ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബുലന്ദ്ഷഹറിലെ ഹാജിപൂര്‍ ഗ്രാമത്തിലാണ് സംഭവം. ഹാജിപൂര്‍ സ്വദേശി ഗീത (25) ആണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. ഗീതയുടെ ഭര്‍ത്താവ് മോനുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഏഴുമാസം മുന്‍പാണ് ഗീതയും മോനുവും വിവാഹിതരായത്. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ മോനു മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുനല്‍കിയെന്നും പോലീസ് വ്യക്തമാക്കി.
Read MoreCategory: Loud Speaker
മാനസികാരോഗ്യ പരിപാലന നിയമം നിലവില്‍ വന്നിട്ട് ഒമ്പത് വര്‍ഷം; അവകാശങ്ങളെക്കുറിച്ച് അവബോധമില്ലാതെ മലയാളികള്‍
കൊച്ചി: മാനസികരോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മാനുഷിക പരിചരണം ഉറപ്പാക്കുന്നതിനുമായി രാജ്യത്ത് നടപ്പിലാക്കിയ മാനസികാരോഗ്യ പരിപാലന നിയമം, 2017 നിലവില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പിന്നിടുമ്പോഴും നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് കേരളീയര്‍ക്ക് മതിയായ അവബോധമില്ല. 1987ലെ പഴയ നിയമത്തെ മാറ്റിസ്ഥാപിച്ചാണ് 2017ലെ മാനസികാരോഗ്യ പരിപാലന നിയമം നിലവില്‍ വന്നത്. മാനസികാരോഗ്യ രംഗത്ത് രാജ്യത്തെ ഏറ്റവും പുരോഗമനപരമായ നിയമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ നിയമം രോഗികള്‍ക്ക് നിരവധി അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അവ പ്രായോഗിക തലത്തില്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തപ്പെടുന്നില്ലെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിയമത്തിന്റെ പ്രസക്തി ഏറുകയാണ്. വിഷാദരോഗം, ഉത്കണ്ഠ, ലഹരി ഉപയോഗം, കുടുംബപ്രശ്നങ്ങള്‍, തൊഴില്‍സമ്മര്‍ദ്ദം, ഏകാന്തത, സാമ്പത്തിക പ്രതിസന്ധികള്‍, ഡിജിറ്റല്‍ ജീവിതശൈലി തുടങ്ങിയ കാരണങ്ങളാല്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് നിയമ ബോധവത്കരണത്തിന്റെ ആവശ്യകത വര്‍ധിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പലരും കൗണ്‍സലിംഗ്, സൈക്യാട്രിക് ചികിത്സ തുടങ്ങിയ…
Read Moreപത്താംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണ് അഞ്ചുവയസുകാരി മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്താംനിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് അഞ്ചുവയസുകാരി മരിച്ചു. ഡല്‍ഹിയിലെ കല്‍കാജി എക്സ്റ്റന്ഷനിലുള്ള ആശാ കിരണ്‍ അപാര്‍ട്ട്മെന്റിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്. വൈകുന്നേരം നേരത്തെ ഉറങ്ങിയ കുട്ടി, രാത്രി ഉണര്‍ന്നതോടെ അമ്മയെ കാണാതായതോടെ ബാല്‍ക്കണിയിലേക്ക് പോയി. കുട്ടിയുടെ മാതാപിതാക്കള്‍ ഈ സമയം വീട്ടുജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ബാല്‍ക്കണിയിലെ സംരക്ഷണവേലിയില്‍ ചാരി താഴേക്ക് നോക്കുന്നതിനിടെ കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കെട്ടിടത്തിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
