ചേർപ്പ് : വല്ലച്ചിറ പുതുകുളങ്ങരയിൽ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഴക്കടവിൽ അനിൽകുമാറിന്റെ മകൾ സിയ (14)യാണ് മരിച്ചത്. ചേർപ്പ് സി.എൻ.എൻ.ഗേൾസ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാർഥിനിയാണ്.വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഷാൾ കുരുങ്ങിയ നിലയിൽ സിയയെ വീട്ടുകാർ കണ്ടതെന്ന് പോലീസ് പറഞ്ഞു. അമ്മ ജിജി. സഹോദരിമാർ ശീതൾ, ഇഷ്ണ
Read MoreCategory: Thrissur
പകൽ മാന്യൻമാർ..! റോഡരുകിൽ പാർക്ക് ചെയ്ത ടോറസ് ലോറി മോഷണം പോയ സംഭവം; രണ്ടു തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ; പ്രതികളെതിരിച്ചറിഞ്ഞത് മറ്റൊരു ലോറി മോഷ്ടാവിനെ ചോദ്യം ചെയ്തപ്പോൾ
തൃശൂർ: മണ്ണുത്തി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന പത്തുലക്ഷം വിലമതിക്കുന്ന ടോറസ് ലോറി മോഷ്ടിച്ചുകൊണ്ടുപോയ കേസിലെ പ്രതികളെ ഷാഡോ പോലീസ് പിടികൂടി. തമിഴ്നാട് കോയന്പത്തൂർ മരപ്പാലം സ്വദേശികളായ ആഷിക്(22) സുഹൃത്ത് റഫീക്ക്(അബു-26) എന്നിവരാണ് അറസ്റ്റിലായത്.മേയ് 17ന് രാത്രിയാണ് സംഭവം. പട്ടിക്കാട് സ്വദേശി കൊറ്റിക്കൽ വീട്ടിൽ രഘുവിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് മോഷ്ടിച്ചത്. തൃശൂർ-പാലക്കാട് ദേശീയപാതയിൽ പണിനടക്കുന്നതിനാൽ വീട്ടിലേക്ക് കയറ്റി നിർത്താൻ സാധിക്കാത്തതിനാൽ പട്ടിക്കാട് ദേശീയപാതയോരത്ത് നിർത്തിയിരുന്ന ലോറിയാണ് മോഷ്ടിച്ചത്. മോഷണംപോയ ലോറി കോയന്പത്തൂരിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ശേഷം മോഷ്്ടാക്കളെ പിടികൂടുന്നതിനായി ദിവസങ്ങളോളം ഷാഡോ പോലീസ് ലോറിതൊഴിലാളികളുടെ വേഷത്തിൽ ലോറിയുടെ പരിസരങ്ങളിൽ നിന്നിരുന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ സാധിച്ചില്ല. തമിഴ്നാട് കേന്ദ്രീകരിച്ച് വാഹനമോഷണങ്ങൾ നടത്തുന്ന ആളുകളെ കുറിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികൾ അറസ്റ്റിലായത്. മുപ്പതോളം വാഹനമോഷ്ടാക്കളെ കുറിച്ചും കേരളത്തിലേയും തമിഴ്നാട്ടിലേയും ജയിലുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് അന്വേഷണം നടത്തിയത്. വർഷങ്ങൾക്കുമുന്‍പ് ലോറി മോഷണക്കേസിൽ അറസ്റ്റിലായ കോയന്പത്തൂർ…
Read Moreആറടി മണ്ണുപോലുമില്ല..! പനി കൊണ്ടുപോ യതു നിർധന കുടുംബത്തിന്റെ ഏക ആശ്ര യം; ചിതയൊരുക്കാൻപോലും ഇടമില്ല; നാടിന്റെ നൊമ്പരമായി ശശികുമാറിന്റെ മരണം
