ഭിന്നശേഷിക്കാരിയായ ഡെന്‍റൽ സർജനെ അപകീർത്തിപ്പെടുത്തിയ പ്രസംഗം; സിപിഎം നേതാവിനെതിരെ അന്യായം കോടതി ഫയലിൽ സ്വീകരിച്ചു

ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ ഭിന്നശേഷിക്കാരിയായ ഡെന്‍റൽ സർജനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ആശുപത്രിക്കു മുന്നിൽ പ്രസംഗം നടത്തിയ സിപിഐ എം നേതാവിനെതിരെ നല്കിയ അന്യായം ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. ജനുവരി ഏഴിന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. സൽപേരും പ്രശസ്തിയും കളങ്കപ്പെടുത്തൽ, മാനഹാനി, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അന്യായം ഫയൽ ചെയ്തത്. കഴിഞ്ഞ എട്ടിന് രാവിലെ 11 ഓടെ താലൂക്ക് ആശുപത്രി ഗേറ്റിന് മുന്നിൽ എൽ ഡി എഫ് കൗണ്‍സിലർമാർ കോവിഡ് കിടത്തി ചികിത്സ നിർത്തിയതിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തിലാണ് ഉദ്ഘാടകനായ സിപിഐഎം നേതാവ് പി. എം. ശ്രീധരൻ അപകീർത്തികരമായ പ്രസംഗം നടത്തിയത്. പ്രസംഗത്തിന്‍റെ വീഡിയോ പകർപ്പും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അന്യായക്കാരിക്ക് വേണ്ടി അഡ്വ ക്ലമൻസ് തോട്ടാപ്പിള്ളി ഹാജരായി.

Read More

മാങ്കുറ്റിപ്പാടത്തെ കുരുന്നുകലാകാരിയെ തേടി ഉജ്വലബാല്യ പുരസ്കാരം

കോടാലി: 2020-ലെ ഉജ്വലബാല്യം പുരസ്കാരത്തിനു തൃശൂർ ജില്ലയിൽനിന്ന് അർഹരായവരിൽ പതിനൊന്നുകാരി ദേവഹാരയും. ചെന്പുച്ചിറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ദേവഹാര തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരനായ മാങ്കുറ്റിപ്പാടം ചാലിപ്പറന്പിൽ ഷിബുവിന്‍റെയും മലപ്പുറം മങ്കട ചേരിയം സർക്കാർ ഹൈസ്കൂൾ അധ്യാപിക പ്രിയയുടെയും ഇളയ മകളാണ്. ശില്പനിർമാണത്തിലും ചിത്രരചനയിലും കുഞ്ഞുനാൾ മുതലേ ദേവഹാര താത്പര്യം പ്രകടിപ്പിച്ചിരുന്നു. ചിത്രകല അധ്യാപികയായ അമ്മ പ്രിയ വരയ്ക്കുന്നതുകണ്ടാണു ദേവഹാരയും ചേച്ചി ദേവാംഗനയും വരകളിലും വർണങ്ങളിലും ആകൃഷ്ടയായത്. കോടാലി ജിഎൽപി സ്കൂളിൽ പഠിക്കുന്പോൾ ഈ കുരുന്നു ചിത്രകാരികൾ തങ്ങൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ച് ആസ്വാദകരുടെ ശ്രദ്ധനേടിയിരുന്നു. 2020-ലെ ലോക്ഡൗൺ കാലത്ത് സ്വന്തം വീടിന്‍റെ ചുമരിനെ കാൻവാസാക്കി മാറ്റിയ ഈ സഹോദരിമാർ ഗ്രാമീണ ജീവിതത്തിന്‍റെ നേർചിത്രം വർണക്കൂട്ടുകളിൽ ആവിഷ്കരിച്ചതും ശ്രദ്ധയാകർഷിച്ചിരുന്നു. ബഷീറിന്‍റെ പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങൾക്കു ദേവഹാര കളിമണ്ണിൽ ശില്പഭാഷ്യമൊരുക്കിയതും ശ്രദ്ധേയമായിരുന്നു.

