shahida kamalസ്വന്തംലേഖകന്‍ കോഴിക്കോട് : എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരേ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ നല്കിയ പരാതിയില്‍ വനിതാ കമ്മീഷന് അന്വേഷണം ഉടന്‍ ആരംഭിക്കും. ജില്ലാതലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സിറ്റിംഗ് പൂര്‍ത്തീകരിച്ച ശേഷം ഹരിത നേതാക്കളുടെ മൊഴി രേഖപ്പെടുത്താനാണ് വനിതാ കമ്മീഷന് തീരുമാനിച്ചത്. പരാതി ഇന്നലെ ലഭിച്ചിരുന്നതായി വനിതാ കമ്മീഷന് സംഗം ഷാഹിദാ കമാല്‍ രാഷ്ട്രദീപികയോട് പറഞ്ഞു. പരാതികളില്‍ സ്വീകരിക്കേണ്ട എല്ലാനടപടികളും ഇക്കാര്യത്തില്‍ കമ്മീഷന് സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. പരാതിയില്‍ പറയുന്ന സംസ്ഥാന നേതാവില്‍ നിന്നും ജില്ലാ ഭാരാവാഹിയില്നിന്നും വിശദമായ വിവരങ്ങള്‍ ചോദിച്ചറിയും. നേതാക്കള്‍ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നാണ് ഹരിതയുടെ സംസ്ഥാന ഭാരവാഹികളുടെ പരാതി. ഹരിതയിലെ നേതാക്കള്‍ പ്രസവിക്കാത്ത ഒരുതരം ഫെമിനിസ്റ്റുകള്‍ ആണെന്ന് പരാമര്‍ശിച്ചിരുന്നതായാണ് പരാതിയിലുള്ളത്. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലായിരുന്നു ഇത്തരത്തിലുള്ള പരാമര്‍ശം ഉയര്‍ന്നത്. സംസ്ഥാന ഭാരവാഹി സംഘടനാകാര്യങ്ങളില്‍ വനിതാ നേതാക്കളോട് അഭിപ്രായം ചോദിച്ചപ്പോള്‍ ‘വേശ്യക്കും…
Read MoreCategory: Loud Speaker
ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ഇന്നലെ ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും..! ഡാമിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
പടിഞ്ഞാറത്തറ: ഡാമിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പത്താം മൈൽ ബൈബിൾ ലാൻഡ് പാറയിൽ പൈലി-സുമ ദന്പതികളുടെ മകൻ ഡെനിൻ ജോസിന്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്. തരിയോട് പത്താം മൈലിൽ ബാണാസുര സാഗർ അണക്കെട്ടിന് സമീപം കുളിക്കുന്നതിനിടെ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു ഡെനിനെ കാണാതായത്. പിണങ്ങോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. ഇന്ന് രാവിലെ ഫയർ ഫോഴ്സിനൊപ്പം തെരച്ചിലിനിറങ്ങിയ തുർക്കി ജീവൻരക്ഷാ സമിതിയാണ് മൃതദേഹം കണ്ടെത്തിയത്. തെരച്ചിലിന് പിണങ്ങോട് ബ്രേവ് എമർജൻസി ടീമും പോലീസും ഒപ്പമുണ്ടായിരുന്നു. കൽപ്പറ്റയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ഇന്നലെ ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലം രാത്രിയോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഡാമിനും പരിസരത്തും നല്ല രീതിയിൽ മഴ പെയ്യുന്നതും തണുപ്പും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി.
