഗ്. കേരളത്തിലെ കണ്ടൽ സൗന്ദര്യത്തെക്കുറിച്ചുള്ള വിവരണത്തോടൊപ്പമാണ് ബോട്ട് സവാരി. കണ്ടലുകൾക്കിടയിലുള്ള അപൂർവയിനം ജലജീവികളെയും…
Read Moreസ്ത്രീ സൗഹൃദ സംരംഭക നഗരമാക്കും; വനിതകൾക്കു പ്രാധാന്യമേകി തൃശൂർ കോർപറേഷൻ ബജറ്റ്; വായ്മൂടികെട്ടി പ്രതിഷേധിച്ച് ബിജെപി
തൃശൂർ: സ്ത്രീകൾക്കു ടോയ്ലെറ്റ് മുതൽ വ്യവസായ സംരംഭക നഗരം പദ്ധതി വരെ സ്ത്രീ സൗഹാർദ പദ്ധതികളുമായ തൃശൂർ കോർപറേഷന്റെ ബജറ്റ്. മേയറും ഡെപ്യൂട്ടി മേയറും വനിതകളായിരിക്കേ, വനിതകൾക്ക് ഉൗന്നൽ നൽകുന്ന ബജറ്റ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയർ ബീന മുരളി. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. സ്ത്രീകൾക്കായി ഷീ ലോഡ്ജുകൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പോലീസുമായി സഹകരിച്ച് വനിതാ ഹെൽപ് ലൈനുകൾ, വനിതകൾക്കു തൊഴിൽ പരിശീലനം, സംരംഭകത്വ പരിശീലനം, ബസ് സ്റ്റാൻഡുകൾ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ തുടങ്ങിയവയാണു പദ്ധതികൾ. തൃശൂരിനെ സ്ത്രീ സൗഹൃദ വ്യവസായ സംരംഭക നഗരമാക്കുമെന്ന് ബജറ്റിൽ നിർദേശമുണ്ട്. സ്ത്രീകൾ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ലൈസൻസുകളും അനുമതികളും വേഗത്തിലാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തും. ബജറ്റിൽ നിർദേശിച്ചിരിക്കുന്നു. മേയറുടെ പ്രസംഗം ബജറ്റ് ചോർത്തലെന്നു പ്രതിപക്ഷം സ്വന്തം ലേഖകൻ തൃശൂർ:…
Read More