പി. ജയകൃഷ്ണൻ കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ നിയമസഭാംഗമായിരിക്കേ കാലാവധി കഴിയുംമുമ്പ് മൂന്നുപേര്‍ രാജിവച്ചിറങ്ങി. കോടതി വിധിയെ തുടര്‍ന്ന് അഞ്ചുപേര്‍ക്ക് എംഎല്‍എ സ്ഥാനം ഇടയ്ക്കുവച്ച് നഷ്ടപ്പെട്ടു. സുപ്രീം കോടതി വിധിയിലൂടെ ഒരാൾക്ക് എംഎൽഎസ്ഥാനം തിരിച്ചുലഭിച്ച ചരിത്രവും കണ്ണൂരിലുണ്ട്. തലശേരിയില്‍നിന്ന് 1996ല്‍ 18,350 വോട്ടിനു ജയിച്ച കെ.പി. മമ്മുവാണ് (സിപിഎം) ജില്ലയില്‍ രാജിവച്ച ആദ്യ നിയമസഭാംഗം. എംഎല്‍എയാകാതെ മുഖ്യമന്ത്രിയായ ഇ.കെ. നായനാര്‍ക്ക് മത്സരിക്കാനായിരുന്നു മമ്മുമാസ്റ്ററുടെ രാജി. ഉപതെരഞ്ഞെടുപ്പില്‍ നായനാര്‍ 24,501 വോട്ടിന് വിജയിച്ചു. കണ്ണൂര്‍ ജില്ലയുടെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട വടക്കേ വയനാട്ടില്‍നിന്ന് 2001 ല്‍ 13,845 വോട്ടിന് വിജയിച്ച രാധാരാഘവന്‍ (കോണ്‍ഗ്രസ്) 2006 ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജിവച്ചു. ഐ ഗ്രൂപ്പുകാരിയായ രാധാരാഘവന്‍ കോണ്‍ഗ്രസിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട് കെ. കരുണാകരന് ആവശ്യപ്പെട്ടതിനെതുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. 2006ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി മൂന്നാംതവണ വിജയിച്ച കെ. സുധാകരന് (കോണ്‍ഗ്രസ്) ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍…
Read MoreCategory: Loud Speaker
സംസ്ഥാനത്ത് ഇനി ബാങ്കുകള്‍ തുറക്കുക അടുത്ത ബുധനാഴ്ച മാത്രം! എടിഎമ്മുകളില്‍ പണം ഉണ്ടാകുമോ? ബാങ്ക് അധികൃതര്‍ പറയുന്നത് ഇങ്ങനെ…
കൊച്ചി: സംസ്ഥാനത്ത് ഇനി ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുക അടുത്ത ബുധനാഴ്ച മാത്രം. രണ്ടു ദിവസത്തെ അവധിയും രണ്ടു ദിവസത്തെ ജീവനക്കാരുടെ പണിമുടക്കിനെയും തുടര്‍ന്നാണു ഇത്രയധികം ദിവസങ്ങളില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങുക. രണ്ടാം ശനിയാഴ്ചയായ ഇന്നും ഞായറാഴ്ചയായ നാളെയും ബാങ്ക് അവധിയാണ്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപക്ഷിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ(യുഎഫ്ബിയു) നേതൃത്വത്തിലാണു തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പണിമുടക്കുന്നത്. അഖിലേന്ത്യ തലത്തില്‍ സംഘടിപ്പിക്കുന്ന പണിമുടക്കില്‍ മുഴുവന്‍ ജീവനക്കാരും പണിമുടക്കുമെന്നാണു ഭാരവാഹികള്‍ വ്യക്തമാക്കുന്നു. പണിമുടക്കിനോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ധര്‍ണകളും റാലികളും നടന്നു. ജനവിരുദ്ധമായ ബാങ്കിംഗ് പരിഷികാരങ്ങള് ഉപേക്ഷിക്കാന്‍ തയാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുഎഫ്ബിയു സംസ്ഥാന കണ്‍വീനര്‍ സി.ഡി. ജോസണ്‍ പറഞ്ഞു. ശിവരാത്രിയായതിനാല്‍ കഴിഞ്ഞ ദിവസം ബാങ്ക് അവധിയായിരുന്നു. പണിമുടക്കിന് മുന്നോടിയായി പ്രതിഷേധ മാസ്ക് ധരിച്ചാണ് ഇന്നലെ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. നാലു ദിവസത്തെ…
