കോട്ടയം: കോട്ടയം മാങ്ങാനത്തെ വില്ലയിലും ക്ലിനിക്കിലും മോഷണം നടത്തിയ കേസില്‍ പിടിയിലായ സംഘത്തലവന്റെ കുട്ടാളികളെ ഉടന്‍ പിടികൂടും. മധ്യപ്രദേശിലെ ഗാന്ധ്വാനി താലൂക്കില്‍ ജെംദാ ഗ്രാമത്തില്‍ ഗുരു സജന് (മഹേഷ്41 ) നെയാണ് ജില്ലാ പോലീസ് ചീഫിന്റെ സ്ക്വാഡും ഈസ്റ്റ് പോലീസും അടങ്ങുന്ന സംഘം ഗുജറാത്തില്‍നിന്നു സാഹസികമായി പിടികൂടിയത്. ഇയാളുടെ സംഘത്തില്‍പ്പെട്ട മോഷണത്തിന് എത്തിയവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒന്പതിനു പുലര്‍ച്ചെയാണ് മാങ്ങാനം സ്കൈലൈന്‍ പാം മെഡോസിലെ 21ാം നമ്പര്‍ വില്ലയില്‍നിന്ന് 50 പവന് സ്വര്‍ണാഭരണങ്ങളും സമീപത്തുള്ള ആയുഷ്മന്ത്ര വെല്‍നസ് ക്ലിനിക്കില്‍ നിന്നും ആയിരുംരൂപയും മോഷടിച്ച് സംഘം കടന്നുകളഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കോട്ടയം ഈസ്റ്റ് പോലീസ് സംഘത്തിനു പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രധാന പ്രതിയെ തിരിച്ചറിഞ്ഞത്. സമാന സ്വഭാവമുള്ള മോഷണങ്ങളെക്കുറിച്ച് അന്വേഷിച്ചതോടെ 2016 ല്‍ കര്‍ണാടകയില്‍ രാമദുര്‍ഗ സ്റ്റേഷനില്‍ പരിധിയിൽ കവര്‍ച്ച നടന്നതായി…
Read MoreCategory: Loud Speaker
മത്സ്യത്തൊഴിലാളികളുടെ മിന്നല്‍ ഉപരോധം: അഴിമുഖം സ്തംഭിച്ചു
വൈപ്പിന്‍ : ലൈസന്‍സ് പുതുക്കാത്ത മത്സ്യബന്ധന വള്ളം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം തുറമുഖ ഉപരോധം ആയി മാറി. ഇന്ന് രാവിലെയാണ് കൊച്ചി അഴിമുഖത്തുള്ള വൈപ്പിന്‍ ഫിഷറീസ് ഓഫീസ് ജെട്ടിക്ക് സമീപം തൊഴിലാളികള്‍ വള്ളങ്ങളുമായി എത്തി പ്രതിഷേധിച്ചത്. കായലില്‍ നൂറുകണക്കിന് വള്ളങ്ങള്‍ നിരനിരയായി ഉപരോധം സൃഷ്ടിച്ചതോടെ ജങ്കാര്‍ സര്‍വീസ് ഉള്‍പ്പെടെ മറ്റു യാനങ്ങളുടെയും യാത്രക്ക് തടസമായി. ലൈസന്‍സ് പുതുക്കാത്ത ജപമാല എന്ന വള്ളം ഇന്നലെ ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. രണ്ടര ലക്ഷം രൂപ ഫൈന്‍ ഈടാക്കാതെ വിട്ടുനല്‍കില്ലെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ച തോടെയാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കടലില്‍ മത്സ്യം കുറഞ്ഞതോടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വരുമാനം കുറഞ്ഞതും ,സര്‍ക്കാര്‍ വര്‍ഷംതോറും ലൈസന്‍സ് ഫീസ് കുത്തനെ വര്‍ധിപ്പിക്കുന്നതും മൂലം പാവപ്പെട്ട തൊഴിലാളികള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ കഴിയാതെ വരുന്നു എന്നാണ് കേരള പരമ്പരാഗത…
