തിരുവനന്തപുരം: ഇന്ധനവില വിലവര്‍ധനവിന്റെ പ്രധാനകാരണക്കാര്‍ കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണം കമ്പനികള്‍ക്ക് നല്കിയ ശേഷം വിലവര്‍ധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച്.കുഞ്ഞമ്പുവിന്റെ ശ്രദ്ധ ക്ഷണിക്കലിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഏതാണ്ട് 307 ശതമാനം നികുതി വര്‍ധനവ് ഇന്ധനവിലയില്‍ ഉണ്ടായി. ഇന്ധനവിലയുമായി ബന്ധപ്പെട്ട നാലിന എക്സൈസ് തീരുവയില്‍ ഒന്നുമാത്രമാണ് സംസ്ഥാനവുമായി പങ്കിടുന്നത് . കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിന് ചുമത്തിയിരുന്ന 67 രൂപ എക്സൈസ് തീരുവയില്‍ നാല് രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നത്. നികുതി വര്‍ധനയുടെ ഗുണഭോക്താക്കള്‍ കേന്ദ്രമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനം നികുതി വേണ്ടെന്ന് വയ്ക്കണമെന്ന് പറയുന്നത് വിചിത്രമായ വാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read MoreCategory: Loud Speaker
ഇറാൻ നേവിയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ കടലിൽ തീപിടിച്ച് മുങ്ങി; തീപിടിത്തത്തിന്റെ കാരണം…
ടെഹ്റാൻ: ഇറാൻ നാവികസേനയുടെ ഏറ്റവും വലിയ കപ്പൽ കടലിൽ തീപിടിച്ച് മുങ്ങി. ഇറാനിലെ ജാസ് തുറമുഖത്തിന് സമീപം ഒമാൻ ഉൾക്കടലിലാണ് സംഭവമെന്ന് ഇറാനിലെ അർധ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഖാർഗ് എന്ന പരിശീലന കപ്പലാണ് മുങ്ങിയത്. ബുധനാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് തീപടർന്നത്. അഗ്നിശമന സേനാംഗങ്ങൾ ഇത് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് ഇറാൻ വാർത്താ ഏജൻസി സ്ഥിരീകരിച്ചു. തീ കത്തിക്കൊണ്ടിരിക്കുന്ന കപ്പലിന് പുറകിൽ ലൈഫ് ജാക്കറ്റുകൾ ധരിച്ച നാവികർ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Read Moreരാധാമണിയമ്മയോടാ അവന്റെ അഭ്യാസം..! മാല പറിക്കാനെത്തിയ പ്രതിയെ മലർത്തിയടിച്ച് വയോധിക; അഭിനന്ദിച്ച് പോലീസും നാട്ടുകാരും
തിരുവല്ല: വീട്ടമ്മ ധൈര്യം കാട്ടിയപ്പോള്‍ കുടുങ്ങിയത് നിരവധി മോഷണക്കേസുകളിലെ പ്രതി. റാന്നി പഴവങ്ങാടി കള്ളികാട്ടില്‍ ബിനു തോമസ് ആണ് (30) ഇന്നലെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. റാന്നി – വെണ്ണിക്കുളം റോഡില്‍ തെള്ളിയൂരില്‍ എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം കാല്‍നടയാത്രക്കാരിയായ രാധാമണിയമ്മ(70)യുടെ മാല അപഹരിക്കാനുള്ള ശ്രമമാണ് ബിനുവിനു കുരുക്കായത്. ബാങ്ക് എടിഎമ്മില്‍ പോയശേഷം വീട്ടിലേക്കു നടന്നുപോകുകയായിരുന്ന തന്റെ അരികില്‍ ബൈക്ക് നിര്‍ത്തി വഴി ചോദിക്കുന്നതിനിടെ മാല