പട്ടിക്കാട് (തൃശൂർ) : ദേശീയപാതയിൽ പട്ടിക്കാട് വച്ച് തൃശൂരിലേക്ക് കടത്തുകയായിരുന്ന 90 കിലോ കഞ്ചാവ് പിടികൂടി. കോലഴി സ്വദേശി ലിഫിൻ, അത്താണി സ്വദേശി രാജേഷ് എന്നിവരെ എക്സൈസ് സംഘം പിടികൂടി. ആന്ധ്രാപ്രദേശിൽനിന്നും തൃശൂരിലേക്ക് കാറിൽ കടത്തുകയായിരുന്നു കഞ്ചാവ്. എക്സൈസ് ഇന്റലിജൻസിന്റെയും തൃശൂർ സ്പെഷൽ സ്ക്വാഡിന്റെയും നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. കെഎൽ 48 പി 3618 രജിസ്ട്രേഷൻ നന്പറിൽ ഉള്ള വാഗണ്‍ആർ കാറിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. എക്സൈസ് ഇന്റലിജന്റ്സ് ഇൻസ്പെക്ടർ മനോജ് കുമാർ, തൃശൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കൃഷ്ണകുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ ഷിബു, സതീഷ്, ലോനപ്പൻ, മോഹൻനൻ, സുനിൽകുമാർ, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ അബ്ദുഘലി, അനിൽ പ്രസാദ്, ഡ്രൈവർ ടി.പി. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Read MoreCategory: Thrissur
നെഹ്റുവിന്റെ സാമ്പത്തിക നയങ്ങളിലേക്ക് ഇന്ത്യ മടങ്ങണമെന്ന് വി.എം. സുധീരൻ
തൃശൂർ: നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും സാന്പത്തിക നയങ്ങളിലേക്ക് ഇന്ത്യ മടങ്ങണമെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണവും മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനാചരണവും തൃശൂർ ഡിസിസി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൻകിട കുത്തകകൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചപ്പോൾ അതിനെ മറികടക്കുകയാണു പ്രായോഗികവാദിയായ നെഹ്റു ചെയ്തത്. സാധാരണ ജനങ്ങൾക്ക് ഉപയുക്തമായ രീതിയിൽ ഇന്ദിരാഗാന്ധി ബാങ്ക് ദേശസാത്കരണം നടപ്പാക്കിയത് ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ അടിത്തറ ബലപ്പെടുത്തി. ബാങ്കുകളുടെ സാന്നിധ്യം ഇന്ത്യൻ ജനത തിരിച്ചറിഞ്ഞതു ദേശസാത്ക്കരണത്തിലൂടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എംപി, ടി.യു. രാധാകൃഷ്ണൻ, ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, സി.എസ്. ശ്രീനിവാസൻ, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, ജോണ്‍ ഡാനിയേൽ, കെ.ബി.…
Read Moreആരോഗ്യരംഗത്തു വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന പുരോഗതി കേരളം കൈവരിച്ചെന്ന് മന്ത്രി കെ. രാജൻ
