ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ ബിജെപി പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. രാജാകാപട്ടി സ്വദേശിയായ ബാലകൃഷ്ണനെയാണ് അജ്ഞാതസംഘം വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം കൂട്ടുകാരുമായി സംസാരിച്ചുനിൽക്കുമ്പോൾ ഒരുസംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. നടുറോഡിൽവച്ചാണ് ബാലകൃഷ്ണനു വെട്ടേറ്റത്. ബൈക്കിലെത്തിയ അക്രമിസംഘം ആളുകൾ നോക്കിനിൽക്കെ ബാലകൃഷ്ണനെ ക്രൂരമായി വെട്ടുകയായിരുന്നു. സംഭവശേഷം അക്രമികൾ വാഹനത്തിൽ കടന്നുകളഞ്ഞു. പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാലകൃഷ്ണൻ മരിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
Read MoreCategory: Loud Speaker
വീണ്ടും നിപ; പുനെ വൈറോളജി ലാബിന്റെ ഫലം പോസിറ്റീവ്; പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; നൂറിലേറെപ്പേർ സന്പർക്കപ്പട്ടികയിൽ
കോഴിക്കോട്/പാലക്കാട്: പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മണ്ണാർക്കാട് തച്ചനാട്ടുകര സ്വദേശിനിയായ 38കാരിക്ക് നിപ സ്ഥിരീകരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന യുവതിയുടെ സ്രവത്തിന്റെ സാന്പിൾ കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പുനെ വൈറോളജി ലാബിലേക്ക് സാന്പിൾ അയക്കുകയായിരുന്നു. പുനെയിലെ പരിശോധനയിൽ നിപ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇന്നു രാവിലെ 11ഓടെയാണ് പരിശോധനാഫലം ലഭിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ലാബിലെ പരിശോധനാഫലത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്കായി പുനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഇന്നു വൈകിട്ടോടെ ലഭിക്കുമെന്നാണു കരുതുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ക്വാറന്റെനിലാണ്. മങ്കടയില്‍ യുവതിയുടെ വീടിനടുത്ത് പ്രതിരോധ…
Read Moreകോട്ടയം മെഡി.കോളജിലെ കെട്ടിട നിര്‍മാണങ്ങള്‍ ഭൂരിഭാഗവും ചട്ടങ്ങള്‍ പാലിക്കാതെ?; കെട്ടിടത്തിലേക്കു കയറാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നില്ല
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിട നിര്‍മാണങ്ങള്‍ ഭൂരിഭാഗവും ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന ആരോപണം ശക്തം. ഇന്നലെ തകര്‍ന്നുവീണ കെട്ടിടത്തിന് 60 വര്‍ഷത്തിനു മേല്‍ പഴക്കമുണ്ട്.ഈ കെട്ടിടം ബലക്ഷയമുണ്ടെന്നു കണ്ടെത്തിയതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ ഉള്‍പ്പെടെയുള്ളവര്‍ ഈ കെട്ടിടത്തിലേക്ക് കയറാതിരിക്കാനുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. തകര്‍ന്ന കെട്ടിടത്തിലേക്കു ജെബിസി കടന്നു വരാന്‍ പോലും സാധിക്കാത്ത രീതിയിലായിരുന്നു ഇതിന്റെ ഘടന. 12 വര്‍ഷം മുമ്പു കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയിട്ടും പൊളിച്ചുമാറ്റാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു കഴിഞ്ഞില്ല. ഈ കെട്ടിടത്തിന്റെ ഒരു ചുമരിനപ്പുറം നിരവധി രോഗികള്‍ കഴിഞ്ഞിരുന്ന വാര്‍ഡും സര്‍ജിക്കല്‍ ബ്ലോക്കും പ്രവര്‍ത്തിച്ചിരുന്നു.കെട്ടിടം തകര്‍ന്നു വീണപ്പോള്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവർ സാധനങ്ങളും കൈയിലെടുത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതേ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ സര്‍ജറി വിഭാഗത്തില്‍ ശസ്ത്രക്രിയയും നടക്കുകയായിരുന്നു. ഈ കെട്ടിടത്തിന്റെ ചിത്രമുള്‍പ്പെടെ ആര്‍പ്പൂക്കര പഞ്ചായത്ത് ദുരന്ത മുന്നറിയിപ്പ് നല്‍കിയിരുന്നു.…
Read Moreസ്വകാര്യബസുകൾ ചൊവ്വാഴ്ച സൂചനാ പണിമുടക്കു നടത്തും; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരവും നടത്തുമെന്ന് ബസുടമകളുടെ സംയുക്ത സമിതി അറിയിച്ചു. ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി യഥാസമയം പുതുക്കുക, അർഹതപ്പെട്ട വിദ്യാർഥികൾക്കു മാത്രം കണ്സഷൻ ലഭ്യമാക്കുക, വിദ്യാർഥി യാത്രാനിരക്ക് കാലോചിതമായി വർധിപ്പിക്കുക ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്.
