ജീവിതമാർഗമായിരുന്ന പത്ത് ആടുകൾ  ഭക്ഷ്യവിഷബാധയേറ്റ് ചത്തു; ദാസനും സുശീലയ്ക്കും ആടിനെ വാങ്ങി നൽകി സുഭിക്ഷ ഹോട്ടലിലെ തൊഴിലാളികൾ

പെരിഞ്ഞനം: ജീവിതം വഴിമുട്ടിയ തറയിൽ ദാസനും സുശീലയ്ക്കും ആടിനെ വാങ്ങി നൽകി നാടിന്‍റെ വിശപ്പകറ്റുന്ന പെരിഞ്ഞനം സുഭിക്ഷ ഹോട്ടലിലെ തൊഴിലാളികൾ മാതൃകയായി. ശാരീരിക അവശതകൾ മൂലം ദീർഘകാലമായി ജോലിക്ക് പോകാനാവാത്ത തറയിൽ ദാസന്‍റെ ഭാര്യ സുശീല ആടിനെ വളർത്തിയാണ് കുടുംബം പുലർത്തിയിരുന്നത്. പെരിഞ്ഞനം ഒന്നാം വാർഡ് നിവാസികളായ ഇവർക്ക് മറ്റു വരുമാന മാർഗങ്ങളൊന്നുമില്ല കുടുംബം വളർത്തിയിരുന്ന 10 ആടുകളിൽ ഒന്പതെണ്ണവും ഭക്ഷ്യവിഷബാധയേറ്റ് ഈയിടെ  ചത്തുപോയിരുന്നു പെട്ടെന്നൊരു ദിവസം ജീവിതോപാധി നഷ്ടപ്പെട്ട ഇവർ എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ച് നിൽക്കവേയാണ് പെരിഞ്ഞനം പഞ്ചായത്തിൽ സുഭിക്ഷ ഹോട്ടൽ നടത്തുന്ന സഹോദരിമാർ ചേർന്ന് ഒരാടിനെ വാങ്ങി നൽകി സഹജീവി സ്നേഹത്തിന്‍റെ പുതിയ അധ്യായം രചിച്ചത്. മൃദുല ഗിരീഷ്, സമിത ഷാജി, സീന സുധീർ, സരിത, സുജ, ബിന്ദു ലോഹിതാക്ഷൻ, അജിത എന്നിവർക്കൊപ്പം ആടിനെ കൈമാറുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം ആർ.കെ. ബേബി, പി.എസ്.…

Read More

ഓർമകൾക്കെന്തു സുഗന്ധം..! ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ ഓർമയുണർത്തി സിനിമ പ്രചാരണം

കെ.കെ. അർജുനൻവിയ്യൂർ: നാളെ മുതൽ ഇതാ ഇന്നു മുതൽ എന്ന മൈക്ക് അനൗണ്‍സ് മെന്‍റ് ഓർമയുണ്ടോ…ഒരു കാലത്ത് സിനിമകളുടെ അനൗണ്‍സ്മെന്‍റും കളർ നോട്ടീസ് വിതരണവും നാട്ടിൻപുറങ്ങളിൽ പതിവു കാഴ്ചയായിരുന്നു. ഇതാ ഇന്നുമുതൽ എന്ന സിനിമ റിലീസ് ചെയ്യുന്നതിന്‍റെ തലേന്ന് നടത്തിയ മൈക്ക് അനൗണ്‍സ്മെന്‍റിലാണു നാളെ മുതൽ ഇതാ ഇന്നുമുതൽ എന്ന ഡയലോഗ് പിറന്നത്. സിനിമ കാലത്തിനൊപ്പം മാറിയതോടെ മൈക്ക് അനൗണ്‍സ്മെന്‍റും നോട്ടീസ് വിതരണവുമൊക്കെ നിലച്ചു. എന്നാൽ, കാലങ്ങൾക്കു ശേഷം ഇപ്പോൾ വീണ്ടും മൈക്ക് അനൗണ്‍സ്മെന്‍റും നോട്ടീസ് വിതരണവും തിരിച്ചുവരുന്പോൾ പോയകാലത്തിന്‍റെ രസകരമായ ഓർമകളും തിരിച്ചെത്തുകയാണ്. അടുത്തിടെ റിലീസ് ചെയ്ത “ഉപചാരപൂർവം ഗുണ്ട ജയൻ’ എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി എറണാകുളത്ത് ജീപ്പിൽ മൈക്ക് അനൗണ്‍സ്മെന്‍റും നോട്ടീസ് വിതരണവും നടത്തിയിരുന്നു. ഇപ്പോൾ തൃശൂരിലും ഇത്തരത്തിൽ മൈക്ക് അനൗണ്‍സ്മെന്‍റും നോട്ടീസ് വിതരണവും തുടങ്ങി.വി.കെ. പ്രകാശ് നവ്യനായരെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത…

