ഇരിട്ടി: വീട്ടുകാരെ വിറപ്പിച്ചു കുളിമുറിയിൽ കൂറ്റൻ രാജവെമ്പാല. ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10 ലെ പുലിക്കരി ഷിജുവിന്റെ വീട്ടിലെ ബാത്ത് റൂമിലാണ് രാജവെമ്പാലയെ കണ്ടത്. ആർആർടിയുടെ സഹായത്തോടെ ഇരിട്ടി സെക്ഷൻ വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ബാത്ത് റൂമിന്റെ ചുമരിൽ ഇരിപ്പുറപ്പിച്ചിരുന്ന പാമ്പിനെ വെളിയിൽ ചാടിച്ച ശേഷമാണ് പിടികൂടിയത്. ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു. മൂന്നു വർഷത്തിനുള്ളിൽ ഫൈസൽ വിളക്കോട് പിടികൂടുന്ന 112 -മത്തെ രാജവെമ്പാലയാണിത്.
Read MoreCategory: Loud Speaker
തോല്‍ക്കുമെന്ന് അറിഞ്ഞിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു; സംസ്ഥാന സെക്രട്ടറിയേറ്റില്‍ പൊട്ടിത്തെറിച്ച് കെ.കെ.ഷൈലജ
തിരുവനന്തപുരം: പേരാവൂരില്‍ മത്സരിപ്പിച്ചതില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത അതൃപ്തി അറിയിച്ച് കെ.കെ.ഷൈലജ. മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു. തോല്‍ക്കുമെന്ന് എല്ലാവര്ക്കും അറിയാമായിരുന്നെന്നും കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഷൈലജ അറിയിച്ചു. പേരാവൂരില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെയാണ് ഇത്തവണ കെ.കെ.ഷൈലജ മത്സരിച്ചത്. 14453 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് വിജയിച്ചത്. കഴിഞ്ഞ തവണ മട്ടന്നൂരില്‍ നിന്ന് റിക്കാർഡ് ഭൂരിപക്ഷത്തിനാണ് ഷൈലജ വിജയിച്ചത്. കെപിസിസി പ്രസിഡന്റിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കണമെങ്കില്‍ ഷൈലജ തന്നെ ഇവിടെ മത്സരിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മണ്ഡലം മാറി മത്സരിക്കാനെത്തിയത്. എന്നാൽ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തത്ക്കാലം താത്പര്യമില്ലെന്നും പാര്‍ട്ടി രംഗത്ത് സജീവമാകാനാണ് താത്പര്യമെന്നും ഷൈലജ നിലപാടെടുത്തിരുന്നു. എന്നാല്‍ മത്സരരംഗത്ത് നിന്ന് മാറി നിന്നാല്‍ ഷൈലജയ്ക്ക് സീറ്റ് നൽകിയില്ലെന്ന് സംസ്ഥാന വ്യാപകമായി പ്രതീതി ഉണ്ടാകുമെന്ന് ഉൾപ്പെടെ പറഞ്ഞാണ് പാർട്ടി ഇക്കാര്യം സമ്മതിപ്പിച്ചത്.
Read Moreപാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയണം; എം.വി.ഗോവിന്ദനെതിരേ ഫേസ്ബുക്കില്‍ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരേ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമര്‍ശനം. സിപിഎം സംസ്ഥാന സമിതിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ എം.വി.ഗോവിന്ദന്റെ വാര്‍ത്താസമ്മേളനം അറിയിച്ചുള്ള പോസ്റ്റിന്റെ കമന്റുകളിലാണ് വിമര്‍ശനമുയരുന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാണ് ഭൂരിഭാഗം കമന്റുകളും. താങ്കളുടെ പാര്‍ട്ടി സെക്രട്ടറി ആയിട്ടുള്ള അവസാന പത്രസമ്മേളനമെന്നും കമന്റുകളുണ്ട്. ‘പാര്‍ട്ടി നേതൃത്വത്തിന്റെ ശൈലിയോടുള്ള അണികളുടെയും പൊതുജനങ്ങളുടെയും അസംതൃപ്തിയാണ് തെരഞ്ഞെടുപ്പ് ഫലം’. ‘പാര്‍ട്ടി കോട്ടകള്‍ വരെ കടപുഴകി വീഴുന്നുണ്ടെങ്കില്‍ അത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് സമ്മതിച്ചേ മതിയാകൂ’ എന്നും കമന്റുകളുണ്ട്.
