ചാലക്കുടി: കളഞ്ഞുകിട്ടിയ പണം ഉടമസ്ഥനു തിരികെ നൽകി ഇതര സംസ്ഥാന തൊഴിലാളി മാതൃകയായി. യുണേറ്റഡ് പ്ലൈവുഡ് കന്പനിയിലെ തൊഴിലാളിയായ അസാം സ്വദേശി മുസ്തഫയാണ് മാതൃകയായത്. മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ഷോപ്പിൽനിന്നും ഇറങ്ങിവരുന്പോഴാണ് മുസ്തഫയ്ക്ക് പണം അടങ്ങിയ പൊതി കളഞ്ഞുകിട്ടിയത് . പൊതി തുറന്നുനോക്കിയപ്പോൾ 43,000 രൂപയുണ്ടായിരുന്നു. അടുത്ത കടയിൽചെന്ന് വിവരം അറിയിച്ചു. കടയിൽനിന്നും പോലീസിനേയും പണം കിട്ടിയ വിവരം അറിയിച്ചു. പണം നഷ്ടപ്പെട്ട പടിഞ്ഞാറെ ചാലക്കുടി മഞ്ഞനത്ത് സലീജ് പരാതിയുമായി പോലീസിൽ എത്തിയപ്പോഴാണ് കളഞ്ഞുപോയ പണം അസാം സ്വദേശിക്ക് ലഭിച്ച വിവരം അറിയുന്നത്. എസ്ഐ ജയേഷ് ബാലൻ മുസ്തഫയെ വിളിച്ചുവരുത്തി പോലീസ് സ്റ്റേഷനിൽവച്ച് പണം സലീജിന് കൈമാറി. മുനിസിപ്പൽ കൗൺസിലർ എം.പി. ഭാസ്കരനും സന്നിഹിതനായിരുന്നു.
Read MoreCategory: Thrissur
രസകരമീ ചെളിയെറിയൽ..! ഡി സിനിമാസിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തുറന്ന പോരിലേക്ക് ; പരസ്പരം തർക്കം തുടരുമ്പോഴും പുറമ്പോക്കുണ്ടെന്ന ആരോപണം തെളിയിക്കാൻ ഇതുവരെയായിട്ടില്ല
ചാലക്കുടി: ദിപീലിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസിനെച്ചൊല്ലി നഗരസഭയിൽ ഭരണ പ്രതിപക്ഷകക്ഷികൾ തമ്മിലുള്ള പോര് തുറന്ന പോരാട്ടത്തിലേക്ക്. ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗം ഇതേചൊല്ലി അജണ്ടകൾ ചർച്ച ചെയ്യാൻപോലും കഴിയാതെ പിരിച്ചുവിടേണ്ടിവന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ഈ വിഷയം മാത്രം ചർച്ച ചെയ്യാൻ സ്പെഷൽ കൗണ്‍സിൽ വിളിച്ചുകൂട്ടുവാൻ തീരുമാനിച്ചിരിക്കയാണ്. സ്പെഷൽ കൗണ്‍സിൽ വിളിക്കുവാൻ ഭരണകക്ഷി തീരുമാനിക്കുകയും ഇതേസമയം ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷവും ചെയർമാനു കത്തുനൽകി. ഡിസിനിമാസ് തിയേറ്റർ കെട്ടിടം നിർമിച്ചത് സർക്കാർ പുറന്പോക്കിലുള്ള സ്ഥലത്താണെന്ന ആരോപണവും അന്വേഷണവും ആരംഭിച്ചതോടെയാണ് ഡിസിനിമാസ് കെട്ടിടം നിർമിക്കാൻ അനുമതി നൽകിയ നഗരസഭ പ്രതികൂട്ടിലായത്. ഇതോടെ ഈ കാലയളവിൽ നഗരസഭാ ഭരണം നടത്തിയിരുന്ന എൽഡിഎഫും യുഡിഎഫും പരസ്പരം കുറ്റാരോപണം ആരംഭിച്ചു. അഴിമതി ആരോപണങ്ങളുമായി ഇരുകൂട്ടരും തെരുവിലിറങ്ങി പ്രകടനവും ഫ്ളക്സ് യുദ്ധവും മുറുകി. 2006 മുതൽ നടന്ന സ്ഥലമെടുപ്പും തിയേറ്റർ നിർമാണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ നടന്നത്…
Read Moreവാഴയിലയിൽത്തന്നെ..! ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദമൂട്ട് സ്റ്റീൽ പ്ലേറ്റിൽ വേണ്ട; വിശ്വാസത്തിനും ക്ഷേത്രാചാരത്തിന്റെ പവിത്രതയ്ക്കും നല്ലത് വാഴയിലെ പ്രസാദമൂട്ടാണെന്ന് ഹൈക്കോടതി
കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദമൂട്ട് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വാഴയിലയിൽത്തന്നെ നടത്താൻ ഹൈക്കോടതി നിർദേശം. പ്രസാദമൂട്ടിനുശേഷം വാഴയിലയടക്കമുള്ള മാലിന്യങ്ങൾ ഗുരുവായൂർ നഗരസഭ കാലതാമസമില്ലാതെ നീക്കം ചെയ്യണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു. പ്രസാദമൂട്ടിനു വാഴയിലയ്ക്കു പകരം സ്റ്റീൽ പ്ലേറ്റ് ഉപയോഗിക്കുന്നതിനെതിരേ ചെറായി സ്വദേശി രാജേഷ് എ. നായർ നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രസാദമൂട്ടിനു സ്റ്റീൽ പ്ലേറ്റുകൾ ഉപയോഗിക്കാൻ ജൂലൈ ഒന്നിനാണ് ക്ഷേത്രം അധികൃതർ തീരുമാനമെടുത്തത്. വാഴയിലയുൾപ്പെടെയുള്ള മാലിന്യങ്ങൾ ഏറ്റെടുത്തു സംസ്കരിക്കാനാവില്ലെന്നു ഗുരുവായൂർ നഗരസഭ അറിയിച്ചതിനെത്തുടർന്നായിരുന്നു തീരുമാനം. എന്നാൽ, ഭക്തരുടെ വിശ്വാസത്തിനും ക്ഷേത്രാചാരത്തിന്റെ പവിത്രതയ്ക്കും യോജിക്കുന്നതു വാഴയിലയാണെന്നും ഗുരുവായൂർ ദേവസ്വം നിയമപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഹർജിയിൽ പറയുന്നു. തന്ത്രിയാണ് ആചാരാനുഷ്ഠാനങ്ങളിലെ അവസാന വാക്കെന്നിരിക്കെ ദേവസ്വം ഇത്തരമൊരു തീരുമാനമെടുത്തതു ശരിയായില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം മൂന്നു വരെയാണു പ്രസാദമൂട്ട് നടത്തുന്നത്. സാധാരണ ദിനങ്ങളിൽ 2,000…
Read Moreഡോക്ടർ മൊബൈൽ ചാറ്റിംഗിൽ രോഗികൾ ക്യൂവിൽ..! വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സതേടി എത്തിയവരേ നോക്കാതെ ഡോക്ടർ മൊബൈൽ നോക്കിയിരുന്നു; ഒടുക്കം ആശുപത്രിയിൽ നടന്നത് കൂട്ടത്തല്ല്
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സതേടി എത്തിയവർക്കു ചികിത്സ നൽകാതെ മൊബൈൽ ഫോണിൽ നോക്കിയിരുന്നതു ഡോക്ടർമാരും രോഗിയുടെ കൂടെയത്തിയവരും തമ്മിൽ തർക്കത്തിനിടയാക്കി. ഹർത്താൽ ദിനത്തിൽ രാത്രിയിലാണു സംഭവം. മുള്ളൂർക്കര സ്വദേശികളും ഡിവൈഎഫ്ഐ പ്രവർത്തകരുമായ രണ്ടു പേരെയാണു അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചത്. രാത്രി 11 ആയിട്ടും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകാൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ തയാറായില്ല . വിവരമറിഞ്ഞു ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കൾ ആശുപത്രിയിൽ എത്തിയതോടെ ജീവനക്കാരുമായി തർക്കമുണ്ടാവുകയായിരുന്നു. ഇത് വലിയ ബഹളത്തിനും സംഘർഷാവസ്ഥയ്ക്കും ഇടയാക്കി. തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരുമായി ഉന്തുംതള്ളുമുണ്ടായി. മറ്റു രോഗികളും കൂട്ടിരിപ്പുകാരും അപകടത്തിൽ പരിക്കേറ്റ് എത്തിയവർക്കൊപ്പം കൂടി. മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി ചിലരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇവരെ പിന്നീടു വിട്ടയച്ചു.