ഒല്ലൂർ: ആരോഗ്യരംഗത്തു വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന പുരോഗതിയാണു കേരളം കൈവരിച്ചതെന്നു മന്ത്രി കെ. രാജൻ.ഒല്ലൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്കു ലോകശ്രദ്ധ പിടിച്ചുപറ്റാനായി. ഇതൊരു വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. എംഎൽഎയുടെ 2020-2021 ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണു പുതിയ ബ്ലോക്ക് നിർമിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണു കെട്ടിട നിർമാണം പൂർത്തിയാക്കുക. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ഡിവിഷൻ കൗൺസിലർ സി.പി. പോളി, കൗൺസിലർമാരായ ശ്യാമള വേണുഗോപാൽ, നീതു ദിലീഷ്, കരോളിൻ ജറീഷ്, നിമ്മി റപ്പായി, മുൻ കൗൺസിലർ ബിന്ദു കുട്ടൻ, ഒല്ലൂർ സിഎച്ച്സി…
Read Moreഎന്തിനവനോട് ഇത്രയും വലിയ ചതി ചെയ്തു, അല്പം ജീവന് ബാക്കിവച്ചിരുന്നുവെങ്കില്..! ഇനിയൊരിക്കലും വരാത്ത കണ്ണനെ കാത്ത് വഴിയിലേക്കു കണ്ണുംനട്ട് അമ്മ
കെ.കെ. അർജുനൻ മുളങ്കുന്നത്തുകാവ്: എന്തിനവനോട് ഇത്രയും വലിയ ചതി ചെയ്തു. അല്പം ജീവന് ബാക്കിവച്ചിരുന്നുവെങ്കില് ഞാന്‍ ഈ വയസുകാലത്തു കൂലിപ്പണിക്കു പോയി അവനെ നോക്കുമായിരുന്നല്ലോ. ഇന്നുവരെ ഒരു തേങ്ങപോലും വഴിയില്‍ കണ്ടാല്‍ എടുക്കാത്ത എന്റെ മകനെ കള്ളന് എന്നു ചാര്‍ത്തി ഇരുന്പു തല്ലി പതംവരുത്തുന്നപോലെ അടിച്ച് പതം വരുത്തിയില്ലേ…. ആ അമ്മ പതംപറഞ്ഞ് കരയുകയാണ്. കഴിഞ്ഞ ദിവസം അഭിഭാഷകനായ സജീഷ് ചുറ്റികകൊണ്ട് അടിച്ചുകൊന്ന, കണ്ണൻ എന്നു വിളിക്കുന്ന മണികണ്ഠന്റെ അമ്മ കുറുന്പയാണ് കണ്ണീർക്കാഴ്ചയാവുന്നത്. ഒരിക്കലും തിരിച്ചുവരില്ലെന്നറിയാമെങ്കിലും ഇടിഞ്ഞുവീഴാറായ വീടിനു മുന്നിൽ തന്റെ മകനെയും കാത്ത് വഴിയിലേക്കു കണ്ണുംനട്ടിരിക്കുകയാണ് കുറുന്പ ഇപ്പോഴും. നിർധന പട്ടികജാതി കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കണ്ണൻ. പിതാവ് കുട്ടപ്പൻ 17 വർഷം മുന്‍പ് മരിച്ചു. പിന്നീട് അമ്മ കുറുമ്പ കൂലിപ്പണി ചെയ്താണ് മക്കളായ കണ്ണന്, ബാലകൃഷണന്, സരസു എന്നിവരെ വളര്‍ത്തിയത്. ബാലകൃഷ്ണൻ ഭിന്നശേഷിക്കാരനാണ്. സംസാരശേഷിയില്ല.…
Read Moreവെള്ളമില്ല, വൈദ്യുതിയില്ല,പകൽവീട് അടഞ്ഞുതന്നെ; അധികൃതരുടെ നിസംഗതയിൽ അണഞ്ഞുപോകുന്നത് വയോജനങ്ങളുടെ ശിഷ്ടകാല സന്തോഷം