Read More

ബസിൽ ഇരിക്കാൻ പാടില്ല, കൃത്യം ചില്ലറ നൽകണം,സ്റ്റോപ്പുകളിൽ ഇറക്കില്ല;  ധാർഷ്ട്യത്തിന്‍റെ ഡബിൾ ബെല്ലുമായി സ്വകാര്യ ബസുകൾ; പരാതികളുമായിവിദ്യാർഥിനികൾ

ഇരിങ്ങാലക്കുട: ടൗണിലെ സ്കൂളുകളിലും കോളജുകളിലും പഠിക്കാനെത്തുന്നവരോടു സ്വകാര്യ ബസ് ജീവനക്കാർ മോശമായി പെരുമാറുന്നതായി പരാതി. ഇതു സംബന്ധിച്ച് ഒട്ടോറെ പരാതികളാണു വിദ്യാർഥികളിൽ നിന്നും ഉയർന്നിരിക്കുന്നത്. സഹപാഠിയുടെ മരണത്തിൽ വിദ്യാർഥിനികൾ പ്രതിഷേധിച്ചതോടെയാണു വിദ്യാർഥിനികളോടു പ്രതികാരവുമായി ബസ് ജീവനക്കാർ രംഗത്തുള്ളത്. പ്രതിഷേധിക്കാനിറങ്ങിയവർ ബസിൽ കയറേണ്ടെന്നു പറഞ്ഞായിരുന്നു തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറുടെ ശകാരം. സ്റ്റോപ്പുകളിൽ വിദ്യാർഥികളെ കണ്ടാൽ നിർത്താതെ പോകുന്നതായും നിർത്തിയാൽ തന്നെ വിദ്യാർഥികളെ മാറ്റിനിർത്തി മറ്റു യാത്രക്കാരെ മാത്രം കയറ്റുന്നതും ഇപ്പോൾ സാധാരണ കാഴ്ചയായി മാറി. സീറ്റുകൾ ഒഴിവുണ്ടെങ്കിലും നിൽക്കണം, കൃത്യമായി ചില്ലറ തരണം അല്ലെങ്കിൽ ബാക്കി പൈസ തരില്ല, ബാക്കി ചോദിച്ചാൽ അസഭ്യ വർഷവും ഭീഷണിയുമാണ്. കോളജിന്‍റെ ഐഡന്‍റിറ്റി കാർഡ് കാണിച്ചാൽ കണ്‍സഷൻ പലപ്പോഴും അനുവദിക്കാറില്ല. ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾക്കു ബസിൽ കയറുന്നതിനായി ക്യൂ നിൽക്കേണ്ട അവസ്ഥ ഡ്യൂട്ടിയിലുള്ള പോലീസ് നോക്കിനിൽക്കെയാണ് എന്നുള്ളതാണു വസ്തുത. പഠിക്കാൻ…

Read More

കൂടെ പഠിച്ചിരുന്ന വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രണയം നടിച്ചു കൈക്കലാക്കി! സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു;  ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ

വെന്പല്ലൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ അർദ്ധ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ. പടിഞ്ഞാറേ വെന്പല്ലൂർ തെക്കുടം ബസാർ സ്വദേശി കോഴിപറന്പിൽ സജയ് കൃഷ്ണനെ(19) യാണ് മതിലകം ഇൻസ്പെക്ടർ ടി.കെ. ഷൈജുവും സംഘവും അറസ്റ്റു ചെയ്തത്. ഈ കേസിൽ നേരത്തെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ ഒരാൾ കൂടെ പഠിച്ചിരുന്ന വിദ്യാർഥിനിയുടെ നഗ്നചിത്രമാണ് പ്രണയം നടിച്ചു കൈക്കലാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. എസ്ഐമാരായ ലാൽസണ്‍, ക്ലീസണ്‍, എഎസ്ഐ നൗഷാദ്, സിപിഒ റഹീം എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Read More