Read Moreകാഷ്മീർ കർഷകരുടെ ചിരകാല അഭിലാഷം യാഥാർഥ്യത്തിലേക്ക് ;പഴവർഗങ്ങൾ കേടാകാതെ കൊണ്ടുപോകാൻ എസി കാർഗോ ട്രെയിനുകൾ
പരവൂർ: കാഷ്മീർ താഴ്വരയിലെ കർഷകരുടെ ചിരകാലാഭിലാഷം യാഥാർഥ്യമാകുന്നു. ആപ്പിൾ, ചെറി തുടങ്ങിയ പെട്ടെന്ന് കേടുവരുന്ന പഴവർഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിപണികളിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിനായി എയർ കണ്ടീഷൻ ചെയ്ത കാർഗോ ട്രെയിനുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് നോർത്തേൺ റെയിൽവേ ആലോചിക്കുന്നു. ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങൾക്കായി കോൾഡ്-ചെയിൻ ലോജിസ്റ്റിക്സ് ശൃംഖല ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗതാഗത സമയത്ത് നിയന്ത്രിത താപനില നിലനിർത്തുന്നതിലൂടെ പഴങ്ങൾ കേടാകുന്നത് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. കാഷ്മീരി കർഷകർ കാലങ്ങളായി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ദൂരസ്ഥലങ്ങളിലേക്ക് പഴങ്ങൾ എത്തിക്കുമ്പോഴുണ്ടാകുന്ന ഗുണനിലവാര തകർച്ച. പുതിയ സംവിധാനം വരുന്നതോടെ പഴങ്ങളുടെ പുതുമ നിലനിർത്താനും അതുവഴി ഷെൽഫ് ലൈഫ് വർധിപ്പിക്കാനും സാധിക്കും. കർഷകർക്ക് മികച്ച വരുമാനംവിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിലൂടെ കർഷകർക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാകും. വേഗമേറിയതും വിശ്വസനീയവുമായ റെയിൽ ഗതാഗതം വഴി വിദൂര വിപണികളിൽ പോലും മികച്ച…
Read Moreമുഖ്യമന്ത്രി സ്ഥാനത്തിലെ തര്‍ക്കം ദൗര്‍ഭാഗ്യകരം; വിവാദത്തില്‍ പക്ഷം ചേരാനില്ലെന്ന് ബെന്നി ബെഹനാന്
തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിലെ തര്‍ക്കം ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന് എംപി. വിവാദത്തില്‍ പക്ഷം ചേരാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ നിലപാട് എഐസിസി നിരീക്ഷകരെ അറിയിക്കും. മുഖ്യമന്ത്രിപദത്തില്‍ അവകാശവാദം ഉന്നയിച്ചുള്ള പരസ്യപ്രകടനം പാടില്ല. അണികളെ നേതാക്കള്‍ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിപദം സംബന്ധിച്ചുള്ള കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കെപിസിസി പ്രസിഡന്റ് ആരാണെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാരാണെന്ന കാര്യത്തിലുള്ള തീരുമാനമാണ് ഇപ്പോഴത്തെ ചര്‍ച്ചയെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreപ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യും; തോറ്റുവെന്നത് സത്യമാണെന്ന് മുതിർന്ന സിപിഎം നേതാവ് എം.എം മണി
