പാറ്റ്ന: ഭാരത് ബയോടെക്കിന്റെ കോവാക്സിൻ കുട്ടികളിൽ പരീക്ഷിച്ചുതുടങ്ങി. പാറ്റ്നയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ഇതിന്റെ ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നത്. കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്തുന്നതിനുള്ള അനുമതി ഭാരത് ബയോടെക്കിന് ഡ്രഗ്സ് കണ്ട്രോളർ ഓഫ് ഇന്ത്യ കഴിഞ്ഞ പതിനൊന്നിന് നൽകിയിരുന്നു. രണ്ടു മുതൽ പതിനെട്ടുവരെ പ്രായമുള്ള കുട്ടികളിൽ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കാണ് അനുമതിയെന്ന് നീതി ആയോഗ് അംഗം വി.കെ. പോൾ അറിയിച്ചിരുന്നു. നിലവിൽ പതിനെട്ടു വയസിനു മുകളിലുള്ളവർക്കാണ് രാജ്യത്ത് വാക്സിൻ നൽകുന്നത്. ഭാരത് ബയോട്ടെക്കിന്റെ കോവാക്സിനു പുറമേ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, റഷ്യൻ നിർമിതമായ സ്പുട്നിക് എന്നീ വാക്സിനുകൾ രാജ്യത്തു വിതരണം ചെയ്യുന്നുണ്ട്.
Read MoreCategory: Loud Speaker
ഫോൺ വിളിച്ചാൽ മതി… ലോക്ഡൗണിൽ കുടിയന്മാർക്ക് ചാരായം വാറ്റി വീടുകളിലെത്തിച്ച് ദീപും സംഘവും; വാറ്റ് പഠിച്ചതാകട്ടെ യൂട്യൂബ് നോക്കിയും; കളത്തൂക്കടവ് കുട്ടികൾ ചില്ലറക്കാരല്ല…
ഈരാറ്റുപേട്ട: ഫോണ്‍ വിളിച്ചാൽ വാറ്റ് ചാരായം കാറിൽ വീട്ടിലെത്തിക്കും. ഈ രീതിയിലാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയ മൂന്നംഗ വാറ്റുകാരുടെ കച്ചവടം.കളത്തൂക്കടവ് സ്വദേശികളായ ദീപു (30), ശ്യം (27), തലപ്പലം സ്വദേശി മാത്യു (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്നു 15 ലിറ്റർ ചാരായവും 80 ലിറ്റർ കോടയും രണ്ടു കാറുകളും മൂന്നു മൊബൈലുകളും പോലീസ് പിടിച്ചെടുത്തു.ലോക്ഡൗണിനെത്തുടർന്ന് ദീപു വീട്ടിൽത്തന്നെ യൂട്യൂബ് നോക്കിയാണ് ചാരായം വാറ്റ് ആരംഭിച്ചത്. ശ്യാമും മാത്യൂസുമായിരുന്നു ചാരായം ലിറ്ററിന് 2,000 രൂപ നിരക്കിൽ വിൽപ്പന നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. ആവശ്യക്കാർ വിളിച്ചു പറഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ കാറിൽ ചാരായം എത്തിച്ചു നല്‍കുകയായിരുന്നു ചെയ്തിരുന്നത്. പനയ്ക്കപ്പാലം-പ്ലാശനാൽ റോഡിലൂടെ വാറ്റ്ചാരായവുമായി പ്രതികൾ കാറിൽ സഞ്ചരിക്കുന്നതായി പാലാ ഡിവൈഎസ്പി പ്രഭുല്ലചന്ദ്രകുമാറിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഈരാറ്റുപേട്ട പോലീസ് പനയ്ക്കപ്പാലത്തും പരിസര പ്രദേശങ്ങളിലും നിലയുറപ്പിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. തുടർന്ന് കളത്തൂക്കടവിലുള്ള ദീപുവിന്റെ…
Read Moreഎല്ലാ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യം ഉറപ്പാക്കി മാത്രം സ്കൂൾതല ഓൺലൈൻ ക്ലാസ്; ഇപ്പോൾ നടക്കുന്ന ട്രയൽ റണ്ണെന്ന് മന്ത്രി
