ന്യൂഡൽഹി: എംവി ഹോൺഡിയസ് എന്ന ഡച്ച് ക്രൂയിസ് കപ്പലിലുണ്ടായ ഹാന്റ വൈറസ് ബാധയെത്തുടർന്ന് മൂന്നു പേർ മരണപ്പെട്ടതോടെ ആഗോളതലത്തിൽ ആശങ്ക ശക്തമാകുന്നു.എട്ടു പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. ഇതിനിടെ, ഹാന്റ വൈറസ് ബാധയെ നാലു വർഷം മുമ്പേ പ്രവചിച്ചുവെന്ന അവകാശവാദവുമായി 2022-ൽ പ്രത്യക്ഷപ്പെട്ട കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സാധാരണഗതിയിൽ എലികളുടെയും മറ്റും അവശിഷ്ടങ്ങളിൽ നിന്നാണ് ഹാന്റെ വൈറസ് പകരുന്നത്. മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് എളുപ്പത്തിൽ പടരാറില്ലെങ്കിലും, കപ്പലിൽ കണ്ടെത്തിയ “ആൻഡിസ് വൈറസ്’ അപൂർവമായി മനുഷ്യരിലൂടെ പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കപ്പലിലുണ്ടായിരുന്ന ഡച്ച് ദമ്പതികളും ജർമൻ പൗരനുമാണു രോഗബാധയെത്തുടർന്നു മരിച്ചത്. നിലവിൽ കാനറി ഐലൻഡിലേക്കു നീങ്ങുന്ന കപ്പലിലെ യാത്രക്കാരെ അവിടെ ഇറക്കി പരിശോധനകൾ നടത്താനാണു തീരുമാനം. ഈ പ്രതിസന്ധിക്കിടയിലാണു സമൂഹമാധ്യമത്തിലെ പഴയ പോസ്റ്റ് ചർച്ചയാകുന്നത്. ഭാവി…
Read MoreCategory: Loud Speaker
വിവാഹത്തിനെടുത്ത സ്വർണം സൂക്ഷിച്ച ബാഗ് കള്ളൻമാർ കൊണ്ട്പോയി: നഷ്ടമായത് 20,000 രൂപയും ഏഴ് ലക്ഷംവരുന്ന സ്വർണാഭരണങ്ങളും
ബംഗളൂരു: ബന്ധുവിന്റെ വിവാഹത്തിൽ വസ്ത്രങ്ങൾ വാങ്ങാൻ കടയിൽ പോയ യുവതിയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും കവർന്നു. മന്ത്രാലയ സ്വദേശിനി ചന്ദ്രികയുടെ സ്വർണവും പണവുമാണ് ചിക്കപേട്ട് മാർക്കറ്റിൽ വച്ച് നഷ്ടപ്പെട്ടത്. സംഭവം നടക്കുന്പോൾ ചന്ദ്രികക്കൊപ്പം സഹോദരനുമുണ്ടായിരുന്നു. മാർക്കറ്റിലെ തിരക്കും മോഷണ സാധ്യതയും മുന്നിൽ കണ്ട് ചന്ദ്രിക ധരിച്ചിരുന്ന സ്വർണാഭരങ്ങൾ അഴിച്ച് 20,000 രൂപയോടൊപ്പം ബാഗിനുള്ളിലെ പേഴ്സിൽ സൂക്ഷിച്ചു. അവന്യൂ റോഡിന് സമീപം നടന്നുപോകുന്പോൾ ഒരു കൂട്ടം യുവാക്കൾ ചന്ദ്രികയുടെ അരികിലെത്തി തിരക്കുണ്ടാക്കുകയും പെട്ടെന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബാഗ് മുറിച്ചാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. ഏഴ് ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും 20,000 രൂപയുമാണ് മോഷണം പോയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreനിരന്തരം മദ്യപിച്ചെത്തുന്ന ഭർത്താവുമൊന്നിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഭാര്യ: വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ പിന്തുടർന്നെത്തി കൊലപ്പെടുത്താൻ നോക്കി; യുവാവ് അറസ്റ്റിൽ
ബംഗളൂരു: നടുറോഡിൽവച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ബിഹാർ സ്വദേശി സഞ്ജയാണ് പിടിയിലായത്. ബംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം. ഭാര്യ സോണാലി വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ തക്കംനോക്കി ഇയാൾ പിന്നാലെ വരികയായിരുന്നു. ബൈക്കിൽ യുവതിയെ പിന്തുടർന്ന സഞ്ജയ് യുവതിയെ റോഡിൽ തടഞ്ഞ് നിർത്തുകയും കൈയിലുണ്ടായിരുന്ന കത്തികൊണ്ട് യുവതിയുടെ കഴുത്തറക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം കണ്ട് നിന്ന നാട്ടുകാർ ഇയാളെ തടഞ്ഞ് യുവതിയെ രക്ഷപെടുത്തി. ദമ്പതികൾക്കിടയിലുള്ള കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് ശേഷമാണ് രണ്ടുപേരും ബംഗളൂരുവിലേയ്ക്ക് താമസം മാറിയത്. സഞ്ജയ് നിരന്തരം മദ്യപിച്ചെത്തുന്നതിനെ തുടർന്ന് വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതേ തുടർന്ന് സഞ്ജയ്ക്കൊപ്പം കഴിയാൻ സോണാലി വിസമ്മതിച്ചിരുന്നു. ഇതിലുള്ള പകയാണ് വധശ്രമത്തിലേയ്ക്ക് എത്തിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സഞ്ജയെ കസ്റ്റഡിയിലെടുത്തെന്നും കൂടുതൽ അന്വേഷണം…
Read Moreന്യൂനമർദപാത്തിയും ചക്രവാതച്ചുഴിയും; വേനൽമഴ ശക്തമാകുന്നു, നാലു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. അതേസമയം, ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കൻ കേരള…
Read Moreവിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന് നൽകരുത്; അംഗീകരിക്കാനാകില്ലെന്ന എതിർപ്പുമായി വി. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ യുഡിഎഫിന് മുന്നറിയിപ്പുമായി ബിജെപിയുടെ നിയുക്ത എംഎൽഎ വി. മുരളീധരൻ. മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് വി. മുരളീധരൻ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകുന്നത് വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വർഗീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇടയാക്കുമെന്നും വി. മുരളീധരൻ ആരോപിച്ചു. കഴക്കൂട്ടത്ത് കടകംപള്ളിയെ പരാജയപ്പെടുത്തിയാണ് മുരളീധരൻ വിജയിച്ചത്. അതേസമയം മുഖ്യമന്ത്രി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി തുടരുന്നതിനിടെ വിഷയത്തിൽ പരിഹാസവുമായി കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ. സുരേന്ദ്രൻ പരിഹാസവുമായി രംഗത്തെത്തിയത്. ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ് ആണെന്നും നടപടിക്രമങ്ങളെല്ലാം പ്രഹസനമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കുമെന്നും ബിജെപി നേതാവ് കുറിച്ചു. ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇതു തന്നെ ഗതിയെന്നും കാത്തിരുന്നു കാണാമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreഅഴികൾക്കുള്ളിലെ പ്രണയം: കൊലക്കേസ് പ്രതിയോട് അഗാധമായ പ്രേമം; ജയിൽ മോചിതനായശേഷം ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ
ഭോപ്പാൽ: കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ. സ്തന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂനും ജയിലിലെ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ധർമ്മേന്ദ്ര സിംഗും തമ്മിലാണ് വിവാഹിതരായത്. കഴിഞ്ഞ അഞ്ചിനായിരുന്നു വിവാഹം. ജയിലിനുള്ളിൽവച്ച് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. കൊലക്കേസിൽപ്പെട്ട് 2007 ലാണ് ധർമ്മേന്ദ്ര സിംഗ് ജയിലിലായത്. 14 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ച ധർമ്മേന്ദ്രയെ നല്ല പെരുമാറ്റത്തിന്റെ പേരിൽ ജയിലിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. മോചനത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിൽ ഫിറോസയുടെ കുടുംബാംഗങ്ങൾ പങ്കെടുത്തില്ല.