പറിക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞ രാധാമണിയമ്മ വിട്ടുകൊടുത്തില്ല. പ്രായാധിക്യമൊക്കെ മറന്ന് മോഷ്ടാവുമായി അവര്‍ മല്‍പ്പിടിത്തം നടത്തി. ഇതിനിടെ ബൈക്ക് മറിഞ്ഞ് മോഷ്ടാവ് നിലത്തുവീണു. രക്ഷയില്ലെന്നു വന്നപ്പോള്‍ ബൈക്കും ഹെല്‍മറ്റും ഉപേക്ഷിച്ച് കിട്ടിയ മാലയുമായി കടന്നുകളഞ്ഞു. മാലയുടെ ഒരുഭാഗം രാധാമണിയമ്മയുടെ കൈവശവും ഉണ്ടായിരുന്നു.ബഹളം കേട്ടെത്തിയ നാട്ടുകാര്‍ അപ്പോള്‍തന്നെ തെരച്ചില്‍ തുടങ്ങി. സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങളും പരിശോധിച്ചു. ആളെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ തെരച്ചിലിനൊടുവില്‍…
Read Moreചരിത്രത്തില്‍ ആദ്യം! നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം 17-ാം തവണയും വില കൂട്ടി; ഏഴു സംസ്ഥാനങ്ങളിൽ ഒരു ലിറ്റർ പെട്രോളിനു 100 കടന്നു
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം 17-ാം തവണയും വില കൂട്ടിയതിനെത്തുടർന്നു രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷട്ര, ജമ്മു കാഷ്മീർ അടക്കം ഏഴു സംസ്ഥാനങ്ങളിൽ ഒരു ലിറ്റർ പെട്രോളിനു ചരിത്രത്തിലാദ്യമായി സെഞ്ചുറി കടന്നു. കേരളത്തിൽ അടക്കം ഇതര സംസ്ഥാനങ്ങളിലും പെട്രോൾ വില നൂറു രൂപയിലേക്ക് അടുത്തു. ഇന്നലെ പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണു കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 26 പൈസയുടെയും, ഡീസലിന് 25 പൈസയുടെയും വര്‍ധനവാണ് ഇന്നലെയുണ്ടായത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 94.87 രൂപയും ഡീസല്‍ വില 90.25 രൂപയുമായി. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 96.47 രൂപയായപ്പോള്‍ ഡീസല്‍ വില 91.74 രൂപയായി. കഴിഞ്ഞ ജനുവരിക്കുശേഷം മാത്രം പെട്രോളിന് 10.54 രൂപയും ഡീസലിന് 11.89 രൂപയും കൂട്ടി. ജനുവരി ഒന്നിന് 79.89 രൂപയായിരുന്ന ഡീസൽ വില ഇന്നലെ 91.78 രൂപയായി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഇന്നലെ…
Read Moreകോവിഡ് തരംഗത്തിൽ ഇന്ത്യയിൽ ഡോക്ടർമാരുടെ മരണ കണക്ക് ഞെട്ടിക്കുന്നത്; ഐഎംഎ പുറത്ത് വിട്ടവിവരങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് 594 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രണ്ടാം തരംഗത്തിൽ ഡൽഹിയിൽ നിന്ന് മാത്രം 107 ഡോക്ടർമാർ മരിച്ചു. കേരളത്തിൽ അഞ്ച് ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചതായും ഐഎംഎ വ്യക്തമാക്കി. രണ്ടാം തരംഗത്തിൽ മരിച്ച ഡോക്ടർമാരിൽ 45 ശതമാനവും ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമായി രാജ്യത്ത് ഇതുവരെ മരിച്ച ഡോക്ടർമാരുടെ എണ്ണം 1,300 ആയതായും ഐഎംഎ അറിയിച്ചു.
