തൃശൂർ: ബസിലെ മോഷണങ്ങളെക്കുറിച്ച് സിറ്റി പോലീസിന്റെ ഒാൺലൈൻ മുന്നറിയിപ്പ് വീഡിയോ ഫലം കണ്ടു. കെഎസ്ആർടിസി ബസിൽ മോഷണശ്രമത്തിനിടെ തമിഴ്നാട് സ്വദേശിനിയെ യാത്രക്കാർ കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞദിവസം തൃശൂരിലേക്കു വരികയായിരുന്ന ബസിൽ യാത്രക്കാരന്റെ ബാഗിൽനിന്നു പണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ അണ്ണാമല സ്വദേശി സുബിത(25)യാണ് പിടിയിലായത്. മോഷ്ടാക്കൾ തിരക്കുള്ള ബസുകളിൽ മോഷണം നടത്തുന്നതു വ്യക്തമാക്കുന്ന വീഡിയോയാണു പ്രചരിച്ചിരുന്നത്. ഇതാണു യാത്രക്കാരന്റെ ജാഗ്രതയ്ക്കു കാരണമായത്. മോഷണം നടന്നിരുന്നുവെങ്കിൽ ബാഗിലുണ്ടായിരുന്ന 15,000 രൂപ നഷ്ടപ്പെടുമായിരുന്നുവെന്നു യാത്രക്കാരൻ പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്തു സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം, എക്സിബിഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിൽ കൂടുതൽ പോലീസുദ്യോഗസ്ഥരെയും മഫ്ടി പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറും പോലീസ് സഹായത്തിനു 112 എന്ന നന്പറിൽ വിളിക്കാമെന്നു പോലീസ് അറിയിച്ചു. തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂം:…
Read MoreCategory: Thrissur
നിന്നുകുഴിയിലെ പന്നിഫാം; നടപടിയെടുത്ത ഉദ്യോഗസ്ഥനെ തുരത്തി പായിച്ചു; രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം
പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ നിന്നുകുഴിയിൽ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന പന്നിഫാമുകൾ അടച്ചുപൂട്ടണമെന്ന ഉത്തരവ് നടപ്പാക്കിയില്ല. മലിനീകരണം നിർബാധം തുടരുന്ന ഫാമുകൾ ഇപ്പോഴും പ്രവർത്തിക്കുകയാണ്. രാഷ്ട്രീയ ഇടപെടലുകളെ തുടർന്നാണ് ഫാമുകൾ ഇപ്പോഴും പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഫാമുകൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുന്ന ഉദ്യോഗസ്ഥനെ തിടുക്കത്തിൽ ചുമതലയിൽനിന്നും നീക്കി. മുഖം നോക്കാതെ നടപടിയെടുത്ത ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നും നീക്കിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ഫാമുകളിൽ നിന്ന് പുറംതള്ളുന്ന മലിനജലം പ്രദേശത്തെ നീർച്ചാലുകൾ വഴി താഴെയുള്ള പ്രദേശങ്ങളിലെ ജലസ്രോതസ്സുകളെയും മാരകമായ നിലയിൽ മലിനമാക്കുകയാണ്. കല്ലായിച്ചിറ തോടുവഴി മണലിപ്പുഴയിലേക്കും മാലിന്യം എത്തുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. നിലവിൽ ഏഴോളം ഫാമുകൾ ആണ് ഈ പ്രദേശത്ത് പ്രവർത്തിക്കുന്നത്. ഇതിൽ ഒരെണ്ണം ഒഴികെയുള്ള മറ്റ് ഫാമുകൾ എല്ലാം മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ…
