ചാലക്കുടി: ഭൂമി കൈയേറ്റവും അനധികൃത നിർമാണങ്ങളും അഴിമതിയും മലിനീകരണ പ്രശ്നവും നിയമവിരുദ്ധമായ നടപടികളും ആരോപിച്ച് ഡി സിനിമാസ് തിയേറ്റർ ലൈസൻസ് റദ്ദുചെയ്ത് അടച്ചുപൂട്ടാൻ തീരുമാനിച്ചിട്ടും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെയും നോട്ടീസിൽ പരാമർശിക്കാതെയും തിയേറ്റർ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയതിലൂടെ എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണകക്ഷിയുടെ ഇക്കാര്യത്തിലുള്ള കള്ളത്തരം പുറത്തായിരിക്കുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. അഞ്ച് എച്ച്പിയേക്കാൾ കൂടുതൽ ശേഷിയുള്ള മോട്ടോർ ഉപയോഗിച്ച് കൗണ്സിൽ അംഗീകാരമില്ലാതെ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നു എന്നുമാത്രം പരാമർശിച്ച് തിയേറ്ററിന്റെ ലൈസൻസ് റദ്ദ് ചെയ്യാൻ നോട്ടീസ് നൽകിയതിനു പിന്നിൽ ദുരൂഹതയുണ്ട്. വിവാദമായ ആരോപണങ്ങൾ നാട് മുഴുവൻ പ്രചരിപ്പിച്ച്, കൗണ്സിലിനെ തന്നെ തെറ്റുധരിപ്പിച്ച്, കൗണ്സിലിനെ തന്നെ തെറ്റുധരിപ്പിക്കുന്നവിധം നിരവധി ചട്ടലംഘന നടപടികൾ ചൂണ്ടിക്കാട്ടുകയും തിയേറ്ററിലെ മലിനജലം മുഴുവൻ ചാലക്കുടി പുഴയിലേക്കു ഒഴുക്കുന്നതായി അറിയിച്ചു. തിയേറ്റർ അടച്ചുപൂട്ടണമെന്ന് അഭിപ്രായപ്പെട്ടവർ ഇത്തരത്തിൽ ഒരു നോട്ടീസ് നൽകിയതിനു പിന്നിലെ കള്ളത്തരം അന്വേഷിക്കണമെന്ന് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു.…
Read MoreCategory: Thrissur
ഭരണം മാറിയതോടെ പണിയും നിന്നു..! നിർമിക്കുന്നതിനു കാണിച്ച ആവേശം മാറി വന്ന സർക്കാർ കാട്ടിയില്ല; മാള കുളവും രാജീവ് ഗാന്ധി സ്ക്വയറും നാശത്തിലേക്ക്
മാള: നിർമിക്കുന്നതിനു കാണിച്ച ആവേശം സംരക്ഷിക്കുന്നതിൽ ഇല്ലാതായോടെ മാള ടൗണിനു സമീപമുള്ള കുളവും രാജീവ് ഗാന്ധി സ്ക്വയറും നാശത്തിന്റെ വക്കിൽ. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാള കുളത്തിന്റെ ചുറ്റിലുമുള്ള നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ഭരണസമിതിയുടെ അവസാന നാളുകളിൽ തിരക്കിട്ട് നടത്തുകയായിരുന്നു. കുളത്തിന്റെ വശങ്ങൾ കരിങ്ങൽ ഭിത്തി കെട്ടി സംരക്ഷിക്കുകയും അതിനു ചുറ്റിലും കൈവരികൾ പിടിപ്പിച്ചിരുന്നു. മൂന്നുവശവും റോഡ് കടുന്നുപോകുന്ന ഇവിടെ ടൈലുകൾ വിരിക്കുകയും പുരാതന കാലത്തെ അത്താണിയും വിളിക്കുകാലുകളും ശിൽപങ്ങളും ഉൾപ്പടെ സ്ഥാപിച്ച് മനോഹരമാക്കിയിരുന്നു. ഇവിടെ കാറ്റുകൊള്ളാനെത്തുന്നവർക്ക് കുളത്തിനു ചുറ്റും നടക്കുന്നതിനും തൊട്ടുതന്നെയുള്ളമരങ്ങളുടെ തണലിൽ വിശ്രമിക്കുന്നിതനു സൗകര്യമൊരുക്കി. വളരെ കുറച്ചു ദിസങ്ങൾക്കൊണ്ടാണ് അന്ന് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. എന്നാൽ ഗ്രാമപഞ്ചായത്തിൽ ഭരണമാറ്റം വന്നതോടെ നിലവിൽ കുളത്തിന്റെയും രാജീവ് ഗാന്ധി സ്ക്വയറിന്റെയും ശനിദശ ആരംഭിച്ചു. ഇപ്പോൾ ഇവിടം പുല്ലുകൾ വളർന്ന് കാടുകയറിയ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം കുളത്തിനു പടിഞ്ഞാറു ഭാഗത്ത്…
