കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ കടകമ്പോളങ്ങള്‍ വീണ്ടും സജീവമായെങ്കിലും വ്യാപാരമേഖലയില്‍ ആശങ്ക. കടയില്‍ പോകുന്നവരുടെയും അവിടുത്തെ ജീവനക്കാരുടേയും കാര്യത്തില്‍ മന്ത്രി നിയമസഭയില്‍ പറഞ്ഞതിന് വ്യത്യസ്തമായി സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ് ആശങ്ക സൃഷ്ടിച്ചത്. അതേസമയം സര്‍ക്കാര്‍ പുറപ്പെടുവിച്ച നിബന്ധനകള്‍ പൂര്‍ണമായും നടപ്പാക്കി വ്യാപാരികള്‍ കച്ചവടം ആരംഭിച്ചിട്ടുണ്ട്. ട്രയല്‍ റണ്‍ എന്ന രീതിയിലാണ് ഇന്നത്തെ കച്ചവടമെന്നും അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന് അറിയിച്ചു. മന്ത്രി പറഞ്ഞതും ഉത്തരവുംകടകള് സന്ദര്‍ശിക്കുന്നവര്‍ ആദ്യഡോസ് വാക്സിന് സ്വീകരിച്ചവരോ 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യമെന്നായിരുന്നു ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അഭികാമ്യമെന്ന് പറഞ്ഞ കാര്യങ്ങളുള്‍പ്പെടെ നിര്‍ബന്ധമാക്കികൊണ്ട് സര്‍ക്കാര്‍ ഉത്തരവായി ഇറക്കുകയായിരുന്നു. കടകളിലും മാര്‍ക്കറ്റുകളിലും മറ്റും…
Read MoreCategory: Loud Speaker
സൈക്കിൾ ചവിട്ടി രാഹുൽ കയറിയതു ജനമനസിലേക്ക്! ചെറുപ്പക്കാരെ പ്പോലെ വളരെ അനായാസമായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ സൈക്കിൾ യാത്ര
ന്യൂഡൽഹി: പാർലമെന്റിലേക്ക് സൈക്കിൾ ചിവിട്ടി രാഹുൽ ഗാന്ധി പതിയെ ജനമനസുകളിലേക്കു കയറി. ട്രാക്ടറിൽ പാർലമെന്റിലെത്തി ഒരാഴ്ച പിന്നിടുന്പോഴാണ് 51-കാരനായ രാഹുൽ ഇന്നലെ പ്രതിപക്ഷ എംപിമാരോടൊപ്പം സൈക്കിളിൽ പാർലമെന്റിലേക്കു റാലി നടത്തിയത്. ഇന്ധനവില വർധനയക്കെതിരേയായിരുന്നു പ്രതിപക്ഷ നേതാക്കളോടൊപ്പം രാഹുൽ ഇന്നലെ നഗരത്തിലൂടെ സെക്കിളിൽ സവാരി നടത്തിയത്. റാഫി മാർഗിലെ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബി ൽ പ്രതിപക്ഷ നേതാക്കൾക്കായി രാഹുൽ നടത്തിയ പ്രഭാതഭക്ഷണ യോഗത്തിനു ശേഷമായിരുന്നു സൈക്കിൾ റാലി. രാഹുലിന്റെ സൈക്കിൾ യാത്ര കാണാൻ നിരവധിയാളുകൾ റോഡിനിരുവശവും കൂടി. ചെറുപ്പക്കാരെ പ്പോലെ വളരെ അനായാസമായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ സൈക്കിൾ യാത്രയെന്നതും ശ്രദ്ധേയമായി. ഇന്ധന വിലവർധനവിനെതിരേയുള്ള പ്രതിഷേധ പോസ്റ്ററും സൈക്കിളിനു മുന്നിലുണ്ടായിരുന്നു. ജനങ്ങൾ വിഷമിക്കുകയാണ്. പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയ്ക്കെതിരേ സർക്കാരിന്റെ ശ്രദ്ധ ആകർഷിക്കാനുള്ള ഒരു മാർഗമാണ് സൈക്കിൾ സവാരി- രാഹുൽ പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിലെ നിരവധി എംപിമാരും…
Read Moreകറന്റ് അക്കൗണ്ടുകൾ മരവിപ്പിച്ചു; ചെറുകിട വ്യവസായം പ്രതിസന്ധിയിൽ! ശന്പള വിതരണവും മറ്റു ഇടപാടുകളും നടത്താനാകാതെ കന്പനികൾ