പെരിഞ്ഞനം: പെരിഞ്ഞനത്ത് പനി ബാധിച്ച് മരിച്ച നന്പ്രത്ത് ശശികുമാറിന്റെ മരണം നാടിന്റെ നൊന്പരമായി. രണ്ടു പെണ്‍കുട്ടികളടക്കം നാലു സ്ത്രീകളുൾപ്പെടുന്ന നിർധന കുടംബത്തിന്റെ അത്താണിയാണ് നഷ്ടമായത്. മൂന്ന് സെന്റ് സ്ഥലത്തെ ഇടിഞ്ഞുവീഴാറായ ഒറ്റമുറി വീട്ടിലാണ് അമ്മ ഭാർഗവിയും ഭാര്യ അന്പിളിയും മക്കളായ അതുല്യ, അർച്ചന എന്നിവരുമുൾപ്പെടുന്ന ശശികുമാറിന്റെ കുടംബം താമസിക്കുന്നത്. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്ന ശശികുമാർ പതിനഞ്ച് വർഷത്തോളമായി പെരിഞ്ഞനത്തെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. ശശികുമാറിന്റെ തുച്ചമായ ശന്പളമായിരുന്നു കുടംബത്തിന്റെ ഏക ആശ്രയം. പനി ബാധിച്ച് കിടപ്പിലായ ശശികുമാർ ഡോക്ടറെ കാണാൻ മടി കാണിച്ചത് കുടംബത്തിനു തന്നെ വിനയായി. അവശനായി ആശുത്രിയിലെത്തിക്കുന്പോഴേക്കും കുംബത്തെ തനിച്ചാക്കി ശശികുമാർ യാത്രയായിരുന്നു. നാലാളുകൾ കയറിയാൽ നിറയുന്ന വീടിനുള്ളിൽ മൃതദേഹമെത്തിച്ചപ്പോൾ അണപൊട്ടിയ തേങ്ങലുകൾക്ക് മുന്നിൽ നിസഹായരായി നിൽക്കാ നേ മറ്റുള്ളവർക്കു കഴിഞ്ഞുള്ളൂ. ആകെയുള്ള മൂന്ന് സെന്റ് സ്ഥലത്ത് മൃതദേഹം സംസ്കരിക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയായതോടെ…
Read Moreപ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ; ഭാര്യയും മക്കളുമുള്ള യുവാവ് അറസ്റ്റിൽ; പെൺകുട്ടിയെ മാതാവിനൊപ്പം വീട്ടു
മുളങ്കുന്നത്തുകാവ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പുറനാട്ടുകര തേനാരി വീട്ടിൽ രതീഷിനെ(34)യാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പോസ്കോ നിയമപ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്. കൂലിപ്പണിക്കാരനായ പ്രതിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. പെണ്‍കുട്ടിയെ കാണാനില്ലെന്നറിയിച്ചു കുട്ടിയുടെ അമ്മയാണ് മെഡിക്കൽകോളജ് പോലീസിൽ പരാതി നൽകിയത്. പോലീസ് അനേ്വഷണത്തിലാണ് രണ്ടുപേരെയും പിടികൂടിയത്. പെണ്‍കുട്ടിയെ അമ്മയോടൊപ്പം പറഞ്ഞയച്ചു. പെൺകുട്ടിക്ക് യുവാവുമായി അടുപ്പമുണ്ടെന്നറിഞ്ഞ അമ്മ ഇക്കാര്യം പെണ്‍കുട്ടിയോട് ചോദിച്ചിരുന്നു. തുടർന്ന് പെണ്‍കുട്ടി അമ്മ കയിലുകൊണ്ട് തലയ്ക്കടിച്ചെന്നു പോലീസിൽ പരാതി നൽകിയിരുന്നു. ഇതുപ്രകാരം പോലീസ് അമ്മയ്ക്കെതിരേ ബാലനീതി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
Read Moreഅങ്ങനെ ആ നാറ്റം ഒഴിവാക്കി..! മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും സമയമില്ലാത്തതിനെ തുടർന്ന് ഡന്റൽ ക്ലീനിക്ക് ഉദ്ഘാടനമില്ലാതെ തുറന്നു കൊടുത്തു
മുളങ്കുന്നത്തുകാവ്: മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും സമയമില്ല. അവസാനം, ഉദ്ഘാടനം നടത്താതെ തന്നെ ഗവ. ഡന്റൽ കോളജിലെ ഡന്റൽ വിഭാഗം ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. കോളജ് കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തീകരിച്ചശേഷം ഉദ്ഘാടനത്തിനായി പലതവണയാണ് തീയതി നിശ്ചയിച്ചത്. മന്ത്രിമാരുടെ സമയത്തിനും താത്പര്യത്തിനും