കൊരട്ടി: ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം വിനിയോഗിച്ചു നിർമാണം പൂർത്തിയാക്കി 2020 മാർച്ചിൽ ഉദ്ഘാടനം ചെയ്ത പകൽ വീട് അടഞ്ഞുതന്നെ കിടക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ട കൊരട്ടി പഞ്ചായത്ത് വഴിച്ചാൽ 13-ാം വാർഡിലെ പകൽ വീടാണു ശാപമോക്ഷം കാത്തു കിടക്കുന്നത്. പകൽവീട്ടിലേക്കുള്ള വഴിയും അങ്കണവും കാടുപിടിച്ച നിലയിലാണ്. നാളിതുവരെ കെട്ടിടം വൈദ്യുതീകരിക്കാനോ ദൈനംദിന ആവശ്യങ്ങൾക്കുളള ജലലഭ്യത ഉറപ്പു വരുത്താനോ അധികൃതർക്കായിട്ടില്ല. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടന്നെങ്കിലും കെട്ടിടം പ്രവർത്തനസജ്ജമാക്കാൻ കഴിയാത്തതു പഞ്ചായത്തിന്റെ വീഴ്ചയായിട്ടാണ് നാട്ടുകാർ പറയുന്നത്. മാതാപിതാക്കളുടെ സ്മരണ നിലനിർത്താൻ വയോജനങ്ങളെ ചേർത്ത് പിടിച്ച്, ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ബൈജു ചന്പന്നൂർ സൗജന്യമായി നൽകിയ മൂന്നു സെന്റ് ഭൂമിയിലാണ് ഇരുനിലകളിലായി 900 ചതുരശ്ര അടി വിസ്തീർണത്തിൽ പകൽവീട് യാഥാർത്ഥ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് 13 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 11.5 ലക്ഷം രൂപയും ഇതിനായി…
Read Moreവരാത്ത കുട്ടികൾക്ക് “അരി’യിടരുത്, സൂക്ഷിച്ചുവയ്ക്കണം..! സ്കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചക്കഞ്ഞി വിതരണവും
സ്വന്തംലേഖകൻ തൃശൂർ: സ്കൂൾ തുറക്കുന്പോൾ എത്താത്ത കുട്ടികളുടെ അരി സൂക്ഷിച്ചു വയ്ക്കണമെന്നു പ്രധാന അധ്യാപകർക്കു നിർദേശം. സ് കൂൾ തുറക്കുന്ന ഒന്നാം തീയതി മുതൽ കുട്ടി കൾക്ക് ഉച്ചഭക്ഷണം നൽകണമെന്നാണു നിർദേശം. എത്ര കുട്ടികൾ സ്കൂളിലെത്തുമെന്ന കണക്കെടുക്കാൻ അധ്യാപകർക്കു നേര ത്തേ നിർദേശം നൽകിയിരുന്നു. കുട്ടികൾ വരുന്നില്ലെങ്കിൽ അവർക്കുള്ള 150 ഗ്രാം അരി സൂക്ഷിച്ചുവയ്ക്കാനാണു പറഞ്ഞിരിക്കുന്നത്. ഈ അരി പിന്നീട് എന്തു ചെയ്യണമെന്നു വ്യക്തമാക്കിയിട്ടില്ല. അതിനാൽ വരാത്ത കുട്ടികളുടെ അരി എത്രനാൾ സൂക്ഷിച്ചു വയ്ക്കണമെന്നോ, അതു പിന്നീട് എന്തു ചെയ്യണമെന്നോ പറഞ്ഞിട്ടില്ലത്രേ. കുട്ടികൾ എത്തുന്ന മുറയ്ക്ക് അരിയായി കൊടുത്തുവിടാനാണോ ഉദ്ദേശിക്കുന്നതെന്നും നിർദേശിച്ചിട്ടില്ല. അതിനാൽ അരി സൂക്ഷിച്ചുവയ്ക്കുന്നതും പ്രധാന അധ്യാപകർക്കു മറ്റൊരു വെല്ലുവിളിയായി മാറിയിരിക്കയാണ്. നേരത്തെ വരുന്ന കുട്ടികൾ അവരവർ കൊണ്ടുവരുന്ന ഭക്ഷണം മാത്രമേ കഴിക്കാവൂവെന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. പിന്നീടാണു സ്കൂളിൽ ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചത്.