Read Moreഎന്റെ ജോലി, എന്റെ ശമ്പളം..! ശമ്പളം ഒരു ലക്ഷം രൂപ സ്വയം വർധിപ്പിച്ച് ഖാദി ബോർഡ് സെക്രട്ടറി; ശമ്പളം 1,70,000
തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷ് ശമ്പളം സ്വയം വർധിപ്പിച്ച് ഉത്തരവിറക്കി. ഒരു ലക്ഷം രൂപയാണ് വർധിപ്പിച്ചത്. ഇതോടെ രതീഷിന്റെ ശന്പളം 70,000ത്തിൽനിന്നും 1,70,000മായി. ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഉത്തരവിറക്കിയത്. മുൻകാല പ്രാബല്യത്തോടെയുള്ള ശന്പള വർധനയ്ക്കാണ് ഉത്തരവ്. നേരത്തെ രതീഷിന്റെ ശമ്പളം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ് വ്യവസായ മന്ത്രിക്ക് ശിപാർശ നൽകിയിരുന്നു. ഇതോടെ ശന്പളം വർധിപ്പിക്കാൻ മന്ത്രി ഇടപെട്ടാതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിബിഐ അന്വേഷിച്ച കശുവണ്ടി കോർപറേഷൻ അഴിമതി കേസിലെ ഒന്നാം പ്രതിയാണ് രതീഷ്. 500 കോടി രൂപയുടെ അഴിമതി കേസാണിത്.
Read Moreവ്യാജ ഡോക്ടർ അറസ്റ്റിലായപ്പോൾ മാറാരോഗ ത്തിന് ചികിത്സ തേടിയ രോഗികൾ ആശങ്കയിൽ ; 10ാം ക്ലാസുകാരി ചികിത്സിച്ചത് സർജിക്കൽ ഉപകരണങ്ങൾ കൊണ്ട്; തലശേരിയിൽ ചികിത്സിച്ചത് ആയിരത്തോളം പേരെ
തലശേരി: തിരുവനന്തപുരത്ത് അറസ്റ്റിലായ വ്യാജവനിതാ ഡോക്ടർ തലശേരിയിൽ ചികിത്സിച്ചത് ആയിരത്തോളംപേരെ. തലശേരി ഒ.വി റോഡിലെ കീർത്തി ഹോസ്പിറ്റൽ കേന്ദ്രീകരിച്ചാണ് ഇവർ ചികിത്സ നടത്തിയത്. വൈദ്യ ഫിയ റാവുത്തർ എന്ന പേരിൽ നവമാധ്യമങ്ങളിലൂടെ വൻ പ്രചരണം നടത്തി സ്ത്രീകളുൾപ്പെടെ നിരവധി പേരെ കേരളത്തിലെ വിവിധ ജില്ലകളിൽ ചികിത്സിച്ച പെരിങ്ങമല വില്ലേജിൽ ഡീസന്റ് മുക്ക് ജംഗ്ഷനു സമീപം ഹിസാന മൻസിലിൽ ആരിഫാ ബീവിയുടെ മകൾ സോഫി മോളെ( 43 ) യാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. തലശേരി കീർത്തി ആശുപത്രിയിൽ ഇവർ മാറാ രോഗികളെ ചികിത്സിക്കുന്നതിനിടയിൽ പോലീസ് രഹസ്യാന്വഷണ വിഭാഗം അന്വേഷണം നടത്തുകയും ഇവർ വ്യാജ ഡോക്ടറാണെന്ന സംശയം ചൂണ്ടിക്കാണിച്ച് ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇവരുടെ ചികിത്സയെ തുടർന്ന് മാറാ രോഗം മാറിയതായി നവ മാധ്യമങ്ങളിലൂടെ നടന്ന പ്രചരണത്തത്തുടർന്നു നിരവധി പേർ കീർത്തി ഹോസ്പിറ്റലിൽ ചികിത്സ…
Read Moreനവോത്ഥാനം ചവനപ്രാശമല്ല; സർക്കാരിന്റെ നവോത്ഥാന പരിപാടികളെ വിമർശിച്ച ശ്രീനിവാസന് മറുപടിയുമായി കമൽ