മുംബൈ: കറന്റ് അക്കൗണ്ടുകൾ ബാങ്കുകൾ തിങ്കളാഴ്ച മരവിപ്പിച്ചതോടെ രാജ്യത്തെ ആയിരക്കണക്കിനു ചെറുകിട വ്യവസായങ്ങൾ പ്രതിസന്ധിയിലായി. വായ്പയെടുത്തവർ ഫണ്ടുകൾ വിവിധ ബാങ്കുകൾ വഴി കൈകാര്യം ചെയ്യുന്നതു തടയുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ച നിർദേശങ്ങൾ രാജ്യത്തെ ബാങ്കുകൾ പാലിച്ചതോടെയാണു കന്പനികളുടെ കറന്റ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. കാഷ് ക്രെഡിറ്റ്/ഓവർ ഡ്രാഫ്റ്റ് എന്നിവ എടുത്തിട്ടുള്ളവർ മറ്റു ബാങ്കുകളിൽ കറന്റ് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കുന്നതു തടയുന്നതിനുള്ള ഇത്തരവ് 2020 ഓഗസ്റ്റിൽ ആർബിഐ പുറപ്പെടുവിച്ചിരുന്നു. ആർബിഐ ഉത്തരവ് നടപ്പിലാക്കുന്നതിനു ബാങ്കുകൾ ജൂലൈ വരെ ഇടപാടുകാർക്കു സാവകാശം അനുവദിച്ചിരുന്നു. എന്നാൽ, കറന്റ് അക്കൗണ്ടുകൾ മരവിപ്പിച്ചു കഴിഞ്ഞപ്പോഴായിരുന്നു പല വ്യവസായികളും ഇതേപ്പറ്റി അറിയുന്നത് . അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടതിനാൽ ശന്പള വിതരണവും മറ്റു ഇടപാടുകളും നടത്താനാകാതെ കന്പനികൾ വൻ പ്രതിസന്ധിയിലായി. കാഷ് ക്രെഡിറ്റ്/ഓവർ ഡ്രാഫ്റ്റ് ഇടപാടുകളുള്ള ബാങ്കുകൾ, കൺസോഷ്യം എന്നിവയ്ക്കു പുറമേ മറ്റു ബാങ്കുകളിലൂടെ കന്പനികൾ ഇടപാട്…
Read Moreഭൂചലനം നേരത്തെ അറിയാം, അതും സ്വന്തം മൊബൈൽ ഫോണിൽ; ഭൂകമ്പത്തെ ആപ്പിലാക്കാൻ റൂർക്കി ഐഐടി
ഡെറാഡൂണ്‍: ജീവിതത്തെ ആകെ തകിടംമറിച്ചുകളയുന്ന ഭൂകമ്പങ്ങളെ ഭയക്കാത്തവരില്ല. അപ്രതീക്ഷിതമായി സംഭവിക്കുന്നതിനാലാണ് ഭൂകമ്പങ്ങൾ ഏറെ വിനാശകാരിയാവുന്നത്. എന്നാൽ ഭൂകമ്പം ഉണ്ടാവുന്നത് നേരത്തെ അറിയാൻ കഴിഞ്ഞാലോ. അതും സ്വന്തം മൊബൈൽ ഫോണിൽ. അത്തരത്തിലൊരു സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് റൂർക്കി ഐഐടി. ഉത്തരാഖണ്ഡ ഭൂകമ്പ് അലേർട്ട് എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനാണ് റൂർക്കി പുറത്തിറക്കിയിരിക്കുന്നത്. ഭൂകമ്പം മുൻകൂട്ടി അറിയുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ ആപ്പാണിത്. ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി പ്രവചിക്കാന്‍ ഇതിനാകും. അപകടസാധ്യത ലഭിച്ച് കഴിഞ്ഞാലുടന്‍ ആ പ്രദേശത്തെ ജനങ്ങളുടെ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം ലഭിക്കും. റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും സംയുക്തമായാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. ജപ്പാന്, മെക്സിക്കോ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ഇതിന് സമാനമായ ഭൂചലന മുന്നറിയിപ്പ് ഉപകരണങ്ങളുണ്ട്. 200ഓളം സെന്‍സറുകളാണ് ഇതിനായി പ്രത്യേകം സ്ഥാപിച്ചിരിക്കുന്നത്. ഭൂകമ്പത്തിന് മുന്നോടിയായി ഉണ്ടാകുന്ന…
Read Moreസമാന്തര ടെലിഫോണ്‍; അന്വേഷണസംഘം ബംഗളൂരുവിലേക്ക് തിരിച്ചു ; ബിടിഎം ലേഔട്ടിലെ എക്സ്ചേഞ്ചില്‍ പരിശോധന നടത്തും; ഡിസി നെറ്റ് ജീവനക്കാരില്‍നിന്ന് മൊഴിയെടുക്കും
സ്വന്തം ലേഖകന്‍ കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് ബംഗളൂരു കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം. സി-ബ്രാഞ്ച് അസി.കമ്മീഷണര്‍ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ബംഗളൂരുവിലേക്ക് തിരിച്ചു. കേസിലെ മുഖ്യപ്രതിയായ ഇബ്രാഹിം പുല്ലാട്ട് പ്രവര്‍ത്തിപ്പിച്ചിരുന്ന ബംഗളൂരു ബിടിഎം ലേഔട്ടിലെ കെട്ടിടത്തിലെ എകസ്ചേഞ്ചിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിനു ആവശ്യമായ ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ വാങ്ങിയ ഡിസി നെറ്റിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. ഇവിടുത്തെ ജീവനക്കാരില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിക്കും.