തൃശൂർ: ഗീത ഗോപി എംഎൽഎയുടെ മകളുടെ ആഡംബര വിവാഹം സംബന്ധിച്ച വിശദീകരണം ചർച്ച ചെയ്യാൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് 15ന് ചേരും. പരിപ്പുവടക്കാലം കഴിഞ്ഞെന്ന സി.എൻ.ജയദേവൻ എംപിയുടെ പരാമർശവും ചർച്ച ചെയ്യുമെന്നാണ് സൂചന. ഗീതഗോപിയെ തള്ളിപ്പറയാതെ പരോക്ഷമായി അവരെ പിന്തുണക്കുന്ന പരാമർശമാണ് കഴിഞ്ഞ ദിവസം ജയദേവൻ നടത്തിയതെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യവും ജില്ലാ എക്സിക്യൂട്ടീവ് ചർച്ച ചെയ്യാനൊരുങ്ങുന്നത്. സ്റ്റേറ്റ് എക്സിക്യൂട്ടീവിലുള്ള ജയദേവനും കെ.പി.രാജേന്ദ്രനും മന്ത്രി വി.എസ്.സുനിൽകുമാറും കെ.രാജൻ എംഎൽഎയും ജില്ലാ എക്സിക്യൂട്ടീവിൽ പങ്കെടുക്കുമെന്നറിയുന്നു. ആകെ 75 പവൻ സ്വർണമാണ് മകൾക്ക് നൽകിയതെന്നും ഇതിൽ 25 പവൻ ബന്ധുക്കൾ നൽകിയതാണെന്നും ഗീത ഗോപി എംഎൽഎ വിശദീകരണം നൽകിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ സി.എൻ.ജയദേവൻ പരിപ്പുവട പരാമർശം നടത്തിയത്. കമ്മ്യൂണിസ്റ്റുകാർ എല്ലാകാലവും പരിപ്പുവടയും കട്ടൻചായയും കഴിച്ചു പാർട്ടി പ്രവർത്തനം നടത്തണമെന്നു പറയുന്നതിൽ അർഥമില്ലെന്നായിരുന്നു ജയദേവന്റെ പരാമർശം.
Read MoreCategory: Thrissur
നീതിക്കായ് ഡൽഹിക്ക്..! ജിഷ്ണു കേസിൽ സംസ്ഥാന സർക്കാരിന് മൗനം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം കേന്ദ്രത്തിലേക്ക്
തൃശൂർ: ജിഷ്ണു കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര സർക്കാരിനെ സമീപിക്കും. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് നീതിക്കായി കേന്ദ്രത്തെ സമീപിക്കേണ്ടി വരുന്നതെന്ന് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ സ്വകാര്യ ചാനലിനോട് പറഞ്ഞു.
Read Moreഎല്ലാം ശരിയാക്കാൻ പുത്തൻ തന്ത്രം..! ലഹരി കേസുകളിൽ കേരളത്തെ ഒന്നാമതെത്തിക്കു ന്നതിനു പിന്നിലെ രഹസ്യം; ബാർ തുറക്കുന്ന തെന്തിനെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ
തൃശൂർ: ലഹരി ഉപയോഗത്തിന്റെ കേസുകൾ പെരുപ്പിച്ചു കാട്ടി ബാർ തുറക്കുന്നതിനു തെളിവുണ്ടാക്കാൻ എക്സൈസ് വകുപ്പിന്റെ രഹസ്യ നീക്കം. ഇതിന്റെ ഭാഗമായി മാസങ്ങൾക്കു മുന്‍പുതന്നെ ചെറിയ സംഭവങ്ങളിൽ പോലും കേസുകൾ രജിസ്റ്റർ ചെയ്യണമെന്നു നിർദേശം നല്കി. ബാറുകൾ പൂട്ടിയതോടെ കഞ്ചാവ് അടക്കമുള്ള ലഹരിയുടെ ഉപയോഗം അമിതമായി വർധിച്ചുവെന്നു കാണിക്കാനാണ് ഇത്തരം നിർദേശം നല്‍കിയതെന്നു പറയുന്നു. ബാറുകൾ തുറക്കുന്നതിനുള്ള കാരണം കോടതി ചോദിച്ചാൽ തെളിവുകൾ സഹിതം ബോധ്യപ്പെടുത്തുന്നതിനായിരുന്നു ഈ നീക്കമത്രെ. നിർദേശത്തെതുടർന്ന് എക്സൈസ് വകുപ്പ് എങ്ങനെയെങ്കിലും കേസുകൾ ഉണ്ടാക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്. പൊതുസ്ഥലത്തു ബീഡിയും സിഗരറ്റും വലിച്ചുപിടിച്ചാൽ പോലും കഞ്ചാവ് വലിച്ചുവെന്നു വരുത്തിത്തീർത്ത് കേസാക്കണമെന്നും രഹസ്യ നിർദേശമുണ്ടായിരുന്നുവെന്നു പറയുന്നു. കഴിഞ്ഞദിവസം എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് കേരളം ലഹരി ഉപയോഗത്തിൽ രണ്ടാമതെത്തിയതായി വ്യക്തമാക്കിയിരുന്നു. വർഷത്തിൽ മുപ്പതിനായിരത്തോളം കേസുകളാണ് ഇങ്ങനെ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ഇത്തരത്തിൽ ലഹരി ഉപയോഗം പോയാൽ കേസുകളുടെ…
Read Moreനടത്തിയത് സാധാരണ കല്യാണം..! തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലുറച്ച് ഗീത ഗോപി എംഎൽഎ വിശദീകരണം; ഗീതയ്ക്കെ തിരേ തരംതാഴ്ത്തൽ നടപടിയുണ്ടായേക്കും
തൃശൂർ: മകളുടെ ആഡംബര വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിലകപ്പെട്ട ഗീത ഗോപി എംഎൽഎക്കെതിരെ പാർട്ടി അച്ചടക്കനടപടി സ്വീകരിക്കാൻ സാധ്യതയേറി. പരസ്യശാസനയോ താക്കീതോ നൽകി പ്രശ്നം അവസാനിപ്പിക്കാനും പാർട്ടി പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ചതിന് മേൽക്കമ്മിറ്റികളിൽ നിന്ന് തൊട്ടുതാഴേക്ക് തരംതാഴ്ത്തലോ ആയിരിക്കും നടപടിയെന്നാണ് സൂചന. വിവാദം സംബന്ധിച്ച് ഗീതഗോപി എംഎൽഎ സിപിഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജിന് വിശദീകരണം നൽകി. തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടിലുറച്ചു നിന്നാണ് അവർ വിശദീകരണം നൽകിയിരിക്കുന്നത്. വിശദീകരണത്തെക്കുറിച്ച് ബന്ധപ്പെട്ടവർ ചർച്ച നടത്തി തുടർതീരുമാനം കൈക്കൊള്ളും. സാധാരണ കല്യാണമാണ് നടത്തിയതെന്ന നിലപാട് തന്നെയാണ് വിശദീകരണക്കുറിപ്പിലും ഗീതഗോപി എംഎൽഎ നൽകിയിരിക്കുന്നത്. പാർട്ടി നിലപാടിനും പെരുമാറ്റച്ചട്ടത്തിനും വിരുദ്ധമായി പ്രവർത്തിച്ച എംഎൽഎക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തൽ തന്നെയാണ് പാർട്ടി നേതൃത്വത്തിനുള്ളത്. പെരുമാറ്റച്ചട്ടം അറിയാത്തവരല്ല എംഎൽഎ എന്ന ജില്ലാ സെക്രട്ടറിയുടെ പ്രതികരണം തന്നെ ഇതാണ് വ്യക്തമാക്കുന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ളവരുടെ വാക്കുകളും എംഎൽഎയ്ക്ക് വീഴ്ച സംഭവിച്ചുവെന്നതിലേക്കാണ്…
Read Moreഇവേസ്റ്റ് മാലിന്യമല്ല ..! ഇലക്ട്രോണിക് വേസ്റ്റിനെ പരിസ്ഥിതി സൗഹൃദമായി ഉപയോഗിക്കാമെന്ന കണ്ടെത്തലുമായി സഹൃദയ എൻജിനീയറിംഗ് കോളേജ് വിദ്യാർഥികൾ
