തൃശൂർ: തൃശൂർ താലൂക്കിലെ 296ഓളം വരുന്ന റേഷൻ കടകളിൽ പലതിലും ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്ക് എത്താത്തതിനാൽ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഓൾകേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ തൃശൂർ താലൂക്ക് കമ്മിറ്റി യോഗം വ്യക്തമാക്കി. മാർച്ച് മാസത്തെ വിതരണം 15നുള്ളിൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് കീഴ്വഴക്കം. പക്ഷേ കഴിഞ്ഞ അഞ്ചു മാസമായി ഇതിനു മാറ്റം സംഭവിച്ചിരിക്കുകയാണ്. ദിനംപ്രതി 16 ലോറികളിൽവരെ സ്റ്റോക്ക് കൊണ്ടുവന്നാൽ മാത്രമേ സമയബന്ധിതമായി 15-ാം തിയതിക്കുള്ളിൽ സാധനങ്ങൾ എത്തിക്കാൻ സാധിക്കൂ. എന്നാൽ ദിവസം അഞ്ചു ലോറികളും പത്താം തിയതിക്കുശേഷം എട്ടു ലോറികളും മാത്രമാണ് നൽകുന്നത്. സപ്ലൈകോയിൽ ആവശ്യത്തിന് ജീവനക്കാരും കയറ്റിറക്ക് തൊഴിലാളികളും സിഡബ്ല്യുസിയിൽ നാലു ലോറികളിൽ ഒരേ സമയം ലോഡ് കയറ്റാൻ സാഹചര്യവുമുണ്ടായിട്ടും കോണ്ട്രാക്ടർ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. പൊതുവിതരണം സുഗമമമായി നടത്തുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും കർശന നടപടികൾ ഉണ്ടാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. പൊതുവിതരണ രംഗം…
Read MoreCategory: Thrissur
ഓക്സിജൻ തീർന്ന് ആംബുലൻസിൽ മരണം: വീഴ്ചപറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ; യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
തൃശൂർ: ആശുപത്രി മാറ്റത്തിനിടെ ആംബുലൻസിൽ രോഗി മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട്. ആംബുലൻസിൽ ആവശ്യമായ ഓക്സിജൻ ലഭ്യമായിരുന്നുവെന്ന റിപ്പോർട്ടാണ് സൂപ്രണ്ട് ഡിഎംഒയ്ക്ക് കൈമാറിയത്. വിഷയത്തിൽ ഡിഎംഒയും കോർപറേഷൻ മേയറും റിപ്പോർട്ട് തേടിയിരുന്നു. കിഴക്കുംപാട്ടുകര സ്വദേശി പരേതനായ കരേരക്കാട്ടിൽ കൊച്ചാപ്പുവിന്റെ മകൻ കെ.കെ. സെബാസ്റ്റ്യൻ(64) ആണ് ഇന്നലെ മരിച്ചത്. ജില്ലാ ആശുപത്രിയിൽനിന്നും ഗവ. മെഡിക്കൽകോളജിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ആശുപത്രി അധികൃതർ സിലിണ്ടർ നിഷേധിച്ചതിനാലാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ശ്വാസംമുട്ടിന് ഏറെനാളായി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന സെബാസ്റ്റ്യനെ ശനിയാഴ്ചയാണ് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ട് അധികമായതോടെ ഇന്നലെ ജില്ലാ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. തുടർന്ന് രാവിലെ 11.30 ഓടെ ജില്ലാ ആശുപത്രിയുടെ ആംബുലൻസിൽ പുറപ്പെട്ടു. ശ്വാസതടസമുള്ള സാഹചര്യത്തിൽ ഓക്സിജൻ മാസ്ക് ധരിച്ചിരുന്നെങ്കിലും ഐസിയുവിലെ സിലിണ്ടർ…
