വായ്പ്പുണ്ണിനു പിന്നിൽ

സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റൊമറ്റൈറ്റിസ് എന്നാണു വിളിക്കുന്നത്. ലോകത്താകെയുള്ള ജനങ്ങളിൽ 20 ശതമാനം പേരും ഈ രോഗംമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്വൃത്താകൃതിയോടുകൂടിയതും ആഴംകുറഞ്ഞതുമായ (സാധാരണയായി ഒരു സെൻറിമീറ്ററിൽ താഴെയുള്ളത്) വ്രണങ്ങൾ ഇടയ്ക്കിടെ വായ്ക്കകത്തെ ശ്ലേഷ്മസ്തരത്തിൽ ഉണ്ടാവുകയും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ഇത് ഉണങ്ങുകയും ചെയ്യുന്നു. വർഷത്തിൽ ഇതു പലതവണ ആവർത്തിക്കപ്പെടാം. വ്രണങ്ങളുണ്ടാകുന്പോൾ രോഗിക്ക് സംസാരിക്കാനും ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു. അതായത് രോഗിയുടെ സാമൂഹികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നർഥം. ഇങ്ങനെ പലതവണ ആവർത്തിക്കപ്പെടുന്പോൾ വായ്ക്കകത്ത് നിരവധി പൊറ്റകൾ രൂപപ്പെടുകയും ഇത് നാവിന്‍റെയും മുഖത്തെ മാംസപേശികളുടെയും ചലനത്തെ ബാധിക്കുകയും ചെയ്യുന്നു.\ മാനസിക സമ്മർദംസാധാരണ കാണുന്ന വായ്പുണ്ണിന് പലതരം കാരണങ്ങളുണ്ട്. ഇരുന്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12 എന്നിവയുടെ അഭാവംമൂലമുള്ള വിളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ ശാരീരികവും മാനസികവുമായ…

Read More

ലുക്കിൽ അല്ല വർക്കിലാണ് പ്രധാനം … ഒരിക്കൽ മഖാനയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ എന്നും കഴിക്കാൻ തോന്നും

ഡയറ്റ് ചെയ്യുന്നവർ കൃത്യമായ ഭക്ഷണക്രമമായിരിക്കും പൊതുവേ പാലിക്കാറുള്ളത്. അത്തരക്കാർ കഴിക്കുന്ന പ്രധാന സ്നാക്ക് ആണ് മഖാന. ഫോക്സ് നട്ട്സ് എന്നും താമരവിത്ത് എന്നെല്ലാം അറിയപ്പെടുന്ന മഖാന ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിൽ സുലഭമാണ്. വെളുത്ത സ്പോഞ്ച് പോലെയാണ് ഷേപ്പ് എങ്കിലും മഖാനയിൽ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മഖാനയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ അത് ആരും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കില്ല എന്നത് ഉറപ്പാണ്‌. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മഖാന ഏറെ സഹായിക്കും. അതോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നവുമാണ്. മഖാനയ്ക്ക് കലോറി വളരെ കുറവാണ് എന്നതാണ് മറ്റൊരു ഗുണം. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതിനാൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി മഖാന കഴിക്കാം. ഗ്ലൂട്ടാമൈൻ, സിസ്റ്റൈൻ, അർജിനൈൻ, മെഥിയോണിൻ എന്നിവയുൾപ്പെടെ നിരവധി അമിനോ ആസിഡുകൾ മഖാനയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ മഖാന കഴിക്കുന്നത് ചര്‍മ്മത്തിന് ഏറെ സഹായകരമാണ്.

Read More

വേനൽച്ചൂട് നേരിടാം ശീതളപാനീയങ്ങൾ കുടിക്കുംമുന്പ്…

വേനലിന്‍റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്‍പനാശാലകള്‍ വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും ഐസും ശുദ്ധജലത്തിൽ തയാറാക്കിയതെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ പാനീയങ്ങളിൽ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകും. ബാക്ടീരിയകൾവേനല്‍ ശക്തമായതോടെ ജല ദൗര്‍ലഭ്യം കാരണം കുടിവെള്ളം മലിനമാകുകയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാൻ ഇടവരുകയും ചെയ്യും. ഇത് ജലജന്യ രോഗങ്ങൾക്ക് കാരണമാകും. മലിനമായ ജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു. കുടിവെള്ളത്തിലൂടെജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ . വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും…

Read More

മറവിരോഗം ഒരു രോഗമാണ്!

ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരി ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക:* ഒരേകാര്യംതന്നെ എത്രവട്ടം വേണമെങ്കിലും ആവർത്തിച്ചു പറഞ്ഞ് ബോധിപ്പിക്കാനുള്ള ക്ഷമ വേണം.* വീടിനുള്ളിൽത്തന്നെ ഓരോ സ്ഥലവും വസ്തുവും ചിഹ്നങ്ങളോ ചിത്രങ്ങളോ ഉപയോഗിച്ച് സൂചിപ്പിച്ചുകൊണ്ട് അവരെ സഹായിക്കണം.* അമിതദേഷ്യം, വിഷാദം, ചിരി, കരച്ചിൽ, നിസംഗത, അക്രമാസക്തി എന്നിവയെ സമചിത്തതയോടെ കൈകാര്യം ചെയ്ത് സ്നേഹപൂർവം സാധാരണ നിലയിലേക്ക് അവരെ മടക്കിക്കൊണ്ടുവരണം.* ചെറിയ വ്യായാമങ്ങളിലും ജോലികളിലും അവരെ പങ്കെടുപ്പിക്കണം. ആരോഗ്യനിലയ്ക്കനുസരിച്ച് യോഗ പരിശീലിപ്പിക്കാം. ഇഷ്ടപ്പെട്ട പഴയ പാട്ടുകൾ, കഥകൾ എന്നിവ ആവർത്തിച്ച് കേൾപ്പിക്കാം, പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ കാണിക്കാം, സാധിക്കുമെങ്കിൽ പത്ര-പുസ്തക വായനയും ചെയ്യിക്കാം.* ഇഷ്ടഭക്ഷണം ഇഷ്ടപ്പെട്ട രീതിയിൽ ഉണ്ടാക്കിക്കൊടുക്കണം. ചവച്ചിറക്കാൻ പ്രയാസമുള്ളവർക്ക് ഉടച്ചുനൽകാം. പഴങ്ങളും പാനീയങ്ങളും കൂടുതൽ നൽകാം.* ശാരീരികമായ പരിക്കുകളോ അപകടങ്ങളോ പറ്റാതെ ശ്രദ്ധിക്കണം. പാലിയേറ്റീവ് കെയർകിടപ്പു രോഗികളെ ദീർഘകാലം പരിചരിക്കുന്നത് പരിചരിക്കുന്ന ആളുകളെ മാനസികമായും ശാരീരികമായും സമ്മർദത്തിൽ ആക്കുന്നു. ഇത്തരം അവസരങ്ങളിൽ…

Read More

ആൽസ്ഹൈമേഴ്സ് – 1പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കാം, പരിഹരിക്കാം

ആൽസ്ഹൈമേഴ്സ് അഥവാ മറവിരോഗത്തെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോധവത്കരിക്കുക എന്നതു പ്രധാനമാണ്. ലോകമെമ്പാടും മറവിരോഗം ബാധിച്ച 5 കോടിയിലേറെപ്പേർ ഉണ്ട്. കേരളത്തിൽ 2 ലക്ഷത്തോളം പേർക്ക് ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ രോഗങ്ങൾ ഉണ്ട്. 60 മുതൽ 80 വരെ പ്രായമുള്ള 100 പേരിൽ 5 പേർക്ക് ഈ രോഗം വരാൻ സാധ്യതയുണ്ട്. 80 കഴിഞ്ഞവരിൽ 20% വും 85 വയസിനു മുകളിൽ 50% വും ആണ് രോഗസാധ്യത. ചെറിയ ഓർമപ്പിശക്തുടക്കത്തിൽ ചെറിയ ഓർമപ്പിശകുകളും പിന്നീട് സ്വഭാവത്തിലും സാമൂഹിക ഇടപെടലിലും പ്രകടമായ മാറ്റങ്ങളും ഉണ്ടാകുന്നു. തലച്ചോറിലെ ഹിപ്പോകാംപസ് ഭാഗത്ത് ഓർമ, ഗ്രാഹ്യശേഷി എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതാണ് ആൽസ്ഹൈമേഴ്സിന്‍റെ പ്രധാന കാരണം. ജനിതകപ്രശ്നം മുതൽരോഗമുള്ളവരിൽ 10% ന്‍റെയെങ്കിലും രോഗകാരണം ജനിതകമാണ്. ബാക്കി 90% രോഗികളിലും ന്യൂറോണുകളെ നശിപ്പിക്കുന്ന പ്രോട്ടീനുകൾ എങ്ങനെ ആവിർഭവിക്കുന്നുവെന്ന് കണ്ടെത്താനായിട്ടില്ല. മറവിരോഗത്തിന് അമ്പതോളം കാരണങ്ങളുണ്ട്.…