Read Moreമുഖ്യമന്ത്രി പറത്തിവിട്ട ഡ്രോണിന് മരത്തിൽ സേഫ് ലാൻഡിംഗ് ! ഡ്രോണ്‍ നിർമാണ കന്പനിയുടെ വിശദീകരണം ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളാ പോലീസിന്റെ ഡ്രോണ്‍ ഫോറൻസിക് ലാബ് ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി പറത്തിവിട്ട ഡ്രോണ്‍ നിയന്ത്രണം തെറ്റി മരത്തിൽ കുടുങ്ങി. തുടർന്ന് മരത്തിൽ കയറിയാണ് തകർന്ന ചെറുവിമാനത്തെ താഴെയിറക്കിയത്. എന്നാൽ, ഇന്ധനം തീർന്നതിനാൽ ഡ്രോണ്‍ മരത്തിനു മുകളിൽ സേഫ് ലാൻഡിംഗ് നടത്തുകയായിരുന്നെന്നാണ് ഡ്രോണ്‍ നിർമാണ കന്പനിയുടെ വിശദീകരണം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട ്. ഡ്രോണുകൾ ഭാവിയിലുണ്ട ാക്കാൻ സാധ്യതയുള്ള സുരക്ഷാ ഭീഷണികൾ കണക്കിലെടുത്താണ് തിരുവനന്തപുരത്ത് ഡ്രോണ്‍ ഫോറൻസിക് ലാബിനു തുടക്കമിട്ടത്. ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ സവിശേഷതകൾ കണ്ടെ ത്തുക, ഉപകരണത്തിന്റെ മെമ്മറി, ഉപയോഗശേഷി എന്നിവ കണ്ടെ ത്തുന്നതിനു വേണ്ട ിയാണ് ഗവേഷണ സ്ഥാപനം സജ്ജമാക്കിയിരിക്കുന്നത്. ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുള്ള ഡ്രോണുകൾ സ്വന്തമായി വികസിപ്പിക്കാനും കേരളാ പോലീസ് ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി…
Read Moreനല്ലനിലയിൽ പണികിട്ടും..! മദ്യം വാങ്ങാനുള്ള കർശന നിയന്ത്രണത്തിൽ കണ്ണടച്ച് അധികൃതർ; സർട്ടിഫിക്കറ്റ് നോക്കിയിരുന്നാൽ ഉത്രാടക്കച്ചവടം പൊളിയുമെന്ന് ചില ജീവനക്കാർ
സ്വന്തം ലേഖകൻതൃശൂർ: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും ആർടിപിസിആർ ടെസ്റ്റിന്റെ ഫലവും കോവിഡ് പോസിറ്റീവായി മാറിയതിന്റെ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ മാത്രം മദ്യം വാങ്ങാൻ അനുവദിച്ചാൽ ഇത്തവണ ഉത്രാടക്കച്ചവടം പൊളിയുമെന്നതിനാൽ സർട്ടിഫിക്കറ്റ് കാര്യത്തിൽ കണ്ണടച്ച് അധികൃതർ സ്വന്തം ഇഷ്ടപ്രകാരം ഇളവനുവദിക്കുന്നു. മദ്യം വാങ്ങണമെങ്കിൽ സർട്ടിഫിക്കറ്റുകളിലേതെങ്കിലുമൊന്ന് നിർബന്ധമാക്കിയതോടെ ആദ്യ ദിവസങ്ങളിൽ ഈ നിയന്ത്രണം കർശനമായി നടപ്പാക്കിയിരുന്നെങ്കിലും പിന്നീട് ഈ നിർബന്ധബുദ്ധി മദ്യവിൽപന ശാലകളിലെ ഉദ്യോഗസ്ഥർ കാണിക്കുന്നില്ല. കാരണം ഓണംഉത്രാടത്തോടനുബന്ധിച്ച് മദ്യവിൽപന ശാലകളിൽ നല്ല കച്ചവടം കിട്ടുന്നത് ഇല്ലാതാക്കാൻ മാത്രമേ ഈ നിബന്ധനകൾ കൊണ്ട് പറ്റൂവെന്നതിനാൽ തൽക്കാലം ഓണം കഴിയും വരെ വലിയ കടുംപിടുത്തം വേണ്ടെന്നാണ് മുകളിൽ നിന്നു തന്നെയുള്ള നിർദ്ദേശമെന്നറിയുന്നു. സർട്ടിഫിക്കറ്റ് പരിശോധിച്ച് ഉള്ളവരെ മദ്യം വാങ്ങാൻ അനുവദിക്കാമെന്നാണ് പറഞ്ഞിരുന്നത്. ആ പരിശോധനയാണ് ഇപ്പോൾ ലളിതമാക്കിയിരിക്കുന്നത്.കേരളത്തിൽ മദ്യം ഏറ്റവുമധികം വിറ്റുപോകുന്ന സീസണുകളിലൊന്നായ ഓണക്കാലത്ത് ഇത്തരത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത് വ്യാജമദ്യ ലോബിക്ക്…
Read Moreകാബൂളിനടുത്ത് താലിബാൻ; നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്തെത്തിക്കാൻ സൈനികരെ അയച്ച് യുഎസ്
