കൊച്ചി: പാമ്പാടി നെഹ്റു കോളജിനു സമീപത്തെ ജിഷ്ണു പ്രണോയ് സ്മാരകം മൂന്നാഴ്ചയ്ക്കുള്ളിൽ പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്മാരകം പൊളിച്ചുനീക്കാനുള്ള തൃശൂർ ആർഡിഒയുടെ ഉത്തരവ് പോലീസ് പാലിക്കുന്നില്ലെന്നാരോപിച്ചു പാന്പാടി തിരുവില്വാമല സ്വദേശി കൃഷ്ണൻകുട്ടി നൽകിയ ഹർജിയിലാണ് ഉത്തരവ്. നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് ഏറെ സമരങ്ങളും ക്രമസമാധാനപ്രശ്നങ്ങളും ഈ മേഖലയിലുണ്ടായി. ഇതിന്റെ തുടർച്ചയായാണു പാന്പാടി നെഹ്റു കോളജിന്റെ പിന്നിലെ കവാടത്തിനടുത്ത് എഐടിയുസി ഓഫീസിനോടു ചേർന്നു ജിഷ്ണുവിനു സ്മാരകമൊരുക്കിയത്. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലായിരുന്നു സ്മാരകനിർമാണം. പാന്പാടി-പെരിങ്ങോട്ടുകുറിശി റോഡിനോടു തൊട്ടുചേർന്നു നിർമിച്ച സ്മാരകം അപകടമുണ്ടാക്കുമെന്നാരോപിച്ചു ഹർജിക്കാരൻ ആർഡിഒയ്ക്കു പരാതി നൽകിയിരുന്നു. തുടർന്നു തൃശൂർ ആർഡിഒ സ്മാരകം നീക്കാൻ പഴയന്നൂർ പോലീസ് സബ് ഇൻസ്പെക്ടർക്ക് നിർദേശം നൽകി. ഇതു പാലിച്ചില്ലെന്നാണ് ആരോപണം.
Read MoreCategory: Thrissur
വിഷുവിനു മുമ്പേ പന്തല്ലൂരിൽ വെള്ളരി വിളവെടുപ്പ് തുടങ്ങി ; വേനൽമഴ ചതിച്ചില്ലെങ്കിൽ ഇത്തവണ കൃഷി ലാഭമെന്ന് കർഷകർ
കൊടകര: പന്തല്ലൂരിലെ വെള്ളരിപ്പാടത്തെ കർഷകർ വിളവെടുപ്പിന്റെ തിരക്കിലാണ്. നാൽപ്പതേക്കറിലെ വരുന്ന വിസ്തൃതമായ പാടത്ത് നിന്ന് ദിവസേന ഏഴുടണ്ണിലേറെ വെള്ളരിക്കായ്കളാണ് തൃശൂരിലെ പച്ചക്കറി ചന്തയിലെത്തുന്നത്. കിലോഗ്രാമിന് പത്തുരൂപ നിരക്കിൽ വില കിട്ടാൻ തുടങ്ങിയതോടെ കർഷകർ ആഹ്ലാദത്തിലാണ്. വെള്ളരികൃഷിക്ക് ഏറെ പ്രസിദ്ധമാണ് പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂർ പാടം. വിഷുപ്പുലരിയിൽ കണിയൊരുക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തുന്ന സ്വർണവർണത്തിലുള്ള വെള്ളരിക്കായ്കൾ മിക്കതും വിളയുന്നതാണ ഈ പാടശേഖരത്താണ്. മകരകൊയത്തുകഴിയുന്നതോടെയാണ് പന്തല്ലൂർപാടത്തെ കർഷകർ വെള്ളരികൃഷിക്ക് തുടക്കം കുറിക്കുന്നത്. മൂന്നുപതിറ്റാണ്ടോളമായി ഈ പാടത്ത് വേനൽവിളയായി വെള്ളരി കൃഷിചെയ്യുന്നവരുണ്ട്. കൃഷിക്കാവശ്യമായ വിത്ത് തലേ വർഷത്തെ വിളവെടുപ്പു കാലത്ത് തന്നെ ഇവർ സംഭരിച്ചുവെക്കും. മണ്ണിളക്കി നിലമൊരുക്കി കഴിഞ്ഞാൽ വെള്ളരിവിത്തുകൾ നടും. ഇവ മുളയെടുക്കുന്നതോടെ ചാണകപ്പൊടി വളമായി ചേർക്കും. പിന്നീട് മുടങ്ങാതെ ജലസേചനവും വളപ്രയോഗവും അടക്കമുള്ള പരിചരണം നൽകിയാണ് വെള്ളരിവള്ളികൾ വളർത്തിയെടുക്കുന്നത്. ഒരു മാസത്തിനകം പൂവിട്ട് കായ്കൾ ഉണ്ടായിത്തുടങ്ങും. മാർച്ച് ആരംഭത്തോടെ…
