ചേർപ്പ്: ആറാട്ടുപുഴ ശാസ്താ ക്ഷേത്രത്തിൽ തിരുവാതിര വിളക്ക് എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആനയ്ക്കു നേരേ പാപ്പാന്റെ ക്രൂരപീഡനം. ആനയെ ക്രൂരമായി പീഡിപ്പിക്കുന്നത് മൊബൈലിൽ പകർത്തിയ കരുവന്നൂർ സ്വദേശി ജയസാഗറിനുനേരെ ആനപ്പാപ്പാൻ ഓടിയെത്തി മൊബൈൽ പിടിച്ചെടുത്ത് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ലോറിയിൽ കയറാൻ കഴിയാതെ വിഷമിച്ചു നിന്നിരുന്ന ആനയെ തോട്ടി കൊണ്ട് ദേഹോപദ്രവം ചെയ്യുന്ന ദൃശ്യങ്ങളാണ് മൊബൈലിൽ പകർത്തിയത്. ഡിലീറ്റ് ചെയ്ത ഈ ദൃശ്യങ്ങൾ മെമ്മറി കാർഡിൽനിന്ന് വീണ്ടും വീണ്ടെടുത്താണ് ജയസാഗർ വീഡിയോ പുറത്തു കൊണ്ടുവന്നത്. രോഗബാധിതരായ ആനകളെ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാൻ പാടില്ല എന്ന നിയമം നിലനിൽക്കെയാണ് ഈ ക്രൂരത.
Read MoreCategory: Thrissur
യുവമോർച്ച നേതാവിന്റെ വീടിനുനേരെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്; പിന്നിൽ സിപിഎമ്മെന്ന് ബിജെപി
കൊടുങ്ങല്ലൂർ: യുവമോർച്ച നേതാവിന്റെ വീടിനുനേരെ ആക്രമണം. നേതാവിന്റെ ഭാര്യയടക്കം രണ്ടുപേർക്കു പരിക്ക്.യുവമോർച്ച മേത്തല ഏരിയ പ്രസിഡന്റ് പാത്രക്കടവിൽ സുബിൻ കുമാറിന്റെ വാടകവീടാണ് ഒരു സംഘം ആളുകൾ അടിച്ചുതകർത്തത്. ഇന്നലെ പുലർച്ചെ ഒന്നേകാലോടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ വീടിന്റെ രണ്ട് ജനൽപാളികളുടെ ചില്ലുകൾ തകർന്നു. ചില്ല് കൊണ്ട് പരിക്കുപറ്റിയ സുബിൻ കുമാറിന്റെ ഭാര്യ അഷിത (25), സംഭവം കണ്ട് തലചുറ്റി വീണ സുബിൻ കുമാറിന്റെ സഹോദരൻ സുബീഷിന്റെ ഭാര്യ ഉണ്ണിമായ (21) എന്നിവരാണ് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്.സംഭവം നടക്കുന്പോൾ സുബിൻ കുമാറും സുബീഷും വീട്ടിലുണ്ടായിരുന്നില്ല. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന മേഖലയിൽ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ആരോപിച്ചു. കീഴ്ത്തളി ഏരിയ പ്രസിഡന്റ് ജിബി വേലിപ്പറന്പിൽ, മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, മണ്ഡലം നേതാക്കളായ എൽ.കെ. മനോജ്, കെ.ആർ. വിദ്യാസാഗർ, യുവമോർച്ച ജില്ലാ സെക്രട്ടറി ജിതിൻ ചെന്പ്ര തുടങ്ങിയവർ സംസാരിച്ചു.
