വാഷിംഗ്ടണ്‍ ഡിസി: അധികാരമേറ്റതിനു തൊട്ടുപിന്നാലെ ട്രംപിന്റെ നയങ്ങൾക്ക് പ്രസിഡന്റ് ജോ ബൈഡന്റെ തിരുത്തൽ. പാരീസ് ഉടന്പടിയിൽ വീണ്ടും ചേരുന്നതടക്കമുള്ള 15 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ബൈഡന്റെ ഒപ്പ് പതിയുന്നു. ട്രംപ് ഭരണകൂടത്തിന്റെ തെറ്റായ തീരുമാനങ്ങൾ തിരുത്തുന്നതിനൊപ്പം രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനും ലോകത്തിനു പ്രതീക്ഷ നൽകുന്നതിനും സഹായിക്കുന്ന നടപടികളിലേക്കാണ് ബൈഡൻ കടക്കുന്നതെന്നാണ് വ്യക്തമാകുന്നത്. രണ്ടു മേഖലകളിൽ മാറ്റങ്ങൾക്ക് ഏജൻസികളോട് ആവശ്യപ്പെടുന്നതടക്കം ചരിത്രപരമായ നടപടികളിലേക്കാണ് ബൈഡൻ ആദ്യദിനത്തിൽ ശ്രദ്ധവച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. അതിൽ ഏറെ പ്രധാനം കുടിയേറ്റവുമായി ബന്ധപ്പെട്ട സമഗ്രമായ ബില്ലാണ്. അനധികൃത കുടിയേറ്റക്കാർക്ക് എട്ടു വർഷത്തിനുള്ളിൽ പൗരത്വം ലഭിക്കാൻ സാവകാശം നൽകുന്നതാണ് ഈ ബിൽ. തൊഴിലുമായി ബന്ധപ്പെട്ട ഗ്രീൻ കാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലിൽ ഉണ്ട്. പതിനായിരക്കണക്കിനു വരുന്ന ഇന്ത്യക്കാരായ ഐടി ജീവനക്കാർക്ക് ഇതു സഹായകരമാകും. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി.…
Read MoreCategory: Loud Speaker
ഒരു തെറ്റും ചെയ്തിട്ടില്ല: സ്പീക്കർ; നിയമസഭയ്ക്ക് കളങ്കം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തനിക്കെതിരേയുള്ള പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ആരോപണങ്ങളെക്കുറിച്ച് സഭയിലെ അംഗങ്ങളാരും തന്നോട് ചോദിച്ചിട്ടില്ല. ആരോപണങ്ങളെ കുറിച്ച് വ്യക്തത തേടാൻ ഇതേപ്പറ്റി തന്നോട് നേരത്തെ ചോദിക്കാമായിരുന്നുവെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ സഭയിൽ ഇങ്ങിനെയൊരു പ്രമേയം കൊണ്ടുവരുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ആരോപണങ്ങളെല്ലാം ഭാവന മാത്രമാണെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു. സ്വപ്നയെപ്പറ്റി അന്വേഷിച്ചറിയാൻ തനിക്ക് സ്വന്തമായി രഹസ്യാന്വേഷണ സംവിധാനമില്ല. ഇനി മത്സരിക്കണമോയെന്ന കാര്യം പാർട്ടി തീരുമാനിക്കട്ടെയെന്നും വിയോജിപ്പിനുള്ള അവസരം ജനാധിപത്യത്തിന്റെ വിജയമാണെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സ്വർണക്കടത്തിലും ഡോളർ കടത്തിലും സ്പീക്കർക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിനെത്തുടർന്ന് സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യാനിരിക്കെയാണ് സ്പീക്കറുടെ പ്രതികരണം. എം. ഉമ്മറാണ് ഇന്ന് സ്പീക്കർക്കെതിരേ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുക. പ്രമേയ ചർച്ച…
