സംസ്ഥാനത്തെ 70,000 അഗതികൾക്ക് അരിയില്ല, കിറ്റില്ല, മരുന്നുമില്ല! കോവിഡ് വന്നതിനുശേഷം ഈ സ്ഥാപനങ്ങളിലെ വൈദ്യ പരിശോധനും മരുന്നും പൂർണമായി മുടങ്ങി

കോട്ടയം: തൊഴിലും വരുമാനവും ക്ഷേമപെൻഷനുമൊക്കെയുള്ളവർക്കുവരെ അരിയാഹാരക്കിറ്റുകൾ സർക്കാർ നൽകിവരുന്പോൾ സംസ്ഥാനത്തെ 1800 അഗതി, മനോരോഗസംരണക്ഷണ കേന്ദ്രങ്ങളിലെ 70,000 അന്തേവാസികൾക്ക് അരിയും കിറ്റും ഗ്രാൻഡും മുടങ്ങിയിട്ട് വർഷമൊന്നു പിന്നിടുന്നു. ക്ഷേമവും ആരോഗ്യവും ഉറപ്പാക്കാൻ ഓരോ അന്തേവാസിക്കും മാസം പത്തര കിലോ അരിയും മൂന്നു കിലോ ഗോതന്പും സർക്കാർ റേഷൻ അനുവദിച്ചിട്ടുണ്ട്. ഇതു കൃത്യമായ സമയത്തും കൃത്യമായ അളവിലും വർഷങ്ങളായി നൽകുന്നില്ല. അഗതികൾക്ക് റേഷൻ പഞ്ചസാരയും മണ്ണെണ്ണയും വർഷങ്ങൾക്കു മുൻപേ നിർത്തലാക്കി. സൗജന്യ കിറ്റ് നാലു പേർക്ക് ഒരെണ്ണം എന്ന ക്രമത്തിൽ രണ്ടു വേള മാത്രം നൽകി ചടങ്ങ് നിർത്തലാക്കി. വോട്ടുണ്ടെങ്കിലും ഇവരേറെയും അവകാശം വിനിയോഗിക്കാനാവാത്തവരായതിനാൽ പാർട്ടികളും സർക്കാരും ഒരു പോലെ അവഗണിച്ചു. ബന്ധുക്കളോ ചുമതലപ്പെട്ടവരോ സംരക്ഷിക്കാനില്ലാത്തവരും ഏറ്റെടുക്കാത്തവരുമാണ് അഗതി മനോരോഗ കേന്ദ്രങ്ങളിൽ കാരുണ്യമുള്ളവരുടെയും സമർപ്പിതരുടെയും സുരക്ഷയിൽ കഴിയുന്നത്. സംസ്ഥാനത്തെ 80 ശതമാനം ഇത്തരം സ്ഥാപനങ്ങളും സമുദായങ്ങൾ ഭാരിച്ച ചെലവിലും…

Read More

ഈ സാഹചര്യത്തില്‍ എങ്ങനെ..? ‘അക്കൗണ്ട് ക്ലോസാ’ക്കിയ തെരഞ്ഞെടുപ്പു തോല്‍വി; നടപടിയെടുക്കാതെ ബിജെപി; നേതാക്കള്‍ നടത്തിയത് സ്വന്തം തോല്‍വി പഠിക്കാനുള്ള ശ്രമം മാത്രം

കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ ‘സംപൂജ്യ’രാക്കിയ കീഴ്ഘടകങ്ങള്‍ക്കെതിരേ നേതൃത്വം പ്രഖ്യാപിച്ച അന്വേഷണം എങ്ങുമെത്തിയില്ല. തെരഞ്ഞെടുപ്പുഫണ്ടുമായി ബന്ധപ്പെട്ട ആരോപണം സംസ്ഥാന നേതാക്കളെ ആകെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെ തോല്‍വിയുമായി ബന്ധപ്പെട്ട ബൂത്തുതല അന്വേഷണം നടത്തുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. തെരഞ്ഞെടുപ്പുഫലം വന്ന് ഒരുമാസം കഴിഞ്ഞിട്ടും ഒരു വോട്ടുപോലും കിട്ടാത്ത ബൂത്തുകള്‍ പിരിച്ചുവിടാനോ കീഴ് ഘടകങ്ങളോട് വിശദീകരണം നേടാനോ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. പ്രവര്‍ത്തകരാകട്ടെ സംസ്ഥാന നേതൃത്വത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചെലവിലേക്കായി കൊണ്ടുവന്ന ഫണ്ട് നേതാക്കള്‍ തന്നെ വീതം വച്ചെടുത്തെന്ന വികാരമാണ് ഇവര്‍ പങ്കുവയ്ക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കേന്ദ്രസഹമന്ത്രി വി.മുരളീധരനും എതിരേ വലിയൊരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും സംഘടിക്കുന്ന നിലയാണുള്ളത്. ഈ സാഹചര്യത്തില്‍ എടുക്കുന്ന എതൊരു നടപടിയും ബൂമറാംഗാകുമെന്നാണ് വിലയിരുത്തല്‍. മഞ്ചേശ്വരത്തെ രണ്ടു ബൂത്തുള്‍പ്പെടെ 59 നിയോജക മണ്ഡലങ്ങളിലാണ് മുന്നണിക്ക് ഒരു വോട്ടുപോലും കിട്ടാത്തത്. 70 മണ്ഡലങ്ങളിലായി 493 ബൂത്തുകളില്‍…

