ആഗ്ര: വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘം മൃതദേഹം കോവിഡ് ബാധിച്ചു മരിച്ചവരുടെ കൂട്ടത്തിൽ സംസ്കരിച്ചു. കോൾഡ് സ്റ്റോറേജ് ഉടമ സുരേഷ് ചൗഹാന്റെ മകനായ സച്ചിനെ (23)യാണ് സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സംഘം തട്ടിക്കൊണ്ടുപോയത്. രണ്ടു കോടി രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. തുടർന്ന് കാറിനുള്ളിൽവച്ച് യുവാവിനെ സംഘം കൊലപ്പെടുത്തി. മൃതദേഹം ബാഗിലാക്കി പിപിഇ കിറ്റ് ധരിച്ച് ശ്മശാനത്തിൽ എത്തിച്ചു. കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം എന്ന വ്യജേനയാണ് ഇവർ ശ്മശാനത്തിൽ എത്തിച്ചത്. സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എട്ടുദിവസം മുന്‍പ് വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് സച്ചിനെ ഈ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകി. അതിനിടെയാണ് രണ്ടുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമി സംഘം ഇവരുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തത്. പോലീസിനും ഫോണ്‍ കോൾ വന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഹാപ്പി കൃഷ്ണ എന്നയാളെ അറസ്റ്റു…
Read MoreCategory: Loud Speaker
ബിജെപിയിൽ അടിക്കടി ശബ്ദരേഖ! പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ സഹായത്തോടെയെന്ന് നിഗമനം; വയനാട്ടിൽ നടപടി തുടരാന്‍ സംസ്ഥാന നേതൃത്വം
സ്വന്തം ലേഖകന്‍ കോഴിക്കോട്: ബിജെപിയിലെ സാമ്പത്തിക ഇടപാട് ചോദ്യം ചെയ്ത വയനാട്ടിലെ യുവമോര്‍ച്ച നേതാക്കളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഉപസംഘടനകളില്‍ നിന്നുള്ള രാജി കാര്യമാക്കുന്നില്ലെന്ന് സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ പണം കൈമാറല്‍ വിവാദത്തിന് എരിവ് പകരാന്‍ വലിയൊരു വിഭാഗം നേതാക്കള്‍ ചേരിതിരിഞ്ഞ് ശ്രമിച്ചുവെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. ഇപ്പോള്‍ കൊഴിഞ്ഞുപോയിരിക്കുന്നവര്ക്കെതിരേ പാര്‍ട്ടി നേരത്തെ തന്നെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നവരായിരുന്നുവെന്നാണ് നേതൃത്വം പറയുന്നത്. സുൽത്താൻബത്തേരിയില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സി.കെ.ജാനുവിന് ബിജെപി പണം കൈമാറിയതായി സൂചനകളുള്ള ശബ്ദരേഖകള്‍ പുറത്തുവരുന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീതയും സാമ്പത്തിക ഇടപാടുകളിലുണ്ടായ എതിര്‍പ്പുമാണെന്ന് നേതൃത്വം ഇതിനകം മനസിലാക്കി കഴിഞ്ഞു. സംസ്ഥാന നേതൃത്വത്തിന് ഇത്രയും ക്ഷീണമുണ്ടാക്കിയ നടപടിയുണ്ടാക്കിയവര്ക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ ആവശ്യം. അന്വേഷണം തുടരുന്ന സാഹചര്യത്തിലും നടപടികളില്‍ നിന്നും പിന്നോട്ടുപോകേണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. ബത്തേരി മണ്ഡലത്തിന്റെ ചുമതലയില്ലാത്ത ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍…
Read Moreയുവമോർച്ചയിൽ രാജികളുടെ പരമ്പര തന്നെ! തെരഞ്ഞെടുപ്പു കോഴ വിവാദം; ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു
സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പു കോഴ വിവാദം കൊഴുക്കുന്പോൾ ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു. സി.കെ. ജാനുവിനെ എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതുമുതൽ തുടങ്ങിയ പ്രതിഷേധം കോഴ വിവാദത്തോടെ സജീവമായിരിക്കുകയാണ്. യുവമോർച്ച നേതാക്കളെ പുറത്താക്കിയതോടെയാണ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിക്ക് തുടക്കമായത്. ഇതേ തുടർന്ന് യുവമോർച്ചയിൽ രാജികളുടെ പരന്പര തന്നെയായി. ബിജെപി കമ്മിറ്റികളിലും പ്രതിഷേധം ശക്തിപ്പെട്ടതോടെ രാജിക്കുള്ള അണിയറ നീക്കവും ആരംഭിച്ചു. ബിജെപിയിലും ഭിന്നത രൂക്ഷമായി. യുവമോർച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരക്കലിനേയും നിയോജക മണ്ഡലം പ്രസിഡന്റ് എം.എൻ ലിലിൽ കുമാറിനേയും സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെ തുടർന്നാണ് യുവമോർച്ച കമ്മിറ്റികളിൽ കൂട്ടരാജി തുടങ്ങിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന സി.കെ. ജാനുവിന് ആദ്യം 10 ലക്ഷവും പിന്നീട് 25 ലക്ഷവും കൈമാറിയെന്ന ജെആർപി ട്രഷറർ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലുകളും തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് ബിജെപിയിലെ താഴെ തട്ടിലുള്ളവർക്കടക്കം പ്രതിഷേധത്തിനിടയായത്. 10 ലക്ഷം തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ…
Read Moreരാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു; മരണസംഖ്യയും താഴേയ്ക്ക്
ന്യൂഡൽഹി: രാജ്യത്ത് പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ് 24 മണിക്കൂറിനിടെ 37,566 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും ആയിരത്തിൽ താഴെയെത്തി. 907 മരണങ്ങളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 56,994 പേർക്കാണ് രാജ്യത്ത് ഒറ്റദിവസത്തിനിടെ രോഗമുക്തിയുണ്ടായത്. രാജ്യത്ത് രോഗമുക്തി നിരക്ക് 96.87 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഇതുവരെ 3.27 കോടി ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടത്.
Read Moreമയാമി അപകടം! തകർന്നു വീണ കെട്ടിടത്തിനുള്ളിൽ നിന്നും ഫോണ്‍ വിളികൾ വന്നതായി വെളിപ്പെടുത്തൽ; കാണാതായവരിൽ ഇന്ത്യൻ കുടുംബവും
ഫ്ലോറിഡ: മയാമി ഫ്ളാകോണ്ടായിൽ കഴിഞ്ഞ വ്യാഴാഴ്ച തകർന്നു വീണ ബഹുനില കെട്ടിടത്തിലെ 302ാം നന്പർ മുറിയിലെ ലാൻഡ് ഫോണിൽ നിന്നും കോൾ വരുന്നതായി കെട്ടിടത്തിൽ താമസിച്ചിരുന്ന ദന്പതിമാരുടെ ചെറുമകൻ സാമുവേൽസണ്‍ വെളിപ്പെടുത്തി. ഇതുവരെ പതിനാറു ഫോണ്‍കോളുകൾ ലഭിച്ചിട്ടുണ്ട്. ചാംപ്ലെയ്ൻ ടവേഴ്സിലെ 302ാം നന്പർ മുറിയിൽ താമസിച്ചിരുന്ന റിട്ടയേർഡ് ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനായിരുന്ന ആർനി (87), ബാങ്കറും റിയൽ എസ്റ്റേറ്റ് ഏജന്റുമായിരുന്ന മിറിയം (81) എന്നീ ദന്പതിമാർ മുറിയിൽ ഉപയോഗിച്ചിരുന്ന ഹോം ഫോണ്‍ നന്പറിൽ നിന്നും ആദ്യമായി വിളി എത്തിയത് കെട്ടിടം തകർന്ന് വീണ വാർത്ത വീട്ടിലിരുന്നു കാണുന്ന സമയത്തായിരുന്നുവെന്നു സാമുവേൽസണ്‍ പറഞ്ഞു. ഉടനെ തിരിച്ചു വിളിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. അടുത്ത ദിവസം പിന്നെയും നിരവധി തവണ ഫോണ്‍ കോൾ വന്നു. വിവരം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും സാമുവേൽസണ്‍ പറഞ്ഞു. അതേസമയം കെട്ടിടത്തിനുള്ളിൽ അകപ്പെട്ടു പോയവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.…