Read Moreഇല്ലാതാക്കാനാവില്ല പക്ഷേ കുറയ്ക്കാം..! ഗതാഗത വകുപ്പിന്റെ ബോധവത്കരണവും അമിതവേഗ നടപടികളും ഫലം കണ്ടു ; സംസ്ഥാനത്ത് വാഹനാപകട മരണങ്ങൾ കുറയുന്നതായി റിപ്പോർട്ട്
പോൾ മാത്യു തൃശൂർ: സംസ്ഥാനത്ത് വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞു വരുന്നതായി ഗതാഗത വകുപ്പിന്റെ കണക്ക്. വാഹനമോടിക്കുന്നവർക്കു നൽകുന്ന ബോധവത്കരണവും നടപടികളും റോഡുകളുടെ ശോചനീയാവസ്ഥയ്ക്കു മാറ്റം വന്നതുമാണു റോഡപകടങ്ങൾ കുറയാൻ പ്രധാന കാരണമെന്നാണു റിപ്പോർട്ട്. സംസ്ഥാനത്തു റോഡപകടങ്ങൾ 20 ശതമാനത്തിൽ താഴെയെത്തിക്കാനാണു ഗതാഗത വകുപ്പിന്റെ ലക്ഷ്യം. ഈ വർഷത്തെ ആദ്യ മൂന്നു മാസത്തെ അപകടങ്ങളുടെ കണക്ക് കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുമായി താരതമ്യം ചെയ്തപ്പോഴാണ് അപകടങ്ങൾ ഗണ്യമായി കുറഞ്ഞു വരുന്നതായി വ്യക്തമായത്. ബോധവത്കരണം ഏറെ ഗുണം ചെയ്യുന്നുണ്ടെന്നാണു ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. മദ്യപിച്ചു വാഹനമോടിക്കുന്നതിനെതിരെ കർശന നടപടി അപകടങ്ങൾ കുറയ്ക്കാൻ ഇടയായിട്ടുണ്ടത്രേ. സ്ഥിരമായി പരിശോധന നടത്തി മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടി വൻ തുക പിഴ ഈടാക്കുകയാണ് ചെയ്യുന്നത്. 2017ലെ ആദ്യ മൂന്നുമാസത്തിൽ സംസ്ഥാനത്ത് 9,761 അപകടങ്ങളാണുണ്ടായത്. ഇതിൽ 960 പേർ മരണപ്പെട്ടു. എന്നാൽ 2016ൽ ഇതേ കാലയളവിൽ 10,393…
Read Moreകാക്കിയിട്ടവർ രക്ഷകരായി..! രാത്രിയിൽ കിണറ്റിൽ വീണ ദമ്പതികളെ സാഹസികമായി രക്ഷിച്ചു പോലീസുകാർ; കിണറ്റിൽ തൂങ്ങിയിറങ്ങി കൈയുണ്ടായിരുന്ന തോർത്ത് ഇട്ടുനൽകി രക്ഷകനായ കഥയിങ്ങനെ…