Read More

പോലീസുകാരനെ കുത്തി വീഴ്ത്തി  കസ്റ്റഡയിൽ നിന്നും രക്ഷപ്പെട്ട ചില്ലു മുനീറിനെ ശിക്ഷിച്ചു കോടതി

തൃശൂർ: പിടികൂടുന്നതിനിടെ സിവിൽ പോലീസ് ഓഫീസറെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്കു മൂന്നു വർഷം തടവ്. കായംകുളം കീരിക്കാട് തെക്കുംമുറി പത്തേത്ത് പടീറ്റതിൽ വീട്ടിൽ ശ്രീകുമാർ എന്ന ചില്ലു മുനീറിനെയാണ് അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. ചാവക്കാട് സ്റ്റേഷനിലെ സിപിഒ സുരേന്ദ്രനെയാണ് ഇയാൾ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടയാളാണ് പ്രതി. പിന്നീട് പോലീസ് പട്രോളിംഗിനിടെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്തുകയും പിടിക്കാൻ ശ്രമിച്ചപ്പോൾ അരയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു രക്ഷപ്പെടുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ, അഭിഭാഷകരായ അമീർ, അജിത്ത് മാരാത്ത്, ജോമോൻ കണ്ടംകുളത്തി എന്നിവർ ഹാജരായി.

Read More

വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഏതു നിമിഷവും ഇടിഞ്ഞു വീഴാം;  ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്ന പോലീസുകാരുടെ സുരക്ഷ അപകട ഭീഷണിയിൽ

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട  പോലീസ്റ്റേഷൻ ഏതു നമിഷവും  ഇടിഞ്ഞു വീഴാംകാഞ്ഞാണി: സീലിംഗ് അടർന്നു വീണ് അപകടാവസ്ഥയിലായ ഒരു പോലീസ് സ്റ്റേഷൻ. അതിനുള്ളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഒരു കൂട്ടം പോലീസുകാർ. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും കാലപ്പഴക്കം ചെന്ന് തകർന്നുവീണും തുടങ്ങിയ കെട്ടിടത്തിൽ ഭീതിയിലാണ് ഇവർ. ജില്ലയിലെ തന്നെ ഏറ്റവും ശോചനീയാവസ്ഥയിലായ വാടാനപ്പിള്ളി പോലീസ് സ്റ്റേഷന്‍റെ ദുരവസ്ഥ ഉന്നത ഉദ്യോഗസ്ഥർ കണ്ടി ല്ലെന്നു നടിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നു. മഴക്കാലത്തു സീലിംഗ് അടർന്നു താഴെവീണു പോലീസുകാർക്കു പരിക്കേറ്റിരുന്നു. പിന്നീട് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ഇടപെട്ടു തളിക്കുളം സ്വദേശിയുടെ ഉടമസ്ഥതയിൽ വാടാനപ്പിള്ളി – തൃശൂർ റോഡിൽ നടുവിൽക്കരയിലെ സ്ഥലം സൗജന്യ നിരക്കിൽ വാങ്ങി. പുതിയ പോലീസ് സ്റ്റേഷൻ കെട്ടിട്ടത്തിന്‍റെ ശിലാസ്ഥാപനവും നടത്തി. എന്നാൽ, ആ സ്ഥലത്തിന്‍റെ ആധാരത്തിൽ നിലം എന്നു രേഖപ്പെടുത്തിയതിനാൽ പദ്ധതി…

