പട്ടിക്കാട്: കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ രണ്ടു മാസത്തിനകം പൂർത്തിയാകുമെന്നു കെഎംസി പിആർഒ അജിത്പ്രസാദ് പറഞ്ഞു. രണ്ടാംതുരങ്കത്തിലെ റോഡിന്റെ പണികൾ തൊണ്ണൂറ് ശതമാനവും കഴിഞ്ഞു. ഒന്നാം തുരങ്കത്തിലേതുപോലെ കോണ്‍ക്രീറ്റ് റോഡുകളാണ് രണ്ടാം തുരങ്കത്തിലും. തുരങ്കത്തിന് മുകൾ ഭാഗത്തായി ഗ്യാന്ററി കോണ്‍ക്രീറ്റിംഗ് വർക്കുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അന്‍പതു മീറ്ററോളം കോണ്‍ക്രീറ്റിംഗ് മാത്രമേ ഇനി പൂർത്തിയാകാനുള്ളു. ഇലക്ട്രിക്കൽ വർക്കുകളും നടക്കുന്നുണ്ട്. ഇവയെല്ലാം പൂർത്തിയായതിനു ശേഷം മാത്രമേ ഫയർ ആൻഡ് റസ്ക്യൂ ഉപകരണങ്ങൾ സ്ഥാപിക്കുന്ന പണികൾ ആരംഭിക്കൂ എന്നും അജിത് പറഞ്ഞു. രണ്ടാം തുരങ്കത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ എത്തിയതിനെ തുടർന്ന് തുരങ്കത്തിലേക്കുള്ള റോഡിന്റെ പണികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനായി നിലവിൽ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്ന പഴയ പാത ഉടൻ പൊളിച്ചു നീക്കി ഒന്നാം തുരങ്കത്തിലൂടെ തന്നെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തി വിടും. കഴിഞ്ഞദിവസം കമ്മീഷണർ ആർ. ആദിത്യ കുതിരാനിൽ സന്ദർശനം…
Read MoreCategory: Thrissur
സ്കൂൾ ട്രിപ്പിനിടെ വിദ്യാർഥിനിക്കു പീഡനം; ഓട്ടോ ഡ്രൈവർക്ക് ആറുവർഷം കഠിനതടവും പിഴയും
തൃശൂർ: സ്കൂൾ ട്രിപ്പിനിടെ ഓട്ടോറിക്ഷയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറുവർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുത്തൂർ സ്വദേശി കൊടിയൻ വിത്സനെ (58)യാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്. 2015-ൽ ഒല്ലൂരിലാണ് കേസിനാസ്പദമായ സംഭവം. പോക്സോ നിയമപ്രകാരം അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയടയ്ക്കുന്നതിനും പുറമെ ഇന്ത്യൻ ശിക്ഷാ നിയമം 506 പ്രകാരം ഒരു വർഷത്തെ കഠിനതടവും പതിനായിരം രൂപ പിഴയടയ്ക്കുന്നതിനുമാണു ശിക്ഷിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. പിഴത്തുക ഇരയ്ക്കു നൽകണമെന്നു വിധിന്യായത്തിൽ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയ്കുമാർ ഹാജരായി.