Read Moreകോലോണ്ട് തൊട്ടാൽ ചിരിക്കുന്ന ചെണ്ട… പൂരക്കാലമായാൽ വെളപ്പായ വട്ടേക്കാട്ടുപറമ്പിൽ നാരായണനും കൂട്ടർക്കും ചെണ്ട നിർമാണത്തിൽ തിരക്കോട് തിരക്ക്…
കെ.കെ. അർജുനൻ മുളങ്കുന്നത്തുകാവ്: പൂരക്കാലമായാൽ വെളപ്പായ വട്ടേക്കാട്ടുപറന്പിൽ നാരായണനും കൂട്ടർക്കും കൈയിൽ നിന്നും ചെണ്ട താഴെ വയ്ക്കാൻ നേരമുണ്ടാവില്ല. കൊട്ടാൻ പോകുന്നവരല്ല ഇവർ. എന്നാൽ പല പ്രമുഖ കൊട്ടുകാർക്കും വേണ്ടി ചെണ്ട ഒരുക്കുന്നതു നാരായണനും കൂട്ടരുമാണ്. തൃശൂർ പൂരമായാൽ നാരായണനു തിരക്കാണ്. പല ചെണ്ടക്കാരും നാരായണനെ തേടിയെത്തും. വർഷങ്ങളായി ചെണ്ട നിർമിച്ചു നൽകുന്നവരാണിവർ. കഴിഞ്ഞ ആറു പതിറ്റാണ്ടായി ചെണ്ട നിർമാണത്തിൽ പേരു കേട്ടവരാണിവർ. നിരവ ധി മേള പ്രമാണിമാർക്ക് ചെണ്ട നിർമിച്ചുകൊടുത്ത അനുഭവസന്പത്ത് നാരായണന് സ്വന്തം. വെളപ്പായ മാരാർ റോഡിലാണു നാരായണന്റെ ചെണ്ടപ്പുര. ഈ ഭാഗത്തു മാരാർമാർ ആരുമില്ലെങ്കിലും ചെണ്ടനിർമാണത്തിനു പേരുകേട്ട ഈ സ്ഥലം മാരാർ റോഡ് എന്നാണറിയപ്പെടുന്നത്. പത്മശ്രീ പെരുവനം കുട്ടൻമാരാർ, നെട്ടിശേരി അനിയൻമാരാർ, പെരുവനം സതീശൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ, ചെറുശേരി കുട്ടൻമാരാർ, ചേറൂർ രാജേഷ് മാരാർ, പഴുവിൽ രഘുമാരാർ എന്നിവരെല്ലാം നാരായണന്റെ ചെണ്ടപ്പുരയിലെത്തിയിട്ടുണ്ട്.…
Read Moreമഴയിൽ നനഞ്ഞ് കശുവണ്ടിയുടെ നിറം മങ്ങി ഗുണനിലവാരം കുറയുന്നു; കശുമാവ് കർഷകർക്കു വേനൽമഴ ദുരിതമഴയാകുമ്പോൾ…
വെള്ളിക്കുളങ്ങര: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ വേനൽമഴ കടുത്ത ചൂടിന് തെല്ല് ആശ്വാസം പകർന്നെങ്കിലും മലയോരത്തെ കശുമാവ് കർഷകർക്കു തീമഴയായി. മഴയെത്തുടർന്ന് കശുവണ്ടി വില ഗണ്യമായി ഇടിഞ്ഞതാണ് കർഷകരെ വലച്ചത്. കഴിഞ്ഞ വർഷം ഡിസംബർ വരെ മഴ നീണ്ടുനിന്നതിനെ തുടർന്നുണ്ടായ കാലാവസ്ഥ വ്യതിയാനം മൂലം കശുമാവുകൾ പൂക്കാൻ വൈകിയതിനാൽ വിളവെടുപ്പ് ആരംഭിച്ചതു മാർച്ചിലാണ്. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ടു വിളവെടുപ്പ് സീസണിലും കശുവണ്ടി ന്യായവിലയ്ക്കു വിറ്റഴിക്കാനാകാതെ വിഷമിച്ച കർഷകർ ഇത്തവണ മികച്ച വില പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 2018ൽ സീസണ് തുടക്കത്തിൽ കിലോഗ്രാമിന് 155 രൂപ വില കിട്ടിയ സ്ഥാനത്ത് ഈ വർഷം 130 രൂപയാണ് കർഷകർക്ക് കിട്ടിയ കൂടിയ വില. ആദ്യത്തെ വേനൽമഴക്ക് തന്നെ ഈ വില കുറഞ്ഞു. മഴ പെയ്യുന്പോൾ കശുവണ്ടിയുടെ നിറം മങ്ങി ഗുണനിലവാരം കുറയുന്നതാണ് വില കുറയാൻ കാരണമെന്നു കച്ചവടക്കാർ…
Read Moreപരാതി കേൾക്കാനെത്തിയപ്പോൾ കണ്ട കാഴ്ച കരളലിയിക്കുന്നത്; പിങ്ക് പോലീസിന്റെ സഹായത്താൽ ശ്രീഹരിക്കു വീട്
