യാത്രക്കാർക്ക് ആശ്വാസം…തൃശൂർ – എറണാകുളം പാസഞ്ചർ ഇന്നു മുതൽ; വീണ്ടും ഓടിത്തുടങ്ങുന്നത് റിസർവേഷൻ ആവശ്യമില്ലാത്ത പ്രത്യേക എക്സ്പ്രസ് സർവീസായി

തൃശൂർ: യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായ തൃശൂരിൽ നിന്ന് എറണാകുള ത്തേക്കും തിരിച്ചുമുള്ള ഗുരുവായൂർ - എറണാകുളം പാസഞ്ചർ സർവീസ് പുനരാരംഭിക്കുന്നു. റിസർവേഷൻ ആവശ്യമില്ലാത്ത പ്രത്യേക എക്സ്പ്രസ് സർവീസ് ആയാണ് ട്രെയിൻ വീണ്ടും ഓടിത്തുടങ്ങുന്നത്. ആദ്യ സർവീസ് ഇന്നു വൈകീട്ട് 7.50ന് എറണാകുളത്തു നിന്നും പുറപ്പെടും. നാളെ രാവിലെ 6.50നാണു ഗുരുവായൂരിൽ നിന്നുള്ള ആദ്യ യാത്ര. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച സർവീസ് ഒന്നര വർഷത്തിനു ശേഷമാണ് ഇപ്പോൾ സർവീസിനു തയാറെടുക്കുന്നത്. വൈകീട്ട് 7.50ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന സർവീസ് രാത്രി 9.33 നു തൃശൂരും 10.30ന് ഗുരുവായൂരുമെത്തും. പിന്നേറ്റ് രാവിലെ 6.50 നാണ് ഗുരുവായൂരിൽ നിന്നുള്ള മടക്കയാത്ര. 7.13നു തൃശൂർ എത്തുന്ന ട്രെയിൻ 9. 25ന് എറണാകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. സീസണ്‍ ടിക്കറ്റുകാർക്കും സ്റ്റേഷനുകളിൽ നിന്നും തത്സമയം ടിക്കറ്റ് എടുക്കുന്നവർക്കും യാത്ര ചെയ്യാം. നെല്ലായി,…

Read More

തൃശൂർ കളക്ടറേറ്റിലെ വ്യാജ ബോംബ് ഭീഷണി; മണിക്കൂറുകൾക്കുള്ളിൽ ഗുരുവായൂരിൽ നിന്ന് പ്രതിയെ പൊക്കി;  വീട്ടിലെത്തിയപ്പോൾ പോലീസ് കണ്ടകാഴ്ച ഇങ്ങനെ…

സ്വന്തം ലേഖകൻഅയ്യന്തോൾ: തൃശൂർ കളക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ട് എന്നു ഫോണിലൂടെ ഭീഷണി മുഴക്കിയ ആൾ പിടിയിൽ.അക്കിക്കാവ് കോയിക്കരയിൽ വീട്ടിൽ സജീവൻ (51) ആണ് ഭീഷണിമുഴക്കി മണിക്കൂറുകൾക്കകം പോലീസിന്‍റെ പിടിയിലായത്.ഇയാൾ മദ്യലഹരിയിലാണു ബോംബ് ഭീഷണി മുഴക്കിയത് എന്നു പറയുന്നു. തിങ്കാളാഴ്ച രാത്രി എട്ടോടെയാണ് ഇയാൾ മദ്യപിച്ചു ലക്കുകെട്ട് കളക്ടറേറ്റിൽ പെട്രോൾ ബോംബ് വയ്ക്കുമെന്നു സ്വന്തം മൊബൈൽ ഫോണിൽ നിന്ന് തിരുവനന്തപുരത്തെ കണ്‍ട്രോൾ റൂമിലേക്കു വിളിച്ചു പറഞ്ഞത്. ഭീഷണി സന്ദേശം കിട്ടിയ ഉടൻ തിരുവനന്തപുരം കണ്‍ട്രോൾ റൂമിൽ നിന്ന് സൈബർ സെല്ലുമായി ബന്ധപ്പെടുകയും സന്ദേശം വന്നതു ഗുരുവായൂരിൽ നിന്നാണെന്നു കണ്ടെത്തുകയും ചെയ്തു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണു ഗുരുവായൂർ നെന്മേനിയിൽ നിന്നാണു ഭീഷണി സന്ദേശം വന്നതെന്നു കണ്ടെത്തിയത്. ഇതേത്തുടർന്ന് വെസ്റ്റ് പോലീസ് ഗുരുവായൂർ പോലീസിന്‍റെ സഹായത്തോടെ ഇയാളെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. എസ്ഐ കെ.ആർ. റെമിന്‍റെ…