ബംഗളൂരു തീവ്രവാദ വിരുദ്ധ സെല്‍ (എടിസി) പിടികൂടിയപ്പോള്‍ ഇബ്രാഹിം നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. മൊഴിയും സി-ബ്രാഞ്ച് കസ്റ്റഡിയിലെടുത്തപ്പോള്‍ ഇബ്രാഹിം നല്കിയ മൊഴിയും താരതമ്യം ചെയ്യും ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തതിനൊപ്പം പിടിയിലായ മറ്റു പ്രതികളെയും അന്വേഷണസംഘം ചോദ്യം ചെയ്യും.സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് ബഷീര്‍, അനീസ് അത്തിമണ്ണില്‍, തൂത്തുക്കുടി സ്വദേശിയായ ശാന്തന്‍കുമാര്‍, സുരേഷ് തങ്കവേലു, ജയ്ഗണേഷ് ,…
Read Moreന്യൂനപക്ഷ സ്കോളർഷിപ്പ് ;നിയമോപദേശം ലഭിച്ചു, ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഈ വിഷയത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിനു എന്തെങ്കിലും സാമ്പത്തിക പ്രശ്നമുണ്ടങ്കിൽ പരിഹരിക്കും. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന എല്ലാ സ്കോളർഷിപ്പ് ആനുകൂല്യങ്ങളും തുടരും. അപേക്ഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാവില്ല. ഒരു പരാതിയുമില്ലാത്ത വിധമാണ് സർക്കാർ പ്രശ്നം പരിഹരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreചിത കെടുത്താൻ ശ്രമിച്ചപ്പോൾ പോലീസ് തടഞ്ഞു’; ഗുരുതര ആരോപണവുമായി ദളിത് പെൺകുട്ടിയുടെ കുടുംബം
ന്യൂഡല്‍ഹി: പുരാനി നംഗൽ ഗ്രാമത്തിൽ ഒമ്പതു വയസുകാരിയായ ദലിത് വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പരാതി നല്‍കാനെത്തിയ തന്നെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും പോലീസ് തെളിവ് നശിപ്പിച്ചെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. മകളുടെ മൃതദേഹം തങ്ങളുടെ അനുവാദമില്ലാതെ സംസ്കരിക്കുന്നത് തടയാൻ പോലീസ് തയാറായില്ല. ചിത വെള്ളമൊഴിച്ചുകെടുത്താനുള്ള നാട്ടുകാരുടെ ശ്രമം പോലീസ് തടഞ്ഞു. കേസിലെ പ്രതികളെ പോലീസ് സഹായിച്ചെന്നും ഷോക്കേറ്റാണ് മകൾ മരിച്ചതെന്ന് പറയാൻ തങ്ങളെ നിർബന്ധിച്ചെന്നും കുടുംബം ആരോപിക്കുന്നു. ഡൽഹി കന്റോണ്‍മെന്റിനോടു ചേർന്ന പുരാന നംഗൽ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപം താമസിക്കുന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനോട് ചേർന്നുള്ള ശ്മശാനത്തിലെ കൂളറിൽ നിന്നു തണുത്ത വെള്ളം എടുക്കാൻ പുറത്തേക്കു പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ആറു മണിയായപ്പോൾ ശ്മശാനത്തിലെ പൂജാരി രാധേ ശ്യാം പെണ്‍കുട്ടിയുടെ അമ്മയുടെ അടുത്തെത്തി…
Read Moreനിയമം നടപ്പാക്കേണ്ടത് മാന്യമായ രീതിയില്‍ ആയിരിക്കണമെന്ന് പോലീസ് മേധാവി
തിരുവനന്തപുരം: നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്പോൾ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിൽ ആയിരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിർദേശം.