ചാലക്കുടി: പിങ്ക് പോലീസിന്റെ സഹായം ശ്രീഹരിക്കു വീടു ലഭിച്ചു.ഒരുവർഷംമുന്പ് പിങ്ക് പോലീസ് ശ്രീഹരിയുടെ വീട്ടിലെത്തിയപ്പോൾ ഏത് നിമിഷവും നിലംപൊത്താറായ വീടാണ് കണ്ടത്. ശ്രീഹരിയുടെ ഒരു പരാതി പരിഹരിക്കാനാണ് പിങ്ക് പോലീസ് വീട്ടിലെത്തിയത്. വീടിന്റെ ശോചനീയാവസ്ഥ കണ്ട് ഒരു വീട് നിർമിച്ചു നൽകാൻ പിങ്ക് പോലീസ് തീരുമാനിച്ചു. അപ്പോഴാണ് കൊരട്ടി ലത്തീൻപള്ളി കഴിഞ്ഞ വർഷത്തെ തിരുനാളിനോടനുബന്ധിച്ച് ഒരു നിർധന കുടുംബത്തിനു വീട് നിർമിച്ചുനൽകുവാൻ ഉദ്ദേശിക്കുന്നതായി അറിഞ്ഞത്. പിങ്ക് പോലീസ് പള്ളി അധികൃതരുമായി സംസാരിക്കുകയും ഹരിയുടെ പൂലാനിയിലുള്ള വീട്ടിൽ എത്തുകയും ശ്രീഹരിക്ക് വീട് നിർമിച്ചു നൽകാമെന്നു സമ്മതിക്കുകയും ചെയ്തു. ഇതേതുടർന്ന് വീട് നിർമിച്ച് ശ്രീഹരിക്കും കുടുംബത്തിനും താക്കോൽ കൈമാറുകയും ചെയ്തു.പണയത്തിലായിരുന്ന വീടിന്റെ ആധാരം പണം അടച്ച് തിരികെ വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇക്കുറി പിങ്ക് പോലീസ് ഉദ്യോഗസ്ഥരായ പി.എം.ഷൈലയും സുനിതയും ശ്രീഹരിയുടെ പുതിയ വീട്ടിലെത്തി പുതുവസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.
Read More1500 വർണക്കുടകളാൽ തേക്കിൻകാട് പൂത്തുലയും; കുടമാറ്റം കഴിഞ്ഞാൽ ഈ കുടകൾ പിന്നെ എന്തു ചെയ്യുമെന്ന സംശയം…
സ്വന്തം ലേഖികതൃശൂർ: കേരളത്തിൽ പേരുകേട്ട കുടനിർമാതാക്കൾ ഏറെയുണ്ടെങ്കിലും മേടമാസത്തിൽ തൃശൂരിൽ രണ്ടു കൂട്ടരുണ്ടാക്കുന്ന കുടകൾ കാണാൻ കടൽ കടന്ന് ആളുകളെത്തും. അതാണ് തൃശൂർ പൂരത്തിലെ ഏറ്റവും മനോഹരകാഴ്ചകയായ കുടമാറ്റം. ഡിവൈൻ ദർബാർ എന്നു വിശേഷിപ്പിക്കാറുള്ള പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാരുടെ കൂടിക്കാഴ്ച. പരസ്പരം അഭിമുഖമായി നിന്ന് ഇരുകൂട്ടരും നിമിഷങ്ങളുടെ വ്യത്യാസത്തിൽ കുടകൾ മാറിമാറി ഉയർത്തുമ്പോൾ തെക്കേ ഗോപുരനടയ്ക്കു താഴെ നിറയുന്ന പുരുഷാരം കുടകളെക്കാൾ ഉയരത്തിൽ ആരവം മുഴക്കി ഇരുവിഭാഗത്തിലും മത്സര ആവേശം നിറയ്ക്കും. പൂരത്തിന്റെ സായാഹ്നത്തിൽ ആയിരത്തി അഞ്ഞൂറിൽപ്പരം വർണക്കുടകളാണ് തേക്കിൻകാട് മൈതാനിയിൽ പൂത്തുലയുക. വിസ്മയിപ്പിക്കുന്ന സ്പെഷൽ കുടകൾ വേറെയും. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ചമയപ്പുരകളിൽ ആനച്ചൂരും ആനച്ചൂടും തട്ടാത്ത വർണക്കുടകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. എല്ലാ വര്ഷവും പൂരത്തിനു നാലുമാസം മുമ്പേ കുടകളുടെ പണികള് ആരംഭിക്കും. എന്നാല്, ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ എത്രത്തോളം നീണ്ടുപോകും എന്ന ആശങ്കമൂലം പണികള്…
Read Moreപൂരക്കാഴ്ചകളിലേക്കു വടക്കുന്നാഥന്റെ തെക്കേഗോപുരം തുറക്കുന്നതും അടയ്ക്കുന്നതും എറണാകുളം ശിവകുമാർ
