സ്വന്തം ലേഖകൻ കണ്ണൂർ: കോവിഡ് പശ്ചാത്തലത്തിൽ വകുപ്പുതല പരീക്ഷകൾ നിർത്തിവച്ചത് ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തെ അനിശ്ചിതത്വത്തിലാക്കുന്പോഴും സർവീസിൽ രണ്ടു നീതിയെന്ന് ആക്ഷേപം. വകുപ്പുതല പരീക്ഷകൾ നിർത്തിവച്ചതോടെ നേരിട്ട് ഉയർന്ന തസ്തികകളിൽ നിയമനം ലഭിച്ചവരുടെ ഉദ്യോഗക്കയറ്റവും ലഭിക്കേണ്ട അർഹതപ്പെട്ട ആനുകൂല്യങ്ങളുമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. അതേസമയം വകുപ്പുതല പരീക്ഷകളിൽനിന്ന് ഒഴിവാക്കപ്പെട്ട ജീവനക്കാർക്ക് ഇപ്പോഴും ഉദ്യോഗക്കയറ്റമുൾപ്പെടെയുള്ളവ നൽകുന്നുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗം ജീവനക്കാരുടെ ഉദ്യോഗക്കയറ്റം സംബന്ധിച്ച കാര്യങ്ങളിൽ വകുപ്പുതല പരീക്ഷ പരിഗണിക്കാതെ താത്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതാണ് ആക്ഷേപത്തിനിടയാക്കിയിരിക്കുന്നത്. പരീക്ഷകളിൽനിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾക്ക് ഉദ്യോഗക്കയറ്റം ഉൾപ്പെടെ ലഭിക്കുന്പോഴും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സർക്കാർ സർവീസിൽ അർഹമായ ഉദ്യോഗക്കയറ്റം നഷ്ടപ്പെടുകയാണെന്ന് വലിയൊരു വിഭാഗം ജീവനക്കാർ പരാതിപ്പെടുന്നു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാർ വകുപ്പ് തലവൻമാർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ വകുപ്പുതല പരീക്ഷകൾ ഇനി എന്നു നടത്തുമെന്ന കാര്യത്തിൽ സർക്കാരിനും പരീക്ഷ നടത്തേണ്ട പിഎസ്സിക്കും…
Read MoreCategory: Loud Speaker
ഇന്ധന വിലക്കയറ്റത്തിൽ കുലുക്കമില്ലാതെ കേന്ദ്ര സർക്കാർ; രാഹുല്‍ ഗാന്ധിയും എംപിമാരും സൈക്കിളില്‍ പാര്‍ലമെന്റിൽ
ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എംപിമാരും പാർലമെന്റിൽ എത്തിയത് സൈക്കിളിൽ. ഇന്ന് രാവിലെ രാഹുലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന ശേഷമാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനം വലയുമ്പോഴും കേന്ദ്ര സര്‍ക്കാരിന് ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി. പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തില്‍ 14 രാഷ്ട്രീയ പാര്‍ട്ടികളാണ് പങ്കെടുത്തത്. ബിഎസ്പിയും ആംആദ്മി പാര്‍ട്ടിയും ജെഡിഎസും യോഗത്തില്‍ പങ്കെടുത്തില്ല.
Read Moreവുഹാനിൽ വീണ്ടും കോവിഡ് വ്യാപനം! നഗരവാസികളെ മുഴുവൻ പരിശോധിക്കും
ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. 2019 ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് ബാധ നിയന്ത്രിച്ചശേഷം ആദ്യമായാണ് ആശങ്കാ ജനകമായ അളവിൽ രോഗം വ്യാപിക്കുന്നത്. ഇതേ തുടർന്ന് നഗരവാസികളായ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കാൻ വുഹാനിലെ പ്രാദേശിക ഭരണകൂടം തീരുമാനിച്ചു. ചൈനയിൽ കുറഞ്ഞത് 200 പേർക്കെങ്കിലും രോഗം ബാധിച്ചതായാണ് കണക്കുകൾ. കഴിഞ്ഞ 20നു നാന്‍ജിംഗ് വിമാനത്താവളത്തിൽ എത്തിയയാൾക്ക് ഡെൽറ്റ വകഭേദം ആദ്യമായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാൻജിംഗ് വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഈ മാസം 11 വരെ നിർത്തിവച്ചിരിക്കുകയാണ്.