Read More

വിദേശത്തേക്ക് പോയ പിതാവിനെ യാത്രയാക്കി മടങ്ങുമ്പോൾ അപകടം: രണ്ടു വയസുകാരൻ മരിച്ചു

തൃശൂർ: വിദേശത്തേക്ക് പോയ പിതാവിനെ യാത്രയാക്കി മടങ്ങിവരുന്നതിനിടെ കാർ മറിഞ്ഞ് രണ്ടു വയസുകാരൻ മരിച്ചു. വടക്കാഞ്ചേരി എങ്കക്കാട് പരുത്തിപ്ര കിണറമാക്കൽ നസീമിന്‍റെ മകൻ ആദിനാണ് മരിച്ചത്. കുട്ടിക്കൊപ്പം കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. കഴിഞ്ഞ രാത്രി പേരാന്പ്ര അപ്പോളോ ടയേഴ്സിനു സമീപമാണ് അപകടമുണ്ടായത്. നസീമിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും യാത്രയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ റോഡിലെ മീഡിയനിലിടിച്ച് മറിയുകയായിരുന്നു. കുട്ടി വാഹനത്തിന് അടിയിൽപെട്ടതാണ് മരണത്തിനിടയാക്കിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Read More

പത്രത്താളുകളാൽ ഗാന്ധിപ്രതിമ നിർമിച്ച് അധ്യാപകൻ! ഒപ്പം ഗാന്ധിജിയുടെ ജീവിതകാലത്തെ പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തി

ചെറുവത്തൂർ: അധ്യാപകൻ രാഷ്ട്രപിതാവിന്‍റെ പ്രതിമ നിർമിച്ചത് പത്രത്താളുകൾ കൊണ്ട്. കുട്ടമത്ത് ജിഎച്ച്എസ്എസിലെ അധ്യാപകനായ കരിവെള്ളൂർ സ്വദേശി കെ.എം. ദിലീപ് കുമാറാണ് പ്രതിമ ഒരുക്കിയത്. നാൽപ്പതോളം പത്രങ്ങൾ, ഫെവിക്കോൾ, പെയിന്‍റ് എന്നിവ ഉപയോഗിച്ചാണ് പ്രതിമ തീർത്തത്. ഒപ്പം ഗാന്ധിജിയുടെ ജീവിതകാലത്തെ പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്.  കാൽ നൂറ്റാണ്ടായി അധ്യാപന രംഗത്തുള്ള ദിലീപ് കുമാർ ചെറുതും വലുതുമായ ആയിരത്തോളം രൂപങ്ങൾ നിർമിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും പാഴ്വസ്തുക്കൾ കൊണ്ടുള്ള കരകൗശലന ഇനങ്ങളാണ്. വിവിധ സ്ഥലങ്ങളിൽ 50 ൽ പരം പ്രദർശനങ്ങളും ഇതിനകം നടത്തിയിട്ടുണ്ട്.

Read More

അന്നു തൃശൂരിലെ നീതുവിനെ കൊലപ്പെടുത്തിയത് വീട്ടിൽ കയറി! 2019 ഏപ്രിൽ നാലിനാണ് നീതു സ്വന്തം വീട്ടിൽ കൊല്ലപ്പെട്ടത്; സംഭവം ഇങ്ങനെ…