Read More

കൊടകര കുഴൽപ്പണ കേസ്! ബിജെപിയില്‍ ഗ്രൂപ്പു തിരിഞ്ഞ് തര്‍ക്കവും കൈയേറ്റവും കത്തിക്കുത്തും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തൃശൂർ: കൊടകര കുഴൽപ്പണ കേസില്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെ സംഭവത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഗ്രൂപ്പു തിരിഞ്ഞ് തര്‍ക്കവും കൈയേറ്റവും കത്തിക്കുത്തും. വാടാനപ്പള്ളിയില്‍ പാര്‍ട്ടിയിലെ രണ്ടു വിഭാഗക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. കുഴൽപ്പണ കേസില്‍ ബിജെപി യിലെ ഉന്നതനേതാക്കള്‍ക്ക് പങ്കുണ്ടെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനെച്ചൊല്ലി വാടാനപ്പള്ളിയില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാവുകയും ഇതിനിടെ ഒരാള്‍ക്ക് കുത്തേല്‍ക്കുകയുമായിരുന്നു. വാടാനപ്പള്ളി ബീച്ച് വ്യാസ നഗറിനടുത്ത് കണ്ടന്‍ചക്കി വീട്ടില്‍ കിരണി (27) നാണ് കുത്തേറ്റത്. വയറിന് താഴെ കുത്തേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃത്തല്ലൂര്‍ ഗവൺമെന്‍റ് ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കാന്‍ നില്‍ക്കുമ്പോള്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. കുഴൽപ്പണ കേസില്‍ വാടാനപ്പള്ളി ഏഴാംകല്ല് ഭാഗത്ത് താമസിക്കുന്ന ബിജെപി ജില്ലാ ട്രഷറര്‍ക്കും പഞ്ചായത്ത് അംഗത്തിനും പങ്കുള്ളതായി ബിജെപി വാടാനപ്പള്ളി ബീച്ച് വ്യാസ നഗറിലുള്ള ഒരു വിഭാഗം ബിജെപിക്കാര്‍…

Read More

കോവിഡിന്‍റെ അടുത്ത കുതിച്ചുചാട്ടം പ്രവചിക്കാൻ കഴിയില്ല! ഇന്ത്യയിൽ ആശങ്ക; കോവിഡ് വാക്സീൻ എത്രയും വേഗം എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ഇന്ത്യയിൽ കോവിഡ് ബാധ ആശങ്കയായി നിൽക്കുന്നുവെന്നും ജനങ്ങൾ എത്രയും വേഗം വാക്സീൻ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കോവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുറയാൻ തുടങ്ങിയെങ്കിലും അടുത്ത തരംഗം പ്രതിരോധിക്കാൻ വാക്സീൻ എത്രയും വേഗം എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ തെക്കുകിഴക്കൻ ഏഷ്യ മേഖല ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് പറഞ്ഞു. കോവിഡിന്‍റെ അടുത്ത കുതിച്ചുചാട്ടം പ്രവചിക്കാൻ നമുക്ക് കഴിയില്ലെങ്കിലും അത് തടയാൻ കഴിയും. അതിനാൽ ആദ്യം ലഭ്യമായ അവസരത്തിൽ കോവിഡ് വാക്സീൻ എടുക്കുക. രണ്ടാം തരംഗം ആരോഗ്യമേഖലയ്ക്ക് വൻ ഭാരമേൽപ്പിച്ചുവെന്നും പൂനം കൂട്ടിച്ചേർത്തു.