മുളങ്കുന്നത്തുകാവ്: തോർത്തുമുണ്ടിൽ തൂങ്ങികിടന്ന് കിണറ്റിൽ വീണ ദന്പതികളെ പോലീസുകാരൻ സാഹസികമായി രക്ഷിച്ചു. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ചെറുതുരുത്തി സ്വദേശി കെ.സഗൂണാണ് ഇന്നലെ രാത്രി 11ന് കിണറ്റിൽ വീണ ദന്പതികളെ രക്ഷിച്ചത്. രാത്രികാല പട്രോളിംഗിന് ഇറങ്ങിയതായിരുന്നു പോലീസ്. പെരിങ്ങുണ്ടുർ പാടത്തിനടത്തുള്ള വീട്ടിൽ നിന്നും പോലിസ് ജിപ്പിന് മുന്നിലേക്ക് ഇരുട്ടത്ത് നിലവിളിച്ച് ഓടി വന്ന 13കാരി കൈകാട്ടി നിർത്തിച്ചു. കരഞ്ഞു കൊണ്ടുനിന്ന് കാര്യം പറയുന്നതിനിടയിൽ പത്തു വയസുള്ള സഹോദരനും ഓടിയെത്തി ഇവരുടെ മാതാപിതാക്കൾ കിണറ്റിൽ വിണ് കിടക്കുകയാണെന്നും രക്ഷപെടുത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഉടൻ ജീപ്പിൽ ഉണ്ടായിരുന്ന വിയ്യുർ സ്റ്റേഷനിലെ എഎസ്ഐ പൗലോസും പോലിസുകാരനായ സഗൂണും കീണറിനു സമിപമെത്തിയപ്പോൾ കിണറ്റിലെ മോട്ടോറിൽ ദന്പതികൾ പിടിച്ച് കിടക്കുന്നത് ടോർച്ചിന്റെ വെളിച്ചത്തിൽ കണ്ടെത്തി. ഇവരെ പിടിച്ച് കയറ്റുന്നതിനുള്ള നീളത്തിൽ കയറും ഉണ്ടായിരുന്നില്ല. കാവൽ ഭിത്തിയില്ലാത്ത കിണറിൽ ഉണ്ടായിരുന്ന കയറിൽ തൂങ്ങി കിടന്ന് കൈവശമുള്ള…
Read Moreചുമ്മാ ഒരു പോലീസ് സ്റ്റേഷൻ ..! കേസ് ഏതു കോടതിയിൽ വേണമെന്ന വക്കിലന്മാർ തമ്മിലുള്ള തർക്കം ഒത്തുതീർപ്പാ യില്ല; നാട്ടിൽ നടക്കുന്ന സംഭവങ്ങളിൽ കേസെടുക്കാനാവാതെ പോലീസുകാർ
ആളൂർ: പുനർപ്രവർത്തനം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും കേസെടുക്കാൻ കഴിയാതെ ആളൂർ പോലീസ് സ്റ്റേഷൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത ആളൂർ പോലിസ് സ്റ്റേഷൻ കഴിഞ്ഞ ജൂണ്‍ 29 നാണ് കോടതി നിർദേശപ്രകാരം പുനർപ്രവർത്തനം ആരംഭിച്ചത്. 11 പോലീസുകാരെ ഇവിടെ നിയമിച്ചിട്ടുണ്ടെങ്കിലും കേസെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. സ്റ്റേഷനിലെ കേസുകൾ ഏത് കോടതിയുടെ പരിധിയിൽ വരുമെന്ന ഹൈകോടതി നോട്ടിഫിക്കേഷൻ ലഭിക്കാത്തതുമൂലം ഇതുവരെ ഇവിടെ കേസുകൾ രജിസ്റ്റർ ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ചാലക്കുടി കോടതിയിൽ കേസുകൾ വേണമെന്ന ആവശ്യവുമായി