കൊടകര: ലോകം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് ഇലക്ട്രോണിക് വേസ്റ്റിന്റെ പരിപാലനം. സാങ്കേതികത അനുദിനം വികസിക്കുന്ന ഇക്കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ രൂപവും ഭാവവും മാറിക്കൊണ്ടിരിക്കുകയാണ്.ദിനംപ്രതി പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റി കൂടുതൽ കാര്യക്ഷമമായ പുതിയ ഉപകരണൾ മാർക്കറ്റിലെത്തും. വർഷങ്ങൾ പഴക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലാകുന്പോൾ ഉപേക്ഷിക്കപ്പെടുന്നു. ഇപ്രകാരം ഇവേസ്റ്റ് ലോകത്ത് കുന്നുകൂടുകയാണ്.പ്ലാസ്റ്റിക് പോലെത്തന്നെ ഇ വേസ്റ്റും സംസ്കരിക്കാനോ നിർമാർജനം ചെയ്യാനോ ഇന്നു മാർഗമില്ല. ഇതിനു പരിഹാരവുമായി എത്തുകയാണ് സഹൃദയയിലെ വിദ്യാർഥി കൂട്ടും. കെട്ടിട നിർമാണ മേഖലയിൽ ഇവേസ്റ്റ് ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് കൊടകര സഹൃദയ കോളേജിലെ സിവിൽ വിദ്യാർഥികൾ കണ്ടെത്തിയിരിക്കുന്നത്. വിവിധ വ്യവസായ സ്ഥാപനങ്ങളിൽനിന്നു ശേഖരിച്ച ഇവേസ്റ്റ് ആദ്യം തരം തിരിച്ചു. തുടർന്നു പരിസ്ഥിതിക്കും ജന്തു ജീവജാലങ്ങൾക്കും ഹാനികരമായ വസ്തുക്കൾ നീക്കം ചെയ്യുന്നു.ബാക്കി വരുന്ന ഇലക്ട്രോണിക് സാധനങ്ങൾ പൊടിച്ച് മെറ്റലിനോടൊപ്പം കോണ്‍ക്രീറ്റിംഗിന് ഉപയോഗിക്കുന്നു. ഇവേസ്റ്റിലെ ചില്ല് പദാർത്ഥങ്ങൾ പൊടിച്ച് വൈറ്റ്…
Read Moreഎട്ടുനിലയിൽ പണിയുന്ന ജില്ലാ കൃഷി ഓഫീസ് സമുച്ചയത്തിന് കെട്ടി നിർമാണ അനുമതിയില്ല; നിർമ്മാണം നടക്കുന്നതാ യി അറിഞ്ഞത് നാലുനിലപൂർത്തിയായപ്പോൾ
സ്വന്തം ലേഖകൻ തൃശൂർ: നാലുനിലകൾ പൂർത്തിയാക്കിയ ചെന്പൂക്കാവിലെ ജില്ലാ കൃഷി ഓഫീസ് സമുച്ചയത്തിനു കെട്ടിട നിർമാണാനുമതി ഇല്ല! ഉദ്ഘാടനം നടത്തി 16 മാസം പിന്നിട്ടശേഷമാണ് അനുമതിക്ക് അപേക്ഷിച്ചിട്ടില്ലെന്ന കാര്യം അറിയുന്നത്. എട്ടുനിലകളിൽ പണിയുന്ന സമുച്ചയത്തിന്റെ നാലുനിലകളുടെ നിർമാണം പൂർത്തീകരിച്ചിട്ടും കോർപറേഷൻ അധികൃതരും നഗരത്തിലെ “അനധികൃത നിർമാണം’ അറിഞ്ഞില്ല. ലിഫ്റ്റ് സ്ഥാപിച്ചശേഷം സ്ഥിരം വൈദ്യുതിബന്ധത്തിന് അപേക്ഷിച്ചപ്പോഴാണ് അനുമതിക്ക് ആരും അപേക്ഷിച്ചില്ലെന്നതു വെളിവായത്. തത്വത്തിൽ കെട്ടിടത്തിനു ഫയർ എൻഒസി പോലും ഇല്ല. കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ(കെഎൽഡിസി) ആണ് നിർമാണ ചുമതലയേറ്റത്. അനുമതിക്ക് അപേക്ഷിക്കാതെ സബ് കോണ്‍ട്രാക്ട് നല്‍കുകയാണ് കെഎൽഡിസി ചെയ്തത്. കോണ്‍ട്രാക്ട് ഏറ്റെടുത്തവർ അപേക്ഷിക്കാൻ നില്‍ക്കാതെ പണിയും തുടങ്ങി. റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന എട്ടുമീറ്ററിലാണ് നിലവിൽ കൃഷി ഓഫീസ് സമുച്ചയത്തിന്റെ അണ്ടർഗ്രൗണ്ടിൽ ടാങ്കുകളും മഴവെള്ള സംഭരണിയും നിർമിച്ചിരിക്കുന്നത്. പണിത ടാങ്കുകൾ പൊളിച്ചുമാറ്റിയാൽ ലക്ഷങ്ങളാണ് നഷ്ടം. അണ്ടർഗ്രൗണ്ട് പാർക്കിംഗ്…
Read Moreബന്ധുക്കൾ നൽകുന്ന സമ്മാനം തട്ടിമാറ്റാൻ കഴിയില്ല; ആഡംബര വിവാഹത്തെക്കുറിച്ച് പാർട്ടിക്ക് ഏതുതരം അന്വേഷണവും നടത്താമെന്ന് ഗീതഗോപി രാഷ്ട്രദീപികയോട്