കോട്ടയം: തെറ്റായ പ്രണയ ബന്ധങ്ങളിലേക്കു പെൺകുട്ടികൾ പലപ്പോഴും വഴുതി വീഴുന്നതു സോഷ്യൽ മീഡിയ ബന്ധങ്ങളിലൂടെ. സോഷ്യൽ മീഡിയ പ്രണയത്തിന്‍റെ രക്തസാക്ഷിയായിരുന്നു 2019ൽ പ്രണയക്കൊലയ്ക്ക് ഇരയായ തൃശൂർ സ്വദേശിനി നീതു. നേരന്പോക്കുകൾ വൈകാതെ നോവന്പുകൾ ആയി മാറുന്ന കാഴ്ച. തമാശയ്ക്കും കൗതുകത്തിനും തുടങ്ങുന്ന സോഷ്യൽ മീഡിയ ബന്ധങ്ങളാണ് പിന്നീടു പറിച്ചെറിയാനാവാത്ത ദുരന്തമായി പലരുടെയും ജീവിതത്തെ കീറിമുറിക്കുന്നത്. നീതുവിനും കഴിഞ്ഞ ജൂലൈയിൽ കോതമംഗലത്തു വെടിയേറ്റു മരിച്ച വനിത ഡോക്ടർ മാനസയ്ക്കു മൊക്കെ സോഷ്യൽ മീഡിയയിൽ തുടങ്ങിവച്ച സൗഹൃദങ്ങളാണ് ജീവൻ കവരുന്ന അപകടമായി മാറിയത്. സോഷ്യൽ മീഡിയയിൽ തെളിയുന്ന പല സുന്ദരരൂപങ്ങളുടെയും യഥാർഥ മുഖം അത്ര സുന്ദരമല്ല എന്നുള്ള ബോധ്യം ഇനിയും പലർക്കുമില്ല. 2019 ഏപ്രിൽ നാലിനാണ് നീതു സ്വന്തം വീട്ടിൽ കൊല്ലപ്പെട്ടത്. സംഭവം ഇങ്ങനെയായിരുന്നു: നേരം പുലർന്നുവരുന്നതേയുള്ളൂ. തൃശൂർ ചിയ്യാരത്ത് ബിടെക് വിദ്യാർഥിനിയായ നീതു(21)വിന്‍റെ വീടിന്‍റെ സമീപമുള്ള ഇടവഴിയിൽ ഒരു…

Read More

കോട്ടയത്തുനിന്നു രണ്ട് ട്രെയിൻ സർവീസുകൾ; നിലന്പൂരിലേക്കും നാഗർകോവിലിലേക്കും

തിരുവനന്തപുരം: കോട്ടയത്തു നിന്നു നിലന്പൂരിലേക്കും നാഗർകോവിലിൽ നിന്നു കോട്ടയത്തേക്കും പ്രതിദിന ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നു. ഒക്‌ടോബർ ആറിനും ഏഴിനുമായാണ് സർവീസുകൾ ആരംഭിക്കുന്നത്. പൂർണമായും റിസർവേഷൻ കോച്ചുകളാണ് രണ്ട് ട്രെയിനുകളിലുമുള്ളത്. നാഗർകോവിൽ ജംഗ്ഷനിൽ നിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ ഒക്‌ടോബർ ആറിനാണ് ആരംഭിക്കുന്നത്. 06366 നന്പർ ട്രെയിൻ ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് രാത്രി 7.35നു കോട്ടയത്തെത്തും. ഏഴിനാണ് നിലന്പൂർ കോട്ടയം സ്പെഷൽ ട്രെയിൻ ആരംഭിക്കുക. കോട്ടയത്തുനിന്നു രാവിലെ 5.15നു പുറപ്പെടുന്ന ട്രെയിൻ (നന്പർ 06326) ഉച്ചയ്ക്ക് 11.45ന് നിലന്പൂരിലെത്തും. നിലന്പൂരിൽനിന്നു തിരിച്ചും ഈ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് 3.10നു തിരിക്കുന്ന ട്രെയിൻ രാത്രി 10.15നു കോട്ടയത്തെത്തും. ട്രെയിനുകളിൽ പത്തു റിസർവേഷൻ കോച്ചുകൾക്കു പുറമേ രണ്ട് ലഗേജ് കം ബ്രേക്ക് വാനുമുണ്ട്. എരണിയേൽ, കുളിത്തുറൈ, പാറശാല, നെയ്യാറ്റിൻകര, തിരുവനന്തപുരം സെൻട്രൽ, പേട്ട, കൊച്ചുവേളി, കഴക്കൂട്ടം, കണിയാപുരം, മുരിക്കംപുഴ, ചിറയിൻകീഴ്, കടയ്ക്കാവൂർ,…