കളമശേരി: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവോത്ഥാന പരിപാടികളെ വിമർശിച്ച നടൻ ശ്രീനിവാസന് മറുപടിയുമായി സുഹൃത്തും സംവിധായകനുമായ കമൽ. നവോത്ഥാനം എന്നത് ചവനപ്രാശമല്ലെന്ന് ഇവര്‍ മനസ്സിലാക്കണമെന്നും കമല്‍ പറഞ്ഞു. കളമശേരിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. ഉടനടി ഫലം കാണുന്നതല്ല സാംസ്കാരിക പ്രവർത്തനങ്ങൾ എന്ന് വ്യക്തമാക്കാനാണ് ചവനപ്രാശ പ്രയോഗം കമൽ നടത്തിയത്. ചില സിനിമാ സുഹൃത്തുക്കള്‍ അരാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നതിനെയും സംവിധായകന് കമല്‍ വിമര്‍ശിച്ചു. കിഴക്കമ്പലത്തെ ട്വന്റി -20 രാഷ്ട്രീയ പ്രസ്ഥാനത്തെ നടൻ ശ്രീനിവാസൻ ,സംവിധായകൻ സിദ്ദിഖ് എന്നിവർ പിന്തുണച്ചതിനോട് പ്രതികരിക്കുകയായിരുന്നു കമൽ.
Read Moreകോൺഗ്രസ് ചർച്ച നീളുന്നതിൽ ഹൈക്കമാൻഡിനും അതൃപ്തി; വൈകുന്നതിന്റെ കാരണം പ്രാദേശിക എതിർപ്പും ഗ്രൂപ്പുകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും
എം.ജെ ശ്രീജിത്ത്തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക വൈകുന്നതിന്റെ കാരണം സ്ഥാനാർഥികളായി പരിഗണിക്കുന്നവർക്കെതിരേയുള്ള പ്രാദേശിക എതിർപ്പും ഗ്രൂപ്പുകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും. ഇപ്പോൾ 81 സീറ്റുകളിൽ തീരുമാനമായെന്നു കോൺഗ്രസ് നേതൃത്വം പറയുന്പോഴും പട്ടികയിൽ ഉള്ള പലർക്കുമെതിരേയും പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്. ഇതിനു പുറമേ ഹൈക്കമാൻഡിലേക്കു പരാതി പ്രളയവുമാണ്. ഈ പരാതികൾ ഹൈക്കമാൻഡ് പരിഗണിക്കുന്നതിനാലാണ് സ്ഥാനാർഥി പട്ടിക ഇത്രയും വൈകുന്നത്. പിടിവിടാതെഘടക കക്ഷികൾക്ക് കൊടുത്ത ചില സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന ഭീഷണി പല മണ്ഡലങ്ങളിലെയും മുതിർന്ന നേതാക്കൾ എഐസിസി നേതൃത്വത്തിനു മുന്നിൽ ഉയർത്തിയിട്ടുണ്ട്. ഇവരിൽ കെപിസിസി അംഗങ്ങളും ഉൾപ്പെടുന്നു. ഇപ്പോൾ തീരുമാനമായ 81 സീറ്റുകളിൽ ചിലതിലും തീരുമാനമാകാത്ത പത്തു സീറ്റുകളിലും പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് നിലനിൽക്കുന്നുണ്ട്. ഇവിടെയും രാജി ഭീഷണികൾ പലരും ഉയർത്തിയിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനമുണ്ടായാൽ വലിയ പ്രതിഷേധം കോൺഗ്രസിൽ ഉണ്ടാകുമെന്നു മുന്നിൽകണ്ടാണ് ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം…
Read Moreആശങ്കയായി കോവിഡ് കണക്കുകൾ; രാജ്യത്ത് 24 മണിക്കൂറിനിടെ 24,882 പേർക്ക് രോഗബാധ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,882 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ ഏഴു ശതമാനം രോഗികളാണ് രാജ്യത്ത് കൂടിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,13,33,728 ആയി ഉയർന്നു. 1,09,73,260 പേർ ഇതുവരെ രോഗമുക്തി നേടി. 2,02,022 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 140 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,58,446 ആയി ഉയർന്നു.
