തൃശൂർ: മദ്യലഹരിയിൽ ദേഹത്തു കയറിപ്പിടിച്ച കലോത്സവ കലവറയിലെ സഹായിയെ വനിതാ പോലീസുകാരി തന്നെ കീഴ്പെടുത്തി ഈസ്റ്റ് പോലീസിനു കൈമാറി. കോട്ടയം സ്വദേശി വിജയൻ(58) ആണ് അറസ്റ്റിലായത്. കലോത്സവ ഭക്ഷണശാലയിൽ ഇന്നലെ ഉച്ചഭക്ഷണനേരത്താണ് സംഭവം. ദേഹത്തു കയറിപ്പിടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചയാളെ വനിതാ പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. ഇയാളുടെ അതിക്രമം പരിസരത്തെ സിസിടിവി ദൃശ്യങ്ങളിലും പതിഞ്ഞിട്ടുണ്ട്. കെഎപി രണ്ടാം ബറ്റാലിയനിലെ പോലീസുകാരിയാണ് അപമര്യാദയായി പെരുമാറിയ ആളെ കീഴ്പെടുത്തി പോലീസിനു കൈമാറിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read MoreCategory: Thrissur
ശരിക്കും ഏടാകൂടമായിപ്പോയി..! തൃശൂർ കലോത്സവത്തിലെ ഏടാകുടങ്ങൾക്കിടെ ഏടാകുടവുമായി ഉണ്ണിയെത്തി; എടാകുടത്തിനു മുന്നിൽ തോൽവി പറഞ്ഞ് എടാകുടവുമായിപ്പോയ പോലീസുകാരന്റെ കഥയിങ്ങനെ…
തൃശൂർ: ഏടാകൂടം എന്നു പറഞ്ഞുകേട്ടതല്ലാതെ യഥാർഥ ഏടാകൂടം എന്താണെന്നു പലർക്കും മനസിലായതു തൃശൂരിലെ കലോത്സവത്തിനെത്തിയപ്പോഴാണ്. കലോത്സവത്തിലുണ്ടാകുന്ന ഏടാകൂടംതന്നെ എങ്ങനെ തീർക്കുമെന്നു സംഘാടകർ തലപുകഞ്ഞാലോചിക്കുന്പോഴാണ് യഥാർഥ ഏടാകൂടവുമായി ആറങ്ങോട്ടുകര സ്വദേശി ഉണ്ണി കലോത്സവ മുഖ്യവേദിയുടെ സമീപത്തെത്തിയത്. മരത്തിൽ തീർത്ത ഒന്പത് വ്യത്യസ്ത ഏടാകൂടങ്ങളാണ് ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. ഏടാകൂടം കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. പലരും ഏടാകൂടം അഴിച്ച് യഥാർഥ സ്ഥിതിയിലാക്കാൻ പറ്റാതെ ഉപേക്ഷിച്ചു പോകുകയാണ്. അതുതന്നെയാണ് ഏടാകൂടമെന്ന് ഉണ്ണി പറഞ്ഞു. ലോക്കഴിച്ചാൽ പിന്നെ പെട്ടെന്നൊന്നും ഇതു ശരിയാക്കാൻ പറ്റില്ല. കുറച്ച് മെനക്കെടണം. സാധാരണ ക്ഷമ പോരാ, ദീർഘക്ഷമ തന്നെ വേണം. പാരന്പര്യമായി ആശാരി കുടുംബത്തിൽ പെട്ടയാളാണ് ഉണ്ണി. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഏടാകൂടം ഉണ്ടാക്കാൻ തുടങ്ങിയത്. പിന്നെ അതൊരു ഹരമായി. ഏടാകൂടം വാങ്ങിക്കാൻ നിരവധി പേർ വീട്ടിലും എത്താറുണ്ടത്രേ. മരത്തിൽ പ്രത്യേക കണക്കിൽ രൂപപ്പെടുത്തിയാണ് ഏടാകൂടം ഉണ്ടാക്കുന്നത്. ഒരു…
Read Moreസർക്കാരിനെക്കൂടി കേൾക്കണം..! കലോത്സവത്തിലെ വ്യാജ അപ്പീൽ: കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വ്യാജ അപ്പീലുകൾ കുറയ്ക്കാൻ സർക്കാർ നടപടിക്കൊരുങ്ങുന്നു. അപ്പീലുകൾ കുറയ്ക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. വ്യാജ അപ്പീലുമായി വരുന്നവർക്കെതിരേ കർശന നടപടിയെടുക്കും. കലോത്സവ മാന്വൽ പരിഷ്കരണം വിജയമാണെന്നും മന്ത്രി പറഞ്ഞു.