മകൾക്ക് ബന്ധുക്കൾ വിവാഹവേദിയിൽ സ്വർണാഭരണങ്ങൾ സമ്മാനിച്ചിരുന്നുവെന്നും ബന്ധുക്കൾ തരുന്ന സമ്മാനങ്ങൾ വേണ്ടെന്ന് പറഞ്ഞ് തട്ടിമാറ്റാൻ കഴിയില്ലെന്നും ഗീതഗോപി എംഎൽഎ. മകളുടെ വിവാഹം ആഡംബര ആഘോഷ വിവാഹമായിരുന്നില്ലെന്നും ഇതുസംബന്ധിച്ച് പാർട്ടിക്ക് ഏതു തരം അന്വേഷണവും നടത്താമെന്നും ഗീതഗോപി എംഎൽഎ രാഷ്ട്രദീപികയോടു പറഞ്ഞു. വിവാദം സംബന്ധിച്ച് ഇന്നുച്ചയ്ക്ക് പാർട്ടി ജില്ലാ സെക്രട്ടറിയെ കണ്ട് വിശദീകരണം നൽകുമെന്നും ഗീതഗോപി പറഞ്ഞു. ആഡംബരവിവാഹം നടത്തിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും പാർട്ടിക്ക് നൽകുന്ന വിശദീകരണത്തിൽ ഇക്കാര്യം തന്നെയായിരിക്കും വിശദീകരിക്കുകയെന്നും എംഎൽഎ പറഞ്ഞു. വിവാഹത്തിന്റെ പല കാര്യങ്ങളും ഒരുക്കിയത് ബന്ധുക്കളാണെന്നും സദ്യ ഇലയൊന്നിന് നൂറുരൂപപോലും ആയില്ലെന്നും അവർ പറഞ്ഞു. 250 പവന്റെ ആഭരണങ്ങൾ മകൾക്ക് നൽകിയെന്നും തലേദിവസത്തെ പാർട്ടിക്ക് ആറുതരം മത്സ്യവും ആറുതരം ഇറച്ചിയുമായിരുന്നു വിഭവങ്ങളെന്നും വേദി അലങ്കരിച്ചത് രണ്ടു ലക്ഷത്തിന്റെ മുല്ലപ്പൂ കൊണ്ടാണെന്നുമൊക്കെയുള്ള തെറ്റായ പ്രചരണങ്ങളാണ് മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും നടക്കുന്നതെന്നും ഗീതഗോപി പറഞ്ഞു. സ്വപ്നത്തിൽ പോലും…
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ; പെണ്‍കുട്ടികൾ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
കൊടകര: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മൂന്നു യുവാക്കൾ റിമാൻഡിൽ.കൊടകര വട്ടേക്കാട് സ്വദേശികളായ പുത്തൻവീട്ടിൽ രജീഷ് (30), തടത്തിൽ സിധിൻ (24), കോടാലി മാങ്കുറ്റിപ്പാടം സ്വദേശി വയലിക്കട രഷീഷ് (32) എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊടകര സിഐ കെ.സുമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെ യ്തു കോടതിയിൽ ഹാജരാക്കിയത്. പതിനഞ്ചും പതിനേഴും വയസുള്ള രണ്ടു പെണ്‍കുട്ടികളെ പ്രതികൾ പല സമയങ്ങളിലായി പീഡിപ്പിച്ചിട്ടുള്ളതായി പോലിസ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുന്‍പ് പെണ്‍കുട്ടികളെ കാണാതായതിനെതുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം വർക്കല ഭാഗത്തുനിന്നു പിന്നീട് പെണ്‍കുട്ടികളെ കണ്ടെത്തി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെണ്‍കുട്ടികളെ അവിടത്തെ നാട്ടുകാരാണ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. പെണ്‍കുട്ടികൾ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നു പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തത്.