ഇടുക്കി: തോൽവി സമ്മതിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എം.എം മണി. പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും നേതൃത്വം തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് ഇടതുപക്ഷ സർക്കാരുകളാണ്. ഭരണപക്ഷത്ത് ഉള്ളപ്പോഴും ജനങ്ങൾക്ക് സേവനം ചെയ്യാനും പാർട്ടിയെ കെട്ടിപ്പെടുത്താനുമാണ് തങ്ങൾ ശ്രമിച്ചത്. തോറ്റുവെന്നത് സത്യമാണ്. തോറ്റിട്ടില്ലെന്ന് പറഞ്ഞാൽ തലയ്ക്ക് സുഖമില്ല എന്ന് പറയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
Read Moreശ്രീലങ്കന്‍ യുവതിയുമായുള്ള മലയാളി യുവാവിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കണമെന്ന് കോടതി
കൊച്ചി: ശ്രീലങ്കന്‍ യുവതിയുമായി മാവേലിക്കര സ്വദേശിയായ യുവാവിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന് ഹൈക്കോടതി. ആവശ്യമായ രേഖകളെല്ലാം നല്‍കിയിട്ടും ലങ്കൻ എംബസിയില്‍നിന്ന്, വിവാഹിതയല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്നു നിര്‍ദേശിച്ച് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാത്ത മാവേലിക്കര സബ് രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് ഇരുപത്തിയാറുകാരനായ യുവാവ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എസ്. ഈശ്വരന്റെ ഉത്തരവ്. വധുവാകേണ്ട ശ്രീലങ്കന്‍ യുവതി വീസയടക്കമുള്ള എല്ലാ രേഖകളുമായി ഇന്ത്യയില്‍ താമസിക്കുകയാണ്. ആവശ്യമായ എല്ലാ രേഖകളുമായാണു വിവാഹ രജിസ്ട്രേഷന് ഇരുവരും അപേക്ഷ നല്‍കിയത്. എന്നാല്‍, ശ്രീലങ്കന്‍ എംബസിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യമാണ് സബ് രജിസ്ട്രാര്‍ ഉന്നയിച്ചത്. നിയമപരമായി സമര്‍പ്പിക്കേണ്ട പാസ്പോർട്ട്, വീസ, വിവാഹിതയല്ലെന്ന സത്യവാങ്മൂലം എന്നിവയൊക്കെ നല്‍കിയിട്ടുണ്ടെന്നും എംബസിയുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച നിര്‍ദേശം നിയമത്തിലില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
Read Moreമന്ത്രിയാകണമെന്ന് തനിക്ക് ആഗ്രഹമില്ല; സിപിഎമ്മിൽ ചിലരെ കന്നുകാലികളെപ്പോലെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് ജി. സുധാകരൻ;
അമ്പലപ്പുഴ: സിപിഎമ്മിൽ കന്നുകാലികളെപ്പോലെ ചിലരെ അഴിച്ചു വിട്ടിരിക്കുകയാണെന്ന് ജി. സുധാകരൻ. തെരഞ്ഞെടുപ്പുഫലത്തിനു ശേഷം വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ. മന്ത്രിയാകണമെന്ന് തനിക്ക് ആഗ്രഹമില്ല. തനിക്ക് അത് വലിയ കാര്യവുമല്ല.താൻ മന്ത്രിയായിരുന്നതിന്റെ ഗുണം ഈ മന്ത്രിസഭയും അനുഭവിച്ചിട്ടുണ്ട്. അഞ്ച് വർഷം ജനകീയ സ്വതന്ത്ര എംഎൽഎയായി തുടരും. 82 വയസായ പിണറായിയുടെ അനുയായികളാണ് തന്റെ പ്രായം പറഞ്ഞു നടക്കുന്നത്.സിപിഎം ശിഖണ്ഡിയായി മാറി. രാഷ്ട്രീയപ്പാർട്ടിയുടെ വ്യക്തിത്വം സിപിഎമ്മിനില്ല. സിപിഎമ്മിൽ നിയന്ത്രിക്കാൻ ആരുമില്ലെന്നും സുധാകരൻ പറഞ്ഞു.