Read Moreഇന്നു വനിതാ സംരംഭകത്വ ദിനം; 630 രൂപ മുതൽമുടക്കി ശ്രീലക്ഷ്മി ടീച്ചർ തുടങ്ങിയ സംരംഭത്തിൽ നിന്ന് ഇന്നു പതിനായിരങ്ങളുടെ വരുമാനം
സെബി മാളിയേക്കൽതൃശൂർ: അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക് ഡൗണ്‍ കൂട്ടിലടച്ചത്. ജീവിതം വഴിതിരിച്ചുവിട്ട ലോക് ഡൗ ൺ.തൃപ്രയാർ ശ്രീവിലാസ് യുപി സ്കൂളിലെ മലയാളം അധ്യാ പികയായിരുന്നു ശ്രീലക്ഷ്മി. പെട്ടെന്ന് സ്കൂളും കുട്ടികളുമായുള്ള സന്പർക്കം ഇല്ലാതായതോടെ വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെട്ടു. അതോടെ, മറ്റൊരു ജോലിതേടി. കുറച്ചുനാൾ ഒരു പ്രാദേശിക ചാനലിൽ വാർത്ത വായിച്ചു. തൃശൂർ ബ്രില്യൻസ് കോളജിൽ പിഎസ്സി കോച്ചിംഗ് ക്ലാസിനു ചേർന്നു. തുടർന്ന് അവിടെ ജോലിചെയ്തു. തൃശൂരിലെ ഫ്ലാറ്റിൽ മകളുമൊത്തു താമസിക്കുന്നതിനിടെയാണു വരുമാനത്തിനായി എന്തെങ്കിലും ചെയ്തു തുടങ്ങിയാലോ എന്ന ചിന്ത തു ടങ്ങിയത്. ആദ്യശ്രമത്തെക്കുറിച്ച് ശ്രീലക്ഷ്മിതന്നെ പറയുന്നു:“”ഒറ്റയ്ക്ക് ചെയ്യാവുന്ന എന്തെങ്കിലും ജോലി. ചെറിയൊരു വരുമാനം. ഇതായിരുന്നു ചിന്ത. ഇതിനിടയിലാണ് സോപ്പ് ഉണ്ടാക്കുന്ന ഒരു വീഡിയോ യൂട്യൂബിൽ കാണാനിടയായത്. പിറ്റേന്നുതന്നെ (2020 ഒക്ടോബർ 24) അടുത്തുള്ള സുമംഗല ആന്റിയുടെ വീടിന്റെ ടെറസിലുള്ള കറ്റാർവാഴയുടെ ഒരു…
Read Moreമഞ്ഞക്കല്ലുകൾ നിരനിരയായിയിട്ടത് സ്ഥലത്തിന്റെ ഉടമകൾ പോലും അറിഞ്ഞില്ല; കെ റെയിൽ പദ്ധതിക്ക് തൃശൂരിൽ കല്ലിട്ടു തുടങ്ങി
സ്വന്തംലേഖകൻ തൃശൂർ: വിവാദമായ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെ റെയിൽ) അർധ അതിവേഗ പാതയായ സിൽവർ ലൈൻ പദ്ധതിയുടെ ആദ്യഘട്ടത്തിനു തൃശൂരിൽ തുടക്കം കുറിച്ചു. സ്ഥലത്തിന്റെ ഉടമകൾ പോലും അറിയാതെയാണ് ഉദ്യോഗസ്ഥരെത്തി കല്ലിട്ടു പോയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി എത്തിയ ഉദ്യോഗസ്ഥർ കൂർക്കഞ്ചേരി സോമിൽ റോഡ് പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറന്പിലും പൂങ്കുന്നത്തുമാണു കല്ലുകൾ സ്ഥാപിച്ചത്. മഞ്ഞ നിറത്തിൽ പെയിന്റ്ടിച്ച കല്ലുകളാണ് ഇട്ടിരിക്കുന്നത്. ഇതിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളോടു ചോദിക്കാതെയാണ് കല്ലുകൾ സ്ഥാപിച്ചതെന്നു സ്ഥലമുടമകൾ പറഞ്ഞു. കല്ലിട്ടതിൽ പ്രതിഷേധിച്ച് കെ റെയിൽ വിരുദ്ധ ജനകീയ സമിതി പ്രവർത്തകർ സ്ഥലത്തെത്തി. സാമൂഹിക ആഘാ ത പഠനത്തിന്റെ മുന്നോടിയായി അലൈൻമെന്റിന്റെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തികളാണു പുരോഗമിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണു പാത നിർമിക്കുന്നത്. പാത യാഥാർഥ്യമാകുന്നതോടെ കാസർഗോഡുനിന്ന് നാലു മണിക്കൂറിനുള്ളിൽ…