Read Moreകരുവന്നൂർ ബാങ്ക് സാന്പത്തിക തട്ടിപ്പ്; ജപ്തി ഭീഷണിയെത്തുടർന്ന് കുടുംബനാഥൻ ജീവനൊടുക്കി
ഇരിങ്ങാലക്കുട: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്തയാൾ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തു. മാപ്രാണം തളിയക്കോണം സ്വദേശി ആലപ്പാടൻ ജോസ് (62) ആണ് ജീവനൊടുക്കിയത്. വായ്പ തിരിച്ചടക്കാൻ സാധിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്കു കാരണമായി പറയപ്പെടുന്നത്. ഇന്ന് രാവിലെ വീടിനു മുന്നിലെ മരച്ചില്ലയിലാണ് ജീവനൊടുക്കിയത്. വായ്പ ഉടൻ തിരിച്ചടക്കണമെന്നും അല്ലാത്തപക്ഷം വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്കിൽ നിന്നും നോട്ടീസ് നല്‍കിയിരുന്നു. ഏഴു ലക്ഷം രൂപയാണ് കടബാധ്യതയുള്ളത്. മകളുടെ വിവാഹാവശ്യത്തിന് നാലു ലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നതെങ്കിലും ലോണ്‍ പുതുക്കി ഇപ്പോൾ ഏഴു ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. കല്പണി ചെയ്തു ഉപജീവനം നടത്തുന്ന ജോസിന് സ്വന്തമായി എട്ടു സെന്റ് സ്ഥലവും വീടുമാണുള്ളത്. ഈ വസ്തുവാണ് ബാങ്കിൽ വായ്പക്ക് ഈട് നല്‍കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്താണ് ബാങ്കിൽ നിന്നും വായ്പ…
Read Moreവിവാഹ വാഗ്ദാനം നൽകി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം കഠിന തടവും രണ്ടുലക്ഷം പിഴയും
കുന്നംകുളം: വിവാഹ വാഗ്ദാനം നൽകി പെണ്‍കുട്ടിയെ ലൈംഗിക മായി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചു. ഒന്നാം പ്രതിക്ക് രണ്ടു വകുപ്പുകളിലായി 20 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയുമാണു ശിക്ഷ. രണ്ടാം പ്രതിക്ക് ആറുവർഷം കഠിന തടവും 25,000 രൂപ പിഴയുമാണു ശിക്ഷ.2006 ൽ കുന്നംകുളത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്തു വന്നിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് ഓട്ടോ ഡ്രൈവറായിരുന്ന ഒന്നാം പ്രതി കുന്നംകുളം സീനിയർ ഗ്രൗണ്ട് ചെറുപനയ്ക്കൽ ഷാജിയാണ് പെണ്‍കുട്ടിയെ ഗുരുവായൂരിൽ എത്തിച്ചത്. അന്പലത്തിൽ വച്ച് തുളസി മാലയിട്ട് വിവാഹം കഴിച്ചെന്നു വിശ്വസിപ്പിച്ച് ഗുരുവായൂർ അന്പലത്തിനടുത്തുള്ള ലോഡ്ജിൽ റൂമെടുത്ത് ബലാത്സംഗം ചെയ്തു. വിവാഹം കഴിക്കാതെ കബളിപ്പിച്ച പ്രതി പിന്നീട് വിവാഹം കഴിച്ച് ഭാര്യയാക്കി വീട്ടിൽ കൊണ്ടുപോകാമെന്നു പറഞ്ഞ് 2009…
Read More12 ശതമാനം പലിശയുമായി നിധി ലിമിറ്റഡ്; വാഗ്ദാനത്തിൽ വീണത് നിരവധി പേർ; അനധികൃത പണമിടപാട് സ്ഥാപനത്തിലൂടെ യുവാക്കൾ തട്ടിയെടുത്തത് കോടികൾ
