ജോണ്സണ് വേങ്ങത്തടം കൊച്ചി: ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെ.വി. തോമസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഹൈക്കമാന്‍ഡ് പ്രതിനിധി സംഘത്തെ കാണുന്നതിനായാണ് യാത്ര. സോണിയാഗാന്ധിയുടെ വിളി വന്നതിനു പിന്നാലെയാണ് ഇന്നു രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്രസമ്മേളനം വരെ മാറ്റിവച്ചു പുലർച്ചെ അഞ്ചരയോടെ തിരുവനന്തപുരത്തേക്കു തിരിച്ചിരിക്കുന്നത്. സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. സോണിയാഗാന്ധി വിളിച്ചില്ലായിരുന്നെങ്കില്‍ പത്രസമ്മേളനം നടത്തുമെന്നു തന്നെയായിരുന്നു കെ.വി. തോമസിന്റെ തീരുമാനം. കോണ്‍ഗ്രസ് പാര്‍ട്ടിയെ വിടുമെന്നതെല്ലാം സൈബര്‍ സംഘത്തിന്റെ വാര്‍ത്തകളാണെന്നാണ് കെ.വി. തോമസിന്റെ പ്രതികരണം. ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിവിടുമെന്നു പറഞ്ഞിട്ടില്ല. ഇതെല്ലാം ചില സൈബര്‍സംഘങ്ങളും ഗ്രൂപ്പുകളും ചേര്‍ന്നുണ്ടാക്കി വാര്‍ത്തകളും പ്രചാരണങ്ങളുമാണ്. അന്നും എന്നും എനിക്ക് എന്റെ അഭിപ്രായമുണ്ട്. അതും തുറന്നു പറയാന്‍ യാതൊരു മടിയുമില്ല. പാര്‍ട്ടിയില്‍ അഭിപ്രായം പറയുന്നവരെല്ലാം പുറത്തേക്കു പോകാനല്ലെന്നും അദേഹം കൂട്ടിച്ചേര്‍ക്കുന്നു. പാര്‍ട്ടിയിലെ ചില പ്രശ്നങ്ങളുണ്ട്. ഒന്ന് ഗ്രൂപ്പ് കളിയാണ്. ഗ്രൂപ്പില്ലാത്തവര്ക്കു പാര്‍ട്ടിയില്‍ വളരാന്‍…
Read MoreCategory: Loud Speaker
ടിക്ടോക് വീഡിയോയ്ക്കായി റെയിൽവേ ട്രാക്കിലൂടെ നടന്നു; കൗമാരക്കാരൻ ട്രെയിനിടിച്ചു മരിച്ചു
ഇസ്ലാമാബാദ്: ടിക്ടോക് വീഡിയോ ചിത്രീകരിക്കാനായി റെയില്‍വേ ട്രാക്കിലൂടെ നടന്ന കൗമാരക്കാരന് ട്രെയിനിടിച്ചു മരിച്ചു. പാക്കിസ്ഥാനിലെ റാവല്പിണ്ടിക്ക് അടുത്തുള്ള ഷാ ഖാലിദ് എന്ന സ്ഥലത്താണ് സംഭവം. ഹംസ നവീദ്(18) ആണ് മരിച്ചത്. റെയില്‍വേ ട്രാക്കിലൂടെ ഇയാള്‍ നടക്കുന്നത് സുഹൃത്താണ് പകര്‍ത്തിയത്. എന്നാല്‍ പാഞ്ഞെത്തിയ ട്രെയിന്‍ ഹംസയെ ഇടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ എത്തിയിരുന്നുവെങ്കിലും ഇയാള്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
Read Moreകടിഞ്ഞാണ്‍ രാഹുല്‍ ഗാന്ധിക്ക്, പ്രിയങ്കയും കേരളത്തിലെത്തും; ‘സംസ്ഥാന നേതൃത്വത്തില്‍ വിശ്വാസമില്ല, രക്ഷിക്കുക മോഡി വിരുദ്ധവികാരംമാത്രം
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രഹുല്‍ഗാന്ധിയും പ്രിയങ്കയും കേരളത്തില്‍ എത്തും. ഒരിക്കല്‍കൂടി ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ പ്രചരണം അഴിച്ചുവിട്ട് ന്യൂന പക്ഷ ആശങ്ക വോട്ടാക്കി കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ക്രൗഡ് പുള്ളറില്ലെന്നും കെ.സുധാകരന് കെപിസിസി പ്രസിഡന്റാകുന്നതോടെ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകുമെന്നും രാഹുല്‍ വിശ്വസിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചുനയിച്ചാല് മാത്രം വിജയകിരീടമണിയാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. മോഡിവിരുദ്ധവികാരത്തിലൂടെ ന്യുനപക്ഷവോട്ടുകള്‍ കീശയിലാക്കാന്കഴിയുമെന്ന് ലോക്സഭാതെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ട കേന്ദ്രനേതാക്കള്‍ പറയുന്നു. സിപിഎമ്മിനെ വിമര്‍ശിക്കാന്‍ സംസ്ഥാന നേതാക്കളും കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് എന്ന രീതിയില്‍ ബിജെപിക്കെതിരേ പ്രചാരണം നയിക്കാന്‍ കേന്ദ്രനേതാക്കളും ക്യാന്പ്് ചെയ്യും. നിലവില്‍ വയനാടിന്റെ എം.പി കൂടിയ രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി കേരളത്തില്‍ എത്തുന്നത് വിജയകിരീടമണിയാന്‍ വേണ്ടിമാത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൈമോശം വന്ന ന്യൂന പക്ഷ…