ചാലക്കുടിയിലെ അഭിഭാഷകരും ഇരിങ്ങാലക്കുട കോടതിയിൽ വേണമെന്ന ഇരിങ്ങാലക്കുട കോടതിയിലെ അഭിഭാഷകരും തമ്മിലുള്ള തർക്കമാണ് നോട്ടിഫിക്കേഷൻ വൈകിപ്പിക്കുന്നതെന്ന ആരോപണവുമുണ്ട്. കേസെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്റ്റേഷനിലെ പോലീസുകാർ ഏറെ ബുദ്ധിമുട്ടിലാണ്. സ്റ്റേഷന്റെ പരിധിയിൽ ആളൂർ, മുരിയാട്, കല്ലേറ്റുംകര, കടുപ്പശേരി, കൊറ്റനെല്ലൂർ, താഴേക്കാട് എന്നീ വില്ലേജുകളാണുള്ളത്. ആളൂർ പോലീസ് സ്റ്റേഷൻ ഇരിങ്ങാലക്കുട…
Read Moreകൈയേറ്റം പൊളിച്ചുമാറ്റണം സാറേ..! ഡി സിനിമാസ് ഭൂമിക്കേസിൽ ത്വരിതാന്വേഷണത്തിനു വിജിലൻസ് കോടതി ഉത്തരവ്; പൊതുതാൽപര്യ വ്യവഹാരിയായ പി.ഡി. ജോസഫ് നൽകിയ ഹർജിയിലാണ് ഉത്തരവ്
തൃശൂർ: ചാലക്കുടിയിൽ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കെട്ടിടം നിർമിക്കാൻ പുറന്പോക്കു സ്ഥലം കൈയേറാനും കൈയേറ്റം പൊളിക്കണമെന്ന നിർദേശം നടപ്പാക്കാതിരുന്നതിനും ഉത്തരവാദികളായവർക്കെതിരേ നടപടി ആവശ്യപ്പെട്ട് വിജിലൻസി കോടതിയിൽ ഹർജി. ത്വരിതാന്വേഷണം നടത്തി സെപ്റ്റംബർ 13 നു റിപ്പോർട്ടു സമർപ്പിക്കണമെന്ന് തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. പൊതുതാൽപര്യ വ്യവഹാരിയായ പി.ഡി. ജോസഫ് നൽകിയ ഹർജി പരിഗണിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പുറന്പോക്കു സ്ഥലം കൈയേറാൻ റവന്യൂ, നഗരസഭാ അധികാരികൾ ഒത്താശ ചെയ്തിട്ടുണ്ടെന്നു പരാതിയിൽ ആരോപിക്കുന്നു. കൈയേറ്റത്തിനെതിരേ നടപടിയെടുക്കണമെന്നു ലാൻഡ് റവന്യു കമ്മീഷണർ ജില്ലാ കളക്ടർക്കു റിപ്പോർട്ടു നൽകിയിട്ടും നടപടിയെടുത്തില്ല. ദിലീപിനെ സഹായിക്കാനാണ് ഇങ്ങനെ ക്രമക്കേടു കാണിച്ചതെന്നു ജോസഫ് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ലാൻഡ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ടിന്റെ പകർപ്പു സഹിതമാണു ഹർജി നൽകിയിരിക്കുന്നത്.