Read Moreമണ്ഡലകാലം മനം നിറയ്ക്കുമോ… അയ്യപ്പഭക്തരെ കാത്ത് കറുത്ത മുണ്ടും മാലകളുമായി കച്ചവടക്കാർ
സ്വന്തം ലേഖകൻതൃശൂർ: മണ്ഡലകാലത്തിനു തുടക്കമായതോടെ കറുത്ത മുണ്ടും മാലകളുമായി അയ്യപ്പഭക്തരുടെ വരവും പ്രതീക്ഷിച്ച് കച്ചവടക്കാർ കാത്തിരിക്കുന്നു. തൃശൂരിലെ പൂജാസാമഗ്രികളും അയ്യപ്പഭക്തർക്കുള്ള സാധന സാമഗ്രികളും വില്പന നടത്തുന്ന പതി വു സ്ഥാപനങ്ങളെല്ലാം വൃശ്ചികം ഒന്നിനു മുൻപു തന്നെ ഒരുങ്ങിക്കഴിഞ്ഞിരുന്നു. സാധാരണ തുലാം അവസാന ദിവസങ്ങളിൽ തന്നെ മാലകളും മുണ്ടുകളുമെല്ലാം വൻതോതിൽ വിറ്റുപോകാറുണ്ടെങ്കിലും ഇത്തവണ വില്പന അധികമുണ്ടായില്ല. വൃശ്ചികം പിറന്നിട്ടും കച്ചവടം മന്ദഗതിയിലാണെന്നു കച്ചവടക്കാർ പറയുന്നു. വരും ദിവസങ്ങളിൽ കച്ചവടം നല്ല രീതിയിൽ നടക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇത്തവണ ശബരിമല തീർത്ഥാടനം എങ്ങിനെയായിരിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാലും കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അയ്യപ്പഭക്തർ ശബരിമലയ് ക്കു പോകുമോ എന്ന ആശയക്കുഴപ്പവുമെല്ലാം കാരണം മുൻ കാലങ്ങളിലേതുപോലെ വൻതോതിൽ സാധനസാമഗ്രികളും മുണ്ടുകളും കച്ചവടക്കാർ സ്റ്റോക്കു ചെയ്തിട്ടില്ല. സാധാരണ തിരുപ്പൂർ, സേലം എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കൊണ്ടുവരാറുള്ള മുണ്ടുകളും മറ്റും ഇത്തവണ ഒഴിവാക്കി കേരളത്തിൽ നിന്നു…
Read More“വില്ലൻ ജോണി’ നായകനായി, രക്ഷപ്പെട്ടത് ഒരു ജീവൻ; ബസിലെ യാത്രക്കാരിക്കു നെഞ്ചുവേദന; ട്രിപ്പ് മുടക്കി നേരെ ആശുപത്രിയിലേക്ക്; അഭിനന്ദിച്ച് യാത്രക്കാരുടെ കൂട്ടായ്മ
ചാവക്കാട്/ പാവറട്ടി: “വില്ലൻ’ നായകനായി, ഒരു ജീവൻ രക്ഷിച്ചു.ചാവക്കാട് നിന്ന് പറപ്പൂർവഴി തൃശൂരിലേക്ക് സർവീസ് നടത്തുന്ന ജോണി ബ്രദേഴ് സിന്റെ “വില്ലൻ’ എന്ന ബസും അതിലെ ജീവനക്കാരുമാണ് നായകവേഷം കെട്ടിയത്. ഇന്നലെ രാവിലെ ചാവക്കാടുനിന്ന് പുറപ്പെട്ട ബസിലെ യാത്രക്കാരിക്കു പറപ്പൂരിൽവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. സഹയാത്രികർ വിവരം ജീവനക്കാരോടു പറഞ്ഞു. ട്രിപ്പ് കട്ട് ചെയ്ത് ബസ് നേരെ അമല ആശുപത്രിയിലേക്കു പാഞ്ഞു. ആംബുലൻസിന്റെ വേഗതയിൽ.അത്യാഹിത വിഭാഗത്തിൽ എത്തിക്കുക മാത്രമല്ല രോഗിക്ക് ആവശ്യമായ സഹായവും ചെയ്തുകൊടുത്താണു ബസ് ജീവനക്കാരായ റിബിൻ ബാലൻ, ഷംസീർ എന്നിവർ വീണ്ടും പതിവ് സർവീസിനായി നിരത്തിൽ ഇറങ്ങിയത്. ജീവൻ രക്ഷിക്കാൻ മാതൃകാപരമായി പ്രവർത്തിച്ച ബസ് ജീവനക്കാർക്ക് അന്നകര ബസ് യാത്രക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹോ പഹാരങ്ങൾ നൽകി.