Read More

മണ്ണിൽ ചുട്ടെടുത്ത ജീവിതങ്ങൾ ഉടയുന്നു…കരകയറാനാകാതെ മണ്‍പാത്ര വില്പനക്കാർ 

സ്വന്തംലേഖകൻതൃശൂർ: നഗരഹൃദയ ഭാഗത്ത് കെഎസ്ആർടിസി – ശക്തൻ റിംഗ് റോഡിന്‍റെ പാതയോരങ്ങളിൽ കച്ചവടം നടത്തുന്ന മണ്‍പാത്ര വില്പനക്കാരുടെ ജീവിതം ദുരിതത്തിൽ. കൊറോണ ഏല്പിച്ച ആഘാതത്തിൽനിന്നു പഴയ ജീവിതത്തിലേക്കു മടങ്ങിവരാനുള്ള ഇവരുടെ പരിശ്രമത്തിനു കച്ചവടത്തിന്‍റെ ഇടിവും കളിമണ്ണിന്‍റെ ലഭ്യതക്കുറവും വലിയ തിരിച്ചടിയായിരിക്കയാണ്. “മണ്ണ് ചതിക്കില്ല’ എന്ന വിശ്വാസത്തിലാണ് 22 വർഷമായി മണ്‍പാത്ര നിർമാണം കുലത്തൊഴിലായി കൊണ്ടുനടന്നിരുന്നത്. എന്നാൽ, കളിമണ്ണും മണലും എടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ഇവർ പ്രതിസന്ധിയിലായി. കളിമണ്ണു കിട്ടാനില്ലാത്തതും വിറകിനും ചകിരിക്കും വിലകൂടിയതും ഇവരെ കാര്യമായി ബാധിച്ചു. പാലിയേക്കരയിലെ ഓട് നിർമാണ കന്പനിയിൽനിന്നു തീ വില കൊടുത്താണ് ഇപ്പോൾ കളിമണ്ണ് വാങ്ങുന്നത്. അതും പലപ്പോഴും കിട്ടാറുമില്ല. സ്വന്തമായി നിർമിക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ ഷൊർണൂർ, നടത്തറ, പൂച്ചെട്ടി എന്നിവടങ്ങളിൽനിന്ന് അധിക വിലനൽകി മണ്‍പാത്രങ്ങൾ വാങ്ങി വില്പന നടത്തേണ്ടി വരികയാണ്. വില കൂടുതലായതിനാൽ പലരും മടങ്ങിപ്പോകാറാണു പതിവ്. ഒരു പാത്രം…

Read More

മണ്ഡലകാലം: ഗുരുവായൂർ ക്ഷേത്രനട വൈകീട്ട് ഒരുമണിക്കൂർ നേരത്തെ തുറക്കും, അയ്യപ്പഭക്തർക്കു ദർശനത്തിനു പ്രത്യേക വരി

  ഗുരുവായൂർ: മണ്ഡലകാലത്തി ന്‍റെ ഭാഗമായി ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തർക്കു പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഭരണസമിതി തീരുമാനിച്ചു. ഓണ്‍ലൈൻ ബുക്കിംഗ് ഇല്ലാതെതന്നെ അയ്യപ്പഭക്തർക്ക് ദർശനം നടത്താനാകും. മണ്ഡലകാല ആരംഭ ദിവസമായ ചൊവ്വാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രനട വൈകീട്ട് ഒരുമണിക്കൂർ നേരത്തെ 3.30 നു തുറക്കും. അയ്യപ്പഭക്തർക്കു നാളെമുതൽ ദർശനത്തിനു പ്രത്യേകവരി സംവിധാനം ഏർപ്പെടുത്തും. കിഴക്കേനടയിലെ ജനറൽ വരിക്കു സമീപമാണ് അയ്യപ്പഭക്തർക്കുള്ള പ്രത്യേക വരി. ക്ഷേത്രത്തിൽ കെട്ടുനിറയ്ക്കാനുള്ള സംവിധാനം 16 മുതൽ തുടങ്ങും. കിഴക്കേനടയിൽ ഇൻഫർമേഷൻ സെന്‍റർ തുടങ്ങും. വിവിധഭാഷകളിൽ അനൗൺസ് മെന്‍റും ഉണ്ടാകും. മണ്ഡലകാല പൂജകൾക്ക് ചൊവ്വാഴ്ച തുടക്കമാവുംഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്കു ചൊവ്വാഴ്ച തുടക്കമാവും. മണ്ഡലകാലത്ത് ആദ്യ മുപ്പതു ദിവസം ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്ക് അഞ്ചു പ്രദക്ഷിണം ഉണ്ടാകും. 40 ദിവസം ഉച്ചപൂജയ്ക്കു മുന്പ് ഗുരുവായൂരപ്പന് പഞ്ചഗവ്യാഭിഷേകം ഉണ്ടാകും. ക്ഷേത്രം തന്ത്രിയാണ് ആദ്യദിവസം ഗുരുവായൂരപ്പനു പഞ്ചഗവ്യാഭിഷേകവും…

Read More

വൈകല്യങ്ങൾ മറന്ന്  കലാലയ  അധ്യാപകനാകണമെന്ന മോഹവുമായി മഹേശൻ മുഖ്യമന്ത്രിയെ കണ്ടു; മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ…