Read Moreകൂട്ടുകാർക്കൊപ്പം വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ അഷ്മിൽ അറിഞ്ഞില്ല മരണത്തിലേക്കാണ് തന്റെ പോക്കെന്ന്: തമിഴ്നാട്ടിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു
കോഴിക്കോട്: ചെന്നൈയില്‍ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ മലയാളി യുവാവ് മുങ്ങി മരിച്ചു. മലപ്പുറം പോത്തുകല്ല് പൂളപ്പാടം കരിപ്പറമ്പില്‍ മുഹമ്മദ് അഷ്റഫിന്റെ മകന് മുഹമ്മദ് അഷ്മില്‍ (19) ആണ് മരിച്ചത്. ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു. വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് പത്തുപേരടങ്ങുന്ന സംഘം ക്വാറിയില്‍ എത്തിയത്. എല്ലാവരും വെള്ളക്കെട്ടില്‍ നീന്താനിറങ്ങി. മറ്റുള്ളവരെല്ലാം നീന്തി കരയ്ക്കു കയറിയിട്ടും അഷ്മലിനെ കണ്ടില്ല. വൈകിട്ടോടെയാണ് മൃതദേഹം കെണ്ടത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നു നാട്ടിലെത്തിക്കും. നുസ്രത്ത് ആണ് മാതാവ്. സഹോദരന്: അസ്വക്.
Read Moreഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് കേസ്: എഡിസണെ കസ്റ്റഡിയിൽ വാങ്ങി; ചുരുളഴിക്കാൻ എൻസിബി
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് വില്പനശൃംഖല കെറ്റാമെലോണിന്റെ തലവനായ മൂവാറ്റുപുഴ വള്ളക്കാലില്‍ മുളയംകാട്ടില്‍ എഡിസനെ വിശദമായി ചോദ്യംചെയ്യാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ (എന്‍സിബി) ഇന്ന് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങും. എന്‍സിബി നല്കിയ കസ്റ്റഡി അപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും. എഡിസനൊപ്പം കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ സ്വദേശിയായ കൂട്ടാളിയുടെ അറസ്റ്റും രേഖപ്പെടുത്തി. കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ ഇയാളുടെ ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന നിഗമനത്തിലാണ് എന്‍സിബി സംഘം. എഡിസണിനെ ജൂണ്‍ 29നാണ് എന്‍സിബി കൊച്ചി യൂണിറ്റ് പിടികൂടിയത്. എഡിസണില്‍നിന്ന് പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാമ്പുകളുടെ സാമ്പിള്‍ രാസപരിശോധനകള്‍ക്കായി കോടതി വഴി എന്‍സിബി ശേഖരിച്ചു. എഡിസന്റെ അന്താരാഷ്ട്ര ബന്ധങ്ങളും എന്‍സിബി പരിശോധിക്കുന്നുണ്ട്. കുപ്രസിദ്ധ മയക്കുമരുന്ന് മൊത്ത വ്യാപാരിയായ യു.കെയിലെ ഗുന്‍ജ ഡീനില്‍ നിന്നാണ് എഡിസണ് മയക്കുമരുന്ന് വാങ്ങിയിരുന്നത്. ഇയാളുമായുള്ള ബന്ധം, ഇവര്‍ക്കിടയില്‍ ഇടനിലക്കാരുണ്ടോ എന്നീ കാര്യങ്ങളും എന്‍സിബി…
Read Moreകോട്ടയം മെഡിക്കൽ കോളേജ് അപകടം: ഒരു സ്ത്രീക്ക് ദാരുണാന്ത്യം; കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്. അപകടമുണ്ടായ 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ഇവർ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ…
Read Moreമഴക്കെടുതിയിൽ ഉത്തരേന്ത്യ: ഹിമാചൽ മിന്നൽപ്രളയത്തിൽ മരണം 11 ആയി; 34 പേർക്കായി തെരച്ചിൽ
