തൃശൂർ: സാമൂഹികമായി വിദ്വേഷം വളർത്തുകയെന്നതാണു ഫാസിസത്തിന്റെ സ്വാഭാവിക പ്രകൃതമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജയ്ഹിന്ദ് അല്ല, ഭാരത് മാതാ കീ ജയ് എന്ന മുദ്രവാദ്യമാണു ഫാസിസ്റ്റുകൾ മുന്നോട്ടുവയ്ക്കുന്നത്. വൈവിധ്യങ്ങളെ ഏകതയിലേക്കു കൊണ്ടുവരാനുള്ള അജണ്ടയുടെ ഭാഗമാണത്. ഐക്യം തകർക്കുകയോ തടസപ്പെടുത്തുകയോ ചെയ്യാതെ അതിനു കഴിയില്ലെന്ന് അവർക്കറിയാം. മതത്തിന്റെ പേരിൽ തൊഴിൽവിഭാഗത്തെ പോലും വർഗീയവത്കരിക്കുകയാണ്. ഓരോ കോണിലും വികസിക്കുന്ന മതേതരമൂല്യങ്ങളെ തകർക്കുകയാണ് ആർഎസ്എസിന്റെ ഫാസിസ്റ്റ് അജണ്ട. അതിനാണു ഹിന്ദുത്വത്തെ തീവ്രദേശീയതയാക്കി ഉയർത്തിക്കാട്ടുന്നതെന്നും സീതാറാം യെച്ചൂരി ആരോപിച്ചു. ദേശാഭിമാനി സിപിഎം ലോക്കൽ കമ്മിറ്റി “ഫാസിസ്റ്റ് അജണ്ടയ്ക്കെതിരായ പോരാട്ടത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം യു.പി. ജോസഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ, കെ.വി. അബ്ദുൾ ഖാദർ എംഎൽഎ, ടോം പനയ്ക്കൽ, ഐ.പി. ഷൈൻ എന്നിവർ പങ്കെടുത്തു.
Read MoreCategory: Thrissur
പീഡനം മൂലം അമ്മയുടേയും കുഞ്ഞിന്റേയും മരണം; പുനരന്വേഷണത്തിനുള്ള സ്റ്റേ നീക്കി സുപ്രീം കോടതി; സത്യം തെളി യുന്നതുവരെ പോരാടുമെന്ന് ജെസിയുടെ പിതാവ്
മാള: പഴൂക്കര സ്വദേശി മകരപ്പിള്ളി ആന്റുവിന്റെ ഭാര്യ ജെസിയുടെയും ഒന്നര വയസുകാരി മകൾ ചിന്നുമോളുടെയും മരണത്തിന്റെ പുനരന്വേഷണത്തി നുള്ള സ്റ്റേ സുപ്രീംകോടതി നീക്കംചെയ്തു. ജസ്റ്റീസ് ജഗദീഷ്സിംഗ് കഹാർ, ജസ്റ്റീസ് മദൻ ബി. ലോക്കൂർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് സ്റ്റേ നീക്കം ചെയ്ത് ഉത്തരവിറക്കിയത്. കേരള ഹൈക്കോടതി മുൻഗണനാ ക്രമത്തിൽ കേസ് പരിഗണിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേസ് വ്യവഹാരങ്ങൾ ദീർഘകാലമായി നീണ്ടുപോകുന്നതിനാൽ നിലവിലുള്ള തെളിവുകൾ വച്ചുകൊണ്ടു കേസ് പരിഗണിക്കണമെന്നും പരിശോധിച്ച ഡോക്ടറേയും കെമിക്കൽ അനാലിസ്റ്റിനേയും വീണ്ടും വിസ്തരിക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി ഡിവിഷൻ ബഞ്ച് പറഞ്ഞു. പുനരന്വേഷണത്തിനെതിരേ പ്രതികൾ വാങ്ങിയ സ്റ്റേ നീക്കം ചെയ്യണമെന്നു ആവശ്യപ്പെട്ടു ജെസിയുടെ പിതാവ് ജോസഫ് നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ വിധി. 1998 സെപ്റ്റംബർ 26നാണ് ജെസിയും മകൾ ചിന്നുമോളും പൊട്ടാസ്യം നൈട്രേറ്റ് ഉള്ളിൽചെന്ന് മരണപ്പെട്ടത്. ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കാനാതെ ഭർത്താവായ…