Read Moreഇന്നു ലോക വനദിനം, ഒപ്പം കാവ്യദിനവും; കനകമലയെ ഹരിതാഭമാക്കി വനസംരക്ഷണ സമിതി
സെബി മാളിയേക്കൽ തൃശൂർ: കാടെവിടെ മക്കളെ… മേടെവിടെ മക്കളെ കാട്ടുപുൽത്തകിടിയുടെ വേരെവിടെ മക്കളെ കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളെ… കാടിന്റെയും കാട്ടുചോലയുടെയും ദുസ്ഥിതി വിവരിക്കുന്ന അയ്യപ്പപ്പണിക്കരുടെ കവിതാശകലം കാവ്യദിനം കൂടിയായ ഇന്ന് ഏറെ പ്രസക്തമാണ്. പണിക്കരുടെ ഈ വരികൾ ഉയർത്തിവിട്ട ചിന്തയാണ് കൊടകരയിലെയും കനകമലയിലെയും ഒരുകൂട്ടമാളുകൾക്ക് തങ്ങളുടെ കാടും കാട്ടരുവികളും സംരക്ഷിക്കാൻ ഉൾപ്രേരകമായത്. അതിനു രാസത്വരകമായി വർത്തിച്ചത് എം. മോഹൻദാസ് മാഷെന്ന പരിസ്ഥിതി പ്രവർത്തകനും. ഒന്നര പതിറ്റാണ്ടുമുന്പ് കനകമല മൊട്ടക്കുന്നുകളായിരുന്നു. അടിക്കടി ഉണ്ടായ കാട്ടുതീ അടിക്കാടുകളെ ഇല്ലാതാക്കിയപ്പോൾ അനധികൃത മരംമുറി കനകമലയുടെ വനനിബിഡതയെയും ഇല്ലാതാക്കി. ആ സാഹചര്യത്തിലാണ് മോഹൻദാസ് ആളുകളെ സംഘടിപ്പിച്ച് വനസംരക്ഷണ സമിതി (വിഎസ്എസ്) രൂപീകരിച്ചത്. കനകമലക്കാടുകളെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ടതോടെ സമിതി ഉഷാറായി. 2006 – ൽ അന്നത്തെ ഡിഎഫ്ഒ ആയിരുന്ന വർഗീസ് 123 ഹെക്ടർ വനഭൂമിയിൽ മരങ്ങൾ വച്ചുപിടിപ്പിക്കാൻ വിഎസ്എസിന് അനുമതി നൽകി. ആദ്യവർഷം…
Read Moreഓക്സിജൻ തീർന്ന് ആംബുലൻസിൽ മരണം; കുറ്റക്കാർക്കെതിരേ നടപടി ഉണ്ടായേക്കും ; ഡിഎംഒയും മേയറും റിപ്പോർട്ട് തേടി
തൃശൂർ: ഓക്സിജൻ സിലിണ്ടർ തീർന്നതിനെ തുടർന്നു രോഗി ആംബുലൻസിൽ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി ഉണ്ടായേക്കും. വിഷയത്തിൽ ജനറൽ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഡിഎംഒ കെ. സുഹിത രാഷ്ട്രദീപികയോട് പറഞ്ഞു. കോർപറേഷൻ മേയർ അജിത ജയരാജനും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡെപ്യൂട്ടി ഡിഎംഒയുടെ പദവിയിലുള്ള ഉദ്യോസ്ഥരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തി അന്വേഷണം നടത്തുമെന്നും ഡിഎംഒ പറഞ്ഞു. കിഴക്കുംപാട്ടുകര സ്വദേശി പരേതനായ കരേരക്കാട്ടിൽ കൊച്ചാപ്പുവിന്റെ മകൻ കെ.കെ. സെബാസ്റ്റ്യൻ(64) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. ജില്ലാ ആശുപത്രിയിൽനിന്നും ഗവ. മെഡിക്കൽകോളജിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ആശുപത്രി അധികൃതർ സിലിണ്ടർ നിഷേധിച്ചതിനാലാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ശ്വാസംമുട്ടിന് ഏറെനാളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സെബാസ്റ്റ്യനെ ശനിയാഴ്ചയാണ് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ട് അധികമായതോടെ ഇന്നലെ ജില്ലാ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. രാവിലെ 11.30 ഓടെ…