Read Moreടിനി ടോമിനെതിരേ അന്‍സിബ ഹസന് നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: നടന് ടിനി ടോമിനെതിരേ അന്‍സിബ ഹസന് നല്കിയ ഹര്‍ജി എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. താരസംഘടനയായ അമ്മയിലെ ആഭ്യന്തര തര്ക്കങ്ങളെത്തു ടര്‍ന്നാണ് നടി കോടതിയെ സമീപിച്ചത്. തന്നെ ടിനി ടോം നിരന്തരം അധിക്ഷേപിച്ചെന്നും ജിഹാദിയെന്ന് വിളിച്ച് വ്യക്തിഹത്യ നടത്തിയെന്നുമാണ് അന്‍സിബ ഹസന്റെ പരാതി. നേരത്തേ കടവന്ത്ര പോലീസിനെ സമീപിച്ചിരുന്നെങ്കിലും തുടര്‍നടപടി വൈകിയതിനാലാണ് നടി നേരിട്ട് കോടതിയെ സമീപിച്ചത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. എഫ്ഐആര്‍ പോലും ഇടാതെ പോലീസ് കേസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബയുടെ പരാതി. അതേസമയം, അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അന്‍സിബ പറഞ്ഞിരുന്നത്. ടിനി…
Read Moreഗുണ്ടാ നേതാക്കളും ക്രിമിനലുകളും പങ്കെടുത്തു: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ. സുധാകരൻ വിളിച്ചുചേർത്ത യോഗം അറിഞ്ഞിട്ടില്ലെന്ന് ഡിസിസി
കൊച്ചി: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എംപി കെ. സുധാകരകൻ കൊച്ചിയിൽ വിളിച്ച് ചേർത്ത യോഗം തങ്ങളുടെ അറിവോടെ അല്ലെന്ന് എറണാകുളം ഡിസിസി. ക്രിമിനൽ കേസ് പ്രതികളും ഗുണ്ടാ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ് അടക്കം യോഗത്തിൽ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രതികരണവുമായി ഡിസിസി വൃത്തങ്ങൾ എത്തിയത്. യോഗത്തിന് മുമ്പോ ശേഷമോ കൂടിയാലോചന നടത്തിയിട്ടില്ലെന്ന് അവർ അറിയിച്ചു.
Read Moreസ്ത്രീകൾക്ക് സൗജന്യ യാത്ര എന്നിട്ടും സെസ് പിരിവ് നിർത്തിയില്ല: തുക ഈടാക്കുന്നത് സൂപ്പർഫാസ്റ്റ് തുടങ്ങി ഉയർന്ന ശ്രേണിയിലുള്ള ബസു കളിലെ യാത്രക്കാരിൽ നിന്ന്
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സാജന്യ യാത്ര അനുവദിച്ചിട്ടും വർഷങ്ങളായി യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന സെസ് പിരിവ് കെഎസ്ആർടിസി ഒഴിവാക്കിയില്ല. 15 രൂപ മുതലുള്ള ടിക്കറ്റെടുക്കുന്ന, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് തുടങ്ങി ഉയർന്ന ശ്രേണിയിലുള്ള ബസു കളിലെ യാത്രക്കാരിൽനിന്നാണ് സെസ് ആയി തുക ഈടാക്കുന്നത്. 15 രൂപ മുതൽ മുകളിലോട്ടുള്ള ടിക്കറ്റ് എടുക്കുന്ന യാത്രക്കാരിൽ നിന്ന് ഒരു രുപ മുതൽ 11 രൂപ വരെയാണ് ടിക്കറ്റ് ചാർജിന് പുറമേ സെസ് ആയി ഈടാക്കുന്നത്. ഓർഡിനറി ബസുകളിൽ 49 രൂപ വരെയുള്ള ടിക്കറ്റിന് സെസ് പിരിക്കുന്നില്ല. 2014ലാണ് കെഎസ്ആർടിസി യാത്രക്കാരിൽ നിന്ന് സെസ് ഈടാക്കാനുള്ള ബില്ല് നിയമസഭ പാസാക്കിയത്. അപകടത്തിൽപ്പെടുന്നവർക്കുള്ള സമൂഹ ഇൻഷ്വറൻസ്, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ജീവനക്കാർക്കുള്ള സാമൂഹികസുരക്ഷാപദ്ധതി എന്നിവയ്ക്കുള്ള പണം കണ്ടെത്താൻവേണ്ടിയാണ് സെസ് ഏർപ്പെടുത്തിയത്. 12 വർഷമായി ഇത് തുടരുകയാണ്. 2020 ഡിസംമ്പർ മുതൽ ഓർഡിനറി ബസിൽ…
Read Moreഡിഎംകെയെ തളർത്താൻ പുതിയ വ്യൂഹം: ടിവികെയെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം വിളിച്ച് വിജയ്