Read Moreകേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും; കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യം വയ്ക്കുന്ന ബിജെപിയാണ് യഥാർഥ എതിരാളിയെന്ന് അശോക് ഗെഹ്ലോട്ട്
തിരുവനന്തപുരം: കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യം വയ്ക്കുന്ന ബിജെപിയാണ് യഥാർഥ എതിരാളിയെന്നും കേന്ദ്രത്തിൽ ബിജെപിയെ നേരിടണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കമാന്‍ഡ് രൂപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗത്തിന് ശേഷം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സംഖ്യമുണ്ടെന്നത് ശരിയാണ്. അത് ബിജെപിയെ നേരിടാനാണ്. കേരളത്തില്‍ സിപിഎമ്മാണ് കോൺഗ്രസിന്റെ എതിരാളി. ആര്‍എസ്എസും ബിജെപിയും ജനാധിപത്യത്തെ നശിപ്പിക്കുന്നു. സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തുന്നുവെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി, സിബിഐ ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. ഇഡിയെയും ജുഡീഷ്യറിയെയും ദുരുപയോഗം ചെയ്യുന്നുവെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും കേരളം ഉന്നത സാക്ഷരതയുള്ള സംസ്ഥാനമാണെന്നും പ്രശംസിച്ചാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അശോക് ഗെഹ്ലോട്ടിന്റെ പ്രസംഗം മലയാളത്തിലേക്ക് തർജിമ…
Read Moreകൊച്ചി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിന്റെ കേന്ദ്രമാകുന്നു ; വാഗ്ദാനം വാരിവിതറും, ശേഷം മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം എഴുതിവാങ്ങും; തട്ടിപ്പ് രീതികൾ ഇങ്ങനെ…
കൊച്ചി: കൊച്ചി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിന്റെ കേന്ദ്രമാകുന്നു. നിരവധി ഓഫറുകളുമായി രംഗത്തിറങ്ങുന്ന സംഘം വ്യാപക തട്ടിപ്പാണ് നടത്തുന്നതെന്നു പോലീസിനു ലഭിച്ച പരാതിയില്‍ വ്യക്തമാകുന്നു.ഇതു സംബന്ധിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി ലഭിച്ചിട്ടുണ്ട്. ഓരോ ദിവസവും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഒരു സ്ഥാപനത്തെ പിടിച്ചു കഴിഞ്ഞാല്‍ പേര് മാറ്റി മറ്റൊരു സ്ഥാപനം രംഗത്തു വരുന്ന സ്ഥിതിവിശേഷമാണ് കൊച്ചിയിലുള്ളത്.മാര്‍ക്കറ്റിംഗ് മണി ചെയിന്‍ തട്ടിപ്പു കേസ് പിടിക്കപ്പെട്ടവരാണ് വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്. തൃശൂര്‍ ആസ്ഥാനമായി പുതിയ കമ്പനി രൂപീകരിച്ചാണ് തട്ടിപ്പെന്ന് ഇഡിക്കും പോലീസിനും നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുപ്രവര്‍ത്തകനും കലൂര്‍ സ്വദേശിയുമായ ജോജോ ജോസഫാണ് പരാതി നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ മാളുകളില്‍ കണ്ടുമുട്ടുന്ന സംഘം പിന്നീട് ഇവിടെനിന്ന് കാക്കനാട് ഭാഗത്തെ ഫ്ളാറ്റിലേക്ക് പോകും. ഇവിടെ രാത്രി തുടങ്ങി പുലര്‍ച്ചെവരെ മീറ്റിംഗുകള്‍ നടക്കും ഇവിടെവച്ചാണ് യുവാക്കളെ വലയിലാക്കുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ നടക്കുക.…