Read Moreദേവസ്വം ഭൂമിയിൽ ആർഎസ്എസിന്റെ കായികപരിശീലനം; അഡ്മിനിസ്ട്രേറ്റർ പരാതി നൽകി; ആർഎസ്എസ് നേതൃത്വത്തിനോട് പോലീസ് വിശദീകരണം ആവശ്യപ്പെട്ടു
ഇരിങ്ങാലക്കുട: ദേവസ്വം പറന്പിൽ വിലക്കു ലംഘിച്ച് ആർഎസ്എസിന്റെ കായികാഭ്യാസ പരിശീലനം, ദേവസ്വം അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകി. കൂടൽമാണിക്യം ദേവസ്വം അധിനതയിലുള്ള കൊട്ടിലായ്ക്കൽ പറന്പിലാണ് ആർഎസ്എസ് ശാഖയുടെ നേതൃത്വത്തിൽ കായികാഭ്യാസം നടന്നുവരുന്നത്. ഒരാഴ്ച മുന്പ് പോലീസ് നോക്കി നിൽക്കെ ആയിരുന്നു ഇവിടെ കായികാഭ്യാസം നടന്നത്. കൊട്ടിലായ്ക്കൽ പറന്പിന്റെ കവാടത്തിൽ മുപ്പതോളം വരുന്ന ആർ എസ് എസ് പ്രവർത്തകരാണ് കായികാഭ്യാസം നടത്തിയത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൊട്ടിലായ്ക്കൽ പറന്പിൽ ആർഎസ്എസ് ശാഖ നടത്തരുത് എന്ന് കാണിച്ചുള്ള നോട്ടീസ് മാസങ്ങൾക്കു മുൻപ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ആർഎസ്എസ് നേതൃത്വത്തിനു നൽകിയിരുന്നു. ആ വിലക്കു ലംഘിച്ചാണ് വീണ്ടും ഇത്തരം കായിക പരിശീലനങ്ങൾ നടത്തുന്നത്. ഇതറിഞ്ഞതോടെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഇരിങ്ങാലക്കുട പോലീസിന് പരാതി നൽകുകയായിരുന്നു. കൂടൽമാണിക്യം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളിൽ ചിലരെ സ്വാധീനിച്ചാണ് കൊട്ടിലായ്ക്കൽ പറന്പിൽ ആർഎസ്എസ് ശാഖ തടസമില്ലാതെ…
Read Moreഇതാവണം പോലീസ്..! നിയമങ്ങൾക്കും ചട്ടങ്ങൾക്കും ആരും അതീതരല്ലെന്ന പോലെ പോലീസും അതീതരല്ലെന്നു ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂർ: ഏതെങ്കിലും രീതിയിലുളള പ്രതികാരബുദ്ധിയുണ്ടെങ്കിൽ ഒൗദ്യോഗിക ജീവിതത്തിൽനിന്ന് അതു പാടെ ഒഴിവാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ. രാമവർമപുരം കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 28 ബി ബാച്ച് സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഒൗട്ട്പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളുമായി ഇടപഴകുന്പോൾ പോലീസ് പ്രതിജ്ഞാവാചകങ്ങൾ ഓർക്കണം. പോലീസ് സേനയിൽ സ്വജനപക്ഷപാതവും പക്ഷപാതിത്വവും പൂർണമായും ഒഴിവാക്കാനുള്ള കരുതൽ കാണിക്കണം. നിയമങ്ങൾക്കും ചട്ടങ്ങൾക്കും ആരും അതീതരല്ലെന്ന പോലെ പോലീസും അതീതരല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പോലീസ് സേനയിലെ പ്രാധാന്യമുളള പോസ്റ്റാണു സബ് ഇൻസ്പെക്ടർ പോസ്റ്റ്. ഏതെങ്കിലും ഒരു പ്രദേശത്ത് നിയമവിരുദ്ധമായും നിയമവ്യതിയാനത്ത ടെയും കാര്യങ്ങൾ ചെയ്താൽ അതു കേരളത്തിലെ പോലീസ് സേനയുടെ അന്തസിനെ മൊത്തമായി ബാധിക്കും. അതുകൊണ്ടുതന്നെ കൃത്യനിർവഹണത്തിൽ ജാഗ്രത പാലിക്കണം. പോലീസ് അക്കാദമിയിൽനിന്ന് അടിസ്ഥാന പരിശീലനം നേടിയെങ്കിലും അതിന്റെ പ്രായോഗികത പൂർത്തിയാകുന്നത് ഓരോ പോലീസ് സ്റ്റേഷനിലുമാണ്. അതിനാൽ തന്നെ…
Read Moreപെറ്റിയടിക്കാന് മാത്രമല്ല, ജീവന് രക്ഷിക്കാനും അറിയാം! പാമ്പുകടിയേറ്റയാളുമായി എത്തിയ വാഹനം കുരുക്കില്പെട്ടു; ജീവന് പണയം വച്ച് അമിത വേഗത്തില് ഹൈവേ പോലീസ് ആശുപത്രിയിലെത്തിച്ചു
പട്ടിക്കാട്: കുതിരാനിൽ മരം വീണു ഗതാഗതം തടസപ്പെട്ടതോടെ പാന്പുകടിയേറ്റയാളുമായി എത്തിയ വാഹനവും കുരുക്കിൽപെട്ടു. വിവരമറിഞ്ഞു ഹൈവേ പോലീസെത്തി പാന്പുകടിയേറ്റയാളെ ഹൈവേ പോലീസിന്റെ വാഹനത്തിലേക്കു കയറ്റി ആശുപത്രിയിലേക്കു പാഞ്ഞു. എളനാട് സ്വദേശി വള്ളുവശേരി ജോസി(53)നാണ് അണലിയുടെ കടിയേറ്റത്. കുരുക്കിൽപെട്ടു ജീവൻ അതീവ ഗുരുതരാവസ്ഥയിലെത്തിയെങ്കിലും ഹൈവേ പോലീസ് തടസങ്ങളൊക്കെ നീക്കി ജീവൻ പണയം വച്ച് അമിത വേഗത്തിൽ ജൂബിലി മിഷൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എഎസ്ഐ മുകുന്ദൻ സീനിയർ സിപിഒ ഹരികുമാർ, സിപിഒ രാഹുൽ എന്നിവരാണ് ഹൈവേ പോലീസിന്റെ സംഘത്തിലുണ്ടായിരുന്നത്. പാന്പുകടിയേറ്റയാൾ അപകട നില തരണം ചെയ്തതായി പോലീസ് പറഞ്ഞു. ഇതിനുമുന്പും കുരുക്കുണ്ടായപ്പോൾ ആശുപത്രിയിലേക്കു വന്നിരുന്ന ഗർഭിണിയായ സ്ത്രീയെയും ഹൈവേ പോലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചിരുന്നു.
Read Moreപാമ്പ് ബൈക്കിൽ കയറി: നാട്ടുകാർക്കു പണിയായി; പാമ്പിനെ തുരത്താൻ പല വിദ്യകളും പയറ്റിയെങ്കിലും വിജയം കണ്ടില്ല. ഒടുവിൽ…
വടക്കാഞ്ചേരി: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കയറി കൂടിയ പാന്പിനെ ഒഴിപ്പിക്കാൻ മണിക്കൂറുകളോളം നാട്ടുകാർ പണിപ്പെട്ടു. വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റ് പരിസരത്താണ് സംഭവം. പാതയോരത്തോടു ചേർന്ന് നിർത്തിയിട്ട ബൈക്കിലേക്ക് സമീപമുള്ള പൊന്തക്കാട്ടിൽ നിന്ന് ഇഴത്തെത്തിയ മൂർഖൻ ബൈക്കിനുള്ളിൽകയറി ഇരിക്കുകയായിരുന്നു.പാന്പിനെ തുരത്താൻ പല വിദ്യകളും പയറ്റിയെങ്കിലും വിജയം കണ്ടില്ല. ഒടുവിൽ വണ്ടിയുടെ സീറ്റും മറ്റ് ഭാഗങ്ങളും അഴിച്ച് മാറ്റിയാണ് പാന്പിനെ പുറത്തെടുത്തത്.വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തിയിരുന്നു.