Read Moreപുറത്ത് പോകേണ്ടി വരില്ല..! പൊതുവിദ്യാലയങ്ങളെ ഹൈടെക്കാക്കി മാറ്റി ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർഥികൾക്കു നൽകുമെന്ന് മന്ത്രി
കൊടുങ്ങല്ലൂർ: പൊതുവിദ്യാലയങ്ങളെ ഹൈടെക് ആക്കി മാറ്റി ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം വിദ്യാർഥികൾക്ക് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമാണെന്നു മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രിൻസിപ്പാൾ, പ്രധാന അധ്യാപകർ ഉൾപ്പെടെയുള്ള അധ്യാപകർക്ക് വിദഗ്ധ പരിശീലനം നൽകും. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിൽ ജനകീയ ഇടപെടൽ വേണമെന്നും മന്ത്രി പറഞ്ഞു. വി.കെ.രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിനായി നിർമിച്ച പുതിയ ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ.ിആർ.സുനിൽകുമാർ എംഎൽഎ അധ്യക്ഷനായി. നഗരസഭ ചെയർമാൻ സി.സി.വിപിൻചന്ദ്രൻ, വൈസ് ചെയർമാൻ ഷീല രാജ്കമൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്.കൈസാബ്, ശോഭ ജോഷി, സി.കെ.രാമനാഥൻ, തങ്കമണി സുബ്രഹ്മണ്യൻ, പി.എൻ.രാമദാസ്, എക്സിക്യൂട്ടീവ് എൻജിനീയർ ടി.ദീപ, വി.ജി.ഉണ്ണികൃഷ്ണൻ, എ.സി.കവിത എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ കെ.എ.സാഹിദ സ്വാഗതവും വി.ബി.ജയ നന്ദിയും പറഞ്ഞു.
Read Moreഅമ്മയും കുഞ്ഞും സുഖമായിരിക്കുന്നു..!ആനമല റോഡരികിൽ കാട്ടാന പ്രസവിച്ചു; സംരക്ഷണം തീർത്ത് ആനക്കൂട്ടവും; മണിക്കൂറുകൾക്ക് ശേഷം എല്ലാവും കാടുകയറി
അതിരപ്പിള്ളി: ചാലക്കുടി മലക്കപ്പാറ റോഡിന്റെ അരികിൽ സിദ്ധൻ പോക്കറ്റ ഭാഗത്ത് കാട്ടാന പ്രസവിച്ചു.ഇന്നലെ രാവിലെ ഏഴ് മണിയോടെ വനം വകുപ്പ് വാച്ചർമാർ വന്നപ്പോൾ ആനക്കുട്ടം റോഡിൽ നിന്ന് മാറാതെ നില്ക്കുന്നത് കണ്ടു.തുടർന്ന് നോക്കിയപ്പോഴാണ് റോഡരികിൽ തള്ളയാനയും കുഞ്ഞും നില്ക്കുന്നത് കണ്ടത്.വനപാലകരെ വിവരമറിയിക്കുകയായിരുന്നു. ഏഴരയോടെ ആനക്കുട്ടവും തള്ളയാനയും കുഞ്ഞും റോഡരികിൽ നിന്ന് കാട്ടിലേക്ക് കയറിപ്പോയി.ഇന്നലെ പുലർച്ചെയായിരുന്നു ആന പ്രസവിച്ചതെന്നാണ് നിഗമനം. ഇന്നലെ സഞ്ചാരികളുടെ നല്ല തിരക്കുള്ള ദിവസമായിരുന്നതിനാൽ ആനകളെ കാണുന്ന സഞ്ചാരികൾ പുറത്തിറങ്ങിയാൽ ആനകൾ അക്രമകാരികളാകാൻ സാധ്യതയുള്ളതിനാൽ ഈ മേഖലയിൽ വനപാലകർ പട്രോളിംഗ് നടത്തി. പതിനൊന്നരവരെ ആനകൾ ഈ പ്രദേശത്ത് നിന്നിരുന്നെങ്കിലും പിന്നീട് കാട്ടിലേക്ക് കയറിപ്പോയി.ഒരു വർഷം മുൻപ് ആനക്കയം മേഖലയിൽ സമാനമായ രീതിയിൽ റോഡരികിൽ ആന പ്രസവിച്ചിരുന്നു.