Read Moreസ്ത്രീകള്‍ താമസിക്കുന്ന വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം ! യുവാവും മധ്യവയസ്ക്കനും അറസ്റ്റില്‍; ചാരുംമൂട്ടില്‍ നടന്ന സംഭവം ഇങ്ങനെ…
സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വാടക വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ടു പേര് അറസ്റ്റില്‍. താമരക്കുളം മേക്കുംമുറി സിനില്‍ ഭവനത്തില്‍ സനല്‍ രാജ് (38) താമരക്കുളം മേക്കുംമുറി വല്യത്ത് മന്‍സില്‍ സുലൈമാന്‍കുട്ടി (50) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
Read Moreകബനീദളത്തിൽ എട്ടംഗസംഘം..! നാട്ടിൽ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളാണ് മാവോയിസ്റ്റ് സംഘത്തിലേക്ക് തന്നെ ആകർഷിച്ചതെന്നും സൂര്യ
തലശേരി: തന്റെ സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർ ഉണ്ടെന്ന് അറസ്റ്റിലായ മാവോയിസ്റ്റ് ആന്ധ്രപ്രദേശ് പ്രകാശം ജില്ലയിലെ ചൈതന്യ എന്ന സൂര്യയുടെ മൊഴി. ആന്റി ടെറിറിസ്റ്റ് സ്ക്വാഡാണ് സൂര്യയെ ചോദ്യം ചെയ്തത്. തന്റെ നാട്ടിൽ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളാണ് മാവോയിസ്റ്റ് സംഘത്തിലേക്ക് തന്നെ ആകർഷിച്ചതെന്നും സൂര്യ പറഞ്ഞു. പത്ത് ദിവസം കസ്റ്റഡിയിൽ വിശദമായ ചോദ്യം ചെയ്ത ചെയ്ത ശേഷം സൂര്യയെ എ ടി എസ് കോടതിയിൽ ഹാജരാക്കി. കേളകത്ത് എ.കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റ് സംഘത്തിലെ പ്രധാനിയായ സൂര്യ ആന്ധ്രയിൽ വെച്ചാണ് അറസ്റ്റിലായത്. കേളകത്ത് ആയുധങ്ങളുമായി പ്രത്യക്ഷപ്പെട്ട ശേഷം റോഡ് മാർഗം ആന്ധ്രയിൽ എത്തി പുതിയ ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നതിനിടയിലാണ് പോലീസിന്റെ വലയിലായത്. കേളകം സംഭവവുമായി ബന്ധപ്പെട്ട് സൂര്യയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയിരുന്നു. ആന്ധ്രയിൽ നിന്നും അറസ്റ്റിലായി തലശേരി കോടതി റിമാൻഡ് ചെയ്തിരുന്ന സൂര്യയെ ഡിവൈ…
Read Moreകോവിഡിനൊപ്പം ജീവിച്ചു തുടങ്ങാം..! കോവിഡ് തുടര്‍ ബോധവത്കരണ നിയമപാലന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയായി
കാസർഗോഡ്: കോവിഡ് പ്രതിരോധത്തില്‍ ജില്ല കൈവരിച്ച നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും കൊറോണ വൈറസിനെ ജാഗ്രതയോടെ പ്രതിരോധിക്കുന്നതിനും തുടര്‍ ബോധവത്കരണ നിയമപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഐഇസി കോവിഡ്-19 കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കര്‍മപദ്ധതി തയാറാക്കി. ജില്ലാ കളക്ടര്‍ ഡി. സജിത്ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാലയിലാണ് കര്‍മപദ്ധതിയ്ക്ക് രൂപരേഖയായത്. ആഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങളോടെ ഉത്സവങ്ങള്‍, കലാപരിപാടികള്‍, മറ്റു പൊതുപരിപാടികള്‍ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെയും സ്റ്റേഷന് ഹൗസ് ഓഫീസറുടേയും അനുമതി നിര്‍ബന്ധമാണ്. ഇത് ഉറപ്പാക്കും. സെക്ടറല്‍ മജിസ്ട്രേറ്റുമാരുടേയോ മാഷ് പദ്ധതി അധ്യാപകരുടേയോ സാന്നിധ്യം പരിപാടികളില്‍ ഉറപ്പാക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നതിനൊപ്പം നിയന്ത്രണവും വേണം. ടൂര്‍ണമെന്റുകള്‍, കലാപരിപാടികള്‍ തുടങ്ങിയവ പാസ് മുഖേന നിയന്ത്രിക്കാന്‍ സംഘാടക സമിതികള്‍ തയാറാകണം. പാസ് അനുവദിക്കുന്നതിന് ഏകീകൃത സംവിധാനം കൊണ്ടുവരാന്‍ നടപടി ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയും…
Read Moreആ കോടികള്‍ ആര്‍ക്കും വേണ്ട! ഷറഫുദീനെ കാത്ത് 12 കോടിയുടെ ഭാഗ്യം എത്തിയത് വിറ്റുപോകാത്ത ലോട്ടറി ടിക്കറ്റിൽ; കോടീശ്വരനായ ഷറഫുദീന്റെ ജീവിതം ഇങ്ങനെ…
പുനലൂർ: ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറി അടിച്ച ഭാഗ്യവാനെ തേടിയുള്ള അന്വേഷണത്തിന് വിരാമമായി. ചെങ്കോട്ട താലൂക്കിൽ പുതൂർ വില്ലേജിൽ പുളിയറ ഇരവിധർമപുരത്തെ ലോട്ടറി കച്ചവടക്കാരനായ 46 കാരൻ ഷറഫുദീനാണ് ആ ഭാഗ്യവാൻ. നാലുവർഷമായി ലോട്ടറി കച്ചവടം നടത്തി വരികയാണ് ഷറഫുദീൻ. ഒൻപത് വർഷത്തോളം സൗദിയിൽ ജോലി ചെയ്തിട്ടും കൃത്യമായ ശന്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ വന്നതോടെ അതുപേക്ഷിച്ചു നാട്ടിലെത്തുന്പോൾ ആകെയുണ്ടായിരുന്നത് 1500 രൂപ. ആ തുക ഉപയോഗിച്ചാണ് ഷറഫുദീൻ ലോട്ടറി കച്ചവടം തുടങ്ങിയത്. 60,000, 50,000, 12000 എന്നിങ്ങനെ സമ്മാനങ്ങൾ നേരത്തെ കിട്ടിയിട്ടുണ്ട്. എല്ലാദിവസവും ബൈക്കിൽ പുളിയറയിൽനിന്ന് ആര്യങ്കാവിലെത്തി വള്ളി ലോട്ടറി ഏജൻസിയിൽ നിന്നു ടിക്കറ്റ് എടുത്തു വിൽക്കുന്നതാണ് ഷറഫുദീന്റെ രീതി. വൈകുന്നേരം തിരിച്ചു വീണ്ടും ചെങ്കോട്ടയ്ക്കു മടങ്ങും. പതിവുപോലെ ഞായറാഴ്ചയും തിരികെ പോകാൻ ആര്യങ്കാവിൽ എത്തിയപ്പോൾ ഭരണി ലോട്ടറി ഏജൻസിയിൽ നിന്ന് ആ ബംപർ ടിക്കറ്റ്എടുക്കുകയായിരുന്നു. തമിഴ്നാട്ടിൽ…
Read Moreപിതാവിന്റെ സുഹൃത്തിന്റെ ക്രൂരത! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: ജീവനോടെ കുഴിച്ചു മൂടി; പ്രതി അറസ്റ്റിൽ
ഭോപ്പാൽ: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ജീവനോടെ കുഴിച്ചു മൂടി. മധ്യപ്രദേശിലെ ബൈതുല്‍ ജില്ലയിലാണ് സംഭവം. മോട്ടോര്‍ പമ്പ് ഓഫ് ചെയ്യാന്‍ കൃഷിയിടത്തിലേക്കു പോയ 13കാരിയായ കുട്ടിയെ ഇവിടെ വച്ചാണ് സുശീല്‍ വര്‍മ(36) എന്നയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ കല്ലും സ്ലാബും ഇട്ട് മൂടി. പിന്നീട് അബോധാവസ്ഥയിലായ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില അതീവഗുരുതരമായതിനെ തുടര്‍ന്ന് നാഗ്പുരിലെ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. സംഭവത്തില്‍ സുശീല്‍ വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്.