കാബൂൾ: താലിബാൻ ഭീകരർ മുന്നേറ്റം തുടരുന്നതിനിടെ യുഎസ് സൈന്യം വീണ്ടും അഫ്ഗാനിസ്ഥാനിലേക്ക്. നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും സുരക്ഷിതമായി തിരിച്ചയക്കാനാണ് യുഎസ് സൈന്യം അഫ്ഗാനിലേക്ക് എത്തുന്നത്. സൈന്യത്തിന്റെ ആദ്യസംഘം കാബൂളിലെത്തി. 3000 സൈനികരെയാണ് അഫ്ഗാനിലേക്ക് അയക്കുന്നത്. നയതന്ത്രനീക്കങ്ങൾകൊണ്ട് താലിബാന്റെ മുന്നേറ്റം തടയാനാവില്ല എന്ന തിരിച്ചറിവിലാണ് അമേരിക്ക എംബസി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. കാബൂളിൽനിന്ന് പ്രതിദിനം ആയിരക്കണക്കിന് ആളുകളെ വ്യോമമാർഗം തിരിച്ചെത്തിക്കാനാണ് യുഎസ് ശ്രമിക്കുന്നത്. അടുത്ത 30 ദിവസത്തിനുള്ളിൽ താലിബാൻ കാബൂളിൽ പ്രവേശിക്കുമെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.ബ്രിട്ടനും തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കുന്നതിനായി 600 സൈനികരെ അയച്ചിട്ടുണ്ട്. ഡെൻമാർക്കും നോർവയും ഇതിനകം എംബസി അടച്ചു. കാനഡയും തങ്ങളുടെ ജീവനക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക സൈനിക വിഭാഗത്തെ അയയ്ക്കും. കാബൂളിന് 80 കിലോമീറ്റർ മാത്രം അകലെയുള്ള ലോഖാർ പ്രവിശ്യയും വെള്ളിയാഴ്ച താലിബാൻ പിടിച്ചെടുത്തു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും അടുത്തുള്ള…
Read Moreറിസർവ് കണ്ടക്ടർ, ഡ്രൈവർമാർക്ക് നിയമന അംഗീകാരം; കോർപറേഷൻ ജീവനക്കാരെന്ന ആനുകൂല്യങ്ങൾക്ക് ഇനി അർഹർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ റിസർവ് കണ്ടക്ടർമാരായും ഡ്രൈവർമാരായും ജോലി ചെയ്യുന്നവർക്ക് നിയമന അംഗീകാരം നല്കുന്നു. വർഷങ്ങളായി ജോലി ചെയ്യുന്ന ഇവർക്ക് നിയമനാംഗീകാരം ലഭിക്കുന്നതോടെ ഇൻക്രിമെന്റ് ഉൾപ്പെടെയുള്ള സർവീസ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും. 2018 ബാച്ചിൽ പി എ സ് സി മുഖേന സ്ഥിരം നിയമനം ലഭിച്ചവരാണ് റിസർവ് കണ്ടക്ടർമാരായി ജോലി ചെയ്തുവരുന്നത്.2015 ബാച്ചിൽ പി എസ് സി മുഖേന നിയമനം ലഭിച്ച ഡ്രൈവർമാർ വരെയുണ്ട് റിസർവ് ഡ്രൈവർ തസ്തികയിൽ. സ്ഥിരം നിയമനം ലഭിച്ചവരാണ് ഇവരെങ്കിലും നിയമനാംഗീകാരം ലഭിക്കാത്തതിനാൽ കോർപറേഷൻ ജീവനക്കാരെന്ന ആനുകൂല്യങ്ങൾക്ക് പുറത്തായിരുന്നു ഇവർ. നിയമനാംഗീകാരം നല്‍കുന്നതിന് വേണ്ടി 26-ന് ഇവരുടെ രേഖകൾ പി എസ് സി പരിശോധന നടത്തും. പബ്ലിക് സർവീസ് കമ്മീഷന്റെ കൊല്ലം മേഖലാ ഓഫീസിൽ വച്ച് രാവിലെ 10-നും ഉച്ച കഴിഞ്ഞ് 1.30ന് മാണ് രേഖകളുടെ പരിശോധന. നിയമബിരുദധാരികർ മുതൽ വിമുക്തഭടന്മാർ വരെ…
Read Moreസിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നു; ജി.സുധാകരനെതിരെയുള്ള റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും
സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ജി.സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കേ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം. ആരിഫ് എംപി സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു കത്ത് നൽകിയതിനു പിന്നാലെയാണ് യോഗം ചേരുന്നത്. അന്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംഭവിച്ച വീഴ്ചകളിൽ സംസ്ഥാന സമിതി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരേ ഉയർന്ന പരാതികളെ കുറിച്ചാണ് സംസ്ഥാന സമിതി അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരുടെ സമിതി അന്വേഷണം നടത്തിയത്. സമിതിയുടെ അന്വേഷണത്തിൽ സുധാകരനെതിരേ ഭൂരിപക്ഷ അംഗങ്ങളും മൊഴി നൽകിയത് വലിയ കോളിളക്കത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കമ്മീഷന്റെ നിഗമനങ്ങളും സംസ്ഥാന നേതൃത്വം ചർച്ച് ചെയ്ത് തീരുമാനിക്കുന്ന നടപടികളും നിർണായകമാകും. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചാൽ തിങ്കൾ, ചൊവ്വ…