Read More

വിദേശത്തേക്ക് പോകുന്നവർക്കുള്ള വാക്‌സിനേഷൻ! വാക്‌സിനേഷൻ കേന്ദ്രത്തിലെത്തുമ്പോൾ എസ്എംഎസും പാസ്‌പോർട്ടും കാണിക്കണം; രജിസ്റ്റര്‍ ചെയ്യേണ്ടവിധം ഇങ്ങനെ…

ആലപ്പുഴ: വിദേശത്തേക്ക് പോകുന്നവർക്കുള്ള വാക്‌സിനേഷൻ രജിസ്‌ട്രേഷനായി രജിസ്റ്റർ ചെയ്യാം. www.cowin.gov.in എന്ന ലിങ്കിൽ ആദ്യം വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. തുടർന്ന് മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala. gov.in/ vaccine എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. സപ്പോർട്ടിംഗ് ഡോക്യുമെന്‍റ്സ് സഹിതം പാസ്‌പോർട്ടിന്‍റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ ഒറ്റപ്പേജായി കോപ്പി എടുത്ത ഫയലും രണ്ടാമത്തേതിൽ പ്രവാസികളുടെ വിസ സംബന്ധമായ വിവരങ്ങളും അപ്‌ലോഡ് ചെയ്യുക. അപേക്ഷയും കൂടെ നൽകിയ രേഖകളും ജില്ലാതലത്തിൽ പരിശോധിച്ച ശേഷം അർഹരായവരെ വാക്‌സിൻ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്‌സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്എംഎസ് വഴി അറിയിക്കും. വാക്‌സിനേഷൻ കേന്ദ്രത്തിലെത്തുമ്പോൾ അപ്പോയ്‌മെന്‍റ് എസ്എംഎസും തിരിച്ചറിയൽ രേഖയായി പാസ്‌പോർട്ടും കാണിക്കണം.

Read More

പാക്കിസ്ഥാൻ കൂട്ടമാനഭംഗം! മതപരിവർത്തനത്തിനു വിസമ്മതിച്ചതിനാൽ; നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹാഷ് ടാഗോടെ ട്വിറ്ററില്‍ കാംപെയിന്‍

കറാച്ചി: മതപരിവർത്തനത്തിനു വിസമ്മതിച്ചതുകൊണ്ടാണ് പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ പാക്കിസ്ഥാനിൽ കൂട്ടമാനഭംഗത്തിനിരയാക്കിയതെന്നു സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ. കൂട്ടമാനഭംഗത്തിനിരയായ സുനിത മസീഹിനു നീതിലഭ്യമാക്കണമെന്നാവശ്യപ്പെട്ട ഹാഷ്‌ ടാഗോടെ ട്വിറ്ററിൽ കാംപെയിൻ നടക്കുന്നുണ്ട്. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നു സിനിമാരംഗത്തുള്ള പ്രമുഖരുൾപ്പെടെ ട്വീറ്റ് ചെയ്തു. എന്നാൽ, ഫൈസലാബാദിലും ഭിട്ടായിയബാദിലും ക്രിസ്ത്യൻ പെൺകുട്ടികൾ കൂട്ടമാനഭംഗത്തിനിരയിട്ടില്ലെന്നാണു പോലീസിന്‍റെ നിലപാട്. ഫൈസലാബാദിൽ സുനിത മസീഹ് എന്ന പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ഭിട്ടായിയബാദിൽ വാടകയ്ക്കു താമസിക്കുന്ന ക്രിസ്ത്യൻ കുടുംബത്തിലെ പതിമൂന്നുകാരിയെ മൂന്നു പേർ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഷീസാ വാരിസിനെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.

Read More

വിവാഹിതനായി ഒന്പതു മാസം പിന്നിട്ടപ്പോള്‍ വീരമൃത്യു ! സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച്‌ സൈനികന്‍റെ ഭാര്യ സൈന്യത്തിൽ ചേർന്നു

ജമ്മു: കാഷ്മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജറുടെ ഭാര്യ സൈന്യത്തിൽ ചേർന്നു. 2019 ഫെബ്രുവരി 18നായിരുന്നു മേജർ വിഭൂതി ശങ്കർ ധൗണ്ടിയാൽ വീരമൃത്യു വരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യ ലഫ്. നികിത കൗളിനെ ഇന്നലെ നോർത്തേൺ കമാൻഡ് തലവൻ വൈ. കെ. ജോഷി സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. വിവാഹിതനായി ഒന്പതു മാസം പിന്നിട്ടപ്പോഴായിരുന്നു വിഭൂതി ശങ്കർ വീരമൃത്യു വരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നികിത അത് ഉപേക്ഷിച്ച് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ ചേർന്നു. വനിതാ കേഡറ്റുകൾക്കൊപ്പമായിരുന്നു 11 മാസത്തെ പരിശീലനം. ഇന്ത്യൻ കരസേനയുടെ സൗത്ത് വെസ്റ്റേൺ കമാൻഡിലാണു നികിതയ്ക്കു നിയമനം.