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിൽ കഴിഞ്ഞ 32 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 11 ആയി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കാണാതായ 34 പേർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നു ദുരന്തനിവാരണസേന ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളപ്പൊക്ക ബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 370 പേരെ ദുരന്ത ബാധിത മേഖലകളില്‍നിന്നു സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വൻനാശമാണുണ്ടായത്. നിരവധി വീടുകൾ തകർന്നു. കൃഷിയിടങ്ങളും നശിച്ചു. നിരവധി വളർത്തുമൃഗങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. മാണ്ഡിയിലും കിന്നൗറിലും മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും രൂക്ഷമാണ്. മേഘവിസ്ഫോടനത്തില്‍ എട്ടിലേറെ വീടുകൾ തകർന്നു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലസി മോഡലിലെ മേഘവിസ്ഫോടനത്തില്‍ ഒരു വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. റെയില്‍ ചൗക്കില്‍ നിരവധി കാലികള്‍ ഒഴുകിപ്പോയി. വെള്ളപ്പൊക്കത്തില്‍ മാണ്ഡിയിലെ ജലവൈദ്യുതനിലയത്തിനു കേടുപാടുകള്‍ സംഭവിച്ചു. ഹാമിര്‍പുരിലെ ബിയാസ് നദി കരകവിഞ്ഞൊഴുകുകയാണ്. നദിയുടെ സമീപത്തു താമസിച്ചിരുന്നവരെ മാറ്റിപ്പാർപ്പിച്ചു. മണ്‍സൂണ്‍…
Read Moreകോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം പൊളിഞ്ഞുവീണു; രണ്ട് പേർക്ക് പരിക്ക്; ഇടിഞ്ഞുവീണത് ഉപയോഗശൂന്യമായ കെട്ടിടമെന്ന് മന്ത്രിമാർ
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്നുനില കെട്ടിടം പൊളിഞ്ഞുവീണു. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണതെന്നാണ് വിവരം. അപകടത്തിൽ ഒരു കുട്ടി അടക്കം രണ്ട് പേർക്ക് പരിക്കുണ്ട്. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അകത്ത് ആരെങ്കിലും കുടുങ്ങികിടപ്പുണ്ടോയെന്ന് പരിശോധിക്കുകയാണ്. അപകട സ്ഥലത്ത് എത്തി മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും.പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമെന്ന് മന്ത്രിമാർ അറിയിച്ചു. അപകടസ്ഥലത്തെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ. ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു.
Read Moreപച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
അഗർത്തല: ത്രിപുരയിലെ ധലായ് ജില്ലയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മനു നദിക്കടുത്തുള്ള ചിത്രേസെൻ കർബാരി പാറ പ്രദേശത്ത് ഇന്നലെ രാത്രിയാണു സംഭവം. നദീതീരത്തിന് സമീപം കൃഷിയിടത്തിൽനിന്ന് ഇയാൾ പച്ചക്കറി മോഷ്ടിക്കുന്നത് ചില കർഷകർ കണ്ടതായി ആരോപിക്കപ്പെടുന്നു. പ്രകോപിതരായ കർഷകർ ഇയാളെ പിടികൂടി ക്രൂരമായി മർദിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചുവെന്നാണ് റിപ്പോർട്ട്. രാവിലെ നാട്ടുകാർ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയും മനു പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More