Read Moreനൂറുകണക്കിനാളുകൾ ആശ്രയിച്ചിരുന്ന കാവിൽക്കുളം മാലിന്യത്തൊട്ടിയായി; മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ
നെല്ലായി: നൂറുകണക്കിനാളുകൾ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ആശ്രയിക്കുന്ന മുരിയാട് കാവിൽക്കുളത്തിൽ മാലിന്യം നിറഞ്ഞു. പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും അടിഞ്ഞു കൂടിയ കുളത്തിലിറങ്ങുന്നവർക്ക് ചൊറിച്ചിലും മറ്റ് ത്വക് രോഗങ്ങളും പിടിപ്പെടുന്നതായി പരാതി ഉയരുന്നുണ്ട്. മുരിയാട് എഎൽപി സ്കൂളിനു സമീപമാണ് വിസ്തൃതമായ കാവിൽക്കുളമുള്ളത്. വേനൽമാസങ്ങളിൽ കുളിക്കാനും തുണികൾ കഴുകാനും കന്നുകാലികളെ കുളിപ്പിക്കാനും മേഖലയിലെ ജനങ്ങൾ കാവിൽക്കുളത്തെയാണ് ആശ്രയിച്ചുപോരുന്നത്. കിണറുകളിലെ ജലവിതാനം നിലനിൽക്കുന്നതും ഈ കുളത്തിലെ വെള്ളത്തെ ആശ്രയിച്ചാണ്. കുളത്തിലെ വെള്ളം കുറയുന്പോൾ മുരിയാട് കനാലിൽ നിന്ന് കുളത്തിലേക്ക് വെള്ളം തുറന്നുവിട്ടാണ് ഇതിൽ ജലനിരപ്പ് ഉയർത്തുന്നത്. ഇങ്ങനെ ഒഴുക്കുന്ന കനാൽവെള്ളത്തിലൂടെയാണ് മാലിന്യം കുളത്തിൽ നിറയുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴിഞ്ഞ മദ്യകുപ്പികളും കനാൽ വെള്ളത്തിലൂടെ കുളത്തിലേക്കെത്തുന്നു. ഇതിനു പുറമെ എലി, കോഴി, പട്ടി തുടങ്ങിയവയുടെ ജഢങ്ങളും കനാൽ വഴി കുളത്തിലെത്തുന്നുണ്ട്. ജൈവ മാലിന്യങ്ങൾ ചീഞ്ഞഴുകി വെള്ളത്തിൽ കലരുന്നത് കുളത്തിൽ കുളിക്കാനിറങ്ങുന്നവർക്ക് പലവിധ ആരോഗ്യ പ്രശ്നങ്ങൾ…
Read Moreകാറിന് സൈഡ് കൊടുത്തില്ല; മാധ്യമ പ്രവർത്തകനെയും നാലര വയസുള്ള മകനെയും മർദിച്ചതായി പരാതി
വാടാനപ്പള്ളി: തൃത്തല്ലൂർ മൊളു ബസാറിൽ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബൈക്ക് യാത്രികനായ മാധ്യമ പ്രവർത്തകനേയും നാലര വയസുള്ള മകനെയും മർദ്ദിച്ചതായി പരാതി.സുപ്രഭാതം പത്രത്തിന്റെ പ്രാദേശിക ലേഖകനും ഹ്യൂമണ് റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ ചാവക്കാട് താലൂക്ക് ഭാരവാഹിയുമായ അന്പലത്ത് വീട്ടിൽ മുഹമ്മദ് സാബിർ(35),മകൻ സാബിർ(നാലര വയസ്) എന്നിവരെ മുള ങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ക്ലാസ് കഴിഞ്ഞ് മകനേയും കൂട്ടി വീട്ടിലേക്ക് വരുന്പോഴാണ് മർദ്ദനമെന്ന് വാടാനപ്പള്ളി പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു.