Read More

പരിഭ്രാന്തി പരത്തി അയ്യന്തോളിൽ ദേശാടനപക്ഷികൾ കൂട്ടത്തോടെ ചത്തുവീഴുന്നു

സ്വന്തം ലേഖകൻഅയ്യന്തോൾ : സിവിൽ സ്റ്റേഷൻ പരിസരത്തെ മരങ്ങളിൽ കഴിയുന്ന ദേശാടന പക്ഷികൾ വ്യാപകമായി ചത്തു വീഴുന്നത് പരിഭ്രാന്തി പരത്തുന്നു. കളക്ടറേറ്റ് പരിസരത്തെ വലിയ മരങ്ങളിൽ നിരവധി ദേശാടന പക്ഷികളാണുള്ളത്. ദിവസവും നിരവധി പക്ഷികൾ ചത്തുവീഴുന്നുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങൾ കൊണ്ട് ഇത്തരം പക്ഷികൾ കൂട്ടത്തോടെ ചത്തുവീഴാറുണ്ടെന്ന് പറയുന്നു. ഇതിനു മുൻപും ഇത്തരത്തിൽ ദേശാടനപക്ഷികൾ കൂട്ടത്തോടെ ചത്തുവീണിരുന്നു. പക്ഷിപ്പനി പോലുള്ള അസുഖങ്ങൾ മൂലമാണോ ഇവ ചത്തുവീഴുന്നതെന്നായിരുന്നു അന്ന് സംശയിച്ചിരുന്നതെങ്കിലും ആശങ്ക വേണ്ടെന്നായിരുന്നു മൃഗസംരക്ഷണവകുപ്പധികൃതർ അന്ന് പറഞ്ഞത്. കൂട്ടത്തോടെ മരങ്ങളിൽ ചേക്കറിയിട്ടുള്ള ഈ ദേശാടനപക്ഷികൾ കളക്ടറേറ്റിലേക്ക് വരുന്നവർക്കെല്ലാം ശല്യമാണ്. പാർക്കു ചെയ്തതും കടന്നുപോകുന്നതുമായ വാഹനങ്ങൾക്ക് മുകളിലും കാൽനടയാത്രക്കാരുടെ ശരീരത്തിലും കാഷ്ഠിച്ച് കളക്ടറേറ്റ് വഴി പോകാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുമുള്ളത്. കാഷ്ഠത്തിനു പുറമെ മുട്ടകളും ചത്തുവീഴുന്ന കുഞ്ഞുങ്ങളുമെല്ലാം താഴേക്ക് വീണ് ശല്യമാകാറുണ്ട്. ഇതുമൂലം സിവിൽ സ്റ്റേഷൻ പരിസരമാകെ ദുർഗന്ധപൂരിതമായിട്ടുണ്ട്. കളക്ടറേറ്റ് കോന്പൗണ്ടിനകത്തും…

Read More

സ്വപ്നം പൊലിഞ്ഞു..! പുഴയ്ക്കൽ പാടത്ത് കിൻഫ്ര ഏറ്റെടുത്ത 27 ഏക്കർ നികത്താനാകില്ലെന്ന് കൃഷിവകുപ്പ്

സ്വന്തംലേഖകൻ തൃശൂർ: പുഴയ്ക്കൽ പാടത്ത് വ്യവസായ പാർക്ക് തുടങ്ങാൻ ഏറ്റെടുത്ത 27 ഏക്കർ നെൽപാടം മണ്ണിട്ട് നികത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കിൻഫ്ര നൽകിയ അപേക്ഷ കൃഷി വകുപ്പ് നിരസിച്ചു. ഇതോടെ വ്യവസായ പാർക്ക് തുടങ്ങാനുള്ള വർഷങ്ങളായുള്ള തൃശൂരിന്‍റെ സ്വപ്നം പൊലിഞ്ഞു. ഈ സ്ഥലം വിശാലമായ പാടശേഖരത്തിന്‍റെ ഭാഗമാണെന്നും ഭൂമി മണ്ണിട്ടു നികത്തുന്നത് വെള്ളത്തിന്‍റെ നീരൊഴുക്ക് തടസപ്പെടുന്നതിനും സമീപ പ്രദേശത്തെ നെൽകൃഷിയെ ബാധിക്കുന്നതിന് ഇടയാക്കുമെന്നും വ്യക്തമാക്കിയാണ് അപേക്ഷ നിരസിക്കുന്നതെന്ന് അണ്ടർ സെക്രട്ടറി മേഴ്സി ഗബ്രിയേൽ നൽകിയ സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. വർഷങ്ങൾക്കുമുന്പ് ഈ സ്ഥലം വ്യവസായ പാർക്ക് തുടങ്ങാൻ സർക്കാർ ഏറ്റെടുത്തതാണ്. അവിടെ കിൻഫ്രയുടെ ബോർഡും സ്ഥാപിച്ചിരുന്നു. ഇവിടെ കേരളത്തിൽ തന്നെ ഏറ്റവും വലിയ വ്യവസായ പാർക്കെന്ന രീതിയിലാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ പാടം മണ്ണിട്ടു നികത്തി വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെയും ഉയർന്നിരുന്നു. കഴിഞ്ഞ…