Read Moreഇന്ത്യ കോവിഡ് വാക്സിന്റെ കയറ്റുമതി ആരംഭിച്ചു; ആദ്യ ലോഡ് ബ്രസീലിലേക്ക്; ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്റ്
ന്യൂഡല്‍ഹി: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതി ഇന്ത്യ ആരംഭിച്ചു. ബ്രസീൽ, മൊറോക്ക എന്നീ രാജ്യങ്ങളിലേക്കാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ കയറ്റുമതി. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും വാക്സിന് കയറ്റുമതി ചെയ്യും. യുകെആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്ട്രസെനക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിനാണ് ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിറത്തിന് ഇതിനകം ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. രാജ്യത്ത് വാക്സിന് വിതരണം ആരംഭിച്ചതിനെ തുടര്‍ന്ന് ഈ ആഴ്ച ആദ്യം അയല്‍രാജ്യങ്ങളായ ഭൂട്ടാന്, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മൗറീഷ്യസ്, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ സൗജന്യമായി വാക്സിന് കയറ്റുമതി ചെയ്തിരുന്നു. കോവിഡ് വാക്സിൻ നൽകിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്റ് റിയോ ഡി ഷാനെയ്റോ: ബ്രസീലിലേക്ക്…
Read Moreഅര്‍ബണ്‍ മാവോയിസ്റ്റുകളിലേക്ക് എന്‍ഐഎ അന്വേഷണം; റിക്രൂട്ട് ചെയ്തത് വിജിത് വിജയന്; നിരവധി യുവാക്കളെ പ്രചാരകരാക്കിയെന്ന് എന്‍ഐഎ
സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയപാര്ട്ടികളിലുള്പ്പെടെ സജീവമായി ഇടപെടുന്ന യുവാക്കള്‍ക്കിടയിലെ അര്‍ബണ്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം അന്വേഷിക്കുന്നു. ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്. ഇന്നലെ അറസ്റ്റ് ചെയ്ത വിജിത്ത് വിജിയനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതികളായ താഹാ ഫസലിനും അലന് ഷുഹൈബിനും വിജിത് വിജയനുമായി ബന്ധമുണ്ടെന്നും എന്‍ഐഎ കണ്ടെത്തി. ഇവരെ അര്‍ബണ്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാക്കാന്‍ വിജിത്ത് വിജയന് ശ്രമിച്ചിരുന്നുവെന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു. സാമനമായ രീതിയില്‍ നിരവധി യുവാക്കളെ വിജിത് വിജിയന് അര്‍ബണ്‍ മാവോയിസ്റ്റുകളാക്കി മാറ്റിയിട്ടുണ്ടെന്നും എന്‍ഐഎ അന്വേഷണസംഘങ്ങള്‍ അറിയിച്ചു. പ്രവർത്തനം പാർട്ടി പ്രവർത്തകരായി പാര്‍ട്ടി പ്രവര്ത്തകരെനന്ന നിലയിലാണ് അര്‍ബണ്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ദളങ്ങളിലുള്ള മാവോയിസ്റ്റുകള്‍ക്കായി നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതും ലഘുലേഖകളും പോസ്റ്ററുകളും വിവിധ സ്ഥലങ്ങളില്‍…
Read Moreമുത്തൂറ്റ് ഫിനാൻസിൽ തോക്ക് ചൂണ്ടി കൊള്ള; ഏഴ് കോടി രൂപയുടെ സ്വർണം കവർന്നു;
ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ ശാഖയിൽ തോക്ക് ചൂണ്ടി കവർച്ച. തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിലാണ് കൊള്ളസംഘം കവർച്ച നടത്തിയത്. ഏഴ് കോടി രൂപയുടെ സ്വർണം കവർന്നു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംഭവം. സ്ഥാപനം തുറന്നയുടനെ മുഖം മൂടി ധരിച്ചെത്തിയ സംഘം മാനേജർ ഉൾപ്പടെയുള്ളവരെ കെട്ടിയിട്ടാണ് കവർച്ച നടത്തിയത്. ജീവനക്കാരുടെ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുത്തൂറ്റിന്റെ ഇതേ ശാഖയിൽ രണ്ടാഴ്ച മുൻപും കവർച്ചാ ശ്രമം നടന്നിരുന്നു.