തിരുവനന്തപുരം: മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യം ഉറപ്പാക്കി മാത്രമേ സ്കൂൾ തല ഓൺലൈൻ ക്ലാസ് തുടങ്ങൂവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. 2.6 ലക്ഷം കുട്ടികൾക്കു കഴിഞ്ഞ വർഷം ഡിജിറ്റൽ സൗകര്യം ഇല്ലായിരുന്നുവെന്നും സൗകര്യം ഇല്ലാത്തവർക്ക് കഴിഞ്ഞ വർഷം തന്നെ സൗകര്യം ഏർപ്പാടാക്കിയെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും നിഷേധിച്ചു. റോജി .എം. ജോൺ ആണ് അനുമതി തേടി നോട്ടീസ് നൽകിയത്. പരമാവധി വിദ്യാർഥികൾക്ക് ഡിജിറ്റൽ സൗകര്യം നൽകാൻ കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി മറുപടിയായി പറഞ്ഞു. ആദ്യ രണ്ടാഴ്ച ട്രയൽ ക്ലാസാണ് നടത്തുന്നത്. എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ സൗകര്യം ഉറപ്പാക്കാൻ ട്രയൽ ക്ലാസ് ഗുണം ചെയ്യും. പരമാവധി വിദ്യാർഥികൾക്ക് ഡിജിറ്റൽ സൗകര്യം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി…
Read Moreവിമാനസർവീസുകള്‍ തുടരുമ്പോഴും ട്രാവല്‍ ഏജന്‍സികള്‍ക്ക് അനുമതിയില്ല! ലക്ഷക്കണക്കിന് പ്രവാസികളോടുള്ള അവഗണനയാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍
ആർ.സൂരജ് കോഴിക്കോട്: ലോക്ഡൗണ്‍ കാലത്ത് ദേശീയ- അന്തര്‍ദേശീയ വിമാന സർവീസുകള്‍ തുടരുമ്പോഴും സംസ്ഥാനത്തെ ട്രാവല്‍ ഏജന്‍സികള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാത്തത് ഏജന്‍സികളേയും തൊഴിലാളികളേയും ഒരുപോലെ ദുരിതത്തിലാക്കുന്നു. പ്രവാസികൾ വഴിയെത്തുന്ന വിദേശ നാണ്യത്തെ ആശ്രയിച്ച് കഴിയുന്ന സംസ്ഥാനത്ത് ട്രാവല്‍ ഏജന്‍സികള്‍ക്ക് പ്രവര്‍ത്തന അനുമതി നിഷേധിക്കുന്നത് ലക്ഷക്കണക്കിന് പ്രവാസികളോടുള്ള അവഗണനയാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരിയുടെ കാലത്ത് ഏകദേശം പത്തു മാസം ഈ മേഖല പൂര്‍ണമായും സ്തംഭിച്ചിരുന്നു. എന്നാല്‍ പ്രവാസികളുടെ യാത്ര പുനരാരംഭിച്ചപ്പോള്‍ എയര്‍ ടിക്കറ്റ്, വിസ, ക്വാറന്റൈന് പാക്കേജുകള്‍ തുടങ്ങിയ സർവീസ് ചെയ്യുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് ചെറിയതോതില്‍ വരുമാനം ലഭിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും വന്നതോടുകൂടി വീണ്ടും പഴയ അവസ്ഥയിലേക്കു മാറി. കഴിഞ്ഞ ലോക്ഡൗണില്‍ മറ്റു മേഖലകള്‍ക്കു സാന്പത്തിക പാക്കേജ് അനുവദിച്ചപ്പോള്‍ അയ്യായിരത്തോളം ട്രാവല്‍ ഏജന്‍സികളും രണ്ടുലക്ഷത്തില്‍ പരം ജീവനക്കാരുമുള്ള ഈ…
Read Moreഹിജാബ് ധരിച്ച് വിമാനത്തിൽ യാത്ര ചെയ്ത വനിതയെ സൗത്ത് വെസ്റ്റ് എയർലൈൻസ് അപമാനിച്ചതായി പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പ്ലാനോ, ഡാളസ്: ഹിജാബ് ധരിച്ച് സഹോദരിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത വനിതയെ എയർലൈൻസ് അധികൃതർ അപമാനിച്ചതായി പരാതി. ഫാത്തിമ എന്ന വനിതക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സൗത്ത് വെസ്റ്റ് എയർലൈൻസിലെ എക്സിറ്റ് ഡോറിനു സമീപം യാത്ര ചെയ്തിരുന്ന മുസ്ലിം വനിതയോട് അവിടെ നിന്നും മാറിയിരിക്കണമെന്നും അതേസമയം ഇവർക്കൊപ്പമുണ്ടായിരുന്ന ഹിജാബ് ധരിക്കാത്ത സഹോദരിയോട് ആ സീറ്റിൽ ഇരിക്കുവാനും ആവശ്യപ്പെട്ട ഫ്ലൈറ്റ് അറ്റന്റന്റിന്റെ നടപടിക്കെതിരെയാണ് പ്രതിഷേധം ഉണ്ടായത്. ഫ്ലൈറ്റ് അറ്റന്റന്റിന്റെ നടപടിക്കെതിരെ ഡാളസ് ഫോർട്ട്വർത്ത് ചാപ്റ്റർ ഓഫ് കൗൺസിൽ ഓഫ് അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് സൗത്ത് വെസ്റ്റ് എയർലൈൻസിനെതിരെ പരാതി നൽകി. ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ ജൂൺ ഒന്നിന് ചൊവ്വാഴ്ച മുസ് ലിം സിവിൽ റൈറ്റ്സ് ആൻഡ് അഡ്വക്കസി ഓർഗനൈസേഷൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. അമേരിക്കയിൽ ജനിച്ചു വളർന്ന മുസ് ലിം യുവതിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും ഇംഗ്ലീഷ് ഭാഷ അറിയാത്തവർക്ക്…
Read Moreഅപ്പോള്‍ അതൊക്കെയാണ് കാരണങ്ങള്‍! അശോക് ചവാൻ സമിതി റിപ്പോർട്ട് നല്കി; കോൺഗ്രസിൽ അഴിച്ചുപണിക്കു ശിപാർശ; റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: ന്യൂനപക്ഷപിന്തുണ കുറഞ്ഞതും അമിത ആത്മവിശ്വാസവും യുഡിഎഫ് ദുർബലമായതും കൂട്ടായ നേതൃത്വത്തിന്റെ കുറവും കേരളത്തിലെ തോൽവിയുടെ കാരണങ്ങളായെന്ന് കോണ്‍ഗ്രസിന്റെ അശോക് ചവാൻ സമിതി റിപ്പോർട്ട്. നേതൃമാറ്റം ഉൾപ്പെടെയുള്ള സമഗ്ര അഴിച്ചുപണി ആവശ്യമാണ്. ഗ്രൂപ്പുകളുടെ വീതംവയ്പ് ഒഴിവാക്കി സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിച്ചാൽ കോണ്‍ഗ്രസിനു തിരിച്ചുവരാനാകുമെന്നും തെരഞ്ഞെടുപ്പു തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ എഐസിസി നിയോഗിച്ച സമിതി നിർദേശിച്ചതായി സൂചനയുണ്ട്. കേരളം, പുതുച്ചേരി, ആസാം സംസ്ഥാനങ്ങളിലെ തോൽവിയുടെ കാരണങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളും ശിപാർശകളും നിർദേശങ്ങളും അടങ്ങിയ റിപ്പോർട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു നൽകിയതായി സമിതി അധ്യക്ഷനായ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ പറഞ്ഞു. സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസെന്റ് എച്ച്. പാല, ജ്യോതിമണി എന്നിവരടങ്ങിയ സമിതി ഓണ്‍ലൈനിലാണു തെളിവെടുപ്പു നടത്തിയത്. തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് വൈകാതെ സമർപ്പിക്കുമെന്നും സമിതി വിശദീകരിച്ചു. തോൽവിയുടെ കാരണത്തിന് ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല. എന്നാൽ…