കാത്തുനിന്നതാണ് ഉദ്ഘാടനം വൈകിപ്പിച്ചത്. ഏഷ്യയിലെ തന്നെ ഒന്നാംതരം ഡന്റൽ ആശുപത്രിയായി മാറാൻപോകുന്ന തൃശൂർ ഗവ. ഡന്റൽ ആശുപത്രിയും ഡന്റൽ കോളജും കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. കോളജ് കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണത്തിന് 14.5 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സജ്ജീകരണങ്ങളുള്ള കെട്ടിടം നിർമിച്ചത്. ഒഴിഞ്ഞുകിടക്കുന്ന നെഞ്ചുരോഗാശുപത്രി വക കെട്ടിടത്തിലാണ് കോളജും ക്ലിനിക്കും ഇതുവരെ പ്രവർത്തിച്ചിരുന്നത്. സ്ഥലപരിമിതി ഏറെ പ്രതിസന്ധി ഉണ്ടാക്കിയിരുന്നെങ്കിലും കാര്യങ്ങൾ ഭംഗിയായി പോയിരുന്നു. ഒരു കെട്ടിടത്തിൽ തന്നെ ആശുപത്രിയും കോളജും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കണമെന്ന ഇന്ത്യൻ ഡന്റൽ മെഡിക്കൽ കൗണ്‍സിലിന്റെ ഉത്തരവ് നടപ്പാക്കാൻ…
Read Moreഅതിരപ്പിള്ളിയിൽ തൊടാതെ പരിസ്ഥിതി-വികസന നയം; പരിസ്ഥിതിയെ സംരക്ഷിച്ചുള്ള വികസനമാണ് എൽഡിഎഫിന്റേതെന്ന് കോടിയേരി ബാലകൃഷ്ണൻ
സ്വന്തം ലേഖകൻ തൃശൂർ: മനുഷ്യനെ മുന്നിൽ കണ്ടുകൊണ്ടാകണം പരിസ്ഥിതിസംരക്ഷണമെന്ന മാക്സിയൻ കാഴ്ചപ്പാടു തന്നെയാണ് ഇടതുപക്ഷ സർക്കാർ ആവിഷ്കരിക്കുന്ന നയത്തിനകത്തും ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മനുഷ്യൻ ഒരു പ്രശ്നമല്ലാതിരിക്കുകയും പരിസ്ഥിതിയെ മാത്രം കാണുകയും ചെയ്യുന്ന യാന്ത്രികമായ സമീപനം കമ്യൂണിസ്റ്റുകാർക്കില്ല. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനം തന്നെയാണ് എൽഡിഎഫിന്റെ കാഴ്ചപ്പാട്. ഇത് ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി ആവിഷ്കരിക്കുന്ന ഒരു നയമല്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം 150 വർഷം മുന്‍പ് തയാറാക്കിയ മൂലധനത്തിൽ തന്നെ കാറൽ മാക്സ് രേഖപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിയെ കൊള്ളയടിക്കുന്നതു മുതലാളിത്തമാണ്. മുതലാളിത്തം വളരുന്നതു പരിസ്ഥിതിയെ കൊള്ളയടിച്ചുകൊണ്ടാണെന്നും മാക്സ് മൂലധനത്തിൽ സമർത്ഥിച്ചിട്ടുണ്ട്. അതുകൊണ്ട് കമ്യൂണിസ്റ്റുകാർ എല്ലായിടത്തും പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് കാണുന്നത്. നെല്ല്-പച്ചക്കറി ഉത്പാദനരംഗത്തു കേരളം ഇന്നു കൈവരിച്ച നേട്ടങ്ങൾ ഈ നയത്തിന്റെ പ്രതിഫലനമാണെന്നു പറഞ്ഞ കോടിയേരി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച നയം പ്രസംഗത്തിൽ ഒരിടത്തും…
Read Moreഇതുമൊരു പാഠം..! സൗകര്യങ്ങൾ കുറഞ്ഞ നഴ്സിംഗ് കോളജുകൾക്കെതിരെ കർശന നടപടി; 6 കോളജുകളുടെ അംഗീകാരം പിൻവലിക്കും; 7 കോളജുകളുടെ സീറ്റ് കുറയ്ക്കും