Read Moreകോവിഡ് മൂന്നാം തരംഗ ഭീഷണി! ദ്വിതീയ തലത്തിലെ ഐസിയുകള്‍ മെഡിക്കല്‍ കോളജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കും
തിരുവനന്തപുരം: മൂന്നാം തരംഗം ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആശുപത്രികളുടെ ഒരുക്കം വിലയിരുത്തുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജുകളുടേയും പ്രധാന ആശുപത്രികളുടേയും അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളജുകളുടെ ഭാരം കുറയ്ക്കാനായി ദ്വിതീയ തലത്തിലെ പെരിഫെറല്‍ ആശുപത്രികളിലുള്ള ഐസിയു ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. ഈ ഐസിയുകളെ മെഡിക്കല്‍ കോളജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കും. ഇതിലൂടെ ജില്ലാ, ജനറല്‍ ആശുപത്രികളിലെ ഐസിയുരോഗികളുടെ ചികിത്സയില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക ുകൂടി ഇടപെട്ട് തീരുമാനമെടുക്കാന്‍ സാധിക്കും. ഇതിലൂടെ മെഡിക്കല്‍ കോളജുകളുടെ ഭാരം കുറയ്ക്കാനും ദ്വിതീയ തലത്തില്‍ത്തന്നെ മികച്ച തീവ്രപരിചരണം ഉറപ്പാക്കാനും സാധിക്കും. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐസിയുവിലും വെന്റിലേറ്ററിലുമുള്ള രോഗികളുടെ എണ്ണം വലുതായി വര്‍ധിക്കുന്നില്ല. മൂന്നാം തരംഗം ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും യോഗം വിലയിരുത്തി.
Read Moreശ്മശാനത്തിലെ കൂളറില്‍ നിന്നും കുടിവെള്ളമെടുക്കാന്‍ പോയ ഒന്‍പത് വയസുകാരി തിരികെ വന്നില്ല, അന്വേഷിച്ചപ്പോള്‍…; പൂജാരി അറസ്റ്റിൽ
ന്യൂഡൽഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തി. ഡല്‍ഹി കന്റോണ്‍മെന്റ് മേഖലയിലെ പുരാനാങ്കലില്‍ ആണ് സംഭവം നടന്നത്. ഒന്‍പത് വയസുകാരിയായ കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരു പൂജാരി ഉള്‍പ്പടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൊലപ്പെടുത്തിയ ആക്രമികള്‍ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. പുരാനനങ്കലിലെ ശ്മശാനത്തിന് സമീപമാണ് കുട്ടി താമസിക്കുന്നത്. ശ്മശാനത്തിലെ കൂളറില്‍ നിന്നും കുടിവെള്ളമെടുക്കാന്‍ പോയ കുട്ടി തിരികെ വന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വൈകുന്നേരം ആറോടെ ശ്മശാനത്തിലെ പൂജാരി രാധേശ്യാമിനെ പരിചയമുള്ള ചില പ്രദേശവാസികള്‍ കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചു വരുത്തി കുട്ടിയുടെ മൃതദേഹം കാണിക്കുകയായിരുന്നു. കൂളറില്‍ നിന്നും വെള്ളം കുടിക്കുമ്പോള്‍ കുട്ടിക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്ന് ഇയാള്‍ കുട്ടിയുടെ അമ്മയോട് പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നു. സംഭവം പോലീസില്‍ അറിയിക്കരുതെന്നു അങ്ങനെ ചെയ്താല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്നും അവര്‍…
Read Moreഭർത്താവിന്റെ ആറാം വിവാഹത്തിനെതിരേ മൂന്നാം ഭാര്യയുടെ പരാതി; ചോദ്യം ചെയ്ത തന്നെ മൊഴി ചൊല്ലി പുറത്താക്കിയതായി നഗ്മ
ലക്നോ: ആറാം വിവാഹത്തിനൊരുങ്ങിയ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ പരാതിയുമായി ഭാര്യ. ചൗധരി ബഷീറിനെതിരെയാണ് പരാതിയുമായി മൂന്നാം ഭാര്യ നഗ്മ രംഗത്തെത്തിയത്. മായാവതി സര്‍ക്കാരിന്റെ കാലത്തെ മന്ത്രിയായിരുന്നു ഇയാള്‍. നഗ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആഗ്രയിലെ മണ്ഡോല പോലീസ് സ്റ്റേഷനില്‍ ചൗധരി ബഷീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ശൈസ്ത് എന്ന് പേരുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാണ് ഇയാള്‍ ഒരുങ്ങിയത്. സംഭവം അറിഞ്ഞ നഗ്മ, ചൗധരിയോട് സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും വീട്ടില്‍ നിന്നും പുറത്താക്കി തന്നെ മൊഴി ചൊല്ലിയെന്ന് നഗ്മ പരാതിയില്‍ പറയുന്നു. വിവാഹത്തിന് ശേഷം ശാരീരികമായും മാനസികമായും ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്നും ഇവര്‍ നൽകിയ പരാതിയില്‍ വ്യക്തമാക്കുന്നു. 2012ലാണ് നഗ്മയും ചൗധരിയും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
Read Moreമീൻകുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ല’; നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധം;പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളിയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് മീന്‍ കച്ചവടം ചെയ്ത വയോധികയുടെ മീന്‍കുട്ട പോലീസ് തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ പോലീസ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി. നേരത്തെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന് പോലീസും പറഞ്ഞിരുന്നു. നിയന്ത്രണം ലംഘിച്ചു കച്ചവടം നടത്തിയപ്പോള്‍ ആളുകൂടുകയും തുടര്‍ന്നു പോലീസ് നടപടിയെടുക്കുകയുമായിരുന്നു എന്നാണ്, ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോലീസ് നല്കിയ വിശദീകരണം. പാരിപ്പള്ളി പരവൂര്‍ റോഡില്‍ അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ വില്‍ക്കാനുള്ള മീനാണ് പോലീസ് നശിപ്പിച്ചതെന്നാണ് ആരോപണം ഉയർന്നിരുന്നത്. ഇവരുടെ മീന്‍കുട്ട വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസിനെതിരേ വലിയ വിമർശനവും ഉയർന്നിരുന്നു.