Read Moreവെടിക്കെട്ടിന് ഹൈക്കോടതി അനുമതി ; അന്തിമഹാകാളൻ കാവ് വേല നാളെ; ആഹ്ലാദതിമർപ്പിൽ ദേശവാസികൾ
പഴയന്നൂർ: ഒടുവിൽ വേലയ്ക്ക് വെടിക്കെട്ടിന് ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിച്ചതോടെ ദേശം ആഹ്ലാദതിമർപ്പിൽ. ഇവിടെ ആനയില്ലാതെ പകരം കാളകളും കാളപ്പാട്ടുകളുമാണ് വേലയ്ക്കു പ്രാധാന്യം. ചേലക്കര, പങ്ങാരപ്പിള്ളി, പൂന്നൂർക്കര, കുറുമല, വേങ്ങാനെല്ലൂർ തുടങ്ങിയ ദേശക്കാരാണ് വേല ആഘോഷിക്കുന്നത്. നാളെ രാവിലെ 11ന് പങ്ങാരപ്പിള്ളി ദേശം പരിഹാരം ശിവക്ഷേത്രത്തിൽ നിന്നും തിറ, തെയ്യം, ദേശക്കാള എന്നിവയോടെ വേല പുറപ്പെടും. ഉച്ചതിരിഞ്ഞ് 4.30ന് വേല കാവിലെത്തി തുടർന്ന് മേളവും നടക്കും. ചേലക്കര ദേശം രാവിലെ 11 ന് കോളത്തൂർ സുബ്രഹ്മണ്യൻ ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. തുടർന്ന് അന്തിമഹാകാളൻ കാവിൽ കുനിശേരി അനിയൻ മാരാരുടെ നേതൃത്വത്തിൽ മേളം നടക്കും. പകൽ വേല പുറപ്പെട്ട് രാത്രി എട്ടിന് ചേലക്കര എലിയപ്പറ്റ് കാവിൽ നിന്നും പഞ്ചവാദ്യം, തിറ, തെയ്യം എന്നിവയോടെ പുറപ്പെട്ട് അന്തിമഹാകാളൻ കാവിലെത്തും. വേങ്ങാനെല്ലൂർ ദേശത്തിനുവേണ്ടി ചേലക്കോട് അന്തിമഹാകാളൻ കാവിൽ നിന്ന് 12.30ന് പഞ്ചവാദ്യം,…
Read Moreറേഷൻ വാതിൽപ്പടി വിതരണ കരാറുകാരന് തൊഴിലാളികളുടെ ക്രൂരമർദ്ദനം; അമിതകൂലി ഈടാക്കുന്നെന്ന് കാട്ടി പരാതി നൽകിയതിനാണ് തന്നെ ഇവർ മർദിച്ചതെന്ന് ജിസോ
തൃശൂർ: സപ്ലൈകോ റേഷൻ ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം നടത്തുന്ന കരാറുകാരനെ കയറ്റിറക്കു തൊഴിലാളികൾ മർദിച്ചതായി പരാതി. കുരിയച്ചിറ സെൻട്രൽ വെയർഹൗസിംഗ് കോർപറേഷനിലെ സപ്ലൈകോ പിഡിഎസ് ഡിപ്പോയിലാണ് സംഭവം. വിതരണ കരാറുകാരനായ ജിസോ ജോർജിനെയും ലോഡ് എടുക്കാനെത്തിയ വാഹനങ്ങളുടെ ഡ്രൈവർമാരെയും സിഡബ്ല്യുസി-1 യൂണിയനിൽപ്പെട്ട തൊഴിലാളികൾ സംഘംചേർന്ന് മർദിച്ചെന്നാണ് പരാതി. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന കസ്റ്റോഡിയനും മറ്റു ജീവനക്കാരും സംഘർഷം കുറയ്ക്കാൻ ശ്രമിക്കാതെ മാറിനില്ക്കുകയായിരുന്നെന്നും തിരിച്ചറിയൽ രേഖ ധരിക്കാത്തതുമൂലം കൈയയേറ്റം നടത്തിയ തൊഴിലാളികളുടെ പേരുവിവരം അറിയാൻ കഴിഞ്ഞില്ലെന്നും ജിസോ വെയർഹൗസ് കോർപറേഷൻ മാനേജർക്ക് നല്കിയ പരാതിയിലുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ കയറ്റിറക്കിനു അമിത കൂലി ഈടാക്കുന്നതിനും ലോഡ് വാഹനങ്ങളിൽ കയറ്റുന്നത് വൈകിപ്പിക്കുന്നതിനെതിരേയും ജില്ലാ ലേബർ ഓഫീസർ, സപ്ലൈക്കോ ഡിപ്പോ മാനേജർ എന്നിവരടക്കം ബന്ധപ്പെട്ടവർക്ക് ജിസോ ജോർജ് പരാതി നല്കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കൈയേറ്റ ശ്രമം നടന്നത്. കുറ്റക്കാരായ യൂണിയൻ തൊഴിലാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ലോഡിംഗ് പ്രവർത്തനം…
Read Moreതൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടറെ കാണാൻ വരുന്നവരുടെ ശ്രദ്ധക്ക്… കൈയിൽ കരുതേണ്ടത് പേന, പേപ്പർ കൂടെ, എഴുതാനും വായിക്കാനും അറിയാവുന്ന ആൾ ! ഇതൊന്നുമില്ലെങ്കിൽ ഈ വഴിക്കു വരേണ്ട…
മുളങ്കുന്നത്തകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധയക്ക്, നിങ്ങൾ വരുന്പോൾ കുടെ എഴുതുവാനും വായിക്കാനും അറിയുന്ന ആളെയും കൊണ്ടുവരണം. അതും പോരാ.. എഴുതാൻ പേനയും വെള്ളക്കടലാസും കരുതണം. ഇല്ലെങ്കിൽ നിങ്ങൾക്ക് ഡോക്ടറെ കാണാതെ തിരിച്ചു പോകാം. ഗവ. മെഡിക്കൽ കോളജിലെ പുതിയ പരിഷ്കാരമാണിത്. ഒപി യിൽ എത്തുന്ന രോഗികൾക്ക് പണ്ടത്തെ ഒപി ടിക്കറ്റെടുക്കാൻ മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയക്ക് മാറ്റം വന്നുവെങ്കിലും ഇപ്പോൾ രോഗികൾ എത്തിയാൽ ആദ്യം വരിനിന്ന് ടോക്കണ് വാങ്ങണം. പിന്നീട് വെള്ള പേപ്പറിൽ രോഗിയുടെ പേര്, വയസ് രോഗത്തിന്റെ പേര് എന്നിവ എഴുതി കൗണ്ടറിൽ കൊടുക്കണം. നന്പർ പ്രകാരം ഒപി ടിക്കറ്റ് ലഭിക്കും. എഴുതി കൊടുത്ത തുണ്ടു പേപ്പറിൽ എന്തെങ്കിലും തെറ്റുപറ്റിയാൽ പിന്നെ അന്നത്തെ ദിവസം ഡോക്ടറെ കാണാനാകില്ലെന്നു മാത്രം. കാരണം അത് തിരുത്താൻ സൂപ്രണ്ടിന്റെ എഴുത്തു വേണം. പാലക്കാട്, മലപ്പുറം,…
Read Moreതൃശൂരിൽ ഗുരുവായൂർ-എറണാകുളം പാസഞ്ചറിന്റെ എൻജിനിൽ നിന്ന് തീയുയർന്നു; എൻജിൻ തകരാറെന്ന് അധികൃതർ
തൃശൂർ: തൃശൂർ പൂങ്കുന്നത്ത് ട്രെയിനിന്റെ എൻജിനിൽ നിന്ന് തീയുയർന്നു. ഗുരുവായൂർ-എറണാകുളം പാസഞ്ചറിന്റെ എൻജിനിൽ നിന്നാണ് തീയുയർന്നത്. ഇതേത്തുടർന്നു എൻജിൻ തൃശൂർ സ്റ്റേഷനിലേക്ക് മാറ്റി പരിശോധിക്കുകയാണ്. എൻജിൻ തകരാറാണെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. ഗതാഗത തടസം ഉണ്ടാകില്ലെന്നാണ് വിവരം.