Read Moreഒരു കുടുംബത്തിലെ മൂന്നുപേര്‍ ആസിഡ് ഉള്ളിൽചെന്നു മരിച്ചനിലയിൽ: ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ
കാഞ്ഞങ്ങാട്: കാസർഗോഡ് കാഞ്ഞങ്ങാടിനടുത്ത അന്പലത്തറയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ആസിഡ് ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ കണ്ടെത്തി. ഒരാളുടെ നില അതീവഗുരുതരം. അമ്പലത്തറ പറക്കളായി ഒണ്ടാംപുളിയിലെ എം.ഗോപി (56), ഭാര്യ കെ.വി.ഇന്ദിര (54), മകന് രഞ്ജേഷ് (37) എന്നിവരാണ് മരിച്ചത്. ഇളയമകന് രാഗേഷാണ് (32) അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. തങ്ങള്‍ ആസിഡ് കഴിച്ചെന്ന് രാഗേഷ് പിതൃസഹോദരനായ നാരായണനെ ഫോണില്‍ വിളിച്ചുപറയുകയായിരുന്നു. നാരായണന് എത്തിയപ്പോള്‍ ഛര്‍ദിച്ച് അവശരായി കിടക്കുന്ന കുടുംബാംഗങ്ങളെയാണ് കണ്ടത്. ഉടന്‍ തന്നെ നാലുപേരെയും വാഹനത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മൂന്നു പേരും വഴിമധ്യേ മരണപ്പെട്ടു. രാഗേഷ് പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത സാമ്പത്തികബാധ്യത മൂലം ജീവനൊടുക്കിയതെന്നാണ് സൂചന. കര്‍ഷകനും കൂലിത്തൊഴിലാളിയുമായിരുന്നു ഗോപി. രഞ്ജേഷും രാഗേഷും നേരത്തെ ഗള്‍ഫിലായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇരുവരും വീടിനടുത്തായി…
Read Moreധർമസ്ഥലയിലെ വിവാദ വെളിപ്പെടുത്തൽ: അന്വേഷണം ആക്ഷൻ കമ്മിറ്റി ഭാരവാഹികളിലേക്ക്; ചിന്നയ്യയുടെ മൊബൈൽ ഫോൺ കണ്ടെത്തി
മംഗളൂരു: ധർമസ്ഥലയിലെ വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട അന്വേഷണം ആക്ഷൻ കമ്മിറ്റി ഭാരവാഹികളിലേക്ക്. ആക്ഷൻ കമ്മിറ്റി കൺവീനറും രാഷ്ട്രീയ ഹിന്ദു ജാഗരൺ വേദികെ പ്രസിഡന്റുമായ മഹേഷ് ഷെട്ടി തിമ്മരോഡിയുടെ വീട്ടിൽ ഇന്നലെ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ നഷ്ടപ്പെട്ടതായി പറഞ്ഞ മൊബൈൽ ഫോൺ ഇവിടെനിന്ന് കണ്ടെടുത്തു. ചിന്നയ്യയെ ദിവസങ്ങളോളം ഒളിപ്പിച്ച് താമസിപ്പിച്ചിരുന്നത് മഹേഷ് ഷെട്ടിയുടെ വീട്ടിലായിരുന്നുവെന്നും അന്വേഷണസംഘത്തിന് നല്‍കാനുള്ള മൊഴികൾ പറഞ്ഞു പഠിപ്പിച്ചത് ഇവിടെവച്ചായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ചില യൂട്യൂബ് ചാനലുകൾക്ക് അഭിമുഖം നൽകി റിക്കാർഡ് ചെയ്തതും ഇവിടെവച്ചായിരുന്നു. ഇതിനുശേഷമാണ് ചിന്നയ്യ വെളിപ്പെടുത്തലുകളുമായി പുറത്തുവന്നത്. പുറത്തുവന്നശേഷം ചിന്നയ്യ സ്വന്തം നിലയിൽ ആരുമായും ബന്ധപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇയാളുടെ മൊബൈൽ എടുത്തുമാറ്റി ഒളിപ്പിച്ചുവച്ചതെന്ന് കരുതുന്നു.