Read Moreകലാമാമാങ്കത്തിന് തിരിതെളിഞ്ഞു; പൂരനഗരിയിൽ ഇനി ഉത്സവാഘോഷം; സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു
തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിന്റെ 58-ാം പതിപ്പിന് പൂരങ്ങളുടെ നാട്ടിൽ തിരിതെളിഞ്ഞു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക തിരിക്കുകൾ കാരണം ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയിരുന്നില്ല.
Read Moreഞാൻ കൊല്ലത്ത് തിരക്കിലാണ്..! സ്കൂൾ കലോത്സവ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തില്ല; കൊല്ലം ജില്ലാ സമ്മേളന തിരക്കിൽ
തൃശൂർ: പൂരങ്ങളുടെ നാട്ടിൽ ഇന്നു തിരിതെളിയുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ല. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത് കാരണമെന്ന് വിശദീകരണം. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 8.45ന് വേദിയുടെ മുൻവശത്ത് കേരളീയ തനതു കലയുടെ ദൃശ്യവിസ്മയം അരങ്ങേറും. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിന്റെ 58-ാം പതിപ്പിനാണ് പൂരങ്ങളുടെ നാട്ടിൽ ഇന്നു തിരിതെളിയുന്നത്. 58 കലാധ്യാപകർ ആലപിക്കുന്ന സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാവുക. 8954 കൗമാരതിലകങ്ങളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. ആദ്യദിനത്തിൽ 21 വേദികളിലായി 40ഓളം ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും. ഒന്നാംവേദിയായ നീർമാതളത്തിലും മൂന്നാംവേദിയായ നീലക്കുറിഞ്ഞിയിലും യഥാക്രമം എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ജനപ്രിയ ഇനങ്ങളായ മോഹിനിയാട്ടം, ഭരതനാട്യം എന്നിവയോടെ അരങ്ങുണരും. കലോത്സവ മാന്വൽ പരിഷ്കരിച്ചതിനു ശേഷമുള്ള ആദ്യ കലോത്സവം, പങ്കെടുക്കുന്നവർക്ക് ഇൻഷ്വറൻസ്,…
Read Moreതുരുമ്പിക്കില്ല നിറം മങ്ങുകയുമില്ല..! അമ്പത്തെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ എഗ്രേഡുകാർക്ക് നൽകാൻ മര ട്രോഫികൾ
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ എ ഗ്രേഡുകാർക്കു നല്കാനായി ഒരുങ്ങുന്നതു പന്ത്രണ്ടായിരം ട്രോഫികൾ. കുന്നംകുളത്തിനടുത്തു മറ്റത്തുള്ള ട്രിച്ചൂർ ട്രോഫീസ് ഫാക്ടറിയിലാണ് ഈ ട്രോഫികൾ തയാറാക്കുന്നത്. മരത്തിൽ നിർമിക്കുന്ന ട്രോഫികൾ കലോത്സവത്തിന്റെ ഹരിത നയം പൂർണമായും പാലിച്ചാണ് നിർമിക്കുന്നത്. ട്രോഫികളുമായി ആദ്യലോഡ് നാളെ തൃശൂരിലെത്തും. രാവും പകലും തൊഴിലാളികൾ ട്രോഫി നിർമാണത്തിലേർപ്പെട്ടിരിക്കുകയാണ്. കുടിൽവ്യവസായമായും ട്രോഫിനിർമാണ ജോലികൾ നടക്കുന്നുണ്ട്. കരകൗശലവിദഗ്ധരാണ് ട്രോഫികൾ നിർമിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. കോഴിക്കോട് കലോത്സവത്തിന് ആറായിരത്തോളം