Read Moreകണ്ടില്ലെന്നു നടിക്കല്ലേ… കാണേണ്ടിവരിക വൻദുരന്തം; കോർപറേഷൻ ഓഫീസിനോടു ചേർന്നു വിണ്ടുകീറി തകർന്നുവീഴാറായൊരു കെട്ടിടം
സ്വന്തം ലേഖകൻതൃശൂർ: തൃശൂർ കോർപറേഷൻ ഓഫീസിനോടു ചേർന്നുള്ള പഴയ കെട്ടിടം വിണ്ടുകീറി ഏതു നിമി ഷവും തകർന്നുവീഴുമെന്ന അവസ്ഥയിൽ ആളുകൾക്കു ഭീഷണിയാകുന്നു. കോർപറേഷൻ ഓഫീസിലേക്കുള്ള രണ്ടാം ഗേറ്റിന്റെ തൊട്ടടുത്താണ് ഈ ബഹുനില കെട്ടിടം. കാലപ്പഴക്കത്താൽ വിണ്ടുകീറിയ നിലയിലാണു കെട്ടിടം. പല ഭാഗത്തേയും കോണ്ക്രീറ്റുകൾ അടർന്നുപോയിട്ടുണ്ട്. ഈ കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയിൽ തുണിക്കടയും പ്രവർത്തിക്കുന്നുണ്ട്. വിണ്ടു കീറാത്ത ഭാഗങ്ങൾ ഈ കെട്ടിട സമുച്ചയത്തിലില്ലെന്നുതന്നെ പറയാം. തൊട്ടടുത്ത് വളർന്നുപടർന്ന് പന്തലിച്ചുനിൽക്കുന്ന മരമുള്ളതിനാൽ പെട്ടന്ന് ഈ കെട്ടിടത്തിന്റെ അപകടാവസ്ഥ ആരുടേയും ശ്രദ്ധയിൽ പെടില്ല. ഇടയ്ക്കിടെ കല്ലും സിമന്റു കട്ടയുമൊക്കെ താഴേക്ക് അടർന്നുവീഴുന്നുമുണ്ട്. നഗരത്തിലെ പഴക്കംചെന്ന അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിലൊന്നാണിത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന ഈ കെട്ടിടമുയർത്തുന്ന ഭീഷണി ചെറുതല്ല. താഴെ കച്ചവടസ്ഥാപനത്തിലും ഫുട്പാത്തിലുമെല്ലാം ധാരാളം ആളുകൾ എപ്പോഴുമുള്ള സ്ഥലമാണിത്. ഞായറാഴ്ചകളിൽ വഴിയോരക്കച്ചവടക്കാരും ഈ കെട്ടിടസമുച്ചയത്തിനു താഴെ…
Read Moreരാവിലത്തെ കാറ്ററിംഗ് ജോലി കഴിഞ്ഞാൽ രാത്രിയിലെ സുകുവിന്റെ സൂത്രപ്പണിക്ക് കിട്ടിയത് എട്ടിന്റെ പണി…
ഇരിങ്ങാലക്കുട: ആളൂർ-മാള റോഡരികിലെ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിലെ ബാഗിൽ നിന്നും നാലു സ്വർണവളകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിലായി. കുഴൽമന്ദം സ്വദേശിയും ആളൂരിൽ സ്ഥിര താമസക്കാരനുമായ കരിങ്ങാത്തോട് വീട്ടിൽ സുകുവിനെയാണ് (32) ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ അറസ്റ്റു ചെയ്തത്. ദിവസങ്ങൾക്കു മുൻപ് നടന്ന മോഷണം കഴിഞ്ഞ ദിവസമാണ് വീട്ടുകാർ അറിയുന്നത്. പെരുന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുന്പോൾ വളകൾ ഉൗരി ബാഗിലിട്ട വീട്ടമ്മ കഴിഞ്ഞ ദിവസം വീണ്ടും ആഭരണം അണിയാനായി നോക്കിയപ്പോഴാണ് വളകൾ നഷ്ടപ്പെട്ടത് അറിയുന്നത്. ഉടനെ പരാതിയുമായി പോലീസിനെ സമീപിച്ചു.ഇരിങ്ങാലക്കുട ഡിവൈഎസ്പി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് മുൻപ് മോഷണത്തിന് പിടിയിലായവരെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളും സ്വർണ പണമിടപാടു സ്ഥാപനങ്ങളിലെ വിവരങ്ങളും ശേഖരിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി…