ചേർപ്പ്: കലാലയ അധ്യാപകനാകണമെന്ന മോഹം സാക്ഷാത്കരിക്കാനായി വൈകല്യങ്ങൾ മറന്ന് മഹേശൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സ്പെഷൽ റിക്രൂട്ട്മെന്‍റ് വഴി ജോലി നൽക ണമെന്നാവശ്യപ്പെട്ടാണ് മഹേശനും അമ്മ മണിയും ചേർന്ന് നാട്ടിക എംഎൽഎ സി.സി. മുകുന്ദന്‍റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത്. ശാരീരിക അവശതകൾ മറന്ന് പഠനത്തിന്‍റെ പടവുകൾ കയറിയ മഹേശനോടും അമ്മയോടും ജോലി ആവശ്യത്തിനായി സമർപ്പിച്ച നിവേദനം പരിശോധിച്ചു നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യ മന്ത്രി പറഞ്ഞു. ശാരീരിക വൈകല്യമുള്ള മഹേശൻ ഉൗന്നുവടിയുടെ സഹായത്തോടെയാണു നടക്കുന്നത്. ചേർപ്പ് പൂത്തറയ്ക്കൽ സ്വദേശി യായ ഈ മുപ്പതുകാരന് ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും ഉണ്ട്. താൻ പഠിച്ച തൃശൂർ കേരളവർമ കോളജിൽ അധ്യാപകനാകണമെന്നാണ് ഈ യുവാവിന്‍റെ മോഹം.

Read More

വാസയോഗ്യമായ വീട് സ്വപ്നം കണ്ട്  വിധവയായ വയോധിക കാത്തിരിക്കുന്നു; താമസിക്കുന്ന ഓലക്കുടിൽ കാറ്റിൽ തകർന്ന നിലയിൽ

മുരിക്കുങ്ങൽ: വീട് അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ തറകെട്ടി കാത്തിരിപ്പു തുടങ്ങിയിട്ട് ഏഴുവർഷം തികയുന്പോഴും മറ്റത്തൂർ പെരുന്പിള്ളിച്ചിറയിലെ വിധവയായ വയോധികയ്ക്ക് അടച്ചുറപ്പുള്ള വീട് ഇപ്പോഴും സ്വപ്നം മാത്രമാണ്. താമസിക്കുന്ന ഓലക്കുടിൽ കാറ്റിൽ ചരിഞ്ഞതോടെ അയൽവീട്ടിലാണ് ഈ വയോധിക ഇപ്പോൾ അന്തിയുറങ്ങുന്നത്. പെരുന്പിള്ളിച്ചിറയിലെ ചിന്നങ്ങത്ത് രവിയുടെ വിധവ സുശീലയാണ് ഏഴുവർഷത്തോളമായി വീട് അനുവദിച്ചുകിട്ടുന്നത് കാത്തിരിക്കുന്നത്. ഏഴരസെന്‍റ്് സ്ഥലമാണ് ഇവർക്കുള്ളത്. നേരത്തെ ഉണ്ടായിരുന്ന ചെറിയ ഓടിട്ടവീട് കാറ്റിൽ മരം വീണുതകർന്നു.സഹായത്തിനായി പഞ്ചായത്തധികൃതരെ സമീപിച്ചപ്പോൾ വീട് അനുവദിച്ചുതരാമെന്ന് വാക്കാൽ ഉറപ്പുനൽകിയതായി സുശീല പറയുന്നു. ഇതു വിശ്വസിച്ച ഇവർ ഉള്ളതെല്ലാം വിറ്റുപെറുക്കി വീടിനു തറകെട്ടി. എന്നാൽ ഇതുവരേയും വീട് അനുവദിക്കപ്പെട്ടില്ല. വീടിനായി കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു. കളക്ടർ നൽകിയ കത്ത് പഞ്ചായത്തധികാരികൾക്കു കൈമാറിയിട്ടും ഫലമുണ്ടായില്ലെന്ന് സുശീല പറയുന്നു.2012 മുതൽ വീടിനുവേണ്ടി അപേക്ഷയുമായി ഇവർ അധികൃത വാതിലുകളിൽ മുട്ടാൻ തുടങ്ങിയതാണ്. അർഹരായവരുടെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടുവെങ്കിലും ഇതുവരെ വീട്…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി കിരണ്‍ ദേശസാത്കൃത ബാങ്കുകളെയും കബളിപ്പിച്ചു; തട്ടിയെടുത്തത് കോടികൾ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരണ്‍ ദേശസാത്കൃത ബാങ്കുകളെയും കബളിപ്പിച്ചതായി കണ്ടെത്തൽ. കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തിലാണു കിരണിന്‍റെ കൂടുതൽ തട്ടിപ്പു വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. ബിനാമി പേരുകളിലും വ്യാജ രേഖകൾ ഉപയോഗിച്ചും പരിഗണിക്കാൻ കഴിയാത്ത ഭൂമി കാണിച്ചുമെല്ലാം കോടിക്കണക്കിനു രൂപ വായ്പയെടുത്തതിന്‍റെ വിവരങ്ങളാണു ക്രൈം ബ്രാഞ്ചിനു ലഭിച്ചിരിക്കുന്നത്. കരുവന്നൂർ ബാങ്കിലെ വെറും കമ്മീഷൻ ഏജന്‍റായ കിരണിന്‍റെ അക്കൗണ്ടിലേക്കു കോടികളുടെ ഇടപാടുകൾ നടന്നിരുന്നതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് കൂടുതൽ തട്ടിപ്പുകൾ പുറത്തുവന്നിരിക്കുന്നത്. കാനറ ബാങ്കിന്‍റെ ഇരിങ്ങാലക്കുട ശാഖയിൽ നിന്നും നാലു പേരുകളിലായി അഞ്ചു കോടി വായ്പയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനായി ബാങ്കിനു നൽകിയ രേഖകളിലും അവ്യക്തതയുണ്ടെന്നാണു പറയുന്നത്. ദേശസാത്കൃത ബാങ്കുകളിൽനിന്നടക്കം വായ്പ തരപ്പെടുത്തി നൽകാമെന്ന പേരിൽ പലരിൽ നിന്നായി പണം വാങ്ങി കബളിപ്പിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.…