അയ്യന്തോൾ: അനധികൃത പണമിടപാട് സ്ഥാപനം നടത്തി കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേരെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. പുഴയ്ക്കൽ ആനേടത്ത് വീട്ടിൽ രതീഷ് (39), വിൽവട്ടം പാടൂക്കാട് തൃപ്പേക്കുളത്ത് മാരാത്ത് വീട്ടിൽ നവീൻകുമാർ (41), കോലഴി അരിന്പൂർ വീട്ടിൽ ജുവിൻ (42) എന്നിവരാണ് അറസ്റ്റിലായത്. നിക്ഷേപത്തിനു പ്രതിമാസം 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നാണ് ഇവർ പണം തട്ടിയതെന്നു പോലീസ് പറഞ്ഞു. തിരുവിതാംകൂർ നിധി ലിമിറ്റഡ് എന്ന പേരിൽ പാട്ടുരായ്ക്കലിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് അയ്യന്തോൾ പഞ്ചിക്കലിലേക്ക് മാറ്റിയിരുന്നു. 10 ലക്ഷം രൂപ നഷ്ടമായ തൃശൂർ സ്വദേശിയുടെ പരാതിയിലുള്ള അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. തുടർന്ന് ലക്ഷങ്ങൾ നഷ്ടപ്പെട്ട നിരവധി പേർ വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. രതീഷ് ചെയർമാനും നവീൻകുമാർ, ജുവിൻ, ജാക്സണ്, പ്രജോദ്, ജയശീലൻ, നിതിൻകുമാർ, സൂരജ്,…
Read Moreഭർത്താവ് മർദിക്കുന്നതായി 100 ൽ വിളിച്ചറിയിച്ച ഭാര്യയുടെ പരാതി അന്വേഷിക്കാൻ പോലീസ് വീട്ടിലെത്തിയപ്പോൾ..! ആത്മഹത്യക്കു ശ്രമിച്ചയാളെ പോലീസ് രക്ഷിച്ചു
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: ആത്മഹത്യക്കു ശ്രമിച്ചയാളെ പോലീസ് സമയോചിതമായി ഇടപെട്ടു രക്ഷിച്ചു. കോളങ്ങാട്ടുകര വരാഹമൂർത്തി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ദന്പതികളിൽ ഭർത്താവാണ് ആത്മഹത്യക്കു ശ്രമിച്ചത്. ഭർത്താവ് മർദിക്കുന്നതായി 100 എന്ന നന്പറിൽ വിളിച്ചറിയിച്ച ഭാര്യയുടെ പരാതി അന്വേഷിക്കാൻ മെഡിക്കൽ കോളജ് പോലീസ് കഴിഞ്ഞ ദിവസം രാത്രി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ഭർത്താവ് ആത്മഹത്യക്കു ശ്രമിച്ചത്. എസ്ഐ ബാബുവും പോലീസുകാരൻ ഗിരീഷും ചേർന്ന് ഇവരുടെ വീട്ടിലെത്തി ഭാര്യയിൽ നിന്നും വിവരങ്ങൾ ആരായുന്നതിനിടെ പോലീസ് വന്നതറിഞ്ഞ് ഭർത്താവു വീട്ടിനുള്ളിൽ തന്നെ തൂങ്ങിമരിക്കാൻ ശ്രമം നടത്തുകയായിരുന്നു. ഭാര്യയിൽ നിന്നും പരാതി സംബന്ധിച്ച് വിശദാംശങ്ങൾ എസ് ഐ ബാബു ശേഖരിക്കുന്പോൾ പോലീസുകാരൻ ഗിരീഷ് വീടിനുചുറ്റും പരിശോധിക്കുന്നതിനിടയി ലാണു പരാതിക്കാരിയുടെ ഭർത്താവ് തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതു കണ്ടത്. ഉടൻ ഗിരീഷ് എസ്ഐയോടു വിവരം പറയുകയും ലോക്ക് ചെയ്ത വാതിൽ തുറക്കാൻ ശ്രമിച്ചിട്ട് നടക്കാതെ ഒടുവിൽ ചവിട്ടിത്തുറന്ന് അകത്തുകടക്കുകയുമായിരുന്നു.…
Read More