Read Moreമുഖ്യമന്ത്രി ആര് ? ഹൈക്കമാന്‍ഡ് കൂടിയാലോചന തുടങ്ങി; സീനിയോറിറ്റി പ്രധാന ഘടകമെന്നു ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പദത്തില്‍ ഹൈക്കമാന്‍ഡ് കൂടിയാലോചന തുടങ്ങി. ജനങ്ങള്‍ നല്കിയ ചരിത്ര വിജയത്തിന്റെ പകിട്ട് നഷ്ടപ്പെടാത്ത വിധത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. എഐസിസി നിരീക്ഷകര്‍ രണ്ട് ദിവസത്തിനകം കേരളത്തിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരുമായും എംപിമാരുമായും അഭിപ്രായം ആരായും. ഈ അഭിപ്രായങ്ങള്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയെയും രാഹുല്‍ ഗാന്ധിയെയും അറിയിക്കും. അന്തിമ തീരുമാനം ഇരുവരും കൈക്കൊള്ളുന്ന വിധത്തിലാണ് നിലവിലെ ധാരണ. പരസ്യ അഭിപ്രായങ്ങളും അനാവശ്യ വിവാദങ്ങളും ഉണ്ടാകാത്ത വിധത്തില്‍ സമവായത്തിലുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. അടുത്തയാഴ്ച മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടത്തുന്ന വിധത്തില്‍ വേഗത്തില്‍ കാര്യങ്ങള്‍ നടത്താനാണ് ഉദ്ദ്യേശിക്കുന്നത്. രമേശ് ചെന്നിത്തല, വി.ഡി. സതീശന്, കെ.സി .വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നത്. നമ്പര്‍ മാത്രം നോക്കി തീരുമാനിക്കാകുന്ന വിഷയമല്ല മുഖ്യമന്ത്രി പദമെന്നാണ് വി.ഡി. സതീശനെ അനുകുലിക്കുന്ന നേതാക്കളുടെ…
Read Moreസിപിഎമ്മിലെ ഗോവിന്ദൻ ശൈലിക്ക് തിരിച്ചടി; എം.വി. ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്ത് തുടരുമോ ?
കണ്ണൂർ: നിയമസഭാതെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടറി സ്ഥാനം എം.വി. ഗോവിന്ദൻ ഒഴിയണമെന്നാവശ്യപ്പെട്ട് സിപിഎമ്മിലെ ഒരു വിഭാഗം. എം.വി. ഗോവിന്ദന്റെ ശൈലി അണികൾ അംഗീകരിക്കാത്തതാണ് തുടർച്ചയായുള്ള തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നും വിലയിരുത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തെരഞ്ഞെടുക്കപ്പെട്ടതുമുതൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് വിജയം നേടാൻ കഴിഞ്ഞിട്ടില്ല. തളിപ്പറന്പ്, പയ്യന്നൂർ, അന്പലപ്പുഴ എന്നിവടങ്ങളിൽ സിപിഎമ്മിൽ നിന്നു പുറത്തുപോയവർ നേടിയ വിജയവും എം.വി. ഗോവിന്ദന് തിരിച്ചടിയായിരിക്കുകയാണ്. തളിപ്പറന്പിൽ താൻ മത്സരിക്കുന്നില്ലെന്നു പറഞ്ഞ് ഭാര്യ പി.കെ. ശ്യാമളക്ക് സ്ഥാനാർഥിത്വം നല്കിയപ്പോൾ തന്നെ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിൽ എതിർപ്പുകൾ ഉയർന്നിരുന്നു. നിലവിൽ, തളിപ്പറന്പിൽ വിജയിച്ച സിപിഎമ്മിൽ നിന്നു പുറത്താക്കിയ ടി.കെ. ഗോവിന്ദൻ ഇക്കാര്യം പറഞ്ഞതാണ്. എന്നാൽ, കണ്ണൂരിൽ നിന്നു തളിപ്പറന്പിൽ മത്സരിക്കേണ്ടവരുടെ ലിസ്റ്റ് അയച്ച് സംസ്ഥാന സെക്രട്ടറിയേറ്റിൽ ചെന്നപ്പോൾ അവിടെ പി.കെ. ശ്യാമളയെന്ന…
Read More