Read Moreസർക്കാർ നയം പോലെ..! വിശേഷ ദിവസങ്ങളിലെ വീട്ടിലെ മദ്യസൽക്കാരത്തിൽ നിലപാട് എടുക്കേണ്ടതു സർക്കാർ; ഹർജിക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി
തൃശൂർ: വീടുകളിൽ വിശേഷാവസരങ്ങളിൽ മദ്യസൽക്കാരം നടത്തുന്നതിനു താത്കാലിക ബാർ ലൈസൻസ് വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാരാണു മേൽക്കോടതിയെ സമീപിക്കേണ്ടതെന്നു സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഇങ്ങനെ നിരീക്ഷിച്ചത്. വീടുകളിലെ മദ്യസൽക്കാരം നിയന്ത്രിക്കുന്നതു സംബന്ധിച്ചു നയപരമായ നിലപാട് എടുക്കേണ്ടതു ഹർജിക്കാരനായ വ്യക്തിയല്ലെന്നും സർക്കാരാണെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റീസുമാരായ ദീപക് മിശ്ര, എ.എം. ഹാൻമിൽക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിശേഷാവസരങ്ങളിൽ വീടുകളിലും മറ്റും മദ്യസൽക്കാരത്തിന് എക്സൈസ് താത്കാലിക ലൈസൻസ്ഫീസ് ഈടാക്കി അനുവദിച്ചിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണു വീട്ടിൽ അതിഥികൾക്കു മദ്യം വിളമ്പുന്നതിനു താത്കാലിക ലൈസൻസ് ഫീസിന്റെ ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടത്.
Read Moreആമ്പല്ലൂരില് ദേശീയപാത “ജലപാതയായി’..! കാനകളുടെ നിർമാണം പാതി വഴിയിൽ ഉപേക്ഷിച്ചത് പണിയായി; റോഡിൽ വെള്ളം നിറഞ്ഞതു മൂലം വാഹനയാത്ര ദുരിതമായി
ആന്പല്ലൂർ : ദേശീയപാത സിഗ്നലിന് സമീപമുള്ള രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. വരന്തരപ്പിള്ളി റോഡ് ദേശീയപാതയിലേക്ക് ചേരുന്ന റോഡിലെ വെള്ളക്കെട്ടാണ് വാഹനയാത്രികരെയും കാൽനടക്കാരെയും ദുരിതത്തിലാഴ്ത്തുന്നത്. കാനകളുടെ നിർമാണം പാതി വഴിയിൽ ഉപേക്ഷിച്ചതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. സിഗ്നലിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനോട് ചേർന്നുള്ള സർവീസ് റോഡിലാണ് വെള്ളക്കെട്ട്. ഓട്ടോറക്ഷ സ്റ്റാന്റിലും പരിസരങ്ങളിലും വെള്ളം കയറിയ നിലയിലാണ്. ഏറെ ജനതിരക്കുള്ള ആന്പല്ലൂരിൽ വെള്ളക്കെട്ട് മൂലം യാത്രകാർക്ക് നടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണ്. മഴക്കാലമായാൽ പൊട്ടിപൊളിഞ്ഞ് കിടക്കുന്ന കാനയിലൂടെ വെള്ളം പോകാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. ടോൾ കന്പനി കാനകളുടെ നിർമ്മാണം പൂർത്തീകരിക്കാത്തതുമൂലം ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. എത്രയും വേഗം ടോൾ കന്പനി അധികൃതർ ഇടപ്പെട്ട് കാനകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreപോലീസ് മർദനത്തിന് ശേഷം വിനായകൻ ആത്മഹത്യ ചെയ്ത സംഭവം; പിതാവിന്റെ ആവശ്യം പോലെ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ
ഏങ്ങണ്ടിയൂർ (തൃശൂർ): ഏങ്ങണ്ടിയൂരിൽ ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന്റെ പിതാവ് ആവശ്യപ്പെട്ടതനുസരിച്ച് സിബിഐ അന്വേഷണത്തിനു ശിപാർശ ചെയ്യുമെന്നു ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ എൽ. മുരുകൻ. വിനായകന്റെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വീട്ടുകാർ തൃപ്തരല്ലെന്നും അദ്ദേഹം പറഞ്ഞു. വിനായകൻ കേസിലും തിരുവനന്തപുരം ശ്രീകാര്യത്ത് രാജേഷ് കൊല്ലപ്പെട്ട സംഭവത്തിലും കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.തന്റെ മകനു നീതികിട്ടണമെന്നും ഭർത്താവിനെയും കേസിൽ കുടുക്കാൻ പോലീസ് ശ്രമിക്കുന്നതായും വിനായകന്റെ അമ്മ ഓമന പൊട്ടിക്കരഞ്ഞുകൊണ്ട് കമ്മീഷനോടു പറഞ്ഞു. വിനായകന്റെ കുടുംബത്തിനുള്ള ധനസഹായ തുകയായ 4.12 ലക്ഷം രൂപ മൂന്നുദിവസത്തിനകം നൽകണമെന്നു ജില്ലാ പട്ടികജാതി വികസന ഓഫീസർക്കു വൈസ് ചെയർമാൻ നിർദേശം നൽകി. വിനായകന്റെ മരണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോടും രാമനിലയം ഗസ്റ്റ്ഹൗസിൽ നടത്തിയ യോഗത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട്…
Read Moreപറന്നിറങ്ങി കൈയോടെപൊക്കി..! മണിചെയിൻ തട്ടിപ്പ് നടത്തി രാജ്യം വിട്ട മാർട്ടിൻ ജോണിനെ പോലീസ് അറസ്റ്റു ചെയ്തു; 7 വർഷത്തി ന് ശേഷം തിരികെ കൊച്ചിയി ലെത്തിയപ്പോൾ പിടികൂടുകയായിരുന്നു
തൃശൂർ: പതിനാറോളം മണിചെയിൻ തട്ടിപ്പുകേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഒളരി വെളുത്തൂർ ചാലിശേരി വീട്ടിൽ മാർട്ടിൻ ജോണ് (51) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴുവർഷമായി വിദേശത്ത് ഒളിവിലായിരുന്നു ഇയാൾ. നാട്ടിലേക്കു തിരികെ വരുന്നതായി രഹസ്യവിവരം കിട്ടിയതിനെതുടർന്ന് എസിപി പി. വാഹിദ്, സിഐ കെ.സി. സേതു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്. നെടുന്പാശേരി വിമാനതാവളത്തിൽ വിമാനമിറങ്ങിയ ഉടനെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടിക് ഇന്നവോറ്റേഴ്സ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. പലരിൽ നിന്നായി വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ വന്നപ്പോൾ മുങ്ങുകയായിരുന്നു ഇയാൾ. സീനിയർ സിപിഒ മൻസൂർ, സിപിഒമാരായ അരവിന്ദൻ, ഷിനിൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Read Moreകാറിൽ കടത്തിയ 75 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചു; സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു; കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം
മണ്ണാർക്കാട്: പോലീസ് നടത്തിയ വാഹനപരിശോധനയിൽ വൻ കുഴൽപ്പണസംഘത്തെ പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരിൽനിന്ന് 75 ലക്ഷം രൂപ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കാർ യാത്രികരായ കരിങ്കല്ലത്താണി തൊടുകാപ്പ് നാലകത്തു വീട്ടിൽ നൗഷാദ് ബാബു (38), കൊടക്കാട് കൊണ്ടോട്ടി പറന്പിൽ കുഞ്ഞാണി എന്ന കോയ (50) കൊടക്കാട് കോരംചാടി മുഹമ്മദ് ഫവാസ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെയാണ് സംഭവം. എംഇഎസ് കല്ലടി കോളജ് പരിസരത്തുവച്ച് വാഹനപരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയിൽ എത്തിയ സ്വഫ്റ്റ് കാറിൽ നിന്നാണ് പണം പിടിച്ചത്. കാറിൽ രഹസ്യ അറ ഒരുക്കിയായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പണം എൻഫോഴ്സ്മെന്റിനു കൈമാറിയതായി മണ്ണാർക്കാട് സിഐ ഹിദായത്തുള്ള മാന്പ്ര പറഞ്ഞു. എസ്ഐ ഷിജു ഏബ്രഹാം, ദേവസ്യ, പൊടിമോൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് കുഴൽപ്പണം പിടിച്ചെടുത്തത്.
Read Moreനിയമത്തിന്റെ പിൻബലത്തിൽ..! തൃശൂർ നഗരത്തിൽ ഭിന്നലിംഗക്കാരുടെ അഴിഞ്ഞാട്ടം ; ഇരുട്ടിന്റെ മറവിൽ അനാശാസ്യവും ലഹരി വില്പനയും; ഇവർക്കെതിരേ നടപടിയെടുക്കാനാകാതെ പോലീസ്
തൃശൂർ: നഗരത്തിലും പരിസരത്തും രാത്രി കാലങ്ങളിൽ ഭിന്നലിംഗക്കാർ കൂട്ടമായി നടത്തുന്ന അനാശാസ്യ പ്രവർത്തനങ്ങളും സംഘർഷങ്ങളും തടയാനാകാതെ പോലീസ് കുഴങ്ങുന്നു. മുന്പ് ഭിന്നലിംഗക്കാരുടെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പോലീസ് കർശനമായ നടപടിയെടുത്തിരുന്നതിനാൽ രാത്രിയിൽ കൂട്ടം കൂടി വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ മറഞ്ഞു നിന്നിരുന്നു. എന്നാൽ ഇപ്പോൾ ഭിന്നലിംഗക്കാർക്കെതിരെ എന്തെങ്കിലും നടപടിയെടുത്താൽ അതിനെതിരെ പോലീസുകാർക്കു തന്നെ പ്രശ്നങ്ങളുണ്ടാകുന്ന രീതിയിലാണ് നിയമങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇതു മുതലെടുത്താണ് ഭിന്നലിംഗക്കാർ സന്ധ്യമയങ്ങിയാൽ നഗരത്തിലെ ചില കേന്ദ്രങ്ങളിൽ തന്പടിച്ച് അനാശാസ്യ പ്രവർത്തനങ്ങളും മറ്റും ബിസിനസുകളും നടത്തുന്നത്. ഇവർക്കിടയിൽ കഞ്ചാവും മറ്റു ലഹരി മരുന്നുകളും വിൽപന നടത്തുന്നവരും ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ ഇവരെ പിടിച്ച് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയാൽ ഭിന്നലിംഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നവർ രംഗത്തെത്തി രക്ഷപെടുത്തുകയാണ് ചെയ്യുന്നത്. ഇതിനാൽ കുറച്ചു നാളുകളായി പോലീസും ഇവരെ കൈകാര്യം ചെയ്യുന്നത് കുറഞ്ഞു.കെഎസ്ആർടിസി, ചെട്ടിയങ്ങാടി പരിസരങ്ങളിലൂടെ രാത്രി കാലങ്ങളിൽ ഒറ്റയ്ക്ക്…
Read Moreആ രാത്രിയിൽ സംഭവച്ചതെന്ത്..! പോലീസിനെ കണ്ടു പേടിച്ചോടിയ യുവാവ് കിണറ്റിൽ വീണു മരിച്ച സംഭവം; ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കും, മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു
തൃശൂർ: നഗരത്തിൽ പോലീസിനെ കണ്ട് പേടിച്ചോടിയ കോട്ടയം ചിങ്ങവനം പോളച്ചിറ കാഞ്ഞിരത്തറ സാബുവിന്റെ മകൻ സജിൻ(19) കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തു. സജിനെ കാണാനില്ലെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പോലീസ് അന്വേഷിക്കും. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം രാവിലെ പത്തരയോടെ ബന്ധുക്കൾകോട്ടയത്തേക്ക് കൊണ്ടുപോയി. സജിന്റെ മാതാപിതാക്കൾ ഇന്നലെ തന്നെ ഇവിടെയെത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പ്ലസ്ടു പഠനം കഴിഞ്ഞു പാർട്ട് ടൈം ജോലിക്കായാണ് സജിനും കൂട്ടുകാരും തൃശൂരിലെത്തിയത്. രാത്രി മുറിയെടുത്തതിനുശേഷം കൂട്ടുകാരുമായി ഭക്ഷണം കഴിക്കാൻ ചെട്ടിയങ്ങാടിയിൽ വന്ന് മടങ്ങുന്നതിനിടെ ഭിന്നലിംഗക്കാരായ സംഘം യുവാക്കളുമായി തർക്കിക്കുന്നതു കണ്ടു. ഇതിനിടെ പോലീസ് വന്നപ്പോൾ പേടിച്ച് സജിനും കൂട്ടുകാരനും ഓടുകയായിരുന്നുവെന്ന് സുഹൃത്ത് പോലീസിനോട് പറഞ്ഞിരുന്നു. രാത്രിയായിട്ടും സജിനെ കാണാതായതോടെയാണ് പോലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സജിൻ ഓടി മറയുന്നത് ശ്രദ്ധയിൽ…
Read Moreഅവരും മനുഷ്യരാണ്..! തടവിൽ കഴിയുന്ന ആളിന്റെ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണം;വിയ്യൂർ സെൻട്രൽ ജയിൽ തടവുകാരനായ വിൽസന്റെ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്
തൃശൂർ: ശസ്ത്രക്രിയ നടത്തിയിട്ടും അസ്വസ്ഥതകൾ തുടരുന്ന വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനെ തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ടിനു മുന്പിലെത്തിച്ച് അടിയന്തര ചികിത്സ നൽകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തടവുകാരന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ജയിൽ ഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെ കമ്മീഷൻ വിമർശിച്ചു. രണ്ടുതവണ ശസ്ത്രക്രിയയ്ക്കു വിധേയനായ തടവുകാരന്റെ സ്ഥിതി നേരിട്ടു ചോദിച്ചറിയാതെ തയാറാക്കിയ റിപ്പോർട്ട് സത്യസന്ധമല്ലെന്നും തടവിൽ കഴിയുന്ന ഒരാളിന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കെ. മോഹൻകുമാർ ഉത്തരവിൽ ചൂണ്ടിക്കാട്ടി.വിയ്യൂർ സെൻട്രൽ ജയിലിലെ 2521-ാം നന്പർ തടവുകാരനായ വിൽസന്റെ പരാതിയിലാണ് നടപടി. 2014 സെപ്റ്റംബർ 30 നും 2016 ഡിസംബർ 23 നും വിൽസണ് തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് (സ്കോട്ടം ഹൈഡ്രോസിൽ) വിധേയനായിരുന്നു. തടവുകാരന്റെ രോഗവിവരം സംബന്ധിച്ച് അയാളുടെ മൊഴി രേഖപ്പെടുത്താതെ ഐജി റിപ്പോർട്ട് സമർപ്പിച്ച രീതി സ്വഭാവിക നീതിക്ക് ഇണങ്ങുന്നതല്ലെന്നു കമ്മീഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ…
Read More