തൃശൂർ: സ്വാശ്രയ നഴ്സിംഗ് കോളജുകൾക്കെതിരെ കർശന നടപടിക്ക് ആരോഗ്യസർവകലാശാലയുടെ നീക്കം. സർവകലാശാല നിഷ്കർഷിക്കുന്ന സൗകര്യങ്ങൾ ഇല്ലാത്ത ആറ് നഴ്സിംഗ് കോളജുകളുടെ അംഗീകാരം പിൻവലിക്കാനാണ് തീരുമാനം. ഏഴ് നഴ്സിംഗ് കോളജുകളുടെ സീറ്റുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യും. തിരുവനന്തപുരത്തു നടന്ന ഗവേണിംഗ് കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം. ആരോഗ്യ സർവകലാശാലയ്ക്കു കീഴിലുളള സ്വാശ്രയ നഴ്സിംഗ് കോളജുകളെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. ഈ പരാതികൾ പരിഹരിക്കാനായി സർവകലാശാല പ്രത്യേക പരിശോധനാസംഘത്തെയും നിയോഗിച്ചിരുന്നു. പരിശോധനയിൽ കുറവുകൾ കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് നടപടിക്കു നീക്കം. നഴ്സിംഗ് കോളജിനോടു ചേർന്ന് കിടത്തിചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രി വേണമെന്നു സർവകലാശാലയും നഴ്സിംഗ് കൗണ്‍സിലും നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ പല നഴ്സിംഗ് കോളജിനോടു ചേർന്നും രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യങ്ങളില്ല. സർവകലാശാല നിഷ്കർഷിക്കുന്നതിന്റെ 20 ശതമാനം പോലും രോഗികളെ കിടത്തിചികിത്സിക്കാൻ സൗകര്യമില്ലാത്ത നഴ്സിംഗ് കോളജുകളുടെ അംഗീകാരമാണ് പിൻവലിക്കുക. 20 മുതൽ 30 ശതമാനം വരെ രോഗികളെ കിടത്തിചികിത്സിക്കാൻ…
Read Moreഅതിരപ്പിള്ളി പദ്ധതി നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ ഓടിച്ചിട്ട് അടിക്കണം; മുഖത്തുനോക്കി സംസാരിക്കാൻ വനം മന്ത്രി കെ. രാജുവിനു ധൈര്യമില്ലെന്ന് പി.സി. ജോർജ്
തൃശൂർ: അതിരപ്പിള്ളി പദ്ധതിക്കായി കെഎസ്ഇബിയിൽനിന്നും 5.25 കോടി രൂപ കൈപ്പറ്റിയ വനംവകുപ്പ് നിശബ്ദത പാലിക്കുകയാണെന്നും പദ്ധതി നടപ്പാക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ ജനം ഓടിച്ചിട്ട് അടിക്കണമെന്നും പി.സി. ജോർജ് എംഎൽഎ. നല്ല മനുഷ്യനാണെങ്കിലും ബന്ധപ്പെട്ട ഉത്തരവു നടപ്പാക്കാൻ മുഖത്തുനോക്കി സംസാരിക്കാൻ വനം മന്ത്രി കെ. രാജുവിനു ധൈര്യമില്ല. ഉദ്യോഗസ്ഥരുടെ ഒൗദാര്യത്തിലാണോ മന്ത്രിയെന്നും പി.സി. ജോർജ് സംശയമുന്നയിച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത് ജനറൽ കണ്‍സ്യൂമേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈനീട്ടി കാശുവാങ്ങാൻ മാത്രമാണ് സർക്കാരിനു താത്പര്യം. വിവരമുള്ളവൻ ശബ്ദിച്ചാൽ അപ്പോൾ സസ്പെൻഡ് ചെയ്യുകയാണ് പതിവ്. പ്രതിപക്ഷത്തിരിക്കുന്പോൾ അതിരപ്പിള്ളി പദ്ധതിയെ എതിർക്കുകയും അധികാരം ലഭിക്കുന്പോൾ പദ്ധതിക്കായി മുറവിളി കൂട്ടുകയും ചെയ്യുന്ന ഇടത്, വലതുപക്ഷ സർക്കാരുകൾ ഭരണം എന്നതിനപ്പുറത്ത് ജനനന്മയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും പി.സി. ജോർജ്ജ് കുറ്റപ്പെടുത്തി. അസോസിയേഷൻ പ്രസിഡന്റ് കെ.സി. കാർത്തികേയൻ അധ്യക്ഷനായി. പെരിങ്ങൽകുത്ത്…