Read Moreകൊടകര കുഴൽപ്പണ കേസ്; കോടതികളുടെ തീരുമാനങ്ങൾ നാളെ കഴിഞ്ഞ്
സ്വന്തം ലേഖകൻതൃശൂർ: കൊടകര കുഴൽപണ കവർച്ചാ കേസിൽ രണ്ടു കോടതികളുടെ സുപ്രധാന തീരുമാനങ്ങൾ നാളെ കഴിഞ്ഞുണ്ടാകും.കവർച്ച ചെയ്യപ്പെട്ട പണത്തിൽ പോലീസ് കണ്ടെടുത്ത പണവും കാറും തിരികെ കിട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലും കവർച്ചാ കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷയിലുമാണ് ബുധനാഴ്ച തീർപ്പുണ്ടാവുക. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലാണ് പണവും കാറും തിരികെ കിട്ടണമെന്ന ഹർജിയിൽ വാദം നടക്കുന്നത്. 25ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതി നൽകിയ ആർ.എസ്.എസ് പ്രവർത്തകനും കോഴിക്കോട് സ്വദേശിയുമായ ധർമ്മരാജനും യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കുമാണ് പോലീസ് കണ്ടെടുത്ത പണം തിരികെ കിട്ടണമെന്ന ഹർജി കോടതിയിൽ സമർപിച്ചിരിക്കുന്നത്. ബിസിനസ് ആവശ്യത്തിന് കൊണ്ടുപോയിരുന്ന മൂന്നരക്കോടിയിലധികം രൂപ കാറിലുണ്ടായിരുന്നുവെന്നും അതാണ് നഷ്ടപ്പെട്ടതെന്നും വരുമാന സ്രോതസ് വെളിപ്പെടുത്തേണ്ടി വരുമെന്നതിനാലാണ് 25 ലക്ഷമേ നഷ്ടപ്പെട്ടുള്ളുവെന്ന് പരാതിപ്പെട്ടതെന്നുമാണ് ധർമ്മരാജന്റെ വാദം. തട്ടിയെടുക്കപ്പെട്ട കാർ പോലീസ് കണ്ടെടുത്തിരുന്നു. ഇത് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഡ്രൈവർ ഷംജീറും ഇരിങ്ങാലക്കുട കോടതിയിൽ…
Read Moreവിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തവരുടെ കണക്കെടുക്കുന്നു
കോട്ടയം: ഓണ്‍ലൈൻ പഠനത്തിനു സൗകര്യമില്ലാത്തവരുടെ കണക്കെടുത്തു വിദ്യാഭ്യാസ വകുപ്പ്.ലോക്ഡൗണ്‍ രണ്ടാം തരംഗത്തിലും തുടരുന്ന ഓണ്‍ലൈൻ പഠനത്തിനു ഇനിയും സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പാണു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ട കണക്കെടുപ്പിൽ 3,553 കുട്ടികൾക്കു പഠന സൗകര്യമില്ലെന്നായിരുന്നു കണ്ടെത്തിയത്. രണ്ടാം ക്ലാസു മുതൽ പ ത്താം ക്ലാസുവരെയുള്ള കുട്ടികളുടെ കണക്കാണിത്. ആദ്യ ഘട്ട കണക്കെടുപ്പിനു പിന്നാലെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ മൊബൈൽ ഫോണുകളും ടാബ്ലെറ്റുകളും ലഭ്യമാക്കുന്നതിന് അതതു തദ്ദേശ സ്ഥാപനങ്ങളോടും സഹകരണ വകുപ്പിനോടും കളക്്ടർ ആവശ്യപ്പെട്ടിരുന്നു. തുടർന്നു സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും നിരവധി കുട്ടികൾക്കു സ്പോണ്‍സർമാർ മുഖേന മൊബൈൽ ഫോണ്‍ സൗകര്യങ്ങൾ ലഭ്യമാക്കി. വിവിധ സന്നദ്ധ സംഘടനകളും മൊബൈൽ ഫോണുകളും ടാബുകളും കുട്ടികൾക്ക് നൽകി. കഴിഞ്ഞ വർഷം ആറായിരത്തോളം കുട്ടികൾക്കാണു മൊബൈലും ടിവിയും അടക്കം പഠനസൗകര്യമില്ലാതിരുന്നത്. സന്നദ്ധസംഘടനകളും വ്യക്തികളും സഹായവുമായി മുന്നോട്ടുവന്നതോടെ നിരവധി പേർക്കു മൊബൈലും…
Read Moreമുഖം നോക്കണ്ട, കള്ളക്കടത്ത് സംഘങ്ങളുടെ പട്ടിക തയാറാക്കാൻ രഹസ്യാന്വേഷണം വിഭാഗം മേധാവിയുടെ ഉത്തരവ്