Read Moreതെരഞ്ഞെടുപ്പു തോല്‍വി, കുഴല്‍പ്പണ വിവാദം! നേതൃത്വത്തെ ലക്ഷ്യമിട്ട് ബിജെപിയില്‍ സൈബര്‍ ഒളിപ്പോര്
കോഴിക്കോട്: തെരഞ്ഞെടുപ്പുതോല്വിക്കും തുടര്‍ന്നുണ്ടായ കുഴല്‍പ്പണ വിവാദത്തിനും ശേഷം ബിജെപിയില്‍ സൈബര്‍ കലഹം. പരസ്യ പ്രതികരണങ്ങള്‍ക്കും സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വിമര്ശനങ്ങള്ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെ സൈബര്‍ ഗ്രൂപ്പുകള്‍ വഴിയാണ് സംസ്ഥാന നേതൃത്വത്തിനെതിരേ ഒളിയുദ്ധം നടക്കുന്നത്. കുഴല്‍പ്പണ വിവാദത്തില്‍ പാര്‍ട്ടിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനു ഒബിസി മോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്പ്പുവിനെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു. സംസ്ഥാന നേതൃത്വത്തിനു കീഴിലുള്ള ഐടി സെല്‍ ഫേസ്ബുക്ക് നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ വാട്സ്ആപ്പ് വഴിയാണിപ്പോള്‍ സംസ്ഥാന നേതൃത്വത്തിനെതിരേ പ്രചാരണം നടക്കുന്നത്. കോന്നിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി നേരത്തേ പട്ടികയിലുണ്ടായിരുന്ന നേതാവെന്ന രീതിയിലാണ് ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരേ വ്യാജ പ്രചാരണം നടക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ കോന്നിയില്‍ ഒരാളെ പാര്‍ട്ടി തീരുമാനിച്ചിരുന്നില്ല. ഈ പേരുള്ള രണ്ടുപേരാണ് പത്തനംതിട്ടയിലുള്ളത്. രണ്ടുപേര്‍ക്കും ഈ സന്ദേശവുമായി ബന്ധപ്പെട്ട് യാതൊരു വിവരവുമില്ല. തുടര്‍ന്ന് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി ഒരാള്‍…
Read Moreനയപ്രഖ്യാപനത്തിൽ ഒട്ടും പുതുമയില്ല! പുതിയ മദ്യശാലകൾ തുറക്കുന്ന സർക്കാർ എങ്ങനെ മദ്യവിമുക്ത കേരളം സൃഷ്ടിക്കും ? കെ.കെ. രമ പറയുന്നു…
തിരുവനന്തപുരം: പുതിയ മദ്യശാലകൾ തുറക്കുന്ന സർക്കാർ എങ്ങനെ മദ്യവിമുക്ത കേരളം സൃഷ്ടിക്കുമെന്ന് കെ.കെ. രമ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. മദ്യ ഉപയോഗം കുറയ്ക്കാൻ മദ്യശാലകൾ കുറയ്ക്കണമെന്ന അടിസ്ഥാനതത്വം പോലും സർക്കാർ മറക്കുന്നു. നയപ്രഖ്യാപനത്തിൽ ഒട്ടും പുതുമയില്ല. ആഭ്യന്തര വകുപ്പ് നയം പ്രഖ്യാപിച്ചിട്ടില്ല. ലോക്കപ്പ് കൊല, വ്യാജ ഏറ്റുമുട്ടലുകൾ, യുഎപിഎ ചുമത്തലുകൾ ഇതിൽനിന്ന് എന്തു വ്യത്യസ്തതയാണ് പോലീസ് നയത്തിലുള്ളതെന്ന് അവർ ചോദിച്ചു. കെ റെയിൽ പദ്ധതി കൊണ്ടുവന്ന് 20000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണം. 1082 ഹെക്ടർ ഏറ്റെടുത്ത് അവശിഷ്ട പ്രകൃതി സന്പത്തിനെപ്പോലും നശിപ്പിക്കും. പൊതുജനങ്ങളെ വഴിയാധാരമാക്കും. വൻകിട കടക്കെണിയിൽ തള്ളുന്നതാണ് കിഫ്ബി. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിക്കുന്ന ഗീതാ ഗോപിനാഥിനെപ്പോലെയുള്ള സാന്പത്തിക ഉപദേശകരാക്കിവച്ചവരെ എങ്ങനെയാണ് സോഷ്യലിസ്റ്റുകളെന്നു വിളിക്കുകയെന്ന് അവർ ചോദിച്ചു. മരണ നിരക്കിൽ അവ്യക്തത സൃഷ്ടിച്ചു കേരളത്തിലെ…
Read Moreഅധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി താമസമില്ല; തോൽവിയുടെ കാരണം പഠിച്ച് അശോക് ചവാൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോൽവിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന് സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി സമിതിയംഗങ്ങള്‍ സൂചിപ്പിച്ചു. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പിന്തുണ കുറഞ്ഞെന്നും നേതാക്കളുടെ അമിത ആത്മവിശ്വാസം തിരിച്ചടിയായതായും സമിതി വിലയിരുത്തി.