Read Moreകരുവന്നൂർ ബാങ്ക് വായ്പ്പാ തട്ടിപ്പിലെ സിപിഎമ്മിന്റെ “വെട്ടിനിരത്തൽ’ പാളുന്നു; പുറത്താക്കലിനെതിരേ സഖാവിന്റെ പ്രതികരണം ഇങ്ങനെ…
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പരസ്യമായി പ്രതീകരിച്ച സിപിഎം അംഗത്വത്തെ പുറത്താക്കിയതും വിവാദമായതോടെ സിപിഎം വീണ്ടും പ്രതിരോധത്തിൽ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ മൗനസമ്മതം പുറത്തയതോടെ കൂടുതൽ നടപടികളുടെ ഭാഗമായാണ് മുൻ ബ്രാഞ്ച് സെക്രട്ടറി കെ.കെ. സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരിലാണ് സുജേഷിനെ പുറത്താക്കിയത്. എന്നാൽ ബാങ്കിലെ പണം തട്ടിപ്പിനെകുറിച്ച് നേരത്തെ പരാതി നൽകിയ സുജേഷിനെ പുറത്താക്കിയതോടെ തട്ടിപ്പിനു കൂട്ടുനിന്നവരെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ന്യായീകരണത്തിനെതിരെ കോൺഗ്രസും ബിജെപിയും തട്ടിപ്പിനിരയായവരും രംഗത്തുവന്നുകഴിഞ്ഞു. സോഷ്യൽ മീഡിയകളിൽ ഇതുസംബന്ധിച്ച് ചർച്ചകളും പുരോഗമിക്കുകയാണ്. ഇന്നലെയാണ് കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതികൾക്കെതിരെ “ഒറ്റയാൾ സമരം’ നടത്തിയ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കെ.കെ. സുജേഷ് കണ്ണാട്ടിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയത്.സിപിഎം പൊറത്തിശേരി സൗത്ത് ലോക്കൽ കമ്മിറ്റിയാണ് സുജേഷിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. പാർട്ടി ഘടകങ്ങളിൽ…
Read Moreഅമിതവേഗം, ബൈക്ക് റേസിംഗ്, അഭ്യാസപ്രകടനങ്ങൾ മൊബൈലിൽ പകർത്തൽ… പണിപാളും..! ബൈക്ക് അഭ്യാസപ്രകടനക്കാർക്കെതിരേ ഓപ്പറേഷൻ റാഷിനു തുടക്കമായി
ചങ്ങനാശേരി: ന്യൂജെൻ ബൈക്ക് അഭ്യാസ പ്രകടനക്കാർക്കെതിരെ സംസ്ഥാനത്താകമാനം ’ഓപ്പറേഷൻ റാഷി’നു തുടക്കമായി. അമിതവേഗം, ബൈക്ക് റേസിംഗ്, അഭ്യാസപ്രകടനങ്ങൾ മൊബൈലിൽ പകർത്തൽ തുടങ്ങിയ നിയമലംഘന നടപടികൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനാണ് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ ഓപ്പറേഷൻ റാഷിന് ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് വിവിധ ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർടിഒമാർ ഉൾപ്പെടെ മോട്ടോർവകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറി. മോട്ടോർ വാഹനവകുപ്പിന്റെ നിബന്ധനകൾക്കു വിരുദ്ധമായി ബുള്ളറ്റുകൾ, ബൈക്കുകൾ എന്നിവയ്ക്ക് മോഡിഫിക്കേഷൻ നടത്തി ഓടിക്കുന്നവർക്കെതിരേയും കർശന നടപടികൾ സ്വീകരിക്കും. നിയമലംഘനം നടത്തുന്നതിനായി മനഃപൂർവം രജിസ്റ്റർ നന്പർ ഊരിമാറ്റി സഞ്ചരിക്കുന്ന ബൈക്കുകൾ കണ്ടെത്താനുള്ള നടപടികളും കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ചങ്ങനാശേരിയിൽ അഭ്യാസ പ്രകടനത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തെ തുടർന്നാണ് അശ്രദ്ധമായും അപകടകരമായും ബൈക്ക് ഓടിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
Read More