Read Moreകാവീട് ആളാംകുളം ക്ഷേത്രത്തിൽ പൂരത്തിനിടെ സംഘർഷം; വാർഡ് കൗൺസിലർ ഉൾപ്പടെ നാലുപേർക്ക് പരിക്ക്
ഗുരുവായൂർ: കാവീട് ആളാംകുളം ക്ഷേത്രത്തിൽ പൂരത്തിനു മുന്നോടിയായി ഉണ്ടായ സംഘർഷത്തിൽ വാർഡ് കൗൺസിലർ ഉൾപ്പടെ നാലുപേർക്ക് പരിക്ക്. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെരാത്രി എട്ടോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ് ഗുരുവായൂർ നഗരസഭ 41-ാ ംവാർഡ് കൗൺസിലർ ടി.കെ. സ്വരാജ് ( 48) ചെറിയേടത്ത് ബിനീഷ് (38), ചെറിയേടത്ത് നാരായണി (90) ബിനീഷിന്റെ സഹോദരി സുനീഷ (40) എന്നിവർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബിനീഷിന്റെ ഭാര്യ പ്രവീണ, നയന ( ഒന്പത് ) എന്നിവർ ക്ക് ചെറിയ പരിക്കുകളുണ്ടെങ്കിലും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ആളാംകുളത്തിനു മുന്നോടിയായി പ്രദേശത്തുനടന്ന ചില തർക്കങ്ങളാണ് സംഘർഷത്തിനു കാരണം. പൂരംഎഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന ബി.കെ.ഡി ഗ്രൂപ്പും, ബിനീഷും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണ് സംഘർഷമുണ്ടായത്. പൂരത്തിന് ക്ഷണിക്കപ്പെട്ട് പുറമെ നിന്നെത്തിയവർ ബിനീഷിനെ വീടുകയറി ആക്രമിക്കുകയായിരുന്നെന്നും ഇതുകണ്ട് തടയാൻ…
Read Moreഅരിമ്പൂരിലെ മരണക്കുഴി മൂടാതെ അധികൃതർ; പൊതുമരാമത്തിന്റെ അനാസ്ഥിൽ പ്രതിഷേധിച്ച് നാട്ടുകാർ
അരിന്പൂർ: അപകടങ്ങളിൽ രണ്ട് പേർ മരിക്കുകയും ഇപ്പോഴും നിരന്തരമായി അപകടങ്ങളുണ്ടാകുന്ന അരിന്പൂർ സെന്ററിന് പടിഞ്ഞാറെ വളവിൽ തകർന്ന റോഡ് ടാർ ചെയ്യാതെ അധികൃതരുടെ ക്രൂരത. ഇന്നലെ രാവിലെ എട്ടിന് അപകടക്കുഴിയിൽ ചാടാതിരിക്കാൻ പെട്ടി ഓട്ടോ വെട്ടിച്ചു തിനെ തുടർന്ന് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രക്കാരനായ പുത്തൻപീടിക സ്വദേശിയെ തലക്ക് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രി ഇതേ തകർന്ന വളവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ഏനാമാവ് സ്വദേശികളായ രണ്ട് പേരെ തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. തൃശൂർ കാഞ്ഞാണി ചേറ്റുപുഴ പാലം മുതൽ എറവ് സ്ക്കൂൾ വരെയുള്ള റോഡിലെ അപകടക്കുഴികൾ സാങ്കേതിക തൊടുന്യായങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ മൂടാതെ മാറിനില്ക്കുകയാണ്. അതേ സമയം എറവ് സ്ക്കൂൾ മുതൽ വാടാനപ്പള്ളി വരെയുള്ള അപകടക്കുഴികൾ പൊതുമരാമത്ത് വകുപ്പ് വലപ്പാട് സബ് ഡിവിഷൻ താല്ക്കാലിക ടാറിംഗ്…