Read Moreപൊതു സമൂഹത്തിന്റെ ചിന്ത പ്രകൃതിയെ ദ്രോഹിക്കുകയെന്നത്; രാഷ്ട്രീയപ്രവർത്തനം ആരംഭിക്കേണ്ടത് മണ്ണിൽ നിന്നും മരത്തിൽ നിന്നുമെന്ന് സത്യൻ അന്തിക്കാട്
തൃശൂർ: രാഷ്ട്രീയപ്രവർത്തനം മണ്ണിൽ നിന്നും മരത്തിൽ നിന്നുമാണ് ആരംഭിക്കേണ്ടതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. പ്രകൃതിയെ ദ്രോഹിക്കുന്നത് പൊതുസമൂഹത്തിന്റെ ചിന്തയായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഡിസിസി അയ്യായിരം മരങ്ങൾ നടുന്നതിന്റെ ഉദ്ഘാടനചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഡിസിസിയിൽ നടന്ന പരിപാടി കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി പദ്ധതി അടഞ്ഞ അധ്യായമായി ഈ പരിസ്ഥിതി ദിനത്തിലെങ്കിലും സർക്കാർ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ കാര്യത്തിൽ സർക്കാരും പൊതുസമൂഹവും ജാഗ്രതയോടുള്ള സമീപനം സ്വീകരിക്കണം. പാരിസ്ഥിതി വശങ്ങൾ തിരിച്ചറിഞ്ഞാകണം പദ്ധതികൾ നടപ്പിലാക്കാനെന്നും സുധീരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അധ്യക്ഷനായി. അനിൽ അക്കര എംഎൽഎ, മുൻ മന്ത്രിമാരായ സി.എൻ. ബാലകൃഷ്ണൻ, കെ.പി. വിശ്വനാഥൻ, മുൻ നിയമസഭാ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, കെപിസിസി സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ,…
Read Moreകൊതുകിനെ കുടുക്കും ബാബൂസ് പവർ ടൂൾസ് ..! ചെലവു കുറഞ്ഞതും മാറ്റാവുന്നതുമായ കൊതുകുവല സ്റ്റാൻഡുമായി കണ്ടുപിടിത്തങ്ങളുടെ ആശാൻ ബാബൂസ്
സ്വന്തം ലേഖകൻ തൃശൂർ: മഴക്കാലത്തു കൊതുകുകളിൽനിന്നു രക്ഷപ്പെടാൻ സ്വയം നിർമിക്കാവുന്ന ചെലവു കുറഞ്ഞ കൊതുകവല സ്റ്റാൻഡ് റെഡി. പിവിസി പൈപ്പുകൾ ഉപയോഗിച്ചു തയാറാക്കുന്ന കൊതുകവല സ്റ്റാൻഡ് അഴിച്ചെടുത്ത് മറ്റൊരു മുറിയിലെ കട്ടിലിനായി ഉപയോഗിക്കാനും കഴിയും. കണ്ടുപിടിത്തങ്ങളുടെ ആശാനായ ബാബൂസാണ് ഈ കൊതുകുവല സ്റ്റാൻഡ് രൂപപ്പെടുത്തിയത്. വലിയ കട്ടിലിനു 14 മീറ്റർ നീളമുള്ള 25 എംഎം പിവിസി പൈപ്പ്, 25 എംഎം എൽബോ നാലെണ്ണം, നാലു ടി, 50 എംഎം- 25 എംഎം റെഡ്യൂസർ നാലെണ്ണം എന്നിവ ഉപയോഗിച്ചാണ് കൊതുകുവല സ്റ്റാൻഡ് നിർമിക്കുന്നത്. സ്റ്റാൻഡ് തറയിൽ ഉറച്ചുനിൽക്കുന്നതിനാണ് റെഡ്യൂസർ ഉപയോഗിക്കുന്നത്. കട്ടിലിന്റെ നാലുഭാഗത്തും തറയിൽ വച്ച റെഡ്യൂസറിൽ ആവശ്യമായ ഉയരത്തിൽ മുറിച്ച 25 എംഎം പൈപ്പ് കുത്തനേ ഫിറ്റുചെയ്യുക, മുകൾഭാഗത്തു ടി യും എൽബോയും ഫിറ്റുചെയ്തു കട്ടിലിന്റെ വലുപ്പം അനുസരിച്ചു നീളത്തിലും വീതിയിലും പൈപ്പ് മുറിച്ച് എൽബോകളിൽ ഉറപ്പിച്ചാൽ…
Read More