പെരുമ്പാവൂർ: നവജാതശിശുവിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ ഇതരസംസ്ഥാന ദമ്പതികൾ പോലീസ് കസ്റ്റഡിയിൽ. ബംഗാൾ സ്വദേശികളായ മജ്റു ഷെയ്ഖ് (33), ഭാര്യ ഷീല ഖാത്തൂൻ (32) എന്നിവരാണ് പ്രസവിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്. കാഞ്ഞിരക്കാട് ദമ്പതികൾ വാടകയ്ക്കു താമസിക്കുന്നിടത്താണ് ഇന്നലെ ഉച്ചകഴിഞ്ഞു 3.30 ഓടെ മൃതദേഹം കണ്ടെത്തിയത്. കുഴിച്ചിട്ട സ്ഥലത്തു നായ മാന്തുന്നതു കണ്ട് സമീപത്തുള്ള ഇതരസംസ്ഥാന സ്വദേശിനി പരിശോധിച്ചപ്പോഴാണു നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. തുടർന്ന് സമീപവാസികളെയും പോലീസിനെയും അറിയിക്കുകയായിരുന്നു. ആറുമാസം മുമ്പാണ് ദന്പതികൾ ഇവിടെയെത്തിയത്. ഭർത്താവിനെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽനിന്ന് പ്രസവിച്ചയുടനെ ഇരുവരും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചതായാണു വിവരം. ഇന്നലെ പുലർച്ചെയാണു കൊല നടത്തി മൃതദേഹം കുഴിച്ചിട്ടത്. ഷീലയെ രക്തസ്രാവത്തെത്തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ള ഇവർ പോലീസ് നിരീക്ഷണത്തിലാണ്. പെൺകുഞ്ഞായതിനാലാണു കൊലപ്പെടുത്തിയതെന്നാണ് സൂചന. ദമ്പതികൾക്ക് മറ്റു…
Read MoreCategory: Loud Speaker
മോട്ടോര്‍ വാഹന വകുപ്പില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന: 112 ഉദ്യോഗസ്ഥര്ക്കെതിരേ നടപടിക്കു ശിപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ നടത്തിയ വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതിനായി എത്തിയ 11 ഏജന്റുമാരില്‍നിന്ന് 1,40,760 രൂപ പിടിച്ചെടുത്തു. നിലമ്പൂര്‍ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പരിസരത്ത് നിന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് വലിച്ചെറിഞ്ഞ നിലയില്‍ 49,300 രൂപ കണ്ടെത്തി. വൈക്കം സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ജനലില്‍ പണം ഒളിപ്പിച്ചുവച്ച നിലയിലും കണ്ടെത്തി. വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ യുപിഐ ഇടപാട് പ്രാഥമികമായി പരിശോധിച്ചതില്‍ 21 ഉദ്യോഗസ്ഥര്‍ വിവിധ ഏജന്റുമാരില്‍നിന്ന് 7,84,598 രൂപ നിയമവിരുദ്ധമായി കൈപ്പറ്റിയതായും കണ്ടെത്തി. ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിച്ചതില്‍ ഉദ്യോഗസ്ഥര്‍ ഏജന്റുമാരില്‍നിന്നും നേരിട്ടും ബന്ധുക്കളുടെ അക്കൗണ്ട് വഴിയും യുപിഐ മുഖേനെ വ്യാപകമായി കൈക്കൂലിയായി പണം സ്വീകരിച്ചിരുന്നുവെന്നും കണ്ടെത്തി. മോട്ടോര്‍ വാഹന…
Read Moreസ്ത്രീധനത്തിന്റെപേരിൽ യുവതിയെ തീകൊളുത്തി കൊന്നു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ തീകൊളുത്തി കൊന്നു. കേസിൽ ഭർത്താവ് വിപിൻ ഭാട്ടിയെ കോടതി പോലീസ് കസ്റ്റഡിയിൽവിട്ടു. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ വിപിൻ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. തുടർന്ന് പോലീസുകാർ പ്രതിയെ വെടിവച്ചു വീഴ്ത്തി പിടികൂടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് മറ്റു പോലീസുകാരെ ആക്രമിക്കാനും ശ്രമിച്ചു. ഇതിനിടെയാണ് വിപിനെ പോലീസ് വെടിവച്ച് വീഴ്ത്തിയത്. കേസിൽ വിപിൻ ഭാട്ടിയുടെ അമ്മയും കസ്റ്റഡിയിലാണ്. കൊലപാതകത്തിന് തൊട്ടുമുന്‍പ് യുവതിയെ വിപിനും അമ്മയും ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ വിപിൻ സ്ഥിരമായി മർദിക്കുമായിരുന്നെന്നും യുവതിയുടെ പിതാവും വെളിപ്പെടുത്തി. പോലീസ് നടപടിയെടുക്കാതെ വന്നതോടെ പ്രതിഷേധത്തെ തുടർന്നാണ് ഇന്നലെ നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടിയെ പോലീസ് പിടികൂടിയത്. ഓഗസ്റ്റ് 21നാണ് വിപിനും ഇയാളുടെ മാതാപിതാക്കളും ചേർന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്.
