കാട്ടൂർ:എടത്തിരുത്തി മുനയത്ത് മാരകായുധങ്ങളുമായെത്തിയ സംഘം പൊലീസ് ഉദ്യോഗസ്ഥന്റെ വീട് ആക്രമിച്ചു.കാട്ടൂർ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കോഴിപറന്പിൽ ഫെബിന്റെ വീടാണ് ആക്രമിച്ചത്. വീടിനു മുന്നിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന രണ്ട് മോട്ടോർ സൈക്കിളുകൾ അക്രമികൾ അടിച്ചു തകർത്തു. ഇന്നലെ രാത്രി ഒന്പതരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം ഇരുന്പുവടി ഉപയോഗിച്ച് മോട്ടോർ സൈക്കിളുകൾ അടിച്ചു തകർക്കുകയായിരുന്നു. ഫെബിൻ ഡിപ്പാർട്ട്മെന്റ് വാഹനമായ ബുള്ളറ്റും, ഫെബിന്റെ തന്നെ മോട്ടോർ സൈക്കിളുമാണ് അടിച്ചു തകർത്തത്. തുടർന്ന് വീടിന് പുറത്ത് വച്ചിരുന്ന സൈക്കിൾ അകത്തേക്ക് വലിച്ചെറിഞ്ഞ് വീടിനകത്ത് കടന്ന് ഫെബിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നേരത്തെ ഫെബിന്റെ കാർ തടഞ്ഞു നിർത്തി വധഭീഷണി നടത്തിയതായും പറയുന്നു. കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഒരാൾ അറസ്റ്റിൽ എടത്തിരുത്തി; മുനയത്ത് മാരകായുധങ്ങളുമായെത്തിയ സംഘം പോലീസ് ഉദ്യാസ്ഥന്റെ വീട് ആക്രമിച്ച ഒരാൾ അറസ്റ്റിൽഫെബിന്റെ ബന്ധുകൂടിയായ കോഴി പറന്പിൽ പ്രണവ്,…
Read MoreCategory: Thrissur
വിയ്യൂർ ജയിലിലെ ഫോണ് വിളി; ക്രൈം ബ്രാഞ്ച് അന്വേഷിക്കും; സൂപ്രണ്ടിനെ ഒതുക്കാനുള്ള നാടകമെന്ന് സംശയം
തൃശൂർ: വിയ്യൂർ ജയിലിലെ വിവിഐപി തടവുകാരുടെ ഫോണ് വിളി സംബന്ധിച്ചു ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഫോണ് വിളി ക്രൈം ബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാൻ ഉത്തരവായി. ഫോണ് വിളി വിവാദം സംബന്ധിച്ച് ജയിൽ സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഫോണ് വിളി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി കൊടി സുനി, തൃശൂർ അയ്യന്തോൾ പഞ്ചിക്കൽ ഫ്ലാറ്റ് കൊലക്കേസിലെ പ്രതി റഷീദ് എന്നിവർ ജയിലിനുള്ളിൽ ഫോണ് ഉപയോഗിച്ച സംഭവത്തെക്കുറിച്ചാണ് അന്വേഷണം. വിയ്യൂർ ജയിൽ സൂപ്രണ്ടിന്റെ ഒത്താശയോടെയാണു തടവുകാർ ഫോണ് വിളി നടത്തിയതെന്നാണ് ജയിൽ മേധാവി ഷെയ്ഖ് ദർവേസ് സാഹിബിന് ഉത്തരമേഖല ജയിൽ ഡി.ഐ.ജി നൽകിയ റിപ്പോർട്ട്. തുടർന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളും വിവരങ്ങളും സംബന്ധിച്ച് ഏഴു ദിവസത്തിനകം സൂപ്രണ്ട് സുരേഷിനോടു വിശദീകരണം ആവശ്യപ്പെട്ടത്.സൂപ്രണ്ടിന്റെ വിശദീകരണവും അന്വേഷണ റിപ്പോർട്ടും ജയിൽ ഡിഐജി സർക്കാരിനു കൈമാറും. ജയിൽ സൂപ്രണ്ട് സുരേഷിന്റെ ഓഫീസിലെ…