സി.ആര്. സന്തോഷ് ഇരിട്ടി(കണ്ണൂർ): സ്വർണക്കടത്തുമായി അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ കള്ളക്കടത്ത് സംഘങ്ങളുടെ പട്ടിക മുഖം നോക്കാതെ തയാറാക്കാന്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിനോട് ആവശ്യപെട്ടു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച്ച വന്നതായി വിമര്‍ശനം ഉണ്ടായതിനെ തുടര്‍ന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി ടി.കെ. വിനോദ് കുമാര്‍ കര്‍ശന നിലപാടിലേക്ക് നീങ്ങിയത്. കുഴല്‍പണം, കഞ്ചാവ്, സ്വര്‍ണകള്ളക്കടത്ത്, ക്വട്ടേഷന്‍-ഗുണ്ടാ വിളയാട്ടം, തീവ്രവാദം തുടങ്ങിയവ വഴി പണം കണ്ടെത്തുന്ന സംഘങ്ങളില്‍ അധികവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി സംസ്ഥാന സര്‍ക്കാരിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാമ്പസില്‍ വെച്ച് എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകത്തിലൂടെ കേരള പോലീസ് ഇത് ശരിവെയ്ക്കുകയും ഇത്തരക്കാരുടെ പട്ടിക രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി പോലീസിന് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആ കൊലപാതകത്തിന്റെ ഒച്ചപ്പാടുകള്‍ തീര്‍ന്നതോടെ…
Read Moreസ്ത്രീധന സമ്പ്രദായത്തെ കേരളം തൂത്തെറിയണം; വിസ്മയയുടെ വീട് സന്ദർശിച്ച് ഗവർണർ
കൊല്ലം: ശാസ്താംകോട്ടയിൽ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സന്ദർശിച്ചു. നിലമേല്‍ കൈതോട്ടെ വീട്ടിലെത്തിയ അദ്ദേഹം വിസ്മയയുടെ മാതാപിതാക്കളേയും സഹോദരനേയും ബന്ധുക്കളേയും ആശ്വസിപ്പിച്ചു. കേരളം പലകാര്യങ്ങളിലും മുന്നിലാണെങ്കിലും സ്ത്രീധനം പോലുള്ള സമ്പ്രദായങ്ങള്‍ ഇപ്പോഴും തുടരുകയാണ്. സ്ത്രീധന സമ്പ്രദായത്തെ കേരളം തൂത്തെറിയേണ്ടിയിരിക്കുന്നു. വിസ്മയ ഉള്‍പ്പെടെ കേരത്തിലെ എല്ലാ പെണ്‍കുട്ടികളും തന്റെ മക്കളെപ്പോലെയാണെന്നും ഗവർണർ പറഞ്ഞു.
Read Moreഅർജുൻ ആയങ്കിയുടെ കാർ; അഴീക്കലിൽ നിന്നും പരിയാരത്ത് എത്തിയത് റോഡരികിലെ സിസിടിവിയും അഞ്ച് പോലീസ് സ്റ്റേഷനും കടന്ന്
സ്വന്തം ലേഖകൻ കണ്ണൂർ: കോഴിക്കോട് സ്വർണം പിടികൂടിയ കേസിൽ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയുടെ കാർ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അഴീക്കോട് നിന്നും പട്ടാപകൽ അപ്രത്യക്ഷമായ കാർ അഞ്ച് പോലീസ് സ്റ്റേഷൻ പരിധി കഴിഞ്ഞാണ് പരിയാരം ആയുർവേദ മെഡിക്കൽ കോളജിന് സമീപത്തെ കുന്നിൻ മുകളിൽ ഇന്നലെ കണ്ടെത്തിയത്. വളപട്ടണം, കണ്ണപുരം, പഴയങ്ങാടി, തളിപറന്പും പോലീസ് സ്റ്റേഷനുകളും കഴിഞ്ഞ് പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് വിവാദമായ കാർ കണ്ടെത്തിയത്. പട്ടാപകലാണ് കാർ അഴീക്കോട് നിന്നും കൊണ്ടുപോകുന്നത്. മാത്രമല്ല വളപട്ടണം വെസ്റ്റേൺ ഇന്ത്യാ കമ്പനിക്ക് സമീപം മുതൽ പരിയാരം എത്തുന്നതിനിടയിൽ നിരവധി സിസിടിവി കാമറകൾ റോഡിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രമാദമായ ഒരു കേസിൽപ്പെട്ടയാളുടെ കാർ പട്ടാപകൽ ഓടിച്ച് പോയിട്ടും അഞ്ച് പോലീസ് സ്റ്റേഷനിലെ സിസിടിവിൽ ദ്യശ്യങ്ങളിൽ കാണാൻ സാധിച്ചില്ലെന്നത് പോലീസിന്റെ ഗുരുതര വീഴ്ചയായി കണക്കാക്കുന്നു. പരിയാരത്ത് കാർ കണ്ടതാവട്ടെ പശുവിന് പുല്ലരിയാൻ…
Read More