Read Moreതറക്കല്ലിട്ട് ഒരുവർഷം കഴിഞ്ഞു, ഒടുവിൽ കുഞ്ഞുണ്ണി മാഷ് സ്മാരക നിർമാണം 26ന് തുടങ്ങും
വലപ്പാട് : തറക്കില്ലിട്ട് ഒരുവർഷം കഴിഞ്ഞു , ഒടുവിൽ കവി കുഞ്ഞുണ്ണി മാഷ് സ്മാരക നിർമാണം മാഷുടെ ചരമ ദിനമായ 26ന് തുടങ്ങും. രാവിലെ ഒന്പതിന് നടക്കുന്ന അനുസ്മരണ പുഷ്പാർച്ചനക്ക് ശേഷമാണ് നിർമാണ പ്രവൃത്തി തുടങ്ങുക. 38,12,000 രൂപയാണ് സ്മാരക നിർമാണച്ചെലവ്. മാഷുടെ കഴിഞ്ഞ ചരമ വാർഷികത്തിൽ സി.എൻ. ജയദേവൻ എംപി യാണ് സ്മാരകത്തിന് ശിലയിട്ടത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ വൈകിയതിനാലാണ് നിർമാണം നീണ്ടുപോയത്. മാഷുടെ വീടിനടുത്ത് കുടുംബാംഗങ്ങൾ വിട്ടു നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് സ്മാരകം നിർമിക്കുന്നത്. പ്രകൃതിക്കിണങ്ങുന്ന രീതിയിലാണ് രൂപരേഖ തയ്യാറാക്കിയത്. വായനശാല, ഹാൾ, കുട്ടികൾക്ക് രചന നടത്തുന്നതിനുള്ള സ്ഥലം എന്നിവ സ്മാരകത്തിലുണ്ടാകും. കുഞ്ഞുണ്ണി മാഷുടെ പ്രതിമയും സ്ഥാപിക്കും. കോസ്റ്റ്ഫോർഡിനാണ് സ്മാരകത്തിന്റെ നിർമ്മാണ ചുമതല. കുഞ്ഞുണ്ണി മാഷ് സ്മാരക സമിതി കോസ്റ്റ്ഫോർഡുമായി കരാറിൽ ഏർപ്പെട്ടു. കോസ്റ്റ്ഫോർഡിന്റെ എസ്റ്റിമേറ്റ് സ്മാരക സമിതി യോഗം അംഗീകരിച്ചു. വലപ്പാട്…
Read Moreഇന്നു ജലദിനം; പുനരുജ്ജീവനം തേടി ചാലക്കുടിപ്പുഴ ; പുഴയിൽ ഗുരുതര മലിനീകരണമെന്ന് ഗവേഷണ റിപ്പോർട്ട്
സെബി മാളിയേക്കൽ തൃശൂർ: ഒരു കാലത്ത് സമൃദ്ധമായി നിറഞ്ഞൊഴുകിയിരുന്ന ചാലക്കുടിപ്പുഴ ഇന്ന് ആകെ മെലിഞ്ഞു. ആനമലയിലെ ഒരുകൊന്പൻകുത്തിൽനിന്ന് ഉത്ഭവിച്ച് അഴീക്കോടുവച്ച് അറബിക്കടലിൽ ലയിക്കുന്ന പുഴയ്ക്ക് 144 കിലോമീറ്റർ നീളമുണ്ട്. 1950കളിൽ കടുത്ത വേനലിൽപോലും പുഴയിലെ ശരാശരി സ്വാഭാവിക നീരൊഴുക്ക് സെക്കൻഡിൽ 603 ഘനയടിയായിരുന്നു. 1958ലാണ് പെരിങ്ങൽകുത്ത് ഡാം വന്നത്. തുടർന്ന് അറുപതുകളുടെ അവസാനത്തോടെ ആറു ഡാമുകളായി (പെരിങ്ങൽകുത്ത്, പറന്പിക്കുളം, തെരുവാരിപ്പള്ളം, തൂണക്കടവ്, അപ്പർ ഷോളയാർ, ലോവർ ഷോളയാർ). ഇതോടെ സ്വാഭാവിക നീരൊഴുക്ക് ഇല്ലാതായി. ഈ വർഷം ഷോളയാർ ഡാമിൽനിന്നും വെള്ളം വിടുന്നതനുസരിച്ച് സെക്കൻഡിൽ 400 ഘനയടിവെള്ളമാണ് ചാലക്കുടിപ്പുഴയിലൂടെ ഒഴുകുന്നത്. 1970 -ൽ പറന്പിക്കുളം – ആളിയാർ കരാർ വന്നു. 1980കളുടെ ആരംഭത്തോടെയാണ് കാടിന്റെ നാശം ആരംഭിച്ചതും കാട്ടുചോലകൾ വറ്റാൻ തുടങ്ങിയതുമെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്.പി. രവി പറയുന്നു. ഇപ്പോൾ 64 ചതുരശ്ര കിലോമീറ്റർ…
Read More