Read Moreപീഡന പരാതി; കോണ്‍ഗ്രസ് വീണ്ടും പൊട്ടിക്കാൻ ശ്രമിക്കുന്നത് നനഞ്ഞ പടക്കം; നിയമപരമായി നേരിടുമെന്ന് സി.കൃഷ്ണകുമാർ
പാലക്കാട് : ബിജെപി കോർ കമ്മിറ്റി അംഗത്തിനെതിരേ പീഡന പരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്. അഞ്ചാറു വർഷം മുൻപ് കൃഷ്ണകുമാറിന്റെ ബന്ധുവായ ഒരു സ്ത്രീ നൽകിയ പരാതിയാണ് ഇപ്പോൾ വീണ്ടും വിവാദമായിരിക്കുന്നത്. സി.കൃഷ്ണകുമാറിന്റെ വിശദീകരണം ഇങ്ങനെ… 2015 നും 2020നും പൊട്ടിച്ച് പൊട്ടാതെ പോയ നനഞ്ഞപടക്കമാണ് ഇപ്പോൾ കോണ്‍ഗ്രസ് വീണ്ടും പൊട്ടിക്കാൻ ശ്രമിക്കുന്നത്. 2024 ജൂലൈയിൽ കോടതി തള്ളിക്കളഞ്ഞ കേസാണിത്. തികച്ചും കുടുംബപ്രശ്നമാണ് ഈ വ്യാജ പരാതിക്ക് പിന്നിൽ. സിവിൽ കേസും ഡൊമസ്റ്റിക് വയലൻസ് കേസും കോടതി തള്ളി ഞങ്ങൾക്ക് അനുകൂല വിധി വന്നിട്ടുണ്ട്. പാർട്ടിക്ക് മുന്നിൽ പരാതിയെത്തിയപ്പോൾ പാർട്ട് അത് പ്രാഥമികമായി പരിശോധിച്ച് കഴന്പില്ലെന്നും മനഃപൂർവം കെട്ടിച്ചമച്ച പരാതിയാണെന്നും ബോധ്യപ്പെട്ടതിനെ തുടർന്നു പരിഗണിക്കാതെ വിടുകയായിരുന്നു. കുടുംബസ്വത്തിന്റെ കേസിൽ എന്റെ ബന്ധുവായ ആ സ്ത്രീ കോടതിയിലും കേസിലും അപ്പർഹാൻഡ് കിട്ടാനായി ചമച്ച…
Read Moreവീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിൽ രാഹുലിനെ ചോദ്യംചെയ്യും; ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ രാഹുല്‍ മാങ്കുട്ടത്തിലിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. ശനിയാഴ്ച വിശദമായ മൊഴി നല്കാന് ഹാജരാകണമെന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ശനിയാഴ്ച ജവഹര്‍ നഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ രാഹുലിന്റെ മൂന്ന് അനുയായികളെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുക്കുകയും സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഒരു പ്രതിയുടെ ശബ്ദസന്ദേശത്തില്‍ രാഹുലിനെക്കുറിച്ച് പറയുന്ന ഭാഗം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലില്‍ നിന്നു കുടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ കേസില്‍ നേരത്തെ രാഹുലില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. അന്ന് ആരോപണങ്ങള്‍…
Read Moreബലാത്സംഗക്കേസിൽ റാപ്പർ വേടനു മുൻകൂർ ജാമ്യം; ജാമ്യം നിഷേധിക്കുന്നത് നീതി നിഷേധമാകുമെന്ന് ഹൈക്കോടതി
കൊച്ചി: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വ്യവസ്ഥകളോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. വേടനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നത് നീതി നിഷേധമാകുമെന്നും ഹൈക്കോടതി വിലയിരുത്തി. യുവതി നല്കിയ പരാതിയില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വേടന് നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണിച്ചത്. വേടന്റെ ഹര്‍ജിയെ പരാതിക്കാരി ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്ന സമയത്തുണ്ടായിരുന്ന ശാരീരിക ബന്ധം അകല്‍ച്ചയെ തുടര്‍ന്ന് ബലാല്‍സംഗമായി മാറുമോയെന്നതടക്കം ചോദ്യങ്ങള്‍ കോടതി വാദത്തിനിടെ ഉന്നയിക്കുകയുണ്ടായി. വിവാഹ വാഗ്ദാനം നല്കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് വേടന് പിന്മാറിയെന്ന വാദം…
Read Moreധീരനായ പോരാളി; രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണയുമായി സൈബറിടങ്ങള്‍