Read Moreഗുരുവായൂർ അഴുക്കുചാൽ പദ്ധതി: അവസാനവട്ട പണികൾ തുടങ്ങി; രണ്ടാഴ്ച മുതുവട്ടൂർ പടിഞ്ഞാറെനട റോഡ് അടച്ചിടും
ഗുരുവായൂർ: അഴുക്കുചാൽ പദ്ധതിയുടെ അവസാനവട്ട നിർമാണ ജോലികൾ ആരംഭിച്ചു. പടിഞ്ഞാറെനട മുതൽ മുതുവട്ടൂർ വരെയുള്ള റോഡ് അടച്ച് കന്പിപ്പാലത്തിനു സമീപം പൈപ്പിടൽ പ്രവൃത്തി ആരംഭിച്ചു. ഒൻപത് മാൻഹോളുകളുടെ നിർമാണവും സൈഡ് ചേംബർ സ്ഥാപിക്കലും ഏതാനും ദൂരം പൈപ്പുകൾ സ്ഥാപിക്കലുമാണ് ഇനി ചെയ്യാനുള്ളത്. രണ്ടാഴ്ച കൊണ്ട പണികൾ തീർക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടാഴ്ച പടിഞ്ഞാറെനട മുതുവട്ടൂർ റോഡ് അടച്ചിടും. ഗുരുവായൂർ ഉത്സവം കഴിഞ്ഞ് മാർച്ച് ഒൻപതിന് പണികൾ ആരംഭിക്കാൻ കളക്ടറുടെ യോഗത്തിൽ തീരുമാനമായെങ്കിലും 10 ദിവസം വൈകി ഇന്നലെയാണു പണികൾ തുടങ്ങിയത്. റോഡ് അടയ്ക്കുന്നതു മുൻകൂട്ടി അറിയിക്കുമെന്നും പറഞ്ഞി രുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെ ഇന്നലെ രാവിലെ പത്തരയോടെ റോഡ് അടച്ചതു നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. മമ്മിയൂർ ഭാഗത്ത് ഏറെ നേരം ഗതാഗത തടസവുമുണ്ടായി. പണികൾ പൂർത്തിയാക്കി മേയ് ആദ്യവാരം പദ്ധതി കമ്മീഷൻ ചെയ്യുമെന്നാണു ജല അഥോറിറ്റിയുടെ പ്രഖ്യാപനം. 2011 ൽ…
Read Moreചുഴലിക്കാറ്റ് ; 15,000 വാഴകൾ നിലംപൊത്തി; വാഴകർഷകർക്ക് അരക്കോടിയുടെ നഷ്ടം
കോടാലി: മറ്റത്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിൽ നേന്ത്രവാഴകർഷകർക്ക് അരകോടിയുടെ നഷ്ടമുണ്ടായതായി വിലയിരുത്തൽ. 15,000 ൽ ഏറെ നേന്ത്രവാഴകൾ കാറ്റിൽ നിലം പൊത്തി. ഇവയിലേറെയും കുലച്ചവാഴകളാണ്. വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകരെ കാറ്റ് ചുഴറ്റിയെറിഞ്ഞത് കടക്കെണിയുടെ നിലയില്ലാക്കയത്തിലേക്കാണ്. കഴിഞ്ഞ വർഷം നേന്ത്രക്കുലകൾക്ക് ലഭിച്ച മികച്ച വില ഇത്തവണ മലയോരത്ത് വാഴകൃഷി പൂർവാധികം വ്യാപകമാകാൻ കാരണമായിരുന്നു. മറ്റത്തൂർ, കൊടകര, വരന്തരപ്പിള്ളി, കോടശേരി പഞ്ചായത്തുകളിലായി ലക്ഷക്കണക്കിന് നേന്ത്രവാഴകളാണ് ഇക്കുറി കൃഷി ചെയ്തിരിക്കുന്നത്. ഇവയിൽ മിക്കതും ഓണവിപണി ലക്ഷ്യമിട്ടുള്ളതാണ്. കിലോഗ്രാമിന് 60 രൂപയിലേറെയായിരുന്നു കഴിഞ്ഞ ഓണക്കാലത്തെ നേന്ത്രക്കായ വില. മെയ് അവസാനത്തോടെ വിളവെടുപ്പിന് പാകമാകേണ്ട വാഴകളാണ് കഴിഞ്ഞ ദിവസം കാറ്റിൽ നശിച്ചവയിലേറേയും. വേനൽമഴക്കൊപ്പം എത്താറുള്ള കാറ്റിൽ നിന്ന് മുളങ്കാലുകൾ ,കാറ്റാടിമരം എന്നിവ ഉപയോഗിച്ചാണ് വാഴകളെ കർഷകർ രക്ഷിക്കുന്നത്. പ്ലാസ്റ്റിക് വള്ളികൾ കൊണ്ട് വാഴകളെ പരസ്പരം ബന്ധിപ്പിച്ചും കാറ്റിനെ ചെറുക്കുന്ന രീതി…