ഇനി ഒരു ജീവൻകൂടി നിരത്തിൽ പൊലിയരുത്! വിദ്യാർഥിനികളുടെ പ്രതിഷേധമിരമ്പി; സ്കൂൾ വിദ്യാർഥിനിയെയും പിതാവിനെയും ഇടിച്ചിടാൻ ശ്രമം

ഇരിങ്ങാലക്കുട: സ്വകാര്യ ബസിടിച്ച് വിദ്യാർഥിനി മരിച്ചതിനെതുടർന്നു മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ പ്രതിഷേധമുയർത്തി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളജിലെ രണ്ടായിരത്തോളം വിദ്യാർഥിനികൾ. ഇന്നലെ രാവിലെ വിദ്യാർഥിനികൾ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം രാവിലെ കോളജിലേക്കുള്ള യാത്രാമധ്യേയാണു പിതാവിനൊപ്പം സ്കൂട്ടറിൽ വരുന്പോൾ സെന്‍റ് ജോസഫ്സ് കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനി വല്ലച്ചിറ ഇളംകുന്ന് കുറുവീട്ടിൽ ഡേവിസിന്‍റെ മകൾ ലയ (22) സ്വകാര്യ ബസിടിച്ചു മരിച്ചത്. കൂട്ടുകാരോടും അധ്യാപകരോടും പ്രിയ കലാലയത്തോടും യാത്രപറയാൻ പുറപ്പെട്ട ലയയെ അമിത വേഗതയിൽ വന്ന ബസിടിച്ചു തെറിപ്പിച്ചതോടെ ഈ ലോകത്തോടുതന്നെ വിടപറയേണ്ടി വന്നു. ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുയെന്ന മുദ്രാവാക്യമുയർത്തി വിദ്യാർഥികൾ അധ്യാപകർക്കൊപ്പം രാവിലെ കോളജിൽ നിന്നും ഇരിങ്ങാലക്കുട നഗരത്തിലേക്കിറങ്ങിയതോടെ കണ്ണീരണിഞ്ഞ പ്രതിഷേധത്തിനു നഗരം സാക്ഷിയായി. ഠാണാ വഴി ബസ് സ്റ്റാൻഡിലെത്തിയ വിദ്യാർഥികൾ സ്റ്റാൻഡിന്‍റെ മുൻ ഗേറ്റ് ഉപരോധിച്ചു സ്റ്റാൻഡിനകത്തു കുത്തിയിരുന്നു.…

Read More

വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ കയറി അതിക്രമം; ഇരുപതുകാരനുൾപ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതികൾ അറസ്റ്റിൽ

പാലോട് : മോഷണം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമല പറക്കോണത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ അതിക്രമം കാണിച്ച് ഒളിവിലായിരുന്ന പെരിങ്ങമ്മല പറക്കോണം തടത്തരികത്തു വീട്ടിൽ സുമേഷ് (അനു-20),പെരിങ്ങമ്മല ജവഗർ കോളനി ബ്ലോക്ക് നമ്പർ 15 ൽ അൻസിൽ (21),പെരിങ്ങമ്മല പറക്കോണം രഞ്ജിത് ഭവനിൽ രതീഷ് (ചാഞ്ചു- 30),പെരിങ്ങമ്മല മീരൻപെട്ടിക്കരിക്കകം റിയാസ് മനസിലിൽ റിയാസ് ( 26) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം സുമേഷും അൻസിലും രതീഷും മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്ന് ഒരു ബുള്ളറ്റ് മോഷ്ടിച്ചു കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. പിന്നീട് ബുള്ളറ്റ് നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ചശേഷം പ്രതികളിൽ ഒരാളുടെ പൾസർ ബൈക്കിൽ മൂവരും വലിയമല പോലീസ് സ്റ്റേഷൻ പരിധിയിലെ കരിപ്പൂർ , മലമ്പറക്കോണത്ത് കടനടത്തുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു…