Read Moreകണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾക്കായില്ല! ട്രെയിനിടിച്ച് കാൽ ചതഞ്ഞരഞ്ഞ തെരുവുനായയ്ക്കു രക്ഷകരായി റെയിൽവേ ജീവനക്കാർ
ആളൂർ: കല്ലേറ്റുംകരയിൽ റെയിൽപാളത്തിനരികെ പരിക്കേറ്റ് കിടന്ന നായയ്ക്കു പരിചരണം നൽകി റെയിൽവേ ജീവനക്കാർ മാതൃകയായി. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരത്താണു കഴിഞ്ഞദിവസം നായയെ കാലിനു പരിക്കേറ്റ് അവശനിലയിൽ കണ്ടത്. തീവണ്ടിയിടിച്ചതിനെ തുടർന്ന് പിൻകാൽ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. വിവരമറിഞ്ഞ റെയിൽവേ സ്റ്റേഷനിലെ കമേഴ്ഷ്യൽ സൂപ്രന്റ് ടി.ശിവകുമാർ, ട്രാഫിക് അസിസ്റ്റന്റ് അഖിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നായയെ പരിചരിക്കുന്നതിനായി പ്ലാറ്റ്ഫോമിലേക്കു കൊണ്ടു വന്നു. പിന്നീട് ആളൂർ മൃഗാശുപത്രിയിലെ സീനിയർ വെറ്റിനറി സർജൻ ഡോ. ജോണ്‍ കണ്ടംകുളത്തി റെയിൽവേ സ്റ്റേഷനിലെത്തി ചികിത്സ നൽകി. കാലിന്റെ പാദം ചതഞ്ഞ നിലയിലാണ്. ഇതു മുറിച്ചു നീക്കുന്നതിനും തുടർ ചികിത്സയ്ക്കുമായി അടുത്തദിവസം മണ്ണുത്തി വെറ്ററിനറി കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു.
Read Moreഇതാകരുത് മോഡൽ… തൃശൂർ നഗരത്തിൽ തലയെടുപ്പോയെ നിന്നിരുന്ന മോഡൽ ബോയ്സ് സ്കൂളിന്റെ അവസ്ഥ പരിതാപകരം
സ്വന്തം ലേഖകൻ തൃശൂർ: ഒരുകാലത്തു തൃശൂർ നഗരത്തിലെ സർക്കാർ സ്കൂളുകളിൽ തലയെടുപ്പോടെ നിന്നിരുന്ന തൃശൂർ ഗവ. മോഡൽ ബോ യ്സ് സ്കൂളിൽ വിദ്യാർഥികൾ ഇല്ലാതാകുന്നു. രണ്ടായിരത്തോളം വിദ്യാർഥികൾ പഠിച്ചിരുന്ന മോഡൽ ബോയ്സിൽ ഇപ്പോൾ ആകെയുള്ളത് അറുപതിൽതാഴെ വിദ്യാർഥികൾമാത്രം. അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള ആറു ക്ലാസുകളിൽ ആകെ 57 വിദ്യാർഥികളാണുള്ളത്. ഓരോ ഡിവിഷനാണ് ഓരോ ക്ലാസിനുമുള്ളത്. അഞ്ചാം ക്ലാസിൽ ഏഴ്, ആറാം ക്ലാസിൽ അഞ്ച്, ഏഴാം ക്ലാസിൽ ആറ്, എട്ടിൽ 11, ഒന്‍പതാം ക്ലാസിൽ 12, പത്താം ക്ലാസിൽ 16 എന്നിങ്ങനെയാണ് വിദ്യാർഥികളുടെ എണ്ണം. ഇരുനൂറു വർഷത്തിനടുത്തു പാരന്പര്യമുള്ള തൃശൂർ മോഡൽ ബോയ്സ് സ്കൂൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിദ്യാർഥികളുടെ കുറവ് നേരിടുന്നുണ്ട്. ഓരോ ഡിവിഷൻ മാത്രമുള്ളതിനാലും അതിൽ മൂന്നോ നാലോ കുട്ടികളുള്ളതിനാലും ഡിവിഷൻ നഷ്ടപ്പെടാതെ രക്ഷപ്പെട്ടുപോവുകയാണ്. 180 വർഷത്തിലധികം പഴക്കമുള്ള തൃശൂർ മോഡൽ ബോയ്സ്…
Read Moreറോഡ് അടച്ചത് എന്തിനാണ് സാറേ; വാഹനങ്ങൾ തടഞ്ഞു തിരിച്ചുവിടുന്ന പോലീസിനോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം കേട്ടാൽ നിങ്ങൾ ഞെട്ടും