Read Moreലോട്ടറി ടിക്കറ്റിൽ നമ്പർ വെട്ടിയൊട്ടിച്ച് തട്ടിപ്പ്; എഴുപത്തിരണ്ടുകാരൻ ലോട്ടറിക്കാരനിൽ നിന്ന് പണം തട്ടിയതായി പരാതി
ചേർപ്പ്: ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനെ വ്യാജ നന്പർ ഒട്ടിച്ച ടിക്കറ്റു നൽകി കബളിപ്പിച്ചതായി പരാതി. ആനക്കല്ല് ശിവജി നഗറിൽ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്ന കുന്നത്തുപറന്പിൽ മോഹനനെ(72)യാണു വ്യാജ നന്പറിലുള്ള ടിക്കറ്റ് ഒട്ടിച്ചു നൽകി കബളിപ്പിച്ചത്. ഇക്കഴിഞ്ഞ ആഴ്ച നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറി ടിക്കറ്റിലെ നന്പറിന് 1,100 രൂപ ഉണ്ടെന്നു പറഞ്ഞു കബളിപ്പിക്കുകയായിരുന്നു. നന്പർ ഒട്ടിച്ചതു ശ്രദ്ധയിൽപ്പെടാതെ മോഹനൻ ടിക്കറ്റ് തന്നവർക്ക് ആ തുകയ്ക്കുള്ള പുതിയ ടിക്കറ്റും പണവും നൽകി. പിന്നീടാണു നന്പർ വെട്ടിയൊട്ടിച്ചു വ്യാജ ടിക്കറ്റാണെന്ന് അറിയുന്നത്. അവിണിശേരി ഗ്രാമപഞ്ചായത്ത് അംഗം കെ.എ.പ്രദീപിന്റെ സഹായത്തോടെ മോഹനൻ നെടുപുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read Moreവീടിനുള്ളിൽ മൂർഖൻ പാന്പ്, വാട്ടർ ടാങ്കിൽ കടവവ്വാൽ..! പൊറുതിമുട്ടി ചേലക്കോട്ടുകര സെന്ററിൽ താമസിക്കുന്ന കുടുംബങ്ങൾ
സ്വന്തം ലേഖകൻ തൃശൂർ: വീടിനുള്ളിൽ മൂർഖൻ പാന്പ്, വാട്ടർ ടാങ്കിൽ കടവവ്വാൽ… ഉടമസ്ഥർ ശ്രദ്ധിക്കാതെ കാടുകയറിക്കിടക്കുന്ന രണ്ടു പറന്പുകൾമൂലം പൊറുതിമുട്ടിയിരിക്കുകയാണ് ചേലക്കോട്ടുകര സെന്ററിൽ താമസിക്കുന്ന കുടുംബങ്ങൾ. ഇവിടെ രണ്ടു പറന്പുകളാണ് ഉടമസ്ഥർ ശ്രദ്ധിക്കാനില്ലാതെ കാടുകയറിക്കിടക്കുന്നത്. മതിൽ ഇടിഞ്ഞനിലയിൽ റോഡരികിലുള്ള പറന്പ്, വാഹനത്തിലെത്തി മാലിന്യങ്ങൾ തള്ളാനുള്ള ഇടമാണെങ്കിൽ, മറ്റൊരു പറന്പിലെ മരങ്ങളിൽ ആയിരക്കണക്കിനു വവ്വാലുകൾ കൂടുകൂട്ടിയിരിക്കുകയാണ്. മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ തെരുവുനായ്ക്കളുടെയും വിഷപ്പാന്പുകളുടെയും താവളമായിരിക്കുകയാണ് ഒരു പറന്പ്. തൊട്ടടുത്തുള്ള വീടുകളിൽനിന്ന് വിഷപ്പാന്പുകളെ പിടികൂടുന്നതു പതിവായിരിക്കുകയാണ്. ഒരു വീട്ടിൽനിന്നു തന്നെ രണ്ടു പാന്പുകളെ പിടികൂടുന്ന സ്ഥിതിപോലും ഉണ്ടായി. പ്രദേശത്തെ ആറോളം വീടുകളിൽ നിന്ന് ഇതുവരെ പാന്പുകളെ പിടികൂടിയതായി നാട്ടുകാർ പറഞ്ഞു. കുട്ടനെല്ലൂർ-തൃശൂർ റോഡിനു സമാന്തരമായാണ് ഈ പറന്പുകൾ. അടുത്തിടെ പെരുന്പാന്പ് റോഡിനു കുറുകെ കിടന്നതോടെ ഇവിടെ ഗതാഗതം തടസപ്പെട്ടിരുന്നു. രാത്രിയാത്രക്കാർ തെരുവുനായ്ക്കളെ ഇടിച്ച് അപകടമുണ്ടാകുന്നതും ഇവിടെ പതിവാണ്. ഈ പറന്പിൽനിന്നുള്ള മാലിന്യങ്ങൾ…
Read Moreകാടിറങ്ങുന്ന ക്രൗര്യം.. നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകി കാത്തിരിപ്പു തുടങ്ങിയിട്ട് അഞ്ചുവർഷം; ഇതുവരെ നൽകിയത് 145 അപേക്ഷകളെന്ന് ഷാജി
തൃശൂർ: കാട്ടാനശല്യവുമായി ബന്ധപ്പെട്ടു നഷ്ടപരിഹാരത്തിനു കാത്തിരിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷം. ഇനിയും നഷ്ടപരിഹാരം ലഭിക്കാതെ ദുരിതത്തിലാണ് ആളുകൾ. അഞ്ചു വർഷത്തിനുള്ളിൽ 145 അപേക്ഷകളാണു നൽകിയതെന്ന് ഷാജി. ജെ. കോടങ്കണ്ടത്തിനു ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാക്കി. 2020 ജൂണ് 19 മുതൽ 34 അപേക്ഷകളും നൽകി. ഇതിന് 8,05,000 രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ വനംവകുപ്പ് ഇനിയും അനങ്ങിയിട്ടില്ല. ആനകൾ ദിനംപ്രതി ഇറങ്ങി നശിപ്പിക്കുന്നതു പതിവായി മാറിയിട്ടും വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ഉയരുകയാണ്. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിൽ 2020 ജൂണിനുശേഷം വന്യജീവി അക്രമവുമായി ബന്ധപ്പെട്ട് പത്ത് അപേക്ഷകളാണു ലഭിച്ചത്. മാന്ദാമംഗലം സ്റ്റേഷന്റെ കീഴിൽ 11.9 കിലോമീറ്റർ ദൂരവും പട്ടിക്കാട് 9.6 കിലോമീറ്റർ ദൂരവും മാത്രമാണു വൈദ്യുതി വേലി സ്ഥാപിച്ചിട്ടുള്ളത്. പട്ടിക്കാട് റേഞ്ചിന്റെ കീഴിലുള്ളവർക്കു ടോർച്ച്, മഴക്കോട്ട്, ഷൂസ് എന്നിവ ലഭിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കി. ഒല്ലൂർ…
Read Moreമകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിച്ചില്ല, 2000 രൂപ പിഴ! സ്കൂട്ടർ യാത്രികനുനേരെ പോലീസ് അതിക്രമമെന്നു പരാതി; പരാതിയില് പറയുന്നത് ഇങ്ങനെയൊക്കെ…