Read More

ഉത്സവാഘോഷങ്ങളുടെ ആവേശ തിമിർപ്പിലേക്ക് നാടും നഗരങ്ങളും; ഗജരാജന്മാർക്ക് ആനന്ദകാലം

ഷൊർണൂർ: എഴുന്നള്ളത്ത് കാലം ഉഷാർ, സഹ്യപുത്രൻമാർക്ക് തിരികെ ലഭിച്ചത് പൂരോത്സവങ്ങളുടെ പോയ കാലം. കെട്ട കാലത്തിന്‍റെ വറുതിയിൽ നിന്നും ഉത്സവാഘോഷങ്ങളുടെ മതിമറന്നആവേശ തിമിർപ്പിലേക്ക് നാടും നഗരങ്ങളും വിലയം പ്രാപിച്ചു കൊണ്ടിരിക്കെ കൈവിട്ടു പോയന്ന് കരുതിയ എഴുന്നള്ളത്ത് കാലം തിരികെ കിട്ടിയതിന്‍റെ സന്തോഷത്തിലാണ് ഗജരാജൻമാർ. പൂരവും വേലയും, ആറാട്ടുമെല്ലാമായി ഉത്സവങ്ങൾക്ക് പതിയേ ജീവൻ വച്ചു തുടങ്ങിയതോടെ വാദ്യക്കാർക്കും മേളക്കാർക്കുമൊപ്പം ഗജവീരൻമാർക്കു ണ്ടായിരുന്ന വിലക്കുകളും നീങ്ങിയിരിക്കുകയാണ്. ഏഴുന്നള്ളിപ്പിന്‍റെ ആന ചന്തവുമായി ഉത്സവ പറന്പുകളിൽ നിന്നും ഉത്സവ പറന്പുകളിലേക്ക് പതിവുള്ള മരണപാച്ചിലിന്‍റെ തിരക്കില്ലെങ്കിലും തീറ്റിയും, കുടിയും, നീരാട്ടുമെല്ലാം ഇപ്പോൾ പോയ കാലംപോലെ തന്നെ കുശാലായിട്ടുണ്ട്. തൃശൂർ ജില്ലയുടെ പരിസരങ്ങളിലും, വള്ളുവനാടൻ മേഖലകളിലും പൂരം പിറക്കുന്ന മണ്ണിടങ്ങൾ തേടിയുള്ള പ്രയാണങ്ങൾക്കിടെ കൊന്പൻമാരുടെ നീരാട്ടു കേന്ദ്രങ്ങൾ നിളയുടെ മടി’ തൊട്ടിലാണ്. ചെറുതുരുത്തി കൊച്ചിപ്പാലത്തിനടുത്ത് ഭാരതപ്പുഴയിൽ എഴുന്നള്ളത്തിന് മുന്പും, പിന്പും കൊന്പൻമാർ ആലസ്യമകറ്റാൻ നീരാട്ടിനിറങ്ങുന്നതും കാഴ്ച്ചവട്ടങ്ങളിലേക്ക്…

Read More

ഗൂഗിൾ പേ ചെയ്താൽ പണം പോകുന്നതു പന്പിലെ രണ്ടു ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ! സഹകരണ ബാങ്കിന്‍റെ പരാതിയിൽ അന്വേഷണം