Read Moreപിറന്ന നാടിനു വേണ്ടി… യുദ്ധവീരന്മാരുടെ സ്മരണകളിരമ്പുന്ന അമർ ജവാൻ സ്മാരകം മുഖം മിനുക്കുന്നു; തുറക്കുന്നത് ആ ദിനത്തിൽ…
സ്വന്തം ലേഖകൻഅയ്യന്തോൾ: പിറന്ന നാടിനു വേണ്ടി യുദ്ധം ചെയ്ത് വീരചരമം പ്രാപിച്ച ധീര സൈനികരുടെ ഓർമകൾ തുടിക്കുന്ന അമർ ജവാൻ സ്മാരകത്തിന്റെ മുഖം മിനുക്കുന്നു. അയ്യന്തോളിൽ കളക്ടറേറ്റിനു മുന്നിലാണ് അമർ ജവൻ പാർക്ക്. ജില്ല സൈനിക ബോർഡിന്റെ നേതൃത്വത്തിലാണ് അമർ ജവാനിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിന്റെ വാർഷിക ദിനത്തിൽ സ്മാരകം തുറന്നുകൊടുക്കാനാണു തീരുമാനം. പഴയ ഹാൻഡ് റെയിലുകളെല്ലാം മാറ്റുന്നുണ്ട്. അമർ ജവാൻ സ്മാരകത്തെ കൂടുതൽ ആകർഷകമാക്കാനാണു പദ്ധതി.നിലവിൽ കറുത്ത മാർബിൾ കൊണ്ടു നിർമിച്ചിരിക്കുന്ന സ്മാരകത്തിന്റെ മുകളിൽ നടുവിലായി 7.62 എംഎം എസ്എൽആർ റൈഫിളും അതിന്റെ ബാരൽ താഴേക്കു വരുംവിധം ഉറപ്പിച്ചിട്ടുമുണ്ട്. അതിനു മുകളിലായി ഒരു ആർമി ഹെൽമറ്റും സ്ഥാപിച്ചിട്ടുണ്ട്.കാലപ്പഴക്കം കൊണ്ടും മഴയും വെയിലുമേറ്റുമുണ്ടായ കേടുപാടുകളെല്ലാം ശരിയാക്കുന്നുണ്ട്. സ്മാരകത്തിൽ തെരുവുനായ്ക്കളും കന്നുകാലികളും കയറാതിരിക്കാനുള്ള ക്രമീകരണങ്ങളും ചെയ്യുന്നുണ്ട്.
Read Moreവധു ഒല്ലൂരിൽ; വരൻ ന്യൂസിലാന്‍ഡിൽ…! തൃശൂർ ജില്ലയിലെ ആദ്യത്തെ ഓണ്‍ലൈൻ വിവാഹം കുട്ടനെല്ലൂരിൽ നടന്നു; ഇങ്ങനെയൊരു വിവാഹം നടത്താനുള്ള കാരണം…
ഒല്ലൂർ: തൃശൂർ ജില്ലയിലെ ആദ്യത്തെ ഒാണ്‍ലൈൻ വിവാ ഹം കുട്ടനെല്ലൂർ സബ് രജിസ്ട്രാർ ഒാഫീസിൽ രജിസ്ട്രാർ ബിന്ദുപുത്തോക്കാരന്റെ സാന്നിധ്യത്തിൽ നടന്നു. ഒല്ലൂർ ഹോളി ഏയ്ഞ്ചൽസ് റോഡിൽ കല്ലൂക്കാരൻ റാഫി – ഷൈനി ദന്പതികളുടെ മകൾ സെറിൻ കല്ലൂക്കാരനും മാള കുരുവിലശേരി ഇലഞ്ഞിക്കൽ പോൾസണ്‍ – ലിസി ദന്പ തികളുടെ മകൻ ജിതിനും തമ്മിലുള്ള വിവാഹമാണ് ഒാണ്‍ലൈനായി നടന്നത്. ന്യൂസിലാൻഡിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്യുന്ന ജിതിനും സെറിനുമായുള്ള വിവാഹം 2020 ൽ ഉറപ്പിച്ചിരുന്നതാണ്. എന്നാൽ കോവിഡി നെത്തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ വന്നതോടെ വിവാഹം 2021 ജനുവരിയിൽ നടത്താൻ തീരുമാനിച്ചു. കോവിഡിന്റെ രണ്ടാംവരവ് അതും തടസപ്പെടുത്തി. നാട്ടിലേക്ക് എത്തിയാൽ ജിതിന് തിരിച്ചുപോകുന്നതിന് ഒട്ടേറെ കടന്പകൾ ഉള്ളതിനാൽ വരാനുള്ള ബുദ്ധിമുട്ട് വീട്ടുകാ രെ അറിയിച്ചു. വിവാഹം കഴിഞ്ഞാൽ പിന്നെ ഭാര്യ എന്ന നിലയിൽ സെറിനെ ന്യൂസിലാൻ ഡിലേക്കു കൊണ്ടുപോകുന്നതിനു സൗകര്യം…
Read More