Read Moreകോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി ഈടാക്കിയത് ലക്ഷങ്ങൾ; പരാതിക്കാരന് അമിത ഫീസിൽ നിന്ന് കളക്ടർ തിരികെ വാങ്ങി നൽകിയത് 4 ലക്ഷം രൂപ
കോയന്പത്തൂർ: കൊറോണ രോഗിയിൽ നിന്നും ഈടാക്കിയ അമിത ഫീസ് ജില്ലാ കളക്ടർ ഇടപ്പെട്ട് രോഗിക്കു തന്നെ തിരിച്ചുനൽകി. ഉക്കടം ജിഎം നഗർ ജാഫറിനാണ് ഉക്കടത്തു പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രി അധികൃതർ അമിതമായി ഈടാക്കിയ നാലര ലക്ഷത്തോളം രൂപ തിരിച്ചുനൽകിയത്. കൊറോണ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ സമയത്ത് ഫീസിനത്തിൽ ആശുപത്രി അധികൃതർ അമിത തുക ഈടാക്കിയിരുന്നു. ഇതേ തുടർന്ന് ജാഫർ നൽകിയ പരാതിയെ തുടർന്ന് കളക്ടർ ജി.എസ്.സമീരൻ ഇടപെട്ട് അമിത ഫീസിൽ നിന്നും 4,47,900 രൂപ ജാഫറിനു തന്നെ തിരികെ നൽകുകയായിരുന്നു. ജാഫറും കുടുംബാംഗങ്ങളും കളക്ടർക്കു നന്ദി അറിയിച്ചു.
Read Moreസൂക്ഷിച്ചോ, കോവിഡ് വർധിക്കുന്നു; കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് നിവാസികളോട് ഭരണകൂടം
കൊച്ചി: കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് നിവാസികളോട് ഭരണകൂടം നിർദേശിച്ചു. അടിയന്തര ഘട്ടത്തിലല്ലാതെ ലക്ഷദ്വീപില്‍നിന്ന് കേരളത്തിലേക്കോ തിരിച്ചോ യാത്ര നടത്താന്‍ പാടില്ലെന്നാണ് കളക്ടര്‍ എസ്. അസ്കര്‍ അലിയുടെ ഉത്തരവ് വ്യക്തമാക്കുന്നത്. ലക്ഷദ്വീപില്‍ ഇപ്പോള്‍ നിലവില്‍ 40 കോവിഡ് കേസുകള്‍ മാത്രമാണുള്ളത്. അനാവശ്യ യാത്രകള്‍ ലക്ഷദ്വീപില്‍ കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകും. വന്‍കരയില്‍ നിന്നും മറ്റ് ദ്വീപുകളില്‍ നിന്നു ദ്വീപുകളിലേക്കും യാത്ര ചെയ്യുന്നവര്‍ ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനിലിരിക്കണം. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരാണെങ്കില്‍ മൂന്നു ദിവസം ക്വാറന്റൈനിൽ ഇരിക്കണം. ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.
Read Moreമുഖ്യമന്തിക്ക് മറുപടി പറയാൻ ഭയം; ഉമ്മൻ ചാണ്ടിക്കില്ലാത്ത നീതി എന്തു കൊണ്ട് പിണറായി വിജയനെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കില്ലാത്ത നീതി എന്തു കൊണ്ട് പിണറായി വിജയന് കിട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഡോളർകടത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭയ്ക്കു പുറത്ത് തീർത്ത അഴിമതി വിരുദ്ധ മതിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയുടെ മൗനം പ്രതിഷേധാർഹമാണ്. ഉമ്മൻചാണ്ടിക്കെതിരെ എടുത്ത കേസ് പിമറായിക്ക് സ്വയം മുഖത്തടിയായെന്നും വി.ഡി സതീശൻ പറഞ്ഞു. പിണറായി വിജയന് ഒരു നീതിയും ഉമ്മൻചാണ്ട ിക്ക് മറ്റൊരു നീതിയും എന്നത് ശരിയല്ല. മുഖ്യമന്തിക്ക് മറുപടി പറയാൻ ഭയമാണെന്നും സതീശൻ ആരോപിച്ചു. ഡോളർ കടത്തിൽ പ്രതികൾ മുഖ്യമന്ത്രിക്കെതിരെ നടത്തിയ മൊഴി ജനങ്ങളെ അത്ഭുതപ്പെടുത്തുകയാണ്. മുഖ്യമന്ത്രി ഈ വിഷയത്തിൽ മറുപടി പറയാൻ ഭയക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Read More