ൂതൃശൂർ: പൂരക്കാഴ്ചകളിലേക്കു വടക്കുന്നാഥന്റെ തെക്കേഗോപുര നട തുറക്കുന്നതും ജനലക്ഷങ്ങളുടെ മനസിൽ പൂരം പെയ്തുതീരുന്പോൾ പൂരക്കാഴ്ചകളുടെ ജാലകം അടയ്ക്കുന്നതും ഇത്തവണ കൊച്ചി്ൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ എന്ന കൊന്പൻ. പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതിയുടെ തിടന്പേറ്റി വന്ന് വടക്കുന്നാഥന്റെ തെക്കേഗോപുര നട തുറന്നു പൂരവിളംബരം നടത്തുന്നത് ഇത്തവണയും എറണാകുളം ശിവകുമാറാണ്. തുടർന്ന് പൂരം അവസാനിക്കുന്പോൾ പകൽ പൂരത്തിന് പാറമേക്കാവു വിഭാഗത്തിന്റെ തിടന്പേറ്റുന്നതും എറണാകുളം ശിവകുമാറാണ്. പകൽപ്പൂരം അവസാനിക്കുന്പോൾ പാറമേക്കാവ് ഭഗവതിയുടെ തിടന്പേറ്റി ശ്രീമൂലസ്ഥാനത്ത് എത്തി തിരുവന്പാടി ഭഗവതിയുടെ തിടന്പേറ്റി നിൽക്കുന്ന തിരുവന്പാടി ചന്ദ്രശേഖരനെ നോക്കി തുന്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്ത് ഇനി അടുത്ത പൂരത്തിന് കാണാമെന്നു പറയുന്ന ഉപചാരം ചൊല്ലൽ ചടങ്ങിനും ഇത്തവണ എറണാകുളം ശിവകുമാറാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തള്ളിത്തുറന്നിരുന്ന വടക്കുന്നാഥന്റെ തെക്കേഗോപുര നട തുറക്കുന്ന പൂരവിളംബരത്തി നു രാമനു ശേഷം ആര് എന്ന ചോദ്യത്തിനുത്തരമായാണു കൊച്ചിൻ ദേവസ്വം…
Read Moreകുതിരാൻ തുരങ്കമുഖത്തെ ആംബുലൻസും ക്രെയിനും അപ്രത്യക്ഷമായി; പണി തന്നാൽ മാത്രം പോരാ, ശമ്പളവും നൽകണമെന്ന് വാഹന ഉടമകൾ
പട്ടിക്കാട്: കുതിരാനിൽ നടപ്പാക്കിയ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി അടിയന്തര സേവനങ്ങൾക്കു സജ്ജമാക്കിയിരുന്ന ആംബുലൻസുകളും ക്രെയിനുകളും സർവീസ് നിർത്തിവച്ചു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതു വരെ രണ്ട് ആംബുലൻസുകളുടെയും ക്രെയിനുകളുടെയും സേവനം 24 മണിക്കൂറും തുരങ്കത്തിൽ ലഭ്യമാക്കുമെന്നായിരുന്നു കന്പനി അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. 2021 നവംബർ 23 നാണ് തുരങ്കമുഖത്ത് ഇവയുടെ സേവനം ആരംഭിച്ചത്. തുരങ്കത്തിനകത്ത് വാഹനങ്ങൾക്ക് അപകടങ്ങൾ ഉണ്ടാകുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഉടനടി അവ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി തുരങ്കത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗത്തായി ഓരോ ആംബുലൻസും ക്രെയിനും ആയിരുന്നു സജ്ജമാക്കിയിരുന്നത്. എന്നാൽ യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഇവ നിർത്തലാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. അതേസമയം തങ്ങൾക്ക് വാടകയിനത്തിൽ ഒരു ലക്ഷത്തോളം രൂപ ലഭിക്കാൻ ഉണ്ടെന്നും കന്പനി അധികൃതർ കുടിശിക തീർക്കാൻ തയാറാകാത്തതാണ് സർവീസ് നിർത്തിവയ്ക്കാൻ കാരണമെന്നും വാഹന ഉടമകൾ പറഞ്ഞു. നിലവിൽ കുതിരാൻ തുരങ്കത്തിന് അകത്തോ…
Read Moreപണിതീരാത്ത കെട്ടിടത്തിൽ കണ്ണീർ പൊഴിച്ച് കാവ്യാത്മാക്കൾ; തൃശൂർ പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ ശോച്യാവസ്ഥ ഇങ്ങനെ..