Read Moreവീസ തട്ടിപ്പ്: ഇരിട്ടി സ്വദേശികൾക്ക് നഷ്ടമായത് ഏഴു ലക്ഷത്തിലേറെ രൂപ; സ്ഥാപന സിഇഒ നിഷ, സഹോദരൻ ശ്യാം എന്നിവർക്കെതിരെ കേസെടുത്ത് പോലീസ്
ഇരിട്ടി: കാനഡ,ഹംഗറി തുടങ്ങി വിദേശ രാജ്യങ്ങളിലേക്ക് വീസ വാഗ്ദാനം ചെയ്ത ഏഴ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതികളിൽ പോലീസ് കേസെടുത്തു. ഇരിട്ടി സ്വദേശികളായ യുവാക്കളുടെ പരാതിയിൽ ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈഗ്രന്റ് ഓവർസീസ് കൺസൾട്ടൻസി സ്ഥാപന സിഇഒ നിഷ, സഹോദരൻ ശ്യാം എന്നിവർക്കെതിരെയാണ് കേസെടുത്തത്. വീസ വാഗ്ദാനം ചെയ്ത് പരാതിക്കാരായ നാലുപേരിൽ നിന്ന് 7,63,500 രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2023 മാർച്ചുമുതൽ 24 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. ആസൂത്രിതമായി വ്യജ വർക്ക് പെർമിറ്റ് ഉൾപ്പെടെ നൽകിയായിരുന്നു തട്ടിപ്പ്.മൂന്ന് ഗഡുക്കളായാണ് പണം കൈപ്പറ്റിയത്. ശ്യാമാണ് വീസ സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചിരുന്നതെന്നും നിഷയുടെ ഭർത്താവ് വിജേഷിന്റെ തളിപ്പറന്പിലെ വീട്ടിലെത്തി നേരിട്ട കണ്ടാണ് ആദ്യഗഡു പണം നൽകിയതെന്നും പരാതിയിൽ പറയുന്നു. മൂന്നു മാസത്തിനുള്ളിൽ വീസ നൽകാമെന്ന് ഈ സമയത്ത് നിഷ ഉറപ്പ് നൽകിയിരുന്നു. വീസ വൈകിയതോടെ പണം തിരികെ…
Read Moreആരോപണങ്ങളില്‍ വിശദീകരണത്തിന് രാഹുലിന് അവസരം നല്‍കും; എടുത്തു ചാടി എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാടിൽ നേതാക്കൾ
അടൂര്‍: തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കെപിസിസി അനുമതി നല്‍കുമെന്ന് സൂചന. കഴിഞ്ഞ രണ്ടുദിവസമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതിനു ശ്രമം നടത്തിയെങ്കിലും ആലോചിച്ചിട്ടു മതിയെന്ന അഭിപ്രായമാണ് കെപിസിസി നേതൃത്വത്തിനുണ്ടായിരുന്നത്. ഇതിനിടെയാണ് ഇന്നു രാവിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തത്. രാഹുലിന്റെ രാജി തത്കാലം വേണ്ടെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയതിനു പിന്നാലെയാണ് രാഹുലിനെ സസ്പെന്‍ഡ് ചെയ്തത്. ഇതിനൊപ്പം രാഹുലിനു തന്റെ വിശദീകരിക്കാന്‍ അവസരം നല്‍കുമെന്നാണ് സൂചന. പാര്‍ട്ടി നേതൃത്വത്തിനു മുമ്പില്‍ ആദ്യം രാഹുല്‍ കാര്യങ്ങള്‍ വിശദീകരിക്കും. ഇന്നലെ ഇതിനുള്ള അവസരത്തിനായി അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും വീട്ടില്‍ നിന്നിറങ്ങി കൊട്ടാരക്കര വരെയെത്തി മടങ്ങുകയായിരുന്നു. എടുത്തു ചാടി എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാടിലായിരുന്നു നേതാക്കളേറെയും. ട്രാന്‍സ് വുമണ്‍ അവന്തികയുമായുള്ള സംഭാഷണം പുറത്തുവിട്ട് ആരോപണങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.നിലവിലെ മാധ്യമ…