Read More

ആശങ്കകളുടേയും പ്രശ്നങ്ങളുടേയും  സ്കൂൾ ഗേറ്റ് തുറക്കുമ്പോൾ…

സ്വന്തം ലേഖകൻതൃശൂർ: കേരളപ്പിറവി ദിനത്തിൽ സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങളുമായി സർക്കാർ മുന്നോട്ടു പോകുന്പോൾ ആശങ്കകളുടേയും പ്രശ്നങ്ങളുടേയും സ്കൂൾ ഗേറ്റാണ് തുറക്കാൻ പോകുന്നത്. എല്ലാം സുരക്ഷിതമെന്നും ഒരു കുഴപ്പവുമുണ്ടാവില്ലെന്നും സർക്കാരും വിദ്യാഭ്യാസ വകുപ്പും അവകാശപ്പെടുന്നുണ്ടെങ്കിലും രക്ഷിതാക്കളിൽ നല്ലൊരു ശതമാനവും കടുത്ത ആശങ്കയിലാണ്. സ്കൂളിലേക്കു കുട്ടികളെ അയക്കണമെന്നു നിർബന്ധമില്ലാത്തതുകൊണ്ടു രക്ഷിതാക്കൾക്കു സ്വയം തീരുമാനമെടുക്കാം. ഭൂരിഭാഗവും തങ്ങളുടെ കുട്ടികളെ ഇപ്പോൾ സ്കൂൾ തുറന്നയുടൻ സ്കൂളുകളിലേക്ക് അയക്കണ്ട എന്ന നിലപാടിലാണ്. അന്യസംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നപ്പോഴുണ്ടായ കോവിഡ് വ്യാപനം ചൂണ്ടിക്കാണിച്ചാണു രക്ഷിതാക്കൾ ഇത്തരമൊരു തീരുമാനത്തിലെത്തുന്നത്. യാത്രയിൽ തുടങ്ങുന്നു പ്രശ്നങ്ങൾസ്കൂൾ തുറക്കുന്പോൾ വീട്ടിൽ നിന്നുള്ള യാത്രയിൽ തുടങ്ങുന്നു പ്രശ്നപരന്പര. സ്കൂൾ ബസിനെ ആശ്രയിക്കുന്ന കുട്ടികളും പൊതു ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി സ്കൂളിലെത്തുന്ന വിദ്യാർഥികളും ഓട്ടോ, ടെന്പോ തുടങ്ങിയ സ്വകാര്യ വാഹനങ്ങളിൽ സ്കൂളിലെത്തുന്നവരുമുണ്ട്. സ്കൂൾ ബസുകളെല്ലാം കഴിഞ്ഞ ഒന്നര വർഷത്തോളമായി ഓടാറില്ല. മിക്ക വണ്ടികളുടേയും ടെസ്റ്റ് കഴിഞ്ഞിട്ടില്ല.…

Read More

കൊടകര കുഴൽപ്പണ കവർച്ചക്കേസ്; പ്രതികളുടെ ചോദ്യംചെയ്യൽ ഇന്ന് പുനഃരാരംഭിക്കും

സ്വന്തം ലേഖകൻ തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികളുടെ ചോദ്യംചെയ്യൽ ഇന്ന് വീണ്ടും തുടങ്ങും. രണ്ടു പ്രതികളോട് ഇന്ന് തൃശൂർ പോലീസ് ക്ലബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നിർദേശം നൽകി. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളെ ചോദ്യം ചെയ്യാൻ ഇന്നലെമുതൽ നിശ്ചയിച്ചിരുന്നെങ്കിലും ഹർത്താൽ ആയതിനാൽ ഇന്നേക്ക് മാറ്റുകയായിരുന്നു. ഹർത്താൽ കാരണം ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് പ്രതികൾ അറിയിച്ചിരുന്നു. കവർച്ച ചെയ്യപ്പെട്ട പണത്തിലെ രണ്ടു കോടി രൂപ കണ്ടെത്തുകയാണ് ഇപ്പോൾ പ്രതികളെ ചോദ്യം ചെയ്യുന്നതിന്‍റെ ലക്ഷ്യം. കവർച്ച ചെയ്യപ്പെട്ട മൂന്നരകോടി രൂപ, ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഈ തുകയുടെ ഉറവിടം കൂടി കണ്ടെത്തുകയാണ് തുടരന്വേഷണത്തിന്‍റെ ലക്ഷ്യം. ജാമ്യം ലഭിച്ച പ്രതികളെ ചോദ്യം ചയ്യാൻ അനുമതി തേടി പോലീസ് ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. ബാക്കി കവർച്ചാ പണം കണ്ടെത്താൻ…

Read More