Read Moreവില കുത്തനെ ഉയര്‍ന്നപ്പോള്‍ ഇന്ധന ഉപഭോഗം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്; ഏറ്റവും കുറവ് ഉപയോഗം ഫെബ്രുവരിയിൽ
ന്യൂഡൽഹി: രാജ്യത്തെ ഇന്ധന ഉപഭോഗം ഫെബ്രുവരിയില്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. വിലക്കയറ്റമാണ് ഉപഭോഗം കുറയാന്‍ കാരണമെന്നാണ് നിഗമനം. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് രേഖപ്പെടുത്തിയത്. 17.21 ദശലക്ഷം ടണ്‍ ഇന്ധനമാണ് ഫെബ്രുവരിയിലെ ഉപഭോഗം. 4.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. പെട്രോളും ഡീസലും ഉപഭോഗം കുറഞ്ഞുവെന്ന് പെട്രോളിയം ആന്റ് നാചുറല്‍ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്റ് അനാലിസിസ് സെല്‍ റിപ്പോര്‍ട്ടിലാണ് പറഞ്ഞിട്ടുള്ളത്. ഡീസലിന്റെ ഉപഭോഗം 8.55 ശതമാനം കുറഞ്ഞു. 6.55 ദശലക്ഷം ടണ്‍ ഡീസലാണ് വിറ്റഴിക്കപ്പെട്ടത്. 2.4 ദശലക്ഷം ടണ്‍ പെട്രോളും വിറ്റു. പെട്രോളിന്റെ വില്‍പ്പന 6.5 ശതമാനം കുറഞ്ഞു.
Read Moreമഹാരാഷ്ട്രയിൽ “പോത്തിന്റെ ജന്മദിനം’ ആഘോഷിച്ച് യുവാവും സുഹൃത്തുക്കളും; ഐപിസി സെക്ഷൻ 269 പ്രകാരം കേസെടുത്ത് പോലീസ്
താനെ: മഹാരാഷ്ട്രയില്‍ പോത്തിന്റെ ജന്മദിനം ആഘോഷിച്ച യുവാവിനെതിരെ കേസ്. താനെയിലാണ് സംഭവം. കിരണ്‍ ഹത്രെ എന്ന യുവാവണ് സ്വന്തം വീട്ടില്‍ വച്ച് പോത്തിന്റെ ജന്മദിനം ആഘോഷിച്ചത്. സന്തോഷത്തില്‍ പങ്കെടുക്കാന്‍ തന്റെ സുഹൃത്തുക്കളെയും കിരണ്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിയ അതിഥികള്‍ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് നടപടി സ്വീകരിച്ചു. ഐപിസി സെക്ഷൻ 269 പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Read Moreനിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനാവില്ല; കേസ് നിലനിൽക്കും പ്രതികൾ തുടർവിചാരണ നേരിടണം; സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാർ ഹർജി ഹൈക്കോടതി തള്ളി. കേസ് നിലനിൽക്കുമെന്നും പ്രതികൾ തുടർവിചാരണ നേരിടണമെന്നും സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ തിരുവനന്തപുരം സിജെഎം കോടതി നേരത്തെ തള്ളിയിരുന്നു. സിജെഎം കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. മൈക്ക് മുതൽ കസേരകൾ വരെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്. പ്രക്ഷോപത്തിനിടെ, പ്രതിപക്ഷ എം.എൽ.എ.മാർ സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തത്. മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികൾ. കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവൻ,വി.ശിവൻകുട്ടി എന്നിവരും കേസിലെ പ്രതികളാണ്.
Read More