Read Moreആക്സിലിറേറ്റിംഗ് ഇന്ത്യ- 7 ഇയേഴ്സ് ഓഫ് മോദി ഗവണ്മെന്റ് …! മോദിയെ വാഴ്ത്തി കണ്ണന്താനത്തിന്റെ പുസ്തകം
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങൾ വാഴ്ത്തിപ്പാടാൻ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അൽഫോണ്‍ സ് കണ്ണന്താനത്തിന്റെ പുസ്തകം. കേന്ദ്ര സർക്കാരിലെ രണ്ടു സെക്രട്ടറിമാരും മുൻ ഉന്നത സെക്രട്ടറിമാരുമായ 25 പേർ ചേർന്നെഴുതി കണ്ണന്താനം എഡിറ്റു ചെയ്ത പുസ്തകം ഒന്‍പതിന് വൈകുന്നേരം 6.30ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രകാശനം ചെയ്യും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആണ് ‘ആക്സിലിറേറ്റിംഗ് ഇന്ത്യ- 7 ഇയേഴ്സ് ഓഫ് മോദി ഗവണ്മെന്റ്’ എന്ന പേരിലുള്ള ഗ്രന്ഥത്തിന്റെ അവതാരികയെഴുതിയത്. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ആഭ്യന്തര മുൻ സെക്രട്ടറി എൽ.സി ഗോയൽ, പ്രതിരോധ മുൻ സെക്രട്ടറി ജി. മോഹൻകുമാർ, മുഖ്യ വിവരാവകാശ കമ്മീഷണർമാരായിരുന്ന ബിമൽ ജുൽക, സുധീർ ഭാർഗവ, മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ, ആരോഗ്യ മുൻ സെക്രട്ടറി പ്രീതി സുഡാൻ, വിദ്യാഭ്യാസ മുൻ സെക്രട്ടറി വൃന്ദ സ്വരൂപ് എന്നിവർ…
Read More‘സഗൗരവം പറയട്ടെ’ ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം അഡ്വാന്‍സില്ല; സന്ദര്‍ഭത്തിന്റെ ഗൗരവം എല്ലാവരും മനസിലാക്കണമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഈ ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം അഡ്വാന്‍സായി നല്‍കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബോണസ്, ഉത്സവബത്ത നല്‍കുന്നതും അനിശ്ചിതത്വത്തിലായി. സന്ദര്‍ഭത്തിന്റെ ഗൗരവം എല്ലാവരും മനസിലാക്കണമെന്ന് ധനമന്ത്രി പറഞ്ഞു.ഓണം മാസാവസാനമെത്തിയാര് ആ മാസത്തെ ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഡ്വാന്‍സായി നല്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണ തിരുവോണം ഓഗസ്റ്റ് 21നാണെങ്കിലും ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബര്‍ ആദ്യമേ ലഭിക്കൂ.
Read Moreഎവിടുന്ന് കിട്ടി ഈ തോക്ക് ? പൊതുവേ ഈ ഇനം തോക്ക് ആരും ഉപയോഗിക്കാറില്ല; കാരണം… അന്വേഷണസംഘം ബിഹാറിലേക്ക്…
കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ ഡോക്ടറാ യ മാനസ കൊല്ലപ്പെട്ട കേസിൽ തോക്കിന്റെ ഉറവിടം തേടി അന്വേഷണസംഘം ബിഹാറിലേക്ക്. കൊലപാതകത്തിനായി രഖില്‍ തോക്ക് വാങ്ങിയത് ബിഹാറില്നിന്നാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബിഹാറിലേക്ക് പോകുന്നത്. സഹായത്തിനായി ബിഹാര്‍ പോലീസുമായി ആശയ വിനിമയം നടത്തി. രാഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനുള്‍പ്പെടെ ഉള്ളവരില്നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ആഴ്ചകള്‍ക്കു മുമ്പ് രഖില്‍ സുഹൃത്തിനൊപ്പം ബിഹാറിലേക്കു പോയിരുന്നുവെന്ന് സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. ചില സുഹൃത്തുക്കളും ഇത് സംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ട്. ജൂലൈ 12 മുതല്‍ 20 വരെ ഇവിടെ തങ്ങിയതായാണ് വിവരം. വ്യാപകമായി തോക്ക് നിര്‍മാണവും കടത്തുമുള്ള ബീഹാറിലെ കുഗ്രാമങ്ങളിലെത്തി പിസ്റ്റള്‍ നല്കിയ ആളെ കണ്ടെത്തുക ശ്രമകരമെന്നാണ് ബാലിസ്റ്റിക്ക് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല പിസ്റ്റൾ തരപ്പെടുത്താന്‍ സഹായിച്ചയാള്‍ ഇതിനോടകം രഖില്‍ മരിച്ചതടക്കമുള്ളത് അറിഞ്ഞിരിക്കും.…
Read More