Read Moreകാര്യ കാരണവുമായി ഹസൻ..! അന്യസംസ്ഥാന ലോട്ടറിയുടെ കാര്യത്തിൽ സാന്റിയാഗോ മാർട്ടിനുമായി മന്ത്രി ഐസക്കിന് രഹസ്യ ധാരണ; ധനമന്ത്രിമാരുടെ യോഗത്തിൽ മിണ്ടാതി രുന്നതിനു പിന്നിലിതെന്ന് എം.എം.ഹസൻ
തൃശൂർ: കേരളത്തിൽ അന്യസംസ്ഥാന ലോട്ടറി വിൽപന നടത്താൻ ധനമന്ത്രി തോമസ് ഐസക് സാന്റിയാഗോ മാർട്ടിനുമായി രഹസ്യ ധാരണയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. ധനമന്ത്രിമാരുടെ യോഗം വിളിച്ചപ്പോൾ ജിഎസ്ടിയിൽ നിന്ന് ലോട്ടറിയെ ഒഴിവാക്കണമെന്ന് പറയാതിരുന്നതിന്റെ കാരണം ഇതാണ്. ഇതിന്റെ പിന്നിൽ അഴിമതിയുണ്ടെന്നും തൃശൂർ ഡിസിസിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കൂടാതെ ലോട്ടറി ആക്ടിൽ ഭേദഗതി വരുത്തുന്നതിനായി കേന്ദ്ര മന്ത്രാലയത്തിൽ നിന്ന് ഡ്രാഫ്റ്റ അയച്ചുകൊടുത്ത് അഭിപ്രായം ഉടൻ നൽകണമെന്ന് പറഞ്ഞിട്ടും യാതൊരു മറുപടിയും ധനമന്ത്രി നൽകിയിട്ടില്ല. 2016 മേയ് പത്തിനാണ് ധനവകുപ്പ് സെക്രട്ടറിക്ക് അയച്ചുകൊടുത്തത്. ഇതിന് മറുപടി അയക്കാൻ വൈകുന്നത് ലോട്ടറി മാഫിയയെ സഹായിക്കാനാണെന്ന് വ്യക്തമായതായി് എം.എം.ഹസൻ പറഞ്ഞു. ജിഎസ്ടിയിൽ നിന്ന് ലോട്ടറി ഒഴിവാക്കണമെന്നു പറയാതെ അന്യസംസ്ഥാന ലോട്ടറിക്ക് കടന്നുവരാൻ അവസരം ഉണ്ടാക്കികൊടുക്കുകയാണുണ്ടായത്. ഏജന്റുമാരുടെ കമ്മീഷൻ കുറയ്ക്കുകയും അന്യസംസ്ഥാന ലോട്ടറി വിറ്റാൽ കൂടുതൽ കമ്മീഷൻ ലഭിക്കുകയും…
Read Moreവിൻസെന്റിനെ, അതെല്ലാം മറന്നേക്കൂ..! രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനേ കഴിയൂ; സിപിഎമ്മിനും ബിജെപിക്കും നശിപ്പിക്കാനേ അറിയൂവെന്ന് വിഡി സതീശൻ
ചിറ്റാര്‍: ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് എംഎല്‍എ. ഇന്ദിരാഗാന്ധി ജന്മ ശതാബ്ദിയോടനുബന്ധിച്ച് കോണ്‍ഗ്രസ് ചിറ്റാര്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഇന്ദിരാജി ജന്മശതാബ്ദി കുടുംബ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് ഒത്താശ ചെയ്യുകയാണ് പിണറായി സര്‍ക്കാരും. രാജ്യം നന്നാക്കുകയല്ല നശിപ്പിക്കുകയാണ് ഇരു സര്‍ക്കാരുകളും ചെയ്യുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.ബൂത്ത് പ്രസിഡന്റ് സലിം പുത്തന്‍ പുരക്കല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, കെപിസിസി മെംബര്‍ മാത്യു കുളത്തിങ്കല്‍, മണ്ഡലം പ്രസിഡന്റ് റോയി എഴിക്കകത്ത്, ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, റെജി പൂവത്തൂര്‍, മുന്‍ ഡിസിസി സെക്രട്ടറി ഹരിദാസ് ഇടത്തിട്ട, മാത്യു കല്ലേത്ത്, ഡിസിസി ഭാരവാഹികളായ ജയിംസ് കീക്കരിക്കാട്ട്, കെ.പി.എസ്. നായര്‍, ബഷീര്‍…
Read More