പുതുക്കാട്: ഫോണിൽ സംസാരിച്ചെന്നു പറഞ്ഞ് സ്കൂട്ടർ യാത്രികനായ ദളിത് യുവാവിനെ തടഞ്ഞു നിർത്തി വരന്തരപ്പിള്ളി പോലീസിന്റെ അതിക്രമം. മകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും പരാതി. നന്തിപുലം സ്വദേശി കൈപ്പുള്ളി കൃഷ്ണകുമാറിനാണ് ദുരനുഭവം. കഴിഞ്ഞ 16നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. വീട്ടിൽ സുഖമില്ലാതിരുന്ന മകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ജോലി സ്ഥലത്തുനിന്നു രൂപ വാങ്ങി വരുന്നതിനിടെ വാഹന പരിശോധന നടത്തിയിരുന്ന എസ്ഐ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. മകളാണ് വിളിച്ചതെന്നും സുഖമില്ലാതിരിക്കുകയാണെന്നും പറഞ്ഞിട്ടും എസ്ഐ വഴങ്ങിയില്ലെന്നും 2000 രൂപ പിഴയിട്ടതായും ലൈസൻസ് സ്റ്റേഷനിലെത്തി കൈപ്പറ്റാനുമായിരുന്നു എസ്ഐ യുടെ നിർദേശം. റോഡരികിൽ സ്കൂട്ടർ നിർത്തിയാണ് സംസാരിച്ചതെന്നും സ്റ്റാർട്ട് ചെയ്ത ശേഷം വീണ്ടും വിളിച്ചപ്പോൾ ഫോണ് എടുത്ത് നോക്കുക മാത്രമാണ് ചെയ്തതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഇതിനിടെ മകൾ വീണ്ടും വിളിച്ചപ്പോൾ കൃഷ്ണകുമാർ മൊബൈൽ ഫോണ് എസ്ഐയെ കാണിച്ചു. അപ്പോൾ നിന്റെ മകളുടെ കാര്യം…
Read Moreകാട്ടുപന്നി മനുഷ്യരുടെ കാലനാകുന്നു; പന്നി ബൈക്കിൽ ഇടിച്ച്മറിഞ്ഞ് ഇരുപത്തിരണ്ടുകാരന് ദുരുണാന്ത്യം
വരന്തരപ്പിള്ളി (തൃശൂർ): ഇഞ്ചക്കുണ്ടിൽ ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ബൈക്കു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. ഇഞ്ചക്കുണ്ട് തെക്കെ കൈതക്കൽ സെബാസ്റ്റ്യന്റെ മകൻ സ്റ്റെബിൻ (22) ആണ് മരിച്ചത്. ഇഞ്ചക്കുണ്ട് കുണ്ടൂക്കാരൻ ജോർജ് മകൻ ജോയലിനു (21) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം. കൽക്കുഴിയിൽനിന്നും ഇഞ്ചക്കുണ്ടിലേക്കു വരികയായിരുന്നു ഇരുവരും. ഇതിനിടയിൽ വളവിൽവച്ച് കാട്ടുപന്നി ബൈക്കിൽവന്ന് ഇടിക്കുകയായിരുന്നു.തുടർന്ന് ബൈക്ക് കലുങ്കിൽ ഇടിച്ചു മറിയുകയായിരുന്നു. സ്റ്റെബിൻ സമീപത്തെ തെങ്ങിൽ തലയിടിച്ച് വീണു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സ്റ്റെബിനെയും ജോയലിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്റ്റെബിന്റെ ജീവൻ രക്ഷിക്കാനായില്ല. സ്റ്റെബിന്റെ മാതാവ് : ഷീബ. സഹോദരി: സ്റ്റെബിൽഡ.