Read Moreന്യൂമാഹി ഇരട്ടക്കൊലപാതകം: വാദം പൂർത്തിയായി; 10 പ്രതികൾ നേരിട്ടു പങ്കെടുത്തെന്ന് പ്രോസിക്യൂഷൻ
തലശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വാദം അഡീഷണൽ സെഷൻസ് ഫ്രാസ്റ്റ് ട്രാക്ക്-3 ജഡ്ജ് റൂബി.കെ. ജോസ് മുമ്പാകെ പൂർത്തിയായി. ഒന്നു മുതൽ ആറ് വരെ പ്രതികളും 10 മുതൽ 14 വരെ പ്രതികളും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രതികൾ നിരപരാധികളാണെന്നും രാഷ്ട്രീയ വിരോധം കൊണ്ട് പ്രതി ചേർത്തതാണെന്നും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ പറഞ്ഞു.14 ദിവസമാണ് കേസിൽ വിസ്താരം നടന്നത്. വിചാരണയുടെ അടിസ്ഥാനത്തിൽ പ്രതികളെ കോടതി ചോദ്യം ചെയ്തിരുന്നു. 44 സാക്ഷികളെയാണ് വിസ്തരിച്ചത്. 140 രേഖകൾ മാർക്ക് ചെയ്തു. 63 തൊണ്ടി മുതലുകൾ ഹാജരാക്കി. വിചാരണ വേളയിൽ പ്രതികളെയും കൊലയ്ക്കു ഉപയോഗിച്ച ആയുധങ്ങളും ഷിനോജ് സഞ്ചരിച്ച ബൈക്കും കൊല്ലപ്പെട്ടവരുടെ ചോരപുരണ്ട വസ്ത്രങ്ങളും സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.…
Read More‘സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ പോരാടുന്നു…’രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: വിവാദങ്ങൾക്കിടെ രാഹുൽ ഗാന്ധിയെ പുകഴ്ത്തി കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു. കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുതെന്ന് രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന തരത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് സമൂഹ മാധ്യമങ്ങളിൽ രാഹുൽ കുറിപ്പ് പങ്കുവച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… പരിഹസിച്ചു,കുറ്റപ്പെടുത്തി,സംഘടിതമായി അയാളെ ആക്രമിച്ചു,വീഴ്ത്താൻ ശ്രമിച്ചു,സ്തുതിപാടിയവർ വിമർശകരായി,കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നുകാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്….പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…രാഹുൽ ഗാന്ധി
Read More‘ഏത് മൂഡ്, ഖാദി മൂഡ്, ഖദര്‍ ഒരു ഡിസിപ്ലിനാണ്’; രാഹുലിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ വിവാദങ്ങള്‍ക്കിടെ ട്രോള്‍ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ഖദര്‍ ഒരു ഡിസിപ്ലിനാണ് എന്ന തലക്കെട്ടോടെയാണ് അജയ് തറയിലിന്റെ സമൂഹമാധ്യമക്കുറിപ്പ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള യുവനേതാക്കള്‍ ഖദര്‍ ഉപയോഗിക്കാത്തതില്‍ അജയ് തറയില്‍ മുന്‍പ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഖദര്‍ ഒരു സന്ദേശമാണെന്നും ഖദര്‍ ധരിക്കാത്തത് മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നുമായിരുന്നു അജയ് തറയിൽ പറഞ്ഞത്. എന്നാല്‍ വസ്ത്രം ഏതായാലും മനസ് നന്നായാല്‍ മതിയെന്ന നിലയിലായിരുന്നു ഇതിനോടുള്ള നേതാക്കളുടെ പ്രതികരണം. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതി രാഹുലിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഖദറും അച്ചടക്കവും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് അജയ് തറയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
Read Moreപിരിവുമായി ബന്ധപ്പെട്ട് തർക്കം: റോഡിലൂടെ നടന്നുപോകുന്ന സ്ത്രീയെ മദ്യലഹരിയില്‍ യുവാവ് മുതുകത്ത് ചവിട്ടി വീഴ്ത്തി
കോഴിക്കോട്: നടുറോട്ടില്‍ മധ്യവയസ്ക്കയെ ചവിട്ടി വീഴ്ത്തി യുവാവ്. തിരുവമ്പാടിയിലാണ് സംഭവം. തിരുവമ്പാടി ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോയ സ്ത്രീയെയാണ് മദ്യലഹരിയില്‍ യുവാവ് ചവിട്ടി വീഴ്ത്തിയത്. തിരുവമ്പാടി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീകളും പ്രതിയും തമ്മില്‍ വാക്കുതര്ക്കത്തിലേര്പ്പടുകയായിരുന്നു. പിരിവുമായി ബന്ധപ്പെട്ടാണ് ഇരു കൂട്ടരും തമ്മിൽ തർക്കം ഉണ്ടായത്. തര്‍ക്കിച്ച് നടന്ന് നീങ്ങുകയായിരുന്ന മധ്യവയസ്ക്കയെ പ്രതി ഓടി വന്ന് മുതുകിൽ ചവിട്ടി വീഴ്ത്തി. ചവിട്ടേറ്റ ഇവര്‍ റോഡിന് സമീപം വീണു. മര്‍ദനത്തില്‍ മധ്യവയസ്ക പരാതി നല്‍കിയിട്ടില്ല. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് സ്വമേധയ കേസെടുത്ത് പ്രതിയെ ജാമ്യത്തില്‍ വിട്ടു.
Read Moreആരോഗ്യപച്ചയെ ലോകത്തിനു വെളിപ്പെടുത്തിയ കുട്ടിമാത്തൻകാണി അന്തരിച്ചു
കോട്ടൂർ: ചാത്താൻ കിളങ്ക് എന്ന് ആദിവാസികൾ വിളിക്കുന്ന അപൂർവ ഔഷധസസ്യമായ ആരോഗ്യപച്ചയെ ലോകത്തിന് കാട്ടിക്കൊടുത്ത കോട്ടൂർ ചോനംപാറ ഉന്നതിയിൽ കുട്ടിമാത്തൻകാണി (68) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കേ ഇന്നലെയാണ് അന്ത്യം സംഭവച്ചിത്. പശ്ചിമഘട്ട മലഞ്ചെരുവുകളിൽമാത്രം വളരുന്ന ആരോഗ്യപ്പച്ചയുടെ ഔഷധഗുണം പുറംലോകം അറിഞ്ഞിത് അഗസ്ത്യമലയിലെ കാണിസമുദായത്തിൽപ്പെട്ട കുട്ടിമാത്തൻ കാണി വഴിയാണ്. അഗസ്ത്യമലയുടെ താഴ്വാരത്തുള്ള കാണിക്കാർ എന്ന ആദിവാസി സമൂഹത്തിന്റെ സഹായത്തോടെയാണ് 1987ൽ ആരോഗ്യപ്പച്ചയെന്ന (ട്രൈക്കോപ്പസ് സൈലാനിക്കസ് ട്രാവൻകൂറിക്കസ്) അത്ഭുത സസ്യത്തിന്റെ ഔഷധഗുണം ഗവേഷകർ കണ്ടെത്തിയത്. അതിന് നേതൃത്വം നൽകിയതാകട്ടെ കോട്ടൂർ ചോനാംപാറ വനമേഖലയിലെ കുട്ടിമാത്തൻകാണിയും. മിറാക്കിൾ ഹെർബ് (അത്ഭുതസസ്യം) എന്ന പേരിൽ ടൈം മാഗസിന്റെ കവർ പേജിൽ പോലും നിറഞ്ഞുനിന്നിരുന്നു കുട്ടിമാത്തൻകാണി. കുട്ടിമാത്തൻ കാണിക്കാരുടെ നാവായിരുന്നു. വനം വകുപ്പിന്റെ കാട്ടുനിയമങ്ങളോട് അദ്ദേഹത്തിന് എന്നും എതിർപ്പായിരുന്നു. പൊതു വിഷയങ്ങൾ കൃത്യമായി പഠിച്ച് ചടുല താളത്തിൽ അവതരിപ്പിക്കാൻ അമാനുഷിക ഓർമ ശക്തിയും…
Read More