Read More

കത്തിൽ കുത്ത്! എല്ലാ കാര്യങ്ങളും നേരിട്ടറിയാവുന്ന രമേശ് അങ്ങനെ പറയില്ല; താൻ കത്തയച്ചാൽ മാധ്യമങ്ങൾ അറിയില്ലെന്നും ഉമ്മൻ ചാണ്ടി

കോട്ടയം: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രമേശ് ചെന്നിത്തല പരാതി നൽകാൻ ഇടയില്ലെന്ന് ഉമ്മൻ ചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായത് ഉമ്മൻ ചാണ്ടിയാണെന്ന രമേശ് ചെന്നിത്തലയുടെ പരാതിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും നേരിട്ടറിയാവുന്ന രമേശ് അങ്ങനെ പറയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ സമിതിക്ക് രാഷ്ട്രീയപ്രാധാന്യമില്ലെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് നടത്തിപ്പിനുമാത്രമാണ് സമിതി രൂപീകരിച്ചത്. സോണിയ ഗാന്ധിക്ക് താന്‍ കത്തയച്ചാല്‍ മാധ്യമങ്ങള്‍ അറിയില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയെ കൊണ്ടുവന്ന് ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുത്തി; സോണിയയോട് ചെന്നിത്തല തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങൾ പറയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വ‍ർഷം താൻ പ്രവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട…

Read More

പ്രതിഷേധക്കടൽ! ലക്ഷദ്വീപ് യാത്രയ്ക്കു കടുത്ത നിയന്ത്രണം; സന്ദര്‍ശകപാസുളളവര്‍ക്ക് ഒരാഴ്ച കൂടി ദ്വീപില്‍ തുടരാം. പാസ് നീട്ടണമെങ്കില്‍…

കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച മുതൽ എഡിഎമ്മിന്‍റെ അനുമതിയോടെ മാത്രമേ ദ്വീപിലേക്ക് യാത്ര ചെയ്യാൻ സാധിക്കൂ. നിലവിൽ സന്ദര്‍ശകപാസുളളവര്‍ക്ക് ഒരാഴ്ച കൂടി ദ്വീപില്‍ തുടരാം. പാസ് നീട്ടണമെങ്കില്‍ എഡിഎമ്മിന്‍റെ പ്രത്യേക അനുമതി വേണം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിശദീകരണം.

Read More

കെപിസിസി അധ്യക്ഷനായി തുടരാൻ ആഗ്രഹിക്കുന്നില്ല; പുതിയയാൾ വരുംവരെ കെയര്‍ടേക്കര്‍ അധ്യക്ഷനായി തുടരുമെന്ന് മുല്ലപ്പള്ളി

  തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തന്‍റെ നിലപാട് സോണിയ ഗാന്ധിയെ കത്ത് മുഖേന നേരത്തേ അറിയിച്ചിട്ടുണ്ട്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെ കെയര്‍ടേക്കര്‍ അധ്യക്ഷനായി തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയിട്ടില്ല. ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. ഫലപ്രഖ്യാപനത്തിനു പിന്നാലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളെ കുറിച്ചും വളരെ കൃത്യമായി സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെന്ന ദുഃഖവും വേദനയും മനസിലുണ്ട്. അതുകൊണ്ട് പരാജയത്തിന്‍റെ പരിപൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഉത്തരവാദിത്തം ആരുടെയെങ്കിലും തലയില്‍വെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അശോക് ചവാന്‍ കമ്മിഷനെ ബഹിഷ്‌കരിച്ചു എന്ന വാര്‍ത്തയോടും മുല്ലപ്പള്ളി പ്രതികരിച്ചു. അശോക് ചവാനെയും ആ കമ്മിറ്റിയിലെ അംഗങ്ങളെയും വര്‍ഷങ്ങളായി അറിയാം. കമ്മിഷന്‍ മുന്‍പാകെ വന്ന് ഒരു പുതിയ കാര്യം പറയാനില്ലെന്ന് ചവാനെ അറിയിച്ചിരുന്നതായും മുല്ലപ്പള്ളി വ്യക്തമാക്കി.

Read More