സ്വന്തം ലേഖകൻ തൃശൂർ: എന്തിനാണാവോ ഈ റോഡ് അടച്ചതെന്നു വാഹനങ്ങൾ തടഞ്ഞു തിരിച്ചുവിടുന്ന പോലീസുകാരോടു ചോദിച്ചാൽ മറുപടി ഇങ്ങനെ: എനിക്കറിയില്ല, മുകളിൽനിന്നു പറഞ്ഞു, വാഹനങ്ങൾ കടത്തിവിടരുതെന്ന്. അത്രതന്നെ. കൊക്കാലെയിൽനിന്ന് നേരേ കെഎസ്ആർടിസി ഭാഗത്തേക്കു പോകുന്ന റോഡാണ് അടച്ചിട്ടിരിക്കുന്നത്. ഇതുവഴി ഒരു തിരക്കുമില്ല. എന്നിട്ടും ഈ റോഡിൽ ഒരു വശത്തേക്കുള്ള ഗതാഗതം വിലക്കിയിരിക്കയാണ്. ഇതുമൂലം തൃപ്രയാർ ഭാഗത്തുനിന്നും മറ്റും വരുന്ന ബസുകളടക്കമുള്ള വാഹനങ്ങൾ തിരിഞ്ഞ് ശക്തൻസ്റ്റാൻഡിലൂടെ പോയി റിംഗ് റോഡിലെത്തി അവിടെ തിരിക്കുന്നതോടെ വൻ കുരുക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ ഈ ബസുകളും മറ്റു വാഹനങ്ങളും കൊക്കാലെ റോഡിലൂടെ കടത്തിവിട്ടാൽ നേരെ റിംഗ് റോഡിലെത്താം. അപ്പോൾ ബസുകൾക്കു തിരിച്ചിടുകയും വേണ്ട. നേരെയെത്തി റോഡിന്റെ വശത്തു നിർത്തി ആളുകളെ കയറ്റാം. ശക്തനിൽ ആകാശപ്പാത നിർമാണത്തിന്റെ പേരിൽ നഗരത്തിൽ മൊത്തം റോഡുകളടച്ച് വൻകുരുക്കാണ് ഇപ്പോൾ വരുത്തുന്നത്. ഒരു കാഴ്ചപ്പാടും ഇല്ലാതെ റോഡുകൾ അടച്ചിട്ടു…
Read Moreവനിതാദിനത്തിൽ കൊടുങ്ങല്ലൂർ നഗരസഭ കൗൺസിൽ വനിതാ കൗണ്‍സിലർമാരുടെ തമ്മിതല്ല്; ചെയർപേഴ്സണ്‍ ആശുപത്രിയിൽ
കൊടുങ്ങല്ലൂർ: വനിതാ ദിനത്തിൽ കൊടുങ്ങല്ലൂർ നഗരസഭയിലെ വനിതാ കൗണ്‍സിലർമാർ തമ്മിൽ ഉന്തും തള്ളും. അജൻഡ ചർച്ച ചെയ്യാതെ അഞ്ചു മിനിറ്റിനുള്ളിൽ പാസാക്കി നഗരസഭ ചെയർപേഴ്സണ്‍ കൗണ്‍സിൽ ഹാളിൽനിന്ന് ഇറങ്ങിപ്പോയി. ഇന്നലെ രാവിലെ പത്തരയ്ക്കാണു സംഭവം. കൗണ്‍സിൽ ആരംഭിച്ചതോടെ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ കുറച്ചു വിഷയങ്ങൾ സംസാരിക്കണമെന്നാവശ്യപ്പെട്ടു. അജൻഡയ്ക്കുശേഷം ചർച്ചയാകാമെന്നു നഗരസഭ ചെയർപേഴ്സണ്‍ എം.യു. ഷിനിജ മറുപടി നൽകിയെങ്കിലും ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയിതിട്ട് അജൻഡയിലേക്കു കടക്കാമെന്ന മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ അംഗങ്ങൾ പ്ലക്കാർഡുകളേന്തി നടുത്തളത്തിലിറങ്ങി ചെയർപേഴ്സണ്‍ന്റെ മുന്നിൽനിന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ അജൻഡകളെല്ലാം പാസാക്കിയതായി അറിയിച്ച് ചെയർപേഴ്സണ്‍ ഇറങ്ങിപ്പോയി. ബിജെപി കൗണ്‍സിലർമാർ ചെയർപേഴ്സന്റെ മുറിക്കും ചേംബറിനു മുന്നിലും കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് ചെയർപേഴ്സനെ തടഞ്ഞുവച്ചു. അജൻഡ കാണിച്ചു തരണമെന്നും മിനിറ്റ്സിൽ ഒപ്പിടാൻ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തടയൽ. ഇതിനിടയിൽ എൽഡിഎഫ് –…