Read More“കൈയോടെ വാങ്ങൂ, പണം പിന്നീടുമതി’! ട്രെയിൻ ടിക്കറ്റ് റെഡി, പണം പിന്നെ മതി; ടിക്കറ്റ് ബന്ധുവിനു മാറ്റിക്കൊടുക്കാം
സ്വന്തം ലേഖകൻ തൃശൂർ: ഓണ്ലൈനിലൂടെ പണം അടയ്ക്കാതേയും ട്രെയിൻ ടിക്കറ്റു ബുക്ക് ചെയ്യാവുന്ന സംവിധാനം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ആരംഭിക്കുന്നു. ബുക്കിംഗ് നടത്തുന്ന സമയത്ത് പണം അടയ്ക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ പിന്നീട് പണം അടയ്ക്കാവുന്ന സൗകര്യമാണ് ഒരുക്കുന്നത്. എന്നാൽ 14 ദിവസത്തിനകം പണം അടയ്ക്കണം. മുംബൈയിലെ ഇ പേലേറ്റർ എന്ന സ്ഥാപനുമായി ചേർന്നുകൊണ്ടാണ് ഐആർസിടിസി ഈ പദ്ധതി നടപ്പാക്കുന്നത്. “കൈയോടെ വാങ്ങൂ, പണം പിന്നീടുമതി’ എന്നാണു മുദ്രാവാക്യം. ട്രെയിൻ ടിക്കറ്റ് ഐആർസിടിസിയുടെ സ്ഥിരമായി വാങ്ങുന്ന യാത്രക്കാർക്കാണ് ഈ സൗകര്യം. ഐആർസിടിസി മുഖേന ദിവസേന ആറു ലക്ഷം ടിക്കറ്റുകളാണു ബുക്കു ചെയ്യുന്നത്. ഇതിന്റെ അഞ്ചു ശതമാനം പേരെങ്കിലും പുതിയ സംവിധാനം പ്രയോജനപ്പെടുത്തുമെന്നാണു കരുതുന്നതെന്ന് ഇ പേ ലേറ്ററിന്റെ വക്താക്കൾ പറയുന്നു. അതേസമയം, ട്രെയിൻ ടിക്കറ്റ് അടുത്ത ബന്ധുവിനു മാറ്റിക്കൊടുക്കാൻ റെയിൽവേ സൗകര്യം നൽകും.…
Read Moreമുളകുപൊടി കണ്ണിലെറിഞ്ഞു വ്യാപാരിയുടെ 37,000 രൂപ തട്ടി; മദ്യപിച്ചതുപോലെ അഭിനയിച്ചെത്തിയ മോഷ്ടാവ് മണലിൽ കലർത്തിയ മുളകുപൊടി രാമൻകുട്ടിയുടെ കണ്ണിലേക്ക് എറിയുകയായിരുന്നു
എരുമപ്പെട്ടി: വ്യാപാരിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു 37,000 രൂപ തട്ടിയെടുത്തു. എംആർഎസ് സ്റ്റോഴ്സിന്റെ ഉടമയും ചിറമനേങ്ങാട് ശാന്തിനഗറിലെ താമസക്കാരനുമായ മൂർത്താട്ടിൽ രാമൻകുട്ടിയുടെ പണമാണു നഷ്ടപ്പെട്ടത്. അക്കിക്കാവ്- പന്നിത്തടം റോഡിൽ ചിറമനേങ്ങാട് നടുവട്ടം സ്റ്റോപ്പിനു സമീപംവച്ചാണു സംഭവം. ഇന്നലെ രാത്രി ഒന്പതോടെ കടയടച്ചു വീട്ടിലേക്കു ബൈക്കിൽ പോകുന്പോൾ എതിരേനിന്നു മദ്യപിച്ചതുപോലെ അഭിനയിച്ചെത്തിയ മോഷ്ടാവ് മണലിൽ കലർത്തിയ മുളകുപൊടി രാമൻകുട്ടിയുടെ കണ്ണിലേക്ക് എറിയുകയായിരുന്നു. ബൈക്കിൽനിന്നു വീണ രാമൻകുട്ടിയുടെ പക്കലുണ്ട ായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. മറ്റൊരാൾ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന 25,000 രൂപയും രാമൻകുട്ടിയുടെ 12,000 രൂപയുമാണു നഷ്ടപ്പെട്ടത്. ആധാർ, തിരിച്ചറിയൽ കാർഡുകൾ, ബാങ്ക് പാസ്ബുക്ക് എന്നിവയും നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്നു. കുന്നംകുളം പോലീസിൽ പരാതി നല്കി.