Read Moreമോഹൻലാലിന്റെ ദർശന വിവാദം പുതിയ തലത്തിലേക്ക്! അഡ്മിനിസ്ട്രേറ്റർക്കെതിരെ ദേവസ്വം കമ്മീഷണർക്കു പരാതി നൽകി
ഗുരുവായൂർ: ദർശനത്തിനെത്തിയ ജനപ്രിയ നടൻ പത്മഭൂഷണ് മോഹൻലാലിന്റെ വാഹനം വടക്കേനട ഗേറ്റിലൂടെ കയറ്റി വിട്ടതുമായി ഉണ്ടായ വിവാദം പുതിയ തലത്തിലേക്ക്. വാഹനം കയറ്റി വിട്ടതിന്റെ പേരിൽ മൂന്നുജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയ അഡ്മിനിസ്ട്രേറ്ററുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് അഞ്ച് ഭരണസമിതി അംഗങ്ങൾ ദേവസ്വം കമ്മീഷണർക്കു നൽകിയ പരാതിയിൽ പറയുന്നു. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട്, കെ. അജിത്ത്, കെ.വി. ഷാജി, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, എ.വി. പ്രശാന്ത് എന്നിവരാണ് ദേവസ്വം കമ്മീഷണർക്കു പരാതി നൽകിയിട്ടുള്ളത്. ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ പങ്കെടുക്കുന്ന ഭരണ സമിതി യോഗങ്ങളിൽ ഇനി മുതൽ അഞ്ച് അംഗങ്ങളും പങ്കെടുക്കില്ലെന്നു തീരുമാനിച്ചതായും പരാതിയിലുണ്ട്. ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെങ്കിൽ ദേവസ്വം നിയമമനുസരിച്ച് ഭരണസമിതിയുടെ തീരുമാനം വേണം. കമ്മിറ്റി തീരുമാനമില്ലാതെ അഡ്മിനിസ്ട്രേറ്റർ വ്യക്തിപരമായി എടുത്ത തീരുമാനം പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കിയിട്ടുള്ളതാണ്. അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നുള്ള ധിക്കാരപരമായ നടപടിയാണിത്. മൂന്ന് ഭരണസമിതി…
Read More20 ലിറ്റർ ചാരായ വാറ്റ് കേസ് നീണ്ടത് എട്ടര വർഷം; ഒടുവിൽ വിധിയെത്തിയപ്പോൾ രണ്ടാം പ്രതി മരിച്ചു, ഒന്നാം പ്രതിക്ക് കിട്ടിയ ശിക്ഷ ഇങ്ങനെ…
തൃശൂർ: ചാരായം വാറ്റിയ കേസിൽ എട്ടര വർഷത്തെ നീണ്ട വിചാരണയ്ക്കൊടുവിൽ പ്രതിക്കു ശിക്ഷ വിധിച്ചു. മോട്ടോർ ഷെഡിൽ ചാരായം വാറ്റിയ കേസിൽ ഒന്നാം പ്രതി തലപ്പിള്ളി കിരാലൂർ കളത്തിൽ സുധീർ സുബ്രഹ്മണ്യനാണ് തൃശൂർ രണ്ടാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് വി.ജി. ബിജു രണ്ടു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം കൂടുതൽ തടവ് അനുഭവിക്കണം. 2013 മേയ് അഞ്ചിനാണു കേസിനാസ്പദമായ സംഭവം. രണ്ടാം പ്രതിയായിരുന്ന തങ്ങാലൂർ കാരോർ അയ്യപ്പൻകാവ് മോഹനന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പറന്പിലെ മോട്ടോർ ഷെഡിൽ ചാരായം വാറ്റുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്ഥലത്തെത്തി. ഈ സമയം ഒന്നാം പ്രതി ചാരായമടങ്ങിയ കന്നാസ് കൈയിൽ പിടിച്ചിരിക്കയായിരുന്നു. രണ്ടാംപ്രതിയാകട്ടെ വലിയ ബാരലിൽ വാഷ് ഇളക്കിക്കൊണ്ടിരിക്കയായിരുന്നു. സംഭവസ്ഥലത്തുനിന്നും 20 ലിറ്റർ ചാരായവും 300…
Read Moreപോലീസിനോട് പെരുമാറിയത് അപക്വമായി; സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്കു പരാതി നൽകി കെഎസ്യു
തൃശൂർ: ജീപ്പിലിരുന്ന എസ്ഐയെ പുറത്തേക്കു വിളിച്ചിറക്കി സല്യൂട്ട് ചെയ്യിച്ച സംഭവത്തിൽ സുരേഷ് ഗോപി എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്യു ജില്ലാ കമ്മിറ്റി ഡിജിപിക്കു പരാതി നൽകി. ജനപ്രതിനിധി എന്ന നിലയിൽ എംപി വളരെ അപമര്യാദയായും അപക്വമായുമാണു പോലീസിനോടു പെരുമാറിയത്. നിയമലംഘനത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണു ഡിജിപിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Read More