Read More

പ്രമേഹനിയന്ത്രണം: മുളപ്പിച്ച പയറും ഇലക്കറികളും ഉൾപ്പെടുത്തണം

രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്‍റെ സഹായം ആവശ്യമാണ്.  ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്‍റെ ആഗിരണം കുറയുന്നു. ഇത്‌ രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്‌ഥയാണ് പ്രമേഹം. കാരണങ്ങൾ, ലക്ഷണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്‌ച മങ്ങൽ, മുറിവുണങ്ങാൻ…

Read More

ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിനു ഹാനികരം

ചെറിയ തോതിലുള്ള മാനസിക സമ്മർദം പോലും ഹൃദയപേശികളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുകയും തന്മൂലം ഹൃദയത്തിന് വേണ്ടത്ര തോതില്‍ ഓക്സിജന്‍ കിട്ടാതെ വരികയും അത് പിന്നീട് പക്ഷാഘാതം പോലെയുള്ള രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ദീർഘനേരം ജോലി ചെയ്യുന്പോൾ തൊഴില്‍ സംബന്ധമായ സമ്മർദം വർധിക്കുന്നതും സ്വയം പരിചരണത്തില്‍ അലംഭാവം കാട്ടുകയും ചെയ്യുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വർധിക്കാന്‍ കാരണമാകും. ദീർഘനേരം ജോലി ചെയ്യുന്പോൾ ഹൃദയാരോഗ്യത്തിന് ആവശ്യമായ വ്യായാമത്തിനും മറ്റും സമയം കണ്ടെത്താന്‍ സാധിക്കാതെ വരും. ഉറക്കമില്ലായ്മയും ഹൃദയാരോഗ്യവും തമ്മിൽ ശരീരം അനങ്ങാതെയുള്ള ജീവിതശൈലി ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതിന്‍റെ മറ്റൊരു പാർശ്വഫലമാണ് ഉറക്കമില്ലായ്മ. ഇത് മനസിനും ശരീരത്തിനും വേണ്ടത്ര വിശ്രമം ഇല്ലാതാക്കും. ഉറക്കത്തിനിടയില്‍ ഹൃദയം അതിന്‍റെ ഉച്ചസ്ഥായിയില്‍ പ്രവർത്തിക്കുന്നതിനാല്‍ ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഹാനികരമാണ്. അനാരോഗ്യകരമായ ഭക്ഷണശീലം മോശമായ ഭക്ഷണശീലം, കലോറി കൂടിയ ഭക്ഷണം, മധുരപദാർഥങ്ങള്‍ തുടങ്ങിയ അനാരോഗ്യകരമായ…

Read More

തൊഴിൽസമ്മർദവും ഹൃദ്രോഗവും: മെഡിക്കൽ ചെക്കപ്പ് ഒഴിവാക്കരുത്

പതിവായി ചെക്കപ്പുകൾപതിവായി ചെക്കപ്പുകള്‍ നടത്തുന്നതിലൂടെ അപകട ഘടകങ്ങളായ ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോള്‍ എന്നിവ സാധാരണനിലയില്‍ നിലനിർത്താൻ സാധിക്കും.ഹൃദയാഘാതം ഉണ്ടായാൽഹൃദയാഘാതം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഉടന്‍ തന്നെ മെഡിക്കല്‍ സഹായം തേടുന്നത് അത്യന്താപേക്ഷിതമാണ്. കാരണം, ഇത് ഹൃദയപേശികള്‍ക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാന്‍ സഹായിക്കും. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള മരുന്നുകള്‍ നല്കുക, അടഞ്ഞ ഹൃദയധമനികള്‍ തുറക്കുന്നതിനുള്ള ആൻജിയോപ്ലാസ്റ്റി അല്ലെങ്കില്‍ ബൈപാസ് സർജറികള്‍ തുടങ്ങിയവയാണ് ചികിത്സാരീതികളില്‍ ഉള്‍പ്പെടുന്നത്.ബയോ റിസോർബബിള്‍ സ്റ്റെന്‍റ്ഹൃദയസംരക്ഷണത്തില്‍ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒന്നാണ് ബയോ റിസോർബബിള്‍ സ്റ്റെന്‍റുകള്‍. കാലക്രമേണ അലിഞ്ഞുപോകുന്ന തരത്തില്‍ രൂപകല്പന ചെയ്തിട്ടുള്ള ഇവ ഹൃദയധമനികള്‍ക്ക് താത്കാലികമായി ഘടനാപരമായ സപ്പോര്‍ട്ട് നല്കുകയും ധമനികള്‍ ചുരുങ്ങുന്നത് തടയാനുള്ള മരുന്ന് പുറപ്പെടുവിക്കുകയും ചെയ്യുന്നു.മാറ്റങ്ങൾ ഉൾക്കൊള്ളാംനീണ്ട ജോലിസമയവും ഹൃദയസംബന്ധമായ അസുഖങ്ങളും തമ്മിലുള്ള ബന്ധം, പരിഹരിക്കാനുള്ള ഒരു പ്രശ്നമായി മാത്രമല്ല കാണേണ്ടത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നാം എങ്ങനെ ജോലി ചെയ്യുന്നു, ജീവിക്കുന്നു, ജീവിതത്തില്‍ അഭിവൃദ്ധി നേടുന്നു എന്നുള്ള കാര്യങ്ങള്‍…