ചെന്നൈ: ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ നിർണായക രാഷ്ട്രീയ നീക്കവുമായി ടിവികെ. തങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിളിച്ചു. തെരഞ്ഞെടുപ്പുകളിൽ സഖ്യമായിട്ട് മത്സരിക്കാനാണ് നീക്കമെന്നും ബുധനാഴ്ച ചേരുന്ന യോഗത്തിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് ടിവികെ വ്യക്തമാക്കി. ആദ്യ പടിയായി വിസികെ അധ്യക്ഷൻ തിരുമാവളവന്റെ വീട്ടിലെത്തി ബുസി ആനന്ദും ആധവ് അർജുനയും കൂടിക്കാഴ്ച നടത്തി. പിന്തുണയ്ക്ക് നന്ദി പറയാൻ വിജയ് ആഗ്രഹിക്കുന്നതായി നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ്, സിപിഎം, സിപിഐ, ലീഗ് , എംഡിഎംകെ പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും സഖ്യത്തിന്റെ പേരും ആലോചനയിലുണ്ടെന്നും ടിവികെ നേതാക്കൾ പറഞ്ഞു. തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന് സൂചന നൽകി ഒമ്പത് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് വൈക്കോയുടെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകവും ഡിഎംകെ സഖ്യത്തിൽ നിന്ന് പിന്മാറിയിരുന്നു. തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണമായി മാറുന്നതിന്റെ വ്യക്തമായ സൂചന നൽകുന്നതാണ് എംഡിഎംകെയുടെ…
Read More‘ഇ-ചല്ലാൻ ആരും സ്വയം അടയ്ക്കരുത്’: തട്ടിപ്പിൽ വീഴരുതെന്ന് മോട്ടോർ വാഹനവകുപ്പ്
തിരുവനന്തപുരം: നിങ്ങളുടെ വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്ന് കാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധിയാളുകൾക്ക് വാട്സ്ആപ്പിലും ഫോണിലും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് മുന്നറിയിപ്പുമായി എംവിഡി രംഗത്ത്. ഇത് സംബന്ധിച്ചൊരു കുറിപ്പും അവർ പങ്കുവച്ചു. വ്യാജ സന്ദേശങ്ങളിൽ വീഴരുത്! നിങ്ങളുടെ വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും കാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധിയാളുകൾക്ക് വാട്സ്ആപ്പിലും SMS വഴിയും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാർ ലിങ്കുകൾ അയക്കുന്നത്. ഇതിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. എന്നാൽ ഇതേ തുടർന്ന് “ഇ-ചല്ലാൻ ആരും സ്വയം അടക്കരുത്” എന്ന നിർദ്ദേശം പലയിടങ്ങളിൽ പ്രചരിക്കുന്നതായി കാണുന്നു. ഇതും തികച്ചും വ്യാജ വാർത്തയാണ്. ജനങ്ങൾക്ക് ഇടനിലക്കാർ ഇല്ലാതെ തങ്ങളുടെ സേവനങ്ങൾ നേരിട്ടും…
Read Moreവിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുകളിലൂടെ പറന്നത് ഡ്രോണ്‍ അല്ല; വിമാനമാണെന്ന് പോലീസ്
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുകളില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ കണ്ടത് ഡ്രോണ്‍ അല്ലെന്നും വിമാനമാണെന്നും പോലീസ്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വളരെ താഴ്ന്നു പറന്ന വിമാനമാണിതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. ജൂൺ 26ന് പുലർച്ചെയോടെയാണ് വിയ്യൂർ സെൻട്രൽ ജയിൽ കോമ്പൗണ്ട്, ഫയർഫോഴ്സ് അക്കാഡമി, ഗവ എഞ്ചിനീയറിംഗ് കോളജ് എന്നിവയ്ക്ക് മുകളിലായി ഡ്രോണ്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വസ്തു കണ്ടത്. ഏകദേശം 60 മീറ്ററോളം ഉയരത്തിൽ ഡ്രോൺ പറന്നതോടെയാണ് ജയിൽ വാച്ച് ടവറുകളിൽ രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്.
Read Moreസംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായി: നാലു ജില്ലകളില്‍ അതിശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായി. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More