പട്ടിക്കാട്: പീച്ചി സർവീസ് സഹകരണ ബാങ്കിന്‍റെ കീഴിലുള്ള കണ്ണാറയിലെ ഐഒസി പന്പിൽ പെട്രോളടിച്ച് ഗൂഗിൾ പേ ചെയ്താൽ പണം പോകന്നതു രണ്ടു ജീവനക്കാരുടെ അക്കൗണ്ടിലേക്ക്. പന്പിന്‍റെ മാനേജരുടെ ഓഫീസിനു മുന്നിൽ വച്ചിരിക്കുന്ന സ്കാനറിൽ ക്യുആർ കോഡ് സ്കാൻ ചെയ്തു പണമടയ്ക്കുന്പോഴാണു സ്വകാര്യ അക്കൗണ്ടിലേക്കു പണം പോകുന്നത്. സംഭവം അറിഞ്ഞതോടെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബാങ്കിന്‍റെ ഓഹരിയുടമകളും ഉപഭോക്താക്കളും സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാർക്കു രേഖാമൂലം പരാതി നൽകി. ബാങ്കിന്‍റെ പേരിലോ സ്ഥിരം ജീവനക്കാരനായ മാനേജരുടെ പേരിലോ അക്കൗണ്ട് ആരംഭിക്കണമെന്നു രണ്ടു ഡയറക്ടർമാർ മാസങ്ങൾക്കു മുൻപേ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അക്കൗണ്ട് മാറ്റിയില്ലെന്നും പരാതിയുണ്ട്. നിലവിലെ ഭരണസമിതിയുടെ പേരിൽതന്നെ അന്വേഷണം നടക്കുന്നുണ്ട്. താത്കാലിക ജീവനക്കാരെ നിയമിക്കരുതെന്നു വകുപ്പ് കർശന നിർദേശം നൽകിയിട്ടും ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കളുൾപ്പെടെയുള്ള താത്കാലിക ജീവനക്കാരെ നിയമിച്ചതിനു പിന്നിൽ ക്രമക്കേടുണ്ടെന്നും പരാതിയിൽ ആരോപിച്ചു. 2017 ൽ പെട്രോൾ പന്പിൽ…

Read More

യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു;  ദുബായ്ക്കാരൻ ഹസനെ കുടുക്കി  തൃശൂർ പോലീസ്

ഇരിങ്ങാലക്കുട: സുഹൃത്തായിരുന്ന ഇൻഡോനേഷ്യൻ യുവതിയുടെ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി അതുവഴി അവരുടെ എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും വീഡിയോയും മറ്റും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. തളിക്കുളം ഇടശേരി പുതിയ വീട്ടിൽ ഹസനെ (29) ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ദുബായിൽ ആയിരുന്ന പ്രതിയെ പിടികൂടുന്നതിനായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയായ ഐശ്വര്യ ദോഗ്ര ഐപിഎസിന്‍റെ പ്രത്യേക നിർദേശാനുസരണം ലുക്ക് ഒൗട്ട് സർക്കുലർ പ്രസിദ്ധീകരിച്ചിരുന്നതിനെതുടർന്ന് പ്രതിയെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. പത്മരാജൻ അറസ്റ്റു ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ടി.എം. കശ്യപൻ, ഗോപികുമാർ, എഎസ്ഐ തോമസ്, സിവിൽ പോലീസ് ഓഫീസർ അനൂപ്, സിപിഒ ഷനൂഹ് എന്നിവരുമുണ്ടായിരുന്നു.

Read More

ഭാഗ്യം തുണയായി..!  വൈദ്യുതി പോസ്റ്റ് മാറിക്കയറി, ഷോക്കേറ്റ് നിലത്തുവീണ യുവാവിന്‍റെ  ഇരു കൈകളും ഒടിഞ്ഞു

  കൊടുങ്ങല്ലൂർ: വൈദ്യുതി പോസ്റ്റ് മാറിക്കയറി, ഷോക്കേറ്റ് നിലത്തുവീണ യുവാവിന്‍റെ ഇരു കൈകളും ഒടിഞ്ഞു. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി അൻവറാണ് പരിക്കേറ്റ് കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. തിങ്കളാഴ്ച ഉച്ചയോടെ ബി എസ് എൻ എൽ ഓഫീസ് പരിസരത്തായിരുന്നു സംഭവം.കെ ഫോണ്‍ കേബിൾ സ്ഥാപിക്കുന്നതിനായി പോസ്റ്റുകളിൽ വൈദ്യുതി ഓഫാക്കിയിരുന്നു. എന്നാൽ വൈദ്യുതി പ്രവഹിക്കുന്ന പോസ്റ്റിലാണ് കരാർ ജീവനക്കാരനായ അൻവർ കയറിയത്. ഷോക്കടിച്ചതോടെ നിലത്തുവീഴുകയായിരുന്നു. കൈ കുത്തി വീണതു കൊണ്ടാണ് ഇരു കൈകൾക്കും പരിക്ക് പറ്റിയത്. പോസ്റ്റ് മാറിക്കയറിയതാണ് അപകടത്തിനു കാരണമെന്നാണ് സൂചന.  

Read More