Read Moreകടിച്ചു പിടിച്ച ചെമ്പല്ലി വർഗീസിന് പണികൊടുത്തു; വായിലെ തൊണ്ടയിൽ കുടുങ്ങിയത് 12 സെന്റിമീറ്റർ നീളമുള്ള മീൻ; ഡോ.രാമകൃഷ്ണന്റെ നേതൃത്വത്തിൽ വർഗീസിന് പുതുജീവൻ
തൃശൂർ: ചൂണ്ടയിൽനിന്നു മീൻ കടിച്ചുമാറ്റി വേർപെടുത്തുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസവും രക്തസ്രാവവുമായി ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചയാളെ രക്ഷപ്പെടുത്തി. വലക്കാവ് സ്വദേശി പാറത്തൊട്ടിയിൽ വർഗീസിന്റെ തൊണ്ടയിലാണ് മീൻ കുടുങ്ങിയത്. എമർജൻസി വിഭാഗത്തിൽ മത്സ്യത്തെ എടുക്കാൻ ശ്രമിച്ചെങ്കിലും അമിതരക്തസ്രാവം മൂലം സാധിച്ചില്ല. പെട്ടെന്നുതന്നെ രോഗിയെ ഓപ്പറേഷൻ തിയറ്ററിൽ കയറ്റി അനസ്തേഷ്യ നൽകി.ട്രക്കിയോസ്റ്റമി ചെയ്തു ശ്വാസതടസം മാറ്റിയതിനുശേഷം തൊണ്ടയിൽ കുടുങ്ങിയ 12 സെന്റിമീറ്റർ നീളമുള്ള മത്സ്യത്തെ നീക്കം ചെയ്യുകയായിരുന്നു. ഡോ. രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഇഎൻടി വിഭാഗത്തിലെ ഡോ. ജോസ്ന, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിജോയ്, ഡോ.അപർണ, ഡോ.കെസ്ലി എന്നിവരടങ്ങുന്ന സംഘമാണ് വിജയകരമായി മത്സ്യത്തെ പുറത്തെടുത്തത്. വർഗീസ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് ആശുപത്രി വിട്ടു.
Read Moreതൃശൂരിൽ അഞ്ചു കേസുകളിൽ പ്രതിയായി ആറുവർഷമായി കോട്ടയത്ത് ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ
കോട്ടയം: അഞ്ചു കേസുകളിൽ പ്രതിയായി ആറുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി ഒടുവിൽ പോലീസ് പിടിയിൽ. തൃശൂർ ചന്ത്രാപ്പിന്നി സ്വദേശിയായ ബിനോജാ (വാവ)ണു കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസിന്റെ ഓപ്പറേഷൻ കാവൽ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച രാത്രിയിൽ പരിശോധന നടത്തുന്പോൾ തിരുനക്കര ഭാഗത്ത് ബിനോജിനെ സംശയം തോന്നി പിടികൂടുകയായിരുന്നു. ഇയാൾ തൃശൂരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾ പിടികിട്ടാപ്പുള്ളിയായി ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ തൃശൂർ മതിലകം പോലീസ് സ്റ്റേഷനിലേക്ക് ഞായറാഴ്ച രാത്രി കൈമാറി. കോട്ടയം ടൗണ്‍ ഭാഗത്തു തന്പടിച്ചിരിക്കുന്ന ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെതിരെ നടപടികൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു. വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.