Read Moreഈ നിലയില്‍ മുന്നോട്ടു പോയാല്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ തന്നെ ഇല്ലാതാകും! യുഡിഎഫ് വിടുന്നതാണു നല്ലതെന്ന് ആർഎസ്പി
തിരുവനന്തപുരം: യുഡിഎഫിൽ തുടരുന്നതുകൊണ്ട് ആർഎസ്പിക്കു രാഷ്ട്രീയമായി നഷ്ടം മാത്രം സംഭവിക്കുകയാണെന്നു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. പരാജയങ്ങളിൽ നിന്നു പാഠം ഉൾക്കൊണ്ടു തിരുത്താൻ യുഡിഎഫിനു നേതൃത്വം നൽകുന്ന കോണ്‍ഗ്രസിനു സാധിക്കുന്നില്ലെന്നും ഈ നിലയിൽ ആർഎസ്പി മുന്നോട്ടു പോയാൽ പാർട്ടിയുടെ രാഷ്ട്രീയ അടിത്തറ തന്നെ ഇല്ലാതാകുമെന്നും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ രൂക്ഷമായ വിമർശനം നടത്തി. തോൽവിയെ സംബന്ധിച്ചു യുഡിഎഫ് പരിശോധിക്കുകയാണെന്നും ഒരു തെരഞ്ഞെടുപ്പു തോൽവിയുടെ പേരിൽ മുന്നണി മാറണമെന്നൊക്കെ പറയുന്നതു നല്ല രാഷ്ട്രീയ നിലപാടല്ലെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. നേതാക്കളുടെ വിമർശനം പാർട്ടിയും യുഡിഎഫും നന്നായി പരിശോധിക്കും. അതിനുശേഷം വ്യക്തമായ തീരുമാനം എടുക്കുന്നതാണ് ഉചിതമെന്നും അസീസ് പറഞ്ഞു. തെരഞ്ഞെടുപ്പു തോൽവിയും മറ്റു രാഷ്ട്രീയ സാഹചര്യവും പരിശോധിക്കാൻ ഓഗസ്റ്റ് ഒൻപതിനു വിശാലമായ നേതൃയോഗം ചേരാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കോണ്‍ഗ്രസിനു രാഷ്ട്രീയ ആത്മാർഥതയില്ലെന്നും…
Read More9,346 കുട്ടികളുടെ ജീവിതത്തില്‍ കോവിഡ് കരിനിഴല്‍ വീഴ്ത്തി! സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെ തുടർന്ന് 9,346 കുട്ടികള്‍ ഉപേക്ഷിക്കപ്പെടുകയോ അനാഥരാക്കപ്പെടുകയോ ഒരു രക്ഷിതാവിനെ നഷ്ടപ്പെടുകയോ ചെയ്തെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് (എന്‍സിപിസിആര്‍). വിവിധ സംസ്ഥാനങ്ങള്‍ ചൊവ്വാഴ്ച സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2,110 കുട്ടികളോടെ ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നിൽ. 4,451 കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടതായും 141 കുട്ടികള്‍ക്ക് രണ്ട് മാതാപിതാക്കളെയും നഷ്ടപ്പെട്ടതായി മഹാരാഷ്ട്ര സര്‍ക്കാരും അറിയിച്ചു. ബീഹാർ 1,327, കേരളം 952, മധ്യപ്രദേശ് 712 എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ളത്. ബാലാവകാശ കമ്മീഷന്റെ വെബ്സൈറ്റായ ബാല്‍ സ്വരാജില്‍ ജൂണ്‍ 7 വരെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് തുടരണമെന്നും കോവിഡ് ബാധിച്ച കുട്ടികളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
Read More