പത്തനംതിട്ട: ആരോപണ വിധേയനായി പാര്‍ട്ടി നടപടിക്കു വിധേയനാകേണ്ടി വന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് സൈബറിടങ്ങള്‍. രാഹുലിനെ പിന്തുണച്ച് ധീരനായ പോരാളിയെന്നു വിശേഷിപ്പിച്ച് അണികള്‍ ഇന്നലെ മുതല്‍ സൈബറിടങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. ശക്തമായ ഒരു തിരിച്ചുവരവ് രാഹുലിനുണ്ടാകുമെന്നതില് തര്‍ക്കമില്ലെന്ന പ്രചാരണത്തോടെയാണ് സൈബറിടങ്ങള്‍ പിന്തുണ അര്‍പ്പിക്കുന്നത്. രാഹുല്‍ ബ്രിഗേഡ് എന്നറിയപ്പെടുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സൈബറിടങ്ങളെ സജീവമാക്കിയിരിക്കുന്നത്. സമാന ആരോപണങ്ങള്‍ നേരിടുന്നവരില്‍ പലരുമാണ് രാഹുലിനെതിരേ നടപടി ആവശ്യവുമായി കടന്നുവന്നതെന്ന് സൈബറിടങ്ങളിലെ പ്രധാന പ്രചാരണമാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും കോണ്‍ഗ്രസ് വേദികളില്‍ ശക്തമായ വാക്കുകളുമെല്ലാം പ്രചരിപ്പിച്ച് അനുയായികള്‍ നേതാവിനു പിന്തുണ അര്‍പ്പിക്കുന്നുണ്ട്. തങ്ങള്‍ക്ക് ശക്തമായ വെല്ലുവിളിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ മാറുമെന്നു കരുതുന്ന വിഭാഗമാണ് ഇപ്പോഴത്തെ നടപടികള്‍ക്കു പിന്നിലെന്ന ആരോപണവും കാണാനുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണച്ചുള്ള പോസ്റ്റുകള്‍ക്ക് പിന്തുണയുമേറുന്നുണ്ട്. ആരോപണങ്ങള്‍ക്കു പിന്നിലെ ദുരൂഹതയാണ് ഇവരൊക്കെ ചൂണ്ടിക്കാണിക്കുന്നത്. വീടിനു പുറത്തേക്കു…
Read Moreപോക്സോ കേസിൽ കൈക്കൂലി വാങ്ങിയ പോലീസുകാരൻ കണ്ണൂരിൽ പോക്സോ കേസ് കൈകാര്യം ചെയ്യുന്നു
കണ്ണൂർ: പോക്സോ കേസിൽ കൈക്കൂലി വാങ്ങി സസ്പെൻഷനാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്ത ഉദ്യോഗസ്ഥൻ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന വകുപ്പിൽ.ഷൊർണൂർ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായിരിക്കുന്നതിനിടയിലാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ കല്ലാശേരി എ. വിനോദിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവിൽനിന്ന് ഇയാൾ കൈക്കൂലി വാങ്ങിയത്. 2020 ഫെബ്രുവരി 13 നാണ് ഷൊർണൂർ പോലീസ് സ്റ്റേഷനിൽ വച്ച് പാലക്കാട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ സസ്പെൻഷനിലായത്. സസ്പെൻഷൻ പിൻവലിക്കുകയും ജയിൽവാസം കഴിയുകയും ചെയ്തപ്പോൾ 2022 ജനുവരി ഒന്നുമുതൽ കണ്ണൂർ റൂറലിന്റെ കീഴിലുള്ള നാർക്കോട്ടിക്ക് വിഭാഗത്തിലാണ് ഇയാൾ ഇപ്പോൾ ജോലി ചെയ്യുന്നത്. അടുത്തിടെ പോക്സോ കേസുകളുടെ ചുമതല നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പിക്ക് നല്‍കിയിരുന്നു. ഈ ഡിവൈഎസ്പിക്ക് കീഴിലാണ് പോക്സോ കേസിൽ കൈക്കൂലി വാങ്ങി സസ്പൻഷനിലാകുകയും ജയിലിലാകുകയും ചെയ്തയാൾ ജോലി ചെയ്യുന്നത്.…
Read Moreസിഐഎസ്എഫിൽ പരിശീലനം തുടങ്ങി; ഭീകരവിരുദ്ധ സ്ക്വാഡിൽ വനിതാ കമാൻഡോ ടീമും
പരവൂർ (കൊല്ലം): രാജ്യത്ത് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ വനിതകൾ മാത്രമുള്ള കമാൻഡോ സംഘം രൂപീകരിക്കാൻ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) തീരുമാനിച്ചു.സിവിലിയൻ വിമാനത്താവളങ്ങളെ സംരക്ഷിക്കുന്നതിന് വ്യോമയാന സുരക്ഷാ ഗ്രൂപ്പിന്റെ (എഎസ്ജി ) ഭാഗമായി രാജ്യത്ത് ഉടനീളം വിന്യസിച്ചിരിക്കുന്ന 100 വനിതാ ഉദ്യോഗസ്ഥരുടെ സംഘത്തിനാണ് ഈ ദൗത്യത്തിൽ ആദ്യം പരിശീലനം നേടുന്നത്. മധ്യപ്രദേശിലെ ബർവാഹയിലുള്ള പരിശീലന കേന്ദ്രത്തിൽ കമാൻഡോ നൈപുണ്യ മികവിനുള വനിതാ ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിച്ചുകഴിഞ്ഞു.എട്ട് ആഴ്ച നീണ്ടു നിൽക്കുന്നതാണ് ഈ അഡ്വാൻസ്ഡ് കമാൻഡോ പരിശീലന കോഴ്സ്. ഉയർന്ന സുരക്ഷാ സംവിധാനങ്ങളിലും പ്ലാൻ്റുകളിലും ക്വിക്ക് റിയാക്ഷൻ ടീം (ക്യൂആർടി), സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) എന്നീ ചുമതലകൾക്കായി വനിതാ ഉദ്യോഗസ്ഥരെ സജ്ജരാക്കുക എന്നതാണ് ഇതുവഴി ലക്ഷ്മിടുന്നത്. ശാരീരിക ക്ഷമത, ആയുധ പരിശീലനം, വനങ്ങളിലെ അതിജീവനപരിശീലനം, സഹിഷ്ണുത ആത്മവിശ്വാസം എന്നിവ വളർത്തുന്നതിനുള്ള…
Read More