Read Moreതിരുവനന്തപുരം വിമാനത്താവള കൈമാറ്റം വികസനത്തിനല്ല; കുത്തകകളുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവള കൈമാറ്റം വികസനത്തിനല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വിമാനത്താവളം കൈമാറിയത് കുത്തകകളുടെ താൽപര്യം സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രം സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. സുപ്രീംകോടതിയിൽ അപ്പീൽ നിലനിൽക്കെയാണ് വിമാനത്താവളം കൈമാറിയത്. സ്വകാര്യവത്കരണത്തിനെതിരെ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല അദാനി ഗ്രൂപ്പിനു നൽകികൊണ്ടുള്ള കരാറിൽ ഒപ്പുവച്ചതായി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചൊവ്വാഴ്ച അറിയിച്ചിരുന്നു. അൻപതു വർഷത്തേക്കാണ് കരാർ കാലാവധി. തിരുവനന്തപുരത്തിനു പുറമേ ജയ്പുർ, ഗോഹട്ടി വിമാനത്താവളങ്ങളുടെ നടത്തിപ്പിനുള്ള കരാറിലാണ് ഒപ്പുവച്ചത്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയർപോർട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യകന്പനിക്കാകും. മൂന്നു വിമാനത്താവളങ്ങളുടെയും നടത്തിപ്പുചുമതലയ്ക്കുള്ള കരാറുകളിൽ ഒപ്പിട്ടതായി അദാനി ഗ്രൂപ്പും…
Read Moreറേറ്റിംഗ് തട്ടിപ്പ്! അർണബ് കൂടുതൽ കുരുക്കിലേക്ക്; റിപ്പബ്ലിക് ടിവിയുടെ അംഗത്വം റദ്ദാക്കണമെന്ന് എൻബിഎ; പ്രതിപക്ഷവും അർണബിനെതിരേ
ന്യൂഡൽഹി: ചാനൽ റേറ്റിംഗിൽ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസ് തീർപ്പാകുന്നതുവരെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ റിപ്പബ്ലിക് ടിവിയുടെ അംഗത്വം റദ്ദാക്കണമെന്ന് നാഷണൽ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ. അന്തിമവിധി വരുന്നതുവരെ ബാർക് റേറ്റിംഗ് സംവിധാനത്തിൽനിന്ന് റിപ്പബ്ലിക്കിനെ ഒഴിവാക്കണമെന്നാണ് ആവശ്യം. റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും ബാർക്കിന്റെ മുൻ ചീഫ് എക്സിക്യുട്ടീവ് പാർത്ഥോ ദാസ്ഗുപ്തയും തമ്മിൽ നടന്നതെന്നു പറയുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ ഞെട്ടിക്കുന്നതായും എൻബിഎ പറഞ്ഞു. റേറ്റിംഗിൽ കൃത്രിമം കാട്ടുന്നതിന് ഇരുകൂട്ടരും ഗൂഢാലോചന നടത്തിയതായി വ്യക്തമാണെന്ന് ഇതിൽനിന്നു തെളിഞ്ഞു. റേറ്റിംഗിലെ തട്ടിപ്പുകളെക്കുറിച്ച് വർഷങ്ങളായി എൻബിഎ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഇതെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം പാക്ക് അധീന കാഷ്മീരിലെ ബാലാക്കോട്ടിൽ 2019 ഫെബ്രുവരിയിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് അർണബ് ഗോസ്വാമി മുൻകൂട്ടി അറിഞ്ഞുവെന്ന ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ…
Read Moreഇങ്ങനെയാണ് ഇഞ്ചിഞ്ചായി കൊല്ലുന്നത്! ഇന്ധനവില വീണ്ടും വർധിച്ചു; റിക്കാർഡിട്ട് ഡീസൽ വില; ഈമാസം വില കൂടുന്നത് നാലാം തവണ
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്നു വീണ്ടും കൂടി. ഡീസലിന്റെ വിലവർധനവിൽ ഇത്തവണ റിക്കാർഡിട്ടിരിക്കുകയാണ്. ഇന്നു പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 85.56 രൂപയും ഡീസലിന് 79.70 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 87.28 രൂപയും ഡീസലിന് 81.31 രൂപയുമാണ്. ഈമാസം നാലാം തവണയാണ് വില കൂടുന്നത്. സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരിക്കുകയാണ്. ഈമാസം മാത്രം നാലുതവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളില്‍ ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത.
Read More