Read Moreബിഡിജെഎസിനും കള്ളപ്പണത്തിന്റെ പങ്കുകിട്ടി? അക്കൗണ്ടുകളില്‍ എത്തിയ തുകയുടെയും ചെലവഴിച്ച തുകയുടെയും കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്ന് ആക്ഷേപം
കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട അന്വേഷണം എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിലേക്കും. ബിഡിജെഎസ് മത്സരിച്ച 25 മണ്ഡലങ്ങളില്‍ മലപ്പുറത്തെ രണ്ടു മണ്ഡലങ്ങളിലേക്കാണു കള്ളപ്പണം എത്തിയതെന്നാണു സൂചന. കുഴല്‍പ്പണ കേസ് അന്വേഷിക്കുന്ന സംഘം ഇക്കാര്യംകൂടി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പലമണ്ഡലങ്ങളിലും ബിഡിജെഎസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയതും ബിജെപിയുടെ കേന്ദ്രഫണ്ട് മുന്നില്‍ കണ്ടുകൊണ്ടാണെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. മലപ്പുറത്ത് ബിഡിജെഎസ് മത്സരിച്ച തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ ഡിജിറ്റല്‍ പണമിടപാടിനു പുറമേ കൂടുതല്‍ ഫണ്ട് എത്തിയെന്നാണു ബിജെപിയിലെ ഒരു വിഭാഗം പറയുന്നത്. തെരഞ്ഞെടുപ്പു ചെലവ് സംബന്ധിച്ച് കമ്മീഷന് മുമ്പാകെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച വിവരങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള തുക ഇപ്പോഴും അക്കൗണ്ടില്‍ അവശേഷിക്കുന്നുണ്ട്. എന്നാല്‍ ഈ മണ്ഡലങ്ങളിലൊക്കെ പ്രചാരണത്തില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല. ബിഡിജെഎസ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് അക്കൗണ്ടുകളില്‍ എത്തിയ തുകയുടെയും ചെലവഴിച്ച തുകയുടെയും കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു. ബിഡിജെഎസ് നിയമസഭാതെരഞ്ഞെടുപ്പില്‍ കാര്യമായ വെല്ലുവിളി എവിടെയും…
Read Moreവർഷങ്ങളുടെ നിയമപോരാട്ടം! കെഎസ്ആർടിസിയും ‘ആനവണ്ടി’യും ഇനിമുതൽ കേരളത്തിനു സ്വന്തം
തിരുവനന്തപുരം: കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ആനവണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിനു സ്വന്തം. കേരളത്തിന്റെയും കർണാടകത്തിന്റെയും റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ചുവന്ന കെഎസ്ആർടിസി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിനു മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇരുസംസ്ഥാനങ്ങളും പൊതുഗതാഗത സർവീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് ഉപയോഗിച്ച് വന്നത്. എന്നാൽ, ഇത് കർണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014ൽ കർണാടക നോട്ടീസ് അയച്ചു. ഇതിനെതിരേ അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിനെ സമീപിച്ചു. ഇതോടെ വർഷങ്ങളുടെ നിയമപോരാട്ടത്തിനു തുടക്കമായി. ഒടുവിൽ ട്രേഡ് മാർക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും എംബ്ലവും ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് അനുവദിച്ച് ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കർണാടകത്തിന് ഉടൻതന്നെ നോട്ടീസ്…