Read More

രക്ഷാകർത്താക്കളുടെ അമിതസംരക്ഷണത്തിന്‍റെ അപകടങ്ങൾ

അമിത സംരക്ഷണത്തിന്‍റെ അനന്തരഫലങ്ങള്‍ അമിതമായി നിയന്ത്രിക്കുന്ന ചുറ്റുപാടുകളില്‍ വളര്‍ന്ന കുട്ടികള്‍ പലപ്പോഴും നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. അതില്‍ പ്രധാനപ്പെട്ടവ: · ഉത്കണ്ഠയും പരാജയത്തെക്കുറിച്ചുള്ള നിരന്തരമായ ഭയവും.· പുതിയതോ വെല്ലുവിളി നിറഞ്ഞതോ ആയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ വിട്ടുമാറി നില്‍ക്കുന്ന പെരുമാറ്റ രീതികള്‍.· തീരുമാനമെടുക്കു ന്നതിനു മറ്റുള്ളവരെ അമിതമായി ആശ്രയിക്കുക.· സ്വന്തം ആഗ്രഹങ്ങള്‍ തുറന്നു പറയാനുള്ള ബുദ്ധിമുട്ട്.· സമപ്രായക്കാരുമായുള്ള സാമൂഹിക ഇടപെടലുകളില്‍ ആത്മവിശ്വാസക്കുറവ്.· മറ്റുള്ളവര്‍ കളിയാക്കുമോ എന്ന പേടിയില്‍ നിലകൊള്ളുക.ഇത്തരം സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികളില്‍ പലപ്പോഴും സ്വയം നിയന്ത്രണ ത്തിന്‍റെ അഭാവം മൂലം പരിധിവിട്ട രീതിയിലേക്ക് ജീവിതരീതി മാറാനും സാധ്യതയുണ്ട്.അമിത സംരക്ഷണം ലഭിക്കുന്ന സാഹചര്യത്തില്‍ ചെയ്യേണ്ടതെന്ത്?· നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ച തീരുമാനങ്ങളും അതിന്‍റെ ഫലവും സ്വയം ഏറ്റെടുക്കുക.· സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ പരിധി നിശ്ചയിക്കുക.· സ്വന്തം കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഒരു വ്യക്തിഗത ദിനചര്യ പാലിക്കുക.· മറ്റുള്ളവരോടുള്ള ഇടപെടല്‍ ഒരു പരിധിവരെ…

Read More

കുട്ടികളോട് അമിതസംരക്ഷണം ആവശ്യമുണ്ടോ?

എല്ലാ വെല്ലുവിളികളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനു പകരം പ്രതികൂല സാഹചര്യങ്ങളെ സ്വതന്ത്രമായി കൈകാ ര്യം ചെയ്യാന്‍ അവരെ പഠിപ്പിക്കുക എന്ന താണ് യഥാര്‍ഥ സംരക്ഷണം.( “Let your children learn and unlearn on their own, let them fall and stand up on their own.”എന്നത് എല്ലാ മാതാപിതാക്കളും ഓര്‍ക്കുക.) മാതാപിതാക്കള്‍ അമിത സംരക്ഷണം നല്‍കി കുട്ടികളെ സുരക്ഷിതമായും സന്തോഷ ത്തോടെയും നിലനിര്‍ ത്താനാണ് ഉദ്ദേശിക്കുന്നതെങ്കിലും അവരുടെ അമിതമായ ജാഗ്രത കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുന്നു.അമിത സംരക്ഷണം നല്‍കാനുള്ള കാരണങ്ങള്‍ 1. ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുട്ടി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ലഭിച്ച കുട്ടിയാണെങ്കില്‍ മാതാപിതാക്കള്‍ പലപ്പോഴും അമിത ജാഗ്രത പുലര്‍ത്തുന്നു. 2. ഒണ്‍ലി ചൈല്‍ഡ് സിന്‍ഡ്രോം: ഒരേയൊരു കുട്ടിയാണ് ഉള്ളതെങ്കില്‍ അമിതമായി സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത മാതാപിതാക്കള്‍ക്ക് തോന്നിയേക്കാം.3. സിംഗിള്‍ പാരന്‍റിംഗ്: അമ്മയുടെയോ അച്ഛന്‍റെയോ…

Read More