Read Moreപരിമിതികളെ തോല്പിച്ച ജോണിയാണ് താരം! കമിഴ്ന്നു കിടക്കാൻ മാത്രം കഴിയുന്ന ജോണിക്കു പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല; പൊന്നാടയണിയിച്ച് ആർച്ച്ബിഷപ്
സ്വന്തം ലേഖകൻ അത്താണി: കൈകാലുകളുടെ അംഗപരിമിതിമൂലം ജന്മനാ കിടപ്പിലാണെങ്കിലും 33 -ാം വയസിൽ പഠിച്ചു പത്താം ക്ലാസ് പരീക്ഷ ഒന്നാം ക്ലാസോടെ പാസായ ജോണി കിടക്കയിൽ കിടന്നു ചിരിച്ചു. തന്നെ അഭിനന്ദിക്കാൻ എത്തിയ തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പൊന്നാട അണിയിച്ചപ്പോൾ ജോണിക്ക് ആഹ്ലാദം അടക്കാനായില്ല. അംഗപരിമിതരേയും ബുദ്ധിവൈകല്യമുള്ളവരേയും സംരക്ഷിക്കുന്ന തൃശൂർ അതിരൂപതയുടെ സ്ഥാപനമായ പോപ്പ് ജോണ് പോൾ പീസ് ഹോമിലെ അന്തേവാസിയാണു ജോണി.വടക്കാഞ്ചേരി നഗരസഭ അന്പലപുരം വാർഡ് മെന്പർ മധു അന്പലപുരം, പീസ് ഹോം ഡയറക്ടർ ഫാ. ജിജോ വള്ളൂപ്പാറ, മുൻ ഡയറക്ടറും കൊട്ടേക്കാട് ഫൊറോന പള്ളി വികാരിയുമായ ഫാ. ജോജു ആളൂർ, സിസ്റ്റർ പി.ഡി. മേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കമിഴ്ന്നു കിടക്കാൻ മാത്രം കഴിയുന്ന ജോണിക്കു പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. കുളിയും ഭക്ഷണം കഴിക്കലും അടക്കമുള്ള പ്രാഥമിക കാര്യങ്ങളെല്ലാം നിർമലദാസി സിസ്റ്റർമാരാണ്…
Read Moreഇവിടെ അനുവദിക്കില്ല..! മെഡിക്കൽ കോളജിലെ എംആർഐ സ്കാൻ കന്പനിയുടെ കരാർ ലംഘനം; സമഗ്ര അന്വേഷണം വേണമെന്ന് പി.കെ.ബിജു എംപി
തൃശൂർ: മെഡിക്കൽ കോളജിൽ എംആർഐ സ്കാൻ സേവനം നല്കുന്ന എച്ച്എൽഎൽ കന്പനി വ്യവസ്ഥകൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന പരാതിയിൽ സമാഗ്രാന്വേഷണം നടത്തണമെന്നു പി.കെ.ബിജു എംപി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് കത്ത് നല്കിയതായും എംപി വ്യക്തമാക്കി. എംആർഐ സ്കാൻ സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ ഏകദേശം 2500 ചതുരശ്ര അടി വരുന്ന സ്ഥലം പശ്ചാത്തല സൗകര്യങ്ങളോടുകൂടി വാടക കൂടാതെയാണ് കരാർ വ്യവസ്ഥയനുസരിച്ച് എംആർഐ സ്കാൻ സെന്ററിനായി എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിനു മെഡിക്കൽ കോളജിൽ അനുവദിച്ചിട്ടുളളത്. കൂടാതെ വെള്ളം, വൈദ്യുതി എന്നീ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. മെഡിക്കൽ കോളജ് അധിക്യതർ കരാറിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടെങ്കിലും, എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ഭാഗത്തുനിന്നും തുടർച്ചയായി കരാർ ലംഘനങ്ങളാണ് ഉണ്ടാകുന്നത്. എച്ച്എൽഎൽ അംഗീകരിച്ചിരിക്കുന്ന കരാർ വ്യവസ്ഥയിലെ എട്ടാം നന്പർ പ്രകാരം ഇൻപേഷ്യന്റായ രോഗികളിൽ എംആർഐ സ്കാൻ ചെയ്തവരുടെ ആകെ എണ്ണത്തിന്റെ…
Read More