Read Moreകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി ശാരീരികമായി ഉപയോഗിക്കും; ഇരകളെ കണ്ടെത്തുന്നത് സോഷ്യൽ മീഡിയയിലൂടെ
കല്ലടിക്കോട് : സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുമായി സൗഹൃദം നേടി കുട്ടികളെ മാനസികമായും ശാരീരികമായും കീഴ്പ്പെടുത്തിയ ശേഷം കുട്ടികളെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുന്ന യുവാവ് പിടിയിൽ. കൊല്ലം ശൂരനാട് അന്പലത്തും ഭാഗം രാജീവിന്റെ മകൻ വിഷ്ണു (21) എന്ന് വിളിക്കുന്ന ആദർശിനെ പോക്സോ നിയമപ്രകാരം കല്ലടിക്കോട് പോലിസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിലൂടെ കുട്ടികളെ പരിചയപ്പെടുന്ന ഇയാൾ മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അയച്ച് ഭീഷണിപ്പെടുത്തി. മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കല്ലടിക്കോട് എസ്എച്ച്ഒ ശശികുമാറിന്റെ നേതൃത്വത്തിൽ എസ്ഐ കെ.പി. അബ്ദുൽ സത്താർ, വനിതാ പോലീസ് സീനിയർ സിപിഒ എസ്.ലതിക, സീനിയർ സിപിഒ പി.രാജീവ്, കെ.എസ്. കോമള ദാസ്, കെ.ഉല്ലാസ്, പി.എം. ജോസ്, തുടങ്ങിയവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.
Read Moreയുക്രെയ്ൻ യുദ്ധമുഖത്ത് നിന്ന് രണ്ട് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ബഷീറും സുഹൃത്തുക്കളും നാട്ടിലെത്തിയതു സുമനസുകളുടെ തുണയിൽ
പുതുക്കാട്: യുദ്ധം കൊടുന്പിരികൊള്ളുന്ന യുക്രെയ്നിൽനിന്ന് രണ്ടു രാജ്യങ്ങൾ കടന്ന് ബഷീറും സുഹൃത്തുക്കളും നാട്ടിലെത്തിയതു സുമനസുകളുടെ തുണയിൽ. ഒഡേസ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായ വേലൂപ്പാടം വലിയകത്ത് മൂസയുടെ മകൻ ബഷീർ ശനിയാഴ്ച രാത്രിയാണു നാട്ടിലെത്തിയത്. ഒഡേസയിലെ 185 വിദ്യാർഥികളിൽ മാൾഡോവയിലേക്കും അവിടെനിന്ന് റുമാനിയയിലേക്കും പോയ ബഷീർ ഉൾപ്പടെയുള്ള 87 പേരാണു നാട്ടിലെത്തിയത്. റുമാനിയയിൽ ഡോക്ടറായ കൊച്ചി സ്വദേശി നൗഫൽ അബ്ദുൾ വഹാബ്, പത്തനംതിട്ട സ്വദേശി ട്രിജോയ് മാത്യു തോമസ്, റുമാനിയൻ സാമൂഹ്യ പ്രവർത്തർ എന്നിവരുടെ സഹായത്താലാണ് തങ്ങൾക്കു മാൾഡോവയിൽനിന്ന് റുമാനിയയിലേക്കും തുടർന്നു നാട്ടിലേക്കും പോരാനായതെന്നു ബഷീർ പറയുന്നു. “എംബസികൾ നിസഹായരായ സമയത്ത് മാൾഡോവയിലെ ഇന്ത്യൻ വിദ്യാർഥികളാണ് ഞങ്ങളെ അങ്ങോട്ടു വിളിച്ചത്. അവരുടെ ഹോസ്റ്റലിൽ താമസവും അവർ സമാഹരിച്ച തുകകൊണ്ട് ഭക്ഷണവും നൽകി. മാൾഡോവയിൽനിന്ന് ഇന്ത്യയിലേക്കു വിമാനമുണ്ടെന്ന ധാരണയിലാണ് ഒന്നര മണിക്കൂർ യുദ്ധഭൂമിയിലൂടെ സഞ്ചരിച്ച് ഞങ്ങൾ മാൾഡോവയിലെത്തിയത്. എന്നാൽ,…
Read More