Read Moreഅയൽവാസിയുടെ ക്രൂരത..! യുവാവും സംഘവും ചേർന്ന് അയൽവാസിയെ ക്രൂരമായി മർദ്ദിച്ചു; പരിക്കേറ്റയാളുമായി ആശുപ ത്രിയിൽ പോയനേരം വീട് അഗ്നിക്കിരയാക്കി
ശ്രീനാരായണപുരം: ശ്രീനാരായണപുരം പോളക്കുളത്തു അയൽവാസിയെ ക്രൂരമായി മർദ്ദിക്കുകയും വീട് ചുട്ട് ചാന്പലാക്കുകയും ചെയ്തു. ശ്രീനാരായണപുരത്തിനു കിഴക്കുഭാഗത്തെ പോളക്കുളം ഭാഗത്ത് താമസിക്കുന്ന കരിനാട്ട് വിലാസിനിയുടെ വീടാണ് ചുട്ടെരിക്കപ്പെട്ടത്. ഇവരുടെ ഭർത്താവ് രവീന്ദ്രൻ മർദ്ദനമേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ഇവരുടെ അയൽവാസിയായ സുരാജ് എന്ന സുഭാഷ് ആണ് രവീന്ദ്രനെ ആക്രമിച്ചതും വീട് ചുട്ടെരിച്ചതുമെന്ന് മതിലകം പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ശ്രീനാരായണപുരത്തെ ഒരു വ്യാപര സ്ഥാപനത്തിൽ ജോലിയുള്ള രവീന്ദ്രൻ രാത്രിയിൽ വീട്ടിലേക്ക് വരുന്പോഴാണ് സുരാജും ഇയാളുടെ ഒരു കൂട്ടുകാരനും ചേർന്ന് ആക്രമിച്ചത്. ഇതുസംബന്ധിച്ച് സുലോചനക്ക് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഇതോടെ രവീന്ദ്രന്റെ മകനുമായി ഫോണിൽ ബന്ധപ്പെട്ട സുലോചന, രവീന്ദ്രനെ അവിടെ നിന്നും കൊണ്ടു പോയി ആശുപത്രിയിലാക്കാൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ചെത്തിയവർ രവീന്ദ്രനെ കൊണ്ടുപോയതിനു പിറകെയാണ് വീട് കത്തിക്കൽ അരങ്ങേറിയത്. സുലോചനയെ ഫോണിൽ വിളിച്ചുപറഞ്ഞാണ് സുരാജ്…
Read Moreപട്ടയ അപേക്ഷകൾ കെട്ടികിടക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം; സർക്കാർ അധഃസ്ഥിതർക്കും ദുർബലർക്കും ഭൂരഹിതർക്കുമൊപ്പമാണെന്ന് റവന്യു മന്ത്രി
അഗളി: വില്ലേജ് -താലൂക്ക് ഓഫീസുകളിൽ പട്ടയത്തിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കാതിരിക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. ലാൻഡ് ട്രൈബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ പട്ടയമേളയും ധനസഹായ വിതരണവും അട്ടപ്പാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായി. എൽഡിഎഫ് സർക്കാർ അധഃസ്ഥിതർക്കും ദുർബലർക്കും ഭൂരഹിതർക്കുമൊപ്പമാണ്. ഈ സർക്കാറിന്റെ കാലാവധി പൂർത്തിയാക്കുന്നതിനിടെ സംസ്ഥാനത്തു ഭൂരഹിതർ ഉണ്ടാകരുതെന്ന ലക്ഷ്യവുമായാണു റവന്യൂ വകുപ്പ് പ്രവർത്തിക്കുന്നത്. നിരവധി സങ്കീർണ പ്രശ്നങ്ങൾ മറികടന്നാണു പട്ടയങ്ങൾ വിതരണം ചെയ്തത്. അവശേഷിക്കുന്ന ഭൂരഹിതർക്കുള്ള ഭൂമി കണ്ടെത്തുന്ന നടപടികളുമായാണു സർക്കാർ മുന്നോട്ടു പോകുന്നത്. അടുത്ത പട്ടയ വിതരണ മേള ഈവർഷം അവസാനത്തോടെ ജില്ലയിൽ നടത്തുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. 517 പട്ടികവർഗ കുടുംബങ്ങൾക്കായി 483.12 ഏക്കർ ഭൂമിയുടെ ട്രൈബൽ ലാൻഡ് പട്ടയമാണു വിതരണം…
Read More