ടി.എ. കൃഷ്ണപ്രസാദ്തൃശൂർ: കാലങ്ങളായി പണിതീരാത്ത വീടിന്റെ ഉമ്മറത്തുനിന്നു കണ്ണീർ പൊഴിക്കുകയാണ് ഷേക്സ്പിയറും എലിയറ്റും ഷെല്ലിയും! കൂടെ നമ്മുടെ ബഷീറും ആശാനും ഉള്ളൂരും എന്നു വേണ്ട, എഴുത്തുപുരയിലെ കാരണവന്മാരടക്കം പുതുതലമുറ മഹാരഥന്മാരെല്ലാരും. സർക്കാരിന്റെ ഫണ്ടുംകാത്ത് മഴയും വെയിലും കൊണ്ട് അസ്ഥിപഞ്ജരം കണക്കേ കിടക്കുകയാണ് അവർക്കായുള്ള വീട്. ചെന്പൂക്കാവിൽ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് കോന്പൗണ്ടിനുള്ളിലെ പാതിയിൽ നിർമാണം നിലച്ച തൃശൂർ പബ്ലിക് ലൈബ്രറി കെട്ടിടമാണ് സർക്കാരിന്റെ കനിവുകാത്ത് കിടക്കുന്നത്. ആദ്യ പിണറായി സർക്കാരിനും മുന്പേ, തൃശൂരിൽ തേറന്പിൽ രാമകൃഷ്ണൻ എംഎൽഎയുടെ കാലത്ത് 2015ലാണ് കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുന്നത്. അതിനുംമുന്പേ ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് കെട്ടിടം പണിയാൻ എംഎൽഎ ഫണ്ടിൽനിന്ന് 1.60 കോടി രൂപയും സ്ഥലവും അനുവദിച്ചത്. 17,630 സ്ക്വയർഫീറ്റിൽ അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യത്തോടുകൂടി മൂന്നുനില കെട്ടിടമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ രണ്ടുനിലവരെ കോൺക്രീറ്റ് ബീമുകൾ പണിതു കഴിഞ്ഞപ്പോഴേ ഫണ്ടു തീർന്നു. പിന്നീട്…
Read Moreപതിവ് തെറ്റിച്ച് വിലക്കയറ്റം അധികമില്ലാതെ വിഷുക്കാല പച്ചക്കറിവിപണി; ഞെട്ടിച്ച ചെറുനാരങ്ങ വില ഇപ്പോഴും ഉയർന്ന് തന്നെ
തൃശൂർ: ഈ വിഷുക്കാലത്തു വിലക്കയറ്റത്തിൽ കുറച്ചെങ്കിലും ആശ്വാസം നൽകുന്നതു പച്ചക്കറിവിപണിയാണ്. എല്ലാവർഷവും വിഷുവിനോടനുബന്ധിച്ചു പച്ചക്കറികൾക്കു വിലകൂടുക പതിവാണ്. ഇത്തവണ പയർവർഗങ്ങൾക്കു കുറച്ചു വില കൂടിയതൊഴിച്ചാൽ മറ്റു പച്ചക്കറികൾ കഴിഞ്ഞ ആഴ്ചത്തെ വിലയിൽതന്നെ ഉറച്ചുനിൽക്കുന്നു. നാടൻ പയർ 100, വെള്ളപ്പയർ 60, ബീൻസ് 60 എന്നിങ്ങനെയാണ് ഇന്നലത്തെ വില. കഴിഞ്ഞയാഴ്ച യഥാക്രമം 80, 50, 50 എന്നിങ്ങനെയായിരുന്നു. വെണ്ടയ്ക്കയ്ക്കു പത്തുരൂപ കൂടിയിട്ടുണ്ട്. വിഷുവിന് ഏറ്റവും ആവശ്യക്കാരേറുന്ന കണിവെള്ളരിക്കു 30 രൂപ മുതൽ 40 വരെയാണ് വില. കഴിഞ്ഞ ആഴ്ചത്തേതിലും വില കൂടിയിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വിലക്കുറവാണെന്നു കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ ആഴ്ച കുതിച്ചുയർന്ന ചെറുനാരങ്ങയുടെ വില 200-ൽതന്നെ നിൽക്കുന്നു. കറിമാന്പഴത്തിനു120 രൂപ വിലയുണ്ട്. വിഷുവിനു മാന്പഴ പുളിശേരിക്കും കണിവയ്ക്കാനും ചന്ദ്രക്കാരൻ മാന്പഴത്തിന് ആവശ്യക്കാരേറെയാണ്.
Read More