Read More‘ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത ഒരേ ഒരു നേതാവ്; വി. ഡി സതീശനെ പിന്തുണച്ച് സിദ്ധിഖ്
കൊച്ചി: മുഖ്യമന്ത്രി ചർച്ചകൾ കോൺഗ്രസിൽ പുകയുന്പോൾ വി.ഡി. സതീശനെ പിന്തുണച്ച് കുറിപ്പുമായി നടൻ സിദ്ധിഖ്. ഈ തെരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു യുഡിഎഫ് അധികാരത്തിൽ വരും. ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവാണ് വി. ഡി സതീശൻ എന്ന് സിദ്ധിഖ് പറഞ്ഞു. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ് സതീശനെന്നും സിദ്ധിഖ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്. ശ്രീ പിണറായി വിജയനോടും…
Read Moreതമിഴ്നാട്ടില്‍ സസ്പെന്‍സ് തുടരുന്നു: ഭൂരിപക്ഷ കണക്കുകളില്‍ കുടുങ്ങി വിജയ്; നിലവില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ മാത്രം
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) മാറിയെങ്കിലും സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ അവ്യക്തത തുടരുന്നു. ബുധനാഴ്ച ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ സന്ദര്‍ശിച്ച് വിജയ് അവകാശവാദം ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹത്തെ ഇതുവരെ ക്ഷണിച്ചിട്ടില്ല. വിജയ്ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോ എന്നതുള്‍പ്പെടെ നിലവിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ലോക്ഭവന് നിയമോപദേശം തേടുകയാണ്. അന്‍പതു വര്‍ഷം നീണ്ടുനിന്ന ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യം തകര്‍ത്ത് 108 സീറ്റുകള്‍ നേടിയാണ് വിജയ്യുടെ പാര്‍ട്ടി നിയമസഭയിലെ വലിയ ശക്തിയായി മാറിയത്. 234 അംഗ സഭയില്‍ ഭരണമുറപ്പിക്കാന്‍ 118 സീറ്റുകളാണു വേണ്ടത്. പത്തു സീറ്റുകളുടെ കുറവുള്ള വിജയ്ക്ക് നിലവില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ മാത്രമാണുള്ളത്. മറ്റു കക്ഷികള്‍ ആരും തന്നെ വിജയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ കരുതലോടെയുള്ള നീക്കങ്ങളാണു…
Read More‘പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകും, കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് അഭിപ്രായം പറയേണ്ട’: മുസ്ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ
കൊച്ചി: മുഖ്യമന്ത്രി ചർച്ചയിൽ വി. ഡി. സതീശനെ അനുകൂലിച്ച് മുസ്ലീം ലീഗ് രംഗത്തെത്തിയതിൽ അതൃപ്തി പ്രകടിപ്പിച്ച് മാത്യു കുഴൽനാടൻ. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടെന്ന് കുഴൽനാടൻ പ്രതികരിച്ചു. ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണം. ലീഗിന്റെ നിയമസഭാകക്ഷി നേതാവ് ആരാകണമെന്ന് കോൺഗ്രസ് പറയുമോയെന്നും കുഴൽനാടൻ ചോദിച്ചു. ലീഗിനെതിരേ രാഷ്ട്രീയ ആക്രമണം ഉണ്ടായപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും കുഴൽനാടൻ പറഞ്ഞു. പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും വിജയം ആരും മറക്കരുതെന്നും ഏറ്റവും നീതിയുക്തവും ജനാധിപത്യവുമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More‘ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ ആ നേതാവിനെ ജനങ്ങള്‍ കീഴ്പ്പെടുത്തും, സംസ്ഥാന സെക്രട്ടറിയായി സ്വരാജും ജില്ലാ സെക്രട്ടറിയായി ജയരാജനും വരണം’: തളിപ്പറന്പിലും ഫ്ലക്സ്
കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും ഫ്ളക്സുകള്‍. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജും ജില്ലാ സെക്രട്ടറിയായി പി രാജനും വരണമെന്നാണ് ഫ്ളക്സ് ബോര്‍ഡിലുള്ളത്.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കുറുമാത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സ്വരാജിന്റേയും ജയരാജന്റേയും ചിത്രത്തിനൊപ്പം ഇഎംഎസിന്റെ ചിത്രവും ഫ്ലക്സിലുണ്ട്. ‘ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ ആ നേതാവിനെ ജനങ്ങള്‍ കീഴ്പ്പെടുത്തും’ എന്നാണ് ഫ്ളക്സിലെ വാചകം. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയായിരുന്നു എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റും എല്‍ഡിഎഫ് 35 സീറ്റുകളുമാണ് നേടിയത്. സംസ്ഥാനത്ത് ആദ്യമായി ബിജെപി മൂന്ന് സീറ്റുകളും നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്ത്രിമാരില്‍ പതിമൂന്ന് പേര് പരാജയപ്പെട്ടിരുന്നു. വി. ശിവന്‍കുട്ടി, പി. രാജീവ്, എം.…
Read More