Read Moreപ്രായപൂര്‍ത്തിയായ 75 ശതമാനം പേർക്ക് വാക്സിൻ നൽകിയാൽ കോവിഡ് നിയന്ത്രിക്കാം! പുതിയ പഠനത്തില്‍ പറയുന്നത് ഇങ്ങനെ…
ബ്രസീലിയ: പ്രായപൂര്‍ത്തിയായ 75 ശതമാനം ആളുകള്‍ക്ക് വാക്സിന് നല്കാന് സാധിക്കുമെങ്കില്‍ കോവിഡിനെ നിയന്ത്രിക്കാനാകുമെന്ന് പഠനം. ബ്രസീലിലെ സെറാനയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവിടുത്തെ താമസക്കാരിലെ 20 വയസിന് മുകളിലുള്ളവരുടെ 75 ശതമാനമായ 45,000 ആളുകള്‍ക്ക് വാക്സിന് നല്‍കിയാണ് പഠനം നടത്തിയത്. ഇതോടെ കോവിഡ് മരണ നിരക്ക് 95 ശതമാനം ഇല്ലാതാക്കാനായെന്നും പഠനം പറയുന്നു. 75 ശതമാനം ആളുകളും വാക്സിന് സ്വീകരിക്കുന്നതോടെ വാക്സിന് സ്വീകരിക്കാത്ത ആളുകള്‍ക്കും സംരക്ഷണം ലഭിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടോ ബുട്ടാന്ടാന് ഈ പഠനം നടത്തിയത്.
Read Moreകോവിഡ് രോഗി മരിച്ചു; അക്രമാസക്തരായ ബന്ധുക്കൾ കൈയിൽ കിട്ടിയ ഡോക്ടറെ വളഞ്ഞിട്ട് മർദിച്ചു; സ്വർണവും മൊബൈലും മോഷ്ടിച്ചു; ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്
ഗോഹട്ടി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ആശുപത്രികളിൽ രോഗികൾ തിങ്ങിനിറഞ്ഞിരുന്നു. അതിനാൽ മതിയായ ചികിത്സ ലഭിക്കാതെ നിരവധി പേർ മരണത്തിന് കീഴടങ്ങിയിരുന്നു. ഇത് ബന്ധുക്കളെ പ്രകോപിപ്പിക്കുകയും ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുന്നതിലേക്കുവരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ആസാമിലെ ഹൊജായിൽ അത്തരമൊരു സംഭവം നടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉദാലി മോഡൽ ആശുപത്രിയിൽ കോവിഡ് രോഗി മരണത്തിന് കീഴടങ്ങിയതിൽ അക്രമാസക്തരായ ബന്ധുക്കൾ ഡോക്ടറെ വളഞ്ഞിട്ട് ആക്രമിച്ചു. അക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിപാൽ പുഖുരി ഗ്രാമവാസിയായ ഗിയാസ് ഉദ്ദിൻ എന്നയാൾ കോവിഡുമായി ബന്ധപ്പെട്ട സങ്കീർണതകൾ കാരണം മരിച്ചു. ഓക്സിജൻ കിട്ടാതെയാണ് രോഗി മരിച്ചതെന്ന് ആരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. സ്യൂജ് കുമാർ സേനാപതി ബന്ധുക്കൾ മർദിക്കുകയായിരുന്നു. ഡോക്ടറെ കൂട്ടത്തോടെയെത്തിയ ബന്ധുക്കൾ നിലത്തിട്ട് ചവിട്ടിക്കൂട്ടി. ലോഹപാത്രം ഉപയോഗിച്ച് തലയ്ക്ക് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗുരുതരമായി പരിക്കേറ്റ ഡോ. സേനപതിയെ ഉടൻ നാഗാവിലെ…
Read More