ട്രോഫികൾ നിർമിച്ചുകൊടുത്തതും കൊല്ലം കലോത്സവത്തിന് ആയിരത്തോളം ട്രോഫികൾ തയാറാക്കിയതും ട്രിച്ചൂർ ട്രോഫീസ് തന്നെയാണ്. സ്കൂൾ കലോത്സവത്തിനായി ഇത്രയും കൂടുതൽ ട്രോഫികൾ നിർമിക്കുന്നത് ഇതാദ്യമായാണ്. എ ഗ്രേഡ് കിട്ടുന്ന എല്ലാ കുട്ടികൾക്കും ട്രോഫി നൽകാൻ കമ്മിറ്റിയെടുത്ത തീരുമാനപ്രകാരമാണ് പന്ത്രണ്ടായിരം ട്രോഫികൾ സ്റ്റോക്കു ചെയ്യാൻ തീരുമാനിച്ചതെന്നു ട്രോഫി കമ്മിറ്റി കണ്വീനർ എം.എ.സാദിഖ് പറഞ്ഞു. ബി, സി ഗ്രേഡുകാർക്കു കൂടി ട്രോഫികൾ നൽകുന്ന…
Read Moreനാളെ പ്രഖ്യാപിച്ചിരുന്ന മോട്ടോര് വാഹനപണിമുടക്ക് പിൻവലിച്ചു; നിർദിഷ്ട മോട്ടോർവാഹന നിയമ ഭേദഗതി ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരാത്തതിനാലാണ് പിൻവലിച്ചത്
തൃശൂർ:തിരുവനന്തപുരം: സംസ്ഥാനത്തു നാളെ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന മോട്ടോർ വാഹന പണിമുടക്ക് മാറ്റിവച്ചു. രാജ്യസഭയിൽ മോട്ടോർവാഹന ഭേദഗതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണു പണിമുടക്കു മാറ്റിയതെന്ന് കേരള മോട്ടോർ വ്യവസായ സംരക്ഷണ സമിതി ജനറൽ കണ്വീനർ കെ.കെ. ദിവാകരൻ അറിയിച്ചു. ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്ന ദിവസം പണിമുടക്കു നടത്തും. ഇന്നു മോട്ടോർ തൊഴിലാളികൾ സംസ്ഥാന വ്യാപകമായി പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read Moreകൗമാരകലയുടെ പൂരപ്പെരുക്കത്തിന് തൃശൂരിൽ കൊടിയേറി; ഇനി അഞ്ചു നാളുകൾ കലയുടെ പൂരം; ഒന്നും രണ്ടും സ്ഥാനങ്ങളില്ല; 80 ശതമാനം മാർക്കു നേടുന്നവർക്ക് എ ഗ്രേഡ്
തൃശൂർ: പൂരപ്പെരുമയ്ക്കു കലാപ്പെരുമ ചാർത്തി ഏഷ്യയിലെ ഏറ്റവും വലിയ സ്കൂൾ കലോത്സവത്തിന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ കൊടിയുയർന്നു. പ്രധാനവേദിക്കു മുന്നിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പതാക ഉയർത്തി. പിന്നാലെ തൊട്ടരികിലുള്ള മോഡൽ ഗേൾസ് ഹൈസ്കൂളിലെ കൗണ്ടറുകളിൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഉദ്ഘാടനം നടക്കുന്ന വെള്ളിയാഴ്ച മുതലാണ് വേദികളുണരുക. അഞ്ചു നാളുകൾ ഇരവു പകലാക്കി നഗരം കലയുടെ വർണത്തേരിലാറാടും. ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറുക. 2008 നുശേഷം ആദ്യമായി പരിഷ്കരിച്ച പുതിയ ചട്ടങ്ങളനുസരിച്ച് മത്സര ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവുമില്ല. 80 ശതമാനം മാർക്കു നേടുന്നവർക്ക് എ ഗ്രേഡ് നൽകും. ഇവർക്കെല്ലാം ട്രോഫികൾ സമ്മാനിക്കും. നേരത്തെ 70 ശതമാനം ലഭിക്കുന്നവർക്കായിരുന്നു എ ഗ്രേഡ്. ആർഭാടം കുറച്ച് ഘോഷയാത്ര ഒഴിവാക്കി, പകരം ദൃശ്യവിസ്മയം ഏർപ്പെടുത്തി. ഏഴു നാളിലെ മത്സരം അഞ്ചിലേക്കു ചുരുക്കി. മൂന്നു മത്സര…
Read More