Read Moreതൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിന് സ്വർണ ശോഭ പകരാൻ തമിഴ് നന്മയുമായി സേലം സംഘമെത്തി
തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്നതിന് മുന്നോടിയായുള്ള തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിന് സ്വർണ ശോഭ പകരാൻ തമിഴ്നാടിന്റെ തീർത്ഥാടക നന്മയുമായി മൂന്നാം വർഷവും പതിവുപോലെ അവരെത്തി. സേലത്ത് നിന്ന് ബിസനസുകാരാനായ പാർത്ഥസാരഥിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ, അധ്യാപകർ, വ്യവസായികൾ, സർക്കാർ ജീവനക്കാർ, സർക്കാർ സർവിസിൽ നിന്ന് വിരമിച്ചവരുൾപ്പടെ 26 പേരുള്ള സംഘമാണ് വന്നത്. ഇനി രണ്ട് നാൾ തമിഴ് നന്മപോലെ തൃപ്രയാർ ക്ഷേത്രത്തിലിവർ സമർപ്പണമായി സൗജന്യ സേവന നടത്തും. ക്ഷേത്രത്തിന് ചുറ്റുമുള്ള വിളക്ക് മാടങ്ങൾ, ദീപസ്തംഭങ്ങൾ, വിവിധ തരത്തിലുള്ള വിളക്കുകൾ, കലശക്കുടങ്ങൾ, ആലിലവിളക്ക്, കുത്ത് വിളക്കുകൾ, പറകൾ എന്നിവയെല്ലാം വൃത്തിയാക്കി സ്വർണ ശോഭയാക്കും. ചുറ്റന്പല നടവഴിയും നടപ്പുരയുമെല്ലാം വൃത്തിയാക്കും. തൃപ്രയാർ ഷണ്മുഖം സമാജം കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 പുതിയ കൈപ്പന്തങ്ങൾ തയാറാക്കി തുടങ്ങി. ക്ഷേത്രത്തിലെ പൂരം പുറപ്പാട്, തേവരുടെ ഗ്രാമ പ്രദക്ഷിണം, ആറാട്ട് പുഴ പൂരത്തിന്റെ കൂട്ടിയെഴുന്നള്ളിപ്പിനാണ്…
Read Moreനഗരത്തിൽ തലതിരിഞ്ഞ വികസനം; ദിവാൻജി മൂലയിൽ പാലം വന്നു; പക്ഷേ റോഡായില്ല; റോഡ് വരാൻ കാത്തിരിക്കേണ്ടത് ഒരു വർഷം
സ്വന്തംലേഖകൻ തൃശൂർ: പാലം പണി കഴിഞ്ഞിട്ടും റോഡു പണിയാത്ത തലതിരിഞ്ഞ വികസനം കാണണമെങ്കിൽ തൃശൂരിലെത്തണം. ദിവാൻജി മൂലയിലാണ് മേൽപാലം പണി കഴിഞ്ഞിട്ടും ഇതുവരെ റോഡു പണിയാതെ പാലം നോക്കുകുത്തിയായിരിക്കുന്നത്. സാധാരണ എല്ലായിടത്തും റോഡു പണി കഴിഞ്ഞിട്ടാണ് പാലം നിർമിക്കാറുള്ളത്. എന്നാൽ ഇവിടെ നേരെ തിരിച്ചാണ്. പാലം പണി കഴിഞ്ഞപ്പോഴാണ് റോഡു പണിയെക്കുറിച്ചാലോചിക്കുന്നത്. റോഡ് പണിയുന്നതിനെ സംബന്ധിച്ചുള്ള നടപടികൾ തൃശൂർ കോർപറേഷൻ ആരംഭിച്ചിട്ടേയുള്ളൂ. ഏറെ ഗതാഗത തിരക്കുള്ള ദിവാൻജി മൂലയിൽ റോഡിന്റെ വീതി കുറവായതിനാലാണ് മേൽപാലം നിർമിക്കാൻ കോർപറേഷൻ തീരുമാനിച്ചത്. രാജൻ പല്ലൻ മേയറായിരുന്ന കാലത്താണ് രണ്ടു വർഷം മുന്പ് പാലം പണിയുന്നതിനായി കേർപറേഷൻ റെയിൽവേയിൽ 6.33 കോടി രൂപ കെട്ടിവച്ചത്. എട്ട്കോടി ചിലവ് വരുന്ന അപ്രോച്ച് റോഡിനുള്ള ടെണ്ടർ നടപടികൾ കോർപ്പറേഷൻ ഇപ്പോൾ പൂർത്തിയാക്കിയിട്ടേയുള്ളൂ. 8.08 കോടിയുടെ എസ്റ്റിമേറ്റിൽ 7.58 കോടി രൂപക്ക് പണി ഏറ്റെടുക്കാനുള്ള കാസർഗോഡുകാരൻ…
Read More