Read More

അപകടം സംഭവിക്കുമ്പോൾ മാത്രം കണ്ണുതുറക്കുന്ന അധികാരികൾ; സ്ലാബില്ലാത്ത കാനയ്ക്കുള്ളിൽ വീണ്  വിദ്യാർഥിനിയുടെ കാലൊടിഞ്ഞു

സ്വന്തം ലേഖകൻതൃശൂർ: സ്ലാബില്ലാത്ത കാനയ്ക്കുള്ളിൽ വീണ് പത്താംക്ലാസ് വിദ്യാർഥിനിയുടെ വലതുകാലൊടിഞ്ഞു. തൃശൂർ ഹോളിഫാമിലി സ്കൂളിലെ വിദ്യാർഥിനിയും കോലഴി മാങ്കുറ്റിപ്പറന്പിൽ സുഭാഷ് – സൗമ്യ ദന്പതികളുടെ മകളുമായ നന്ദനയാണ് (15) അപകടത്തിൽ പെട്ടത്. ഇന്നലെ രാവിലെ ഒന്പതരയോടെ സ്കൂളിനു പിൻവശത്തെ ഗേറ്റിന് എതിർവശത്തായിരുന്നു അപകടം. നന്ദനയെ അമ്മ സൗമ്യ ഇരുചക്രവാഹനത്തിൽ കൊണ്ടുവന്ന് പിൻവശത്തെ ഗേറ്റിനു സമീപം ഇറക്കിയശേഷം നന്ദന രണ്ടടി മുന്നോട്ടു നടന്നപ്പോഴായിരുന്നു കാനയിലേക്കു വീണത്. മകളെ ഇറക്കി വണ്ടി തിരിച്ചയുടനെയാണ് സൗമ്യ മകളുടെ നിലവിളി കേട്ട് തിരിഞ്ഞു നോക്കിയത്. അപ്പോഴേക്കും നന്ദന കാനയ്ക്കുള്ളിലേക്കു പൂർണമായും വീണു കഴിഞ്ഞിരുന്നു. പകച്ചുപോയ സൗമ്യ വണ്ടിയിൽ നിന്നിറങ്ങി കാനക്കരികിലെത്തിയപ്പോൾ നന്ദന കാനയ്ക്കുള്ളിൽ കുനിഞ്ഞിരിക്കുകയായിരുന്നു. ഒറ്റയ്ക്ക് മകളെ കാനയ്ക്കു പുറത്തെത്തിക്കാൻ കഴിയാതിരുന്ന സൗമ്യക്കരികിലേക്ക് അപ്പോഴേക്കും അതുവഴി പോയിരുന്നവരും ചുമട്ടുതൊഴിലാ ളികളും ഓടിയെത്തി. ഇവരെല്ലാം ചേർന്ന് നന്ദനയെ കാനയ്ക്ക് പുറത്തെത്തിച്ചു. കാനയിൽ വെള്ളമുണ്ടായിരുന്നില്ലെങ്കിലും ചെറിയ…

Read More