Read Moreഉപതെരഞ്ഞെടുപ്പിൽ അട്ടിമറികൾ! യുഡിഎഫ് നാല്, എൽഡിഎഫ് മൂന്ന്; കൊല്ലത്ത് രണ്ടിടത്തും യുഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന ഏഴ് തദ്ദേശസ്വയം ഭരണ വാർഡുകളിലെ ഫലം പുറത്തു വന്നു. തില്ലങ്കേരിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കൂടാതെ കളമശേരി മുനിസിപ്പൽ വാർഡിൽ എൽഡിഎഫിനും തൃശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡിൽ യുഡിഎഫിനും അട്ടിമറി വിജയം. തില്ലങ്കേരിയിൽ എൽഡിഎഫിലെ ബിനോയി കുര്യൻ ജയിച്ചു. സംസ്ഥാനത്ത് മൂന്നും സീറ്റ് എൽഡിഎഫും നാലു സീറ്റ് യുഡിഎഫും ജയിച്ചു. തൃശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.രാമനാഥൻ 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. കളമശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡിൽ എൽഡിഎഫ് സ്വതന്ത്രൻ റഫീഖ് മരയ്ക്കാർ 64 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ലീഗ്, കോണ്‍ഗ്രസ് വിമതനും മത്സര രംഗത്തുണ്ടായിരുന്നു. ലീഗിനെക്കാൾ കൂടുതൽ വോട്ട് കോണ്‍ഗ്രസ് വിമതൻ നേടിയിരുന്നു. കോൺഗ്രസ് വിമതന്റെ സാന്നിധ്യം ഇവിടെ യുഡിഎഫിനെ പരാജയപ്പെടുത്തി. എൽ…
Read Moreഅനുനയത്തിന് കോൺഗ്രസില്ല! കെ.വി.തോമസ് പോയാൽ പോട്ടെ; ഏറെ അടുപ്പമുള്ള ഉമ്മൻ ചാണ്ടിയും പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല
കൊച്ചി: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന മുതിർന്ന നേതാവ് കെ.വി. തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം ഉപേക്ഷിച്ചു. പാർട്ടി വിടുമെന്ന പുകമറ സൃഷ്ടിച്ച തോമസ് തന്നെ അതുനീക്കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. മുതിർന്ന നേതാവ് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവർക്കും ഇതേ അഭിപ്രായമാണ്. തോമസിന് ഏറെ അടുപ്പമുള്ള ഉമ്മൻ ചാണ്ടിയും പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച തനിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സീറ്റ് നൽകണമെന്നാണ് തോമസിന്റെ ആവശ്യം. ഇതാണ് പല നേതാക്കളും വിഷയത്തിൽ ഇടപെടാൻ മടിക്കുന്നതിന്റെ കാരണവും. നിലപാട് വ്യക്തമാക്കാൻ ശനിയാഴ്ച മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വലിയ പ്രഖ്യാപനമൊന്നും നടത്തില്ലെന്നും പാർട്ടി വിടാൻ അദ്ദേഹം തയാറാകില്ലെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഗമനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കോൺഗ്രസ് സീറ്റ് പ്രഖ്യാപനം വരെ തോമസ് കരുതലോടെ നീങ്ങുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ തോമസ് ഇതുവരെ മനസു തുറന്നിട്ടില്ല.…
Read More